Skip to main content

يٰصَاحِبَيِ السِّجْنِ اَمَّآ اَحَدُكُمَا فَيَسْقِيْ رَبَّهٗ خَمْرًا ۗوَاَمَّا الْاٰخَرُ فَيُصْلَبُ فَتَأْكُلُ الطَّيْرُ مِنْ رَّأْسِهٖ ۗ قُضِيَ الْاَمْرُ الَّذِيْ فِيْهِ تَسْتَفْتِيٰنِۗ   ( يوسف: ٤١ )

yāṣāḥibayi
يَٰصَىٰحِبَىِ
രണ്ടു ചങ്ങാതിമാരേ, കൂട്ടുകാരേ
l-sij'ni
ٱلسِّجْنِ
തടവിലെ, കാരാഗൃഹത്തിന്റെ
ammā aḥadukumā
أَمَّآ أَحَدُكُمَا
എന്നാല്‍ നിങ്ങളിലൊരാള്‍
fayasqī
فَيَسْقِى
അവന്‍ കുടിപ്പിക്കും, കുടിപ്പാന്‍ കൊടുക്കും
rabbahu
رَبَّهُۥ
അവന്റെ യജമാനനു
khamran
خَمْرًاۖ
കള്ളു (മുന്തിരിക്കള്ളു)
wa-ammā l-ākharu
وَأَمَّا ٱلْءَاخَرُ
എന്നാല്‍ മറ്റേവനാകട്ടെ
fayuṣ'labu
فَيُصْلَبُ
അവന്‍ ക്രൂശിക്ക (കുരിശിലിട)പ്പെടും
fatakulu
فَتَأْكُلُ
എന്നിട്ടു തിന്നും
l-ṭayru
ٱلطَّيْرُ
പക്ഷി (പറവ)കള്‍
min rasihi
مِن رَّأْسِهِۦۚ
അവന്റെ തലയില്‍നിന്നു
quḍiya
قُضِىَ
തീരുമാനിക്കപ്പെട്ടിരിക്കുന്നു
l-amru alladhī
ٱلْأَمْرُ ٱلَّذِى
യാതൊരു കാര്യം
fīhi
فِيهِ
അതില്‍
tastaftiyāni
تَسْتَفْتِيَانِ
നിങ്ങള്‍ രണ്ടാളും വിധിതേടുന്നു (തേടുന്ന)

''എന്റെ ജയില്‍ക്കൂട്ടുകാരേ, നിങ്ങളിലൊരാള്‍ തന്റെ യജമാനന് മദ്യം വിളമ്പിക്കൊണ്ടിരിക്കും. മറ്റയാള്‍ കുരിശിലേറ്റപ്പെടും. അങ്ങനെ അയാളുടെ തലയില്‍ നിന്ന് പക്ഷികള്‍ കൊത്തിത്തിന്നും. നിങ്ങളിരുവരും വിധി തേടിയ കാര്യം തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.''

തഫ്സീര്‍

وَقَالَ لِلَّذِيْ ظَنَّ اَنَّهٗ نَاجٍ مِّنْهُمَا اذْكُرْنِيْ عِنْدَ رَبِّكَۖ فَاَنْسٰىهُ الشَّيْطٰنُ ذِكْرَ رَبِّهٖ فَلَبِثَ فِى السِّجْنِ بِضْعَ سِنِيْنَ ࣖ   ( يوسف: ٤٢ )

