Skip to main content

قُلْ اِنْ كُنْتُمْ تُحِبُّوْنَ اللّٰهَ فَاتَّبِعُوْنِيْ يُحْبِبْكُمُ اللّٰهُ وَيَغْفِرْ لَكُمْ ذُنُوْبَكُمْ ۗ وَاللّٰهُ غَفُوْرٌ رَّحِيْمٌ  ( آل عمران: ٣١ )

qul
قُلْ
നീ പറയുക
in kuntum
إِن كُنتُمْ
നിങ്ങളാകുന്നുവെങ്കില്‍
tuḥibbūna l-laha
تُحِبُّونَ ٱللَّهَ
അല്ലാഹുവിനെ സ്‌നേഹിക്കുന്നു (വെങ്കില്‍)
fa-ittabiʿūnī
فَٱتَّبِعُونِى
എന്നാല്‍ നിങ്ങള്‍ എന്നെ പിന്‍പറ്റുവിന്‍
yuḥ'bib'kumu l-lahu
يُحْبِبْكُمُ ٱللَّهُ
അല്ലാഹു നിങ്ങളെ സ്‌നേഹിക്കും
wayaghfir
وَيَغْفِرْ
അവന്‍ പൊറുത്തു തരുകയും ചെയ്യും
lakum
لَكُمْ
നിങ്ങള്‍ക്ക്
dhunūbakum
ذُنُوبَكُمْۗ
നിങ്ങളുടെ പാപങ്ങളെ
wal-lahu ghafūrun
وَٱللَّهُ غَفُورٌ
അല്ലാഹു വളരെ പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
കരുണാനിധിയുമാണ്

പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക. അപ്പോള്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കും. നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.

തഫ്സീര്‍

قُلْ اَطِيْعُوا اللّٰهَ وَالرَّسُوْلَ ۚ فَاِنْ تَوَلَّوْا فَاِنَّ اللّٰهَ لَا يُحِبُّ الْكٰفِرِيْنَ  ( آل عمران: ٣٢ )

qul
قُلْ
നീ പറയുക
aṭīʿū l-laha
أَطِيعُوا۟ ٱللَّهَ
നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍
wal-rasūla
وَٱلرَّسُولَۖ
റസൂലിനെയും
fa-in tawallaw
فَإِن تَوَلَّوْا۟
എന്നിട്ടവര്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
lā yuḥibbu
لَا يُحِبُّ
അവന്‍ സ്‌നേഹിക്ക (ഇഷ്ടപ്പെടുക)യില്ല
l-kāfirīna
ٱلْكَٰفِرِينَ
അവിശ്വാസികളെ

പറയുക: അല്ലാഹുവെയും അവന്റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങള്‍ പിന്‍മാറുകയാണെങ്കില്‍ അറിയുക: അല്ലാഹു സത്യനിഷേധികളെ സ്‌നേഹിക്കുകയില്ല; തീര്‍ച്ച.

തഫ്സീര്‍

۞ اِنَّ اللّٰهَ اصْطَفٰىٓ اٰدَمَ وَنُوْحًا وَّاٰلَ اِبْرٰهِيْمَ وَاٰلَ عِمْرَانَ عَلَى الْعٰلَمِيْنَۙ  ( آل عمران: ٣٣ )

inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
iṣ'ṭafā
ٱصْطَفَىٰٓ
തിരഞ്ഞെടുത്തിരിക്കുന്നു, തെളിയിച്ചെടുത്തിരിക്കുന്നു
ādama wanūḥan
ءَادَمَ وَنُوحًا
ആദമിനെയും നൂഹിനെയും
waāla ib'rāhīma
وَءَالَ إِبْرَٰهِيمَ
ഇബ്‌റാഹീം കുടുംബത്തെയും
waāla ʿim'rāna
وَءَالَ عِمْرَٰنَ
ഇംറാന്‍ കുടുംബത്തെയും
ʿalā l-ʿālamīna
عَلَى ٱلْعَٰلَمِينَ
ലോകരില്‍

ആദം, നൂഹ്, ഇബ്‌റാഹീംകുടുംബം, ഇംറാന്‍കുടുംബം ഇവരെയൊക്കെ നിശ്ചയമായും ലോകജനതയില്‍ നിന്ന് അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു.

