يٰٓاَيُّهَا النَّاسُ اتَّقُوْا رَبَّكُمُ الَّذِيْ خَلَقَكُمْ مِّنْ نَّفْسٍ وَّاحِدَةٍ وَّخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيْرًا وَّنِسَاۤءً ۚ وَاتَّقُوا اللّٰهَ الَّذِيْ تَسَاۤءَلُوْنَ بِهٖ وَالْاَرْحَامَ ۗ اِنَّ اللّٰهَ كَانَ عَلَيْكُمْ رَقِيْبًا ( النساء: ١ )
yāayyuhā l-nāsu
يَٰٓأَيُّهَا ٱلنَّاسُ
ഹേ, മനുഷ്യരേ
ittaqū rabbakumu
ٱتَّقُوا۟ رَبَّكُمُ
നിങ്ങളുടെ റബ്ബിനെ (രക്ഷിതാവിനെ) നിങ്ങള്‍ സൂക്ഷിക്കുവിന്‍
alladhī khalaqakum
ٱلَّذِى خَلَقَكُم
നിങ്ങളെ സൃഷ്ടിച്ചവനായ
min nafsin
مِّن نَّفْسٍ
ഒരു ആത്മാവില്‍ (ദേഹത്തില്‍ - ആളില്‍) നിന്ന്
wāḥidatin
وَٰحِدَةٍ
ഒരേ, ഒന്നായ
wakhalaqa
وَخَلَقَ
സൃഷ്ടിക്കുകയും ചെയ്തു
min'hā
مِنْهَا
അതില്‍നിന്നു (തന്നെ)
zawjahā
زَوْجَهَا
അതിന്‍റെ ഇണയെ (ഭാര്യയെ)
wabatha
وَبَثَّ
വ്യാപിപ്പിക്കുക (പരത്തുക - വിതരണം ചെയ്യുക)യും ചെയ്തു
min'humā
مِنْهُمَا
അവര്‍ രണ്ടാളില്‍ നിന്നും
rijālan
رِجَالًا
പുരുഷന്മാരെ
kathīran
كَثِيرًا
വളരെ, ധാരാളം
wanisāan
وَنِسَآءًۚ
സ്ത്രീകളെയും
wa-ittaqū
وَٱتَّقُوا۟
നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍
l-laha alladhī
ٱللَّهَ ٱلَّذِى
യാതൊരു അല്ലാഹുവിനെ
tasāalūna
تَسَآءَلُونَ
നിങ്ങളന്യോന്യം ചോദിക്കുന്നു
bihi
بِهِۦ
അവനെക്കൊണ്ട്, അവന്‍റെ പേരില്‍
wal-arḥāma
وَٱلْأَرْحَامَۚ
കുടുംബ (രക്ത) ന്ധങ്ങളെയും
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
kāna
كَانَ
ആകുന്നു, ആയിരിക്കുന്നു
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍, നിങ്ങളില്‍
raqīban
رَقِيبًا
മേല്‍നോട്ടം ചെയ്യുന്നവന്‍
ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവനാണ്.
തഫ്സീര്‍ وَاٰتُوا الْيَتٰمٰىٓ اَمْوَالَهُمْ وَلَا تَتَبَدَّلُوا الْخَبِيْثَ بِالطَّيِّبِ ۖ وَلَا تَأْكُلُوْٓا اَمْوَالَهُمْ اِلٰٓى اَمْوَالِكُمْ ۗ اِنَّهٗ كَانَ حُوْبًا كَبِيْرًا ( النساء: ٢ )
waātū
وَءَاتُوا۟
നിങ്ങള്‍ കൊടുക്കുവിന്‍
l-yatāmā
ٱلْيَتَٰمَىٰٓ
അനാഥകള്‍ക്ക്
amwālahum
أَمْوَٰلَهُمْۖ
അവരുടെ സ്വത്തുക്കള്‍
walā tatabaddalū
وَلَا تَتَبَدَّلُوا۟
നിങ്ങള്‍ മാറ്റിയെടുക്കരുത്, പകരമെടുക്കരുത്
l-khabītha
ٱلْخَبِيثَ
ദുഷിച്ചതിനെ, ചീത്തയെ
bil-ṭayibi
بِٱلطَّيِّبِۖ
നല്ലതിന്, ശുദ്ധമായതിന് (പകരം)
walā takulū
وَلَا تَأْكُلُوٓا۟
നിങ്ങള്‍ തിന്നുകയും ചെയ്യരുത്
amwālahum
أَمْوَٰلَهُمْ
അവരുടെ സ്വത്തുക്കളെ
ilā amwālikum
إِلَىٰٓ أَمْوَٰلِكُمْۚ
നിങ്ങളുടെ സ്വത്തുക്കളിലേക്ക് (കൂട്ടിച്ചേര്‍ത്തുകൊണ്ട്)
innahu
إِنَّهُۥ
നിശ്ചയമായും അത്
അനാഥകളുടെ സ്വത്ത് നിങ്ങള്‍അവര്‍ക്കു വിട്ടുകൊടുക്കുക. നല്ല സമ്പത്തിനെ ചീത്തയാക്കി മാറ്റരുത്. അവരുടെ സ്വത്തും നിങ്ങളുടെ സ്വത്തും കൂട്ടിക്കലര്‍ത്തി തിന്നരുത്. സംശയം വേണ്ട; കൊടും പാപമാണത്.
