Skip to main content

وَاللّٰهُ فَضَّلَ بَعْضَكُمْ عَلٰى بَعْضٍ فِى الرِّزْقِۚ فَمَا الَّذِيْنَ فُضِّلُوْا بِرَاۤدِّيْ رِزْقِهِمْ عَلٰى مَا مَلَكَتْ اَيْمَانُهُمْ فَهُمْ فِيْهِ سَوَاۤءٌۗ اَفَبِنِعْمَةِ اللّٰهِ يَجْحَدُوْنَ   ( النحل: ٧١ )

wal-lahu
وَٱللَّهُ
അല്ലാഹു (തന്നെ)
faḍḍala
فَضَّلَ
ശ്രേഷ്ഠമാക്കി, മെച്ചമാക്കി
baʿḍakum
بَعْضَكُمْ
നിങ്ങില്‍ ചിലരെ
ʿalā baʿḍin
عَلَىٰ بَعْضٍ
ചിലരെക്കാള്‍
fī l-riz'qi
فِى ٱلرِّزْقِۚ
ആഹാരത്തില്‍, ഉപജീവനത്തില്‍
famā alladhīna fuḍḍilū
فَمَا ٱلَّذِينَ فُضِّلُوا۟
എന്നാല്‍ ശ്രേഷ്ഠ (മെച്ച)മാക്കപ്പെട്ടവര്‍ അല്ല
birāddī
بِرَآدِّى
മടക്കു (വിട്ടുകൊടുക്കു) ന്നവര്‍
riz'qihim
رِزْقِهِمْ
അവരുടെ ആഹാരത്തെ
ʿalā mā malakat
عَلَىٰ مَا مَلَكَتْ
ഉടമപ്പെടുത്തിയവര്‍ക്ക്
aymānuhum
أَيْمَٰنُهُمْ
അവരുടെ വലംകൈകള്‍
fahum
فَهُمْ
എന്നിട്ടു (അങ്ങനെ) അവര്‍
fīhi
فِيهِ
അതില്‍
sawāon
سَوَآءٌۚ
സമമാണു (എന്നുള്ളതു)
afabiniʿ'mati
أَفَبِنِعْمَةِ
അപ്പോള്‍ അനുഗ്രഹത്തെയാണോ
l-lahi
ٱللَّهِ
അല്ലാഹുവിന്റെ
yajḥadūna
يَجْحَدُونَ
അവര്‍ നിഷേധിക്കുന്നു, നിരാകരിക്കുന്നു

ആഹാരകാര്യത്തില്‍ അല്ലാഹു നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ മികവുറ്റവരാക്കിയിരിക്കുന്നു. എന്നാല്‍ മികവ് ലഭിച്ചവര്‍ തങ്ങളുടെ വിഭവം തങ്ങളുടെ ഭൃത്യന്മാര്‍ക്ക് വിട്ടുകൊടുക്കുന്നതിലൂടെ അവരെയൊക്കെ തങ്ങളെപ്പോലെ അതില്‍ സമന്മാരാക്കുന്നില്ല. അപ്പോള്‍ അല്ലാഹുവിന്റെ അനുഗ്രഹത്തെയാണോ അവര്‍ നിഷേധിക്കുന്നത്?

തഫ്സീര്‍

وَاللّٰهُ جَعَلَ لَكُمْ مِّنْ اَنْفُسِكُمْ اَزْوَاجًا وَّجَعَلَ لَكُمْ مِّنْ اَزْوَاجِكُمْ بَنِيْنَ وَحَفَدَةً وَّرَزَقَكُمْ مِّنَ الطَّيِّبٰتِۗ اَفَبِالْبَاطِلِ يُؤْمِنُوْنَ وَبِنِعْمَتِ اللّٰهِ هُمْ يَكْفُرُوْنَۙ  ( النحل: ٧٢ )

