وَالَّذِيْ نَزَّلَ مِنَ السَّمَاۤءِ مَاۤءًۢ بِقَدَرٍۚ فَاَنْشَرْنَا بِهٖ بَلْدَةً مَّيْتًا ۚ كَذٰلِكَ تُخْرَجُوْنَ ( الزخرف: ١١ )
wa-alladhī nazzala
وَٱلَّذِى نَزَّلَ
ഇറക്കിയവനുമാണ്
mina l-samāi
مِنَ ٱلسَّمَآءِ
ആകാശത്തുനിന്നു
biqadarin
بِقَدَرٍ
ഒരു തോതു (അളവുംകണക്കു, ക്ളിപ്തം) അനുസരിച്ചു
fa-ansharnā bihi
فَأَنشَرْنَا بِهِۦ
എന്നിട്ടു നാം അതുമൂലം പുനര്‍ജീവിപ്പിച്ചു, ഉദ്ധരിച്ചു
baldatan maytan
بَلْدَةً مَّيْتًاۚ
ചത്ത (നിര്‍ജ്ജീവമായ) രാജ്യം
kadhālika
كَذَٰلِكَ
അപ്രകാരം
tukh'rajūna
تُخْرَجُونَ
നിങ്ങള്‍ പുറത്തുകൊണ്ടുവരപ്പെടും
മാനത്തുനിന്ന് നിശ്ചിതതോതില്‍ വെള്ളം വീഴ്ത്തിത്തന്നതും അവനാണ്. അങ്ങനെ അതുവഴി നാം ചത്തുകിടക്കുന്ന ഭൂമിയെ ചൈതന്യവത്താക്കി. അവ്വിധം ഒരുനാള്‍ നിങ്ങളെയും ജീവനേകി പുറത്തെടുക്കും.
തഫ്സീര്‍وَالَّذِيْ خَلَقَ الْاَزْوَاجَ كُلَّهَا وَجَعَلَ لَكُمْ مِّنَ الْفُلْكِ وَالْاَنْعَامِ مَا تَرْكَبُوْنَۙ ( الزخرف: ١٢ )
wa-alladhī khalaqa
وَٱلَّذِى خَلَقَ
സൃഷ്ടിച്ചവനുമാണ്
l-azwāja
ٱلْأَزْوَٰجَ
ഇണകളെ
kullahā
كُلَّهَا
അവയെല്ലാം
wajaʿala lakum
وَجَعَلَ لَكُم
നിങ്ങള്‍ക്കു ആക്കി (ഉണ്ടാക്കി)ത്തരുകയും ചെയ്തു
mina l-ful'ki
مِّنَ ٱلْفُلْكِ
കപ്പലുകളില്‍നിന്നും
wal-anʿāmi
وَٱلْأَنْعَٰمِ
കാലികളില്‍ നിന്നും
mā tarkabūna
مَا تَرْكَبُونَ
നിങ്ങള്‍ സവാരി ചെയ്യുന്നതു (വാഹനം)
എല്ലാ ഇണകളെയും സൃഷ്ടിച്ചവനാണവന്‍. കപ്പലുകളിലും കന്നുകാലികളിലും നിങ്ങള്‍ക്ക് യാത്ര സൗകര്യപ്പെടുത്തിയതും മറ്റാരുമല്ല.
തഫ്സീര്‍لِتَسْتَوٗا عَلٰى ظُهُوْرِهٖ ثُمَّ تَذْكُرُوْا نِعْمَةَ رَبِّكُمْ اِذَا اسْتَوَيْتُمْ عَلَيْهِ وَتَقُوْلُوْا سُبْحٰنَ الَّذِيْ سَخَّرَ لَنَا هٰذَا وَمَا كُنَّا لَهٗ مُقْرِنِيْنَۙ ( الزخرف: ١٣ )
litastawū
لِتَسْتَوُۥا۟
നിങ്ങള്‍ കയറി ശരിപ്പെടുവാന്‍, ആരോഹണം ചെയ്‌വാന്‍
ʿalā ẓuhūrihi
عَلَىٰ ظُهُورِهِۦ
അതിന്റെ പുറത്തു
thumma tadhkurū
ثُمَّ تَذْكُرُوا۟
പിന്നെ നിങ്ങള്‍ ഓര്‍ക്കുവാനും
niʿ'mata rabbikum
نِعْمَةَ رَبِّكُمْ
നിങ്ങളുടെ റബ്ബിന്റെ അനുഗ്രഹം
idhā is'tawaytum
إِذَا ٱسْتَوَيْتُمْ
നിങ്ങള്‍ കയറി ശരിപ്പെട്ടാല്‍
ʿalayhi
عَلَيْهِ
അതിന്മേല്‍
wataqūlū
وَتَقُولُوا۟
നിങ്ങള്‍ പറയുവാനും
sub'ḥāna alladhī
سُبْحَٰنَ ٱلَّذِى
