Skip to main content

وَاقْتُلُوْهُمْ حَيْثُ ثَقِفْتُمُوْهُمْ وَاَخْرِجُوْهُمْ مِّنْ حَيْثُ اَخْرَجُوْكُمْ وَالْفِتْنَةُ اَشَدُّ مِنَ الْقَتْلِ ۚ وَلَا تُقَاتِلُوْهُمْ عِنْدَ الْمَسْجِدِ الْحَرَامِ حَتّٰى يُقٰتِلُوْكُمْ فِيْهِۚ فَاِنْ قٰتَلُوْكُمْ فَاقْتُلُوْهُمْۗ كَذٰلِكَ جَزَاۤءُ الْكٰفِرِيْنَ   ( البقرة: ١٩١ )

wa-uq'tulūhum
وَٱقْتُلُوهُمْ
അവരെ നിങ്ങള്‍ കൊല്ലുകയും ചെയ്യുവിന്‍
ḥaythu
حَيْثُ
ഇടത്തുവെച്ച്
thaqif'tumūhum
ثَقِفْتُمُوهُمْ
നിങ്ങള്‍ അവരെ കണ്ടുമുട്ടിയ
wa-akhrijūhum
وَأَخْرِجُوهُم
അവരെ നിങ്ങള്‍ പുറത്താക്കു കയും ചെയ്യുവിന്‍
min ḥaythu
مِّنْ حَيْثُ
ഇടത്തില്‍ നിന്ന്
akhrajūkum
أَخْرَجُوكُمْۚ
അവര്‍ നിങ്ങളെ പുറത്താക്കിയ
wal-fit'natu
وَٱلْفِتْنَةُ
കുഴപ്പം
ashaddu
أَشَدُّ
അതികഠിനമായതാണ്
mina l-qatli
مِنَ ٱلْقَتْلِۚ
കൊലയെക്കാള്‍
walā tuqātilūhum
وَلَا تُقَٰتِلُوهُمْ
നിങ്ങളവരോട് യുദ്ധം ചെയ്യരുത്
ʿinda l-masjidi l-ḥarāmi
عِندَ ٱلْمَسْجِدِ ٱلْحَرَامِ
മസ്ജിദുല്‍ ഹറാമി ങ്കല്‍വെച്ച്
ḥattā yuqātilūkum
حَتَّىٰ يُقَٰتِلُوكُمْ
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നതുവരെ
fīhi
فِيهِۖ
അതില്‍
fa-in qātalūkum
فَإِن قَٰتَلُوكُمْ
എനി അവര്‍ നിങ്ങളോട് യുദ്ധം ചെയ്താല്‍
fa-uq'tulūhum
فَٱقْتُلُوهُمْۗ
നിങ്ങളവരെ കൊല്ലുവിന്‍
kadhālika
كَذَٰلِكَ
അപ്രകാരമാണ്
jazāu
جَزَآءُ
പ്രതിഫലം, പകരം കൊടുക്കല്‍
l-kāfirīna
ٱلْكَٰفِرِينَ
അവിശ്വാസികളുടെ

ഏറ്റുമുട്ടുന്നത് എവിടെവെച്ചായാലും നിങ്ങളവരെ വധിക്കുക. അവര്‍ നിങ്ങളെ പുറത്താക്കിയിടത്തുനിന്ന് നിങ്ങളവരെയും പുറന്തള്ളുക. 'ഫിത്‌ന' കൊലയെക്കാള്‍ ഭീകരമാണ്. മസ്ജിദുല്‍ ഹറാമിനടുത്തുവെച്ച് അവര്‍ നിങ്ങളോടേറ്റുമുട്ടുന്നില്ലെങ്കില്‍ അവിടെ വെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്. അഥവാ, അവര്‍ നിങ്ങളോടു യുദ്ധം ചെയ്യുകയാണെങ്കില്‍ നിങ്ങളവരെ വധിക്കുക. അതാണ് അത്തരം സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം.

