Skip to main content

الَّذِيْنَ يَذْكُرُوْنَ اللّٰهَ قِيَامًا وَّقُعُوْدًا وَّعَلٰى جُنُوْبِهِمْ وَيَتَفَكَّرُوْنَ فِيْ خَلْقِ السَّمٰوٰتِ وَالْاَرْضِۚ رَبَّنَا مَا خَلَقْتَ هٰذَا بَاطِلًاۚ سُبْحٰنَكَ فَقِنَا عَذَابَ النَّارِ   ( آل عمران: ١٩١ )

alladhīna yadhkurūna l-laha
ٱلَّذِينَ يَذْكُرُونَ ٱللَّهَ
അല്ലാഹുവിനെ ഓര്‍ക്കുന്നവര്‍
qiyāman
قِيَٰمًا
നില്‍ക്കുന്നവരായിട്ട്, നിന്നുകൊണ്ട്
waquʿūdan
وَقُعُودًا
ഇരുന്നവരായും, ഇരുന്നുകൊണ്ടും
waʿalā junūbihim
وَعَلَىٰ جُنُوبِهِمْ
അവരുടെ പാര്‍ശ്വങ്ങളിലായും (കിടന്നുകൊണ്ടും)
wayatafakkarūna
وَيَتَفَكَّرُونَ
അവര്‍ ചിന്തിക്കുകയും ചെയ്യും
fī khalqi
فِى خَلْقِ
സൃഷ്ടിപ്പില്‍
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ
wal-arḍi
وَٱلْأَرْضِ
ഭൂമിയുടെയും
rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
mā khalaqta
مَا خَلَقْتَ
നീ സൃഷ്ടിച്ചില്ല, സൃഷ്ടിച്ചതല്ല
hādhā
هَٰذَا
ഇത്, ഇതിനെ
bāṭilan
بَٰطِلًا
നിരര്‍ത്ഥമായി
sub'ḥānaka
سُبْحَٰنَكَ
നീ മഹാപരിശുദ്ധന്‍, നിന്നെ പരിശുദ്ധപ്പെടുത്തുന്നു (കീര്‍ത്തനം ചെയ്യുന്നു)
faqinā
فَقِنَا
അതിനാല്‍ ഞങ്ങളെ കാത്തുതരണേ
ʿadhāba l-nāri
عَذَابَ ٱلنَّارِ
നരക ശിക്ഷ (യില്‍ നിന്ന്)

നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ സ്മരിക്കുന്നവരാണവര്‍; ആകാശഭൂമികളുടെ സൃഷ്ടിയെപ്പറ്റി ചിന്തിക്കുന്നവരും. അവര്‍ സ്വയം പറയും: ''ഞങ്ങളുടെ നാഥാ! നീ ഇതൊന്നും വെറുതെ സൃഷ്ടിച്ചതല്ല. നീയെത്ര പരിശുദ്ധന്‍! അതിനാല്‍ നീ ഞങ്ങളെ നരകത്തീയില്‍നിന്ന് കാത്തുരക്ഷിക്കേണമേ.

തഫ്സീര്‍

رَبَّنَآ اِنَّكَ مَنْ تُدْخِلِ النَّارَ فَقَدْ اَخْزَيْتَهٗ ۗ وَمَا لِلظّٰلِمِيْنَ مِنْ اَنْصَارٍ  ( آل عمران: ١٩٢ )

rabbanā
رَبَّنَآ
ഞങ്ങളുടെ റബ്ബേ
innaka
إِنَّكَ
നിശ്ചയമായും നീ
man tud'khili
مَن تُدْخِلِ
ആരെ നീ പ്രവേശിപ്പിക്കുന്നുവോ
l-nāra
ٱلنَّارَ
നരകത്തില്‍
faqad akhzaytahu
فَقَدْ أَخْزَيْتَهُۥۖ
നീ അവരെ അപമാനത്തിലാക്കി
wamā lilẓẓālimīna
وَمَا لِلظَّٰلِمِينَ
അക്രമികള്‍ക്കില്ല
min anṣārin
مِنْ أَنصَارٍ
സഹായികളായി (ആരും)

''ഞങ്ങളുടെ നാഥാ, നീ ആരെയെങ്കിലും നരകത്തില്‍ പ്രവേശിപ്പിച്ചാല്‍ അവനെ നീ നിന്ദിച്ചതു തന്നെ. അക്രമികള്‍ക്ക് സഹായികളായി ആരുമുണ്ടാവുകയില്ല.

