Skip to main content

قَالُوْا تَاللّٰهِ لَقَدْ اٰثَرَكَ اللّٰهُ عَلَيْنَا وَاِنْ كُنَّا لَخٰطِـِٕيْنَ  ( يوسف: ٩١ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
tal-lahi
تَٱللَّهِ
അല്ലാഹുവിനെത്തന്നെയാണ
laqad ātharaka
لَقَدْ ءَاثَرَكَ
തീര്‍ച്ചയായും നിന്നെ തിരഞ്ഞെടുത്തിട്ടുണ്ടു, പ്രത്യേകപ്പെടുത്തി
l-lahu
ٱللَّهُ
അല്ലാഹു
ʿalaynā
عَلَيْنَا
ഞങ്ങളെക്കാള്‍
wa-in kunnā
وَإِن كُنَّا
നിശ്ചയമായും ഞങ്ങളായിരിക്കുന്നു
lakhāṭiīna
لَخَٰطِـِٔينَ
തെറ്റു (അബദ്ധം) ചെയ്തവര്‍ തന്നെ.

അവര്‍ പറഞ്ഞു: ''അല്ലാഹുവാണ് സത്യം! അല്ലാഹു താങ്കള്‍ക്ക് ഞങ്ങളെക്കാള്‍ ശ്രേഷ്ഠത കല്‍പിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാരായിരുന്നു.''

തഫ്സീര്‍

قَالَ لَا تَثْرِيْبَ عَلَيْكُمُ الْيَوْمَۗ يَغْفِرُ اللّٰهُ لَكُمْ ۖوَهُوَ اَرْحَمُ الرّٰحِمِيْنَ  ( يوسف: ٩٢ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
lā tathrība
لَا تَثْرِيبَ
അധിക്ഷേപം (കുറ്റപ്പെടുത്തല്‍ - ചീത്തപ്പെടുത്തല്‍) ഇല്ല
ʿalaykumu
عَلَيْكُمُ
നിങ്ങളുടെ മേല്‍, നിങ്ങളെപ്പറ്റി
l-yawma
ٱلْيَوْمَۖ
ഇന്നു
yaghfiru
يَغْفِرُ
പൊറുക്കും, പൊറുക്കട്ടെ
l-lahu
ٱللَّهُ
അല്ലാഹു
lakum
لَكُمْۖ
നിങ്ങള്‍ക്ക്
wahuwa
وَهُوَ
അവനാകട്ടെ
arḥamu
أَرْحَمُ
അധികം കരുണ ചെയ്യുന്നവനാണു
l-rāḥimīna
ٱلرَّٰحِمِينَ
കരുണചെയ്യുന്നവരില്‍.

അദ്ദേഹം പറഞ്ഞു: ''ഇന്നു നിങ്ങള്‍ക്കെതിരെ പ്രതികാരമൊന്നുമില്ല. അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് നല്‍കട്ടെ. അവന്‍ കാരുണികരില്‍ പരമകാരുണികനല്ലോ.

തഫ്സീര്‍

اِذْهَبُوْا بِقَمِيْصِيْ هٰذَا فَاَلْقُوْهُ عَلٰى وَجْهِ اَبِيْ يَأْتِ بَصِيْرًا ۚوَأْتُوْنِيْ بِاَهْلِكُمْ اَجْمَعِيْنَ ࣖ  ( يوسف: ٩٣ )

idh'habū
ٱذْهَبُوا۟
നിങ്ങള്‍ പോകുവിന്‍
biqamīṣī
بِقَمِيصِى
എന്‍റെ കുപ്പായവുമായി
hādhā
هَٰذَا
fa-alqūhu
فَأَلْقُوهُ
എന്നിട്ടതു ഇടുവിന്‍
ʿalā wajhi
عَلَىٰ وَجْهِ
മുഖത്തു
abī
أَبِى
എന്‍റെ പിതാവിന്‍റെ
yati
يَأْتِ
അദ്ദേഹം വരും
baṣīran
بَصِيرًا
കാഴ്ചയുള്ളവനായി
watūnī
وَأْتُونِى
എന്‍റെ അടുക്കല്‍ വരുകയും ചെയ്യുവിന്‍
bi-ahlikum
بِأَهْلِكُمْ
നിങ്ങളുടെ കുടുംബത്തെക്കൊണ്ടു
ajmaʿīna
أَجْمَعِينَ
മുഴുവന്‍, എല്ലാം.

