Skip to main content

وَاِذْ غَدَوْتَ مِنْ اَهْلِكَ تُبَوِّئُ الْمُؤْمِنِيْنَ مَقَاعِدَ لِلْقِتَالِ ۗ وَاللّٰهُ سَمِيْعٌ عَلِيْمٌۙ  ( آل عمران: ١٢١ )

wa-idh ghadawta
وَإِذْ غَدَوْتَ
നീ രാവിലെ പോയ സന്ദര്‍ഭം
min ahlika
مِنْ أَهْلِكَ
നിന്‍റെ വീട്ടുകാരില്‍ (കുടുംബത്തില്‍) നിന്ന്
tubawwi-u
تُبَوِّئُ
നീ സൗകര്യപ്പെടുത്തി (ശരിപ്പെടുത്തി)ക്കൊണ്ട്
l-mu'minīna
ٱلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്ക്
maqāʿida
مَقَٰعِدَ
ഇരിപ്പിടങ്ങള്‍, താവളങ്ങളെ
lil'qitāli
لِلْقِتَالِۗ
യുദ്ധത്തിന്
wal-lahu
وَٱللَّهُ
അല്ലാഹു
samīʿun
سَمِيعٌ
കേള്‍ക്കുന്നവനാണ്
ʿalīmun
عَلِيمٌ
അറിയുന്നവനാണ്

സത്യവിശ്വാസികള്‍ക്ക് യുദ്ധത്തിന് താവളമൊരുക്കാനായി നീ നിന്റെ കുടുംബത്തില്‍നിന്ന് പുലര്‍ച്ചെ ഇറങ്ങിത്തിരിച്ച കാര്യം ഓര്‍ക്കുക. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.

തഫ്സീര്‍

اِذْ هَمَّتْ طَّۤاىِٕفَتٰنِ مِنْكُمْ اَنْ تَفْشَلَاۙ وَاللّٰهُ وَلِيُّهُمَا ۗ وَعَلَى اللّٰهِ فَلْيَتَوَكَّلِ الْمُؤْمِنُوْنَ  ( آل عمران: ١٢٢ )

idh hammat
إِذْ هَمَّت
ഉദ്ദേശിച്ച (ശ്രമിച്ച)പ്പോള്‍
ṭāifatāni
طَّآئِفَتَانِ
രണ്ട് വിഭാഗങ്ങള്‍
minkum
مِنكُمْ
നിങ്ങളില്‍ നിന്ന്
an tafshalā
أَن تَفْشَلَا
അവ ഭീരുത്വം കാണിക്കുവാന്‍
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
waliyyuhumā
وَلِيُّهُمَاۗ
അവ രണ്ടിന്‍റെയും കാര്യകര്‍ത്താവാകുന്നു (സഹായിയാണ്)
waʿalā l-lahi
وَعَلَى ٱللَّهِ
അല്ലാഹുവിന്‍റെമേല്‍ (തന്നെ)
falyatawakkali
فَلْيَتَوَكَّلِ
അപ്പോള്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ
l-mu'minūna
ٱلْمُؤْمِنُونَ
സത്യവിശ്വാസികള്‍

ഓര്‍ക്കുക: നിങ്ങളിലെ രണ്ടു വിഭാഗം ഭയന്നോടാന്‍ ഭാവിച്ച സന്ദര്‍ഭം; അല്ലാഹു അവരുടെ രക്ഷാധികാരിയായിരിക്കെത്തന്നെ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ.

തഫ്സീര്‍

وَلَقَدْ نَصَرَكُمُ اللّٰهُ بِبَدْرٍ وَّاَنْتُمْ اَذِلَّةٌ ۚ فَاتَّقُوا اللّٰهَ لَعَلَّكُمْ تَشْكُرُوْنَ   ( آل عمران: ١٢٣ )

walaqad naṣarakumu
وَلَقَدْ نَصَرَكُمُ
നിങ്ങളെ സഹായിച്ചിട്ടുണ്ടല്ലോ
l-lahu
ٱللَّهُ
അല്ലാഹു
bibadrin
بِبَدْرٍ
ബദ്‌റില്‍വെച്ച്
wa-antum
وَأَنتُمْ
നിങ്ങളാകട്ടെ
adhillatun
أَذِلَّةٌۖ
എളിയവര്‍, നിസ്സാരര്‍
fa-ittaqū
فَٱتَّقُوا۟
അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുവിന്‍
l-laha
ٱللَّهَ
അല്ലാഹുവിനെ
laʿallakum
لَعَلَّكُمْ
നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി
tashkurūna
تَشْكُرُونَ
നിങ്ങള്‍ നന്ദി കാണിക്കും

നിങ്ങള്‍ നന്നെ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍.

