Skip to main content

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا خُذُوْا حِذْرَكُمْ فَانْفِرُوْا ثُبَاتٍ اَوِ انْفِرُوْا جَمِيْعًا   ( النساء: ٧١ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരേ
khudhū
خُذُوا۟
നിങ്ങള്‍ എടുക്കുവിന്‍, കൈക്കൊള്ളുവിന്‍
ḥidh'rakum
حِذْرَكُمْ
നിങ്ങളുടെ ജാഗ്രത, ശ്രദ്ധ, കാവല്‍
fa-infirū
فَٱنفِرُوا۟
അങ്ങനെ (അതിനാല്‍) നിങ്ങള്‍ പുറപ്പെട്ടു പോകുവിന്‍ (യുദ്ധത്തിന്)
thubātin
ثُبَاتٍ
പല കൂട്ടങ്ങളായി
awi infirū
أَوِ ٱنفِرُوا۟
അല്ലെങ്കില്‍ നിങ്ങള്‍ പുറപ്പെട്ടു പോകുവിന്‍
jamīʿan
جَمِيعًا
എല്ലാവരുമായി

വിശ്വസിച്ചവരേ, നിങ്ങള്‍ ജാഗ്രത പാലിക്കുക. അങ്ങനെ നിങ്ങള്‍ ചെറുസംഘങ്ങളായോ ഒന്നിച്ച് ഒറ്റസംഘമായോ യുദ്ധത്തിന് പുറപ്പെടുക.

തഫ്സീര്‍

وَاِنَّ مِنْكُمْ لَمَنْ لَّيُبَطِّئَنَّۚ فَاِنْ اَصَابَتْكُمْ مُّصِيْبَةٌ قَالَ قَدْ اَنْعَمَ اللّٰهُ عَلَيَّ اِذْ لَمْ اَكُنْ مَّعَهُمْ شَهِيْدًا   ( النساء: ٧٢ )

wa-inna minkum
وَإِنَّ مِنكُمْ
നിശ്ചയമായും നിങ്ങളില്‍ (തന്നെ) ഉണ്ട്
laman
لَمَن
ചിലര്‍, ഒരുവന്‍
layubaṭṭi-anna
لَّيُبَطِّئَنَّ
മടിച്ചു നില്ക്കുക തന്നെ ചെയ്യുന്ന, അവന്‍ മന്ദീഭവിപ്പിക്കും
fa-in aṣābatkum
فَإِنْ أَصَٰبَتْكُم
എന്നിട്ടു (അങ്ങനെ) നിങ്ങളെ ബാധിച്ചുവെങ്കില്‍
muṣībatun
مُّصِيبَةٌ
വല്ല ബാധയും, വിപത്തും
qāla
قَالَ
അവന്‍ പറയും, പറയുകയായി
qad anʿama
قَدْ أَنْعَمَ
അനുഗ്രഹം ചെയ്തിട്ടുണ്ട്, തീര്‍ച്ചയായും അനുഗ്രഹിച്ചു
l-lahu
ٱللَّهُ
അല്ലാഹു
ʿalayya
عَلَىَّ
എനിക്ക്
idh lam akun
إِذْ لَمْ أَكُن
ഞാന്‍ ആയിട്ടില്ലാത്ത സ്ഥിതിക്ക്, ആകാത്തതിനാല്‍
maʿahum
مَّعَهُمْ
അവരോടൊപ്പം (കൂടെ)
shahīdan
شَهِيدًا
ഹാജറുള്ളവന്‍, സന്നദ്ധന്‍

എന്നാല്‍ അറച്ചുനില്‍ക്കുന്ന ചിലരും നിങ്ങളിലുണ്ട്. അങ്ങനെ നിങ്ങള്‍ക്ക് വല്ല വിപത്തും വന്നുപെട്ടാല്‍ അവന്‍ പറയും: ''അല്ലാഹു എന്നെ അനുഗ്രഹിച്ചിരിക്കുന്നു. അല്ലെങ്കില്‍ ഞാനും അവരോടൊപ്പമുണ്ടാകുമായിരുന്നല്ലോ.''

