Skip to main content

يُعَذِّبُ مَنْ يَّشَاۤءُ وَيَرْحَمُ مَنْ يَّشَاۤءُ ۚوَاِلَيْهِ تُقْلَبُوْنَ   ( العنكبوت: ٢١ )

yuʿadhibu
يُعَذِّبُ
അവന്‍ ശിക്ഷിക്കും, ശിക്ഷിക്കുന്നു
man yashāu
مَن يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നവരെ
wayarḥamu
وَيَرْحَمُ
അവന്‍ കരുണയും ചെയ്യുന്നു
man yashāu
مَن يَشَآءُۖ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
wa-ilayhi
وَإِلَيْهِ
അവനിലേക്കുതന്നെ
tuq'labūna
تُقْلَبُونَ
നിങ്ങള്‍ തിരിച്ചു കൊണ്ടു വരപ്പെടുകയും ചെയ്യും

അല്ലാഹു അവനിച്ഛിക്കുന്നവരെ ശിക്ഷിക്കുന്നു. അവനിച്ഛിക്കുന്നവരോട് കരുണകാണിക്കുന്നു. അവങ്കലേക്കാണ് നിങ്ങളൊക്കെ തിരിച്ചുചെല്ലുക.

തഫ്സീര്‍

وَمَآ اَنْتُمْ بِمُعْجِزِيْنَ فِى الْاَرْضِ وَلَا فِى السَّمَاۤءِ ۖوَمَا لَكُمْ مِّنْ دُوْنِ اللّٰهِ مِنْ وَّلِيٍّ وَّلَا نَصِيْرٍ ࣖ  ( العنكبوت: ٢٢ )

wamā antum
وَمَآ أَنتُم
നിങ്ങളല്ല
bimuʿ'jizīna
بِمُعْجِزِينَ
അസാധ്യമാക്കുന്നവര്‍ (പരാജയപ്പെടുത്തുന്നവര്‍)
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
walā fī l-samāi
وَلَا فِى ٱلسَّمَآءِۖ
ആകാശത്തിലുമല്ല
wamā lakum
وَمَا لَكُم
നിങ്ങള്‍ക്കു ഇല്ലതാനും
min dūni l-lahi
مِّن دُونِ ٱللَّهِ
അല്ലാഹുവിനെക്കൂടാതെ
min waliyyin
مِن وَلِىٍّ
ഒരു രക്ഷാകര്‍ത്താവും, ബന്ധുവും
walā naṣīrin
وَلَا نَصِيرٍ
ഒരു സഹായകനും ഇല്ല

നിങ്ങള്‍ക്ക് ഭൂമിയിലവനെ തോല്‍പിക്കാനാവില്ല. ആകാശത്തും സാധ്യമല്ല. അല്ലാഹുവെക്കൂടാതെ നിങ്ങള്‍ക്കൊരു രക്ഷകനില്ല. സഹായിയുമില്ല.

തഫ്സീര്‍

وَالَّذِيْنَ كَفَرُوْا بِاٰيٰتِ اللّٰهِ وَلِقَاۤىِٕهٖٓ اُولٰۤىِٕكَ يَىِٕسُوْا مِنْ رَّحْمَتِيْ وَاُولٰۤىِٕكَ لَهُمْ عَذَابٌ اَلِيْمٌ   ( العنكبوت: ٢٣ )

wa-alladhīna kafarū
وَٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
biāyāti l-lahi
بِـَٔايَٰتِ ٱللَّهِ
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍
waliqāihi
وَلِقَآئِهِۦٓ
അവനുമായി കണ്ടുമുട്ടുന്നതിലും
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
ya-isū
يَئِسُوا۟
നിരാശപ്പെട്ടിരിക്കുന്നു, ആശ വെടിഞ്ഞിരിക്കുന്നു
min raḥmatī
مِن رَّحْمَتِى
എന്റെ കാരുണ്യത്തില്‍നിന്നു
wa-ulāika
وَأُو۟لَٰٓئِكَ
അക്കൂട്ടര്‍
lahum
لَهُمْ
അവര്‍ക്കുണ്ട്
ʿadhābun alīmun
عَذَابٌ أَلِيمٌ
വേദനയേറിയ ശിക്ഷ

അല്ലാഹുവിന്റെ വചനങ്ങളെയും അവനെ കണ്ടുമുട്ടുമെന്നതിനെയും തള്ളിപ്പറയുന്നവര്‍ എന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരായിരിക്കുന്നു. അവര്‍ക്കുതന്നെയാണ് നോവേറിയ ശിക്ഷയുണ്ടാവുക.