തഫ്സീര്‍

اِذْ تَقُوْلُ لِلْمُؤْمِنِيْنَ اَلَنْ يَّكْفِيَكُمْ اَنْ يُّمِدَّكُمْ رَبُّكُمْ بِثَلٰثَةِ اٰلَافٍ مِّنَ الْمَلٰۤىِٕكَةِ مُنْزَلِيْنَۗ  ( آل عمران: ١٢٤ )

idh taqūlu
إِذْ تَقُولُ
നീ പറയുന്ന സന്ദര്‍ഭം
lil'mu'minīna
لِلْمُؤْمِنِينَ
സത്യവിശ്വാസികളോട്
alan yakfiyakum
أَلَن يَكْفِيَكُمْ
നിങ്ങള്‍ക്ക് മതിയാകുകയില്ലേ, പോരേ
an yumiddakum
أَن يُمِدَّكُمْ
നിങ്ങള്‍ക്ക് സഹായം നല്‍കല്‍, സഹായ സൈന്യത്തെ അയക്കല്‍
rabbukum
رَبُّكُم
നിങ്ങളുടെ റബ്ബ്
bithalāthati ālāfin
بِثَلَٰثَةِ ءَالَٰفٍ
മൂവ്വായിരം കൊണ്ട്
mina l-malāikati
مِّنَ ٱلْمَلَٰٓئِكَةِ
മലക്കുകളില്‍ നിന്ന്
munzalīna
مُنزَلِينَ
ഇറക്കപ്പെടുന്ന, ഇറക്കപ്പെട്ടവരായ

നീ സത്യവിശ്വാസികളോടു പറഞ്ഞ സന്ദര്‍ഭം: ''നിങ്ങളുടെ നാഥന്‍ മുവ്വായിരം മലക്കുകളെ ഇറക്കി നിങ്ങളെ സഹായിക്കുന്നത് നിങ്ങള്‍ക്ക് മതിയാവില്ലേ?''

തഫ്സീര്‍

بَلٰٓى ۙاِنْ تَصْبِرُوْا وَتَتَّقُوْا وَيَأْتُوْكُمْ مِّنْ فَوْرِهِمْ هٰذَا يُمْدِدْكُمْ رَبُّكُمْ بِخَمْسَةِ اٰلَافٍ مِّنَ الْمَلٰۤىِٕكَةِ مُسَوِّمِيْنَ   ( آل عمران: ١٢٥ )

balā
بَلَىٰٓۚ
ഇല്ലാതേ, അതെ
in taṣbirū
إِن تَصْبِرُوا۟
നിങ്ങള്‍ ക്ഷമിക്കുന്ന പക്ഷം
watattaqū
وَتَتَّقُوا۟
നിങ്ങള്‍ സൂക്ഷിക്കുകയും
wayatūkum
وَيَأْتُوكُم
അവര്‍ നിങ്ങള്‍ക്ക് വരുകയും
min fawrihim
مِّن فَوْرِهِمْ
അവരുടെ ഈ ക്ഷണത്തില്‍ (വേഗത്തില്‍)
hādhā yum'did'kum
هَٰذَا يُمْدِدْكُمْ
നിങ്ങള്‍ക്ക് സഹായം നല്‍കും
rabbukum
رَبُّكُم
നിങ്ങളുടെ റബ്ബ്
bikhamsati ālāfin
بِخَمْسَةِ ءَالَٰفٍ
അയ്യായിരം കൊണ്ട്
mina l-malāikati
مِّنَ ٱلْمَلَٰٓئِكَةِ
മലക്കുകളില്‍ നിന്ന്
musawwimīna
مُسَوِّمِينَ
അടയാളം (ചിഹ്നം) വെക്കുന്ന (ലഭിക്കുന്ന, സ്വീകരിക്കുന്ന), അടയാളം വെക്കപ്പെട്ടവരായി, അയച്ചുവിടപ്പെട്ടവരായി

സംശയം വേണ്ടാ, നിങ്ങള്‍ ക്ഷമയവലംബിക്കുകയും സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ ശത്രുക്കള്‍ ഈ നിമിഷം തന്നെ നിങ്ങളുടെ അടുത്തുവന്നെത്തിയാലും നിങ്ങളുടെ നാഥന്‍, പ്രത്യേക അടയാളങ്ങളുള്ള അയ്യായിരം മലക്കുകളാല്‍ നിങ്ങളെ സഹായിക്കും.

