Skip to main content

اِذِ الْاَغْلٰلُ فِيْٓ اَعْنَاقِهِمْ وَالسَّلٰسِلُۗ يُسْحَبُوْنَۙ  ( غافر: ٧١ )

idhi l-aghlālu
إِذِ ٱلْأَغْلَٰلُ
ആമങ്ങൾ (വിലങ്ങുകൾ) ആകുമ്പോൾ
fī aʿnāqihim
فِىٓ أَعْنَٰقِهِمْ
അവരുടെ കഴുത്തുകളിൽ
wal-salāsilu
وَٱلسَّلَٰسِلُ
ചങ്ങലകളും
yus'ḥabūna
يُسْحَبُونَ
അവർ വലിച്ചിഴക്കപ്പെടും

അവരുടെ കഴുത്തുകളില്‍ കുരുക്കുകളും ചങ്ങലകളും വീഴുമ്പോഴായിരിക്കുമത്. അവര്‍ വലിച്ചിഴക്കപ്പെടും -

തഫ്സീര്‍

فِى الْحَمِيْمِ ەۙ ثُمَّ فِى النَّارِ يُسْجَرُوْنَۚ  ( غافر: ٧٢ )

fī l-ḥamīmi
فِى ٱلْحَمِيمِ
ചുട്ടുതിളക്കുന്ന വെളളത്തിൽ
thumma fī l-nāri
ثُمَّ فِى ٱلنَّارِ
പിന്നെ നരകത്തിൽ, അഗ്‌നിയിൽ
yus'jarūna
يُسْجَرُونَ
അവരെ ഇട്ടു കത്തിക്കപ്പെടും

- ചുട്ടുപൊള്ളുന്ന വെള്ളത്തിലൂട. പിന്നെയവര്‍ നരകത്തീയില്‍ എരിയും.

തഫ്സീര്‍

ثُمَّ قِيْلَ لَهُمْ اَيْنَ مَا كُنْتُمْ تُشْرِكُوْنَۙ  ( غافر: ٧٣ )

thumma qīla
ثُمَّ قِيلَ
പിന്നെ പറയപ്പെടും
lahum
لَهُمْ
അവരോടു
ayna
أَيْنَ
എവിടെ
mā kuntum
مَا كُنتُمْ
നിങ്ങൾ ആയിരുന്നതു
tush'rikūna
تُشْرِكُونَ
പങ്കുചേർത്തു വരുക

പിന്നീട് അവരോടിങ്ങനെ ചോദിക്കും: ''നിങ്ങളവനില്‍ പങ്കുചേര്‍ത്തിരുന്നവരെവിടെ? - ‘'

തഫ്സീര്‍

مِنْ دُوْنِ اللّٰهِ ۗقَالُوْا ضَلُّوْا عَنَّا بَلْ لَّمْ نَكُنْ نَّدْعُوْا مِنْ قَبْلُ شَيْـًٔاۚ كَذٰلِكَ يُضِلُّ اللّٰهُ الْكٰفِرِيْنَ  ( غافر: ٧٤ )

min dūni l-lahi
مِن دُونِ ٱللَّهِۖ
അല്ലാഹുവിനുപുറമെ
qālū
قَالُوا۟
അവർ പറയും
ḍallū ʿannā
ضَلُّوا۟ عَنَّا
അവർ ഞങ്ങളെ വിട്ടുപോയി (മറഞ്ഞു, കാണാതായി)
bal
بَل
പക്ഷേ, എങ്കിലും
lam nakun nadʿū
لَّمْ نَكُن نَّدْعُوا۟
ഞങ്ങൾ വിളിച്ചിരുന്നില്ല, പ്രാർത്ഥിക്കുമായിരുന്നില്ല
min qablu
مِن قَبْلُ
മുമ്പ്
shayan
شَيْـًٔاۚ
യാതൊന്നിനെയും
kadhālika
كَذَٰلِكَ
അതു (ഇതു) പോലെ, അപ്രകാരം
yuḍillu l-lahu
يُضِلُّ ٱللَّهُ
അല്ലാഹു വഴിപിഴവിലാക്കുന്നു
l-kāfirīna
ٱلْكَٰفِرِينَ
അവിശ്വാസികളെ

‘അല്ലാഹുവെക്കൂടാതെ ?'' അവര്‍ പറയും: ''ആ പങ്കാളികള്‍ ഞങ്ങളെ വിട്ടുപോയിരിക്കുന്നു. അല്ല; ഞങ്ങള്‍ മുമ്പ് ഒന്നിനെയും വിളിച്ചുപ്രാര്‍ഥിച്ചിരുന്നില്ല.'' ഇങ്ങനെയാണ് അല്ലാഹു സത്യനിഷേധികളെ വഴികേടിലാക്കുന്നത്.