തഫ്സീര്‍

فَاِنِ انْتَهَوْا فَاِنَّ اللّٰهَ غَفُوْرٌ رَّحِيْمٌ   ( البقرة: ١٩٢ )

fa-ini intahaw
فَإِنِ ٱنتَهَوْا۟
എന്നാല്‍ (അങ്ങനെ, എനി) അവര്‍ വിരമിച്ചാല്‍
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
ghafūrun
غَفُورٌ
വളരെ പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
കരുണാനിധിയാണ്

എന്നാല്‍ അവര്‍ വിരമിക്കുകയാണെങ്കിലോ, അറിയുക: അല്ലാഹു ഏറെ മാപ്പേകുന്നവനും പരമദയാലുവുമാകുന്നു.

തഫ്സീര്‍

وَقٰتِلُوْهُمْ حَتّٰى لَا تَكُوْنَ فِتْنَةٌ وَّيَكُوْنَ الدِّيْنُ لِلّٰهِ ۗ فَاِنِ انْتَهَوْا فَلَا عُدْوَانَ اِلَّا عَلَى الظّٰلِمِيْنَ  ( البقرة: ١٩٣ )

waqātilūhum
وَقَٰتِلُوهُمْ
നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക
ḥattā lā takūna
حَتَّىٰ لَا تَكُونَ
ഉണ്ടാകാതിരിക്കുവോളം, ഇല്ലാതിരിക്കുന്നത് വരെ
fit'natun
فِتْنَةٌ
കുഴപ്പം
wayakūna l-dīnu
وَيَكُونَ ٱلدِّينُ
ദീന്‍ (മതം) ആകുകയും
lillahi
لِلَّهِۖ
അല്ലാഹുവിന്
fa-ini intahaw
فَإِنِ ٱنتَهَوْا۟
അങ്ങനെ അവര്‍ വിരമിച്ചാല്‍
falā ʿud'wāna
فَلَا عُدْوَٰنَ
അപ്പോള്‍ അതിക്രമമില്ല
illā ʿalā l-ẓālimīna
إِلَّا عَلَى ٱلظَّٰلِمِينَ
അക്രമികളുടെമേല്‍ അല്ലാതെ

മര്‍ദനം ഇല്ലാതാവുകയും 'ദീന്‍' അല്ലാഹുവിനായിത്തീരുകയും ചെയ്യുന്നതുവരെ നിങ്ങളവരോടു യുദ്ധം ചെയ്യുക. എന്നാല്‍ അവര്‍ വിരമിക്കുകയാണെങ്കില്‍ അറിയുക: അക്രമികളോടല്ലാതെ ഒരുവിധ കയ്യേറ്റവും പാടില്ല.

തഫ്സീര്‍

اَلشَّهْرُ الْحَرَامُ بِالشَّهْرِ الْحَرَامِ وَالْحُرُمٰتُ قِصَاصٌۗ فَمَنِ اعْتَدٰى عَلَيْكُمْ فَاعْتَدُوْا عَلَيْهِ بِمِثْلِ مَا اعْتَدٰى عَلَيْكُمْ ۖ وَاتَّقُوا اللّٰهَ وَاعْلَمُوْٓا اَنَّ اللّٰهَ مَعَ الْمُتَّقِيْنَ   ( البقرة: ١٩٤ )

al-shahru
ٱلشَّهْرُ
മാസം
l-ḥarāmu
ٱلْحَرَامُ
ഹറാമായ, അലംഘ്യമായ, പവിത്രമായ
bil-shahri
بِٱلشَّهْرِ
മാസത്തിന് (പകരം) ആകുന്നു
l-ḥarāmi
ٱلْحَرَامِ
ഹറാമായ
wal-ḥurumātu
وَٱلْحُرُمَٰتُ
ഹുര്‍മത്തുകള്‍, അലം ഘ്യവസ്തുക്കള്‍, പവിത്രമായവ
qiṣāṣun
قِصَاصٌۚ
പ്രതികാരമാകുന്നു
famani
فَمَنِ
അതിനാല്‍ (അപ്പോള്‍) ആരെങ്കിലും
iʿ'tadā
ٱعْتَدَىٰ
അതിക്രമം ചെയ്തു, അതിരുവിട്ടു
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കെതിരെ
fa-iʿ'tadū
فَٱعْتَدُوا۟
എന്നാല്‍ നിങ്ങള്‍ അതിക്രമം ചെയ്തുകൊള്ളുവിന്‍
ʿalayhi
عَلَيْهِ
അവന്‍റെ മേല്‍ (എതിരില്‍)
bimith'li
بِمِثْلِ
പോലെയുള്ളതുകൊണ്ട്, മാതിരിയില്‍
mā iʿ'tadā
مَا ٱعْتَدَىٰ
അവന്‍ അതിക്രമം ചെയ്തത്
ʿalaykum
عَلَيْكُمْۚ
നിങ്ങളുടെ മേല്‍
wa-ittaqū l-laha
وَٱتَّقُوا۟ ٱللَّهَ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിച്ചും കൊള്ളുവിന്‍
wa-iʿ'lamū
وَٱعْلَمُوٓا۟
നിങ്ങള്‍ അറിയുകയും ചെയ്യുക
anna l-laha
أَنَّ ٱللَّهَ
അല്ലാഹു ആണെന്ന്
maʿa l-mutaqīna
مَعَ ٱلْمُتَّقِينَ
സൂക്ഷിക്കുന്നവരുടെ കൂടെ

