Skip to main content

الَّذِيْنَ يَرِثُوْنَ الْفِرْدَوْسَۗ هُمْ فِيْهَا خٰلِدُوْنَ   ( المؤمنون: ١١ )

alladhīna yarithūna
ٱلَّذِينَ يَرِثُونَ
അതായത് അനന്തരാവകാശമെടുക്കുന്നവര്‍
l-fir'dawsa
ٱلْفِرْدَوْسَ
ഫിര്‍ദൗസിനെ, ഉന്നത സ്വര്‍ഗ്ഗത്തെ
hum
هُمْ
അവര്‍
fīhā
فِيهَا
അതില്‍
khālidūna
خَٰلِدُونَ
നിത്യവാസികളാണ്, ശാശ്വതന്‍മാരായിരിക്കും.

പറുദീസ അനന്തരമെടുക്കുന്നവര്‍. അവരതില്‍ നിത്യവാസികളായിരിക്കും.

തഫ്സീര്‍

وَلَقَدْ خَلَقْنَا الْاِنْسَانَ مِنْ سُلٰلَةٍ مِّنْ طِيْنٍ ۚ  ( المؤمنون: ١٢ )

walaqad khalaqnā
وَلَقَدْ خَلَقْنَا
തീര്‍ച്ചയായും നാം സൃഷ്ടിച്ചുണ്ടാക്കി
l-insāna
ٱلْإِنسَٰنَ
മനുഷ്യനെ
min sulālatin
مِن سُلَٰلَةٍ
സത്തില്‍നിന്നു
min ṭīnin
مِّن طِينٍ
കളിമണ്ണില്‍നിന്നുള്ള.

മനുഷ്യനെ നാം കളിമണ്ണിന്റെ സത്തില്‍നിന്ന് സൃഷ്ടിച്ചു.

തഫ്സീര്‍

ثُمَّ جَعَلْنٰهُ نُطْفَةً فِيْ قَرَارٍ مَّكِيْنٍ ۖ  ( المؤمنون: ١٣ )

thumma jaʿalnāhu
ثُمَّ جَعَلْنَٰهُ
പിന്നെ നാം അവനെ ആക്കി
nuṭ'fatan
نُطْفَةً
ശുക്ലബിന്ദു, ഇന്ദ്രിയത്തുള്ളി
fī qarārin
فِى قَرَارٍ
ഒരു ഭവനത്തില്‍, താവളത്തില്‍
makīnin
مَّكِينٍ
ഭദ്രമായ, ഉറപ്പുള്ള.

പിന്നെ നാമവനെ ബീജകണമാക്കി ഭദ്രമായ ഒരിടത്ത് സ്ഥാപിച്ചു.

തഫ്സീര്‍

ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظٰمًا فَكَسَوْنَا الْعِظٰمَ لَحْمًا ثُمَّ اَنْشَأْنٰهُ خَلْقًا اٰخَرَۗ فَتَبَارَكَ اللّٰهُ اَحْسَنُ الْخَالِقِيْنَۗ   ( المؤمنون: ١٤ )

thumma khalaqnā
ثُمَّ خَلَقْنَا
പിന്നെ നാം സൃഷ്ടിച്ചു
l-nuṭ'fata
ٱلنُّطْفَةَ
ശുക്ലബിന്ദുവെ, ഇന്ദ്രിയത്തുള്ളിയെ
ʿalaqatan
عَلَقَةً
രക്തപിണ്ഡമായി, രക്തക്കട്ടയായി
fakhalaqnā
فَخَلَقْنَا
എന്നിട്ടു നാം സൃഷ്ടിച്ചു
l-ʿalaqata
ٱلْعَلَقَةَ
രക്തപിണ്ഡത്തെ
muḍ'ghatan
مُضْغَةً
മാംസപിണ്ഡമായി, മാംസക്കട്ടയായി
fakhalaqnā
فَخَلَقْنَا
എന്നിട്ടു നാം സൃഷ്ടിച്ചു
l-muḍ'ghata
ٱلْمُضْغَةَ
മാംസപിണ്ഡത്തെ
ʿiẓāman
عِظَٰمًا
എല്ലുകളായി
fakasawnā
فَكَسَوْنَا
എന്നിട്ടു നാം ധരിപ്പിച്ചു
l-ʿiẓāma
ٱلْعِظَٰمَ
എല്ലുകള്‍ക്കു
laḥman
لَحْمًا
മാംസം, ഇറച്ചി
thumma anshanāhu
ثُمَّ أَنشَأْنَٰهُ
പിന്നെ അവനെ നാം ഉത്ഭവിപ്പിച്ചു, ഉണ്ടാക്കി
khalqan ākhara
خَلْقًا ءَاخَرَۚ
മറ്റൊരു സൃഷ്ടിയായി
fatabāraka
فَتَبَارَكَ
അപ്പോള്‍ അനുഗ്രഹ സമ്പൂര്‍ണ്ണനായി, നന്മയേറിയവനായി, മേന്മയേറിയവനായി
l-lahu
ٱللَّهُ
അല്ലാഹു
aḥsanu l-khāliqīna
أَحْسَنُ ٱلْخَٰلِقِينَ
സൃഷ്ടാക്കളില്‍ ഏറ്റവും നല്ലവനായ (ഏറ്റവും നല്ല സൃഷ്ടാവായ).