wal-lahu
وَٱللَّهُ
അല്ലാഹു, അല്ലാഹുവത്രെ
jaʿala
جَعَلَ
ആക്കിയിരിക്കുന്നു, ഏര്‍പ്പെടുത്തിയതും
lakum
لَكُم
നിങ്ങള്‍ക്കു
min anfusikum
مِّنْ أَنفُسِكُمْ
നിങ്ങളുടെ സ്വന്തങ്ങളില്‍നിന്നു, നിങ്ങളില്‍ (നിങ്ങളുടെ കൂട്ടത്തില്‍) നിന്നു തന്നെ
azwājan
أَزْوَٰجًا
ഇണകളെ, ഭാര്യമാരെ
wajaʿala
وَجَعَلَ
അവന്‍ ഉണ്ടാക്കുക (ഏര്‍പ്പെടുത്തുക)യും ചെയ്തു
lakum
لَكُم
നിങ്ങള്‍ക്കു
min azwājikum
مِّنْ أَزْوَٰجِكُم
നിങ്ങളുടെ ഇണ (ഭാര്യ) കളില്‍നിന്നു
banīna
بَنِينَ
മക്കളെ
waḥafadatan
وَحَفَدَةً
പേരമക്കളെയും, പൗത്രരെയും
warazaqakum
وَرَزَقَكُم
നിങ്ങള്‍ക്കവന്‍ നല്‍കുകയും ചെയ്തു
mina l-ṭayibāti
مِّنَ ٱلطَّيِّبَٰتِۚ
നല്ല (വിശിഷ്ട - പരിശുദ്ധ)വസ്തുക്കളില്‍ നിന്നു
afabil-bāṭili
أَفَبِٱلْبَٰطِلِ
എന്നിരിക്കെ (അപ്പോള്‍) അയഥാര്‍ത്ഥ (നിരര്‍ത്ഥ) മായതിലോ
yu'minūna
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നു
wabiniʿ'mati
وَبِنِعْمَتِ
അനുഗ്രഹത്തിലാകട്ടെ, അനുഗ്രഹത്തെ
l-lahi
ٱللَّهِ
അല്ലാഹുവിന്റെ
hum
هُمْ
അവര്‍
yakfurūna
يَكْفُرُونَ
അവിശ്വസിക്കുന്നു, നിഷേധിക്കുന്നു

അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ ഇണകളെ ഉണ്ടാക്കിത്തന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ ഇണകളിലൂടെ പുത്രന്മാരെയും നല്‍കി. പൗത്രന്മാരെയും. വിശിഷ്ട വസ്തുക്കള്‍ ആഹാരമായി തന്നു. എന്നിട്ടും ഇക്കൂട്ടര്‍ അസത്യത്തില്‍ വിശ്വസിക്കുകയാണോ? അല്ലാഹുവിന്റെ അനുഗ്രഹത്തെ അപ്പാടെ തള്ളിപ്പറയുകയും?

തഫ്സീര്‍

وَيَعْبُدُوْنَ مِنْ دُوْنِ اللّٰهِ مَا لَا يَمْلِكُ لَهُمْ رِزْقًا مِّنَ السَّمٰوٰتِ وَالْاَرْضِ شَيْـًٔا وَّلَا يَسْتَطِيْعُوْنَ ۚ   ( النحل: ٧٣ )

wayaʿbudūna
وَيَعْبُدُونَ
അവര്‍ ആരാധിക്കുകയും ചെയ്യുന്നു
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനു പുറമെ, കൂടാതെ
mā lā yamliku
مَا لَا يَمْلِكُ
അധീനമാക്കാത്ത (സാധിക്കാത്ത - പ്രാപ്തമാകാത്ത)തിനെ
lahum
لَهُمْ
അവര്‍ക്കു
riz'qan
رِزْقًا
ഉപജീവനത്തിനു, ആഹാരം നല്‍കുവാന്‍
mina l-samāwāti
مِّنَ ٱلسَّمَٰوَٰتِ
ആകാശങ്ങളില്‍ നിന്നു
wal-arḍi
وَٱلْأَرْضِ
ഭൂമിയില്‍ നിന്നും
shayan
شَيْـًٔا
യാതൊന്നും, ഒട്ടും, വല്ലതും, ഒരു വസ്തുവും
walā yastaṭīʿūna
وَلَا يَسْتَطِيعُونَ
അവര്‍ക്കു സാധ്യമാകുകയുമില്ല