തഫ്സീര്‍

وَمَا جَعَلَهُ اللّٰهُ اِلَّا بُشْرٰى لَكُمْ وَلِتَطْمَىِٕنَّ قُلُوْبُكُمْ بِهٖ ۗ وَمَا النَّصْرُ اِلَّا مِنْ عِنْدِ اللّٰهِ الْعَزِيْزِ الْحَكِيْمِۙ  ( آل عمران: ١٢٦ )

wamā jaʿalahu
وَمَا جَعَلَهُ
അതിനെ ആക്കിയിട്ടില്ല
l-lahu
ٱللَّهُ
അല്ലാഹു
illā bush'rā
إِلَّا بُشْرَىٰ
ഒരു സന്തോഷ വാര്‍ത്തയല്ലാതെ
lakum
لَكُمْ
നിങ്ങള്‍ക്ക്
walitaṭma-inna
وَلِتَطْمَئِنَّ
സമാധാനമടയുവാന്‍ വേണ്ടിയും
qulūbukum
قُلُوبُكُم
നിങ്ങളുടെ ഹൃദയങ്ങള്‍
bihi
بِهِۦۗ
അതുകൊണ്ട്
wamā l-naṣru
وَمَا ٱلنَّصْرُ
സഹായം അല്ല താനും
illā min ʿindi
إِلَّا مِنْ عِندِ
പക്കല്‍ നിന്നല്ലാതെ
l-lahi
ٱللَّهِ
അല്ലാഹുവിന്‍റെ
l-ʿazīzi
ٱلْعَزِيزِ
പ്രതാപശാലിയായ
l-ḥakīmi
ٱلْحَكِيمِ
അഗാധജ്ഞനായ, യുക്തിമാനായ

അല്ലാഹു ഇവ്വിധം അറിയിച്ചത് നിങ്ങള്‍ക്കൊരു ശുഭവാര്‍ത്തയായാണ്; നിങ്ങളുടെ മനസ്സുകള്‍ ശാന്തമാകാനും. യഥാര്‍ഥ സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍ നിന്നു മാത്രമേ ലഭിക്കുകയുള്ളൂ.

തഫ്സീര്‍

لِيَقْطَعَ طَرَفًا مِّنَ الَّذِيْنَ كَفَرُوْٓا اَوْ يَكْبِتَهُمْ فَيَنْقَلِبُوْا خَاۤىِٕبِيْنَ  ( آل عمران: ١٢٧ )

liyaqṭaʿa
لِيَقْطَعَ
മുറിച്ച് കളയുവാന്‍ വേണ്ടി
ṭarafan
طَرَفًا
ഒരു ഭാഗം, ഒരു തലപ്പ്
mina alladhīna kafarū
مِّنَ ٱلَّذِينَ كَفَرُوٓا۟
അവിശ്വസിച്ചവരില്‍ നിന്ന്
aw yakbitahum
أَوْ يَكْبِتَهُمْ
അല്ലെങ്കില്‍ അവരെ അപമാനപ്പെടുത്തുക
fayanqalibū
فَيَنقَلِبُوا۟
എന്നിട്ട് അവര്‍ തിരിഞ്ഞുപോകുകയും
khāibīna
خَآئِبِينَ
നിരാശരായി, അപമാനമടഞ്ഞവരായി

സത്യനിഷേധികളില്‍ നിന്നൊരു സംഘത്തെ ഉന്മൂലനം ചെയ്യുകയോ ആശയറ്റ് പിന്തിരിയാന്‍ സ്വയം പ്രേരിതരാകുമാറ് അവരെ ഒതുക്കുകയോ ചെയ്യാനാണത്.