തഫ്സീര്‍ وَاِنْ خِفْتُمْ اَلَّا تُقْسِطُوْا فِى الْيَتٰمٰى فَانْكِحُوْا مَا طَابَ لَكُمْ مِّنَ النِّسَاۤءِ مَثْنٰى وَثُلٰثَ وَرُبٰعَ ۚ فَاِنْ خِفْتُمْ اَلَّا تَعْدِلُوْا فَوَاحِدَةً اَوْ مَا مَلَكَتْ اَيْمَانُكُمْ ۗ ذٰلِكَ اَدْنٰٓى اَلَّا تَعُوْلُوْاۗ ( النساء: ٣ )
wa-in khif'tum
وَإِنْ خِفْتُمْ
നിങ്ങള്‍ ഭയപ്പെട്ടുവെങ്കില്‍
allā tuq'siṭū
أَلَّا تُقْسِطُوا۟
നിങ്ങള്‍ നീതിമുറ പാലിക്കുകയില്ലെന്ന്
fī l-yatāmā
فِى ٱلْيَتَٰمَىٰ
അനാഥകളില്‍, അനാഥകളുടെ കാര്യത്തില്‍
fa-inkiḥū
فَٱنكِحُوا۟
എന്നാല്‍ നിങ്ങള്‍ വിവാഹം ചെയ്തുകൊള്ളുവിന്‍
mā ṭāba
مَا طَابَ
നന്നായത് (നന്നായി തോന്നിയത്), തൃപ്തിയായത്
mina l-nisāi
مِّنَ ٱلنِّسَآءِ
സ്ത്രീകളില്‍ നിന്ന്
mathnā
مَثْنَىٰ
ഈരണ്ടു (വീതം)
wathulātha
وَثُلَٰثَ
മുമ്മൂന്നും
warubāʿa
وَرُبَٰعَۖ
നന്നാലും
fa-in khif'tum
فَإِنْ خِفْتُمْ
എനി നിങ്ങള്‍ ഭയപ്പെട്ടെങ്കില്‍
allā taʿdilū
أَلَّا تَعْدِلُوا۟
നിങ്ങള്‍ നീതി (മര്യാദ) ചെയ്കയില്ലെന്ന്
fawāḥidatan
فَوَٰحِدَةً
എന്നാല്‍ ഒന്ന്, ഒരുവള്‍
aw mā malakat
أَوْ مَا مَلَكَتْ
അല്ലെങ്കില്‍ ഉടമപ്പെടുത്തിയത്
aymānukum
أَيْمَٰنُكُمْۚ
നിങ്ങളുടെ വലങ്കൈകള്‍
adnā
أَدْنَىٰٓ
കൂടുതല്‍ അടുത്തതാണ് (യോജിച്ചതാണ്)
allā taʿūlū
أَلَّا تَعُولُوا۟
നിങ്ങള്‍ തെറ്റിപ്പോകാതിരിക്കുവാന്‍
അനാഥകളുടെ കാര്യത്തില്‍ നീതിപാലിക്കാനാവില്ലെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട സ്ത്രീകളില്‍നിന്ന് രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്യുക. എന്നാല്‍ അവര്‍ക്കിടയില്‍ നീതി പാലിക്കാനാവില്ലെന്ന് ആശങ്കിക്കുന്നുവെങ്കില്‍ ഒരൊറ്റ സ്ത്രീയെ മാത്രമേ വിവാഹം ചെയ്യാവൂ. അല്ലെങ്കില്‍ നിങ്ങളുടെ അധീനതയിലുള്ളവരെ ഭാര്യമാരാക്കുക. നിങ്ങള്‍ പരിധി ലംഘിക്കുന്നവരാവാതിരിക്കാന്‍ അതാണ് ഏറ്റം നല്ലത്.
