Skip to main content

وَلَقَدِ اسْتُهْزِئَ بِرُسُلٍ مِّنْ قَبْلِكَ فَحَاقَ بِالَّذِيْنَ سَخِرُوْا مِنْهُمْ مَّا كَانُوْا بِهٖ يَسْتَهْزِءُوْنَ ࣖ  ( الأنبياء: ٤١ )

walaqadi us'tuh'zi-a
وَلَقَدِ ٱسْتُهْزِئَ
പരിഹസിക്കപ്പെടുകയുണ്ടായിട്ടുണ്ട്
birusulin
بِرُسُلٍ
പല റസൂലുകളും
min qablika
مِّن قَبْلِكَ
നിനക്കു മുമ്പ്
faḥāqa
فَحَاقَ
എന്നിട്ടു വന്നെത്തി, അനുഭവപ്പെട്ടു
bi-alladhīna sakhirū
بِٱلَّذِينَ سَخِرُوا۟
പുച്ഛിച്ചവര്‍ക്ക്
min'hum
مِنْهُم
അവരെ
مَّا
യാതൊന്നു (ശിക്ഷ)
kānū
كَانُوا۟
അവരായിരുന്നു
bihi
بِهِۦ
അതിനെക്കുറിച്ച്
yastahziūna
يَسْتَهْزِءُونَ
പരിഹസിച്ചിരുന്നു

നിനക്കു മുമ്പും പല പ്രവാചകന്മാരും ഇവ്വിധം പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടോ, തങ്ങള്‍ ഏതൊന്നിനെപ്പറ്റിയാണോ പരിഹസിച്ചുകൊണ്ടിരുന്നത് ആ ശിക്ഷ പരിഹസിച്ചിരുന്നവരെ പിടികൂടുക തന്നെ ചെയ്തു.

തഫ്സീര്‍

قُلْ مَنْ يَّكْلَؤُكُمْ بِالَّيْلِ وَالنَّهَارِ مِنَ الرَّحْمٰنِۗ بَلْ هُمْ عَنْ ذِكْرِ رَبِّهِمْ مُّعْرِضُوْنَ   ( الأنبياء: ٤٢ )

qul
قُلْ
പറയുക, ചോദിക്കുക
man
مَن
ആര്‍
yakla-ukum
يَكْلَؤُكُم
നിങ്ങളെ കാത്തുരക്ഷിക്കുന്നു
bi-al-layli
بِٱلَّيْلِ
രാത്രിയില്‍
wal-nahāri
وَٱلنَّهَارِ
പകലും
mina l-raḥmāni
مِنَ ٱلرَّحْمَٰنِۗ
റഹ്മാനില്‍നിന്നു
bal
بَلْ
എന്നാല്‍, അതല്ല, പക്ഷേ
hum
هُمْ
അവര്‍
ʿan dhik'ri
عَن ذِكْرِ
ഓര്‍മ്മയെക്കുറിച്ച്, സ്മരണയെപ്പറ്റി
rabbihim
رَبِّهِم
തങ്ങളുടെ റബ്ബിന്റെ
muʿ'riḍūna
مُّعْرِضُونَ
തിരിഞ്ഞുകളയുന്നവരാകുന്നു, വിമുഖരാകുന്നു

ചോദിക്കുക: രാവിലാവട്ടെ പകലിലാവട്ടെ, പരമ ദയാലുവായ അല്ലാഹുവിന്റെ പിടിത്തത്തില്‍നിന്ന് നിങ്ങളെ രക്ഷിക്കാന്‍ കഴിയുന്ന ആരുണ്ട്? എന്നിട്ടും അവര്‍ തങ്ങളുടെ നാഥന്റെ ഉദ്‌ബോധനം അവഗണിച്ചുതള്ളുകയാണ്!

തഫ്സീര്‍

اَمْ لَهُمْ اٰلِهَةٌ تَمْنَعُهُمْ مِّنْ دُوْنِنَاۗ لَا يَسْتَطِيْعُوْنَ نَصْرَ اَنْفُسِهِمْ وَلَا هُمْ مِّنَّا يُصْحَبُوْنَ  ( الأنبياء: ٤٣ )

am
أَمْ
അഥവാ, അതല്ലാ, എങ്കിലും (-ഉണ്ടോ)
lahum
لَهُمْ
അവര്‍ക്കു
ālihatun
ءَالِهَةٌ
വല്ല ഇലാഹുകളും
tamnaʿuhum
تَمْنَعُهُم
അവരെ രക്ഷിക്കുന്ന, തടയുന്ന
min dūninā
مِّن دُونِنَاۚ
നമ്മളില്‍നിന്നു, നമ്മെക്കൂടാതെ
lā yastaṭīʿūna
لَا يَسْتَطِيعُونَ
അവര്‍ക്കു കഴിയുകയില്ല
naṣra anfusihim
نَصْرَ أَنفُسِهِمْ
അവരെത്തന്നെ (സ്വയംതന്നെ) സഹായിക്കുന്നതിനു
walā hum
وَلَا هُم
അവരല്ലതാനും
minnā
مِّنَّا
നമ്മളില്‍നിന്നു, നമ്മുടെ ഭാഗത്തുനിന്നു
yuṣ'ḥabūna
يُصْحَبُونَ
തുണക്കപ്പെടും, സഹായിക്കപ്പെടും (ഇല്ല)