''നിങ്ങള്‍ എന്റെ ഈ കുപ്പായവുമായി പോവുക. എന്നിട്ടത് എന്റെ പിതാവിന്റെ മുഖത്ത് ഇട്ടുകൊടുക്കുക. അപ്പോള്‍ അദ്ദേഹം കാഴ്ചയുള്ളവനായിത്തീരും. പിന്നെ നിങ്ങള്‍ നിങ്ങളുടെ എല്ലാ കുടുംബക്കാരെയുംകൊണ്ട് എന്റെയടുത്ത് വരിക.''

തഫ്സീര്‍

وَلَمَّا فَصَلَتِ الْعِيْرُ قَالَ اَبُوْهُمْ اِنِّيْ لَاَجِدُ رِيْحَ يُوْسُفَ لَوْلَآ اَنْ تُفَنِّدُوْنِ  ( يوسف: ٩٤ )

walammā faṣalati
وَلَمَّا فَصَلَتِ
പിരിഞ്ഞപ്പോള്‍
l-ʿīru
ٱلْعِيرُ
യാത്രാസംഘം
qāla abūhum
قَالَ أَبُوهُمْ
അവരുടെ പിതാവു പറഞ്ഞു
innī
إِنِّى
നിശ്ചയമായും ഞാന്‍
la-ajidu
لَأَجِدُ
ഞാന്‍ കണ്ടെത്തുന്നു (എനിക്കു കിട്ടുന്നു)
rīḥa
رِيحَ
വാസന, മണം
yūsufa
يُوسُفَۖ
യൂസുഫിന്‍റെ
lawlā
لَوْلَآ
ഇല്ലാതിരുന്നെങ്കില്‍
an tufannidūni
أَن تُفَنِّدُونِ
എന്നെ നിങ്ങള്‍ ബുദ്ധി മന്ദിച്ചവനാക്കുക, വിഡ്ഢിയാക്കല്‍.

യാത്രാസംഘം അവിടം വിട്ടപ്പോള്‍ അവരുടെ പിതാവ് പറഞ്ഞു: ''ഉറപ്പായും യൂസുഫിന്റെ വാസന ഞാനനുഭവിക്കുന്നു. നിങ്ങളെന്നെ ബുദ്ധിഭ്രമം ബാധിച്ചവനായി ആക്ഷേപിക്കുന്നില്ലെങ്കില്‍!''

തഫ്സീര്‍

قَالُوْا تَاللّٰهِ اِنَّكَ لَفِيْ ضَلٰلِكَ الْقَدِيْمِ  ( يوسف: ٩٥ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
tal-lahi
تَٱللَّهِ
അല്ലാഹുവിനെ തന്നെയാണ്
innaka
إِنَّكَ
നിശ്ചയമായും നിങ്ങള്‍
lafī ḍalālika
لَفِى ضَلَٰلِكَ
നിങ്ങളുടെ വഴിപിഴവില്‍ തന്നെ
l-qadīmi
ٱلْقَدِيمِ
പഴയ, മുമ്പേയുള്ള.

വീട്ടുകാര്‍ പറഞ്ഞു: ''അല്ലാഹു തന്നെ സത്യം! അങ്ങ് ഇപ്പോഴും അങ്ങയുടെ ആ പഴയ ബുദ്ധിഭ്രമത്തില്‍ തന്നെ.''

തഫ്സീര്‍

فَلَمَّآ اَنْ جَاۤءَ الْبَشِيْرُ اَلْقٰىهُ عَلٰى وَجْهِهٖ فَارْتَدَّ بَصِيْرًاۗ قَالَ اَلَمْ اَقُلْ لَّكُمْۙ اِنِّيْٓ اَعْلَمُ مِنَ اللّٰهِ مَا لَا تَعْلَمُوْنَ  ( يوسف: ٩٦ )