തഫ്സീര്‍

رَبَّنَآ اِنَّنَا سَمِعْنَا مُنَادِيًا يُّنَادِيْ لِلْاِيْمَانِ اَنْ اٰمِنُوْا بِرَبِّكُمْ فَاٰمَنَّا ۖرَبَّنَا فَاغْفِرْ لَنَا ذُنُوْبَنَا وَكَفِّرْ عَنَّا سَيِّاٰتِنَا وَتَوَفَّنَا مَعَ الْاَبْرَارِۚ   ( آل عمران: ١٩٣ )

rabbanā innanā
رَّبَّنَآ إِنَّنَا
ഞങ്ങളുടെ റബ്ബേ ഞങ്ങള്‍
samiʿ'nā
سَمِعْنَا
ഞങ്ങള്‍ കേട്ടു
munādiyan
مُنَادِيًا
ഒരു വിളിച്ചുപറയുന്നവനെ (ഒരാളെ)
yunādī
يُنَادِى
വിളിക്കുന്നതായി, വിളിച്ചുപറയുന്ന
lil'īmāni
لِلْإِيمَٰنِ
സത്യവിശ്വാസത്തിലേക്ക്
an āminū
أَنْ ءَامِنُوا۟
നിങ്ങള്‍ വിശ്വസിക്കുവിന്‍ എന്ന്
birabbikum
بِرَبِّكُمْ
നിങ്ങളുടെ റബ്ബില്‍
faāmannā
فَـَٔامَنَّاۚ
എന്നിട്ട് ഞങ്ങള്‍ വിശ്വസിച്ചു
rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
fa-igh'fir lanā
فَٱغْفِرْ لَنَا
അതിനാല്‍ നീ ഞങ്ങള്‍ക്ക് പൊറുത്ത് തരണേ
dhunūbanā
ذُنُوبَنَا
ഞങ്ങളുടെ പാപങ്ങള്‍
wakaffir
وَكَفِّرْ
ഞങ്ങളില്‍ നിന്ന് മൂടിവെച്ച് (മാപ്പാക്കി)
ʿannā
عَنَّا
തരുകയും വേണമേ
sayyiātinā
سَيِّـَٔاتِنَا
ഞങ്ങളുടെ തിന്മകളെ
watawaffanā
وَتَوَفَّنَا
ഞങ്ങളെ മരിപ്പിക്കുക (പിടിച്ചെടുക്കുക)യും വേണമേ
maʿa l-abrāri
مَعَ ٱلْأَبْرَارِ
പുണ്യവാന്‍മാരോടുകൂടി, സജ്ജനങ്ങളോടൊപ്പം

''ഞങ്ങളുടെ നാഥാ! സത്യവിശ്വാസത്തിലേക്കു ക്ഷണിക്കുന്ന ഒരു വിളിയാളന്‍ 'നിങ്ങള്‍ നിങ്ങളുടെ നാഥനില്‍ വിശ്വസിക്കുവിന്‍' എന്നു വിളംബരംചെയ്യുന്നത് ഞങ്ങള്‍ കേട്ടു. അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചു. ഞങ്ങളുടെ നാഥാ! അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ നീ പൊറുത്തുതരേണമേ. ഞങ്ങളുടെ തിന്മകളെ മായ്ച്ചുകളയുകയും സല്‍ക്കര്‍മികളോടൊപ്പം ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ!

തഫ്സീര്‍

رَبَّنَا وَاٰتِنَا مَا وَعَدْتَّنَا عَلٰى رُسُلِكَ وَلَا تُخْزِنَا يَوْمَ الْقِيٰمَةِ ۗ اِنَّكَ لَا تُخْلِفُ الْمِيْعَادَ   ( آل عمران: ١٩٤ )

