Skip to main content

وَالَّذِيْٓ اَوْحَيْنَآ اِلَيْكَ مِنَ الْكِتٰبِ هُوَ الْحَقُّ مُصَدِّقًا لِّمَا بَيْنَ يَدَيْهِۗ اِنَّ اللّٰهَ بِعِبَادِهٖ لَخَبِيْرٌۢ بَصِيْرٌ   ( فاطر: ٣١ )

wa-alladhī awḥaynā
وَٱلَّذِىٓ أَوْحَيْنَآ
നാം വഹ്‌യു നല്‍കിയിട്ടുള്ളതു
ilayka
إِلَيْكَ
നിനക്കു
mina l-kitābi
مِنَ ٱلْكِتَٰبِ
വേദഗ്രന്ഥത്തില്‍ നിന്നു
huwa l-ḥaqu
هُوَ ٱلْحَقُّ
അതാണ് യഥാര്‍ത്ഥം
muṣaddiqan
مُصَدِّقًا
സത്യമാക്കിക്കൊണ്ട്, ശരിവെക്കുന്നനിലയില്‍
limā bayna yadayhi
لِّمَا بَيْنَ يَدَيْهِۗ
അതിന്റെ മുമ്പിലുള്ളതിനെ
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
biʿibādihi
بِعِبَادِهِۦ
തന്റെ അടിയാന്മാരെപ്പറ്റി
lakhabīrun
لَخَبِيرٌۢ
സൂക്ഷ്മജ്ഞാനിതന്നെ
baṣīrun
بَصِيرٌ
കാണുന്നവന്‍

നാം നിനക്കു ബോധനമായി നല്‍കിയ വേദപുസ്തകം സത്യമാണ്. അതിനു മുമ്പുള്ള വേദങ്ങളെ ശരിവെക്കുന്നതും. നിശ്ചയം അല്ലാഹു തന്റെ ദാസന്മാരെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്നവനും എല്ലാം കാണുന്നവനുമാണ്.

തഫ്സീര്‍

ثُمَّ اَوْرَثْنَا الْكِتٰبَ الَّذِيْنَ اصْطَفَيْنَا مِنْ عِبَادِنَاۚ فَمِنْهُمْ ظَالِمٌ لِّنَفْسِهٖ ۚوَمِنْهُمْ مُّقْتَصِدٌ ۚوَمِنْهُمْ سَابِقٌۢ بِالْخَيْرٰتِ بِاِذْنِ اللّٰهِ ۗذٰلِكَ هُوَ الْفَضْلُ الْكَبِيْرُۗ   ( فاطر: ٣٢ )

thumma awrathnā
ثُمَّ أَوْرَثْنَا
പിന്നെ നാം അനന്തരം നല്‍കി, അവകാശപ്പെടുത്തി
l-kitāba
ٱلْكِتَٰبَ
വേദഗ്രന്ഥം
alladhīna iṣ'ṭafaynā
ٱلَّذِينَ ٱصْطَفَيْنَا
നാം തിരഞ്ഞെടുത്തവര്‍ക്കു
min ʿibādinā
مِنْ عِبَادِنَاۖ
നമ്മുടെ അടിയാന്മാരില്‍ നിന്നു
famin'hum
فَمِنْهُمْ
എന്നാലവരിലുണ്ട്
ẓālimun linafsihi
ظَالِمٌ لِّنَفْسِهِۦ
തന്നോടു തന്നെ അക്രമം ചെയ്തവന്‍
wamin'hum
وَمِنْهُم
അവരിലുണ്ട്
muq'taṣidun
مُّقْتَصِدٌ
മിതം പാലിക്കുന്നവനും
wamin'hum
وَمِنْهُمْ
അവരിലുണ്ട്
sābiqun
سَابِقٌۢ
മുന്‍കടന്നവരും
bil-khayrāti
بِٱلْخَيْرَٰتِ
സല്‍കാര്യങ്ങള്‍ (നന്മകള്‍) കൊണ്ടു
bi-idh'ni l-lahi
بِإِذْنِ ٱللَّهِۚ
അല്ലാഹുവിന്റെ അനുമതി (സമ്മതം) പ്രകാരം
dhālika huwa
ذَٰلِكَ هُوَ
അതുതന്നെയാണ്
l-faḍlu
ٱلْفَضْلُ
അനുഗ്രഹം, ദയവു, ശ്രേഷ്ഠത
l-kabīru
ٱلْكَبِيرُ
വലുതായ

