Skip to main content

اُولٰۤىِٕكَ يُسَارِعُوْنَ فِى الْخَيْرٰتِ وَهُمْ لَهَا سٰبِقُوْنَ  ( المؤمنون: ٦١ )

ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍, അങ്ങിനെയുള്ളവര്‍
yusāriʿūna
يُسَٰرِعُونَ
ധൃതിപ്പെടുന്നു, ബദ്ധപ്പെടുന്നു
fī l-khayrāti
فِى ٱلْخَيْرَٰتِ
നല്ലകാര്യങ്ങളില്‍
wahum
وَهُمْ
അവര്‍
lahā
لَهَا
അതിനു, അതിലേക്കു
sābiqūna
سَٰبِقُونَ
മുന്‍കടക്കുന്നവരാണു, മുന്നോട്ടു വരുന്നവരാണു (താനും)

ഇവരൊക്കെയാണ് നന്മ ചെയ്യാന്‍ തിടുക്കം കൂട്ടുന്നവര്‍. അവയില്‍ ആദ്യം ചെന്നെത്തുന്നവരും അവര്‍ തന്നെ.

തഫ്സീര്‍

وَلَا نُكَلِّفُ نَفْسًا اِلَّا وُسْعَهَاۖ وَلَدَيْنَا كِتٰبٌ يَّنْطِقُ بِالْحَقِّ وَهُمْ لَا يُظْلَمُوْنَ   ( المؤمنون: ٦٢ )

walā nukallifu
وَلَا نُكَلِّفُ
നാം ശാസിക്കുകയില്ല, നിര്‍ബ്ബന്ധിക്കുകയില്ല
nafsan
نَفْسًا
ഒരു ദേഹത്തോടും, ഒരാളോടും
illā wus'ʿahā
إِلَّا وُسْعَهَاۖ
അതിന് കഴിവുള്ളതല്ലാതെ
waladaynā
وَلَدَيْنَا
നമ്മുടെ അടുക്കലുണ്ട്
kitābun
كِتَٰبٌ
ഒരു ഗ്രന്ഥം
yanṭiqu
يَنطِقُ
അത് തുറന്നു പറയും, മൊഴിയും
bil-ḥaqi
بِٱلْحَقِّۚ
യഥാര്‍ത്ഥത്തെ, സത്യത്തെ
wahum
وَهُمْ
അവര്‍
lā yuẓ'lamūna
لَا يُظْلَمُونَ
അക്രമിക്കപ്പെടുന്നതുമല്ല

ആരെയും അവരുടെ കഴിവിനതീതമായതിന് നാം നിര്‍ബന്ധിക്കുന്നില്ല. സത്യം കൃത്യമായി പ്രതിപാദിക്കുന്ന ഒരു രേഖ നമ്മുടെ വശമുണ്ട്. ആരും ഒരിക്കലും ഒട്ടും അനീതിക്കിരയാവില്ല.

തഫ്സീര്‍

بَلْ قُلُوْبُهُمْ فِيْ غَمْرَةٍ مِّنْ هٰذَا وَلَهُمْ اَعْمَالٌ مِّنْ دُوْنِ ذٰلِكَ هُمْ لَهَا عَامِلُوْنَ  ( المؤمنون: ٦٣ )

bal
بَلْ
എങ്കിലും, പക്ഷെ
qulūbuhum
قُلُوبُهُمْ
അവരുടെ ഹൃദയങ്ങള്‍
fī ghamratin
فِى غَمْرَةٍ
അന്ധതയിലാണ്, അശ്രദ്ധയിലാണ്, മൂടലിലാണ്
min hādhā
مِّنْ هَٰذَا
ഇതിനെക്കുറിച്ചു
walahum
وَلَهُمْ
അവര്‍ക്കുണ്ട്
aʿmālun
أَعْمَٰلٌ
ചില പ്രവൃത്തികള്‍
min dūni dhālika
مِّن دُونِ ذَٰلِكَ
അതുകൂടാതെ
hum
هُمْ
അവര്‍
lahā
لَهَا
അതു, അവയെ
ʿāmilūna
عَٰمِلُونَ
പ്രവര്‍ത്തിക്കുന്നവരാണ്

എന്നാല്‍, അവരുടെ ഹൃദയങ്ങള്‍ ഇക്കാര്യത്തെപ്പറ്റി തീരെ അശ്രദ്ധമാണ്. അവര്‍ക്ക് അതല്ലാത്ത മറ്റുചില പണികളാണുള്ളത്. അവരതു ചെയ്തുകൊണ്ടേയിരിക്കുന്നു.