തഫ്സീര്‍

ذُرِّيَّةً ۢ بَعْضُهَا مِنْۢ بَعْضٍۗ وَاللّٰهُ سَمِيْعٌ عَلِيْمٌۚ  ( آل عمران: ٣٤ )

dhurriyyatan
ذُرِّيَّةًۢ
സന്തതികളായി കൊണ്ട്
baʿḍuhā
بَعْضُهَا
അവയില്‍ ചിലര്‍
min baʿḍin
مِنۢ بَعْضٍۗ
ചിലരില്‍ നിന്നാകുന്നു
wal-lahu samīʿun
وَٱللَّهُ سَمِيعٌ
അല്ലാഹു കേള്‍ക്കുന്നവനാണ്
ʿalīmun
عَلِيمٌ
അറിയുന്നവനാണ്

അവരെല്ലാം ഒരേ വംശപരമ്പരയിലെ സന്തതികളാണ്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.

തഫ്സീര്‍

اِذْ قَالَتِ امْرَاَتُ عِمْرَانَ رَبِّ اِنِّيْ نَذَرْتُ لَكَ مَا فِيْ بَطْنِيْ مُحَرَّرًا فَتَقَبَّلْ مِنِّيْ ۚ اِنَّكَ اَنْتَ السَّمِيْعُ الْعَلِيْمُ  ( آل عمران: ٣٥ )

idh qālati
إِذْ قَالَتِ
പറഞ്ഞ സന്ദര്‍ഭം
im'ra-atu ʿim'rāna
ٱمْرَأَتُ عِمْرَٰنَ
ഇംറാന്‍റെ സ്ത്രീ
rabbi
رَبِّ
എന്‍റെ റബ്ബേ
innī nadhartu
إِنِّى نَذَرْتُ
നിശ്ചയമായും ഞാന്‍ നേര്‍ന്നിരിക്കുന്നു
laka
لَكَ
നിനക്ക്
mā fī baṭnī
مَا فِى بَطْنِى
എന്‍റെ വയറ്റിലുള്ളതിനെ
muḥarraran
مُحَرَّرًا
സ്വതന്ത്രമാക്കപ്പെട്ട നിലയില്‍
fataqabbal
فَتَقَبَّلْ
അതിനാല്‍ നീ സ്വീകരിക്കേണമേ
minnī
مِنِّىٓۖ
എന്നില്‍ നിന്ന്
innaka anta
إِنَّكَ أَنتَ
നിശ്ചയമായും, നീ തന്നെ
l-samīʿu
ٱلسَّمِيعُ
കേള്‍ക്കുന്നവന്‍
l-ʿalīmu
ٱلْعَلِيمُ
അറിയുന്നവന്‍

ഓര്‍ക്കുക: ഇംറാന്റെ ഭാര്യ ഇങ്ങനെ പ്രാര്‍ഥിച്ച സന്ദര്‍ഭം: ''എന്റെ നാഥാ, എന്റെ വയറ്റിലുള്ള കുഞ്ഞിനെ നിന്റെ സേവനത്തിനായി ഉഴിഞ്ഞിടാന്‍ ഞാന്‍ നേര്‍ച്ചയാക്കിയിരിക്കുന്നു; എന്നില്‍നിന്ന് നീയിതു സ്വീകരിക്കേണമേ. നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ.''

തഫ്സീര്‍

فَلَمَّا وَضَعَتْهَا قَالَتْ رَبِّ اِنِّيْ وَضَعْتُهَآ اُنْثٰىۗ وَاللّٰهُ اَعْلَمُ بِمَا وَضَعَتْۗ وَلَيْسَ الذَّكَرُ كَالْاُنْثٰى ۚ وَاِنِّيْ سَمَّيْتُهَا مَرْيَمَ وَاِنِّيْٓ اُعِيْذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطٰنِ الرَّجِيْمِ  ( آل عمران: ٣٦ )