ആദരണീയ മാസത്തിനുപകരം ആദരണീയ മാസം തന്നെ. ആദരണീയമായ മറ്റു കാര്യങ്ങള്‍ കയ്യേറ്റത്തിനിരയായാലും അവ്വിധം പ്രതിക്രിയയുണ്ട്. അതിനാല്‍ നിങ്ങള്‍ക്കെതിരെ ആരെങ്കിലും അതിക്രമം കാണിച്ചാല്‍ തുല്യമായ നിലയില്‍ അവരോടും അതിക്രമമാവാം. അല്ലാഹുവെ സൂക്ഷിക്കുക. അറിയുക, സൂക്ഷ്മത പുലര്‍ത്തുന്നവരോടൊപ്പമാണ് അല്ലാഹു.

തഫ്സീര്‍

وَاَنْفِقُوْا فِيْ سَبِيْلِ اللّٰهِ وَلَا تُلْقُوْا بِاَيْدِيْكُمْ اِلَى التَّهْلُكَةِ ۛ وَاَحْسِنُوْا ۛ اِنَّ اللّٰهَ يُحِبُّ الْمُحْسِنِيْنَ   ( البقرة: ١٩٥ )

wa-anfiqū
وَأَنفِقُوا۟
നിങ്ങള്‍ ചിലവഴിക്കുവിന്‍
fī sabīli
فِى سَبِيلِ
മാര്‍ഗത്തില്‍
l-lahi
ٱللَّهِ
അല്ലാഹുവിന്‍റെ
walā tul'qū
وَلَا تُلْقُوا۟
നിങ്ങള്‍ ഇടുകയും ചെയ്യരുത്
bi-aydīkum
بِأَيْدِيكُمْ
നിങ്ങളുടെ കൈകളെ
ilā l-tahlukati
إِلَى ٱلتَّهْلُكَةِۛ
നാശത്തിലേക്ക്, അപായത്തിലേക്ക്
wa-aḥsinū
وَأَحْسِنُوٓا۟ۛ
നിങ്ങള്‍ നന്മ ചെയ്യുവിന്‍, നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yuḥibbu
يُحِبُّ
ഇഷ്ടപ്പെടുന്നു, സ്‌നേഹിക്കുന്നു
l-muḥ'sinīna
ٱلْمُحْسِنِينَ
നന്മ ചെയ്യുന്നവരെ, നന്നായി പ്രവര്‍ത്തിക്കുന്നവരെ

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുക. നിങ്ങളുടെ കൈകളാല്‍ തന്നെ നിങ്ങളെ ആപത്തിലകപ്പെടുത്തരുത്. നന്മ ചെയ്യുക. തീര്‍ച്ചയായും നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.

