Skip to main content

يٰٓاَيُّهَا النَّاسُ اعْبُدُوْا رَبَّكُمُ الَّذِيْ خَلَقَكُمْ وَالَّذِيْنَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُوْنَۙ  ( البقرة: ٢١ )

yāayyuhā l-nāsu
يَٰٓأَيُّهَا ٱلنَّاسُ
ഹേ മനുഷ്യരേ
uʿ'budū
ٱعْبُدُوا۟
നിങ്ങള്‍ ആരാധിക്കുവിന്‍
rabbakumu
رَبَّكُمُ
നിങ്ങളുടെ രക്ഷിതാവിനെ
alladhī
ٱلَّذِى
യാതൊരുവനായ
khalaqakum
خَلَقَكُمْ
അവന്‍ നിങ്ങളെ സൃഷ്ടിച്ചു
wa-alladhīna
وَٱلَّذِينَ
യാതൊരുവരെയും
min qablikum
مِن قَبْلِكُمْ
നിങ്ങളുടെ മുമ്പുള്ള
laʿallakum
لَعَلَّكُمْ
നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി
tattaqūna
تَتَّقُونَ
നിങ്ങള്‍ സൂക്ഷ്മത പാലിക്കും

ജനങ്ങളേ, നിങ്ങളെയും മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥന് വഴിപ്പെടുക. നിങ്ങള്‍ സൂക്ഷ്മതയുള്ളവരായിത്തീരാന്‍.

തഫ്സീര്‍

الَّذِيْ جَعَلَ لَكُمُ الْاَرْضَ فِرَاشًا وَّالسَّمَاۤءَ بِنَاۤءً ۖوَّاَنْزَلَ مِنَ السَّمَاۤءِ مَاۤءً فَاَخْرَجَ بِهٖ مِنَ الثَّمَرٰتِ رِزْقًا لَّكُمْ ۚ فَلَا تَجْعَلُوْا لِلّٰهِ اَنْدَادًا وَّاَنْتُمْ تَعْلَمُوْنَ   ( البقرة: ٢٢ )

alladhī jaʿala
ٱلَّذِى جَعَلَ
ആക്കിയവന്‍
lakumu
لَكُمُ
നിങ്ങള്‍ക്ക്
l-arḍa
ٱلْأَرْضَ
ഭൂമിയെ
firāshan
فِرَٰشًا
ഒരു വിരിപ്പ്
wal-samāa
وَٱلسَّمَآءَ
ആകാശത്തെയും
bināan
بِنَآءً
ഒരു കെട്ടിടം
wa-anzala
وَأَنزَلَ
അവന്‍ ഇറക്കുകയും ചെയ്തു
mina l-samāi
مِنَ ٱلسَّمَآءِ
ആകാശത്തുനിന്ന്
māan
مَآءً
വെള്ളം
fa-akhraja
فَأَخْرَجَ
എന്നിട്ട് അവന്‍ പുറപ്പെടുവിച്ചു
bihi
بِهِۦ
അതുമൂലം, അതുകൊണ്ട്
mina l-thamarāti
مِنَ ٱلثَّمَرَٰتِ
ഫല (വര്‍ഗ)ങ്ങളില്‍ നിന്ന്
riz'qan
رِزْقًا
ആഹാര(ഉപജീവന)ത്തിന്നായി
lakum
لَّكُمْۖ
നിങ്ങള്‍ക്ക്
falā tajʿalū
فَلَا تَجْعَلُوا۟
അതിനാല്‍ നിങ്ങള്‍ ഉണ്ടാക്കരുത്
lillahi
لِلَّهِ
അല്ലാഹുവിന്
andādan
أَندَادًا
തുല്യന്മാരെ
wa-antum
وَأَنتُمْ
നിങ്ങള്‍ (ആയിരിക്കെ)
taʿlamūna
تَعْلَمُونَ
നിങ്ങള്‍ അറിയും

അവന്‍ നിങ്ങള്‍ക്കായി ഭൂമിയെ മെത്തയാക്കി വിരിച്ചുതന്നു. ആകാശത്തെ മേലാപ്പാക്കി. മാനത്തുനിന്ന് വെള്ളമിറക്കി. അതുവഴി നിങ്ങള്‍ക്കു കഴിക്കാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് സമന്മാരെ സങ്കല്‍പിക്കരുത്. ഇതെല്ലാം നിങ്ങള്‍ അറിയുന്നവരായിരിക്കെ.