falammā waḍaʿathā
فَلَمَّا وَضَعَتْهَا
എന്നിട്ടതിനെ (അവളെ) അവള്‍ പ്രസവിച്ചപ്പോള്‍
qālat rabbi
قَالَتْ رَبِّ
അവള്‍ പറഞ്ഞു എന്‍റെ റബ്ബേ
innī waḍaʿtuhā
إِنِّى وَضَعْتُهَآ
നിശ്ചയമായും ഞാന്‍ അതിനെ (അവളെ) പ്രസവിച്ചു
unthā
أُنثَىٰ
പെണ്ണായിട്ട്
wal-lahu aʿlamu
وَٱللَّهُ أَعْلَمُ
അല്ലാഹു ഏറ്റവും (നല്ലപോലെ) അറിയുന്നവനുമാണ്
bimā waḍaʿat
بِمَا وَضَعَتْ
അവള്‍ പ്രസവിച്ചതിനെപ്പറ്റി
walaysa l-dhakaru
وَلَيْسَ ٱلذَّكَرُ
ആണല്ലതാനും, ആണല്ലല്ലോ
kal-unthā
كَٱلْأُنثَىٰۖ
പെണ്ണിനെപ്പോലെ
wa-innī
وَإِنِّى
നിശ്ചയമായും ഞാന്‍
sammaytuhā
سَمَّيْتُهَا
അവള്‍ക്ക് പേരു വെച്ചിരിക്കുന്നു
maryama
مَرْيَمَ
മര്‍യം എന്ന്
wa-innī uʿīdhuhā
وَإِنِّىٓ أُعِيذُهَا
ഞാന്‍ അവള്‍ക്കു ശരണം തേടുക (ശരണമാക്കുക)യും ചെയ്യുന്നു
bika
بِكَ
നിന്നോട്, നിന്നെക്കൊണ്ട്
wadhurriyyatahā
وَذُرِّيَّتَهَا
അവളുടെ സന്തതികള്‍ക്കും
mina l-shayṭāni
مِنَ ٱلشَّيْطَٰنِ
പശാചില്‍ നിന്ന്
l-rajīmi
ٱلرَّجِيمِ
ആട്ടപ്പെട്ട (ശപിക്കപ്പെട്ട)

അങ്ങനെ ആ കുഞ്ഞിനെ പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: ''എന്റെ നാഥാ, ഞാന്‍ പ്രസവിച്ചത് പെണ്‍കുഞ്ഞിനെയാണല്ലോ- അവള്‍ പ്രസവിച്ചത് ആരെയെന്ന് നന്നായറിയുന്നവനാണ് അല്ലാഹു-ആണ് പെണ്ണിനെപ്പോലെയല്ലല്ലോ. ആ കുഞ്ഞിന് ഞാന്‍ മര്‍യം എന്നു പേരിട്ടിരിക്കുന്നു. അവളെയും അവളുടെ സന്താനപരമ്പരകളെയും ശപിക്കപ്പെട്ട പിശാചില്‍ നിന്ന് രക്ഷിക്കാനായി ഞാനിതാ നിന്നിലഭയം തേടുന്നു.''

തഫ്സീര്‍

فَتَقَبَّلَهَا رَبُّهَا بِقَبُوْلٍ حَسَنٍ وَّاَنْۢبَتَهَا نَبَاتًا حَسَنًاۖ وَّكَفَّلَهَا زَكَرِيَّا ۗ كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا الْمِحْرَابَۙ وَجَدَ عِنْدَهَا رِزْقًا ۚ قَالَ يٰمَرْيَمُ اَنّٰى لَكِ هٰذَا ۗ قَالَتْ هُوَ مِنْ عِنْدِ اللّٰهِ ۗ اِنَّ اللّٰهَ يَرْزُقُ مَنْ يَّشَاۤءُ بِغَيْرِ حِسَابٍ  ( آل عمران: ٣٧ )

fataqabbalahā
فَتَقَبَّلَهَا
അങ്ങനെ (എന്നിട്ടു) അവളെ സ്വീകരിച്ചു
rabbuhā
رَبُّهَا
അവളുടെ റബ്ബ്
biqabūlin
بِقَبُولٍ
ഒരു സ്വീകരണം, സ്വീകരണം കൊണ്ട്
ḥasanin
حَسَنٍ
നല്ലതായ
wa-anbatahā
وَأَنۢبَتَهَا
അവളെ ഉൽപാദിപ്പിക്കുക (വളര്‍ത്തുക)യും ചെയ്തു
nabātan ḥasanan
نَبَاتًا حَسَنًا
നല്ല ഒരു ഉല്‍പാദനമായി, നല്ല വളര്‍ത്തല്‍
wakaffalahā
وَكَفَّلَهَا
അവളെ ഏറ്റെടുപ്പിക്കുക (ഏല്‍പിച്ചുകൊടുക്കുക)യും ചെയ്തു
zakariyyā
زَكَرِيَّاۖ
സക്കരിയ്യാക്ക്
kullamā dakhala
كُلَّمَا دَخَلَ
പ്രവേശിക്കുമ്പോഴൊക്കെയും
ʿalayhā
عَلَيْهَا
അവളുടെ അടുക്കല്‍
zakariyyā
زَكَرِيَّا
സക്കരിയ്യ
l-miḥ'rāba
ٱلْمِحْرَابَ
പ്രാര്‍ത്ഥനാ മണ്ഡപത്തില്‍
wajada
وَجَدَ
അദ്ദേഹം കണ്ടെത്തി
ʿindahā
عِندَهَا
അവളുടെ അടുക്കല്‍
riz'qan
رِزْقًاۖ
ആഹാരം
qāla yāmaryamu
قَالَ يَٰمَرْيَمُ
അദ്ദേഹം പറഞ്ഞു മര്‍യമേ
annā laki
أَنَّىٰ لَكِ
എവിടെ നിന്നാണ് (എങ്ങിനെയാണ്) നിനക്ക്
hādhā
هَٰذَاۖ
ഇതു
qālat
قَالَتْ
അവള്‍ പറഞ്ഞു
huwa min ʿindi l-lahi
هُوَ مِنْ عِندِ ٱللَّهِۖ
അതു അല്ലാഹുവിന്‍റെ പക്കല്‍ നിന്നാണ്
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yarzuqu
يَرْزُقُ
അവന്‍ (ആഹാരം) നല്‍കുന്നു
man yashāu
مَن يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു
bighayri ḥisābin
بِغَيْرِ حِسَابٍ
ഒരു കണക്കും കൂടാതെ