ആകാശഭൂമികളില്‍ നിന്ന് അവര്‍ക്ക് ആഹാരമൊന്നും നല്‍കാത്തവരെയും ഒന്നിനും കഴിയാത്തവരെയുമാണ് അല്ലാഹുവെവിട്ട് അവര്‍ പൂജിച്ചുകൊണ്ടിരിക്കുന്നത്.

തഫ്സീര്‍

فَلَا تَضْرِبُوْا لِلّٰهِ الْاَمْثَالَ ۗاِنَّ اللّٰهَ يَعْلَمُ وَاَنْتُمْ لَا تَعْلَمُوْنَ   ( النحل: ٧٤ )

falā taḍribū
فَلَا تَضْرِبُوا۟
എന്നിരിക്കെ നിങ്ങള്‍ വിവരിക്കരുത് (ഉണ്ടാക്കരുതു)
lillahi
لِلَّهِ
അല്ലാഹുവിനു
l-amthāla
ٱلْأَمْثَالَۚ
ഉപമ (ഉദാഹരണം) കളെ
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yaʿlamu
يَعْلَمُ
അറിയുന്നു
wa-antum
وَأَنتُمْ
നിങ്ങളാകട്ടെ
lā taʿlamūna
لَا تَعْلَمُونَ
നിങ്ങള്‍ അറിയുന്നുമില്ല, നിങ്ങള്‍ക്കറിഞ്ഞുകൂടാ

അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ മറ്റൊന്നുമായി സാദൃശ്യപ്പെടുത്തരുത്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നു. നിങ്ങള്‍ അറിയുന്നുമില്ല.

തഫ്സീര്‍

۞ ضَرَبَ اللّٰهُ مَثَلًا عَبْدًا مَّمْلُوْكًا لَّا يَقْدِرُ عَلٰى شَيْءٍ وَّمَنْ رَّزَقْنٰهُ مِنَّا رِزْقًا حَسَنًا فَهُوَ يُنْفِقُ مِنْهُ سِرًّا وَّجَهْرًاۗ هَلْ يَسْتَوٗنَ ۚ اَلْحَمْدُ لِلّٰهِ ۗبَلْ اَكْثَرُهُمْ لَا يَعْلَمُوْنَ  ( النحل: ٧٥ )

ḍaraba
ضَرَبَ
ആക്കിയിരിക്കുന്നു (വിവരിച്ചിരിക്കുന്നു)
l-lahu
ٱللَّهُ
അല്ലാഹു
mathalan
مَثَلًا
ഒരു ഉപമ, ഉദാഹരണം
ʿabdan
عَبْدًا
ഒരടിമയെ
mamlūkan
مَّمْلُوكًا
ഉടമയാക്കപ്പെട്ട
lā yaqdiru
لَّا يَقْدِرُ
അവനു കഴിയുകയില്ല
ʿalā shayin
عَلَىٰ شَىْءٍ
ഒരു കാര്യത്തിനും, വസ്തുവിനും
waman
وَمَن
യാതൊരുവനും
razaqnāhu
رَّزَقْنَٰهُ
അവനു നാം നല്‍കി
minnā
مِنَّا
നമ്മില്‍നിന്നു, (നമ്മുടെ വക)
riz'qan
رِزْقًا
ഉപജീവനം, ആഹാരം, ഒരു നല്‍കല്‍
ḥasanan
حَسَنًا
നല്ലതായ
fahuwa
فَهُوَ
എന്നിട്ടവന്‍
yunfiqu
يُنفِقُ
ചിലവഴിക്കുന്നു
min'hu
مِنْهُ
അതില്‍നിന്നു
sirran
سِرًّا
രഹസ്യമായി
wajahran
وَجَهْرًاۖ
പരസ്യമായും
hal yastawūna
هَلْ يَسْتَوُۥنَۚ
അവര്‍ സമമാകുമോ
l-ḥamdu
ٱلْحَمْدُ
സ്തുതി (സര്‍വ്വവും - മുഴുവന്‍)
lillahi
لِلَّهِۚ
അല്ലാഹുവിനാകുന്നു
bal
بَلْ
പക്ഷെ, എന്നാല്‍
aktharuhum
أَكْثَرُهُمْ
അവരില്‍ അധികമാളും
lā yaʿlamūna
لَا يَعْلَمُونَ
അറിയുകയില്ല, അറിയുന്നില്ല