തഫ്സീര്‍

ذٰلِكُمْ بِمَا كُنْتُمْ تَفْرَحُوْنَ فِى الْاَرْضِ بِغَيْرِ الْحَقِّ وَبِمَا كُنْتُمْ تَمْرَحُوْنَ  ( غافر: ٧٥ )

dhālikum
ذَٰلِكُم
അതു
bimā kuntum
بِمَا كُنتُمْ
നിങ്ങളായിരുന്നതുകൊണ്ടാണ്
tafraḥūna
تَفْرَحُونَ
ആഹ്ളാദം (പുളകം, സന്തോഷം) കൊളളുക
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയിൽ
bighayri l-ḥaqi
بِغَيْرِ ٱلْحَقِّ
ന്യായം (അർഹത) ഇല്ലാതെ
wabimā kuntum
وَبِمَا كُنتُمْ
നിങ്ങളായിരുന്നതുകൊണ്ടും
tamraḥūna
تَمْرَحُونَ
അഹന്ത (അഹങ്കരം) കാണിക്കുക

നിങ്ങള്‍ ഭൂമിയില്‍ അനര്‍ഹമായി പൊങ്ങച്ചം കാണിച്ചതിനാലും അഹങ്കരിച്ചതിനാലുമാണിത്.

തഫ്സീര്‍

اُدْخُلُوْٓا اَبْوَابَ جَهَنَّمَ خٰلِدِيْنَ فِيْهَا ۚفَبِئْسَ مَثْوَى الْمُتَكَبِّرِيْنَ  ( غافر: ٧٦ )

ud'khulū
ٱدْخُلُوٓا۟
നിങ്ങൾ പ്രവേശിക്കുവിൻ
abwāba jahannama
أَبْوَٰبَ جَهَنَّمَ
ജഹന്നമിന്റെ വാതിലുകളിൽ
khālidīna fīhā
خَٰلِدِينَ فِيهَاۖ
അതിൽ ശാശ്വതൻമാർ (സ്ഥിരവാസികൾ) ആയിക്കൊണ്ടു
fabi'sa
فَبِئْسَ
അപ്പോൾ എത്രയോ (വളരെ) ചീത്ത
mathwā l-mutakabirīna
مَثْوَى ٱلْمُتَكَبِّرِينَ
അഹംഭാവികളുടെ പാർപ്പിടം

ഇനി നിങ്ങള്‍ നരക കവാടങ്ങള്‍ കടന്നുകൊള്ളുക. നിങ്ങളവിടെ സ്ഥിരവാസികളായിരിക്കും. അഹങ്കാരികളുടെ താവളം വളരെ ചീത്ത തന്നെ.

തഫ്സീര്‍

فَاصْبِرْ اِنَّ وَعْدَ اللّٰهِ حَقٌّ ۚفَاِمَّا نُرِيَنَّكَ بَعْضَ الَّذِيْ نَعِدُهُمْ اَوْ نَتَوَفَّيَنَّكَ فَاِلَيْنَا يُرْجَعُوْنَ  ( غافر: ٧٧ )

fa-iṣ'bir
فَٱصْبِرْ
അതു കൊണ്ടു ക്ഷമിക്കുക
inna waʿda l-lahi
إِنَّ وَعْدَ ٱللَّهِ
നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദാനം
ḥaqqun
حَقٌّۚ
യഥാർത്ഥം (സത്യം, ന്യായം) ആണ്
fa-immā nuriyannaka
فَإِمَّا نُرِيَنَّكَ
എന്നാൽ നിനക്കു നാം കാട്ടിത്തന്നേക്കുന്നതായാൽ
baʿḍa
بَعْضَ
ചിലതു
alladhī naʿiduhum
ٱلَّذِى نَعِدُهُمْ
നാമവരോടു വാഗ്ദത്തം (താക്കീതു) ചെയ്യുന്ന
aw natawaffayannaka
أَوْ نَتَوَفَّيَنَّكَ
അല്ലെങ്കിൽ നിന്നെ നാം പിടിച്ചെടുക്കുന്ന (കാലം) കഴിയുമാറാക്കുന്നതായാൽ
fa-ilaynā
فَإِلَيْنَا
എന്നാൽ നമ്മിലേകുതന്നെ
yur'jaʿūna
يُرْجَعُونَ
അവർ മടക്കപ്പെടുന്നു