തഫ്സീര്‍ وَاٰتُوا النِّسَاۤءَ صَدُقٰتِهِنَّ نِحْلَةً ۗ فَاِنْ طِبْنَ لَكُمْ عَنْ شَيْءٍ مِّنْهُ نَفْسًا فَكُلُوْهُ هَنِيْۤـًٔا مَّرِيْۤـًٔا ( النساء: ٤ )
waātū l-nisāa
وَءَاتُوا۟ ٱلنِّسَآءَ
സ്ത്രീകള്‍ക്ക് നിങ്ങള്‍ കൊടുക്കുകയും ചെയ്യുവിന്‍
ṣaduqātihinna
صَدُقَٰتِهِنَّ
അവരുടെ മഹ്‌റുകള്‍, വിവാഹമൂല്യങ്ങള്‍
niḥ'latan
نِحْلَةًۚ
(ഇഷ്ട - ഔപചാരിക - നിര്‍ബന്ധ) ദാനമായി, പാരിതോഷികമായി
fa-in ṭib'na
فَإِن طِبْنَ
എനി അവര്‍ നന്നായാല്‍ (തൃപ്തിപ്പെട്ടാല്‍)
ʿan shayin
عَن شَىْءٍ
വല്ലതിനെക്കുറിച്ചും
min'hu
مِّنْهُ
അതില്‍ നിന്ന്
nafsan
نَفْسًا
മനസ്സ്, മനസാ
fakulūhu
فَكُلُوهُ
എന്നാല്‍ നിങ്ങളത് തിന്നു (ഉപയോഗിച്ചു)കൊള്ളുവിന്‍
hanīan
هَنِيٓـًٔا
മംഗളമായി (സേന്താഷപൂര്‍വ്വം)
marīan
مَّرِيٓـًٔا
സുഖകരമായി
സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യം തികഞ്ഞ തൃപ്തിയോടെ നല്‍കുക. അതില്‍ നിന്നെന്തെങ്കിലും അവര്‍ നല്ല മനസ്സോടെ വിട്ടുതരികയാണെങ്കില്‍ നിങ്ങളത് സന്തോഷത്തോടെ സുഖമായി തിന്നുകൊള്ളുക.
തഫ്സീര്‍ وَلَا تُؤْتُوا السُّفَهَاۤءَ اَمْوَالَكُمُ الَّتِيْ جَعَلَ اللّٰهُ لَكُمْ قِيٰمًا وَّارْزُقُوْهُمْ فِيْهَا وَاكْسُوْهُمْ وَقُوْلُوْا لَهُمْ قَوْلًا مَّعْرُوْفًا ( النساء: ٥ )
walā tu'tū
وَلَا تُؤْتُوا۟
നിങ്ങള്‍ കൊടുക്കുകയും ചെയ്യരുത്
l-sufahāa
ٱلسُّفَهَآءَ
ഭോഷന്മാര്‍ക്ക്
amwālakumu
أَمْوَٰلَكُمُ
നിങ്ങളുടെ സ്വത്തുക്കള്‍
allatī jaʿala
ٱلَّتِى جَعَلَ
ആക്കിയിട്ടുള്ളതായ
qiyāman
قِيَٰمًا
ഒരു നിലനില്‍പ് (നില്‍ക്കുവാനുള്ള ഒരു താങ്ങ്)
wa-ur'zuqūhum
وَٱرْزُقُوهُمْ
അവര്‍ക്കു നിങ്ങള്‍ ഉപജീവനം (ആഹാരം) നല്‍കുകയും ചെയ്യുവിന്‍
fīhā
فِيهَا
അതിലൂടെ (അതുവഴി - അതില്‍നിന്ന്)
wa-ik'sūhum
وَٱكْسُوهُمْ
അവര്‍ക്കു വസ്ത്രവും നല്‍കുവിന്‍, ഉടുക്കാനും കൊടുക്കുക
waqūlū
وَقُولُوا۟
നിങ്ങള്‍ പറയുകയും ചെയ്യുക
maʿrūfan
مَّعْرُوفًا
മര്യാദപ്പെട്ട, സദാചാരപരമായ
അല്ലാഹു നിങ്ങളുടെ നിലനില്‍പ്പിന് ആധാരമായി നിശ്ചയിച്ച സമ്പത്ത് കാര്യവിചാരമില്ലാത്തവര്‍ക്ക് നിങ്ങള്‍ കൈവിട്ടുകൊടുക്കരുത്. എന്നാല്‍ അതില്‍നിന്ന് അവര്‍ക്ക് നിങ്ങള്‍ ഉണ്ണാനും ഉടുക്കാനും കൊടുക്കുക. അവരോട് നല്ല വാക്കു പറയുകയും ചെയ്യുക.