അങ്ങനെ അവളുടെ നാഥന്‍ അവളെ നല്ല നിലയില്‍ സ്വീകരിച്ചു. മെച്ചപ്പെട്ട രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്നു. സകരിയ്യായെ അവളുടെ സംരക്ഷകനാക്കി. സകരിയ്യാ മിഹ്‌റാബില്‍ അവളുടെ അടുത്തു ചെന്നപ്പോഴെല്ലാം അവള്‍ക്കരികെ ആഹാരപദാര്‍ഥങ്ങള്‍ കാണാറുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം ചോദിച്ചു: ''മര്‍യം, നിനക്കെവിടെനിന്നാണിത് കിട്ടുന്നത്?'' അവള്‍ അറിയിച്ചു: ''ഇത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് കണക്കില്ലാതെ കൊടുക്കുന്നു.''

തഫ്സീര്‍

هُنَالِكَ دَعَا زَكَرِيَّا رَبَّهٗ ۚ قَالَ رَبِّ هَبْ لِيْ مِنْ لَّدُنْكَ ذُرِّيَّةً طَيِّبَةً ۚ اِنَّكَ سَمِيْعُ الدُّعَاۤءِ  ( آل عمران: ٣٨ )

hunālika
هُنَالِكَ
അവിടെവെച്ച് (ആ സന്ദര്‍ഭത്തില്‍)
daʿā zakariyyā
دَعَا زَكَرِيَّا
സക്കരിയ്യാ പ്രാര്‍ത്ഥിച്ചു, വിളിച്ചു
rabbahu
رَبَّهُۥۖ
തന്‍റെ റബ്ബിനോടു, റബ്ബിനെ
qāla rabbi
قَالَ رَبِّ
അദ്ദേഹം പറഞ്ഞു റബ്ബേ
hab lī
هَبْ لِى
എനിക്കു പ്രദാനം ചെയ്യണേ
min ladunka
مِن لَّدُنكَ
നിന്‍റെ അടുക്കല്‍ നിന്നും
dhurriyyatan
ذُرِّيَّةً
സന്തതിയെ
ṭayyibatan
طَيِّبَةًۖ
വിശിഷ്ടമായ, പരിശുദ്ധമായ
innaka
إِنَّكَ
നിശ്ചയമായും നീ
samīʿu
سَمِيعُ
കേള്‍ക്കുന്നവനാണ്
l-duʿāi
ٱلدُّعَآءِ
പ്രാര്‍ത്ഥന, വിളി

അവിടെവെച്ച് സകരിയ്യാ തന്റെ നാഥനോട് പ്രാര്‍ഥിച്ചു: ''എന്റെ നാഥാ, എനിക്കു നീ നിന്റെ വകയായി നല്ലവരായ മക്കളെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കുന്നവനല്ലോ.''

തഫ്സീര്‍

فَنَادَتْهُ الْمَلٰۤىِٕكَةُ وَهُوَ قَاۤىِٕمٌ يُّصَلِّيْ فِى الْمِحْرَابِۙ اَنَّ اللّٰهَ يُبَشِّرُكَ بِيَحْيٰى مُصَدِّقًاۢ بِكَلِمَةٍ مِّنَ اللّٰهِ وَسَيِّدًا وَّحَصُوْرًا وَّنَبِيًّا مِّنَ الصّٰلِحِيْنَ  ( آل عمران: ٣٩ )