തഫ്സീര്‍

وَاَتِمُّوا الْحَجَّ وَالْعُمْرَةَ لِلّٰهِ ۗ فَاِنْ اُحْصِرْتُمْ فَمَا اسْتَيْسَرَ مِنَ الْهَدْيِۚ وَلَا تَحْلِقُوْا رُءُوْسَكُمْ حَتّٰى يَبْلُغَ الْهَدْيُ مَحِلَّهٗ ۗ فَمَنْ كَانَ مِنْكُمْ مَّرِيْضًا اَوْ بِهٖٓ اَذًى مِّنْ رَّأْسِهٖ فَفِدْيَةٌ مِّنْ صِيَامٍ اَوْ صَدَقَةٍ اَوْ نُسُكٍ ۚ فَاِذَآ اَمِنْتُمْ ۗ فَمَنْ تَمَتَّعَ بِالْعُمْرَةِ اِلَى الْحَجِّ فَمَا اسْتَيْسَرَ مِنَ الْهَدْيِۚ فَمَنْ لَّمْ يَجِدْ فَصِيَامُ ثَلٰثَةِ اَيَّامٍ فِى الْحَجِّ وَسَبْعَةٍ اِذَا رَجَعْتُمْ ۗ تِلْكَ عَشَرَةٌ كَامِلَةٌ ۗذٰلِكَ لِمَنْ لَّمْ يَكُنْ اَهْلُهٗ حَاضِرِى الْمَسْجِدِ الْحَرَامِ ۗ وَاتَّقُوا اللّٰهَ وَاعْلَمُوْٓا اَنَّ اللّٰهَ شَدِيْدُ الْعِقَابِ ࣖ  ( البقرة: ١٩٦ )

wa-atimmū
وَأَتِمُّوا۟
നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍
l-ḥaja
ٱلْحَجَّ
ഹജ്ജ്
wal-ʿum'rata
وَٱلْعُمْرَةَ
ഉംറഃയും
lillahi
لِلَّهِۚ
അല്ലാഹുവിന് വേണ്ടി
fa-in uḥ'ṣir'tum
فَإِنْ أُحْصِرْتُمْ
എനി (എന്നാല്‍) നിങ്ങള്‍ ഉപരോധിക്കപ്പെട്ടുവെങ്കില്‍, മുടക്കം ചെയ്യപ്പെടുന്ന (തടയപ്പെടുന്ന) പക്ഷം
famā
فَمَا
അപ്പോള്‍ യാതൊന്ന്
is'taysara
ٱسْتَيْسَرَ
എളുപ്പമായ, സൗകര്യപ്പെട്ട
mina l-hadyi
مِنَ ٱلْهَدْىِۖ
ഹദ്‌യില്‍ (ബലിമൃഗത്തില്‍) നിന്ന്
walā taḥliqū
وَلَا تَحْلِقُوا۟
നിങ്ങള്‍ മുണ്ഡനം ചെയ്യരുത്
ruūsakum
رُءُوسَكُمْ
നിങ്ങളുടെ തലകളെ
ḥattā yablugha
حَتَّىٰ يَبْلُغَ
എത്തുന്ന വരെ
l-hadyu
ٱلْهَدْىُ
ഹദ്‌യ്
maḥillahu
مَحِلَّهُۥۚ
അതിന്‍റെ നിശ്ചിത സ്ഥാനത്ത്, അനുവദനീയ സ്ഥാനത്ത്
faman kāna
فَمَن كَانَ
എന്നാല്‍ (എനി) ആരെങ്കിലും ആയാല്‍
minkum
مِنكُم
നിങ്ങളില്‍ നിന്ന്
marīḍan
مَّرِيضًا
രോഗി
aw bihi
أَوْ بِهِۦٓ
അല്ലെങ്കില്‍ അവനില്‍ ഉണ്ട്
adhan
أَذًى
വല്ല ഉപദ്രവവും, ശല്യം
min rasihi
مِّن رَّأْسِهِۦ
അവന്‍റെ തലയില്‍ നിന്ന്
fafid'yatun
فَفِدْيَةٌ
അപ്പോള്‍ ഒരു തെണ്ടം
min ṣiyāmin
مِّن صِيَامٍ
നോമ്പിനാലുള്ള
aw ṣadaqatin
أَوْ صَدَقَةٍ
അല്ലെങ്കില്‍ ദാനധര്‍മം
aw nusukin
أَوْ نُسُكٍۚ
അല്ലെങ്കില്‍ ബലികര്‍മം
fa-idhā amintum
فَإِذَآ أَمِنتُمْ
എനി നിങ്ങള്‍ നിര്‍ഭയത്തിലായാല്‍
faman
فَمَن
അപ്പോള്‍ ആരെങ്കിലും
tamattaʿa
تَمَتَّعَ
സുഖമെടുത്തു, 'മുത്അത്' ചെയ്തു (എങ്കില്‍)
bil-ʿum'rati
بِٱلْعُمْرَةِ
ഉംറഃകൊണ്ട് (മുഖേന)
ilā l-ḥaji
إِلَى ٱلْحَجِّ
ഹജ്ജുവരെ
famā is'taysara
فَمَا ٱسْتَيْسَرَ
എന്നാല്‍ സൗകര്യമായത്
mina l-hadyi
مِنَ ٱلْهَدْىِۚ
ഹദ്‌യില്‍ നിന്ന്
faman lam yajid
فَمَن لَّمْ يَجِدْ
എനി ആര്‍ക്കെങ്കിലും കിട്ടിയില്ലെങ്കില്‍
faṣiyāmu
فَصِيَامُ
എന്നാല്‍ നോമ്പ്
thalāthati ayyāmin
ثَلَٰثَةِ أَيَّامٍ
മൂന്ന് ദിവസങ്ങള്‍
fī l-ḥaji
فِى ٱلْحَجِّ
ഹജ്ജി (ദിവസ ങ്ങളി)ല്‍
wasabʿatin
وَسَبْعَةٍ
ഒരു ഏഴും
idhā rajaʿtum
إِذَا رَجَعْتُمْۗ
നിങ്ങള്‍ മടങ്ങിയാല്‍
til'ka
تِلْكَ
അത്, അവ
ʿasharatun
عَشَرَةٌ
ഒരു പത്താകുന്നു
kāmilatun
كَامِلَةٌۗ
പൂര്‍ത്തിയായ
dhālika
ذَٰلِكَ
അത്
liman
لِمَن
യാതൊരുവന്നാണ്
lam yakun
لَّمْ يَكُنْ
ആയിട്ടില്ല, അല്ല
ahluhu
أَهْلُهُۥ
അവന്‍റെ കുടുംബം, ആള്‍ക്കാര്‍
ḥāḍirī
حَاضِرِى
ഹാജറുള്ളവര്‍ (നിവസിക്കുന്നവര്‍)
l-masjidi l-ḥarāmi
ٱلْمَسْجِدِ ٱلْحَرَامِۚ
മസ്ജിദുല്‍ ഹറാമിങ്കല്‍
wa-ittaqū l-laha
وَٱتَّقُوا۟ ٱللَّهَ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍
wa-iʿ'lamū
وَٱعْلَمُوٓا۟
നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍
anna l-laha
أَنَّ ٱللَّهَ
അല്ലാഹു (ആകുന്നു) എന്ന്
shadīdu
شَدِيدُ
കഠിനമായവര്‍
l-ʿiqābi
ٱلْعِقَابِ
ശിക്ഷാനടപടി

