Skip to main content

لَقَدْ سَمِعَ اللّٰهُ قَوْلَ الَّذِيْنَ قَالُوْٓا اِنَّ اللّٰهَ فَقِيْرٌ وَّنَحْنُ اَغْنِيَاۤءُ ۘ سَنَكْتُبُ مَا قَالُوْا وَقَتْلَهُمُ الْاَنْۢبِيَاۤءَ بِغَيْرِ حَقٍّۙ وَّنَقُوْلُ ذُوْقُوْا عَذَابَ الْحَرِيْقِ   ( آل عمران: ١٨١ )

laqad samiʿa
لَّقَدْ سَمِعَ
തീര്‍ച്ചയായും കേട്ടിട്ടുണ്ട്
l-lahu
ٱللَّهُ
അല്ലാഹു
qawla alladhīna qālū
قَوْلَ ٱلَّذِينَ قَالُوٓا۟
പറഞ്ഞവരുടെ വാക്ക്
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
faqīrun
فَقِيرٌ
ദരിദ്രനാണ്
wanaḥnu
وَنَحْنُ
നാം, നാമാകട്ടെ
aghniyāu
أَغْنِيَآءُۘ
ധനികരുമാണ്
sanaktubu
سَنَكْتُبُ
നാം എഴുതിക്കൊള്ളാം
mā qālū
مَا قَالُوا۟
അവര്‍ പറഞ്ഞത്
waqatlahumu
وَقَتْلَهُمُ
അവര്‍ കൊന്നതും
l-anbiyāa
ٱلْأَنۢبِيَآءَ
പ്രവാചകന്‍മാരെ
bighayri ḥaqqin
بِغَيْرِ حَقٍّ
ഒരു ന്യായവും (കാര്യവും- അര്‍ഹതയും) കൂടാതെ
wanaqūlu
وَنَقُولُ
നാം പറയുകയും ചെയ്യും
dhūqū
ذُوقُوا۟
നിങ്ങള്‍ ആസ്വദിക്കുവിന്‍
ʿadhāba l-ḥarīqi
عَذَابَ ٱلْحَرِيقِ
കത്തി എരിയുന്ന ശിക്ഷ

അല്ലാഹു ദരിദ്രനും തങ്ങള്‍ ധനികരുമാണെന്ന് പറഞ്ഞവരുടെ വാക്ക് അല്ലാഹു കേട്ടിരിക്കുന്നു. അവര്‍ അങ്ങനെ പറഞ്ഞതും അന്യായമായി പ്രവാചകന്മാരെ കൊന്നതും നാം രേഖപ്പെടുത്തിവെക്കുന്നുണ്ട്. നാമവരോട് പറയും: ''കത്തിയെരിയും നരകത്തീ അനുഭവിച്ചുകൊള്ളുക.

തഫ്സീര്‍

ذٰلِكَ بِمَا قَدَّمَتْ اَيْدِيْكُمْ وَاَنَّ اللّٰهَ لَيْسَ بِظَلَّامٍ لِّلْعَبِيْدِۚ   ( آل عمران: ١٨٢ )

dhālika
ذَٰلِكَ
അത്
bimā qaddamat
بِمَا قَدَّمَتْ
മുന്‍ ചെയ്തുവെച്ചത് നിമിത്തമാണ്
aydīkum
أَيْدِيكُمْ
നിങ്ങളുടെ കരങ്ങള്‍
wa-anna l-laha
وَأَنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു (ആകുന്നു) എന്നുള്ളതും
laysa
لَيْسَ
അല്ല
biẓallāmin
بِظَلَّامٍ
അനീതി ചെയ്യുന്നവനൊന്നും
lil'ʿabīdi
لِّلْعَبِيدِ
അടിമകളോട്

''ഇത് നിങ്ങളുടെ കൈകള്‍ നേരത്തെ ചെയ്തുവെച്ചതാണ്. തീര്‍ച്ചയായും അല്ലാഹു തന്റെ അടിമകളോട് അനീതി കാണിക്കുന്നവനല്ലല്ലോ.''