തഫ്സീര്‍

حَتّٰٓى اِذَآ اَخَذْنَا مُتْرَفِيْهِمْ بِالْعَذَابِ اِذَا هُمْ يَجْـَٔرُوْنَ ۗ  ( المؤمنون: ٦٤ )

ḥattā idhā akhadhnā
حَتَّىٰٓ إِذَآ أَخَذْنَا
അങ്ങനെ നാം പിടിക്കുന്നതായാല്‍
mut'rafīhim
مُتْرَفِيهِم
അവരിലുള്ള സുഖിയന്‍മാരെ
bil-ʿadhābi
بِٱلْعَذَابِ
ശിക്ഷകൊണ്ട്, ശിക്ഷമൂലം
idhā hum
إِذَا هُمْ
അപ്പോള്‍ അവരതാ
yajarūna
يَجْـَٔرُونَ
നിലവിളി കൂട്ടുന്നു, വിളിച്ചു നിലവിളിക്കുന്നു

അങ്ങനെ, അവരിലെ സുഖലോലുപരെ ശിക്ഷയാല്‍ നാം പിടികൂടും. അപ്പോഴവര്‍ വിലപിക്കാന്‍ തുടങ്ങും.

തഫ്സീര്‍

لَا تَجْـَٔرُوا الْيَوْمَۖ اِنَّكُمْ مِّنَّا لَا تُنْصَرُوْنَ   ( المؤمنون: ٦٥ )

lā tajarū
لَا تَجْـَٔرُوا۟
നിങ്ങള്‍ നിലവിളി കൂട്ടേണ്ട
l-yawma
ٱلْيَوْمَۖ
ഇന്ന്
innakum
إِنَّكُم
നിശ്ചയമായും നിങ്ങള്‍
minnā
مِّنَّا
നമ്മില്‍ നിന്നു
lā tunṣarūna
لَا تُنصَرُونَ
നിങ്ങള്‍ സഹായിക്കപ്പെടുകയില്ല

നിങ്ങളിന്നു വിലപിക്കേണ്ടതില്ല. നിങ്ങള്‍ക്കിന്ന് നമ്മുടെ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിക്കുകയില്ല.

തഫ്സീര്‍

قَدْ كَانَتْ اٰيٰتِيْ تُتْلٰى عَلَيْكُمْ فَكُنْتُمْ عَلٰٓى اَعْقَابِكُمْ تَنْكِصُوْنَ ۙ  ( المؤمنون: ٦٦ )

qad kānat
قَدْ كَانَتْ
തീര്‍ച്ചയായും ആയിരുന്നു
āyātī
ءَايَٰتِى
എന്റെ ലക്ഷ്യങ്ങള്‍ (വചനങ്ങള്‍)
tut'lā ʿalaykum
تُتْلَىٰ عَلَيْكُمْ
നിങ്ങള്‍ക്ക് ഓതിത്തരപ്പെട്ടിരുന്നു
fakuntum
فَكُنتُمْ
അപ്പോള്‍ നിങ്ങളായിരുന്നു
ʿalā aʿqābikum
عَلَىٰٓ أَعْقَٰبِكُمْ
നിങ്ങളുടെ മടമ്പുകാലുകളിലായി
tankiṣūna
تَنكِصُونَ
മടങ്ങി (പിന്‍വാങ്ങി) പ്പോകുക (യായിരുന്നു)

നമ്മുടെ വചനങ്ങള്‍ നിങ്ങളെ വ്യക്തമായി ഓതിക്കേള്‍പ്പിച്ചിരുന്നല്ലോ. അപ്പോള്‍ നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയായിരുന്നു;

തഫ്സീര്‍

مُسْتَكْبِرِيْنَۙ بِهٖ سٰمِرًا تَهْجُرُوْنَ   ( المؤمنون: ٦٧ )

mus'takbirīna
مُسْتَكْبِرِينَ
അഹങ്കാരികളായ നിലയില്‍, അഹംഭാവം നടിച്ചുകൊണ്ട്‌
bihi sāmiran
بِهِۦ سَٰمِرًا
അതില്‍ രാക്കഥ പറഞ്ഞുകൊണ്ട്
tahjurūna
تَهْجُرُونَ
നിങ്ങള്‍ പിച്ചുപറഞ്ഞു കൊണ്ടിരുന്നു, തോന്ന്യാസം പറഞ്ഞു കൊണ്ട്

പൊങ്ങച്ചം നടിക്കുന്നവരായി. രാക്കഥാ കഥനങ്ങളില്‍ നിങ്ങള്‍ അതേപ്പറ്റി അസംബന്ധം പുലമ്പുകയായിരുന്നു.

