Skip to main content

قَالَ يٰقَوْمِ لَيْسَ بِيْ ضَلٰلَةٌ وَّلٰكِنِّيْ رَسُوْلٌ مِّنْ رَّبِّ الْعٰلَمِيْنَ   ( الأعراف: ٦١ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
yāqawmi
يَٰقَوْمِ
എന്റെ ജനങ്ങളേ
laysa bī
لَيْسَ بِى
എനിക്കില്ല, എന്നിലില്ല ഒരു
ḍalālatun
ضَلَٰلَةٌ
വഴിപിഴവും (ദുര്‍മ്മാര്‍ഗ്ഗവും)
walākinnī
وَلَٰكِنِّى
എങ്കിലും ഞാന്‍
rasūlun
رَسُولٌ
ഒരു റസൂലാണു, ദൂതനാണു
min rabbi
مِّن رَّبِّ
രക്ഷിതാവി (റബ്ബി) ങ്കല്‍ നിന്നു
l-ʿālamīna
ٱلْعَٰلَمِينَ
ലോകരുടെ.

അദ്ദേഹം പറഞ്ഞു: ''എന്റെ ജനമേ, എന്നില്‍ വഴികേടൊന്നുമില്ല. ഞാന്‍ പ്രപഞ്ചനാഥന്റെ ദൂതനാകുന്നു.

തഫ്സീര്‍

اُبَلِّغُكُمْ رِسٰلٰتِ رَبِّيْ وَاَنْصَحُ لَكُمْ وَاَعْلَمُ مِنَ اللّٰهِ مَا لَا تَعْلَمُوْنَ   ( الأعراف: ٦٢ )

uballighukum
أُبَلِّغُكُمْ
ഞാന്‍ നിങ്ങള്‍ക്കു എത്തിക്കുന്നു, പ്രബോധനം നല്‍കുന്നു
risālāti
رِسَٰلَٰتِ
ദൗത്യങ്ങളെ
rabbī
رَبِّى
എന്റെ റബ്ബിന്റെ
wa-anṣaḥu
وَأَنصَحُ
ഞാന്‍ ഗുണം കാക്ഷിക്കുക (ഉപദേശിക്കുക) യും ചെയ്യുന്നു
lakum
لَكُمْ
നിങ്ങള്‍ക്കു, നിങ്ങളോടു
wa-aʿlamu
وَأَعْلَمُ
ഞാനറിയുകയും (എനിക്കറിയുകയും) ചെയ്യാം
mina l-lahi
مِنَ ٱللَّهِ
അല്ലാഹുവില്‍നിന്നു
mā lā taʿlamūna
مَا لَا تَعْلَمُونَ
നിങ്ങള്‍(ക്കു) അറിയാത്തതു.

''ഞാനെന്റെ നാഥന്റെ സന്ദേശങ്ങള്‍ നിങ്ങള്‍ക്കെത്തിച്ചുതരുന്നു. നിങ്ങളുടെ നന്മമാത്രം കൊതിക്കുന്നു. നിങ്ങള്‍ക്കറിഞ്ഞുകൂടാത്ത പലതും അല്ലാഹുവില്‍ നിന്ന് ഞാനറിയുന്നു.

തഫ്സീര്‍

اَوَعَجِبْتُمْ اَنْ جَاۤءَكُمْ ذِكْرٌ مِّنْ رَّبِّكُمْ عَلٰى رَجُلٍ مِّنْكُمْ لِيُنْذِرَكُمْ وَلِتَتَّقُوْا وَلَعَلَّكُمْ تُرْحَمُوْنَ   ( الأعراف: ٦٣ )