waqāla
وَقَالَ
അദ്ദേഹം പറയുകയും ചെയ്തു
lilladhī ẓanna
لِلَّذِى ظَنَّ
അദ്ദേഹം വിചാരിച്ചവനനോടു
annahu nājin
أَنَّهُۥ نَاجٍ
അവന്‍ രക്ഷപ്പെടുന്നവനാണെന്നു
min'humā
مِّنْهُمَا
അവര്‍ രണ്ടാളില്‍ നിന്നു
udh'kur'nī
ٱذْكُرْنِى
നീ എന്നെ ഓര്‍ക്കണം (എന്നെക്കുറിച്ചു പറയണം, പ്രസ്താവിക്കണം)
ʿinda rabbika
عِندَ رَبِّكَ
നിന്റെ യജമാനന്റെ അടുക്കല്‍
fa-ansāhu
فَأَنسَىٰهُ
എന്നാല്‍ (എന്നിട്ടു) അവനെ മറപ്പിച്ചു, വിസ്മരിപ്പിച്ചു
l-shayṭānu
ٱلشَّيْطَٰنُ
പിശാചു
dhik'ra rabbihi
ذِكْرَ رَبِّهِۦ
അവന്റെ യജമാനനോടു പറയുന്നതു (പ്രസ്താവിക്കുന്നത്)
falabitha
فَلَبِثَ
അങ്ങനെ അദ്ദേഹം കഴിഞ്ഞുകൂടി, താമസിച്ചു
fī l-sij'ni
فِى ٱلسِّجْنِ
കാരാഗൃഹത്തില്‍
biḍ'ʿa
بِضْعَ
ചില്ലറ (ഏതാനും-കുറച്ചു)
sinīna
سِنِينَ
കൊല്ലങ്ങള്‍

അവരിരുവരില്‍ രക്ഷപ്പെടുമെന്ന് താന്‍ കരുതിയ ആളോട് യൂസുഫ് പറഞ്ഞു: ''നീ നിന്റെ യജമാനനോട് എന്നെപ്പറ്റി പറയുക.'' എങ്കിലും യജമാനനോട് അതേക്കുറിച്ച് പറയുന്ന കാര്യം പിശാച് അയാളെ മറപ്പിച്ചു. അതിനാല്‍ യൂസുഫ് ഏതാനും കൊല്ലം ജയിലില്‍ കഴിഞ്ഞു.

തഫ്സീര്‍

وَقَالَ الْمَلِكُ اِنِّيْٓ اَرٰى سَبْعَ بَقَرٰتٍ سِمَانٍ يَّأْكُلُهُنَّ سَبْعٌ عِجَافٌ وَّسَبْعَ سُنْۢبُلٰتٍ خُضْرٍ وَّاُخَرَ يٰبِسٰتٍۗ يٰٓاَيُّهَا الْمَلَاُ اَفْتُوْنِيْ فِيْ رُؤْيَايَ اِنْ كُنْتُمْ لِلرُّءْيَا تَعْبُرُوْنَ  ( يوسف: ٤٣ )

waqāla
وَقَالَ
പറഞ്ഞു, പറയുകയും ചെയ്തു
l-maliku
ٱلْمَلِكُ
രാജാവു
innī arā
إِنِّىٓ أَرَىٰ
ഞാന്‍ കാണുന്നു
sabʿa
سَبْعَ
ഏഴു
baqarātin
بَقَرَٰتٍ
പശുക്കളെ
simānin
سِمَانٍ
കൊഴുത്ത, തടിച്ച
yakuluhunna
يَأْكُلُهُنَّ
അവയെ തിന്നുന്നു, തിന്നുന്നതായി
sabʿun
سَبْعٌ
ഏഴെണ്ണം
ʿijāfun
عِجَافٌ
മെലിഞ്ഞ, ശോഷിച്ച
wasabʿa
وَسَبْعَ
ഏഴെണ്ണവും
sunbulātin
سُنۢبُلَٰتٍ
കതിരുകള്‍
khuḍ'rin
خُضْرٍ
പച്ചയായ
wa-ukhara
وَأُخَرَ
വേറെയും (ഏഴു)
yābisātin
يَابِسَٰتٍۖ
ഉണങ്ങിയ
yāayyuhā l-mala-u
يَٰٓأَيُّهَا ٱلْمَلَأُ
ഹേ പ്രധാനികളേ, സംഘമേ
aftūnī
أَفْتُونِى
എനിക്കു വിധി തരുവിന്‍
fī ru'yāya
فِى رُءْيَٰىَ
എന്റെ സ്വപ്നക്കാഴ്ചയില്‍
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
lilrru'yā
لِلرُّءْيَا
സ്വപ്നത്തിനു
taʿburūna
تَعْبُرُونَ
വ്യാഖ്യാനം നല്‍കുന്നു (വെങ്കില്‍), വ്യാഖ്യാനം നല്‍കുന്ന (വര്‍)