അല്ലാഹു ഒരുദാഹരണം സമര്‍പ്പിക്കുന്നു: ഒരാള്‍ മറ്റൊരാളുടെ ഉടമയിലുള്ള അടിമയാണ്. അയാള്‍ക്കൊന്നിനും കഴിയില്ല; മറ്റൊരാള്‍, നാം നമ്മുടെ വകയായി നല്‍കിയ ഉത്തമമായ ആഹാരപദാര്‍ഥങ്ങളില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിച്ചുകൊണ്ടിരിക്കുന്നു. അവരിരുവരും തുല്യരാണോ? അല്ലാഹുവിന് സ്തുതി. എങ്കിലും അവരിലേറെ പേരും കാര്യം മനസ്സിലാക്കുന്നില്ല.

തഫ്സീര്‍

وَضَرَبَ اللّٰهُ مَثَلًا رَّجُلَيْنِ اَحَدُهُمَآ اَبْكَمُ لَا يَقْدِرُ عَلٰى شَيْءٍ وَّهُوَ كَلٌّ عَلٰى مَوْلٰىهُ ۗ اَيْنَمَا يُوَجِّهْهُّ لَا يَأْتِ بِخَيْرٍ ۖهَلْ يَسْتَوِيْ هُوَۙ وَمَنْ يَّأْمُرُ بِالْعَدْلِ وَهُوَ عَلٰى صِرَاطٍ مُّسْتَقِيْمٍ ࣖ   ( النحل: ٧٦ )

waḍaraba
وَضَرَبَ
ആക്കുക (വിവരിക്കുക) യും ചെയ്തു, വിവരിക്കുകയുമാണു
l-lahu
ٱللَّهُ
അല്ലാഹു
mathalan
مَثَلًا
ഒരു ഉപമ
rajulayni
رَّجُلَيْنِ
രണ്ടു പുരുഷന്‍മാരെ
aḥaduhumā
أَحَدُهُمَآ
രണ്ടിലൊരുവന്‍
abkamu
أَبْكَمُ
ഊമയാകുന്നു
lā yaqdiru
لَا يَقْدِرُ
അവനു കഴിയുകയില്ല
ʿalā shayin
عَلَىٰ شَىْءٍ
ഒരു കാര്യത്തിനും
wahuwa
وَهُوَ
അവനാകട്ടെ
kallun
كَلٌّ
ഒരു ഭാര(വു)മാണ്
ʿalā mawlāhu
عَلَىٰ مَوْلَىٰهُ
അവന്റെ രക്ഷാധികാരിക്കു, യജമാനനു
aynamā
أَيْنَمَا
എവിടെത്തന്നെ, എങ്ങോട്ടു
yuwajjihhu
يُوَجِّههُّ
അയാള്‍ അവനെ തിരിച്ചുവിട്ടാല്‍
lā yati
لَا يَأْتِ
അവന്‍ വരികയില്ല
bikhayrin
بِخَيْرٍۖ
ഒരു നന്മയും കൊണ്ടു
hal yastawī
هَلْ يَسْتَوِى
സമമാകുമോ
huwa
هُوَ
അവനും
waman yamuru
وَمَن يَأْمُرُ
കല്‍പിക്കുന്നവനും
bil-ʿadli
بِٱلْعَدْلِۙ
നീതിക്ക്, നീതിയെപ്പറ്റി
wahuwa
وَهُوَ
അവനാകട്ടെ
ʿalā ṣirāṭin
عَلَىٰ صِرَٰطٍ
പാതയിലുമാണു
mus'taqīmin
مُّسْتَقِيمٍ
നേരെയുള്ള, ചൊവ്വായ