അനന്തരം നാം ആ ബീജത്തെ ഭ്രൂണമാക്കി മാറ്റി. പിന്നീട് ഭ്രൂണത്തെ മാംസക്കട്ടയാക്കി. അതിനുശേഷം മാംസത്തെ എല്ലുകളാക്കി. എല്ലുകളെ മാംസംകൊണ്ട് പൊതിഞ്ഞു. പിന്നീട് നാമതിനെ തീര്‍ത്തും വ്യത്യസ്തമായ ഒരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു. ഏറ്റം നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണന്‍ തന്നെ.

തഫ്സീര്‍

ثُمَّ اِنَّكُمْ بَعْدَ ذٰلِكَ لَمَيِّتُوْنَ ۗ  ( المؤمنون: ١٥ )

thumma innakum
ثُمَّ إِنَّكُم
പിന്നെ നിശ്ചയമായും നിങ്ങള്‍
baʿda dhālika
بَعْدَ ذَٰلِكَ
അതിനുശേഷം
lamayyitūna
لَمَيِّتُونَ
മൃതദേഹങ്ങളാകുന്നു, മരണപ്പെട്ടു പോകുന്നവര്‍ തന്നെയാണ്.

പിന്നെ, ഇനി ഉറപ്പായും നിങ്ങള്‍ മരിക്കേണ്ടവരാണ്.

തഫ്സീര്‍

ثُمَّ اِنَّكُمْ يَوْمَ الْقِيٰمَةِ تُبْعَثُوْنَ  ( المؤمنون: ١٦ )

thumma innakum
ثُمَّ إِنَّكُمْ
പിന്നെ നിശ്ചയമായും നിങ്ങള്‍
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
ഖിയാമത്തു നാളില്‍
tub'ʿathūna
تُبْعَثُونَ
നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നു, പുനര്‍ജീവിപ്പിക്കപ്പെടുന്നു.

പിന്നീട് പുനരുത്ഥാനനാളില്‍ തീര്‍ച്ചയായും നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകതന്നെ ചെയ്യും.

തഫ്സീര്‍

وَلَقَدْ خَلَقْنَا فَوْقَكُمْ سَبْعَ طَرَاۤىِٕقَۖ وَمَا كُنَّا عَنِ الْخَلْقِ غٰفِلِيْنَ  ( المؤمنون: ١٧ )

walaqad khalaqnā
وَلَقَدْ خَلَقْنَا
തീര്‍ച്ചയായും നാം സൃഷ്ടിച്ചിരിക്കുന്നു
fawqakum
فَوْقَكُمْ
നിങ്ങളുടെ മീതെ
sabʿa ṭarāiqa
سَبْعَ طَرَآئِقَ
ഏഴു മാര്‍ഗ്ഗങ്ങളെ
wamā kunnā
وَمَا كُنَّا
നാം ആയിരുന്നില്ല, നാം അല്ല
ʿani l-khalqi
عَنِ ٱلْخَلْقِ
സൃഷ്ടിയെപ്പറ്റി, സൃഷ്ടികളെപ്പറ്റി
ghāfilīna
غَٰفِلِينَ
അശ്രദ്ധര്‍.

നിങ്ങള്‍ക്കുമീതെ നാം ഏഴു സഞ്ചാരപഥങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സൃഷ്ടിയെ സംബന്ധിച്ച് നാമൊട്ടും അശ്രദ്ധനായിട്ടില്ല.