തഫ്സീര്‍

اَلَّذِيْنَ قَالُوْٓا اِنَّ اللّٰهَ عَهِدَ اِلَيْنَآ اَلَّا نُؤْمِنَ لِرَسُوْلٍ حَتّٰى يَأْتِيَنَا بِقُرْبَانٍ تَأْكُلُهُ النَّارُ ۗ قُلْ قَدْ جَاۤءَكُمْ رُسُلٌ مِّنْ قَبْلِيْ بِالْبَيِّنٰتِ وَبِالَّذِيْ قُلْتُمْ فَلِمَ قَتَلْتُمُوْهُمْ اِنْ كُنْتُمْ صٰدِقِيْنَ   ( آل عمران: ١٨٣ )

alladhīna qālū
ٱلَّذِينَ قَالُوٓا۟
പറഞ്ഞവരാണ്
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿahida ilaynā
عَهِدَ إِلَيْنَآ
ഞങ്ങള്‍ക്ക് ആജ്ഞ നല്‍കിയിരിക്കുന്നു
allā nu'mina
أَلَّا نُؤْمِنَ
ഞങ്ങള്‍ വിശ്വസിക്കരുതെന്ന്, വിശ്വസിക്കാതിരിക്കുവാന്‍
lirasūlin
لِرَسُولٍ
ഒരു റസൂലിനേയും
ḥattā yatiyanā
حَتَّىٰ يَأْتِيَنَا
അദ്ദേഹം ഞങ്ങള്‍ക്ക് (ഞങ്ങളില്‍) വരുന്നതുവരെ
biqur'bānin
بِقُرْبَانٍ
ഒരു ബലി കര്‍മവുമായി, യാഗകര്‍മവും കൊണ്ട്
takuluhu
تَأْكُلُهُ
അതിനെ തിന്നും
l-nāru
ٱلنَّارُۗ
അഗ്നി
qul
قُلْ
നീ പറയുക
qad jāakum
قَدْ جَآءَكُمْ
നിങ്ങള്‍ക്ക് വന്നിട്ടുണ്ട്
rusulun
رُسُلٌ
പല റസൂലുകള്‍
min qablī
مِّن قَبْلِى
എന്റെ മുമ്പ്
bil-bayināti
بِٱلْبَيِّنَٰتِ
തെളിവുകളുമായി
wabi-alladhī qul'tum
وَبِٱلَّذِى قُلْتُمْ
നിങ്ങള്‍ പറഞ്ഞത് സഹിതവും
falima
فَلِمَ
എന്നാല്‍ എന്തിന്
qataltumūhum
قَتَلْتُمُوهُمْ
നിങ്ങളവരെ കൊന്നു
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
ṣādiqīna
صَٰدِقِينَ
സത്യവാന്‍മാര്‍

ഞങ്ങളുടെ മുന്നില്‍വച്ച് ഒരു ബലിനടത്തി അതിനെ തീ വന്നു തിന്നുംവരെ ഒരു ദൈവദൂതനിലും വിശ്വസിക്കേണ്ടതില്ലെന്ന് അല്ലാഹു ഞങ്ങളോട് കരാര്‍ ചെയ്തിരിക്കുന്നുവെന്ന് വാദിക്കുന്നവരോട് പറയുക: വ്യക്തമായ തെളിവുകളോടെയും നിങ്ങളിപ്പറഞ്ഞതൊക്കെ ചെയ്തുകാണിച്ചും ദൈവദൂതന്മാര്‍ എനിക്കുമുമ്പ് നിങ്ങളുടെ അടുത്ത് വന്നിരുന്നുവല്ലോ. എന്നിട്ടും നിങ്ങളവരെ കൊന്നതെന്തിന്? നിങ്ങള്‍ സത്യവാദികളെങ്കില്‍!