തഫ്സീര്‍ وَابْتَلُوا الْيَتٰمٰى حَتّٰىٓ اِذَا بَلَغُوا النِّكَاحَۚ فَاِنْ اٰنَسْتُمْ مِّنْهُمْ رُشْدًا فَادْفَعُوْٓا اِلَيْهِمْ اَمْوَالَهُمْ ۚ وَلَا تَأْكُلُوْهَآ اِسْرَافًا وَّبِدَارًا اَنْ يَّكْبَرُوْا ۗ وَمَنْ كَانَ غَنِيًّا فَلْيَسْتَعْفِفْ ۚ وَمَنْ كَانَ فَقِيْرًا فَلْيَأْكُلْ بِالْمَعْرُوْفِ ۗ فَاِذَا دَفَعْتُمْ اِلَيْهِمْ اَمْوَالَهُمْ فَاَشْهِدُوْا عَلَيْهِمْ ۗ وَكَفٰى بِاللّٰهِ حَسِيْبًا ( النساء: ٦ )
wa-ib'talū
وَٱبْتَلُوا۟
നിങ്ങള്‍ പരീക്ഷിക്കുകയും ചെയ്യുക
l-yatāmā
ٱلْيَتَٰمَىٰ
അനാഥകളെ
ḥattā
حَتَّىٰٓ
അങ്ങനെ, വരേക്ക്
idhā balaghū
إِذَا بَلَغُوا۟
അവര്‍ എത്തിയാല്‍, പ്രാപിച്ചാല്‍
l-nikāḥa
ٱلنِّكَاحَ
വിവാഹത്തിങ്കല്‍
fa-in ānastum
فَإِنْ ءَانَسْتُم
എന്നിട്ടു നിങ്ങള്‍ കണ്ടറിഞ്ഞെ (കണ്ടുതൃപ്തിപ്പെട്ടെ)ങ്കില്‍
min'hum
مِّنْهُمْ
അവരില്‍നിന്ന്
rush'dan
رُشْدًا
തന്റേടം, നേര്‍വഴി, കാര്യബോധം
fa-id'faʿū
فَٱدْفَعُوٓا۟
അപ്പോള്‍ നിങ്ങള്‍ കൊടുക്കുവിന്‍, നീക്കിക്കൊടുക്കണം
ilayhim
إِلَيْهِمْ
അവര്‍ക്ക്, അവരിലേക്ക്
amwālahum
أَمْوَٰلَهُمْۖ
അവരുടെ സ്വത്തുക്കള്‍
walā takulūhā
وَلَا تَأْكُلُوهَآ
അത് (അവ) നിങ്ങള്‍ തിന്നുകയും അരുത്
is'rāfan
إِسْرَافًا
അതിരു കവിച്ചലായിട്ട്
wabidāran
وَبِدَارًا
ധൃതിപ്പെട്ടും
an yakbarū
أَن يَكْبَرُوا۟ۚ
അവര്‍ വലുതാകുന്നതിനു (വലുതാകുമെന്നതിനാല്‍)
waman kāna
وَمَن كَانَ
ആരെങ്കിലും ആയിരുന്നാല്‍