അല്ലാഹു മറ്റൊരുദാഹരണം കൂടി നല്‍കുന്നു: രണ്ടാളുകള്‍. അവരിലൊരുവന്‍ ഊമയാണ്. ഒന്നിനും കഴിയാത്തവന്‍. അവന്‍ തന്റെ യജമാനന് ഒരു ഭാരമാണ്. അയാള്‍ അവനെ എവിടേക്കയച്ചാലും അവനൊരു നന്മയും വരുത്തുകയില്ല. അയാളും, സ്വയം നേര്‍വഴിയില്‍ നിലയുറപ്പിച്ച് നീതി കല്‍പിക്കുന്നവനും ഒരുപോലെയാണോ?

തഫ്സീര്‍

وَلِلّٰهِ غَيْبُ السَّمٰوٰتِ وَالْاَرْضِۗ وَمَآ اَمْرُ السَّاعَةِ اِلَّا كَلَمْحِ الْبَصَرِ اَوْ هُوَ اَقْرَبُۗ اِنَّ اللّٰهَ عَلٰى كُلِّ شَيْءٍ قَدِيْرٌ   ( النحل: ٧٧ )

walillahi
وَلِلَّهِ
അല്ലാഹുവിന്നാണു
ghaybu
غَيْبُ
അദൃശ്യം (അദൃശ്യജ്ഞാനം)
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളിലെ
wal-arḍi
وَٱلْأَرْضِۚ
ഭൂമിയിലെയും
wamā amru
وَمَآ أَمْرُ
കാര്യമല്ല
l-sāʿati
ٱلسَّاعَةِ
അന്ത്യസമയത്തിന്റെ
illā kalamḥi
إِلَّا كَلَمْحِ
ഇമവെട്ടുന്നതുപോലെയല്ലാതെ
l-baṣari
ٱلْبَصَرِ
കണ്ണിന്റെ
aw huwa
أَوْ هُوَ
അല്ലെങ്കില്‍ (അഥവാ) അതു
aqrabu
أَقْرَبُۚ
കൂടുതല്‍ (ഏറ്റം) അടുത്തതാകുന്നു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തിനും
qadīrun
قَدِيرٌ
കഴിവുള്ളവനാണ്‌

ആകാശഭൂമികളില്‍ ഒളിഞ്ഞിരിക്കുന്നവയൊക്കെയും നന്നായറിയുന്നവന്‍ അല്ലാഹു മാത്രമാണ്. ആ അന്ത്യസമയം ഇമവെട്ടുംപോലെ മാത്രമാണ്. അല്ലെങ്കില്‍ അതിനെക്കാള്‍ വേഗതയുള്ളത്. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.

തഫ്സീര്‍

وَاللّٰهُ اَخْرَجَكُمْ مِّنْۢ بُطُوْنِ اُمَّهٰتِكُمْ لَا تَعْلَمُوْنَ شَيْـًٔاۙ وَّجَعَلَ لَكُمُ السَّمْعَ وَالْاَبْصَارَ وَالْاَفْـِٕدَةَ ۙ لَعَلَّكُمْ تَشْكُرُوْنَ   ( النحل: ٧٨ )