അതല്ല; നാമല്ലാതെ അവരെ സംരക്ഷിക്കുന്ന വല്ലദൈവങ്ങളും അവര്‍ക്കുണ്ടോ? എന്നാല്‍ ആ ദൈവങ്ങള്‍ക്ക് തങ്ങളെത്തന്നെ രക്ഷിക്കാനാവില്ലെന്നതാണ് സത്യം. നമ്മുടെ സഹായം അവര്‍ക്കൊട്ടും കിട്ടുകയുമില്ല.

തഫ്സീര്‍

بَلْ مَتَّعْنَا هٰٓؤُلَاۤءِ وَاٰبَاۤءَهُمْ حَتّٰى طَالَ عَلَيْهِمُ الْعُمُرُۗ اَفَلَا يَرَوْنَ اَنَّا نَأْتِى الْاَرْضَ نَنْقُصُهَا مِنْ اَطْرَافِهَاۗ اَفَهُمُ الْغٰلِبُوْنَ   ( الأنبياء: ٤٤ )

bal
بَلْ
പക്ഷേ, എങ്കിലും
mattaʿnā
مَتَّعْنَا
നാം സുഖഭോഗം നല്‍കി, സൗകര്യം നല്‍കി
hāulāi
هَٰٓؤُلَآءِ
ഇക്കൂട്ടര്‍ക്ക്
waābāahum
وَءَابَآءَهُمْ
ഇവരുടെ പിതാക്കള്‍ക്കും
ḥattā ṭāla
حَتَّىٰ طَالَ
ദീര്‍ഘിച്ചുകഴിയുവോളം, അങ്ങനെ ദീര്‍ഘിച്ചു
ʿalayhimu
عَلَيْهِمُ
അവരില്‍, അവര്‍ക്കു
l-ʿumuru
ٱلْعُمُرُۗ
ആയുഷ്ക്കാലങ്ങള്‍
afalā yarawna
أَفَلَا يَرَوْنَ
എന്നാല്‍ ഇവര്‍ കാണുന്നില്ലേ
annā natī
أَنَّا نَأْتِى
നാം ചെല്ലുന്നുവെന്നു
l-arḍa
ٱلْأَرْضَ
ഭൂമിയില്‍
nanquṣuhā
نَنقُصُهَا
അതിനെ നാം ചുരുക്കിക്കൊണ്ട്‌
min aṭrāfihā
مِنْ أَطْرَافِهَآۚ
അതിന്റെ നാനാഭാഗങ്ങളില്‍നിന്നു
afahumu
أَفَهُمُ
അപ്പോള്‍ ഇവരാണോ
l-ghālibūna
ٱلْغَٰلِبُونَ
വിജയികള്‍

നാം അവര്‍ക്കും അവരുടെ പിതാക്കള്‍ക്കും ജീവിതസുഖം നല്‍കിക്കൊണ്ടിരുന്നു. അങ്ങനെ അവരുടെ കാലം ഏറെ നീണ്ടുപോയി. നാം ഈ ഭൂമിയെ അതിന്റെ ചുറ്റു നിന്നും ചുരുക്കിക്കൊണ്ടുവരുന്നത് ഇക്കൂട്ടര്‍ കാണുന്നില്ലേ? എന്നിട്ടും അവര്‍ തന്നെ വിജയം വരിക്കുമെന്നോ?