തഫ്സീര്‍

فَاِنْ كَذَّبُوْكَ فَقَدْ كُذِّبَ رُسُلٌ مِّنْ قَبْلِكَ جَاۤءُوْ بِالْبَيِّنٰتِ وَالزُّبُرِ وَالْكِتٰبِ الْمُنِيْرِ  ( آل عمران: ١٨٤ )

fa-in kadhabūka
فَإِن كَذَّبُوكَ
എനി അവര്‍ നിന്നെ വ്യാജമാക്കുന്നപക്ഷം
faqad kudhiba
فَقَدْ كُذِّبَ
എന്നാല്‍ (കാരണം) വ്യാജമാക്കപ്പെട്ടിട്ടുണ്ട്
rusulun
رُسُلٌ
പല റസൂലുകള്‍
min qablika
مِّن قَبْلِكَ
നിന്റെ മുമ്പ്
jāū
جَآءُو
അവര്‍ വന്നിരിക്കുന്നു, വന്ന
bil-bayināti
بِٱلْبَيِّنَٰتِ
(വ്യക്തമായ) തെളിവുകള്‍ കൊണ്ട് (സഹിതം)
wal-zuburi
وَٱلزُّبُرِ
ഏടുകളും
wal-kitābi
وَٱلْكِتَٰبِ
ഗ്രന്ഥവും, വേദപുസ്തകവും
l-munīri
ٱلْمُنِيرِ
പ്രകാശം (വെളിച്ചം) നല്‍കുന്നതായ

അതിനാല്‍ നിന്നെ അവര്‍ കളവാക്കുന്നുവെങ്കില്‍ നിനക്കുമുമ്പും നിരവധി ദൈവദൂതന്മാരെ അവര്‍ കളവാക്കിയിട്ടുണ്ട്. അവരൊക്കെയും വ്യക്തമായ തെളിവുകളും ഏടുകളും പ്രകാശം പരത്തുന്ന വേദപുസ്തകവുമായി വന്നവരായിരുന്നു.

തഫ്സീര്‍

كُلُّ نَفْسٍ ذَاۤىِٕقَةُ الْمَوْتِۗ وَاِنَّمَا تُوَفَّوْنَ اُجُوْرَكُمْ يَوْمَ الْقِيٰمَةِ ۗ فَمَنْ زُحْزِحَ عَنِ النَّارِ وَاُدْخِلَ الْجَنَّةَ فَقَدْ فَازَ ۗ وَمَا الْحَيٰوةُ الدُّنْيَآ اِلَّا مَتَاعُ الْغُرُوْرِ   ( آل عمران: ١٨٥ )

kullu nafsin
كُلُّ نَفْسٍ
എല്ലാ ദേഹവും, ആളും
dhāiqatu
ذَآئِقَةُ
രുചി നോക്കുന്നതാണ്
l-mawti
ٱلْمَوْتِۗ
മരണത്തെ
wa-innamā tuwaffawna
وَإِنَّمَا تُوَفَّوْنَ
നിങ്ങള്‍ക്ക് നിറവേറ്റി (പൂര്‍ത്തിയാക്കി) തരപ്പെടുകയുള്ളൂ
ujūrakum
أُجُورَكُمْ
നിങ്ങളുടെ പ്രതിഫലങ്ങള്‍
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِۖ
ക്വിയാമത്തുനാളില്‍ (മാത്രം)
faman
فَمَن
അപ്പോള്‍ ആര്‍
zuḥ'ziḥa
زُحْزِحَ
അവന്‍ അകറ്റപ്പെട്ടു
ʿani l-nāri
عَنِ ٱلنَّارِ
നരകത്തില്‍ നിന്ന്
wa-ud'khila
وَأُدْخِلَ
അവന്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു
l-janata
ٱلْجَنَّةَ
സ്വര്‍ഗത്തില്‍
faqad fāza
فَقَدْ فَازَۗ
എന്നാല്‍ തീര്‍ച്ചയായും അവര്‍ ഭാഗ്യം പ്രാപിച്ചു
wamā l-ḥayatu
وَمَا ٱلْحَيَوٰةُ
ജീവിതമല്ല
l-dun'yā
ٱلدُّنْيَآ
ഐഹിക
illā matāʿu
إِلَّا مَتَٰعُ
വിഭവം (സാമഗ്രികള്‍) അല്ലാതെ
l-ghurūri
ٱلْغُرُورِ
വഞ്ചനയുടെ, കൃത്രിമത്തിന്റെ

എല്ലാ മനുഷ്യരും മരണം രുചിക്കുന്നവരാണ്. നിങ്ങളുടെ കര്‍മഫലമെല്ലാം ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ മാത്രമാണ് പൂര്‍ണമായും നിങ്ങള്‍ക്കു നല്‍കുക. അപ്പോള്‍ നരകത്തീയില്‍ നിന്നകറ്റപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നവനാണ് വിജയംവരിച്ചവന്‍. ഐഹികജീവിതം ചതിക്കുന്ന ചരക്കല്ലാതൊന്നുമല്ല.