തഫ്സീര്‍

وَلَىِٕنْ اَصَابَكُمْ فَضْلٌ مِّنَ اللّٰهِ لَيَقُوْلَنَّ كَاَنْ لَّمْ تَكُنْۢ بَيْنَكُمْ وَبَيْنَهٗ مَوَدَّةٌ يّٰلَيْتَنِيْ كُنْتُ مَعَهُمْ فَاَفُوْزَ فَوْزًا عَظِيْمًا   ( النساء: ٧٣ )

wala-in aṣābakum
وَلَئِنْ أَصَٰبَكُمْ
നിങ്ങള്‍ക്ക് ബാധിച്ചുവെങ്കിലോ, കിട്ടിയാലാകട്ടെ
faḍlun
فَضْلٌ
വല്ല അനുഗ്രഹവും, മെച്ചവും, ഔദാര്യം
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവിങ്കല്‍നിന്ന്
layaqūlanna
لَيَقُولَنَّ
തീര്‍ച്ചയായും അവന്‍ പറയും, പറയുക തന്നെ ചെയ്യും
ka-an lam takun
كَأَن لَّمْ تَكُنۢ
ഉണ്ടായിരുന്നില്ലാത്തപോലെ, ഇല്ലാത്ത മാതിരി
baynakum
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍
wabaynahu
وَبَيْنَهُۥ
അവന്നിടയിലും
mawaddatun
مَوَدَّةٌ
ഒരു താല്‍പര്യവും, സ്‌നേഹബന്ധവും
yālaytanī kuntu
يَٰلَيْتَنِى كُنتُ
ഹാ (അയ്യോ) ഞാനായെങ്കില്‍ (നന്നായേനേ)
maʿahum
مَعَهُمْ
ഞാന്‍ അവരോടുകൂടെ ആയിരുന്നു(വെങ്കില്‍)
fa-afūza
فَأَفُوزَ
എന്നാല്‍ ഞാന്‍ ഭാഗ്യം പ്രാപിക്കുമായിരുന്നു
fawzan ʿaẓīman
فَوْزًا عَظِيمًا
വമ്പിച്ച ഭാഗ്യം

എന്നാല്‍ നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് വല്ല അനുഗ്രഹവും കിട്ടിയാലോ; അവനും നിങ്ങളും തമ്മില്‍ ഒട്ടും സ്‌നേഹം ഉണ്ടായിട്ടില്ലാത്തപോലെ അവന്‍ പറയും: ''ഞാനും അവരുടെ കൂടെ ഉണ്ടായിരുന്നെങ്കില്‍ എനിക്കു വലിയ നേട്ടം കിട്ടിയേനെ.''

തഫ്സീര്‍

۞ فَلْيُقَاتِلْ فِيْ سَبِيْلِ اللّٰهِ الَّذِيْنَ يَشْرُوْنَ الْحَيٰوةَ الدُّنْيَا بِالْاٰخِرَةِ ۗ وَمَنْ يُّقَاتِلْ فِيْ سَبِيْلِ اللّٰهِ فَيُقْتَلْ اَوْ يَغْلِبْ فَسَوْفَ نُؤْتِيْهِ اَجْرًا عَظِيْمًا   ( النساء: ٧٤ )