തഫ്സീര്‍

فَمَا كَانَ جَوَابَ قَوْمِهٖٓ اِلَّآ اَنْ قَالُوا اقْتُلُوْهُ اَوْ حَرِّقُوْهُ فَاَنْجٰىهُ اللّٰهُ مِنَ النَّارِۗ اِنَّ فِيْ ذٰلِكَ لَاٰيٰتٍ لِّقَوْمٍ يُّؤْمِنُوْنَ   ( العنكبوت: ٢٤ )

famā kāna
فَمَا كَانَ
എന്നാല്‍ ആയിരുന്നില്ല
jawāba qawmihi
جَوَابَ قَوْمِهِۦٓ
അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി
illā an qālū
إِلَّآ أَن قَالُوا۟
അവര്‍ പറഞ്ഞതല്ലാതെ
uq'tulūhu
ٱقْتُلُوهُ
നിങ്ങളവനെ കൊല്ലുവിന്‍
aw ḥarriqūhu
أَوْ حَرِّقُوهُ
അല്ലെങ്കില്‍ നിങ്ങളവനെ (ചുട്ട്) കരിക്കുവിന്‍
fa-anjāhu l-lahu
فَأَنجَىٰهُ ٱللَّهُ
അപ്പോള്‍ അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തി
mina l-nāri
مِنَ ٱلنَّارِۚ
അഗ്നി (തീ) യില്‍ നിന്നു
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
laāyātin
لَءَايَٰتٍ
ദൃഷ്ടാന്തങ്ങള്‍
liqawmin
لِّقَوْمٍ
ഒരു ജനതക്ക്
yu'minūna
يُؤْمِنُونَ
വിശ്വസിക്കുന്ന

അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയുടെ പ്രതികരണം ഇത്രമാത്രമായിരുന്നു: ''നിങ്ങളിവനെ കൊന്നുകളയുക. അല്ലെങ്കില്‍ ചുട്ടെരിക്കുക.'' എന്നാല്‍ അല്ലാഹു ഇബ്‌റാഹീമിനെ തിയ്യില്‍നിന്ന് രക്ഷിച്ചു. വിശ്വസിക്കുന്ന ജനത്തിന് ഇതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.

തഫ്സീര്‍

وَقَالَ اِنَّمَا اتَّخَذْتُمْ مِّنْ دُوْنِ اللّٰهِ اَوْثَانًاۙ مَّوَدَّةَ بَيْنِكُمْ فِى الْحَيٰوةِ الدُّنْيَا ۚ ثُمَّ يَوْمَ الْقِيٰمَةِ يَكْفُرُ بَعْضُكُمْ بِبَعْضٍ وَّيَلْعَنُ بَعْضُكُمْ بَعْضًا ۖوَّمَأْوٰىكُمُ النَّارُ وَمَا لَكُمْ مِّنْ نّٰصِرِيْنَۖ   ( العنكبوت: ٢٥ )