തഫ്സീര്‍

۞ لَتُبْلَوُنَّ فِيْٓ اَمْوَالِكُمْ وَاَنْفُسِكُمْۗ وَلَتَسْمَعُنَّ مِنَ الَّذِيْنَ اُوْتُوا الْكِتٰبَ مِنْ قَبْلِكُمْ وَمِنَ الَّذِيْنَ اَشْرَكُوْٓا اَذًى كَثِيْرًا ۗ وَاِنْ تَصْبِرُوْا وَتَتَّقُوْا فَاِنَّ ذٰلِكَ مِنْ عَزْمِ الْاُمُوْرِ   ( آل عمران: ١٨٦ )

latub'lawunna
لَتُبْلَوُنَّ
നിശ്ചയമായും നിങ്ങള്‍ പരീക്ഷിക്കപ്പെടും
fī amwālikum
فِىٓ أَمْوَٰلِكُمْ
നിങ്ങളുടെ സ്വത്തുകളില്‍
wa-anfusikum
وَأَنفُسِكُمْ
നിങ്ങളുടെ ദേഹ(സ്വന്ത)ങ്ങളിലും
walatasmaʿunna
وَلَتَسْمَعُنَّ
നിങ്ങള്‍ കേള്‍ക്കുകയും ചെയ്യും
mina alladhīna
مِنَ ٱلَّذِينَ
യാതൊരുകൂട്ടരില്‍ നിന്ന്
ūtū l-kitāba
أُوتُوا۟ ٱلْكِتَٰبَ
വേദഗ്രന്ഥം നല്‍കപ്പെട്ട
min qablikum
مِن قَبْلِكُمْ
നിങ്ങളുടെ മുമ്പ്
wamina alladhīna
وَمِنَ ٱلَّذِينَ
യാതൊരു കൂട്ടരില്‍ നിന്ന്
ashrakū
أَشْرَكُوٓا۟
അവര്‍ ബഹുദൈവ വിശ്വാസം സ്വീകരിച്ച
adhan
أَذًى
പീഡനം, സ്വൈരക്കേട്, ഉപ ദ്രവം
kathīran
كَثِيرًاۚ
വളരെ, ധാരാളം
wa-in taṣbirū
وَإِن تَصْبِرُوا۟
നിങ്ങള്‍ ക്ഷമിക്കുന്ന പക്ഷം
watattaqū
وَتَتَّقُوا۟
നിങ്ങള്‍ സൂക്ഷിക്കുകയും
fa-inna dhālika
فَإِنَّ ذَٰلِكَ
എന്നാല്‍ നിശ്ചയമായും അത്
min ʿazmi l-umūri
مِنْ عَزْمِ ٱلْأُمُورِ
ദൃഢ (ഉറച്ച- ധീര- ഒഴിച്ചുകൂടാത്ത) കാര്യങ്ങളില്‍പെട്ടതാണ്

തീര്‍ച്ചയായും നിങ്ങളുടെ സമ്പത്തിലും ശരീരത്തിലും നിങ്ങള്‍ പരീക്ഷണ വിധേയരാകും. നിങ്ങള്‍ക്കുമുമ്പെ വേദം ലഭിച്ചവരില്‍ നിന്നും ബഹുദൈവ വിശ്വാസികളില്‍ നിന്നും നിങ്ങള്‍ ധാരാളം ചീത്തവാക്കുകള്‍ കേള്‍ക്കേണ്ടിവരും. അപ്പോഴൊക്കെ നിങ്ങള്‍ ക്ഷമപാലിക്കുകയും സൂക്ഷ്മത പുലര്‍ത്തുകയുമാണെങ്കില്‍ തീര്‍ച്ചയായും അത് നിശ്ചയദാര്‍ഢ്യമുള്ള കാര്യം തന്നെ.