അതിനാല്‍ നീ ക്ഷമിക്കുക. അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. നാം അവര്‍ക്കു വാഗ്ദാനം ചെയ്യുന്ന ശിക്ഷകളില്‍ ചിലത് നിന്നെ നാം കാണിച്ചുതന്നേക്കാം. അല്ലെങ്കില്‍ അതിനു മുമ്പെ നിന്നെ നാം മരിപ്പിച്ചേക്കാം. ഏതായാലും അവര്‍ തിരിച്ചുവരിക നമ്മുടെ അടുത്തേക്കാണ്.

തഫ്സീര്‍

وَلَقَدْ اَرْسَلْنَا رُسُلًا مِّنْ قَبْلِكَ مِنْهُمْ مَّنْ قَصَصْنَا عَلَيْكَ وَمِنْهُمْ مَّنْ لَّمْ نَقْصُصْ عَلَيْكَ ۗوَمَا كَانَ لِرَسُوْلٍ اَنْ يَّأْتِيَ بِاٰيَةٍ اِلَّا بِاِذْنِ اللّٰهِ ۚفَاِذَا جَاۤءَ اَمْرُ اللّٰهِ قُضِيَ بِالْحَقِّ وَخَسِرَ هُنَالِكَ الْمُبْطِلُوْنَ ࣖ   ( غافر: ٧٨ )

walaqad arsalnā
وَلَقَدْ أَرْسَلْنَا
തീർച്ചയായും നാം അയച്ചിട്ടുണ്ട്
rusulan
رُسُلًا
പല ദൂതൻമാരെ
min qablika
مِّن قَبْلِكَ
നിന്റെ മുമ്പ്
min'hum
مِنْهُم
അവരിലുണ്ട്
man qaṣaṣnā
مَّن قَصَصْنَا
നാം കഥനം ചെയ്തു (വിവരിച്ചു) തന്നവർ
ʿalayka
عَلَيْكَ
നിനക്കു
wamin'hum man
وَمِنْهُم مَّن
അവരിലുണ്ട് ചിലര്‍
lam naqṣuṣ
لَّمْ نَقْصُصْ
നാം കഥനം ചെയ്യാത്ത
ʿalayka
عَلَيْكَۗ
നിനക്കു
wamā kāna
وَمَا كَانَ
ഇല്ല, ഉണ്ടായിരുന്നില്ല, പാടില്ല
lirasūlin
لِرَسُولٍ
ഒരു റസൂലിനും, ദൂതനും
an yatiya
أَن يَأْتِىَ
വരൽ, വരുവാൻ
biāyatin
بِـَٔايَةٍ
ഒരു ദൃഷ്ടാന്തവും കൊണ്ടു
illā bi-idh'ni l-lahi
إِلَّا بِإِذْنِ ٱللَّهِۚ
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
fa-idhā jāa
فَإِذَا جَآءَ
എന്നാൽ (അങ്ങനെ) വന്നാൽ
amru l-lahi
أَمْرُ ٱللَّهِ
അല്ലാഹുവിന്റെ കൽപന
quḍiya
قُضِىَ
വിധി നടത്തപ്പെടും, തീരുമാനം ചെയ്യപ്പെടും
bil-ḥaqi
بِٱلْحَقِّ
യഥാർത്ഥ പ്രകാരം, മുറയനുസരിച്ചു
wakhasira
وَخَسِرَ
നഷ്ടപ്പെടുകയും ചെയ്യും
hunālika
هُنَالِكَ
അവിടെവെച്ചു (അപ്പോൾ)
l-mub'ṭilūna
ٱلْمُبْطِلُونَ
വ്യർത്ഥകാരികൾ (അന്യായം പ്രവർത്തിക്കുന്നവർ)

നിനക്കു മുമ്പ് നിരവധി ദൂതന്മാരെ നാം നിയോഗിച്ചിട്ടുണ്ട്. അവരില്‍ ചിലരുടെ ചരിത്രം നിനക്കു നാം വിവരിച്ചുതന്നിരിക്കുന്നു. വിവരിച്ചുതരാത്ത ചിലരുമുണ്ട്. ഒരു ദൈവദൂതന്നും അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ ഒരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല. അല്ലാഹുവിന്റെ കല്‍പന വന്നാല്‍ ന്യായമായ വിധിത്തീര്‍പ്പുണ്ടാവും. അതോടെ അസത്യവാദികള്‍ കൊടും നഷ്ടത്തിലകപ്പെടും.