തഫ്സീര്‍

قُلْ اِنَّمَآ اُنْذِرُكُمْ بِالْوَحْيِۖ وَلَا يَسْمَعُ الصُّمُّ الدُّعَاۤءَ اِذَا مَا يُنْذَرُوْنَ   ( الأنبياء: ٤٥ )

qul
قُلْ
പറയുക
innamā undhirukum
إِنَّمَآ أُنذِرُكُم
നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു താക്കീതു (മുന്നറിയിപ്പു) നല്‍കുന്നതു
bil-waḥyi
بِٱلْوَحْىِۚ
വഹ്‌യുകൊണ്ടത്രെ
walā yasmaʿu
وَلَا يَسْمَعُ
കേള്‍ക്കുകയില്ല
l-ṣumu
ٱلصُّمُّ
കാതു കേള്‍ക്കാത്തവര്‍, ബധിരന്മാര്‍
l-duʿāa
ٱلدُّعَآءَ
വിളിയെ
idhā mā yundharūna
إِذَا مَا يُنذَرُونَ
അവര്‍ക്കു താക്കീതു (മുന്നറിയിപ്പു) നല്‍കപ്പെടുമ്പോള്‍

പറയുക: ''ദിവ്യ സന്ദേശമനുസരിച്ച് മാത്രമാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.'' പക്ഷേ, മുന്നറിയിപ്പ് നല്‍കുമ്പോള്‍ കാതുപൊട്ടന്മാര്‍ ആ വിളി കേള്‍ക്കുകയില്ല.

തഫ്സീര്‍

وَلَىِٕنْ مَّسَّتْهُمْ نَفْحَةٌ مِّنْ عَذَابِ رَبِّكَ لَيَقُوْلُنَّ يٰوَيْلَنَآ اِنَّا كُنَّا ظٰلِمِيْنَ   ( الأنبياء: ٤٦ )

wala-in massathum
وَلَئِن مَّسَّتْهُمْ
അവരെ സ്പര്‍ശിച്ചാല്‍, ബാധിച്ചാല്‍
nafḥatun
نَفْحَةٌ
ഒരു നേരിയ കാറ്റു (അല്‍പം)
min ʿadhābi
مِّنْ عَذَابِ
ശിക്ഷയില്‍നിന്നു
rabbika
رَبِّكَ
നിന്റെ രക്ഷിതാവിന്റെ
layaqūlunna
لَيَقُولُنَّ
നിശ്ചയമായും അവര്‍ പറയും
yāwaylanā
يَٰوَيْلَنَآ
ഹാ ഞങ്ങളുടെ നാശമേ
innā kunnā
إِنَّا كُنَّا
നിശ്ചയമായും ഞങ്ങള്‍ ആയിരുന്നു
ẓālimīna
ظَٰلِمِينَ
അക്രമികള്‍

നിന്റെ നാഥന്റെ ശിക്ഷയില്‍നിന്ന് ഒരു നേരിയ കാറ്റ് അവരെ സ്പര്‍ശിച്ചാല്‍ അവരിങ്ങനെ വിലപിക്കും: ''ഞങ്ങളുടെ ഭാഗ്യദോഷം! ഉറപ്പായും ഞങ്ങള്‍ അക്രമികളായിപ്പോയല്ലോ.''

തഫ്സീര്‍

وَنَضَعُ الْمَوَازِيْنَ الْقِسْطَ لِيَوْمِ الْقِيٰمَةِ فَلَا تُظْلَمُ نَفْسٌ شَيْـًٔاۗ وَاِنْ كَانَ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ اَتَيْنَا بِهَاۗ وَكَفٰى بِنَا حَاسِبِيْنَ   ( الأنبياء: ٤٧ )

wanaḍaʿu
وَنَضَعُ
നാം ഏര്‍പ്പെടുത്തും, സ്ഥാപിക്കും
l-mawāzīna
ٱلْمَوَٰزِينَ
ത്രാസ്സുകളെ, തുല്ലാസുകളെ
l-qis'ṭa
ٱلْقِسْطَ
നീതി പൂര്‍ണ്ണമായ
liyawmi l-qiyāmati
لِيَوْمِ ٱلْقِيَٰمَةِ
ഖിയാമത്തുനാളിനു (നാളില്‍)
falā tuẓ'lamu
فَلَا تُظْلَمُ
അതിനാല്‍ അക്രമം ചെയ്യപ്പെടുകയില്ല
nafsun
نَفْسٌ
ഒരാളും, ഒരു ദേഹവും, ഒരു ആത്മാവും
shayan
شَيْـًٔاۖ
യാതൊന്നും, ഒട്ടും
wa-in kāna
وَإِن كَانَ
അതു (കര്‍മ്മം) ആയിരുന്നാല്‍
mith'qāla ḥabbatin
مِثْقَالَ حَبَّةٍ
ഒരു (ധാന്യ) മണിത്തൂക്കം
min khardalin
مِّنْ خَرْدَلٍ
കടുകില്‍നിന്നുള്ള
ataynā bihā
أَتَيْنَا بِهَاۗ
നാം അതിനെ കൊണ്ടുവരുന്നതാണ് (രംഗത്തു വരുത്തും)
wakafā
وَكَفَىٰ
മതിയാകും, മതി
binā
بِنَا
നാം തന്നെ, നാം
ḥāsibīna
حَٰسِبِينَ
വിചാരണ ചെയ്യുന്നവരായി

ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നാം നീതിനിഷ്ഠമായ തുലാസ്സുകള്‍ സ്ഥാപിക്കും. പിന്നെ ആരോടും അല്‍പവും അനീതി കാണിക്കുകയില്ല. കര്‍മം ഒരു കടുകുമണിത്തൂക്കമായാല്‍ പോലും നാമത് വിലയിരുത്തും. കണക്കുനോക്കാന്‍ നാം തന്നെ മതി.