തഫ്സീര്‍

وَاِنْ كُنْتُمْ فِيْ رَيْبٍ مِّمَّا نَزَّلْنَا عَلٰى عَبْدِنَا فَأْتُوْا بِسُوْرَةٍ مِّنْ مِّثْلِهٖ ۖ وَادْعُوْا شُهَدَاۤءَكُمْ مِّنْ دُوْنِ اللّٰهِ اِنْ كُنْتُمْ صٰدِقِيْنَ   ( البقرة: ٢٣ )

wa-in kuntum
وَإِن كُنتُمْ
നിങ്ങളാകുന്നുവെങ്കില്‍
fī raybin
فِى رَيْبٍ
വല്ല സന്ദേഹത്തിലും
mimmā nazzalnā
مِّمَّا نَزَّلْنَا
നാം ഇറക്കിയതിനെപ്പറ്റി
ʿalā ʿabdinā
عَلَىٰ عَبْدِنَا
നമ്മുടെ അടിയാന്‍റെ മേല്‍
fatū
فَأْتُوا۟
എന്നാല്‍ നിങ്ങള്‍ വരുവിന്‍
bisūratin
بِسُورَةٍ
ഒരു സൂറത്തും കൊണ്ട്, ഒരദ്ധ്യായത്തെ
min mith'lihi
مِّن مِّثْلِهِۦ
അതുപോലെയുള്ള
wa-id'ʿū
وَٱدْعُوا۟
നിങ്ങള്‍ വിളിക്കുകയും ചെയ്‌വിന്‍
shuhadāakum
شُهَدَآءَكُم
നിങ്ങളുടെ സാക്ഷികളെ
min dūni l-lahi
مِّن دُونِ ٱللَّهِ
അല്ലാഹുവിന് പുറമെ
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
ṣādiqīna
صَٰدِقِينَ
സത്യവാന്‍മാര്‍

നാം നമ്മുടെ ദാസന് ഇറക്കിക്കൊടുത്തത് നമ്മുടേതുതന്നെയോ എന്ന് നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ ഇതുപോലുള്ള ഒരധ്യായമെങ്കിലും കൊണ്ടുവരിക. അല്ലാഹുവിനു പുറമെ നിങ്ങള്‍ക്കുള്ള സഹായികളെയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യസന്ധരെങ്കില്‍!

തഫ്സീര്‍

فَاِنْ لَّمْ تَفْعَلُوْا وَلَنْ تَفْعَلُوْا فَاتَّقُوا النَّارَ الَّتِيْ وَقُوْدُهَا النَّاسُ وَالْحِجَارَةُ ۖ اُعِدَّتْ لِلْكٰفِرِيْنَ  ( البقرة: ٢٤ )

fa-in lam tafʿalū
فَإِن لَّمْ تَفْعَلُوا۟
എന്നിട്ട് നിങ്ങള്‍ ചെയ്തില്ലെങ്കില്‍
walan tafʿalū
وَلَن تَفْعَلُوا۟
നിങ്ങള്‍ ചെയ്യുന്നതുമല്ല തന്നെ
fa-ittaqū
فَٱتَّقُوا۟
എന്നാല്‍ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുവിന്‍
l-nāra
ٱلنَّارَ
നരകത്തെ
allatī
ٱلَّتِى
യാതൊരു
waqūduhā
وَقُودُهَا
അതില്‍ കത്തിക്കപ്പെടുന്നത്, ഇന്ധനം
l-nāsu
ٱلنَّاسُ
മനുഷ്യരാകുന്നു
wal-ḥijāratu
وَٱلْحِجَارَةُۖ
കല്ലുകളും
uʿiddat
أُعِدَّتْ
അതു തയ്യാറാക്കപ്പെട്ടിരിക്കുന്നു
lil'kāfirīna
لِلْكَٰفِرِينَ
അവിശ്വാസികള്‍ക്ക്