falyuqātil
فَلْيُقَٰتِلْ
എന്നാല്‍ യുദ്ധം ചെയ്യട്ടെ
fī sabīli
فِى سَبِيلِ
മാര്‍ഗത്തില്‍
l-lahi
ٱللَّهِ
അല്ലാഹുവിന്‍റെ
alladhīna yashrūna
ٱلَّذِينَ يَشْرُونَ
വില്‍ക്കുന്നവര്‍
l-ḥayata l-dun'yā
ٱلْحَيَوٰةَ ٱلدُّنْيَا
ഐഹിക ജീവിതത്തെ
bil-ākhirati
بِٱلْءَاخِرَةِۚ
പരലോകത്തിന്
waman yuqātil
وَمَن يُقَٰتِلْ
വല്ലവനും യുദ്ധം ചെയ്യുന്നതായാല്‍
fī sabīli l-lahi
فِى سَبِيلِ ٱللَّهِ
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍
fayuq'tal
فَيُقْتَلْ
എന്നിട്ടവന്‍ കൊല്ലപ്പെട്ടാല്‍
aw yaghlib
أَوْ يَغْلِبْ
അല്ലെങ്കില്‍ വിജയിച്ചാല്‍
fasawfa
فَسَوْفَ
എന്നാല്‍ വഴിയെ (പിറകെ)
nu'tīhi
نُؤْتِيهِ
നാം അവന് നല്‍കും
ajran ʿaẓīman
أَجْرًا عَظِيمًا
വമ്പിച്ച പ്രതിഫലം

പരലോകത്തിനു വേണ്ടി ഈ ലോകജീവിതത്തെ വിറ്റവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പടപൊരുതട്ടെ. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പടവെട്ടി വധിക്കപ്പെട്ടവന്നും വിജയം വരിച്ചവന്നും നാം അതിമഹത്തായ പ്രതിഫലം നല്‍കുന്നതാണ്.

തഫ്സീര്‍

وَمَا لَكُمْ لَا تُقَاتِلُوْنَ فِيْ سَبِيْلِ اللّٰهِ وَالْمُسْتَضْعَفِيْنَ مِنَ الرِّجَالِ وَالنِّسَاۤءِ وَالْوِلْدَانِ الَّذِيْنَ يَقُوْلُوْنَ رَبَّنَآ اَخْرِجْنَا مِنْ هٰذِهِ الْقَرْيَةِ الظَّالِمِ اَهْلُهَاۚ وَاجْعَلْ لَّنَا مِنْ لَّدُنْكَ وَلِيًّاۚ وَاجْعَلْ لَّنَا مِنْ لَّدُنْكَ نَصِيْرًا   ( النساء: ٧٥ )

wamā lakum
وَمَا لَكُمْ
നിങ്ങള്‍ക്കെന്താണ്
lā tuqātilūna
لَا تُقَٰتِلُونَ
നിങ്ങള്‍ യുദ്ധം ചെയ്യാതെ, യുദ്ധം ചെയ്യുന്നില്ല
fī sabīli l-lahi
فِى سَبِيلِ ٱللَّهِ
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍
wal-mus'taḍʿafīna
وَٱلْمُسْتَضْعَفِينَ
ബലഹീനരായവരിലും, ദുര്‍ബ്ബലരായി ഗണിക്കപ്പെടുന്നവരുടെ കാര്യത്തിലും
mina l-rijāli
مِنَ ٱلرِّجَالِ
പുരുഷന്മാരാകുന്ന, പുരുഷന്മാരില്‍ നിന്നും
wal-nisāi
وَٱلنِّسَآءِ
സ്ത്രീകളും
wal-wil'dāni
وَٱلْوِلْدَٰنِ
കുട്ടികളും
alladhīna yaqūlūna
ٱلَّذِينَ يَقُولُونَ
പറഞ്ഞുകൊണ്ടിരിക്കുന്നവരായ
rabbanā akhrij'nā
رَبَّنَآ أَخْرِجْنَا
റബ്ബേ ഞങ്ങളെ നീ പുറത്താക്കിത്തരേണമേ
min hādhihi l-qaryati
مِنْ هَٰذِهِ ٱلْقَرْيَةِ
ഈ രാജ്യത്തു നിന്ന്
l-ẓālimi
ٱلظَّالِمِ
അക്രമി(കള്‍) ആയ
ahluhā
أَهْلُهَا
അതിലെ ആള്‍ക്കാര്‍
wa-ij'ʿal lanā
وَٱجْعَل لَّنَا
ഞങ്ങള്‍ക്ക് നീ ആക്കി (ഏര്‍പ്പെടുത്തി - ഉണ്ടാക്കി)ത്തരുകയും വേണമേ
min ladunka
مِن لَّدُنكَ
നിന്‍റെ പക്കല്‍ നിന്ന് (നിന്‍റെ വകയായി)
waliyyan
وَلِيًّا
ഒരു രക്ഷകനെ, ബന്ധുവെ, കൈകാര്യക്കാരനെ, മിത്രത്തെ
wa-ij'ʿal lanā
وَٱجْعَل لَّنَا
ഞങ്ങള്‍ക്ക് നീ ആക്കിത്തരുകയും വേണമേ
min ladunka
مِن لَّدُنكَ
നിന്‍റെ പക്കല്‍ നിന്ന്
naṣīran
نَصِيرًا
ഒരു സഹായകനെ