awaʿajib'tum
أَوَعَجِبْتُمْ
നിങ്ങള്‍ അത്ഭുത (ആശ്ചര്യ) പ്പെടുകയും ചെയ്തുവോ
an jāakum
أَن جَآءَكُمْ
നിങ്ങള്‍ക്കുവന്നതിനാല്‍, വന്നതിനു
dhik'run
ذِكْرٌ
ഉല്‍ബോധനം, പ്രസ്താവന, സ്മരണ, ഉദ്ദേശം
min rabbikum
مِّن رَّبِّكُمْ
നിങ്ങളുടെ റബ്ബില്‍ നിന്നു
ʿalā rajulin
عَلَىٰ رَجُلٍ
ഒരു പുരുഷനിലായി (പുരുഷന്‍ മുഖേന)
minkum
مِّنكُمْ
നിങ്ങളില്‍നിന്നു
liyundhirakum
لِيُنذِرَكُمْ
അവന്‍ നിങ്ങളെ താക്കീതു (മുന്നറിയിപ്പു) ചെയ്‌വാന്‍
walitattaqū
وَلِتَتَّقُوا۟
നിങ്ങള്‍ സൂക്ഷിക്കുവാനും
walaʿallakum
وَلَعَلَّكُمْ
നിങ്ങളാകുകയും ചെയ്യാമല്ലോ, ആകുവാനും
tur'ḥamūna
تُرْحَمُونَ
നിങ്ങള്‍ കരുണ ചെയ്യപ്പെടും.

''നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കാനും നിങ്ങള്‍ ഭക്തിയുള്ളവരാകാനും നിങ്ങള്‍ക്ക് കാരുണ്യം കിട്ടാനുമായി നിങ്ങളുടെ നാഥനില്‍ നിന്നുള്ള ഉദ്‌ബോധനം നിങ്ങളില്‍ നിന്നു തന്നെയുള്ള ഒരാളിലൂടെ വന്നെത്തിയതില്‍ നിങ്ങള്‍ അത്ഭുതപ്പെടുകയോ?''

തഫ്സീര്‍

فَكَذَّبُوْهُ فَاَنْجَيْنٰهُ وَالَّذِيْنَ مَعَهٗ فِى الْفُلْكِ وَاَغْرَقْنَا الَّذِيْنَ كَذَّبُوْا بِاٰيٰتِنَاۗ اِنَّهُمْ كَانُوْا قَوْمًا عَمِيْنَ ࣖ   ( الأعراف: ٦٤ )

fakadhabūhu
فَكَذَّبُوهُ
എന്നാല്‍ (എന്നിട്ടു) അവര്‍ അദ്ദേഹത്തെ വ്യാജമാക്കി
fa-anjaynāhu
فَأَنجَيْنَٰهُ
അപ്പോള്‍ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി
wa-alladhīna maʿahu
وَٱلَّذِينَ مَعَهُۥ
അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും
fī l-ful'ki
فِى ٱلْفُلْكِ
കപ്പലില്‍
wa-aghraqnā
وَأَغْرَقْنَا
നാം മുക്കുക (മുക്കി നശിപ്പിക്കുക) യും ചെയ്തു
alladhīna kadhabū
ٱلَّذِينَ كَذَّبُوا۟
വ്യാജമാക്കിയവരെ
biāyātinā
بِـَٔايَٰتِنَآۚ
നമ്മുടെ ദൃഷ്ടാന്ത (ലക്ഷ്യ) ങ്ങളെ
innahum kānū
إِنَّهُمْ كَانُوا۟
നിശ്ചയമായും അവരായിരുന്നു
qawman
قَوْمًا
ഒരു ജനത
ʿamīna
عَمِينَ
അന്ധരായ.

എന്നിട്ടും അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അപ്പോള്‍ നാം അദ്ദേഹത്തെയും കൂടെയുള്ളവരെയും കപ്പലില്‍ രക്ഷപ്പെടുത്തി. നമ്മുടെ പ്രമാണങ്ങളെ കള്ളമാക്കി തള്ളിപ്പറഞ്ഞവരെ മുക്കിക്കൊല്ലുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ ഉള്‍ക്കാഴ്ചയില്ലാത്ത ജനമായിരുന്നു.