നിങ്ങളതു ചെയ്യുന്നില്ലെങ്കില്‍ -നിങ്ങളതു ചെയ്യില്ല; തീര്‍ച്ച- മനുഷ്യരും കല്ലുകളും ഇന്ധനമായ നരകത്തീയിനെ നിങ്ങള്‍ സൂക്ഷിക്കുക. സത്യനിഷേധികള്‍ക്കായി തയ്യാറാക്കപ്പെട്ടതാണത്.

തഫ്സീര്‍

وَبَشِّرِ الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ اَنَّ لَهُمْ جَنّٰتٍ تَجْرِيْ مِنْ تَحْتِهَا الْاَنْهٰرُ ۗ كُلَّمَا رُزِقُوْا مِنْهَا مِنْ ثَمَرَةٍ رِّزْقًا ۙ قَالُوْا هٰذَا الَّذِيْ رُزِقْنَا مِنْ قَبْلُ وَاُتُوْا بِهٖ مُتَشَابِهًا ۗوَلَهُمْ فِيْهَآ اَزْوَاجٌ مُّطَهَّرَةٌ وَّهُمْ فِيْهَا خٰلِدُوْنَ  ( البقرة: ٢٥ )

wabashiri
وَبَشِّرِ
നീ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവര്‍ക്ക്
waʿamilū
وَعَمِلُوا۟
പ്രവര്‍ത്തിക്കുകയും ചെയ്ത
l-ṣāliḥāti
ٱلصَّٰلِحَٰتِ
സല്‍ക്കര്‍മങ്ങള്‍
anna lahum
أَنَّ لَهُمْ
അവര്‍ക്കുണ്ടെന്ന്
jannātin
جَنَّٰتٍ
ചില സ്വര്‍ഗങ്ങള്‍
tajrī
تَجْرِى
ഒഴുകും
min taḥtihā
مِن تَحْتِهَا
അതിന്റെ അടിയിലൂടെ, താഴ്ഭാഗത്തുകൂടി
l-anhāru
ٱلْأَنْهَٰرُۖ
നദികള്‍, അരുവികള്‍
kullamā ruziqū
كُلَّمَا رُزِقُوا۟
അവര്‍ക്ക് (ആഹാരം) നല്‍കപ്പെടുമ്പോഴൊക്കെ
min'hā
مِنْهَا
അവിടത്തില്‍ (അതില്‍)നിന്ന്
min thamaratin
مِن ثَمَرَةٍ
ഫല (പഴ)ത്തില്‍ നിന്ന്, വല്ല ഫലവും
riz'qan
رِّزْقًاۙ
ആഹാരം
qālū
قَالُوا۟
അവര്‍ പറയും
hādhā
هَٰذَا
ഇത്
alladhī
ٱلَّذِى
യാതൊന്നാണ്
ruziq'nā
رُزِقْنَا
നമുക്ക് നല്‍കെപ്പട്ടിരിക്കുന്നു
min qablu
مِن قَبْلُۖ
മുമ്പേ
wa-utū
وَأُتُوا۟
അവര്‍ക്കു നല്‍കെപ്പട്ടിരിക്കുന്നു
bihi
بِهِۦ
അതിനെ
mutashābihan
مُتَشَٰبِهًاۖ
പരസ്പരം സാദൃശ്യമുള്ളതായി
walahum
وَلَهُمْ
അവര്‍ക്കുണ്ട് താനും
fīhā
فِيهَآ
അതില്‍, അവിടത്തില്‍
azwājun
أَزْوَٰجٌ
ഇണകള്‍
muṭahharatun
مُّطَهَّرَةٌۖ
പരിശുദ്ധമാക്കപ്പെട്ട
wahum fīhā
وَهُمْ فِيهَا
അവര്‍ അതില്‍
khālidūna
خَٰلِدُونَ
നിത്യവാസികളാണ്

