Skip to main content

وَلَوِ اتَّبَعَ الْحَقُّ اَهْوَاۤءَهُمْ لَفَسَدَتِ السَّمٰوٰتُ وَالْاَرْضُ وَمَنْ فِيْهِنَّۗ بَلْ اَتَيْنٰهُمْ بِذِكْرِهِمْ فَهُمْ عَنْ ذِكْرِهِمْ مُّعْرِضُوْنَ ۗ  ( المؤمنون: ٧١ )

walawi ittabaʿa
وَلَوِ ٱتَّبَعَ
അനുസരിച്ചു വന്നിരുന്നുവെങ്കില്‍
l-ḥaqu
ٱلْحَقُّ
യഥാര്‍ത്ഥം, സത്യം
ahwāahum
أَهْوَآءَهُمْ
അവരുടെ ഇച്ഛകളെ
lafasadati
لَفَسَدَتِ
നാശമടയുമായിരുന്നു, കുഴപ്പത്തിലാകുമായിരുന്നു
l-samāwātu
ٱلسَّمَٰوَٰتُ
ആകാശങ്ങള്‍
wal-arḍu
وَٱلْأَرْضُ
ഭൂമിയും
waman fīhinna
وَمَن فِيهِنَّۚ
അവയിലുള്ളവരും
bal
بَلْ
പക്ഷെ
ataynāhum
أَتَيْنَٰهُم
നാം അവരുടെ അടുക്കല്‍ ചെന്നിരിക്കുന്നു
bidhik'rihim
بِذِكْرِهِمْ
അവര്‍ക്കുള്ള ഉപദേശവും കൊണ്ടു
fahum
فَهُمْ
എന്നാല്‍ അവര്‍
ʿan dhik'rihim
عَن ذِكْرِهِم
അവരുടെ ഉപദേശത്തില്‍ നിന്നു
muʿ'riḍūna
مُّعْرِضُونَ
തിരിഞ്ഞുകളയുന്നവരാണ്

സത്യം അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയിരുന്നുവെങ്കില്‍ ആകാശഭൂമികളും അവയിലെല്ലാമുള്ളവരും കുഴപ്പത്തിലാകുമായിരുന്നു. എന്നാല്‍, നാം അവര്‍ക്കുള്ള ഉദ്‌ബോധനവുമായാണ് അവരെ സമീപിച്ചത്. എന്നിട്ടും അവര്‍ തങ്ങള്‍ക്കുള്ള ഉദ്‌ബോധനം അവഗണിക്കുകയാണുണ്ടായത്.

തഫ്സീര്‍

اَمْ تَسْـَٔلُهُمْ خَرْجًا فَخَرَاجُ رَبِّكَ خَيْرٌ ۖوَّهُوَ خَيْرُ الرّٰزِقِيْنَ  ( المؤمنون: ٧٢ )

am
أَمْ
അതല്ല, ഒരു പക്ഷേ
tasaluhum
تَسْـَٔلُهُمْ
നീ അവരോട് ചോദിക്കുന്നുവോ
kharjan
خَرْجًا
വല്ല പുറപ്പാടും, ആദായവും
fakharāju rabbika
فَخَرَاجُ رَبِّكَ
എന്നാല്‍ നിന്റെ റബ്ബിന്റെ പുറപ്പാടു, ആദായം
khayrun
خَيْرٌۖ
ഉത്തമമാണ്, കൂടുതല്‍ നല്ലതാണ്
wahuwa
وَهُوَ
അവന്‍
khayru l-rāziqīna
خَيْرُ ٱلرَّٰزِقِينَ
ഉപജീവനം (ആഹാരം) നല്‍കുന്നവരില്‍ ഉത്തമനാകുന്നു

അല്ല; നീ അവരോടു വല്ല പ്രതിഫലവും ആവശ്യപ്പെടുന്നുണ്ടോ? എന്നാല്‍ ഓര്‍ക്കുക: നിന്റെ നാഥന്റെ പ്രതിഫലമാണ് മഹത്തരം. അവന്‍ അന്നദാതാക്കളില്‍ അത്യുത്തമന്‍ തന്നെ.

തഫ്സീര്‍

وَاِنَّكَ لَتَدْعُوْهُمْ اِلٰى صِرَاطٍ مُّسْتَقِيْمٍ   ( المؤمنون: ٧٣ )

wa-innaka
وَإِنَّكَ
നിശ്ചയമായും നീ
latadʿūhum
لَتَدْعُوهُمْ
നീ അവരെ ക്ഷണിക്കുന്നു
ilā ṣirāṭin
إِلَىٰ صِرَٰطٍ
മാര്‍ഗ്ഗത്തിലേക്ക്
mus'taqīmin
مُّسْتَقِيمٍ
നേരായ, ചൊവ്വായ

തീര്‍ച്ചയായും നീയവരെ നേര്‍വഴിയിലേക്കാണ് വിളിച്ചുകൊണ്ടിരിക്കുന്നത്.