waqāla
وَقَالَ
അദ്ദേഹം പറയുകയും ചെയ്തു
innamā ittakhadhtum
إِنَّمَا ٱتَّخَذْتُم
നിശ്ചയമായും നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നു, ആക്കിയിരിക്കുന്നു
min dūni l-lahi
مِّن دُونِ ٱللَّهِ
അല്ലാഹുവിനു പുറമെ
awthānan
أَوْثَٰنًا
വിഗ്രഹങ്ങളെ
mawaddata baynikum
مَّوَدَّةَ بَيْنِكُمْ
നിങ്ങള്‍ക്കിടയിലുള്ള താല്‍പ്പര്യത്തിനു, സ്നേഹബന്ധത്തിനു (മാത്രം)
fī l-ḥayati l-dun'yā
فِى ٱلْحَيَوٰةِ ٱلدُّنْيَاۖ
ഐഹിക ജീവിതത്തില്‍
thumma
ثُمَّ
പിന്നെ
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
ഖിയാമത്തുനാളില്‍
yakfuru
يَكْفُرُ
നിഷേധിക്കും
baʿḍukum
بَعْضُكُم
നിങ്ങളില്‍ ചിലര്‍
bibaʿḍin
بِبَعْضٍ
ചിലരെ, ചിലരില്‍
wayalʿanu
وَيَلْعَنُ
ശപിക്കുകയും ചെയ്യും
baʿḍukum
بَعْضُكُم
നിങ്ങളില്‍ ചിലര്‍
baʿḍan
بَعْضًا
ചിലരെ
wamawākumu
وَمَأْوَىٰكُمُ
നിങ്ങളുടെ സങ്കേതം, അഭയസ്ഥാനം
l-nāru
ٱلنَّارُ
നരകമാകുന്നു, അഗ്നിയാണ്
wamā lakum
وَمَا لَكُم
നിങ്ങള്‍ക്കില്ലതാനും
min nāṣirīna
مِّن نَّٰصِرِينَ
സഹായികളായി (ആരും), സഹായികളില്‍പെട്ട(വര്‍)

ഇബ്‌റാഹീം പറഞ്ഞു: ''അല്ലാഹുവെവിട്ട് നിങ്ങള്‍ ചില വിഗ്രഹങ്ങളെ സ്വീകരിച്ചിരിക്കുന്നു. അത് ഇഹലോകജീവിതത്തില്‍ നിങ്ങള്‍ക്കിടയിലുള്ള സ്‌നേഹബന്ധം കാരണമായാണ്. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നിങ്ങളില്‍ ചിലര്‍ മറ്റുചിലരെ തള്ളിപ്പറയും. പരസ്പരം ശപിക്കും. ഒന്നുറപ്പ്; നിങ്ങളുടെ താവളം നരകത്തീയാണ്. നിങ്ങള്‍ക്കു സഹായികളായി ആരുമുണ്ടാവില്ല.''

തഫ്സീര്‍

۞ فَاٰمَنَ لَهٗ لُوْطٌۘ وَقَالَ اِنِّيْ مُهَاجِرٌ اِلٰى رَبِّيْ ۗاِنَّهٗ هُوَ الْعَزِيْزُ الْحَكِيْمُ   ( العنكبوت: ٢٦ )

faāmana
فَـَٔامَنَ
അപ്പോള്‍ വിശ്വസിച്ചു
lahu
لَهُۥ
അദ്ദേഹത്തെ
lūṭun
لُوطٌۘ
ലൂത്ത്വ്
waqāla
وَقَالَ
അദ്ദേഹം പറയുകയും ചെയ്തു
innī muhājirun
إِنِّى مُهَاجِرٌ
നിശ്ചയമായും ഞാന്‍ ഹിജ്റ (നാടുവിട്ടു) പോകുന്നവനാണ്
ilā rabbī
إِلَىٰ رَبِّىٓۖ
എന്‍റെ റബ്ബിങ്കലേക്ക്
innahu huwa
إِنَّهُۥ هُوَ
നിശ്ചയമായും അവന്‍ തന്നെയാണ്
l-ʿazīzu
ٱلْعَزِيزُ
പ്രതാപശാലി
l-ḥakīmu
ٱلْحَكِيمُ
അഗാധജ്ഞന്‍

അപ്പോള്‍ ലൂത്വ് അദ്ദേഹത്തില്‍ വിശ്വസിച്ചു. ഇബ്‌റാഹീം പറഞ്ഞു: ''ഞാന്‍ നാടുവിടുകയാണ്. എന്റെ നാഥന്റെ സന്നിധിയിലേക്കു പോവുകയാണ്. സംശയമില്ല; അവന്‍ തന്നെയാണ് പ്രതാപിയും യുക്തിമാനും.''