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക: അവര്‍ക്ക് താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുണ്ട്. അതിലെ കനികള്‍ ആഹാരമായി ലഭിക്കുമ്പോഴൊക്കെ അവര്‍ പറയും: ''ഞങ്ങള്‍ക്കു നേരത്തെ നല്‍കിയതു തന്നെയാണല്ലോ ഇതും.'' സമാനതയുള്ളതായാണ് അവര്‍ക്കത് സമ്മാനിക്കപ്പെട്ടത്. അവര്‍ക്കവിടെ വിശുദ്ധരായ ഇണകളുണ്ട്. അവരവിടെ സ്ഥിരവാസികളായിരിക്കും.

തഫ്സീര്‍

۞ اِنَّ اللّٰهَ لَا يَسْتَحْيٖٓ اَنْ يَّضْرِبَ مَثَلًا مَّا بَعُوْضَةً فَمَا فَوْقَهَا ۗ فَاَمَّا الَّذِيْنَ اٰمَنُوْا فَيَعْلَمُوْنَ اَنَّهُ الْحَقُّ مِنْ رَّبِّهِمْ ۚ وَاَمَّا الَّذِيْنَ كَفَرُوْا فَيَقُوْلُوْنَ مَاذَآ اَرَادَ اللّٰهُ بِهٰذَا مَثَلًا ۘ يُضِلُّ بِهٖ كَثِيْرًا وَّيَهْدِيْ بِهٖ كَثِيْرًا ۗ وَمَا يُضِلُّ بِهٖٓ اِلَّا الْفٰسِقِيْنَۙ  ( البقرة: ٢٦ )

inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lā yastaḥyī
لَا يَسْتَحْىِۦٓ
അവന്‍ ലജ്ജിക്കുകയില്ല
an yaḍriba
أَن يَضْرِبَ
ആക്കുവാന്‍, വിവരിക്കുന്നതിന്
mathalan mā
مَثَلًا مَّا
ഏതൊരു (എന്തൊരു) ഉപമയും
baʿūḍatan
بَعُوضَةً
ഒരുകൊതുകിനെ(യാവട്ടെ)
famā fawqahā
فَمَا فَوْقَهَاۚ
അതിനു മീതെയുള്ളതിനെ(യാവട്ടെ)
fa-ammā
فَأَمَّا
എന്നാലപ്പോള്‍
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവര്‍
fayaʿlamūna
فَيَعْلَمُونَ
അവര്‍ അറിയും
annahu l-ḥaqu
أَنَّهُ ٱلْحَقُّ
അത് യാഥാര്‍ത്ഥ്യം ആണെന്ന്
min rabbihim
مِن رَّبِّهِمْۖ
അവരുടെ റബ്ബിങ്കല്‍ നിന്ന്
wa-ammā alladhīna
وَأَمَّا ٱلَّذِينَ
എന്നാല്‍ യാതൊരു കൂട്ടരാവട്ടെ
kafarū
كَفَرُوا۟
അവര്‍ അവിശ്വസിച്ചിരിക്കുന്നു
fayaqūlūna
فَيَقُولُونَ
അവര്‍ പറയും
mādhā
مَاذَآ
എന്തൊന്നാണ്
arāda l-lahu
أَرَادَ ٱللَّهُ
അല്ലാഹു ഉദ്ദേശിച്ചത്
bihādhā
بِهَٰذَا
ഇതുകൊണ്ട്
mathalan
مَثَلاًۘ
ഉപമയായി
yuḍillu bihi
يُضِلُّ بِهِۦ
അതുകൊണ്ട് അവന്‍ വഴിപിഴവിലാക്കുന്നു
kathīran
كَثِيرًا
വളരെ (ആളുകളെ)
wayahdī bihi
وَيَهْدِى بِهِۦ
അതുകൊണ്ട് അവന്‍ നേര്‍മാര്‍ഗത്തിലുമാക്കുന്നു
kathīran
كَثِيرًاۚ
വളരെ (ആളുകളെ)
wamā yuḍillu bihi
وَمَا يُضِلُّ بِهِۦٓ
അതുകൊണ്ട് അവന്‍ വഴിപിഴവിലാക്കുകയില്ലതാനും
illā l-fāsiqīna
إِلَّا ٱلْفَٰسِقِينَ
തോന്നിയവാസികളെയല്ലാതെ