ghaniyyan
غَنِيًّا
ധനികന്‍
falyastaʿfif
فَلْيَسْتَعْفِفْۖ
അവന്‍ മാന്യത പാലിക്കട്ടെ
waman kāna
وَمَن كَانَ
ആരെങ്കിലും ആയിരുന്നാല്‍
faqīran
فَقِيرًا
ദരിദ്രന്‍, ആവശ്യക്കാരന്‍
falyakul
فَلْيَأْكُلْ
എന്നാലവന്‍ തിന്നുകൊള്ളട്ടെ
bil-maʿrūfi
بِٱلْمَعْرُوفِۚ
മര്യാദ (സദാചാരം - പതിവ്) അനുസരിച്ച്
fa-idhā dafaʿtum
فَإِذَا دَفَعْتُمْ
എന്നാല്‍ നിങ്ങള്‍ കൊടുത്താല്‍ (ഏല്‍പിച്ചാല്‍)
ilayhim
إِلَيْهِمْ
അവര്‍ക്ക്
amwālahum
أَمْوَٰلَهُمْ
അവരുടെ സ്വത്തുക്കള്‍
fa-ashhidū
فَأَشْهِدُوا۟
അപ്പോള്‍ നിങ്ങള്‍ സാക്ഷ്യപ്പെടുത്തുവിന്‍
ʿalayhim
عَلَيْهِمْۚ
അവരുടെമേല്‍
wakafā
وَكَفَىٰ
മതി, മതി താനും
bil-lahi
بِٱللَّهِ
അല്ലാഹു (തന്നെ)
ḥasīban
حَسِيبًا
കണക്കുനോക്കുന്നവനായിട്ട്
വിവാഹ പ്രായമാകുംവരെ അനാഥകളെ, അവര്‍ പക്വത പ്രാപിച്ചോ എന്ന് നിങ്ങള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുക. അങ്ങനെ അവര്‍ കാര്യപ്രാപ്തി കൈവരിച്ചതായി കണ്ടാല്‍ അവരുടെ സ്വത്ത് അവര്‍ക്കു വിട്ടുകൊടുക്കുക. അവര്‍ വളര്‍ന്നുവലുതാവുകയാണല്ലോ എന്ന് കരുതി അവരുടെ ധനം ധൂര്‍ത്തടിച്ച് ധൃതിയില്‍ തിന്നുതീര്‍ക്കരുത്. സ്വത്ത് കൈകാര്യം ചെയ്യുന്നവന്‍ സമ്പന്നനാണെങ്കില്‍ അനാഥകളുടെ സ്വത്തില്‍നിന്ന് ഒന്നും എടുക്കാതെ മാന്യത കാണിക്കണം. ദരിദ്രനാണെങ്കില്‍ ന്യായമായതെടുത്ത് ആഹരിക്കാവുന്നതാണ്. സ്വത്ത് അവരെ തിരിച്ചേല്‍പിക്കുമ്പോള്‍ നിങ്ങളതിന് സാക്ഷിനിര്‍ത്തണം. കണക്കുനോക്കാന്‍ അല്ലാഹുതന്നെ മതി.