പിന്നീട് നമ്മുടെ ദാസന്മാരില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുത്തവരെ നാം ഈ വേദപുസ്തകത്തിന്റെ അവകാശികളാക്കി. അവരില്‍ തങ്ങളോടുതന്നെ അതിക്രമം കാട്ടുന്നവരുണ്ട്. മധ്യനിലപാട് പുലര്‍ത്തുന്നവരുണ്ട്. ദൈവഹിതത്തിനൊത്ത് നന്മകളില്‍ മുന്നേറുന്നവരും അവരിലുണ്ട്. ഇതു തന്നെയാണ് അതിമഹത്തായ അനുഗ്രഹം.

തഫ്സീര്‍

جَنّٰتُ عَدْنٍ يَّدْخُلُوْنَهَا يُحَلَّوْنَ فِيْهَا مِنْ اَسَاوِرَ مِنْ ذَهَبٍ وَّلُؤْلُؤًا ۚوَلِبَاسُهُمْ فِيْهَا حَرِيْرٌ   ( فاطر: ٣٣ )

jannātu ʿadnin
جَنَّٰتُ عَدْنٍ
സ്ഥിരവാസത്തിന്റെ സ്വര്‍ഗ്ഗങ്ങള്‍
yadkhulūnahā
يَدْخُلُونَهَا
അതിലവര്‍ പ്രവേശിക്കുന്നതാണ്
yuḥallawna fīhā
يُحَلَّوْنَ فِيهَا
അതില്‍ അവര്‍ക്കു അണിയിക്കപ്പെടും
min asāwira
مِنْ أَسَاوِرَ
വളകളില്‍നിന്നു
min dhahabin
مِن ذَهَبٍ
സ്വര്‍ണ്ണത്താലുള്ള
walu'lu-an
وَلُؤْلُؤًاۖ
മുത്തും
walibāsuhum fīhā
وَلِبَاسُهُمْ فِيهَا
അതിലവരുടെ ഉടുപ്പ്, വസ്ത്രം
ḥarīrun
حَرِيرٌ
പട്ടാകുന്നു

അവര്‍ നിത്യജീവിതത്തിനുള്ള സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിക്കും. അവരവിടെ സ്വര്‍ണവളകളും മുത്തും അണിയിക്കപ്പെടും. അവിടെ അവര്‍ ധരിക്കുക പട്ടുവസ്ത്രമായിരിക്കും.

തഫ്സീര്‍

وَقَالُوا الْحَمْدُ لِلّٰهِ الَّذِيْٓ اَذْهَبَ عَنَّا الْحَزَنَۗ اِنَّ رَبَّنَا لَغَفُوْرٌ شَكُوْرٌۙ   ( فاطر: ٣٤ )

waqālū
وَقَالُوا۟
അവര്‍ പറയുകയും ചെയ്യം
l-ḥamdu lillahi
ٱلْحَمْدُ لِلَّهِ
അല്ലാഹുവിനു സര്‍വ്വസ്തുതിയും
alladhī adhhaba
ٱلَّذِىٓ أَذْهَبَ
പോക്കി (നീക്കി) ക്കളഞ്ഞ
ʿannā
عَنَّا
ഞങ്ങളില്‍ നിന്നു
l-ḥazana
ٱلْحَزَنَۖ
ദുഃഖം
inna rabbanā
إِنَّ رَبَّنَا
നിശ്ചയമായും നമ്മുടെ റബ്ബ്
laghafūrun
لَغَفُورٌ
വളരെ പൊറുക്കുന്നവന്‍തന്നെ
shakūrun
شَكُورٌ
വളരെ നന്ദിയുള്ളവന്‍

അവര്‍ പറയും: ''ഞങ്ങളില്‍ നിന്ന് ദുഃഖമകറ്റിയ അല്ലാഹുവിനു സ്തുതി. ഞങ്ങളുടെ നാഥന്‍ ഏറെ പൊറുക്കുന്നവനാണ്; വളരെ നന്ദിയുള്ളവനും.