fanādathu
فَنَادَتْهُ
എന്നിട്ട് (അപ്പോള്‍) അദ്ദേഹത്തെ വിളിച്ചു
l-malāikatu
ٱلْمَلَٰٓئِكَةُ
മലക്കുകള്‍
wahuwa qāimun
وَهُوَ قَآئِمٌ
അദ്ദേഹം നില്‍ക്കുന്നവനായിരിക്കെ
yuṣallī
يُصَلِّى
നമസ്‌കരിച്ചു കൊണ്ട്
fī l-miḥ'rābi
فِى ٱلْمِحْرَابِ
മിഹ്‌റാബില്‍
anna l-laha
أَنَّ ٱللَّهَ
അല്ലാഹു (ആകുന്നു) എന്നു
yubashiruka
يُبَشِّرُكَ
നിനക്കു (തനിക്കു) സന്തോഷമറിയിക്കുന്നു (എന്ന്)
biyaḥyā
بِيَحْيَىٰ
യഹ്‌യായെക്കുറിച്ചു
muṣaddiqan
مُصَدِّقًۢا
സത്യപ്പെടുത്തുന്നവനായിട്ട്
bikalimatin
بِكَلِمَةٍ
ഒരു വാക്കിനെ
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവില്‍ നിന്നുള്ള
wasayyidan
وَسَيِّدًا
നേതാവായും
waḥaṣūran
وَحَصُورًا
നിയന്ത്രിതനായും (ആത്മനിയന്ത്രകനായും)
wanabiyyan
وَنَبِيًّا
പ്രവാചകനായും
mina l-ṣāliḥīna
مِّنَ ٱلصَّٰلِحِينَ
സദ്‌വൃത്തരില്‍പെട്ട

അങ്ങനെ അദ്ദേഹം 'മിഹ്‌റാബില്‍' പ്രാര്‍ഥിച്ചുകൊണ്ടു നില്‍ക്കെ മലക്കുകള്‍ അദ്ദേഹത്തെ വിളിച്ചു പറഞ്ഞു: ''നിശ്ചയമായും അല്ലാഹു നിന്നെ യഹ്‌യായെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുന്നു. അല്ലാഹുവില്‍നിന്നുള്ള വചനത്തെ സത്യപ്പെടുത്തുന്നവനായാണ് അവന്‍ വരിക. അവന്‍ നേതാവും ആത്മസംയമനം പാലിക്കുന്നവനും സദ്‌വൃത്തരില്‍പ്പെട്ട പ്രവാചകനുമായിരിക്കും.''

തഫ്സീര്‍

قَالَ رَبِّ اَنّٰى يَكُوْنُ لِيْ غُلٰمٌ وَّقَدْ بَلَغَنِيَ الْكِبَرُ وَامْرَاَتِيْ عَاقِرٌ ۗ قَالَ كَذٰلِكَ اللّٰهُ يَفْعَلُ مَا يَشَاۤءُ  ( آل عمران: ٤٠ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
rabbi
رَبِّ
എന്‍റെ റബ്ബേ
annā yakūnu
أَنَّىٰ يَكُونُ
എങ്ങിനെയുണ്ടാകും
لِى
എനിക്ക്
ghulāmun
غُلَٰمٌ
ആണ്‍കുട്ടി, ബാലന്‍
waqad balaghaniya
وَقَدْ بَلَغَنِىَ
എനിക്കു എത്തിയിരിക്കെ, എത്തിയിട്ടുണ്ട്
l-kibaru
ٱلْكِبَرُ
വാര്‍ദ്ധക്യം
wa-im'ra-atī
وَٱمْرَأَتِى
എന്‍റെ സ്ത്രീ (ഭാര്യ)യാകട്ടെ
ʿāqirun
عَاقِرٌۖ
വന്ധ്യയാകുന്നു
qāla
قَالَ
അവന്‍ പറഞ്ഞു
kadhālika
كَذَٰلِكَ
അപ്രകാരമാണ്
l-lahu yafʿalu
ٱللَّهُ يَفْعَلُ
അല്ലാഹു ചെയ്യുന്നതാണ്
mā yashāu
مَا يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നത്

സകരിയ്യാ ചോദിച്ചു: ''എന്റെ നാഥാ! എനിക്കെങ്ങനെ ഇനിയൊരു പുത്രനുണ്ടാകും? ഞാന്‍ കിഴവനായിക്കഴിഞ്ഞു. എന്റെ ഭാര്യയോ വന്ധ്യയും.'' അല്ലാഹു അറിയിച്ചു: ''അതൊക്കെ ശരി തന്നെ. എന്നാല്‍ അല്ലാഹു അവനിച്ഛിക്കുന്നതു ചെയ്യുന്നു.''

തഫ്സീര്‍