തഫ്സീര്‍

لَيْسَ لَكَ مِنَ الْاَمْرِ شَيْءٌ اَوْ يَتُوْبَ عَلَيْهِمْ اَوْ يُعَذِّبَهُمْ فَاِنَّهُمْ ظٰلِمُوْنَ   ( آل عمران: ١٢٨ )

laysa laka
لَيْسَ لَكَ
നിനക്കില്ല
mina l-amri
مِنَ ٱلْأَمْرِ
കാര്യത്തില്‍ നിന്ന്, അധികാരത്തില്‍ നിന്ന്
shayon
شَىْءٌ
യാതൊന്നും
aw
أَوْ
അല്ലെങ്കില്‍ (ഒരു പക്ഷേ)
yatūba
يَتُوبَ
അവന്‍ പശ്ചാത്താപം (മടക്കം) സ്വീകരിക്കുക (ഉണ്ടാവാം)
ʿalayhim
عَلَيْهِمْ
അവര്‍ക്ക്
aw yuʿadhibahum
أَوْ يُعَذِّبَهُمْ
അല്ലെങ്കില്‍ അവരെ ശിക്ഷിക്കുകയും (ആവാം)
fa-innahum
فَإِنَّهُمْ
കാരണം നിശ്ചയമായും അവര്‍
ẓālimūna
ظَٰلِمُونَ
അക്രമികളാകുന്നു

തീരുമാനമെടുക്കുന്നതില്‍ നിനക്കൊരു പങ്കുമില്ല. അല്ലാഹു ഒരുപക്ഷേ, അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികള്‍ തന്നെയാണ്.

തഫ്സീര്‍

وَلِلّٰهِ مَا فِى السَّمٰوٰتِ وَمَا فِى الْاَرْضِۗ يَغْفِرُ لِمَنْ يَّشَاۤءُ وَيُعَذِّبُ مَنْ يَّشَاۤءُ ۗ وَاللّٰهُ غَفُوْرٌ رَّحِيْمٌ ࣖ  ( آل عمران: ١٢٩ )

walillahi
وَلِلَّهِ
അല്ലാഹുവിനാണ്
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളത്
wamā fī l-arḍi
وَمَا فِى ٱلْأَرْضِۚ
ഭൂമിയിലുള്ളത്
yaghfiru
يَغْفِرُ
അവന്‍ പൊറുക്കും
liman yashāu
لِمَن يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
wayuʿadhibu
وَيُعَذِّبُ
അവന്‍ ശിക്ഷിക്കുകയും ചെയ്യും
man yashāu
مَن يَشَآءُۚ
അവന്‍ ഉദ്ദേശിക്കുന്നവരെ
wal-lahu
وَٱللَّهُ
അല്ലാഹു
ghafūrun
غَفُورٌ
വളരെ പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
കരുണാനിധിയാണ്

ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നു. അവനിച്ഛിക്കുന്നവരെ ശിക്ഷിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനാണ്; പരമ ദയാലുവും.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تَأْكُلُوا الرِّبٰوٓا اَضْعَافًا مُّضٰعَفَةً ۖوَّاتَّقُوا اللّٰهَ لَعَلَّكُمْ تُفْلِحُوْنَۚ   ( آل عمران: ١٣٠ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ വിശ്വസിച്ചവരേ
lā takulū
لَا تَأْكُلُوا۟
നിങ്ങള്‍ തിന്നരുത് (ഉപയോഗിക്കരുത്)
l-riba
ٱلرِّبَوٰٓا۟
പലിശ
aḍʿāfan
أَضْعَٰفًا
ഇരട്ടികളായി
muḍāʿafatan
مُّضَٰعَفَةًۖ
ഇരട്ടിയാക്കപ്പെട്ട (ഇരിട്ടിയിര ട്ടിയായി)
wa-ittaqū
وَٱتَّقُوا۟
നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍
l-laha
ٱللَّهَ
അല്ലാഹുവിനെ
laʿallakum
لَعَلَّكُمْ
നിങ്ങളായേക്കാം, ആകുവാന്‍വേണ്ടി
tuf'liḥūna
تُفْلِحُونَ
നിങ്ങള്‍ വിജയം പ്രാപിക്കുക

വിശ്വസിച്ചവരേ, നിങ്ങള്‍ ഇരട്ടിക്കിരട്ടിയായി പലിശ തിന്നരുത്. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ വിജയിച്ചേക്കാം.

തഫ്സീര്‍