യാതൊരുവന്‍ മഹാ പരിശുദ്ധന്‍, യാതൊരുവനെ പ്രകീര്‍ത്തനം ചെയ്യുന്നു
sakhara lanā
سَخَّرَ لَنَا
ഞങ്ങള്‍ക്കു കീഴ്പെടുത്തി (വിധേയമാക്കി)ത്തന്ന
wamā kunnā
وَمَا كُنَّا
ഞങ്ങളാകുമായിരുന്നില്ല, ഞങ്ങളല്ല
muq'rinīna
مُقْرِنِينَ
ഇണക്കുന്നവര്‍ (പാകപ്പെടുത്തുന്നവര്‍)
നിങ്ങളവയുടെ പുറത്തുകയറി ഇരിപ്പുറപ്പിക്കാനാണിത്. അങ്ങനെ, നിങ്ങള്‍ അവിടെ ഇരുപ്പുറപ്പിച്ചാല്‍ നിങ്ങളുടെ നാഥന്റെ അനുഗ്രഹങ്ങള്‍ ഓര്‍ക്കാനും നിങ്ങളിങ്ങനെ പറയാനുമാണ്: ''ഞങ്ങള്‍ക്കിവയെ അധീനപ്പെടുത്തിത്തന്നവന്‍ എത്ര പരിശുദ്ധന്‍! നമുക്ക് സ്വയമവയെ കീഴ്‌പെടുത്താന്‍ കഴിയുമായിരുന്നില്ല.
തഫ്സീര്‍وَاِنَّآ اِلٰى رَبِّنَا لَمُنْقَلِبُوْنَ ( الزخرف: ١٤ )
wa-innā
وَإِنَّآ
നിശ്ചയമായും ഞങ്ങള്‍
ilā rabbinā
إِلَىٰ رَبِّنَا
ഞങ്ങളുടെ റബ്ബിങ്കലേക്കു
lamunqalibūna
لَمُنقَلِبُونَ
തിരിച്ചെത്തുന്നവര്‍ തന്നെയാണ്
''തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ നാഥന്റെ അടുത്തേക്ക് തിരിച്ചുചെല്ലേണ്ടവരാണ്.''
തഫ്സീര്‍وَجَعَلُوْا لَهٗ مِنْ عِبَادِهٖ جُزْءًا ۗاِنَّ الْاِنْسَانَ لَكَفُوْرٌ مُّبِيْنٌ ۗ ࣖ ( الزخرف: ١٥ )
wajaʿalū lahu
وَجَعَلُوا۟ لَهُۥ
അവനു അവര്‍ ആക്കി, ഏര്‍പ്പെടുത്തി
min ʿibādihi
مِنْ عِبَادِهِۦ
അവന്റെ അടിയാന്മാരില്‍നിന്നു
juz'an
جُزْءًاۚ
അംശം, ഭാഗം
inna l-insāna
إِنَّ ٱلْإِنسَٰنَ
നിശ്ചയമായും മനുഷ്യന്‍
lakafūrun
لَكَفُورٌ
നന്ദികെട്ടവന്‍തന്നെ
mubīnun
مُّبِينٌ
പ്രത്യക്ഷനായ, വ്യക്തമായ
ഈ ജനം അല്ലാഹുവിന്റെ ദാസന്മാരില്‍ ഒരു വിഭാഗത്തെ അവന്റെ ഭാഗമാക്കി വെച്ചിരിക്കുന്നു. മനുഷ്യന്‍ പ്രത്യക്ഷത്തില്‍ തന്നെ വളരെ നന്ദികെട്ടവനാണ്.
തഫ്സീര്‍اَمِ اتَّخَذَ مِمَّا يَخْلُقُ بَنٰتٍ وَّاَصْفٰىكُمْ بِالْبَنِيْنَ ۗ ( الزخرف: ١٦ )
ami ittakhadha
أَمِ ٱتَّخَذَ
അതല്ല(ഒരുപക്ഷെ) അവന്‍ ഉണ്ടാക്കിയോ, സ്വീകരിച്ചോ
mimmā yakhluqu
مِمَّا يَخْلُقُ
അവന്‍ സൃഷ്ടിക്കുന്നതില്‍നിന്നു
banātin
بَنَاتٍ
പെണ്‍മക്കളെ, പുത്രിമാരെ
wa-aṣfākum
وَأَصْفَىٰكُم
നിങ്ങളെ (നിങ്ങള്‍ക്കു) പ്രത്യേകമാക്കുക (തിരഞ്ഞെടുക്കുക)യും ചെയ്തു(വോ)
bil-banīna
بِٱلْبَنِينَ
ആണ്‍മക്കളെക്കൊണ്ടു, പുത്രന്മാരെ
അതല്ല; അല്ലാഹു തന്റെ സൃഷ്ടികളില്‍ പെണ്‍മക്കളെ തനിക്കുമാത്രമാക്കി വെക്കുകയും ആണ്‍കുട്ടികളെ നിങ്ങള്‍ക്ക് പ്രത്യേകം തരികയും ചെയ്തുവെന്നോ?