തഫ്സീര്‍

ۨالَّذِيْٓ اَحَلَّنَا دَارَ الْمُقَامَةِ مِنْ فَضْلِهٖۚ لَا يَمَسُّنَا فِيْهَا نَصَبٌ وَّلَا يَمَسُّنَا فِيْهَا لُغُوْبٌ   ( فاطر: ٣٥ )

alladhī aḥallanā
ٱلَّذِىٓ أَحَلَّنَا
നമ്മെ ഇറക്കി (എത്തിച്ചു) തന്ന
dāra l-muqāmati
دَارَ ٱلْمُقَامَةِ
(സ്ഥിര) താമസത്തിന്റെ ഭവനത്തില്‍ (വീട്ടില്‍)
min faḍlihi
مِن فَضْلِهِۦ
അവന്റെ അനുഗ്രഹത്താല്‍, ദയവായി
lā yamassunā
لَا يَمَسُّنَا
നമ്മെ (ഞങ്ങളെ) സ്പര്‍ശിക്കുന്നില്ല, ബാധിക്കുകയില്ല
fīhā
فِيهَا
ഇതില്‍, ഇവിടെ
naṣabun
نَصَبٌ
ഒരു ഞെരുക്കവും, വിഷമവും
walā yamassunā
وَلَا يَمَسُّنَا
നമ്മെ സ്പര്‍ശിക്കയുമില്ല
fīhā
فِيهَا
ഇതില്‍
lughūbun
لُغُوبٌ
ഒരു അസഹ്യതയും, ക്ഷീണവും

''തന്റെ അനുഗ്രഹത്താല്‍ നമ്മെ നിത്യവാസത്തിനുള്ള വസതിയില്‍ കുടിയിരുത്തിയവനാണവന്‍. ഇവിടെ ഇനി നമ്മെ ഒരുവിധ പ്രയാസവും ബാധിക്കുകയില്ല. നേരിയ ക്ഷീണംപോലും നമ്മെ സ്പര്‍ശിക്കില്ല.''

തഫ്സീര്‍

وَالَّذِيْنَ كَفَرُوْا لَهُمْ نَارُ جَهَنَّمَۚ لَا يُقْضٰى عَلَيْهِمْ فَيَمُوْتُوْا وَلَا يُخَفَّفُ عَنْهُمْ مِّنْ عَذَابِهَاۗ كَذٰلِكَ نَجْزِيْ كُلَّ كَفُوْرٍ ۚ  ( فاطر: ٣٦ )

wa-alladhīna kafarū
وَٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരാകട്ടെ
lahum
لَهُمْ
അവര്‍ക്കുണ്ട്
nāru jahannama
نَارُ جَهَنَّمَ
'ജഹന്നമി'ന്റെ അഗ്നി
lā yuq'ḍā ʿalayhim
لَا يُقْضَىٰ عَلَيْهِمْ
അവരുടെമേല്‍ വിധിക്കപ്പെടുകയില്ല
fayamūtū
فَيَمُوتُوا۟
എന്നാലവര്‍ക്കു മരണപ്പെടാമായിരുന്നു
walā yukhaffafu ʿanhum
وَلَا يُخَفَّفُ عَنْهُم
അവര്‍ക്കു ലഘുവാക്കപ്പെടുകയുമില്ല
min ʿadhābihā
مِّنْ عَذَابِهَاۚ
അതിന്റെ ശിക്ഷയില്‍ നിന്നു (ഒട്ടും)
kadhālika
كَذَٰلِكَ
അപ്രകാരം
najzī
نَجْزِى
നാം പ്രതിഫലം കൊടുക്കും
kulla kafūrin
كُلَّ كَفُورٍ
എല്ലാ നന്ദികെട്ടവര്‍ക്കും

സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്കുള്ളതാണ് നരകത്തീ. അവര്‍ക്ക് അവിടെ മരണമില്ല. അതുണ്ടായിരുന്നെങ്കില്‍ മരിച്ചു രക്ഷപ്പെടാമായിരുന്നു. നരകശിക്ഷയില്‍നിന്ന് അവര്‍ക്കൊട്ടും ഇളവു കിട്ടുകയില്ല. അവ്വിധമാണ് നാം എല്ലാ നന്ദികെട്ടവര്‍ക്കും പ്രതിഫലം നല്‍കുന്നത്.