wal-lahu
وَٱللَّهُ
അല്ലാഹു
akhrajakum
أَخْرَجَكُم
നിങ്ങളെ പുറപ്പെടുവിക്കുകയും ചെയ്തു
min buṭūni
مِّنۢ بُطُونِ
വയറുകളില്‍നിന്നു
ummahātikum
أُمَّهَٰتِكُمْ
നിങ്ങളുടെ മാതാക്കളുടെ
lā taʿlamūna
لَا تَعْلَمُونَ
നിങ്ങള്‍ക്കറിഞ്ഞുകൂടാത്ത നിലയില്‍
shayan
شَيْـًٔا
യാതൊന്നും
wajaʿala
وَجَعَلَ
അവന്‍ ആക്കുക (ഉണ്ടാക്കുക)യും ചെയ്തു
lakumu
لَكُمُ
നിങ്ങള്‍ക്കു
l-samʿa
ٱلسَّمْعَ
കേള്‍വിയെ
wal-abṣāra
وَٱلْأَبْصَٰرَ
കാഴ്ചകളും, ദൃഷ്ടികളും
wal-afidata
وَٱلْأَفْـِٔدَةَۙ
ഹൃദയങ്ങളും
laʿallakum
لَعَلَّكُمْ
നിങ്ങളാകുവാന്‍വേണ്ടി, നിങ്ങളായേക്കും
tashkurūna
تَشْكُرُونَ
നിങ്ങള്‍ നന്ദി കാണിക്കും

അല്ലാഹു നിങ്ങളെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന് ഒന്നും അറിയാത്തവരായി പുറത്തേക്ക് കൊണ്ടുവന്നു; പിന്നെ നിങ്ങള്‍ക്ക് അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കി. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍.

തഫ്സീര്‍

اَلَمْ يَرَوْا اِلَى الطَّيْرِ مُسَخَّرٰتٍ فِيْ جَوِّ السَّمَاۤءِ ۗمَا يُمْسِكُهُنَّ اِلَّا اللّٰهُ ۗاِنَّ فِيْ ذٰلِكَ لَاٰيٰتٍ لِّقَوْمٍ يُّؤْمِنُوْنَ   ( النحل: ٧٩ )

alam yaraw
أَلَمْ يَرَوْا۟
അവര്‍ (നോക്കി) കാണുന്നില്ലേ, കണ്ടില്ലേ
ilā l-ṭayri
إِلَى ٱلطَّيْرِ
പക്ഷികളിലേക്കു
musakharātin
مُسَخَّرَٰتٍ
കീഴ്പെടുത്ത (നിയന്ത്രിക്ക - വിധേയമാക്ക) പ്പെട്ടവയായിക്കൊണ്ടു
fī jawwi
فِى جَوِّ
അന്തരീക്ഷത്തില്‍, വായുമണ്ഡലത്തില്‍
l-samāi
ٱلسَّمَآءِ
ആകാശത്തിന്റെ
mā yum'sikuhunna
مَا يُمْسِكُهُنَّ
അവയെ പിടിച്ചു നിറുത്തുന്നില്ല
illā l-lahu
إِلَّا ٱللَّهُۗ
അല്ലാഹു അല്ലാതെ
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ടു
laāyātin
لَءَايَٰتٍ
പല ദൃഷ്ടാന്തങ്ങള്‍
liqawmin yu'minūna
لِّقَوْمٍ يُؤْمِنُونَ
വിശ്വസിക്കുന്നജനങ്ങള്‍ക്ക്

ഇവര്‍ പറവകളെ കാണുന്നില്ലേ? അന്തരീക്ഷത്തില്‍ അവ എവ്വിധം നിയന്ത്രിക്കപ്പെടുന്നുവെന്ന്. അല്ലാഹുവല്ലാതെ ആരും അവയെ താങ്ങിനിര്‍ത്തുന്നില്ല. വിശ്വസിക്കുന്ന ജനത്തിന് ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.