falammā an jāa
فَلَمَّآ أَن جَآءَ
വരികയുണ്ടായപ്പോള്‍
l-bashīru
ٱلْبَشِيرُ
സന്തോഷവാര്‍ത്ത അറിയിക്കുന്ന ആള്‍
alqāhu
أَلْقَىٰهُ
അയാള്‍ അതിനെ ഇട്ടു
ʿalā wajhihi
عَلَىٰ وَجْهِهِۦ
അദ്ദേഹത്തിന്‍റെ മുഖത്തു
fa-ir'tadda
فَٱرْتَدَّ
അപ്പോള്‍ അദ്ദേഹം മടങ്ങി, മാറി
baṣīran
بَصِيرًاۖ
കാഴ്ചയുള്ളവനായി
qāla
قَالَ
അദ്ദേഹം പറഞ്ഞു
alam aqul
أَلَمْ أَقُل
ഞാന്‍ പറഞ്ഞില്ലേ
lakum
لَّكُمْ
നിങ്ങളോട്
innī aʿlamu
إِنِّىٓ أَعْلَمُ
നിശ്ചയമായും ഞാന്‍ (എനിക്കു) അറിയുമെന്നു
mina l-lahi
مِنَ ٱللَّهِ
അല്ലാഹുവില്‍നിന്നു
mā lā taʿlamūna
مَا لَا تَعْلَمُونَ
നിങ്ങള്‍ (നിങ്ങള്‍ക്കു) അറിയാത്തത്.

പിന്നീട് ശുഭവാര്‍ത്ത അറിയിക്കുന്നയാള്‍ വന്നു. അയാള്‍ ആ കുപ്പായം അദ്ദേഹത്തിന്റെ മുഖത്തിട്ടുകൊടുത്തു. അദ്ദേഹം കാഴ്ചയുള്ളവനായി. അദ്ദേഹം പറഞ്ഞു: ''ഞാന്‍ നിങ്ങളോടു പറഞ്ഞിരുന്നില്ലേ; നിങ്ങള്‍ക്കറിയാത്ത പലതും ഞാന്‍ അല്ലാഹുവില്‍ നിന്ന് അറിയുന്നുവെന്ന്.''

തഫ്സീര്‍

قَالُوْا يٰٓاَبَانَا اسْتَغْفِرْ لَنَا ذُنُوْبَنَآ اِنَّا كُنَّا خٰطِـِٕيْنَ  ( يوسف: ٩٧ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
yāabānā
يَٰٓأَبَانَا
ഞങ്ങളുടെ ബാപ്പാ
is'taghfir
ٱسْتَغْفِرْ
പാപമോചനം (പൊറുക്കുവാന്‍) തേടണം
lanā
لَنَا
ഞങ്ങള്‍ക്കുവേണ്ടി
dhunūbanā
ذُنُوبَنَآ
ഞങ്ങളുടെ പാപങ്ങള്‍ക്കു
innā kunnā
إِنَّا كُنَّا
നിശ്ചയമായും ഞങ്ങള്‍ ആയിരിക്കുന്നു
khāṭiīna
خَٰطِـِٔينَ
പിഴച്ചവര്‍, തെറ്റുചെയ്തവര്‍.

അവര്‍ പറഞ്ഞു: ''ഞങ്ങളുടെ പിതാവേ, അങ്ങ് ഞങ്ങള്‍ക്കുവേണ്ടി, ഞങ്ങളുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കേണമേ; തീര്‍ച്ചയായും ഞങ്ങള്‍ കുറ്റവാളികളായിരുന്നു.''

തഫ്സീര്‍

قَالَ سَوْفَ اَسْتَغْفِرُ لَكُمْ رَبِّيْ ۗاِنَّهٗ هُوَ الْغَفُوْرُ الرَّحِيْمُ  ( يوسف: ٩٨ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
sawfa
سَوْفَ
വഴിയെ, പിറകെ
astaghfiru
أَسْتَغْفِرُ
ഞാന്‍ പാപമോചനം തേടും
lakum
لَكُمْ
നിങ്ങള്‍ക്കുവേണ്ടി
rabbī
رَبِّىٓۖ
എന്‍റെ റബ്ബിനോടു
innahu huwa
إِنَّهُۥ هُوَ
നിശ്ചയമായും അവന്‍ തന്നെ
l-ghafūru
ٱلْغَفُورُ
വളരെ പൊറുക്കുന്നവന്‍
l-raḥīmu
ٱلرَّحِيمُ
കരുണാനിധി.

അദ്ദേഹം പറഞ്ഞു: ''നിങ്ങള്‍ക്കുവേണ്ടി ഞാനെന്റെ നാഥനോട് പാപമോചനത്തിനായി പ്രാര്‍ഥിക്കാം. അവന്‍ ഏറെ പൊറുക്കുന്നവനും പരമ ദയാലുവും തന്നെ; തീര്‍ച്ച.''