തഫ്സീര്‍

وَوَهَبْنَا لَهٗٓ اِسْحٰقَ وَيَعْقُوْبَ وَجَعَلْنَا فِيْ ذُرِّيَّتِهِ النُّبُوَّةَ وَالْكِتٰبَ وَاٰتَيْنٰهُ اَجْرَهٗ فِى الدُّنْيَا ۚوَاِنَّهٗ فِى الْاٰخِرَةِ لَمِنَ الصّٰلِحِيْنَ   ( العنكبوت: ٢٧ )

wawahabnā lahu
وَوَهَبْنَا لَهُۥٓ
അദ്ദേഹത്തിനു നാം പ്രദാനം ചെയ്തു
is'ḥāqa
إِسْحَٰقَ
ഇസ്ഹാഖിനെ
wayaʿqūba
وَيَعْقُوبَ
യഅ്ഖൂബിനെയും
wajaʿalnā
وَجَعَلْنَا
നാം ആക്കുകയും, ഏര്‍പ്പെടുത്തുകയും ചെയ്തു
fī dhurriyyatihi
فِى ذُرِّيَّتِهِ
അദ്ദേഹത്തിന്‍റെ സന്തതിയില്‍
l-nubuwata
ٱلنُّبُوَّةَ
പ്രവാചകത്വം
wal-kitāba
وَٱلْكِتَٰبَ
വേദഗ്രന്ഥവും
waātaynāhu
وَءَاتَيْنَٰهُ
അദ്ദേഹത്തിനു നാം നല്‍കുകയും ചെയ്തു
ajrahu
أَجْرَهُۥ
തന്‍റെ പ്രതിഫലം
fī l-dun'yā
فِى ٱلدُّنْيَاۖ
ഇഹത്തില്‍
wa-innahu
وَإِنَّهُۥ
നിശ്ചയമായും അദ്ദേഹം
fī l-ākhirati
فِى ٱلْءَاخِرَةِ
പരലോകത്തില്‍
lamina l-ṣāliḥīna
لَمِنَ ٱلصَّٰلِحِينَ
സദ്‌വൃത്തന്മാരില്‍പെട്ടവന്‍ തന്നെ

അദ്ദേഹത്തിനു നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും സമ്മാനിച്ചു. അദ്ദേഹത്തിന്റെ സന്താനപരമ്പരയില്‍ നാം പ്രവാചകത്വവും വേദവും പ്രദാനം ചെയ്തു. അദ്ദേഹത്തിന് നാം ഇഹലോകത്തുതന്നെ പ്രതിഫലം നല്‍കി. പരലോകത്തോ തീര്‍ച്ചയായും അദ്ദേഹം സച്ചരിതരിലായിരിക്കും.

തഫ്സീര്‍

وَلُوْطًا اِذْ قَالَ لِقَوْمِهٖٓ اِنَّكُمْ لَتَأْتُوْنَ الْفَاحِشَةَ ۖمَا سَبَقَكُمْ بِهَا مِنْ اَحَدٍ مِّنَ الْعٰلَمِيْنَ   ( العنكبوت: ٢٨ )

walūṭan
وَلُوطًا
ലൂത്ത്വിനെയും
idh qāla
إِذْ قَالَ
അദ്ദേഹം പറഞ്ഞ സന്ദര്‍ഭം, പറഞ്ഞപ്പോള്‍
liqawmihi
لِقَوْمِهِۦٓ
തന്‍റെ ജനതയോടു
innakum latatūna
إِنَّكُمْ لَتَأْتُونَ
നിശ്ചയമായും നിങ്ങള്‍ കൊണ്ടുവരുന്നു (പ്രവര്‍ത്തിക്കുന്നു)
l-fāḥishata
ٱلْفَٰحِشَةَ
നീചവൃത്തി
mā sabaqakum
مَا سَبَقَكُم
നിങ്ങള്‍ക്കു മുന്‍കടന്നിട്ടില്ല (മുമ്പ് ചെയ്‌തിട്ടില്ല)
bihā
بِهَا
അതുകൊണ്ട്
min aḥadin
مِنْ أَحَدٍ
ഒരാളും തന്നെ
mina l-ʿālamīna
مِّنَ ٱلْعَٰلَمِينَ
ലോകരില്‍ നിന്ന്‍

ലൂത്വിനെയും നാം നിയോഗിച്ചു. അദ്ദേഹം തന്റെ ജനതയോടു പറഞ്ഞതോര്‍ക്കുക: ''ലോകത്ത് നേരത്തെ ആരും ചെയ്തിട്ടില്ലാത്ത മ്ലേച്ഛവൃത്തിയാണല്ലോ നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