ഒരിക്കല്‍ രാജാവ് പറഞ്ഞു: ''ഞാനൊരു സ്വപ്നം കണ്ടിരിക്കുന്നു; ഏഴു തടിച്ചു കൊഴുത്ത പശുക്കള്‍. അവയെ ഏഴു മെലിഞ്ഞ പശുക്കള്‍ തിന്നുകൊണ്ടിരിക്കുന്നു. അതോടൊപ്പം ഏഴു പച്ചക്കതിരുകളും ഏഴു ഉണങ്ങിയ കതിരുകളും. അതിനാല്‍ വിദ്വാന്മാരേ, എന്റെ ഈ സ്വപ്നത്തിന്റെ പൊരുള്‍ എനിക്ക് പറഞ്ഞുതരിക. നിങ്ങള്‍ സ്വപ്നവ്യാഖ്യാതാക്കളാണെങ്കില്‍!''

തഫ്സീര്‍

قَالُوْٓا اَضْغَاثُ اَحْلَامٍ ۚوَمَا نَحْنُ بِتَأْوِيْلِ الْاَحْلَامِ بِعٰلِمِيْنَ   ( يوسف: ٤٤ )

qālū
قَالُوٓا۟
അവര്‍ പറഞ്ഞു
aḍghāthu
أَضْغَٰثُ
കലര്‍പ്പുകളാണു, കൂടിക്കലര്‍ന്നവയാണു, മിശ്രങ്ങളാണു
aḥlāmin
أَحْلَٰمٍۖ
പേക്കിനാവുകളുടെ, (ദു)സ്വപ്നങ്ങളുടെ
wamā naḥnu
وَمَا نَحْنُ
ഞങ്ങളല്ലതാനും
bitawīli
بِتَأْوِيلِ
വ്യാഖ്യാനത്തെപ്പറ്റി, (പൊരുളുകളെ)
l-aḥlāmi
ٱلْأَحْلَٰمِ
പേക്കിനാവുകളുടെ
biʿālimīna
بِعَٰلِمِينَ
അറിയുന്നവര്‍

അവര്‍ പറഞ്ഞു: ''ഇതൊക്കെ പാഴ്ക്കിനാവുകളാണ്. ഞങ്ങള്‍ അത്തരം പാഴ്ക്കിനാവുകളുടെ വ്യാഖ്യാനം അറിയുന്നവരല്ല.''

തഫ്സീര്‍

وَقَالَ الَّذِيْ نَجَا مِنْهُمَا وَادَّكَرَ بَعْدَ اُمَّةٍ اَنَا۠ اُنَبِّئُكُمْ بِتَأْوِيْلِهٖ فَاَرْسِلُوْنِ   ( يوسف: ٤٥ )

waqāla
وَقَالَ
പറഞ്ഞു
alladhī najā
ٱلَّذِى نَجَا
രക്ഷപ്പെട്ടവന്‍
min'humā
مِنْهُمَا
അവര്‍ രണ്ടാളില്‍നിന്നു
wa-iddakara
وَٱدَّكَرَ
അവന്‍ ഓര്‍ക്കുക (അവനു ഓര്‍മ്മ വരുക)യും ചെയ്തു
baʿda ummatin
بَعْدَ أُمَّةٍ
ഒരു കാലയളവിന്നു ശേഷം (ദീര്‍ഘകാലശേഷം)
anā unabbi-ukum
أَنَا۠ أُنَبِّئُكُم
ഞാന്‍ നിങ്ങള്‍ക്കു വിവരിച്ചു തരാം
bitawīlihi
بِتَأْوِيلِهِۦ
അതിന്റെ വ്യാഖ്യാനത്തെപ്പറ്റി
fa-arsilūni
فَأَرْسِلُونِ
ആകയാല്‍ (എന്നാല്‍) എന്നെ നിങ്ങള്‍ അയക്കുവിന്‍.