തഫ്സീര്‍

وَاِذْ اَخَذَ اللّٰهُ مِيْثَاقَ الَّذِيْنَ اُوْتُوا الْكِتٰبَ لَتُبَيِّنُنَّهٗ لِلنَّاسِ وَلَا تَكْتُمُوْنَهٗۖ فَنَبَذُوْهُ وَرَاۤءَ ظُهُوْرِهِمْ وَاشْتَرَوْا بِهٖ ثَمَنًا قَلِيْلًا ۗ فَبِئْسَ مَا يَشْتَرُوْنَ   ( آل عمران: ١٨٧ )

wa-idh akhadha
وَإِذْ أَخَذَ
വാങ്ങിയ സന്ദര്‍ഭം
l-lahu
ٱللَّهُ
അല്ലാഹു
mīthāqa alladhīna
مِيثَٰقَ ٱلَّذِينَ
യാതൊരു കൂട്ടരുടെ ഉറപ്പ് (കരാറ്)
ūtū l-kitāba
أُوتُوا۟ ٱلْكِتَٰبَ
വേദഗ്രന്ഥം നല്‍കപ്പെട്ട
latubayyinunnahu
لَتُبَيِّنُنَّهُۥ
തീര്‍ച്ചയായും നിങ്ങളതിനെ വിവരിച്ചു കൊടുക്കും
lilnnāsi
لِلنَّاسِ
ജനങ്ങള്‍ക്ക്
walā taktumūnahu
وَلَا تَكْتُمُونَهُۥ
നിങ്ങളതിനെ മറച്ചുവെക്കാതെയുമിരിക്കും
fanabadhūhu
فَنَبَذُوهُ
എന്നിട്ട് അവരതിനെ ഇട്ടു, എറിഞ്ഞു
warāa ẓuhūrihim
وَرَآءَ ظُهُورِهِمْ
അവരുടെ മുതുകുകളുടെ പിന്നില്‍, പിന്‍പുറത്തേക്ക്
wa-ish'taraw
وَٱشْتَرَوْا۟
അവര്‍ വാങ്ങുകയും ചെയ്തു
bihi
بِهِۦ
അതിന് (പകരം)
thamanan
ثَمَنًا
വില
qalīlan
قَلِيلًاۖ
തുച്ഛമായ
fabi'sa
فَبِئْسَ
അപ്പോള്‍, എത്രയോ ചീത്ത
mā yashtarūna
مَا يَشْتَرُونَ
അവര്‍ വാങ്ങിക്കൊണ്ടിരുന്നത്

ഓര്‍ക്കുക: വേദം കിട്ടിയവരോട് നിങ്ങളത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുമെന്നും നിങ്ങളത് ഒളിപ്പിച്ചുവെക്കുകയില്ലെന്നും അല്ലാഹു ഉറപ്പു വാങ്ങിയിരുന്നു. എന്നിട്ടും അവരത് തങ്ങളുടെ പിറകിലേക്ക് വലിച്ചെറിഞ്ഞു. നിസ്സാരമായ വിലയ്ക്ക് അത് വില്‍ക്കുകയും ചെയ്തു. അവര്‍ പകരം വാങ്ങുന്നത് വളരെ ചീത്തതന്നെ.

തഫ്സീര്‍

لَا تَحْسَبَنَّ الَّذِيْنَ يَفْرَحُوْنَ بِمَآ اَتَوْا وَّيُحِبُّوْنَ اَنْ يُّحْمَدُوْا بِمَا لَمْ يَفْعَلُوْا فَلَا تَحْسَبَنَّهُمْ بِمَفَازَةٍ مِّنَ الْعَذَابِۚ وَلَهُمْ عَذَابٌ اَلِيْمٌ  ( آل عمران: ١٨٨ )