തഫ്സീര്‍

اَىِٕنَّكُمْ لَتَأْتُوْنَ الرِّجَالَ وَتَقْطَعُوْنَ السَّبِيْلَ ەۙ وَتَأْتُوْنَ فِيْ نَادِيْكُمُ الْمُنْكَرَ ۗفَمَا كَانَ جَوَابَ قَوْمِهٖٓ اِلَّآ اَنْ قَالُوا ائْتِنَا بِعَذَابِ اللّٰهِ اِنْ كُنْتَ مِنَ الصّٰدِقِيْنَ  ( العنكبوت: ٢٩ )

a-innakum latatūna
أَئِنَّكُمْ لَتَأْتُونَ
നിങ്ങള്‍ ചെല്ലുക തന്നെ ചെയ്യുകയോ
l-rijāla
ٱلرِّجَالَ
പുരുഷന്‍മാരുടെ അടുക്കല്‍
wataqṭaʿūna
وَتَقْطَعُونَ
നിങ്ങള്‍ മുറിക്കുകയും (തടസ്സമുണ്ടാക്കുകയും)
l-sabīla
ٱلسَّبِيلَ
വഴി, മാര്‍ഗ്ഗം
watatūna
وَتَأْتُونَ
നിങ്ങള്‍ കൊണ്ടുവരുകയും
fī nādīkumu
فِى نَادِيكُمُ
നിങ്ങളുടെ സദസ്സില്‍, സഭയില്‍
l-munkara
ٱلْمُنكَرَۖ
ദുരാചാരം, നിഷിദ്ധം
famā kāna
فَمَا كَانَ
അപ്പോള്‍ ആയിരുന്നില്ല
jawāba qawmihi
جَوَابَ قَوْمِهِۦٓ
അദ്ദേഹത്തിന്റെ ജനതയുടെ മറുപടി
illā an qālū
إِلَّآ أَن قَالُوا۟
അവര്‍ പറഞ്ഞതല്ലാതെ
i'tinā
ٱئْتِنَا
നീ ഞങ്ങള്‍ക്കു കൊണ്ടുവാ
biʿadhābi l-lahi
بِعَذَابِ ٱللَّهِ
അല്ലാഹുവിന്‍റെ ശിക്ഷയെ
in kunta
إِن كُنتَ
നീ ആണെങ്കില്‍
mina l-ṣādiqīna
مِنَ ٱلصَّٰدِقِينَ
സത്യവാന്മാരില്‍പെട്ടവന്‍

''നിങ്ങള്‍ കാമശമനത്തിന് പുരുഷന്മാരെ സമീപിക്കുന്നു. നേരായവഴി കൈവെടിയുന്നു. സദസ്സുകളില്‍പോലും നീചകൃത്യങ്ങള്‍ ചെയ്തുകൂട്ടുന്നു.'' അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയുടെ പ്രതികരണം ഇതുമാത്രമായിരുന്നു: ''നീ ഞങ്ങള്‍ക്ക് അല്ലാഹുവിന്റെ ശിക്ഷയിങ്ങു കൊണ്ടുവരിക. നീ സത്യവാനെങ്കില്‍.''

തഫ്സീര്‍

قَالَ رَبِّ انْصُرْنِيْ عَلَى الْقَوْمِ الْمُفْسِدِيْنَ ࣖ  ( العنكبوت: ٣٠ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
rabbi
رَبِّ
എന്‍റെ റബ്ബേ
unṣur'nī
ٱنصُرْنِى
എന്നെ സഹായിക്കണേ
ʿalā l-qawmi
عَلَى ٱلْقَوْمِ
ജനങ്ങളുടെ മേല്‍
l-muf'sidīna
ٱلْمُفْسِدِينَ
നാശകാരികളായ, കുഴപ്പക്കാരായ

അദ്ദേഹം പ്രാര്‍ഥിച്ചു: ''എന്റെ നാഥാ, നാശകാരികളായ ഈ ജനത്തിനെതിരെ നീയെന്നെ തുണക്കേണമേ.''

തഫ്സീര്‍