തഫ്സീര്‍

۞ وَاِلٰى عَادٍ اَخَاهُمْ هُوْدًاۗ قَالَ يٰقَوْمِ اعْبُدُوا اللّٰهَ مَا لَكُمْ مِّنْ اِلٰهٍ غَيْرُهٗۗ اَفَلَا تَتَّقُوْنَ   ( الأعراف: ٦٥ )

wa-ilā ʿādin
وَإِلَىٰ عَادٍ
ആദിലേക്കും
akhāhum
أَخَاهُمْ
അവരുടെ സഹോദരനെ
hūdan
هُودًاۗ
ഹൂദിനെ
qāla
قَالَ
അദ്ദേഹം പറഞ്ഞു
yāqawmi
يَٰقَوْمِ
എന്റെ ജനങ്ങളേ
uʿ'budū l-laha
ٱعْبُدُوا۟ ٱللَّهَ
അല്ലാഹുവിനെ ആരാധിക്കുവിന്‍
mā lakum
مَا لَكُم
നിങ്ങള്‍ക്കില്ല
min ilāhin
مِّنْ إِلَٰهٍ
ഒരു ആരാധ്യനും
ghayruhu
غَيْرُهُۥٓۚ
അവനല്ലാതെ
afalā
أَفَلَا
അപ്പോള്‍ (അതിനാല്‍) ഇല്ലേ, ആയിക്കൂടേ
tattaqūna
تَتَّقُونَ
നിങ്ങള്‍ സൂക്ഷിക്കും.

ആദ്‌സമുദായത്തിലേക്ക് നാം അവരുടെ സഹോദരനായ ഹൂദിനെ അയച്ചു. അദ്ദേഹം പറഞ്ഞു: ''എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്ക് ദൈവമില്ല. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാവുന്നില്ലേ?''

തഫ്സീര്‍

قَالَ الْمَلَاُ الَّذِيْنَ كَفَرُوْا مِنْ قَوْمِهٖٓ اِنَّا لَنَرٰىكَ فِيْ سَفَاهَةٍ وَّاِنَّا لَنَظُنُّكَ مِنَ الْكٰذِبِيْنَ   ( الأعراف: ٦٦ )

qāla l-mala-u
قَالَ ٱلْمَلَأُ
പ്രധാനികള്‍ (പ്രമുഖ സംഘം) പറഞ്ഞു
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരായ
min qawmihi
مِن قَوْمِهِۦٓ
അദ്ദേഹത്തിന്റെ ജനങ്ങളില്‍ നിന്നു
innā lanarāka
إِنَّا لَنَرَىٰكَ
നിശ്ചയമായും ഞങ്ങള്‍ നിന്നെ കാണുന്നു
fī safāhatin
فِى سَفَاهَةٍ
ഒരു (തരം) വിഡ്ഢിത്തത്തില്‍
wa-innā lanaẓunnuka
وَإِنَّا لَنَظُنُّكَ
നിശ്ചയമായും ഞങ്ങള്‍ നിന്നെ വിചാരിക്കുകയും ചെയ്യുന്നു
mina l-kādhibīna
مِنَ ٱلْكَٰذِبِينَ
വ്യാജം (കളവു - കള്ളം) പറയുന്നവരില്‍ പെട്ട (വനായി).

അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: ''നീ വിഡ്ഢിത്തത്തിലകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു. നീ ഒരു വ്യാജന്‍ തന്നെയാണെന്ന് ഞങ്ങള്‍ കരുതുന്നു.''

തഫ്സീര്‍

قَالَ يٰقَوْمِ لَيْسَ بِيْ سَفَاهَةٌ وَّلٰكِنِّيْ رَسُوْلٌ مِّنْ رَّبِّ الْعٰلَمِيْنَ   ( الأعراف: ٦٧ )

qāla yāqawmi
قَالَ يَٰقَوْمِ
അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ
laysa bī
لَيْسَ بِى
എനിക്കു (എന്നില്‍) ഇല്ല
safāhatun
سَفَاهَةٌ
ഒരു ഭോഷത്തവും, വിഡ്ഢിത്തം
walākinnī
وَلَٰكِنِّى
എങ്കിലും ഞാന്‍
rasūlun
رَسُولٌ
ഒരു ദൂതനാണു
min rabbi
مِّن رَّبِّ
രക്ഷിതാവില്‍നിന്നു
l-ʿālamīna
ٱلْعَٰلَمِينَ
ലോകരുടെ.