തഫ്സീര്‍

فَلَمَّا دَخَلُوْا عَلٰى يُوْسُفَ اٰوٰٓى اِلَيْهِ اَبَوَيْهِ وَقَالَ ادْخُلُوْا مِصْرَ اِنْ شَاۤءَ اللّٰهُ اٰمِنِيْنَ ۗ   ( يوسف: ٩٩ )

falammā dakhalū
فَلَمَّا دَخَلُوا۟
അങ്ങനെ (എന്നിട്ടു) അവര്‍ പ്രവേശിച്ചപ്പോള്‍
ʿalā yūsufa
عَلَىٰ يُوسُفَ
യൂസുഫില്‍, യൂസുഫിന്‍റെ അടുക്കല്‍
āwā
ءَاوَىٰٓ
അദ്ദേഹം അടുപ്പിച്ചു, കൂട്ടിച്ചേര്‍ത്തു, അണച്ചുകൂട്ടി
ilayhi
إِلَيْهِ
തന്‍റെ അടുക്കലേക്കു
abawayhi
أَبَوَيْهِ
തന്‍റെ മാതാപിതാക്കളെ
waqāla
وَقَالَ
അദ്ദേഹം പറയുകയും ചെയ്തു
ud'khulū
ٱدْخُلُوا۟
പ്രവേശിച്ചുകൊള്ളുവിന്‍
miṣ'ra
مِصْرَ
മിസ്രില്‍, ഈജിപ്തില്‍
in shāa
إِن شَآءَ
ഉദ്ദേശിക്കുന്നപക്ഷം
l-lahu
ٱللَّهُ
അല്ലാഹു
āminīna
ءَامِنِينَ
നിര്‍ഭയരായി, സമാധാനപ്പെട്ടുകൊണ്ടു.

പിന്നീട് അവരെല്ലാം യൂസുഫിന്റെ സന്നിധിയില്‍ പ്രവേശിച്ചു. യൂസുഫ് തന്റെ മാതാപിതാക്കളെ തന്നിലേക്കു ചേര്‍ത്തുനിര്‍ത്തി. അദ്ദേഹം പറഞ്ഞു: ''വരിക. നിര്‍ഭയരായി ഈ പട്ടണത്തില്‍ പ്രവേശിച്ചുകൊള്ളുക. അല്ലാഹു ഇച്ഛിക്കുന്നുവെങ്കില്‍.''

തഫ്സീര്‍

وَرَفَعَ اَبَوَيْهِ عَلَى الْعَرْشِ وَخَرُّوْا لَهٗ سُجَّدًاۚ وَقَالَ يٰٓاَبَتِ هٰذَا تَأْوِيْلُ رُءْيَايَ مِنْ قَبْلُ ۖقَدْ جَعَلَهَا رَبِّيْ حَقًّاۗ وَقَدْ اَحْسَنَ بِيْٓ اِذْ اَخْرَجَنِيْ مِنَ السِّجْنِ وَجَاۤءَ بِكُمْ مِّنَ الْبَدْوِ مِنْۢ بَعْدِ اَنْ نَّزَغَ الشَّيْطٰنُ بَيْنِيْ وَبَيْنَ اِخْوَتِيْۗ اِنَّ رَبِّيْ لَطِيْفٌ لِّمَا يَشَاۤءُ ۗاِنَّهٗ هُوَ الْعَلِيْمُ الْحَكِيْمُ  ( يوسف: ١٠٠ )