കൊതുകിനെയോ അതിലും നിസ്സാരമായതിനെയോ ഉപമയാക്കാന്‍ അല്ലാഹുവിന് ഒട്ടും സങ്കോചമില്ല. അപ്പോള്‍ വിശ്വാസികള്‍ അതു തങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാണെന്നു തിരിച്ചറിയുന്നു. എന്നാല്‍ സത്യനിഷേധികള്‍ ചോദിക്കുന്നു: ''ഈ ഉപമ കൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത്?'' അങ്ങനെ ഈ ഉപമ കാരണം അവന്‍ നിരവധി പേരെ വഴികേടിലാക്കുന്നു. ധാരാളമാളുകളെ നേര്‍വഴിയിലുമാക്കുന്നു. എന്നാല്‍ അധാര്‍മികരെ മാത്രമേ അവന്‍ വഴിതെറ്റിക്കുന്നുള്ളൂ.

തഫ്സീര്‍

الَّذِيْنَ يَنْقُضُوْنَ عَهْدَ اللّٰهِ مِنْۢ بَعْدِ مِيْثَاقِهٖۖ وَيَقْطَعُوْنَ مَآ اَمَرَ اللّٰهُ بِهٖٓ اَنْ يُّوْصَلَ وَيُفْسِدُوْنَ فِى الْاَرْضِۗ اُولٰۤىِٕكَ هُمُ الْخٰسِرُوْنَ   ( البقرة: ٢٧ )

alladhīna
ٱلَّذِينَ
(അതായത് ) യാതൊരു കൂട്ടര്‍
yanquḍūna
يَنقُضُونَ
അവര്‍ ലംഘിക്കും
ʿahda l-lahi
عَهْدَ ٱللَّهِ
അല്ലാഹുവിന്‍റെ ഉത്തരവ്, കല്‍പന, കരാര്‍
min baʿdi
مِنۢ بَعْدِ
ശേഷമായി
mīthāqihi
مِيثَٰقِهِۦ
അതിനെ ഉറപ്പിച്ചതിന്റെ
wayaqṭaʿūna
وَيَقْطَعُونَ
അവര്‍ മുറിക്കുകയും ചെയ്യും
mā amara
مَآ أَمَرَ
കല്‍പിച്ചതിനെ
l-lahu
ٱللَّهُ
അല്ലാഹു
bihi
بِهِۦٓ
അതിനെപ്പറ്റി
an yūṣala
أَن يُوصَلَ
അതു ചേര്‍ക്കപ്പെടുവാന്‍
wayuf'sidūna
وَيُفْسِدُونَ
അവര്‍ നാശമുണ്ടാക്കുകയും ചെയ്യും
fī l-arḍi
فِى ٱلْأَرْضِۚ
ഭൂമിയില്‍ (നാട്ടില്‍)
ulāika humu
أُو۟لَٰٓئِكَ هُمُ
അവര്‍ തന്നെ (യാണ്)
l-khāsirūna
ٱلْخَٰسِرُونَ
നഷ്ടക്കാര്‍

അല്ലാഹുവുമായി കരാര്‍ ഉറപ്പിച്ചശേഷം അതു ലംഘിക്കുന്നവരാണവര്‍; അല്ലാഹു കൂട്ടിയിണക്കാന്‍ കല്‍പിച്ചതിനെ വേര്‍പെടുത്തുന്നവര്‍; ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവര്‍. നഷ്ടം പറ്റിയവരും അവര്‍തന്നെ.