rabbanā waātinā
رَبَّنَا وَءَاتِنَا
ഞങ്ങളുടെ റബ്ബേ ഞങ്ങള്‍ക്ക് നീ നല്‍കുകയും വേണമേ
mā waʿadttanā
مَا وَعَدتَّنَا
നീ ഞങ്ങളോട് വാഗ്ദാനം ചെയ്തത്
ʿalā rusulika
عَلَىٰ رُسُلِكَ
നിന്റെ റസൂലുകളിലൂടെ
walā tukh'zinā
وَلَا تُخْزِنَا
നീ ഞങ്ങളെ അപമാനത്തിലാക്കുക (നിന്ദ്യമാക്കുക- വഷളാക്കുക)യും ചെയ്യരുതേ
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِۗ
ക്വിയാമത്തുനാളില്‍
innaka
إِنَّكَ
നിശ്ചയമായും നീ
lā tukh'lifu
لَا تُخْلِفُ
നീ എതിര് (വ്യത്യാസം) പ്രവര്‍ത്തിക്കുകയില്ല, ലംഘിക്കുകയില്ല
l-mīʿāda
ٱلْمِيعَادَ
കരാര്‍ വാഗ്ദത്തം

''ഞങ്ങളുടെ നാഥാ; നിന്റെ ദൂതന്മാരിലൂടെ നീ ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്തതൊക്കെയും ഞങ്ങള്‍ക്കു നല്‍കേണമേ. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ഞങ്ങളെ നീ നിന്ദിക്കരുതേ. നിശ്ചയമായും നീ വാഗ്ദാനംലംഘിക്കുകയില്ല.''

തഫ്സീര്‍

فَاسْتَجَابَ لَهُمْ رَبُّهُمْ اَنِّيْ لَآ اُضِيْعُ عَمَلَ عَامِلٍ مِّنْكُمْ مِّنْ ذَكَرٍ اَوْ اُنْثٰى ۚ بَعْضُكُمْ مِّنْۢ بَعْضٍ ۚ فَالَّذِيْنَ هَاجَرُوْا وَاُخْرِجُوْا مِنْ دِيَارِهِمْ وَاُوْذُوْا فِيْ سَبِيْلِيْ وَقٰتَلُوْا وَقُتِلُوْا لَاُكَفِّرَنَّ عَنْهُمْ سَيِّاٰتِهِمْ وَلَاُدْخِلَنَّهُمْ جَنّٰتٍ تَجْرِيْ مِنْ تَحْتِهَا الْاَنْهٰرُۚ ثَوَابًا مِّنْ عِنْدِ اللّٰهِ ۗ وَاللّٰهُ عِنْدَهٗ حُسْنُ الثَّوَابِ   ( آل عمران: ١٩٥ )

fa-is'tajāba
فَٱسْتَجَابَ
അപ്പോള്‍ (ഉടനെ) ഉത്തരം നല്‍കി (നല്‍കുകയായി), നല്‍കും
lahum
لَهُمْ
അവര്‍ക്ക്
rabbuhum
رَبُّهُمْ
അവരുടെ റബ്ബ്
annī lā uḍīʿu
أَنِّى لَآ أُضِيعُ
ഞാന്‍ പാഴാക്കുകയില്ലെന്ന്
ʿamala ʿāmilin
عَمَلَ عَٰمِلٍ
ഒരു പ്രവര്‍ത്തിക്കുന്നവന്റെയും പ്രവൃത്തി (കര്‍മം)
minkum
مِّنكُم
നിങ്ങളില്‍ നിന്ന്
min dhakarin
مِّن ذَكَرٍ
ആണായിട്ടുള്ള
aw unthā
أَوْ أُنثَىٰۖ
അല്ലെങ്കില്‍ പെണ്ണായിട്ടുള്ള
baʿḍukum
بَعْضُكُم
നിങ്ങളില്‍ ചിലര്‍
min baʿḍin
مِّنۢ بَعْضٍۖ
ചിലരില്‍ നിന്നാകുന്നു
fa-alladhīna
فَٱلَّذِينَ
എന്നാല്‍ യാതൊരു കൂട്ടര്‍
hājarū
هَاجَرُوا۟
അവര്‍ ഹിജ്‌റഃപോയി
wa-ukh'rijū
وَأُخْرِجُوا۟
അവര്‍ പുറത്താക്ക (ബഹിഷ്‌കരിക്ക)പ്പെടുകയും ചെയ്തു
min diyārihim
مِن دِيَٰرِهِمْ
തങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
waūdhū
وَأُوذُوا۟
അവര്‍ ഉപദ്രവിക്ക (ദ്രോഹിക്ക)പ്പെടുകയും ചെയ്തു
fī sabīlī
فِى سَبِيلِى
എന്റെ മാര്‍ഗത്തില്‍
waqātalū
وَقَٰتَلُوا۟
അവര്‍ യുദ്ധം ചെയ്കയും
waqutilū
وَقُتِلُوا۟
അവര്‍ കൊല്ലപ്പെടുകയും ചെയ്തു
la-ukaffiranna
لَأُكَفِّرَنَّ
തീര്‍ച്ചയായും ഞാന്‍ മൂടിവെക്കും (മാപ്പാക്കും)
ʿanhum
عَنْهُمْ
അവര്‍ക്ക്
sayyiātihim
سَيِّـَٔاتِهِمْ
അവരുടെ തിന്മകളെ
wala-ud'khilannahum
وَلَأُدْخِلَنَّهُمْ
അവരെ ഞാന്‍ പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും
jannātin
جَنَّٰتٍ
ചില സ്വര്‍ഗങ്ങളില്‍
tajrī
تَجْرِى
നടക്കും, ഒഴുകും
min taḥtihā
مِن تَحْتِهَا
അതിന്റെ അടിഭാഗത്തിലൂടെ
l-anhāru
ٱلْأَنْهَٰرُ
അരുവികള്‍
thawāban
ثَوَابًا
പ്രതിഫലം, കൂലിയായിട്ട്
min ʿindi l-lahi
مِّنْ عِندِ ٱللَّهِۗ
അല്ലാഹുവിന്റെ പക്കല്‍നിന്ന്
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
ʿindahu
عِندَهُۥ
അവന്റെ അടുക്കലുണ്ട്
ḥus'nu l-thawābi
حُسْنُ ٱلثَّوَابِ
നല്ല കൂലി (പ്രതിഫലം)