നിങ്ങളെന്തുകൊണ്ട് ദൈവമാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നില്ല? മര്‍ദ്ദിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും? അവരോ ഇങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരാണ്: ''ഞങ്ങളുടെ നാഥാ; മര്‍ദ്ദകരായ ജനം വിലസുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്റെ പക്കല്‍ നിന്ന് ഞങ്ങള്‍ക്ക് നീ ഒരു രക്ഷകനെ നിശ്ചയിച്ചുതരേണമേ. നിന്റെ ഭാഗത്തു നിന്ന് ഞങ്ങള്‍ക്ക് ഒരു സഹായിയെ നല്‍കേണമേ.''

തഫ്സീര്‍

اَلَّذِيْنَ اٰمَنُوْا يُقَاتِلُوْنَ فِيْ سَبِيْلِ اللّٰهِ ۚ وَالَّذِيْنَ كَفَرُوْا يُقَاتِلُوْنَ فِيْ سَبِيْلِ الطَّاغُوْتِ فَقَاتِلُوْٓا اَوْلِيَاۤءَ الشَّيْطٰنِ ۚ اِنَّ كَيْدَ الشَّيْطٰنِ كَانَ ضَعِيْفًا ۚ ࣖ   ( النساء: ٧٦ )

alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവര്‍
yuqātilūna
يُقَٰتِلُونَ
അവര്‍ യുദ്ധം ചെയ്യുന്നു, ചെയ്യും
fī sabīli l-lahi
فِى سَبِيلِ ٱللَّهِۖ
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍
wa-alladhīna kafarū
وَٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരാകട്ടെ
yuqātilūna
يُقَٰتِلُونَ
അവര്‍ യുദ്ധം ചെയ്യുന്നു
fī sabīli
فِى سَبِيلِ
മാര്‍ഗത്തില്‍
l-ṭāghūti
ٱلطَّٰغُوتِ
ത്വാഗൂത്തിന്‍റെ, ദുര്‍മൂര്‍ത്തിയുടെ (പിശാചിന്‍റെ)
faqātilū
فَقَٰتِلُوٓا۟
അതിനാല്‍ (എന്നാല്‍) നിങ്ങള്‍ യുദ്ധം ചെയ്യുവിന്‍
awliyāa
أَوْلِيَآءَ
ബന്ധുക്കളോട്, മിത്രങ്ങളോട്
l-shayṭāni
ٱلشَّيْطَٰنِۖ
പിശാചിന്‍റെ
inna kayda
إِنَّ كَيْدَ
നിശ്ചയമായും തന്ത്രം (ചതി - കെണി)
l-shayṭāni
ٱلشَّيْطَٰنِ
പിശാചിന്‍റെ
kāna
كَانَ
ആകുന്നു. ആയിരിക്കുന്നു
ḍaʿīfan
ضَعِيفًا
ദുര്‍ബ്ബലമായത്, അശക്തമായത്

സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. സത്യനിഷേധികള്‍ വ്യാജദൈവങ്ങളുടെ മാര്‍ഗത്തിലാണ് യുദ്ധം ചെയ്യുന്നത്. അതിനാല്‍ നിങ്ങള്‍ പിശാചിന്റെ കൂട്ടാളികളോട് പടവെട്ടുക. പിശാചിന്റെ തന്ത്രം നന്നെ ദുര്‍ബലം തന്നെ; തീര്‍ച്ച.