ആ രണ്ടു ജയില്‍ക്കൂട്ടുകാരില്‍ രക്ഷപ്പെട്ടവന്‍ കുറേക്കാലത്തിനു ശേഷം ഓര്‍മിച്ചു പറഞ്ഞു: ''അതിന്റെ വ്യാഖ്യാനം ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരാം. നിങ്ങള്‍ എന്നെ ചുമതലപ്പെടുത്തി അയച്ചാലും.''

തഫ്സീര്‍

يُوْسُفُ اَيُّهَا الصِّدِّيْقُ اَفْتِنَا فِيْ سَبْعِ بَقَرٰتٍ سِمَانٍ يَّأْكُلُهُنَّ سَبْعٌ عِجَافٌ وَّسَبْعِ سُنْۢبُلٰتٍ خُضْرٍ وَّاُخَرَ يٰبِسٰتٍۙ لَّعَلِّيْٓ اَرْجِعُ اِلَى النَّاسِ لَعَلَّهُمْ يَعْلَمُوْنَ   ( يوسف: ٤٦ )

yūsufu
يُوسُفُ
യൂസുഫേ
ayyuhā l-ṣidīqu
أَيُّهَا ٱلصِّدِّيقُ
ഹേ സത്യസന്ധാ
aftinā
أَفْتِنَا
ഞങ്ങള്‍ക്കു വിധി നല്‍കണം
fī sabʿi
فِى سَبْعِ
എഴില്‍ (ഏഴിന്റെ കാര്യത്തില്‍)
baqarātin
بَقَرَٰتٍ
പശുക്കള്‍
simānin
سِمَانٍ
തടിച്ച, കൊഴുത്ത
yakuluhunna
يَأْكُلُهُنَّ
അവയെ തിന്നുന്നു
sabʿun
سَبْعٌ
ഏഴു എണ്ണം
ʿijāfun
عِجَافٌ
മെലിഞ്ഞവ
wasabʿi
وَسَبْعِ
ഏഴിലും, എഴിന്റെയും
sunbulātin
سُنۢبُلَٰتٍ
കതിരുകള്‍
khuḍ'rin
خُضْرٍ
പച്ചയായ
wa-ukhara
وَأُخَرَ
വേറെയും (ഏഴു)
yābisātin
يَابِسَٰتٍ
ഉണങ്ങിയവ
laʿallī
لَّعَلِّىٓ
ഞാനായേക്കാം, ആകുവാന്‍ വേണ്ടി (ആകാമല്ലോ)
arjiʿu
أَرْجِعُ
ഞാന്‍ മടങ്ങും
ilā l-nāsi
إِلَى ٱلنَّاسِ
മനുഷ്യറിലേക്കു
laʿallahum
لَعَلَّهُمْ
അവരാകുവാന്‍വേണ്ടി, ആയേക്കാം
yaʿlamūna
يَعْلَمُونَ
അവര്‍ അറിയും

അയാള്‍ പറഞ്ഞു: ''സത്യസന്ധനായ യൂസുഫേ, എനിക്ക് ഇതിലൊരു വിധി തരിക. ഏഴു തടിച്ചുകൊഴുത്ത പശുക്കള്‍; ഏഴു മെലിഞ്ഞ പശുക്കള്‍ അവയെ തിന്നുന്നു. പിന്നെ ഏഴു പച്ച കതിരുകളും ഏഴു ഉണങ്ങിയ കതിരുകളും. ജനങ്ങള്‍ക്ക് കാര്യം ഗ്രഹിക്കാനായി എനിക്ക് ആ വിശദീകരണവുമായി ജനങ്ങളുടെ അടുത്തേക്ക് തിരിച്ചുപോകാമല്ലോ.''