അപ്പോള്‍ അവരുടെ നാഥന്‍ അവര്‍ക്കുത്തരമേകി: ''പുരുഷനായാലും സ്ത്രീയായാലും നിങ്ങളിലാരുടെയും പ്രവര്‍ത്തനത്തെ ഞാന്‍ പാഴാക്കുകയില്ല. നിങ്ങളിലൊരു വിഭാഗം മറുവിഭാഗത്തില്‍ നിന്നുണ്ടായവരാണ്. അതിനാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ നാട് വെടിഞ്ഞവര്‍; സ്വന്തം വീടുകളില്‍നിന്ന് പുറന്തള്ളപ്പെട്ടവര്‍; എന്റെ മാര്‍ഗത്തില്‍ പീഡിപ്പിക്കപ്പെട്ടവര്‍; യുദ്ധത്തിലേര്‍പ്പെടുകയും വധിക്കപ്പെടുകയും ചെയ്തവര്‍- എല്ലാവരുടെയും തിന്മകളെ നാം മായ്ച്ചില്ലാതാക്കും; തീര്‍ച്ച. താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നാമവരെ പ്രവേശിപ്പിക്കും. ഇതൊക്കെയും അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമാണ്. അല്ലാഹുവിന്റെയടുത്ത് മാത്രമാണ് ഉത്തമമായ പ്രതിഫലമുള്ളത്.''

തഫ്സീര്‍

لَا يَغُرَّنَّكَ تَقَلُّبُ الَّذِيْنَ كَفَرُوْا فِى الْبِلَادِۗ  ( آل عمران: ١٩٦ )

lā yaghurrannaka
لَا يَغُرَّنَّكَ
തീര്‍ച്ചയായും നിന്നെ വഞ്ചിക്കരുത്, ചതിപ്പെടുത്താതിരിക്കട്ടെ
taqallubu
تَقَلُّبُ
തിരിഞ്ഞുമറിഞ്ഞ് കൊണ്ടിരിക്കല്‍ (സ്വൈര്യവിഹാരം കൊള്ളല്‍)
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരുടെ
fī l-bilādi
فِى ٱلْبِلَٰدِ
രാജ്യങ്ങളില്‍ (നാട്ടിലൂടെ)

നാടെങ്ങുമുള്ള സത്യനിഷേധികളുടെ വിളയാട്ടം നിന്നെ വഞ്ചിക്കാതിരിക്കട്ടെ.