തഫ്സീര്‍

اَلَمْ تَرَ اِلَى الَّذِيْنَ قِيْلَ لَهُمْ كُفُّوْٓا اَيْدِيَكُمْ وَاَقِيْمُوا الصَّلٰوةَ وَاٰتُوا الزَّكٰوةَۚ فَلَمَّا كُتِبَ عَلَيْهِمُ الْقِتَالُ اِذَا فَرِيْقٌ مِّنْهُمْ يَخْشَوْنَ النَّاسَ كَخَشْيَةِ اللّٰهِ اَوْ اَشَدَّ خَشْيَةً ۚ وَقَالُوْا رَبَّنَا لِمَ كَتَبْتَ عَلَيْنَا الْقِتَالَۚ لَوْلَآ اَخَّرْتَنَآ اِلٰٓى اَجَلٍ قَرِيْبٍۗ قُلْ مَتَاعُ الدُّنْيَا قَلِيْلٌۚ وَالْاٰخِرَةُ خَيْرٌ لِّمَنِ اتَّقٰىۗ وَلَا تُظْلَمُوْنَ فَتِيْلًا   ( النساء: ٧٧ )

alam tara
أَلَمْ تَرَ
നീ കണ്ടില്ലേ, നോക്കുന്നില്ലേ
ilā alladhīna
إِلَى ٱلَّذِينَ
യാതൊരു കൂട്ടരെ (കൂട്ടരിലേക്ക്)
qīla lahum
قِيلَ لَهُمْ
അവരോട് പറയപ്പെട്ടു
kuffū
كُفُّوٓا۟
നിങ്ങള്‍ തടഞ്ഞുവെക്കുവിന്‍, ഒതുക്കി നിറുത്തുവിന്‍
aydiyakum
أَيْدِيَكُمْ
നിങ്ങളുടെ കൈകളെ
wa-aqīmū
وَأَقِيمُوا۟
നിങ്ങള്‍ നിലനിറുത്തുകയും ചെയ്യുവിന്‍
l-ṣalata
ٱلصَّلَوٰةَ
നമസ്‌കാരം
waātū
وَءَاتُوا۟
നിങ്ങള്‍ കൊടുക്കുകയും ചെയ്യുവിന്‍
l-zakata
ٱلزَّكَوٰةَ
സകാത്ത്
falammā kutiba
فَلَمَّا كُتِبَ
അങ്ങനെ (എന്നിട്ട്) നിയമിക്ക (നിര്‍ബ്ബന്ധമാക്ക)പ്പെട്ടപ്പോള്‍
ʿalayhimu
عَلَيْهِمُ
അവരുടെമേല്‍
l-qitālu
ٱلْقِتَالُ
യുദ്ധം
idhā farīqun
إِذَا فَرِيقٌ
അപ്പോള്‍ (അതാ) ഒരു വിഭാഗം (കൂട്ടര്‍ - സംഘം)
min'hum
مِّنْهُمْ
അവരില്‍നിന്ന്
yakhshawna
يَخْشَوْنَ
അവര്‍ ഭയപ്പെടുന്നു
l-nāsa
ٱلنَّاسَ
മനുഷ്യരെ
kakhashyati
كَخَشْيَةِ
ഭയപ്പാടു (ഭയപ്പെടുന്നതു) പോലെ
l-lahi
ٱللَّهِ
അല്ലാഹുവിനെ
aw ashadda
أَوْ أَشَدَّ
അല്ലെങ്കില്‍ കൂടുതല്‍ കടുത്ത, ശക്തമായ
khashyatan
خَشْيَةًۚ
ഭയപ്പാട്
waqālū
وَقَالُوا۟
അവര്‍ പറയുകയും ചെയ്തു
rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
lima katabta
لِمَ كَتَبْتَ
എന്തിനാണു നീ നിയമിച്ചത്, നിര്‍ബന്ധമാക്കി
ʿalaynā
عَلَيْنَا
ഞങ്ങളുടെ മേല്‍
l-qitāla
ٱلْقِتَالَ
യുദ്ധം
lawlā akhartanā
لَوْلَآ أَخَّرْتَنَآ
നീ (നിനക്ക്) ഞങ്ങളെ പിന്തിച്ചു (ഒഴിവാക്കി)ക്കൂടേ
ilā ajalin
إِلَىٰٓ أَجَلٍ
ഒരവധിവരെ
qarībin
قَرِيبٍۗ
അടുത്തതായ
qul
قُلْ
നീ പറയുക
matāʿu l-dun'yā
مَتَٰعُ ٱلدُّنْيَا
ഇഹത്തിലെ വിഭവം (അനുഭവം, സുഖം, സാമഗ്രികള്‍)
qalīlun
قَلِيلٌ
അല്‍പമായതാണ്
wal-ākhiratu
وَٱلْءَاخِرَةُ
പരലോകമാകട്ടെ
khayrun
خَيْرٌ
(ഏറ്റം) ഉത്തമമാണ്
limani ittaqā
لِّمَنِ ٱتَّقَىٰ
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
walā tuẓ'lamūna
وَلَا تُظْلَمُونَ
നിങ്ങള്‍ അക്രമം (അനീതി) ചെയ്യപ്പെടുകയുമില്ല
fatīlan
فَتِيلًا
ഒരു തരിമ്പും, ഒരളവും