തഫ്സീര്‍

وَاَنْزَلْنَا مِنَ السَّمَاۤءِ مَاۤءًۢ بِقَدَرٍ فَاَسْكَنّٰهُ فِى الْاَرْضِۖ وَاِنَّا عَلٰى ذَهَابٍۢ بِهٖ لَقٰدِرُوْنَ ۚ  ( المؤمنون: ١٨ )

wa-anzalnā
وَأَنزَلْنَا
നാം ഇറക്കുകയും ചെയ്തിരിക്കുന്നു
mina l-samāi
مِنَ ٱلسَّمَآءِ
ആകാശത്തുനിന്ന്
māan
مَآءًۢ
വെള്ളം (മഴ)
biqadarin
بِقَدَرٍ
ഒരു അളവു (തോതു, കണക്കു) അനുസരിച്ചു
fa-askannāhu
فَأَسْكَنَّٰهُ
എന്നിട്ടു നാം അതിനെ തങ്ങിനിറുത്തി, അടക്കി നിറുത്തി
fī l-arḍi
فِى ٱلْأَرْضِۖ
ഭൂമിയില്‍
wa-innā
وَإِنَّا
നിശ്ചയമായും നാം
ʿalā dhahābin bihi
عَلَىٰ ذَهَابٍۭ بِهِۦ
അതിനെ കൊണ്ടുപോകുവാന്‍, പോക്കിക്കളയുവാന്‍
laqādirūna
لَقَٰدِرُونَ
കഴിവുള്ളവര്‍ തന്നെ.

നാം മാനത്തുനിന്ന് നിശ്ചിത തോതില്‍ വെള്ളമിറക്കി. അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കി. അതുവറ്റിച്ചുകളയാനും നമുക്കു കഴിയും.

തഫ്സീര്‍

فَاَنْشَأْنَا لَكُمْ بِهٖ جَنّٰتٍ مِّنْ نَّخِيْلٍ وَّاَعْنَابٍۘ لَكُمْ فِيْهَا فَوَاكِهُ كَثِيْرَةٌ وَّمِنْهَا تَأْكُلُوْنَ ۙ  ( المؤمنون: ١٩ )

fa-anshanā
فَأَنشَأْنَا
അങ്ങനെ നാം ഉണ്ടാക്കി
lakum
لَكُم
നിങ്ങള്‍ക്കു
bihi
بِهِۦ
അതുകൊണ്ടു, അതിനാല്‍
jannātin
جَنَّٰتٍ
തോട്ടങ്ങള്‍
min nakhīlin
مِّن نَّخِيلٍ
ഈത്തപ്പനയുടെ, ഈത്തപ്പനയാലുള്ള
wa-aʿnābin
وَأَعْنَٰبٍ
മുന്തിരികളുടെയും
lakum
لَّكُمْ
നിങ്ങള്‍ക്കുണ്ട്‌
fīhā
فِيهَا
അതില്‍
fawākihu
فَوَٰكِهُ
കായ്കനികള്‍, പഴവര്‍ഗ്ഗങ്ങള്‍
kathīratun
كَثِيرَةٌ
ധാരാളം
wamin'hā
وَمِنْهَا
അതില്‍നിന്നു
takulūna
تَأْكُلُونَ
നിങ്ങള്‍ തിന്നുന്നു.

അങ്ങനെ ആ വെള്ളംവഴി നിങ്ങള്‍ക്ക് ഈത്തപ്പനകളുടെയും മുന്തിരിവള്ളിയുടെയും തോട്ടങ്ങള്‍ വളര്‍ത്തിത്തന്നു. നിങ്ങള്‍ക്കവയില്‍ ഒരുപാട് പഴങ്ങളുണ്ട്. നിങ്ങള്‍ അവയില്‍നിന്ന് ആഹരിച്ചുകൊണ്ടിരിക്കുന്നു.

തഫ്സീര്‍

وَشَجَرَةً تَخْرُجُ مِنْ طُوْرِ سَيْنَاۤءَ تَنْۢبُتُ بِالدُّهْنِ وَصِبْغٍ لِّلْاٰكِلِيْنَ   ( المؤمنون: ٢٠ )

washajaratan
وَشَجَرَةً
ഒരു വൃക്ഷവും
takhruju
تَخْرُجُ
അതു ഉണ്ടാകും, പുറത്തുവരും
min ṭūri saynāa
مِن طُورِ سَيْنَآءَ
സീനാപര്‍വ്വതത്തില്‍നിന്നു
tanbutu
تَنۢبُتُ
അതു ഉല്‍പാദിപ്പിക്കുന്നു
bil-duh'ni
بِٱلدُّهْنِ
എണ്ണയുമായി
waṣib'ghin
وَصِبْغٍ
കറിയും (കൂട്ടാനും), ചായവും
lil'ākilīna
لِّلْءَاكِلِينَ
തിന്നുന്നവര്‍ക്കു, ഭക്ഷിക്കുന്നവര്‍ക്കു.

സീനാമലയില്‍ മുളച്ചുവരുന്ന ഒരു മരവും നാമുണ്ടാക്കി. അത് എണ്ണയും ആഹരിക്കുന്നവര്‍ക്ക് കറിയും ഉല്‍പാദിപ്പിക്കുന്നു.

തഫ്സീര്‍