അദ്ദേഹം പറഞ്ഞു: ''എന്റെ ജനമേ, ഒരു വിഡ്ഢിത്തവും എനിക്കില്ല. എന്നാല്‍ ഓര്‍ക്കുക: ഞാന്‍ പ്രപഞ്ചനാഥന്റെ ദൂതനാണ്.

തഫ്സീര്‍

اُبَلِّغُكُمْ رِسٰلٰتِ رَبِّيْ وَاَنَا۠ لَكُمْ نَاصِحٌ اَمِيْنٌ   ( الأعراف: ٦٨ )

uballighukum
أُبَلِّغُكُمْ
നിങ്ങള്‍ക്കു ഞാന്‍ എത്തിച്ചു തരുന്നു
risālāti
رِسَٰلَٰتِ
ദൗത്യങ്ങളെ
rabbī
رَبِّى
എന്റെ റബ്ബിന്റെ
wa-anā
وَأَنَا۠
ഞാന്‍, ഞാനാകട്ടെ
lakum
لَكُمْ
നിങ്ങള്‍ക്കു
nāṣiḥun
نَاصِحٌ
ഗുണകാംക്ഷിയാണു, ഉപദേശകനാകുന്നു
amīnun
أَمِينٌ
വിശ്വസ്തനായ.

''ഞാനെന്റെ നാഥന്റെ സന്ദേശങ്ങള്‍ നിങ്ങള്‍ക്കെത്തിച്ചുതരുന്നു. നിങ്ങള്‍ക്ക് വിശ്വസിക്കാവുന്ന നിങ്ങളുടെ ഗുണകാംക്ഷിയാണ് ഞാന്‍.

തഫ്സീര്‍

اَوَعَجِبْتُمْ اَنْ جَاۤءَكُمْ ذِكْرٌ مِّنْ رَّبِّكُمْ عَلٰى رَجُلٍ مِّنْكُمْ لِيُنْذِرَكُمْۗ وَاذْكُرُوْٓا اِذْ جَعَلَكُمْ خُلَفَاۤءَ مِنْۢ بَعْدِ قَوْمِ نُوْحٍ وَّزَادَكُمْ فِى الْخَلْقِ بَصْۣطَةً ۚفَاذْكُرُوْٓا اٰلَاۤءَ اللّٰهِ لَعَلَّكُمْ تُفْلِحُوْنَ   ( الأعراف: ٦٩ )

awaʿajib'tum
أَوَعَجِبْتُمْ
നിങ്ങള്‍ ആശ്ചര്യ (അത്ഭുത) പ്പെടുകയും ചെയ്തുവോ
an jāakum
أَن جَآءَكُمْ
നിങ്ങള്‍ക്കു വന്നതിനാല്‍
dhik'run
ذِكْرٌ
ഉല്‍ബോധനം, ഒരു സ്മരണ
min rabbikum
مِّن رَّبِّكُمْ
നിങ്ങളുടെ റബ്ബില്‍ നിന്നും
ʿalā rajulin
عَلَىٰ رَجُلٍ
ഒരു പുരുഷനിലായി (പുരുഷന്‍ മുഖേന)
minkum
مِّنكُمْ
നിങ്ങളില്‍പെട്ട
liyundhirakum
لِيُنذِرَكُمْۚ
നിങ്ങളെ അവന്‍ (അദ്ദേഹം) താക്കീതു ചെയ്‌വാന്‍ വേണ്ടി
wa-udh'kurū
وَٱذْكُرُوٓا۟
ഓര്‍ക്കുകയും ചെയ്യുവിന്‍
idh jaʿalakum
إِذْ جَعَلَكُمْ
അവന്‍ നിങ്ങളെ ആകിയതിനെ
khulafāa
خُلَفَآءَ
പിന്‍ഗാമികള്‍
min baʿdi
مِنۢ بَعْدِ
ശേഷം, ശേഷമായി
qawmi nūḥin
قَوْمِ نُوحٍ
നൂഹിന്റെ ജനതയുടെ
wazādakum
وَزَادَكُمْ
അവന്‍ നിങ്ങള്‍ക്കു വര്‍ദ്ധിപ്പിക്കുകയും ചെയ്തു
fī l-khalqi
فِى ٱلْخَلْقِ
സൃഷ്ടിപ്പില്‍, സൃഷ്ടികളില്‍
baṣ'ṭatan
بَصْۜطَةًۖ
വികാസം, വലുപ്പം, പൊക്കം, വിരിവു, ശക്തി
fa-udh'kurū
فَٱذْكُرُوٓا۟
അപ്പോള്‍ (അതിനാല്‍) ഓര്‍ക്കുവിന്‍
ālāa l-lahi
ءَالَآءَ ٱللَّهِ
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ
laʿallakum
لَعَلَّكُمْ
നിങ്ങളായേക്കാം, ആകുവാന്‍
tuf'liḥūna
تُفْلِحُونَ
നിങ്ങള്‍ വിജയം പ്രാപിക്കും.

''നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള ഉദ്‌ബോധനം നിങ്ങളില്‍ നിന്നു തന്നെയുള്ള ഒരാളിലൂടെ വന്നെത്തിയതില്‍ നിങ്ങള്‍ അദ്ഭുതപ്പെടുകയോ? നൂഹിന്റെ ജനതക്കുശേഷം അവന്‍ നിങ്ങളെ പ്രതിനിധികളാക്കിയതോര്‍ക്കുക. നിങ്ങള്‍ക്ക് പ്രകൃത്യാ തന്നെ കായികശേഷി പോഷിപ്പിച്ചുതന്നതും. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അനുസ്മരിക്കുക. നിങ്ങള്‍ വിജയം വരിച്ചേക്കാം.''

തഫ്സീര്‍

قَالُوْٓا اَجِئْتَنَا لِنَعْبُدَ اللّٰهَ وَحْدَهٗ وَنَذَرَ مَا كَانَ يَعْبُدُ اٰبَاۤؤُنَاۚ فَأْتِنَا بِمَا تَعِدُنَآ اِنْ كُنْتَ مِنَ الصّٰدِقِيْنَ   ( الأعراف: ٧٠ )

qālū
قَالُوٓا۟
അവര്‍ പറഞ്ഞു
aji'tanā
أَجِئْتَنَا
നീ ഞങ്ങളുടെ അടുക്കല്‍ വന്നിരിക്കുകയാണോ
linaʿbuda
لِنَعْبُدَ
ഞങ്ങള്‍ ആരാധിക്കുവാന്‍ വേണ്ടി
l-laha
ٱللَّهَ
അല്ലാഹുവിനെ
waḥdahu
وَحْدَهُۥ
അവനെ ഒറ്റക്ക് (മാത്രം)
wanadhara
وَنَذَرَ
ഞങ്ങള്‍ വിട്ടുകളയുവാനും
mā kāna yaʿbudu
مَا كَانَ يَعْبُدُ
ആരാധിച്ചു വരുന്നതിനെ
ābāunā
ءَابَآؤُنَاۖ
ഞങ്ങളുടെ (നമ്മുടെ) പിതാക്കള്‍
fatinā
فَأْتِنَا
എന്നാല്‍ നീ ഞങ്ങള്‍ക്കു വാ
bimā taʿidunā
بِمَا تَعِدُنَآ
നീ ഞങ്ങളോടു വാഗ്ദത്തം (താക്കീതു - ഭീഷണി) ചെയ്യുന്നതും കൊണ്ടു
in kunta
إِن كُنتَ
നീ ആകുന്നുവെങ്കില്‍
mina l-ṣādiqīna
مِنَ ٱلصَّٰدِقِينَ
സത്യവാന്‍മാരില്‍ (സത്യം പറയുന്നവരില്‍) പെട്ട (വന്‍).

അവര്‍ പറഞ്ഞു: ''ഞങ്ങള്‍ ഏകദൈവത്തെ മാത്രം ആരാധിക്കാനും ഞങ്ങളുടെ പൂര്‍വപിതാക്കള്‍ പൂജിച്ചിരുന്നവയെയൊക്കെ വെടിയാനും വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്തേക്ക് വന്നത്? എങ്കില്‍, നീ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ശിക്ഷയിങ്ങ് കൊണ്ടുവരിക; നീ സത്യവാനാണെങ്കില്‍.''

തഫ്സീര്‍