നിങ്ങള്‍ നിങ്ങളുടെ കൈകളെ നിയന്ത്രിച്ചു നിര്‍ത്തുക; നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക; സകാത്ത് നല്‍കുകയും ചെയ്യുക; എന്ന കല്‍പന ലഭിച്ചവരെ നീ കണ്ടില്ലേ? പിന്നെ അവര്‍ക്ക് യുദ്ധം നിര്‍ബന്ധമാക്കിയപ്പോള്‍ അവരിലൊരുവിഭാഗം ജനങ്ങളെ പേടിക്കുന്നു; അല്ലാഹുവെപേടിക്കും പോലെയോ അതിനേക്കാള്‍ കൂടുതലോ ആയി. അവരിങ്ങനെ ആവലാതിപ്പെടുകയും ചെയ്യുന്നു: ''ഞങ്ങളുടെ നാഥാ, നീ എന്തിനാണ് ഞങ്ങള്‍ക്ക് യുദ്ധം നിര്‍ബന്ധമാക്കിയത്. അടുത്ത ഒരവധിവരെയെങ്കിലും ഞങ്ങള്‍ക്ക് അവസരം തന്നുകൂടായിരുന്നോ?'' അവരോടു പറയുക: ''ഐഹിക ജീവിതവിഭവം നന്നെ നിസ്സാരമാണ്. അല്ലാഹുവെ സൂക്ഷിക്കുന്നവര്‍ക്ക് പരലോകമാണ് കൂടുതലുത്തമം. അവിടെ നിങ്ങളോട് തീരേ അനീതി ഉണ്ടാവുകയില്ല.

തഫ്സീര്‍

اَيْنَمَا تَكُوْنُوْا يُدْرِكْكُّمُ الْمَوْتُ وَلَوْ كُنْتُمْ فِيْ بُرُوْجٍ مُّشَيَّدَةٍ ۗ وَاِنْ تُصِبْهُمْ حَسَنَةٌ يَّقُوْلُوْا هٰذِهٖ مِنْ عِنْدِ اللّٰهِ ۚ وَاِنْ تُصِبْهُمْ سَيِّئَةٌ يَّقُوْلُوْا هٰذِهٖ مِنْ عِنْدِكَ ۗ قُلْ كُلٌّ مِّنْ عِنْدِ اللّٰهِ ۗ فَمَالِ هٰٓؤُلَاۤءِ الْقَوْمِ لَا يَكَادُوْنَ يَفْقَهُوْنَ حَدِيْثًا   ( النساء: ٧٨ )