നിങ്ങള്‍ അല്ലാഹുവിനായി ഹജ്ജും ഉംറയും തികവോടെ നിര്‍വഹിക്കുക. അഥവാ, നിങ്ങള്‍ ഉപരോധിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് സാധ്യമായ ബലിനടത്തുക. ബലിമൃഗം അതിന്റെ സ്ഥാനത്ത് എത്തുവോളം നിങ്ങള്‍ തലമുടിയെടുക്കരുത്. അഥവാ, നിങ്ങളിലാരെങ്കിലും രോഗം കാരണമോ തലയിലെ മറ്റെന്തെങ്കിലും പ്രയാസം മൂലമോ മുടി എടുത്താല്‍ പ്രായശ്ചിത്തമായി നോമ്പെടുക്കുകയോ ദാനം നല്‍കുകയോ ബലിനടത്തുകയോ വേണം. നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാവുകയും ഉംറ നിര്‍വഹിച്ച് ഹജ്ജ് കാലംവരെ സൗകര്യം ഉപയോഗപ്പെടുത്തുകയുമാണെങ്കില്‍ സാധ്യമായ ബലി നല്‍കുക. ആര്‍ക്കെങ്കിലും ബലി സാധ്യമായില്ലെങ്കില്‍ പത്ത് നോമ്പ് പൂര്‍ണമായി അനുഷ്ഠിക്കണം. മൂന്നെണ്ണം ഹജ്ജ് വേളയിലും ഏഴെണ്ണം തിരിച്ചെത്തിയ ശേഷവും. കുടുംബത്തോടൊത്ത് മസ്ജിദുല്‍ഹറാമിന്റെ അടുത്ത് താമസിക്കാത്തവര്‍ക്കുള്ളതാണ് ഈ നിയമം. അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.