തഫ്സീര്‍

وَاِنَّ الَّذِيْنَ لَا يُؤْمِنُوْنَ بِالْاٰخِرَةِ عَنِ الصِّرَاطِ لَنَاكِبُوْنَ   ( المؤمنون: ٧٤ )

wa-inna
وَإِنَّ
നിശ്ചയമായും
alladhīna lā yu'minūna
ٱلَّذِينَ لَا يُؤْمِنُونَ
വിശ്വസിക്കാത്തവര്‍
bil-ākhirati
بِٱلْءَاخِرَةِ
പരലോകത്തില്‍
ʿani l-ṣirāṭi
عَنِ ٱلصِّرَٰطِ
മാര്‍ഗ്ഗം വിട്ടു
lanākibūna
لَنَٰكِبُونَ
തെറ്റിപ്പോകുന്നവര്‍ തന്നെയാണ്

എന്നാല്‍, പരലോക വിശ്വാസമില്ലാത്തവര്‍ ആ നേര്‍വഴിയില്‍ നിന്ന് തെറ്റിപ്പോകുന്നവരാണ്.

തഫ്സീര്‍

۞ وَلَوْ رَحِمْنٰهُمْ وَكَشَفْنَا مَا بِهِمْ مِّنْ ضُرٍّ لَّلَجُّوْا فِيْ طُغْيَانِهِمْ يَعْمَهُوْنَ  ( المؤمنون: ٧٥ )

walaw raḥim'nāhum
وَلَوْ رَحِمْنَٰهُمْ
നാം അവര്‍ക്കു കരുണ ചെയ്തിരുന്നുവെങ്കില്‍
wakashafnā
وَكَشَفْنَا
നാം നീക്കം ചെയ്യുകയും, തുറവിയാക്കുകയും
mā bihim
مَا بِهِم
അവരിലുള്ളതിനെ
min ḍurrin
مِّن ضُرٍّ
വിഷമമായിട്ടു
lalajjū
لَّلَجُّوا۟
അവര്‍ ശഠിച്ചു നില്‍ക്കുക തന്നെ ചെയ്യും
fī ṭugh'yānihim
فِى طُغْيَٰنِهِمْ
അവരുടെ അതിക്രമത്തില്‍
yaʿmahūna
يَعْمَهُونَ
അന്ധാളിച്ചുകൊണ്ടു, പരിഭ്രമിച്ചുകൊണ്ടു

നാം അവരോട് കരുണകാണിക്കുകയും അവരെ ബാധിച്ച വിപത്ത് ഒഴിവാക്കിക്കൊടുക്കുകയുമാണെങ്കില്‍ അവര്‍ തങ്ങളുടെ ധിക്കാരത്തില്‍ വാശിയോടെ വിഹരിക്കുമായിരുന്നു.

തഫ്സീര്‍

وَلَقَدْ اَخَذْنٰهُمْ بِالْعَذَابِ فَمَا اسْتَكَانُوْا لِرَبِّهِمْ وَمَا يَتَضَرَّعُوْنَ  ( المؤمنون: ٧٦ )

walaqad akhadhnāhum
وَلَقَدْ أَخَذْنَٰهُم
തീര്‍ച്ചയായും അവരെ നാം പിടിച്ചു, പിടിക്കുകയുണ്ടായി
bil-ʿadhābi
بِٱلْعَذَابِ
ശിക്ഷകൊണ്ട്
famā is'takānū
فَمَا ٱسْتَكَانُوا۟
എന്നിട്ടു അവര്‍ കീഴൊതുങ്ങിയില്ല
lirabbihim
لِرَبِّهِمْ
അവരുടെ റബ്ബിന്
wamā yataḍarraʿūna
وَمَا يَتَضَرَّعُونَ
അവര്‍ താഴ്മ കാണിക്കുന്നുമില്ല

നാം അവരെ ശിക്ഷയാല്‍ പിടികൂടി. എന്നിട്ടും അവര്‍ തങ്ങളുടെ നാഥന്ന് കീഴൊതുങ്ങുന്നവരായില്ല. അവര്‍ താഴ്മ കാണിച്ചതുമില്ല.