aynamā
أَيْنَمَا
എവിടെത്തന്നെ
takūnū
تَكُونُوا۟
നിങ്ങളായിരുന്നാലും
yud'rikkumu
يُدْرِككُّمُ
നിങ്ങളെ പിടിപെടും, കണ്ടുമുട്ടും, നിങ്ങളെ പ്രാപിക്കും
l-mawtu
ٱلْمَوْتُ
മരണം
walaw kuntum
وَلَوْ كُنتُمْ
നിങ്ങള്‍ ആയിരുന്നാലും ശരി
fī burūjin
فِى بُرُوجٍ
കൊത്തളങ്ങളില്‍, കോട്ടകളില്‍, മണിമാളികകളില്‍
mushayyadatin
مُّشَيَّدَةٍۗ
കെട്ടിപ്പൊക്കപ്പെട്ട
wa-in tuṣib'hum
وَإِن تُصِبْهُمْ
അവര്‍ക്കു ബാധിക്കുന്നുവെങ്കില്‍
ḥasanatun
حَسَنَةٌ
വല്ല നന്മയും, ഒരു നന്മ
yaqūlū
يَقُولُوا۟
അവര്‍ പറയും
hādhihi
هَٰذِهِۦ
ഇത്
min ʿindi l-lahi
مِنْ عِندِ ٱللَّهِۖ
അല്ലാഹുവിന്‍റെ അടുക്കല്‍നിന്നാണ്
wa-in tuṣib'hum
وَإِن تُصِبْهُمْ
അവര്‍ക്കു ബാധിക്കുന്നുവെങ്കിലോ
sayyi-atun
سَيِّئَةٌ
വല്ല (ഒരു) തിന്മയും
yaqūlū
يَقُولُوا۟
അവര്‍ പറയും
hādhihi
هَٰذِهِۦ
ഇത്
min ʿindika
مِنْ عِندِكَۚ
നിന്‍റെ അടുക്കല്‍ നിന്നാണ്
qul
قُلْ
നീ പറയുക
kullun
كُلٌّ
എല്ലാം (തന്നെ)
min ʿindi l-lahi
مِّنْ عِندِ ٱللَّهِۖ
അല്ലാഹുവിന്‍റെ അടുക്കല്‍നിന്നാണ്
famāli
فَمَالِ
എന്നാല്‍ എന്താണ്
hāulāi
هَٰٓؤُلَآءِ
ഈ കൂട്ടര്‍ക്ക്
l-qawmi
ٱلْقَوْمِ
(ഈ) ജനത(യായ)
lā yakādūna
لَا يَكَادُونَ
അവര്‍ ആകുമാറാകുന്നില്ല
yafqahūna
يَفْقَهُونَ
ഗ്രഹിക്കു(മാറാകുന്നില്ല)
ḥadīthan
حَدِيثًا
ഒരു വിഷയവും, വൃത്താന്തവും

''നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടും. നിങ്ങള്‍ ഭദ്രമായി കെട്ടിപ്പൊക്കിയ കോട്ടകള്‍ക്കകത്തായാലും.'' വല്ല നന്മയും വന്നുകിട്ടിയാല്‍ അവര്‍ പറയും: ''ഇത് ദൈവത്തിങ്കല്‍ നിന്നുള്ളതാണ്.'' വല്ല വിപത്തും ബാധിച്ചാല്‍ അവര്‍ പറയും: ''നീയാണിതിന് കാരണക്കാരന്‍.'' പറയുക: ''എല്ലാം അല്ലാഹുവിങ്കല്‍ നിന്നു തന്നെ. ഈ ജനതക്കെന്തുപറ്റി? ഇവരൊരു കാര്യവും മനസ്സിലാക്കുന്നില്ലല്ലോ.''