തഫ്സീര്‍

مَتَاعٌ قَلِيْلٌ ۗ ثُمَّ مَأْوٰىهُمْ جَهَنَّمُ ۗوَبِئْسَ الْمِهَادُ   ( آل عمران: ١٩٧ )

matāʿun
مَتَٰعٌ
അനുഭവ (സുഖഭോഗ- ഉപയോഗ- (സാധന) മാണ്
qalīlun
قَلِيلٌ
തുച്ഛമായ
thumma
ثُمَّ
പിന്നീട്
mawāhum
مَأْوَىٰهُمْ
അവരുടെ സങ്കേതം, പ്രാപ്യസ്ഥാനം
jahannamu
جَهَنَّمُۚ
ജഹന്നമാകുന്നു
wabi'sa
وَبِئْسَ
എത്രയോ ചീത്ത
l-mihādu
ٱلْمِهَادُ
(ആ) വിരിപ്പ്, വിതാനം

അത് തുച്ഛമായ സുഖാസ്വാദനം മാത്രം. പിന്നെ അവര്‍ ചെന്നെത്തുന്ന താവളം നരകമാണ്. അതെത്ര ചീത്ത സങ്കേതം!

തഫ്സീര്‍

لٰكِنِ الَّذِيْنَ اتَّقَوْا رَبَّهُمْ لَهُمْ جَنّٰتٌ تَجْرِيْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِيْنَ فِيْهَا نُزُلًا مِّنْ عِنْدِ اللّٰهِ ۗ وَمَا عِنْدَ اللّٰهِ خَيْرٌ لِّلْاَبْرَارِ  ( آل عمران: ١٩٨ )

lākini
لَٰكِنِ
എന്നാല്‍, എങ്കിലും
alladhīna ittaqaw
ٱلَّذِينَ ٱتَّقَوْا۟
സൂക്ഷിച്ചവര്‍
rabbahum
رَبَّهُمْ
തങ്ങളുടെ റബ്ബിനെ
lahum
لَهُمْ
അവര്‍ക്കുണ്ട്
jannātun
جَنَّٰتٌ
സ്വര്‍ഗങ്ങള്‍
tajrī
تَجْرِى
നടക്കും, ഒഴുകും
min taḥtihā
مِن تَحْتِهَا
അതിന്റെ അടിഭാഗത്തിലൂടെ
l-anhāru
ٱلْأَنْهَٰرُ
നദികള്‍
khālidīna
خَٰلِدِينَ
നിത്യവാസികളായിട്ട്
fīhā
فِيهَا
അതില്‍
nuzulan
نُزُلًا
(വിരുന്ന്) സല്‍ക്കാരം
min ʿindi l-lahi
مِّنْ عِندِ ٱللَّهِۗ
അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള
wamā ʿinda l-lahi
وَمَا عِندَ ٱللَّهِ
അല്ലാഹുവിന്റെ പക്കലുള്ളത്
khayrun
خَيْرٌ
ഉത്തമമാണ്
lil'abrāri
لِّلْأَبْرَارِ
പുണ്യവാന്‍മാര്‍ക്ക്

എന്നാല്‍ തങ്ങളുടെ നാഥനെ സൂക്ഷിച്ചു ജീവിക്കുന്നവര്‍ക്ക് താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുണ്ട്. അവരവിടെ സ്ഥിരവാസികളായിരിക്കും. അല്ലാഹുവിങ്കല്‍നിന്നുള്ള സല്‍ക്കാരമാണത്. അല്ലാഹുവിങ്കലുള്ളതാണ് സജ്ജനങ്ങള്‍ക്ക് ഏറ്റം ഉത്തമം.

തഫ്സീര്‍

وَاِنَّ مِنْ اَهْلِ الْكِتٰبِ لَمَنْ يُّؤْمِنُ بِاللّٰهِ وَمَآ اُنْزِلَ اِلَيْكُمْ وَمَآ اُنْزِلَ اِلَيْهِمْ خٰشِعِيْنَ لِلّٰهِ ۙ لَا يَشْتَرُوْنَ بِاٰيٰتِ اللّٰهِ ثَمَنًا قَلِيْلًا ۗ اُولٰۤىِٕكَ لَهُمْ اَجْرُهُمْ عِنْدَ رَبِّهِمْ ۗ اِنَّ اللّٰهَ سَرِيْعُ الْحِسَابِ   ( آل عمران: ١٩٩ )