warafaʿa
وَرَفَعَ
അദ്ദേഹം ഉയര്‍ത്തുക (കയറ്റിയിരുത്തുക)യും
abawayhi
أَبَوَيْهِ
തന്‍റെ മാതാപിതാക്കളെ
ʿalā l-ʿarshi
عَلَى ٱلْعَرْشِ
സിംഹാസന (രാജപീഠ -സ്ഥാനപീഠ)ത്തിന്‍മേല്‍
wakharrū
وَخَرُّوا۟
അവര്‍ വീഴുകയും ചെയ്തു
lahu
لَهُۥ
അദ്ദേഹത്തിന്
sujjadan
سُجَّدًاۖ
സുജൂദു (പ്രണാമം - തലകുനിക്കല്‍ - കുനിയല്‍) ചെയ്യുന്നവരായി
waqāla
وَقَالَ
പറയുകയും ചെയ്തു
yāabati
يَٰٓأَبَتِ
എന്‍റെ ഉപ്പാ, പിതാവേ
hādhā tawīlu
هَٰذَا تَأْوِيلُ
ഇതു പുലര്‍ച്ചയാണ്, പൊരുളാണ്, വ്യാഖ്യാനമാണ്
ru'yāya
رُءْيَٰىَ
എന്‍റെ സ്വപ്നത്തിന്‍റെ
min qablu
مِن قَبْلُ
മുമ്പുള്ള, മുമ്പത്തെ
qad jaʿalahā
قَدْ جَعَلَهَا
അതിനെ ആക്കിയിട്ടുണ്ട്, ആക്കിക്കഴിഞ്ഞു
rabbī
رَبِّى
എന്‍റെ റബ്ബു
ḥaqqan
حَقًّاۖ
യഥാര്‍ത്ഥം, നേര്
waqad aḥsana
وَقَدْ أَحْسَنَ
അവന്‍ നന്‍മ ചെയ്തിട്ടുമുണ്ടു
بِىٓ
എന്നില്‍, എനിക്കു
idh akhrajanī
إِذْ أَخْرَجَنِى
അവന്‍ എന്നെ പുറത്തു കൊണ്ടുവന്നപ്പോള്‍ (വന്നിരിക്കെ)
mina l-sij'ni
مِنَ ٱلسِّجْنِ
തടവില്‍ നിന്ന്
wajāa bikum
وَجَآءَ بِكُم
നിങ്ങളെ കൊണ്ടുവരുകയും ചെയ്തു
mina l-badwi
مِّنَ ٱلْبَدْوِ
മരുഭൂമിയില്‍ നിന്ന്
min baʿdi
مِنۢ بَعْدِ
ശേഷം, പിന്നീടായി
an nazagha
أَن نَّزَغَ
ഇളക്കിവിട്ടതിനു
l-shayṭānu
ٱلشَّيْطَٰنُ
പിശാചു
baynī
بَيْنِى
എന്‍റെ ഇടയില്‍
wabayna ikh'watī
وَبَيْنَ إِخْوَتِىٓۚ
എന്‍റെ സഹോദരന്‍മാര്‍ക്കിടയിലും
inna rabbī
إِنَّ رَبِّى
നിശ്ചയമായും എന്‍റെ റബ്ബു
laṭīfun
لَطِيفٌ
സൗമ്യമായി (സൂക്ഷ്മമായി) ചെയ്യുന്നവനാണു
limā yashāu
لِّمَا يَشَآءُۚ
അവന്‍ ഉദ്ദേശിക്കുന്നതിനെ, ഉദ്ദേശിക്കുന്നകാര്യത്തിനു
innahu huwa
إِنَّهُۥ هُوَ
നിശ്ചയമായും അവന്‍ തന്നെ
l-ʿalīmu
ٱلْعَلِيمُ
സര്‍വ്വജ്ഞന്‍, (എല്ലാം) അറിയുന്നവന്‍
l-ḥakīmu
ٱلْحَكِيمُ
അഗാധജ്ഞന്‍, യുക്തിമാന്‍.

അദ്ദേഹം തന്റെ മാതാപിതാക്കളെ സിംഹാസനത്തില്‍ കയറ്റിയിരുത്തി. അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ പ്രണാമമര്‍പ്പിച്ചു. അദ്ദേഹം പറഞ്ഞു: ''എന്റെ പിതാവേ, ഞാന്‍ പണ്ടു കണ്ട ആ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരമാണിത്. എന്റെ നാഥന്‍ അത് യാഥാര്‍ഥ്യമാക്കിയിരിക്കുന്നു. എന്നെ തടവറയില്‍നിന്ന് മോചിപ്പിച്ചപ്പോഴും എനിക്കും എന്റെ സഹോദരങ്ങള്‍ക്കുമിടയില്‍ പിശാച് അകല്‍ച്ചയുണ്ടാക്കിയശേഷം അവന്‍ നിങ്ങളെയെല്ലാം മരുഭൂമിയില്‍ നിന്നിവിടെ കൊണ്ടുവന്നപ്പോഴും അവന്‍ എന്നോട് വളരെയേറെ ഔദാര്യം കാണിച്ചിരിക്കുന്നു. തീര്‍ച്ചയായും എന്റെ നാഥന്‍ താനിച്ഛിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നടപ്പാക്കുന്നവനാണ്. അവന്‍ എല്ലാം അറിയുന്നവനും യുക്തിജ്ഞനും തന്നെ.

തഫ്സീര്‍