തഫ്സീര്‍

كَيْفَ تَكْفُرُوْنَ بِاللّٰهِ وَكُنْتُمْ اَمْوَاتًا فَاَحْيَاكُمْۚ ثُمَّ يُمِيْتُكُمْ ثُمَّ يُحْيِيْكُمْ ثُمَّ اِلَيْهِ تُرْجَعُوْنَ   ( البقرة: ٢٨ )

kayfa
كَيْفَ
എങ്ങനെ
takfurūna
تَكْفُرُونَ
നിങ്ങള്‍ അവിശ്വസിക്കും
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
wakuntum
وَكُنتُمْ
നിങ്ങള്‍ ആയിരിക്കെ
amwātan
أَمْوَٰتًا
നിര്‍ജ്ജീവികള്‍
fa-aḥyākum
فَأَحْيَٰكُمْۖ
എന്നിട്ടവന്‍ നിങ്ങളെ ജീവിപ്പിച്ചു
thumma
ثُمَّ
പിന്നെ
yumītukum
يُمِيتُكُمْ
നിങ്ങളെ അവന്‍ മരണപ്പെടുത്തുന്നു
thumma yuḥ'yīkum
ثُمَّ يُحْيِيكُمْ
പിന്നെ നിങ്ങളെ അവന്‍ ജീവിപ്പിക്കുന്നു
thumma ilayhi
ثُمَّ إِلَيْهِ
പിന്നെ അവനിലേക്ക് (തന്നെ)
tur'jaʿūna
تُرْجَعُونَ
നിങ്ങള്‍ മടക്കപ്പെടുന്നു

എങ്ങനെ നിങ്ങള്‍ അല്ലാഹുവിനെ നിഷേധിക്കും? നിങ്ങള്‍ക്ക് ജീവനില്ലായിരുന്നു. പിന്നെ അവന്‍ നിങ്ങള്‍ക്കു ജീവനേകി. അവന്‍ തന്നെ നിങ്ങളെ മരിപ്പിക്കും. വീണ്ടും ജീവിപ്പിക്കും. അവസാനം അവങ്കലേക്കുതന്നെ നിങ്ങളെല്ലാം മടക്കപ്പെടും.

തഫ്സീര്‍

هُوَ الَّذِيْ خَلَقَ لَكُمْ مَّا فِى الْاَرْضِ جَمِيْعًا ثُمَّ اسْتَوٰٓى اِلَى السَّمَاۤءِ فَسَوّٰىهُنَّ سَبْعَ سَمٰوٰتٍ ۗ وَهُوَ بِكُلِّ شَيْءٍ عَلِيْمٌ ࣖ  ( البقرة: ٢٩ )

huwa
هُوَ
അവന്‍
alladhī
ٱلَّذِى
യാതൊരുവനാണ്
khalaqa
خَلَقَ
സൃഷ്ടിച്ചു
lakum
لَكُم
നിങ്ങള്‍ക്ക്
mā fī l-arḍi
مَّا فِى ٱلْأَرْضِ
ഭൂമിയിലുള്ളത്
jamīʿan
جَمِيعًا
മുഴുവനും
thumma
ثُمَّ
പിന്നെ
is'tawā
ٱسْتَوَىٰٓ
അവന്‍ ശരിക്കുനിന്നു (തിരിഞ്ഞു)
ilā l-samāi
إِلَى ٱلسَّمَآءِ
ആകാശത്തിലേക്ക്
fasawwāhunna
فَسَوَّىٰهُنَّ
എന്നിട്ട് അവയെ ശരിപ്പെടുത്തി
sabʿa
سَبْعَ
ഏഴായിട്ട്
samāwātin
سَمَٰوَٰتٍۚ
ആകാശങ്ങള്‍
wahuwa
وَهُوَ
അവന്‍
bikulli shayin
بِكُلِّ شَىْءٍ
എല്ലാ കാര്യത്തെ (വസ്തുവെ)പ്പറ്റിയും
ʿalīmun
عَلِيمٌ
അറിയുന്നവനാകുന്നു

അവനാണ് ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്കായി സൃഷ്ടിച്ചത്. പിന്നീട് അവന്‍ ഉപരിലോകത്തേക്കു തിരിഞ്ഞു. അതിനെ ഏഴാകാശങ്ങളായി സംവിധാനിച്ചു. എല്ലാ കാര്യങ്ങളും അറിയുന്നവനാണവന്‍.