തഫ്സീര്‍ لِلرِّجَالِ نَصِيْبٌ مِّمَّا تَرَكَ الْوَالِدٰنِ وَالْاَقْرَبُوْنَۖ وَلِلنِّسَاۤءِ نَصِيْبٌ مِّمَّا تَرَكَ الْوَالِدٰنِ وَالْاَقْرَبُوْنَ مِمَّا قَلَّ مِنْهُ اَوْ كَثُرَ ۗ نَصِيْبًا مَّفْرُوْضًا ( النساء: ٧ )
lilrrijāli
لِّلرِّجَالِ
പുരുഷന്മാര്‍ക്കുണ്ട്
naṣībun
نَصِيبٌ
ഓഹരി, വിഹിതം, പങ്ക്
mimmā taraka
مِّمَّا تَرَكَ
വിട്ടുപോയ (ഉപേക്ഷിച്ച)തില്‍ നിന്ന്
l-wālidāni
ٱلْوَٰلِدَانِ
മാതാപിതാക്കള്‍
wal-aqrabūna
وَٱلْأَقْرَبُونَ
അടുത്ത കുടുംബങ്ങളും
walilnnisāi
وَلِلنِّسَآءِ
സ്ത്രീകള്‍ക്കുമുണ്ട്
mimmā taraka
مِّمَّا تَرَكَ
വിട്ടുപോയതില്‍ നിന്ന്
l-wālidāni
ٱلْوَٰلِدَانِ
മാതാപിതാക്കള്‍
wal-aqrabūna
وَٱلْأَقْرَبُونَ
അടുത്ത കുടുംബങ്ങളും
mimmā qalla
مِمَّا قَلَّ
കുറഞ്ഞതില്‍ നിന്ന്
min'hu
مِنْهُ
അതില്‍ നിന്ന്
aw kathura
أَوْ كَثُرَۚ
അല്ലെങ്കില്‍ അധികരിച്ച(തില്‍ നിന്ന്)
naṣīban
نَصِيبًا
ഓഹരി, ഓഹരിയായിട്ട്
mafrūḍan
مَّفْرُوضًا
നിര്‍ണയം (നിശ്ചയം - നിര്‍ബ്ബന്ധം) ചെയ്യപ്പെട്ട
മാതാപിതാക്കളും ഉറ്റബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് വിഹിതമുണ്ട്. മാതാപിതാക്കളും ഉറ്റബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും വിഹിതമുണ്ട്. സ്വത്ത് കുറവായാലും കൂടുതലായാലും ശരി. ഈ വിഹിതം അല്ലാഹു നിശ്ചയിച്ചതാണ്.
തഫ്സീര്‍ وَاِذَا حَضَرَ الْقِسْمَةَ اُولُوا الْقُرْبٰى وَالْيَتٰمٰى وَالْمَسٰكِيْنُ فَارْزُقُوْهُمْ مِّنْهُ وَقُوْلُوْا لَهُمْ قَوْلًا مَّعْرُوْفًا ( النساء: ٨ )
wa-idhā ḥaḍara
وَإِذَا حَضَرَ
ഹാജരായാല്‍, സന്നിഹിതരായാല്‍
l-qis'mata
ٱلْقِسْمَةَ
ഭാഗത്തിങ്കല്‍, ഭാഗിക്കുന്നേടത്ത്, ഓഹരിക്കല്‍
ulū l-qur'bā
أُو۟لُوا۟ ٱلْقُرْبَىٰ
കുടുംബക്കാര്‍, കുടുംബബന്ധമുള്ളവര്‍
wal-yatāmā
وَٱلْيَتَٰمَىٰ
അനാഥകളും
wal-masākīnu
وَٱلْمَسَٰكِينُ
സാധുക്കളും, പാവങ്ങളും
fa-ur'zuqūhum
فَٱرْزُقُوهُم
എന്നാലവര്‍ക്ക് നിങ്ങള്‍ കൊടുക്കുവിന്‍
min'hu
مِّنْهُ
അതില്‍ നിന്ന്
waqūlū
وَقُولُوا۟
നിങ്ങള്‍ പറയുകയും ചെയ്യുവിന്‍
maʿrūfan
مَّعْرُوفًا
മര്യാദപ്പെട്ട (നല്ല)
ഓഹരിവെക്കുമ്പോള്‍ ബന്ധുക്കളും അനാഥരും ദരിദ്രരും അവിടെ വന്നിട്ടുണ്ടെങ്കില്‍ അതില്‍നിന്ന് അവര്‍ക്കും എന്തെങ്കിലും കൊടുക്കുക. അവരോട് നല്ല വാക്ക് പറയുകയും ചെയ്യുക.