തഫ്സീര്‍

اَفَلَمْ يَدَّبَّرُوا الْقَوْلَ اَمْ جَاۤءَهُمْ مَّا لَمْ يَأْتِ اٰبَاۤءَهُمُ الْاَوَّلِيْنَ ۖ  ( المؤمنون: ٦٨ )

afalam yaddabbarū
أَفَلَمْ يَدَّبَّرُوا۟
എന്നാല്‍ അവര്‍ ഉറ്റാലോചിക്കുന്നില്ലേ
l-qawla
ٱلْقَوْلَ
വാക്ക്, പറയുന്നത്
am jāahum
أَمْ جَآءَهُم
അഥവാ തങ്ങള്‍ക്ക് വന്നിരിക്കുന്നുവോ
mā lam yati
مَّا لَمْ يَأْتِ
വന്നിട്ടില്ലാത്തത്
ābāahumu
ءَابَآءَهُمُ
അവരുടെ പിതാക്കള്‍ക്ക്
l-awalīna
ٱلْأَوَّلِينَ
പൂര്‍വ്വന്‍മാരായ, മുമ്പുള്ളവരായ

അവര്‍ ഈ വചനത്തെപ്പറ്റി തെല്ലും ചിന്തിച്ചുനോക്കിയിട്ടില്ലേ? അതല്ല; അവരുടെ പൂര്‍വ പിതാക്കള്‍ക്ക് വന്നെത്തിയിട്ടില്ലാത്ത ഒന്നാണോ ഇവര്‍ക്ക് വന്നുകിട്ടിയിരിക്കുന്നത്?

തഫ്സീര്‍

اَمْ لَمْ يَعْرِفُوْا رَسُوْلَهُمْ فَهُمْ لَهٗ مُنْكِرُوْنَ ۖ  ( المؤمنون: ٦٩ )

am lam yaʿrifū
أَمْ لَمْ يَعْرِفُوا۟
അല്ലെങ്കില്‍ അവര്‍ അറിഞ്ഞിട്ടില്ലെയോ
rasūlahum
رَسُولَهُمْ
അവരുടെ റസൂലിനെ
fahum
فَهُمْ
അതിനാല്‍ അവര്‍
lahu
لَهُۥ
അദ്ദേഹത്തെ
munkirūna
مُنكِرُونَ
നിഷേധിക്കുന്നവരാണ് (എന്നുണ്ടോ)

അതല്ല; തങ്ങളുടെ ദൂതനെ പരിചയമില്ലാത്തതിനാലാണോ അവരദ്ദേഹത്തെ തള്ളിപ്പറയുന്നത്?

തഫ്സീര്‍

اَمْ يَقُوْلُوْنَ بِهٖ جِنَّةٌ ۗ بَلْ جَاۤءَهُمْ بِالْحَقِّ وَاَكْثَرُهُمْ لِلْحَقِّ كٰرِهُوْنَ   ( المؤمنون: ٧٠ )

am yaqūlūna
أَمْ يَقُولُونَ
അല്ലെങ്കില്‍ അവര്‍ പറയുന്നുവോ
bihi
بِهِۦ
അദ്ദേഹത്തിനുണ്ട് (എന്ന്)
jinnatun
جِنَّةٌۢۚ
ഭ്രാന്ത്
bal
بَلْ
എന്നാല്‍, എങ്കിലും
jāahum
جَآءَهُم
അദ്ദേഹം അവര്‍ക്ക് വന്നിരിക്കുന്നു
bil-ḥaqi
بِٱلْحَقِّ
യഥാര്‍ത്ഥവും കൊണ്ട്
wa-aktharuhum
وَأَكْثَرُهُمْ
അവരില്‍ അധികമാളുകളും
lil'ḥaqqi
لِلْحَقِّ
യഥാര്‍ത്ഥത്തെ
kārihūna
كَٰرِهُونَ
വെറുക്കുന്നവരാണ്

അതുമല്ലെങ്കില്‍ അദ്ദേഹത്തിന് ഭ്രാന്തുണ്ടെന്നാണോ അവര്‍ പറയുന്നത്? എന്നാല്‍ അറിയുക. സത്യസന്ദേശവുമായാണ് അദ്ദേഹം അവരുടെയടുത്ത് വന്നെത്തിയത്. എന്നാല്‍ അവരിലേറെപ്പേരും സത്യത്തെ വെറുക്കുന്നവരാണ്.

തഫ്സീര്‍