തഫ്സീര്‍

اَلْحَجُّ اَشْهُرٌ مَّعْلُوْمٰتٌ ۚ فَمَنْ فَرَضَ فِيْهِنَّ الْحَجَّ فَلَا رَفَثَ وَلَا فُسُوْقَ وَلَا جِدَالَ فِى الْحَجِّ ۗ وَمَا تَفْعَلُوْا مِنْ خَيْرٍ يَّعْلَمْهُ اللّٰهُ ۗ وَتَزَوَّدُوْا فَاِنَّ خَيْرَ الزَّادِ التَّقْوٰىۖ وَاتَّقُوْنِ يٰٓاُولِى الْاَلْبَابِ  ( البقرة: ١٩٧ )

al-ḥaju
ٱلْحَجُّ
ഹജ്ജ്
ashhurun
أَشْهُرٌ
(ചില) മാസങ്ങളാണ്
maʿlūmātun
مَّعْلُومَٰتٌۚ
അറിയപ്പെട്ട
faman faraḍa
فَمَن فَرَضَ
എന്നാല്‍ ആരെങ്കിലും നിര്‍ബന്ധമാക്കിയാല്‍
fīhinna
فِيهِنَّ
അവയില്‍
l-ḥaja
ٱلْحَجَّ
ഹജ്ജിനെ
falā rafatha
فَلَا رَفَثَ
അപ്പോള്‍ സ്ത്രീ സല്ലാപം (സ്ത്രീകളുമായുള്ള സമ്പര്‍ക്കം) ഇല്ല (പാടില്ല)
walā fusūqa
وَلَا فُسُوقَ
തോന്നിയവാസവും ഇല്ല (പാടില്ല)
walā jidāla
وَلَا جِدَالَ
തര്‍ക്കം നടത്തലും ഇല്ല (പാടില്ല)
fī l-ḥaji
فِى ٱلْحَجِّۗ
ഹജ്ജില്‍
wamā tafʿalū
وَمَا تَفْعَلُوا۟
നിങ്ങള്‍ എന്ത് ചെയ്യുന്നുവോ (ചെയ്താലും)
min khayrin
مِنْ خَيْرٍ
നന്മയായുള്ളത്
yaʿlamhu
يَعْلَمْهُ
അതിനെ അറിയും
l-lahu
ٱللَّهُۗ
അല്ലാഹു
watazawwadū
وَتَزَوَّدُوا۟
നിങ്ങള്‍ യാത്രാഭക്ഷണം (യാത്രാ വിഭവം) ഒരുക്കുകയും ചെയ്യുവിന്‍
fa-inna khayra
فَإِنَّ خَيْرَ
എന്നാല്‍ ഏറ്റവും ഉത്തമം
l-zādi
ٱلزَّادِ
യാത്രാ ഭക്ഷണത്തിലെ, യാത്രാവിഭവത്തിലെ
l-taqwā
ٱلتَّقْوَىٰۚ
ഭയഭക്തിയാണ്
wa-ittaqūni
وَٱتَّقُونِ
എന്നെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍
yāulī l-albābi
يَٰٓأُو۟لِى ٱلْأَلْبَٰبِ
ബുദ്ധിമാന്‍മാരേ

ഹജ്ജ്കാലം ഏറെ അറിയപ്പെടുന്ന മാസങ്ങളാണ്. ഈ നിര്‍ണിത മാസങ്ങളില്‍ ഹജ്ജ് ചെയ്യാന്‍ തീരുമാനിച്ചവര്‍ സ്ത്രീപുരുഷവേഴ്ചയോ നീചവൃത്തിയോ തര്‍ക്കവിതര്‍ക്കമോ പാടില്ല. നിങ്ങള്‍ എന്തു സുകൃതം ചെയ്താലും അല്ലാഹു അതറിയും. നിങ്ങള്‍ യാത്രക്കാവശ്യമായ വിഭവങ്ങളൊരുക്കുക. എന്നാല്‍ യാത്രക്കാവശ്യമായ വിഭവങ്ങളിലേറ്റം ഉത്തമം ദൈവഭക്തിയത്രെ. വിചാരശാലികളേ, നിങ്ങളെന്നോട് ഭക്തിയുള്ളവരാവുക.