തഫ്സീര്‍

قَالَ تَزْرَعُوْنَ سَبْعَ سِنِيْنَ دَاَبًاۚ فَمَا حَصَدْتُّمْ فَذَرُوْهُ فِيْ سُنْۢبُلِهٖٓ اِلَّا قَلِيْلًا مِّمَّا تَأْكُلُوْنَ   ( يوسف: ٤٧ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
tazraʿūna
تَزْرَعُونَ
നിങ്ങള്‍ കൃഷി ചെയ്യണം, വിളയിടും
sabʿa sinīna
سَبْعَ سِنِينَ
ഏഴു കൊല്ലങ്ങള്‍
da-aban
دَأَبًا
പതിവായി (തുടര്‍ച്ചയായി)
famā ḥaṣadttum
فَمَا حَصَدتُّمْ
എന്നിട്ടു നിങ്ങള്‍ കൊയ്തെടുത്തത്
fadharūhu
فَذَرُوهُ
അതിനെ നിങ്ങള്‍ വിട്ടേക്കുക
fī sunbulihi
فِى سُنۢبُلِهِۦٓ
അതിന്റെ കതിരില്‍
illā qalīlan
إِلَّا قَلِيلًا
അല്‍പമൊഴികെ
mimmā takulūna
مِّمَّا تَأْكُلُونَ
നിങ്ങള്‍ തിന്നുന്നതില്‍ നിന്നുള്ള

യൂസുഫ് പറഞ്ഞു: ''ഏഴുകൊല്ലം നിങ്ങള്‍ തുടര്‍ച്ചയായി കൃഷി ചെയ്യും. അങ്ങനെ നിങ്ങള്‍ കൊയ്‌തെടുക്കുന്നവ അവയുടെ കതിരില്‍ തന്നെ സൂക്ഷിച്ചുവെക്കുക. നിങ്ങള്‍ക്ക് ആഹരിക്കാനാവശ്യമായ അല്‍പമൊഴികെ.

തഫ്സീര്‍

ثُمَّ يَأْتِيْ مِنْۢ بَعْدِ ذٰلِكَ سَبْعٌ شِدَادٌ يَّأْكُلْنَ مَا قَدَّمْتُمْ لَهُنَّ اِلَّا قَلِيْلًا مِّمَّا تُحْصِنُوْنَ  ( يوسف: ٤٨ )

thumma yatī
ثُمَّ يَأْتِى
പിന്നെ വരും
min baʿdi dhālika
مِنۢ بَعْدِ ذَٰلِكَ
അതിന്റെശേഷം
sabʿun shidādun
سَبْعٌ شِدَادٌ
കഠിനങ്ങളായ ഏഴു (കൊല്ലം)
yakul'na
يَأْكُلْنَ
അവ തിന്നും, തിന്നുന്നു
mā qaddamtum
مَا قَدَّمْتُمْ
നിങ്ങള്‍ മുമ്പു ചെയ്തു (മുമ്പു സൂക്ഷിച്ചു) വെച്ചതു
lahunna
لَهُنَّ
അവക്കായി
illā qalīlan
إِلَّا قَلِيلًا
അല്‍പമൊഴികെ
mimmā tuḥ'ṣinūna
مِّمَّا تُحْصِنُونَ
നിങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍പെട്ട

''പിന്നീട് അതിനുശേഷം കഷ്ടതയുടെ ഏഴാണ്ടുകളുണ്ടാകും. അക്കാലത്തേക്കായി നിങ്ങള്‍ കരുതിവെച്ചവ നിങ്ങളന്ന് തിന്നുതീര്‍ക്കും. നിങ്ങള്‍ പ്രത്യേകം സൂക്ഷിച്ചുവെച്ച അല്‍പമൊഴികെ.

തഫ്സീര്‍

ثُمَّ يَأْتِيْ مِنْۢ بَعْدِ ذٰلِكَ عَامٌ فِيْهِ يُغَاثُ النَّاسُ وَفِيْهِ يَعْصِرُوْنَ ࣖ  ( يوسف: ٤٩ )

thumma yatī
ثُمَّ يَأْتِى
പിന്നെവരും
min baʿdi
مِنۢ بَعْدِ
ശേഷം
dhālika
ذَٰلِكَ
അതിന്റെ
ʿāmun
عَامٌ
ഒരു സംവല്‍സരം, വര്‍ഷം
fīhi
فِيهِ
അതില്‍
yughāthu
يُغَاثُ
രക്ഷ (സഹായം) നല്‍കപ്പെടും, മഴ കിട്ടും
l-nāsu
ٱلنَّاسُ
മനുഷ്യര്‍ക്കു
wafīhi
وَفِيهِ
അതില്‍
yaʿṣirūna
يَعْصِرُونَ
അവര്‍ പിഴിഞ്ഞെടുക്കു (ആട്ടിയെടുക്കു)കയും ചെയ്യും