lā taḥsabanna
لَا تَحْسَبَنَّ
തീര്‍ച്ചയായും നീ വിചാരിക്കേണ്ട
alladhīna
ٱلَّذِينَ
യാതൊരു കൂട്ടരെ
yafraḥūna
يَفْرَحُونَ
അവര്‍ സന്തോഷം കൊള്ളും, ആഹ്‌ളാദിക്കുന്നു
bimā ataw
بِمَآ أَتَوا۟
അവര്‍ കൊണ്ടുവന്ന (ചെയ്ത- കാട്ടിയ)തിനെപ്പറ്റി
wayuḥibbūna
وَّيُحِبُّونَ
അവര്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു
an yuḥ'madū
أَن يُحْمَدُوا۟
അവര്‍ സ്തുതിക്കപ്പെടുവാന്‍
bimā lam yafʿalū
بِمَا لَمْ يَفْعَلُوا۟
അവര്‍ ചെയ്യാത്തതിനെപ്പറ്റി
falā taḥsabannahum
فَلَا تَحْسَبَنَّهُم
എന്നാല്‍ (അതായത്) നീ വിചാരിക്കേണ്ട
bimafāzatin
بِمَفَازَةٍ
ഭാഗ്യത്തിലാണെന്ന്, രക്ഷയിലാണെന്ന്
mina l-ʿadhābi
مِّنَ ٱلْعَذَابِۖ
ശിക്ഷയില്‍ നിന്ന്
walahum
وَلَهُمْ
അവര്‍ക്കുണ്ട് താനും
ʿadhābun alīmun
عَذَابٌ أَلِيمٌ
വേദനയേറിയ ശിക്ഷ

സ്വന്തം ചെയ്തികളില്‍ ഊറ്റം കൊള്ളുകയും, ചെയ്യാത്ത കാര്യങ്ങളുടെ പേരില്‍ പ്രശംസ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ ശിക്ഷയില്‍നിന്നൊഴിവാകുമെന്ന് നീ കരുതരുത്. അവര്‍ക്കാണ് നോവേറിയ ശിക്ഷയുള്ളത്.

തഫ്സീര്‍

وَلِلّٰهِ مُلْكُ السَّمٰوٰتِ وَالْاَرْضِۗ وَاللّٰهُ عَلٰى كُلِّ شَيْءٍ قَدِيْرٌ ࣖ   ( آل عمران: ١٨٩ )

walillahi
وَلِلَّهِ
അല്ലാഹുവിനാണ്
mul'ku
مُلْكُ
രാജാധിപത്യം
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ
wal-arḍi
وَٱلْأَرْضِۗ
ഭൂമിയുടെയും
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തിനും
qadīrun
قَدِيرٌ
കഴിവുള്ളവനാകുന്നു

ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവന്‍ തന്നെ.

തഫ്സീര്‍

اِنَّ فِيْ خَلْقِ السَّمٰوٰتِ وَالْاَرْضِ وَاخْتِلَافِ الَّيْلِ وَالنَّهَارِ لَاٰيٰتٍ لِّاُولِى الْاَلْبَابِۙ  ( آل عمران: ١٩٠ )

inna fī khalqi
إِنَّ فِى خَلْقِ
നിശ്ചയമായും സൃഷ്ടിപ്പിലുണ്ട്
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ
wal-arḍi
وَٱلْأَرْضِ
ഭൂമിയുടെയും
wa-ikh'tilāfi
وَٱخْتِلَٰفِ
വ്യത്യാസത്തിലും, വ്യത്യാസപ്പെടുന്നതിലും
al-layli
ٱلَّيْلِ
രാത്രിയുടെ, രാത്രി
wal-nahāri
وَٱلنَّهَارِ
പകലിന്റെയും, പകലും
laāyātin
لَءَايَٰتٍ
പല ദൃഷ്ടാന്തങ്ങള്‍
li-ulī l-albābi
لِّأُو۟لِى ٱلْأَلْبَٰبِ
ബുദ്ധിമാന്‍മാര്‍ക്ക്, സല്‍ബുദ്ധിയുള്ളവര്‍ക്ക്

ആകാശഭൂമികളുടെ സൃഷ്ടിയിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ബുദ്ധിയുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.

തഫ്സീര്‍