തഫ്സീര്‍

اَللّٰهُ الَّذِيْ جَعَلَ لَكُمُ الْاَنْعَامَ لِتَرْكَبُوْا مِنْهَا وَمِنْهَا تَأْكُلُوْنَۖ  ( غافر: ٧٩ )

al-lahu alladhī
ٱللَّهُ ٱلَّذِى
അല്ലാഹു യാതൊരുവനത്രെ
jaʿala lakumu
جَعَلَ لَكُمُ
നിങ്ങൾക്കു ഉണ്ടാക്കി (ഏർപ്പെടുത്തി)ത്തന്ന
l-anʿāma
ٱلْأَنْعَٰمَ
കാലികളെ (ആടുമാടൊട്ടകങ്ങളെ)
litarkabū
لِتَرْكَبُوا۟
നിങ്ങൾക്കു സവാരിചെയ്യുവാൻ, വാഹനമേറുവാൻ വേണ്ടി
min'hā
مِنْهَا
അവയിൽനിന്നു (ചിലതു)
wamin'hā
وَمِنْهَا
അവയിൽനിന്നു
takulūna
تَأْكُلُونَ
നിങ്ങൾ തിന്നുക (ഭക്ഷിക്കുക)യും ചെയ്യുന്നു

നിങ്ങള്‍ക്കു കന്നുകാലികളെ സൃഷ്ടിച്ചുതന്നത് അല്ലാഹുവാണ്. അവയില്‍ ചിലത് നിങ്ങള്‍ക്കു സവാരി ചെയ്യാനാണ്. ചിലതിനെ നിങ്ങള്‍ ആഹരിക്കുകയും ചെയ്യുന്നു.

തഫ്സീര്‍

وَلَكُمْ فِيْهَا مَنَافِعُ وَلِتَبْلُغُوْا عَلَيْهَا حَاجَةً فِيْ صُدُوْرِكُمْ وَعَلَيْهَا وَعَلَى الْفُلْكِ تُحْمَلُوْنَۗ  ( غافر: ٨٠ )

walakum
وَلَكُمْ
നിങ്ങൾക്കുണ്ടു
fīhā
فِيهَا
അവയിൽ
manāfiʿu
مَنَٰفِعُ
പല പ്രയോജനങ്ങൾ
walitablughū
وَلِتَبْلُغُوا۟
നിങ്ങൾ എത്തേണ്ടതിനും, പ്രാപിക്കുവാനും
ʿalayhā
عَلَيْهَا
അവയുടെ മേൽ
ḥājatan
حَاجَةً
വല്ല ആവശ്യത്തിനും, ആവശ്യം
fī ṣudūrikum
فِى صُدُورِكُمْ
നിങ്ങളുടെ നെഞ്ചു (ഹൃദയം) കളിലുള്ള
waʿalayhā
وَعَلَيْهَا
അവയുടെ മേലും
waʿalā l-ful'ki
وَعَلَى ٱلْفُلْكِ
കപ്പലുകളിലും
tuḥ'malūna
تُحْمَلُونَ
നിങ്ങൾ വഹിക്കപ്പെടുന്നു

അവകൊണ്ട് നിങ്ങള്‍ക്ക് വളരെയേറെ പ്രയോജനമുണ്ട്. അവയിലൂടെ നിങ്ങളുടെ മനസ്സിലെ ഉദ്ദിഷ്ട ലക്ഷ്യങ്ങള്‍ നിങ്ങള്‍ പ്രാപിക്കുന്നു. അവയുടെ പുറത്തിരുന്നും കപ്പലുകളിലുമാണല്ലോ നിങ്ങള്‍ യാത്ര ചെയ്യുന്നത്.

തഫ്സീര്‍