തഫ്സീര്‍ وَلْيَخْشَ الَّذِيْنَ لَوْ تَرَكُوْا مِنْ خَلْفِهِمْ ذُرِّيَّةً ضِعٰفًا خَافُوْا عَلَيْهِمْۖ فَلْيَتَّقُوا اللّٰهَ وَلْيَقُوْلُوْا قَوْلًا سَدِيْدًا ( النساء: ٩ )
walyakhsha
وَلْيَخْشَ
പേടിച്ചും കൊള്ളട്ടെ
alladhīna
ٱلَّذِينَ
യാതൊരു കൂട്ടര്‍
law tarakū
لَوْ تَرَكُوا۟
തങ്ങള്‍ വിട്ടുപോയിരുന്നാല്‍
min khalfihim
مِنْ خَلْفِهِمْ
തങ്ങളുടെ പിന്നില്‍, പിന്നാലെ
dhurriyyatan
ذُرِّيَّةً
സന്താനങ്ങളെ
ḍiʿāfan
ضِعَٰفًا
ദുര്‍ബ്ബലരായ, ബലഹീനരായ
khāfū
خَافُوا۟
അവര്‍ ഭയപ്പെടും (ഭയം തോന്നും)
ʿalayhim
عَلَيْهِمْ
അവരെപ്പറ്റി
falyattaqū l-laha
فَلْيَتَّقُوا۟ ٱللَّهَ
അപ്പോള്‍ (അതിനാല്‍) അവര്‍ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
walyaqūlū
وَلْيَقُولُوا۟
അവര്‍ പറയുകയും ചെയ്യട്ടെ
qawlan sadīdan
قَوْلًا سَدِيدًا
ചൊവ്വായ വാക്ക്
തങ്ങള്‍ക്കു പിറകെ ദുര്‍ബലരായ മക്കളെ വിട്ടേച്ചുപോകുന്നവര്‍ അവരെയോര്‍ത്ത് ആശങ്കിക്കുന്നതുപോലെ മറ്റുള്ളവരുടെ കാര്യത്തിലും അവര്‍ ആശങ്കയുള്ളവരാകട്ടെ. അങ്ങനെ അവര്‍ അല്ലാഹുവെ സൂക്ഷിക്കുകയും നല്ല വാക്ക് പറയുകയും ചെയ്യട്ടെ.
തഫ്സീര്‍ اِنَّ الَّذِيْنَ يَأْكُلُوْنَ اَمْوَالَ الْيَتٰمٰى ظُلْمًا اِنَّمَا يَأْكُلُوْنَ فِيْ بُطُوْنِهِمْ نَارًا ۗ وَسَيَصْلَوْنَ سَعِيْرًا ࣖ ( النساء: ١٠ )
inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരു കൂട്ടര്‍
yakulūna
يَأْكُلُونَ
അവര്‍ തിന്നും
amwāla
أَمْوَٰلَ
സ്വത്തുക്കളെ
l-yatāmā
ٱلْيَتَٰمَىٰ
അനാഥകളുടെ
innamā yakulūna
إِنَّمَا يَأْكُلُونَ
അവര്‍ തിന്നുക മാത്രം ചെയ്യുന്നു, തീര്‍ച്ചയായും തിന്നുന്നു
fī buṭūnihim
فِى بُطُونِهِمْ
അവരുടെ വയറുകളില്‍ (നിറയെ)
nāran
نَارًاۖ
അഗ്നി, അഗ്നിമാത്രം
wasayaṣlawna
وَسَيَصْلَوْنَ
വഴിയെ അവര്‍ കടന്നെരിയുകയും ചെയ്യും
saʿīran
سَعِيرًا
കത്തിജ്ജ്വലിക്കുന്ന നരകത്തില്‍
അനാഥകളുടെ ധനം അന്യായമായി ആഹരിക്കുന്നവര്‍ അവരുടെ വയറുകളില്‍ തിന്നുനിറക്കുന്നത് തീയാണ്. സംശയം വേണ്ട; അവര്‍ നരകത്തീയില്‍ കത്തിയെരിയും.
തഫ്സീര്‍
القرآن الكريم - سورة النساء٤ An-Nisa (Surah 4 )
വിശുദ്ധ ഖുർആൻ വിവരങ്ങൾ :അന്നിസാഅ് القرآن الكريم: النساء Ayah Sajadat (سجدة ): - സൂറത്തുല്‍ (latin): An-Nisa' സൂറത്തുല്‍: 4 ആയത്ത് എണ്ണം: 176 ആകെ വാക്കുകൾ: 3054 ആകെ പ്രതീകങ്ങൾ: 6030 Number of Rukūʿs: 24 Revelation Location: സിവിൽ Revelation Order: 92 ആരംഭിക്കുന്നത്: 493