wa-inna
وَإِنَّ
നിശ്ചയമായും
min ahli l-kitābi
مِنْ أَهْلِ ٱلْكِتَٰبِ
വേദക്കാരില്‍ നിന്നുണ്ട്
laman yu'minu
لَمَن يُؤْمِنُ
വിശ്വസിക്കുന്ന ചിലര്‍
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
wamā unzila
وَمَآ أُنزِلَ
ഇറക്കപ്പെട്ടതിലും
ilaykum
إِلَيْكُمْ
നിങ്ങളിലേക്ക്
wamā unzila
وَمَآ أُنزِلَ
ഇറക്കപ്പെട്ടതിലും
ilayhim
إِلَيْهِمْ
അവരിലേക്ക്
khāshiʿīna
خَٰشِعِينَ
താഴ്മ (ഭക്തി) കാണിക്കുന്നവരായിക്കൊണ്ട്
lillahi
لِلَّهِ
അല്ലാഹുവിന്, അല്ലാഹുവിനോട്
lā yashtarūna
لَا يَشْتَرُونَ
അവര്‍ വാങ്ങുകയില്ല
biāyāti l-lahi
بِـَٔايَٰتِ ٱللَّهِ
അല്ലാഹുവിന്റെ ആയത്തുകള്‍ക്ക് (പകരം)
thamanan
ثَمَنًا
വില
qalīlan
قَلِيلًاۗ
തുച്ഛമായ
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
lahum
لَهُمْ
അവര്‍ക്കുണ്ട്
ajruhum
أَجْرُهُمْ
അവരുടെ പ്രതിഫലം
ʿinda rabbihim
عِندَ رَبِّهِمْۗ
അവരുടെ റബ്ബിന്റെ അടുക്കല്‍
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
sarīʿu
سَرِيعُ
വേഗമുള്ളവനാണ്
l-ḥisābi
ٱلْحِسَابِ
വിചാരണ, കണക്ക് നോക്കല്‍

വേദക്കാരിലൊരു വിഭാഗമുണ്ട്. അല്ലാഹുവിലും നിങ്ങള്‍ക്കവതീര്‍ണമായ വേദത്തിലും അവര്‍ക്കവതീര്‍ണമായ വേദത്തിലും വിശ്വസിക്കുന്നവരാണവര്‍. അല്ലാഹുവോട് ഭയഭക്തിയുള്ളവരുമാണ്. നിസ്സാര വിലയ്ക്ക് അവര്‍ അല്ലാഹുവിന്റെ വചനങ്ങള്‍ വില്‍ക്കുകയില്ല. അവര്‍ക്കാണ് തങ്ങളുടെ നാഥന്റെ അടുക്കല്‍ മഹത്തായ പ്രതിഫലമുള്ളത്. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്കുനോക്കുന്നവനാണ്.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوا اصْبِرُوْا وَصَابِرُوْا وَرَابِطُوْاۗ وَاتَّقُوا اللّٰهَ لَعَلَّكُمْ تُفْلِحُوْنَ ࣖ  ( آل عمران: ٢٠٠ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരേ
iṣ'birū
ٱصْبِرُوا۟
നിങ്ങള്‍ ക്ഷമിക്കുവിന്‍, സഹിക്കുവിന്‍
waṣābirū
وَصَابِرُوا۟
നിങ്ങള്‍ ക്ഷമയില്‍ മുന്നിടുക (മികവ്- മല്‍സരം കാട്ടുക)യും ചെയ്യുവിന്‍
warābiṭū
وَرَابِطُوا۟
നിങ്ങള്‍ കെട്ടിക്കാക്കുകയും ചെയ്യുവിന്‍
wa-ittaqū l-laha
وَٱتَّقُوا۟ ٱللَّهَ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍
laʿallakum
لَعَلَّكُمْ
നിങ്ങള്‍ ആയേക്കാം, ആകുവാന്‍വേണ്ടി
tuf'liḥūna
تُفْلِحُونَ
വിജയം പ്രാപിക്കുന്നവര്‍

വിശ്വസിച്ചവരേ, നിങ്ങള്‍ ക്ഷമിക്കുക. അസത്യവാദികള്‍ക്കെതിരെ സ്ഥൈര്യമുള്ളവരാവുക. സത്യസേവനത്തിന് സന്നദ്ധരാവുക. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ വിജയിച്ചേക്കാം.

തഫ്സീര്‍