തഫ്സീര്‍

مَآ اَصَابَكَ مِنْ حَسَنَةٍ فَمِنَ اللّٰهِ ۖ وَمَآ اَصَابَكَ مِنْ سَيِّئَةٍ فَمِنْ نَّفْسِكَ ۗ وَاَرْسَلْنٰكَ لِلنَّاسِ رَسُوْلًا ۗ وَكَفٰى بِاللّٰهِ شَهِيْدًا   ( النساء: ٧٩ )

mā aṣābaka
مَّآ أَصَابَكَ
നിനക്കു ബാധിച്ചത് (എന്തും)
min ḥasanatin
مِنْ حَسَنَةٍ
നന്‍മയായിട്ട്
famina l-lahi
فَمِنَ ٱللَّهِۖ
അല്ലാഹുവിങ്കല്‍ നിന്നാണ്
wamā aṣābaka
وَمَآ أَصَابَكَ
നിനക്ക് ബാധിച്ചതോ, എന്തു ബാധിച്ചാലും
min sayyi-atin
مِن سَيِّئَةٍ
തിന്മയായിട്ട്
famin nafsika
فَمِن نَّفْسِكَۚ
നിന്‍റെ സ്വന്തത്തില്‍നിന്നാണ്, നിന്നില്‍ നിന്നു തന്നെ
wa-arsalnāka
وَأَرْسَلْنَٰكَ
നിന്നെ നാം അയക്കുകയും ചെയ്തിരിക്കുന്നു
lilnnāsi
لِلنَّاسِ
മനുഷ്യര്‍ക്ക്
rasūlan
رَسُولًاۚ
റസൂലായി, ദൂതനായി
wakafā
وَكَفَىٰ
മതി താനും
bil-lahi
بِٱللَّهِ
അല്ലാഹു തന്നെ
shahīdan
شَهِيدًا
സാക്ഷിയായി

നിനക്കു വന്നെത്തുന്ന നന്മയൊക്കെയും അല്ലാഹുവില്‍ നിന്നുള്ളതാണ്. നിന്നെ ബാധിക്കുന്ന വിപത്തുകളെല്ലാം നിന്നില്‍ നിന്നുള്ളതും. ജനങ്ങള്‍ക്കുള്ള ദൂതനായാണ് നിന്നെ നാം അയച്ചത്. അതിനു സാക്ഷിയായി അല്ലാഹു മതി.

തഫ്സീര്‍

مَنْ يُّطِعِ الرَّسُوْلَ فَقَدْ اَطَاعَ اللّٰهَ ۚ وَمَنْ تَوَلّٰى فَمَآ اَرْسَلْنٰكَ عَلَيْهِمْ حَفِيْظًا ۗ   ( النساء: ٨٠ )

man
مَّن
ആര്‍, വല്ലവനും
yuṭiʿi
يُطِعِ
അനുസരിക്കുന്ന(തായാല്‍)
l-rasūla
ٱلرَّسُولَ
റസൂലിനെ
faqad aṭāʿa
فَقَدْ أَطَاعَ
അവന്‍ തീര്‍ച്ചയായും അനുസരിച്ചു, അനുസരിച്ചു കഴിഞ്ഞു
l-laha
ٱللَّهَۖ
അല്ലാഹുവിനെ
waman
وَمَن
ആര്‍, വല്ലവനും
tawallā
تَوَلَّىٰ
തിരിഞ്ഞു കളഞ്ഞു (വോ)
famā arsalnāka
فَمَآ أَرْسَلْنَٰكَ
എന്നാല്‍ നിന്നെ നാം അയച്ചിട്ടില്ല
ʿalayhim
عَلَيْهِمْ
അവരുടെ മേല്‍, അവരില്‍
ḥafīẓan
حَفِيظًا
കാവല്‍ക്കാര (പാറാവുകാര - സൂക്ഷിച്ചു കാക്കുന്നവ)നായി

ദൈവദൂതനെ അനുസരിക്കുന്നവന്‍ ഫലത്തില്‍ അല്ലാഹുവെയാണ് അനുസരിക്കുന്നത്. ആരെങ്കിലും പിന്തിരിഞ്ഞു പോകുന്നുവെങ്കില്‍ സാരമാക്കേണ്ടതില്ല. നിന്നെ നാം അവരുടെ മേല്‍നോട്ടക്കാരനായിട്ടൊന്നുമല്ലല്ലോ നിയോഗിച്ചത്.

തഫ്സീര്‍