തഫ്സീര്‍

وَاِذْ قَالَ رَبُّكَ لِلْمَلٰۤىِٕكَةِ ِانِّيْ جَاعِلٌ فِى الْاَرْضِ خَلِيْفَةً ۗ قَالُوْٓا اَتَجْعَلُ فِيْهَا مَنْ يُّفْسِدُ فِيْهَا وَيَسْفِكُ الدِّمَاۤءَۚ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ ۗ قَالَ اِنِّيْٓ اَعْلَمُ مَا لَا تَعْلَمُوْنَ  ( البقرة: ٣٠ )

wa-idh qāla
وَإِذْ قَالَ
പറഞ്ഞ സന്ദര്‍ഭം
rabbuka
رَبُّكَ
നിന്റെ റബ്ബ്, രക്ഷിതാവ്
lil'malāikati
لِلْمَلَٰٓئِكَةِ
മലക്കുകളോട്
innī
إِنِّى
നിശ്ചയമായും ഞാന്‍
jāʿilun
جَاعِلٌ
ആക്കുന്ന (ഉണ്ടാക്കുന്ന)വനാണ്
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
khalīfatan
خَلِيفَةًۖ
ഒരു ഖലീഫഃ പിന്‍ഗാമി, പ്രതിനിധി, അനന്തരഗാമിയെ
qālū
قَالُوٓا۟
അവര്‍ പറഞ്ഞു
atajʿalu
أَتَجْعَلُ
നീ ആക്കുകയോ
fīhā
فِيهَا
അതില്‍
man yuf'sidu
مَن يُفْسِدُ
നാശമുാക്കുന്നവരെ
fīhā
فِيهَا
അതില്‍
wayasfiku
وَيَسْفِكُ
ചിന്തുകയും ചെയ്യുന്ന
l-dimāa
ٱلدِّمَآءَ
രക്തങ്ങളെ
wanaḥnu
وَنَحْنُ
ഞങ്ങളാകട്ടെ
nusabbiḥu
نُسَبِّحُ
ഞങ്ങള്‍ തസ്ബീഹ് ചെയ്യുന്നു, സ്‌തോത്ര കീര്‍ത്തനം നടത്തുന്നു
biḥamdika
بِحَمْدِكَ
നിന്നെ സ്തുതിച്ചുകൊണ്ട്, സ്തുതിയോടെ
wanuqaddisu
وَنُقَدِّسُ
ഞങ്ങള്‍ തക്വ്ദീസും (പരിശുദ്ധി വാഴ്ത്തലും) ചെയ്യുന്നു
laka
لَكَۖ
നിനക്ക്
qāla
قَالَ
അവന്‍ പറഞ്ഞു
innī aʿlamu
إِنِّىٓ أَعْلَمُ
നിശ്ചയമായും ഞാന്‍ അറിയും
mā lā taʿlamūna
مَا لَا تَعْلَمُونَ
നിങ്ങള്‍ അറിയാത്തത്

നിന്റെ നാഥന്‍ മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം: ''ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ നിയോഗിക്കുകയാണ്.'' അവരന്വേഷിച്ചു: ''ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ചെയ്യുന്നവരെയോ നീ നിയോഗിക്കുന്നത്? ഞങ്ങളോ നിന്റെ മഹത്വം കീര്‍ത്തിക്കുന്നു. നിന്റെ വിശുദ്ധി വാഴ്ത്തുകയും ചെയ്യുന്നു.'' അല്ലാഹു പറഞ്ഞു: ''നിങ്ങളറിയാത്തത് ഞാനറിയുന്നു.''

തഫ്സീര്‍