തഫ്സീര്‍

وَلَقَدْ اٰتَيْنَا مُوْسٰى وَهٰرُوْنَ الْفُرْقَانَ وَضِيَاۤءً وَّذِكْرًا لِّلْمُتَّقِيْنَ ۙ  ( الأنبياء: ٤٨ )

walaqad ātaynā
وَلَقَدْ ءَاتَيْنَا
തീര്‍ച്ചയായും നാം നല്‍കിയിട്ടുണ്ട്, കൊടുത്തിട്ടുണ്ട്
mūsā wahārūna
مُوسَىٰ وَهَٰرُونَ
മൂസാക്കുംഹാറൂനിനും
l-fur'qāna
ٱلْفُرْقَانَ
വിവേചനം, വിവേചനപ്രമാണം
waḍiyāan
وَضِيَآءً
വെളിച്ചവും
wadhik'ran
وَذِكْرًا
ഉല്‍ബോധനവും, ഉപദേശവും
lil'muttaqīna
لِّلْمُتَّقِينَ
ഭക്തജനങ്ങള്‍ക്ക്, ഭയഭക്തന്‍മാര്‍ക്കു, സൂക്ഷിക്കുന്നവര്‍ക്കു

മൂസാക്കും ഹാറൂന്നും നാം ശരി തെറ്റുകള്‍ വേര്‍തിരിച്ചുകാണിക്കുന്ന പ്രമാണം നല്‍കി. പ്രകാശവും സൂക്ഷ്മത പാലിക്കുന്നവര്‍ക്കുള്ള ഉദ്‌ബോധനവും സമ്മാനിച്ചു.

തഫ്സീര്‍

الَّذِيْنَ يَخْشَوْنَ رَبَّهُمْ بِالْغَيْبِ وَهُمْ مِّنَ السَّاعَةِ مُشْفِقُوْنَ   ( الأنبياء: ٤٩ )

alladhīna yakhshawna
ٱلَّذِينَ يَخْشَوْنَ
അതായതു ഭയപ്പെടുന്നവര്‍ക്കു
rabbahum
رَبَّهُم
തങ്ങളുടെ റബ്ബിനെ
bil-ghaybi
بِٱلْغَيْبِ
അദൃശ്യമായ നിലയില്‍
wahum
وَهُم
അവരാകട്ടെ
mina l-sāʿati
مِّنَ ٱلسَّاعَةِ
അന്ത്യസമയത്തെ സംബന്ധിച്ച്
mush'fiqūna
مُشْفِقُونَ
പേടിയുള്ളവരാകുന്നു

അവര്‍ തങ്ങളുടെ നാഥനെ കാണാതെ തന്നെ അവനെ ഭയപ്പെടുന്നവരാണ്. അന്ത്യനാളിനെ പേടിയോടെ ഓര്‍ക്കുന്നവരും.

തഫ്സീര്‍

وَهٰذَا ذِكْرٌ مُّبٰرَكٌ اَنْزَلْنٰهُۗ اَفَاَنْتُمْ لَهٗ مُنْكِرُوْنَ ࣖ  ( الأنبياء: ٥٠ )

wahādhā
وَهَٰذَا
ഇതാകട്ടെ, ഇത്
dhik'run
ذِكْرٌ
ബോധനമാണ്, ഉല്‍ബോധനമാണ്, ഉപദേശം
mubārakun
مُّبَارَكٌ
അനുഗ്രഹീതമായ, വര്‍ദ്ധിച്ച നന്മയുള്ള
anzalnāhu
أَنزَلْنَٰهُۚ
നാമതു അവതരിപ്പിച്ചിരിക്കുന്നു
afa-antum
أَفَأَنتُمْ
എന്നിട്ടു നിങ്ങളാണോ
lahu
لَهُۥ
അതിനെ
munkirūna
مُنكِرُونَ
നിഷേധിക്കുന്നവര്‍, വെറുക്കുന്നവര്‍

നാം ഇറക്കിത്തന്ന അനുഗൃഹീതമായ ഉദ്‌ബോധനമാണിത്. എന്നിട്ടും നിങ്ങളിതിനെ തള്ളിക്കളയുകയോ?

തഫ്സീര്‍