തഫ്സീര്‍

وَهُمْ يَصْطَرِخُوْنَ فِيْهَاۚ رَبَّنَآ اَخْرِجْنَا نَعْمَلْ صَالِحًا غَيْرَ الَّذِيْ كُنَّا نَعْمَلُۗ اَوَلَمْ نُعَمِّرْكُمْ مَّا يَتَذَكَّرُ فِيْهِ مَنْ تَذَكَّرَ وَجَاۤءَكُمُ النَّذِيْرُۗ فَذُوْقُوْا فَمَا لِلظّٰلِمِيْنَ مِنْ نَّصِيْرٍ   ( فاطر: ٣٧ )

wahum yaṣṭarikhūna
وَهُمْ يَصْطَرِخُونَ
അവര്‍ മുറവിളി കൂട്ടും, അലമുറയിടും
fīhā
فِيهَا
അതില്‍വെച്ച്
rabbanā
رَبَّنَآ
ഞങ്ങളുടെ റബ്ബേ
akhrij'nā
أَخْرِجْنَا
ഞങ്ങളെ പുറത്താക്കിത്തരണേ
naʿmal ṣāliḥan
نَعْمَلْ صَٰلِحًا
ഞങ്ങള്‍ നല്ലതു (സല്‍ക്കര്‍മ്മം) പ്രവര്‍ത്തിക്കാം
ghayra alladhī
غَيْرَ ٱلَّذِى
യാതൊന്നല്ലാതെ
kunnā naʿmalu
كُنَّا نَعْمَلُۚ
ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന
awalam nuʿammir'kum
أَوَلَمْ نُعَمِّرْكُم
നിങ്ങള്‍ക്കു നാം ആയുസ്സു നല്‍കിയില്ലേ
mā yatadhakkaru
مَّا يَتَذَكَّرُ
ഉറ്റാലോചിക്കാവുന്നതു (അത്രകാലം)
fīhi
فِيهِ
അതില്‍
man tadhakkara
مَن تَذَكَّرَ
ഉറ്റാലോചിക്കുന്നവര്‍
wajāakumu
وَجَآءَكُمُ
നിങ്ങള്‍ക്കു വരുകയും ചെയ്തു
l-nadhīru
ٱلنَّذِيرُۖ
മുന്നറിയിപ്പുകാരന്‍
fadhūqū
فَذُوقُوا۟
അതുകൊണ്ടു ആസ്വദിക്കുവിന്‍
famā lilẓẓālimīna
فَمَا لِلظَّٰلِمِينَ
എനി അക്രമികള്‍ക്കില്ല
min naṣīrin
مِن نَّصِيرٍ
ഒരു രക്ഷകനും, സഹായിയും

അവരവിടെ വച്ച് ഇങ്ങനെ അലമുറയിടും: ''ഞങ്ങളുടെ നാഥാ, ഞങ്ങളെയൊന്ന് പുറത്തയക്കേണമേ. ഞങ്ങള്‍ മുമ്പ് ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി നല്ല കാര്യങ്ങള്‍ ചെയ്തുകൊള്ളാം.'' അല്ലാഹു പറയും: ''പാഠമുള്‍ക്കൊള്ളുന്നവര്‍ക്ക് അതുള്‍ക്കൊള്ളാന്‍ മാത്രം നാം ആയുസ്സ് നല്‍കിയിരുന്നില്ലേ? നിങ്ങളുടെയടുത്ത് മുന്നറിയിപ്പുകാരന്‍ വന്നിട്ടുമുണ്ടായിരുന്നില്ലേ? അതിനാലിനി അനുഭവിച്ചുകൊള്ളുക. അക്രമികള്‍ക്കിവിടെ സഹായിയായി ആരുമില്ല.''