''പിന്നീട് അതിനു ശേഷം ഒരു കൊല്ലംവരും. അന്ന് ആളുകള്‍ക്ക് സുഭിക്ഷതയുണ്ടാകും. അവര്‍ തങ്ങള്‍ക്കാവശ്യമുള്ളത് പിഴിഞ്ഞെടുക്കുകയും ചെയ്യും.''

തഫ്സീര്‍

وَقَالَ الْمَلِكُ ائْتُوْنِيْ بِهٖ ۚفَلَمَّا جَاۤءَهُ الرَّسُوْلُ قَالَ ارْجِعْ اِلٰى رَبِّكَ فَسْـَٔلْهُ مَا بَالُ النِّسْوَةِ الّٰتِيْ قَطَّعْنَ اَيْدِيَهُنَّ ۗاِنَّ رَبِّيْ بِكَيْدِهِنَّ عَلِيْمٌ   ( يوسف: ٥٠ )

waqāla
وَقَالَ
പറയുകയും ചെയ്തു
l-maliku
ٱلْمَلِكُ
രാജാവു
i'tūnī
ٱئْتُونِى
എന്‍റെ അടുക്കല്‍ വരുവിന്‍
bihi
بِهِۦۖ
അവനെക്കൊണ്ട്
falammā jāahu
فَلَمَّا جَآءَهُ
അങ്ങനെ അദ്ദേഹത്തിന്‍റെ അടുക്കല്‍ വന്നപ്പോള്‍
l-rasūlu
ٱلرَّسُولُ
ദൂതന്‍
qāla
قَالَ
അദ്ദേഹം പറഞ്ഞു
ir'jiʿ
ٱرْجِعْ
നീ മടങ്ങുക
ilā rabbika
إِلَىٰ رَبِّكَ
നിന്‍റെ യജമാനനിലേക്കു
fasalhu
فَسْـَٔلْهُ
എന്നിട്ടദ്ദേഹത്തോടു ചോദിക്കുക
mā bālu
مَا بَالُ
നിലപാടു (സ്ഥിതി) എന്താണു
l-nis'wati
ٱلنِّسْوَةِ
സ്ത്രീകളുടെ
allātī qaṭṭaʿna
ٱلَّٰتِى قَطَّعْنَ
മുറിപ്പെടുത്തിയ
aydiyahunna
أَيْدِيَهُنَّۚ
അവരുടെ കൈകളെ
inna rabbī
إِنَّ رَبِّى
നിശ്ചയമായും എന്‍റെ റബ്ബു
bikaydihinna
بِكَيْدِهِنَّ
അവരുടെ തന്ത്രത്തെ (ഉപായത്തെ)പ്പറ്റി
ʿalīmun
عَلِيمٌ
അറിയുന്നവനാണ്.

രാജാവ് പറഞ്ഞു: ''നിങ്ങള്‍ യൂസുഫിനെ എന്റെ അടുത്തു കൊണ്ടുവരിക.'' യൂസുഫിന്റെ അടുത്ത് ദൂതന്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: ''നീ നിന്റെ യജമാനന്റെ അടുത്തേക്കു തന്നെ തിരിച്ചു പോവുക. എന്നിട്ട് അദ്ദേഹത്തോടു ചോദിക്കുക; സ്വന്തം കൈകള്‍ക്ക് മുറിവുണ്ടാക്കിയ ആ സ്ത്രീകളുടെ സ്ഥിതിയെന്തെന്ന്. എന്റെ നാഥന്‍ അവരുടെ കുതന്ത്രത്തെപ്പറ്റി നന്നായറിയുന്നവനാണ്; തീര്‍ച്ച.''

തഫ്സീര്‍