തഫ്സീര്‍

لَيْسَ عَلَيْكُمْ جُنَاحٌ اَنْ تَبْتَغُوْا فَضْلًا مِّنْ رَّبِّكُمْ ۗ فَاِذَآ اَفَضْتُمْ مِّنْ عَرَفَاتٍ فَاذْكُرُوا اللّٰهَ عِنْدَ الْمَشْعَرِ الْحَرَامِ ۖ وَاذْكُرُوْهُ كَمَا هَدٰىكُمْ ۚ وَاِنْ كُنْتُمْ مِّنْ قَبْلِهٖ لَمِنَ الضَّاۤلِّيْنَ   ( البقرة: ١٩٨ )

laysa ʿalaykum
لَيْسَ عَلَيْكُمْ
നിങ്ങളുടെ മേല്‍ ഇല്ല
junāḥun
جُنَاحٌ
തെറ്റ്
an tabtaghū
أَن تَبْتَغُوا۟
നിങ്ങള്‍ തേടുന്നതിന്
faḍlan
فَضْلًا
അനുഗ്രഹം, ദയവ്
min rabbikum
مِّن رَّبِّكُمْۚ
നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന്
fa-idhā afaḍtum
فَإِذَآ أَفَضْتُم
അങ്ങനെ നിങ്ങള്‍ ഒഴുകി വന്നാല്‍ (പോന്നാല്‍)
min ʿarafātin
مِّنْ عَرَفَٰتٍ
അറഫാത്തില്‍ നിന്ന്
fa-udh'kurū
فَٱذْكُرُوا۟
അപ്പോള്‍ നിങ്ങള്‍ സ്മരിക്കുവിന്‍
l-laha
ٱللَّهَ
അല്ലാഹുവിനെ
ʿinda l-mashʿari l-ḥarāmi
عِندَ ٱلْمَشْعَرِ ٱلْحَرَامِۖ
മശ്അറുല്‍ ഹറാമിന്‍റെ അടുക്കല്‍വെച്ച്
wa-udh'kurūhu
وَٱذْكُرُوهُ
അവനെ നിങ്ങള്‍ സ്മരിക്കുകയും ചെയ്യുവിന്‍
kamā hadākum
كَمَا هَدَىٰكُمْ
അവന്‍ നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയപോലെ
wa-in kuntum
وَإِن كُنتُم
നിശ്ചയമായും നിങ്ങളായിരുന്നു
min qablihi
مِّن قَبْلِهِۦ
അതിനുമുമ്പ്
lamina l-ḍālīna
لَمِنَ ٱلضَّآلِّينَ
വഴിപിഴച്ചവരില്‍ തന്നെ

നിങ്ങള്‍ക്ക് നിങ്ങളുടെ നാഥന്റെ അനുഗ്രഹങ്ങള്‍ തേടുന്നതില്‍ തെറ്റൊന്നുമില്ല. നിങ്ങള്‍ അറഫയില്‍ നിന്ന് മടങ്ങിക്കഴിഞ്ഞാല്‍ മശ്അറുല്‍ ഹറാമിനടുത്തുവച്ച് അല്ലാഹുവെ സ്മരിക്കുക. അവന്‍ നിങ്ങള്‍ക്ക് കാണിച്ചുതന്നപോലെ അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുക. ഇതിനുമുമ്പ് നിങ്ങള്‍ വഴിപിഴച്ചവരില്‍പെട്ടവരായിരുന്നാലും.