തഫ്സീര്‍

اِنَّ اللّٰهَ عَالِمُ غَيْبِ السَّمٰوٰتِ وَالْاَرْضِۗ اِنَّهٗ عَلِيْمٌ ۢبِذَاتِ الصُّدُوْرِ   ( فاطر: ٣٨ )

inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿālimu
عَٰلِمُ
അറിയുന്നവനാണ്
ghaybi l-samāwāti
غَيْبِ ٱلسَّمَٰوَٰتِ
ആകാശങ്ങളിലെ അദൃശ്യം
wal-arḍi
وَٱلْأَرْضِۚ
ഭൂമിയിലെയും
innahu ʿalīmun
إِنَّهُۥ عَلِيمٌۢ
അവന്‍ അറിവുള്ളവനാണ്
bidhāti l-ṣudūri
بِذَاتِ ٱلصُّدُورِ
നെഞ്ചു(ഹൃദയം)കളിലുള്ളതിനെപ്പറ്റി

തീര്‍ച്ചയായും അല്ലാഹു ആകാശഭൂമികളില്‍ ഒളിഞ്ഞു കിടക്കുന്നവയൊക്കെയും അറിയുന്നവനാണ്. സംശയമില്ല, മനസ്സുകള്‍ ഒളിപ്പിച്ചുവെക്കുന്നതെല്ലാം നന്നായറിയുന്നവനാണവന്‍.

തഫ്സീര്‍

هُوَ الَّذِيْ جَعَلَكُمْ خَلٰۤىِٕفَ فِى الْاَرْضِۗ فَمَنْ كَفَرَ فَعَلَيْهِ كُفْرُهٗۗ وَلَا يَزِيْدُ الْكٰفِرِيْنَ كُفْرُهُمْ عِنْدَ رَبِّهِمْ اِلَّا مَقْتًا ۚوَلَا يَزِيْدُ الْكٰفِرِيْنَ كُفْرُهُمْ اِلَّا خَسَارًا   ( فاطر: ٣٩ )

huwa alladhī
هُوَ ٱلَّذِى
അവന്‍ യാതൊരുവനാണ്
jaʿalakum
جَعَلَكُمْ
നിങ്ങളെ ആക്കിയ
khalāifa
خَلَٰٓئِفَ
പിന്‍ഗാമികള്‍, പ്രതിനിധികള്‍
fī l-arḍi
فِى ٱلْأَرْضِۚ
ഭൂമിയില്‍
faman kafara
فَمَن كَفَرَ
അതിനാല്‍ ആര്‍ അവിശ്വസിച്ചുവോ
faʿalayhi
فَعَلَيْهِ
എന്നാലവന്റെ മേലാണ്
kuf'ruhu
كُفْرُهُۥۖ
അവന്റെ അവിശ്വാസം
walā yazīdu l-kāfirīna
وَلَا يَزِيدُ ٱلْكَٰفِرِينَ
അവിശ്വാസികള്‍ക്കു വര്‍ദ്ധിപ്പിക്കുകയില്ല
kuf'ruhum
كُفْرُهُمْ
അവരുടെ അവിശ്വാസം
ʿinda rabbihim
عِندَ رَبِّهِمْ
തങ്ങളുടെ റബ്ബിന്റെ അടുക്കല്‍
illā maqtan
إِلَّا مَقْتًاۖ
കഠിനകോപ (ക്രോധ)ത്തെയല്ലാതെ
walā yazīdu l-kāfirīna
وَلَا يَزِيدُ ٱلْكَٰفِرِينَ
അവിശ്വാസികള്‍ക്കു വര്‍ദ്ധിപ്പിക്കയില്ല
kuf'ruhum
كُفْرُهُمْ
അവരുടെ അവിശ്വാസം
illā khasāran
إِلَّا خَسَارًا
നഷ്ടമല്ലാതെ

നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കിയത് അവനാണ്. ആരെങ്കിലും അവിശ്വസിക്കുന്നുവെങ്കില്‍ ആ അവിശ്വാസത്തിന്റെ ദോഷം അവനു തന്നെയാണ്. സത്യനിഷേധികള്‍ക്ക് അവരുടെ സത്യനിഷേധം തങ്ങളുടെ നാഥന്റെയടുത്ത് അവന്റെ കോപമല്ലാതൊന്നും വര്‍ധിപ്പിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അവരുടെ സത്യനിഷേധം നഷ്ടമല്ലാതൊന്നും പെരുപ്പിക്കുകയില്ല.