തഫ്സീര്‍

وَاللّٰهُ جَعَلَ لَكُمْ مِّنْۢ بُيُوْتِكُمْ سَكَنًا وَّجَعَلَ لَكُمْ مِّنْ جُلُوْدِ الْاَنْعَامِ بُيُوْتًا تَسْتَخِفُّوْنَهَا يَوْمَ ظَعْنِكُمْ وَيَوْمَ اِقَامَتِكُمْ ۙ وَمِنْ اَصْوَافِهَا وَاَوْبَارِهَا وَاَشْعَارِهَآ اَثَاثًا وَّمَتَاعًا اِلٰى حِيْنٍ   ( النحل: ٨٠ )

wal-lahu
وَٱللَّهُ
അല്ലാഹു (തന്നെ)
jaʿala lakum
جَعَلَ لَكُم
നിങ്ങള്‍ക്കു ഉണ്ടാക്കി (ഏര്‍പെടുത്തി) ത്തന്നു
min buyūtikum
مِّنۢ بُيُوتِكُمْ
നിങ്ങളുടെ വീടുകളില്‍നിന്നു
sakanan
سَكَنًا
പാര്‍പ്പിടം, താമസം, താമസസൗകര്യം
wajaʿala lakum
وَجَعَلَ لَكُم
നിങ്ങള്‍ക്കവന്‍ ഉണ്ടാക്കുകയും ചെയ്തു
min julūdi
مِّن جُلُودِ
തോലുകളില്‍ നിന്നു
l-anʿāmi
ٱلْأَنْعَٰمِ
കാലികളുടെ
buyūtan
بُيُوتًا
വീടുകളെ
tastakhiffūnahā
تَسْتَخِفُّونَهَا
നിങ്ങളവയെ ലഘുവായി ഉപയോഗിക്കുമാറു
yawma
يَوْمَ
ദിവസം
ẓaʿnikum
ظَعْنِكُمْ
നിങ്ങളുടെ യാത്രയുടെ
wayawma
وَيَوْمَ
ദിവസവും
iqāmatikum
إِقَامَتِكُمْۙ
നിങ്ങളുടെ താമസത്തി(പാര്‍പ്പി)ന്റെ
wamin aṣwāfihā
وَمِنْ أَصْوَافِهَا
അവയുടെ രോമങ്ങളില്‍ നിന്നും
wa-awbārihā
وَأَوْبَارِهَا
അവയുടെ സൂചിമുടി (കട്ടിയുള്ള മുടി) കളില്‍ നിന്നും
wa-ashʿārihā
وَأَشْعَارِهَآ
അവയുടെ മുടികളില്‍നിന്നും
athāthan
أَثَٰثًا
ഉപകരണങ്ങള്‍
wamatāʿan
وَمَتَٰعًا
ഉപയോഗവും
ilā ḥīnin
إِلَىٰ حِينٍ
ഒരുകാലം (കുറച്ചു കാലം) വരെ

അല്ലാഹു നിങ്ങളുടെ വീടുകളെ നിങ്ങള്‍ക്കുള്ള വിശ്രമസ്ഥലങ്ങളാക്കി. മൃഗത്തോലുകളില്‍നിന്ന് അവന്‍ നിങ്ങള്‍ക്ക് പാര്‍പ്പിടങ്ങളുണ്ടാക്കിത്തന്നു. നിങ്ങളുടെ യാത്രാ നാളുകളിലും താവളമടിക്കുന്ന ദിനങ്ങളിലും നിങ്ങളവ അനായാസം ഉപയോഗപ്പെടുത്തുന്നു. ചെമ്മരിയാടുകളുടെയും ഒട്ടകങ്ങളുടെയും കോലാടുകളുടെയും രോമങ്ങളില്‍നിന്ന് നിശ്ചിതകാലംവരെ ഉപയോഗിക്കാവുന്ന വീട്ടുപകരണങ്ങള്‍ അവനുണ്ടാക്കിത്തന്നു. ഉപകാരപ്രദമായ മറ്റു വസ്തുക്കളും.

തഫ്സീര്‍