തഫ്സീര്‍

ثُمَّ اَفِيْضُوْا مِنْ حَيْثُ اَفَاضَ النَّاسُ وَاسْتَغْفِرُوا اللّٰهَ ۗ اِنَّ اللّٰهَ غَفُوْرٌ رَّحِيْمٌ  ( البقرة: ١٩٩ )

thumma
ثُمَّ
പിന്നെ
afīḍū
أَفِيضُوا۟
നിങ്ങള്‍ ഒഴുകിപ്പോരുവിന്‍ (വരുവിന്‍)
min ḥaythu afāḍa
مِنْ حَيْثُ أَفَاضَ
ഒഴുകിപ്പോരുന്നിടത്തു നിന്ന്
l-nāsu
ٱلنَّاسُ
മനുഷ്യര്‍
wa-is'taghfirū
وَٱسْتَغْفِرُوا۟
നിങ്ങള്‍ പാപമോചനം തേടുകയും ചെയ്യുവിന്‍
l-laha
ٱللَّهَۚ
അല്ലാഹുവിനോട്
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ghafūrun
غَفُورٌ
വളരെ പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
കരുണാനിധിയാണ്‌

പിന്നീട് ആളുകള്‍ പിരിഞ്ഞുപോകുന്നിടത്തുനിന്ന് നിങ്ങളും പിരിഞ്ഞുപോവുക. അല്ലാഹുവോട് പാപമോചനം തേടുക. നിശ്ചയമായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ.

തഫ്സീര്‍

فَاِذَا قَضَيْتُمْ مَّنَاسِكَكُمْ فَاذْكُرُوا اللّٰهَ كَذِكْرِكُمْ اٰبَاۤءَكُمْ اَوْ اَشَدَّ ذِكْرًا ۗ فَمِنَ النَّاسِ مَنْ يَّقُوْلُ رَبَّنَآ اٰتِنَا فِى الدُّنْيَا وَمَا لَهٗ فِى الْاٰخِرَةِ مِنْ خَلَاقٍ   ( البقرة: ٢٠٠ )

fa-idhā qaḍaytum
فَإِذَا قَضَيْتُم
അങ്ങനെ നിങ്ങള്‍ നിര്‍വഹിച്ചാല്‍
manāsikakum
مَّنَٰسِكَكُمْ
നിങ്ങളുടെ ആരാധനാ (ഹജ്ജ്) കര്‍മങ്ങളെ
fa-udh'kurū
فَٱذْكُرُوا۟
അപ്പോള്‍ നിങ്ങള്‍ സ്മരിക്കുവിന്‍
l-laha
ٱللَّهَ
അല്ലാഹുവിനെ
kadhik'rikum
كَذِكْرِكُمْ
നിങ്ങള്‍ ഓര്‍മിക്കുന്ന പോലെ
ābāakum
ءَابَآءَكُمْ
നിങ്ങളുടെ പിതാക്കളെ
aw ashadda
أَوْ أَشَدَّ
അല്ലെങ്കില്‍ (അഥവാ), കൂടുതല്‍ ശക്തമായ
dhik'ran
ذِكْرًاۗ
സ്മരണ
famina l-nāsi
فَمِنَ ٱلنَّاسِ
എന്നാല്‍ മനുഷ്യരിലുണ്ട്
man yaqūlu
مَن يَقُولُ
പറയുന്നവര്‍
rabbanā ātinā
رَبَّنَآ ءَاتِنَا
ഞങ്ങളുടെ റബ്ബേ ഞങ്ങള്‍ക്ക് നല്‍കണേ
fī l-dun'yā
فِى ٱلدُّنْيَا
ഇഹ (ലോക)ത്തില്‍
wamā lahu
وَمَا لَهُۥ
അവനില്ലതാനും
fī l-ākhirati
فِى ٱلْءَاخِرَةِ
പര(ലോ ക)ത്തില്‍
min khalāqin
مِنْ خَلَٰقٍ
ഒരു അംശവും, ഓഹരിയില്‍ നിന്ന് (ഒന്നും)

നിങ്ങള്‍ ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിച്ചുകഴിഞ്ഞാല്‍ അല്ലാഹുവെ ഓര്‍ക്കുക. നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ ഓര്‍ക്കുംപോലെ. അല്ല, അതിലും കൂടുതലായി അവനെ സ്മരിക്കുക. ചില ആളുകള്‍ പ്രാര്‍ഥിക്കുന്നു: ''ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്ക് നീ ഈ ലോകത്ത് എല്ലാം തരേണമേ.'' അയാള്‍ക്ക് പരലോകത്ത് ഒരു വിഹിതവുമുണ്ടാവില്ല.

തഫ്സീര്‍