തഫ്സീര്‍

قُلْ اَرَاَيْتُمْ شُرَكَاۤءَكُمُ الَّذِيْنَ تَدْعُوْنَ مِنْ دُوْنِ اللّٰهِ ۗاَرُوْنِيْ مَاذَا خَلَقُوْا مِنَ الْاَرْضِ اَمْ لَهُمْ شِرْكٌ فِى السَّمٰوٰتِۚ اَمْ اٰتَيْنٰهُمْ كِتٰبًا فَهُمْ عَلٰى بَيِّنَتٍ مِّنْهُۚ بَلْ اِنْ يَّعِدُ الظّٰلِمُوْنَ بَعْضُهُمْ بَعْضًا اِلَّا غُرُوْرًا   ( فاطر: ٤٠ )

qul
قُلْ
പറയുക
ara-aytum
أَرَءَيْتُمْ
നിങ്ങള്‍ കണ്ടുവോ
shurakāakumu
شُرَكَآءَكُمُ
നിങ്ങളുടെ പങ്കുക്കാരെ
alladhīna tadʿūna
ٱلَّذِينَ تَدْعُونَ
നിങ്ങള്‍ വിളിക്കുന്ന
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനുപുറമെ
arūnī
أَرُونِى
എനിക്കു കാണിച്ചുതരുവിന്‍
mādhā khalaqū
مَاذَا خَلَقُوا۟
അവരെന്തു സൃഷ്ടിച്ചുവെന്നു
mina l-arḍi
مِنَ ٱلْأَرْضِ
ഭൂമിയില്‍നിന്നു
am lahum
أَمْ لَهُمْ
അതല്ല അവര്‍ക്കുണ്ടോ
shir'kun
شِرْكٌ
വല്ല പങ്കും
fī l-samāwāti
فِى ٱلسَّمَٰوَٰتِ
ആകാശങ്ങളില്‍
am ātaynāhum
أَمْ ءَاتَيْنَٰهُمْ
അതല്ലെങ്കില്‍ നാമവര്‍ക്കു കൊടുത്തിട്ടുണ്ടോ
kitāban
كِتَٰبًا
വല്ല ഗ്രന്ഥവും
fahum
فَهُمْ
എന്നിട്ടവര്‍
ʿalā bayyinatin
عَلَىٰ بَيِّنَتٍ
വല്ല തെളിവിന്‍മേലുമാണ്
min'hu
مِّنْهُۚ
അതില്‍നിന്നു
bal
بَلْ
പക്ഷെ
in yaʿidu
إِن يَعِدُ
വാഗ്ദാനം ചെയ്യുന്നില്ല
l-ẓālimūna
ٱلظَّٰلِمُونَ
അക്രമികള്‍
baʿḍuhum baʿḍan
بَعْضُهُم بَعْضًا
അവരില്‍ ചിലര്‍ ചിലരോടു
illā ghurūran
إِلَّا غُرُورًا
വഞ്ചന (ചതി, കൃത്രിമം) അല്ലാതെ

പറയുക: ''അല്ലാഹുവെക്കൂടാതെ നിങ്ങള്‍ വിളിച്ചുപ്രാര്‍ഥിക്കുന്ന നിങ്ങളുടെ പങ്കാളികളെപ്പറ്റി നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയില്‍ എന്താണ് അവര്‍ സൃഷ്ടിച്ചതെന്ന് എനിക്കൊന്നു കാണിച്ചുതരൂ. അല്ലെങ്കില്‍ ആകാശങ്ങളിലവര്‍ക്ക് വല്ല പങ്കുമുണ്ടോ? അതല്ലെങ്കില്‍ നാം അവര്‍ക്കെന്തെങ്കിലും പ്രമാണം നല്‍കിയിട്ടുണ്ടോ? അതില്‍നിന്നുള്ള തെളിവനുസരിച്ചാണോ അവര്‍ നിലകൊള്ളുന്നത്?'' എന്നാല്‍ അതൊന്നുമല്ല; അക്രമികള്‍ അന്യോന്യം വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്നത് വെറും വഞ്ചന മാത്രമാണ്.

തഫ്സീര്‍