തഫ്സീര്‍

حَتّٰٓى اِذَا فَتَحْنَا عَلَيْهِمْ بَابًا ذَا عَذَابٍ شَدِيْدٍ اِذَا هُمْ فِيْهِ مُبْلِسُوْنَ ࣖ   ( المؤمنون: ٧٧ )

ḥattā idhā fataḥnā
حَتَّىٰٓ إِذَا فَتَحْنَا
അങ്ങനെ നാം തുറക്കുമ്പോള്‍
ʿalayhim
عَلَيْهِم
അവരില്‍
bāban
بَابًا
ഒരു കവാടം (വാതില്‍), ഒരുവകുപ്പു
dhā ʿadhābin
ذَا عَذَابٍ
ശിക്ഷയുടേതായ
shadīdin
شَدِيدٍ
കഠിനമായ
idhā hum
إِذَا هُمْ
അപ്പോഴതാ അവര്‍
fīhi
فِيهِ
അതില്‍
mub'lisūna
مُبْلِسُونَ
ആശയറ്റവരാകുന്നു, നിരാശപ്പെട്ടവരാകുന്നു (അതുവരേക്കും)

അതിനാല്‍ നാം അവരുടെ നേരെ കൊടുംശിക്ഷയുടെ കവാടം തുറന്നു. അതോടെയവര്‍ അങ്ങേയറ്റം നിരാശരായി.

തഫ്സീര്‍

وَهُوَ الَّذِيْٓ اَنْشَاَ لَكُمُ السَّمْعَ وَالْاَبْصَارَ وَالْاَفْـِٕدَةَۗ قَلِيْلًا مَّا تَشْكُرُوْنَ  ( المؤمنون: ٧٨ )

wahuwa
وَهُوَ
അവനാണ്
alladhī ansha-a
ٱلَّذِىٓ أَنشَأَ
ഉണ്ടാക്കിയിട്ടുള്ളവന്‍
lakumu
لَكُمُ
നിങ്ങള്‍ക്ക്
l-samʿa
ٱلسَّمْعَ
കേള്‍വി
wal-abṣāra
وَٱلْأَبْصَٰرَ
കാഴ്ചകളും
wal-afidata
وَٱلْأَفْـِٔدَةَۚ
ഹൃദയങ്ങളും
qalīlan mā
قَلِيلًا مَّا
അല്‍പമാത്രമേ
tashkurūna
تَشْكُرُونَ
നിങ്ങള്‍ നന്ദി ചെയ്യുന്നു(ള്ളു)

അവനാണ് നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചയും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നത്. പക്ഷേ, നന്നെക്കുറച്ചു മാത്രമേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ.

തഫ്സീര്‍

وَهُوَ الَّذِيْ ذَرَاَكُمْ فِى الْاَرْضِ وَاِلَيْهِ تُحْشَرُوْنَ  ( المؤمنون: ٧٩ )

wahuwa
وَهُوَ
അവന്‍ തന്നെ
alladhī dhara-akum
ٱلَّذِى ذَرَأَكُمْ
നിങ്ങളെ വര്‍ദ്ധിപ്പിച്ചിട്ടുള്ളവന്‍
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
wa-ilayhi
وَإِلَيْهِ
അവങ്കലേക്കു തന്നെ
tuḥ'sharūna
تُحْشَرُونَ
നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്യും

അവനാണ് ഭൂമിയില്‍ നിങ്ങളെ വ്യാപിപ്പിച്ചവന്‍. നിങ്ങളെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്നതും അവനിലേക്കുതന്നെ.

തഫ്സീര്‍

وَهُوَ الَّذِيْ يُحْيٖ وَيُمِيْتُ وَلَهُ اخْتِلَافُ الَّيْلِ وَالنَّهَارِۗ اَفَلَا تَعْقِلُوْنَ  ( المؤمنون: ٨٠ )

wahuwa alladhī
وَهُوَ ٱلَّذِى
അവന്‍ തന്നെയാണ് യാതൊരുവനും
yuḥ'yī
يُحْىِۦ
അവന്‍ ജീവിപ്പിക്കുന്നു
wayumītu
وَيُمِيتُ
മരിപ്പിക്കുകയും ചെയ്യുന്നു (അങ്ങിനെയുള്ളവന്‍)
walahu
وَلَهُ
അവന്റെ വകയാണ്, അവന്റേതാണ്
ikh'tilāfu al-layli
ٱخْتِلَٰفُ ٱلَّيْلِ
രാവുവ്യത്യാസപ്പെടുന്നതു
wal-nahāri
وَٱلنَّهَارِۚ
പകലും
afalā taʿqilūna
أَفَلَا تَعْقِلُونَ
അപ്പോള്‍ നിങ്ങള്‍ മനസിരുത്തുന്നില്ലേ

അവനാണ് ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും. രാപ്പകലുകള്‍ മാറിമാറി വരുന്നതും അവന്റെ നിയമമനുസരിച്ചാണ്. നിങ്ങള്‍ ചിന്തിക്കുന്നില്ലേ?

തഫ്സീര്‍