തഫ്സീര്‍وَاِذَا بُشِّرَ اَحَدُهُمْ بِمَا ضَرَبَ لِلرَّحْمٰنِ مَثَلًا ظَلَّ وَجْهُهٗ مُسْوَدًّا وَّهُوَ كَظِيْمٌ ( الزخرف: ١٧ )
wa-idhā bushira
وَإِذَا بُشِّرَ
സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍
aḥaduhum
أَحَدُهُم
അവരില്‍ ഒരാള്‍ക്കു
bimā ḍaraba
بِمَا ضَرَبَ
അവന്‍ ആക്കിയ ഒന്നിനെപ്പറ്റി
lilrraḥmāni
لِلرَّحْمَٰنِ
പരമകാരുണികനു
mathalan
مَثَلًا
ഉപമ, തുല്യമായതു
ẓalla wajhuhu
ظَلَّ وَجْهُهُۥ
അവന്റെ മുഖം ആയിത്തീരും
mus'waddan
مُسْوَدًّا
കറുത്തതായി
kaẓīmun
كَظِيمٌ
കോപം നിറഞ്ഞവനും (കുപിതനും) ആയിരിക്കും
പരമകാരുണികനായ അല്ലാഹുവോട് ചേര്‍ത്തിപ്പറയുന്ന പെണ്ണിന്റെ പിറവിയെപ്പറ്റി അവരിലൊരാള്‍ക്ക് ശുഭവാര്‍ത്ത അറിയിച്ചാല്‍ അവന്റെ മുഖം കറുത്തിരുണ്ടതായിത്തീരുന്നു. അവന്‍ അത്യധികം ദുഃഖിതനാവുന്നു.
തഫ്സീര്‍اَوَمَنْ يُّنَشَّؤُا فِى الْحِلْيَةِ وَهُوَ فِى الْخِصَامِ غَيْرُ مُبِيْنٍ ( الزخرف: ١٨ )
awaman
أَوَمَن
യാതൊരുവനോ (ഒരാളോ)
yunasha-u
يُنَشَّؤُا۟
വളര്‍ത്തപ്പെടുന്ന
fī l-ḥil'yati
فِى ٱلْحِلْيَةِ
ആഭരണത്തില്‍, അലങ്കാരത്തിലായി
fī l-khiṣāmi
فِى ٱلْخِصَامِ
വിവാദത്തില്‍, വാഗ്വാദത്തില്‍
ghayru mubīnin
غَيْرُ مُبِينٍ
വ്യക്തമാക്കാത്തവനുമാണ്
ആഭരണങ്ങളണിയിച്ച് വളര്‍ത്തപ്പെടുന്ന, തര്‍ക്കങ്ങളില്‍ തന്റെ നിലപാട് തെളിയിക്കാന്‍ കഴിവില്ലാത്ത സന്തതിയെയാണോ അല്ലാഹുവിന്റെ പേരില്‍ ആരോപിക്കുന്നത്?
തഫ്സീര്‍وَجَعَلُوا الْمَلٰۤىِٕكَةَ الَّذِيْنَ هُمْ عِبٰدُ الرَّحْمٰنِ اِنَاثًا ۗ اَشَهِدُوْا خَلْقَهُمْ ۗسَتُكْتَبُ شَهَادَتُهُمْ وَيُسْٔـَلُوْنَ ( الزخرف: ١٩ )
wajaʿalū
وَجَعَلُوا۟
അവർ ആക്കുകയും ചെയ്തു
l-malāikata alladhīna
ٱلْمَلَٰٓئِكَةَ ٱلَّذِينَ
യാതൊരു മലക്കുകളെ
ʿibādu l-raḥmāni
عِبَٰدُ ٱلرَّحْمَٰنِ
പരമകാരുണികന്റെ അടിയാന്മാരാണു
ināthan
إِنَٰثًاۚ
സ്ത്രീകള്‍
ashahidū
أَشَهِدُوا۟
അവര്‍ ഹാജറായോ, സാക്ഷ്യം വഹിച്ചോ, കണ്ടോ
khalqahum
خَلْقَهُمْۚ
അവരെ സൃഷ്ടിച്ചതു
satuk'tabu
سَتُكْتَبُ
(വഴിയെ) എഴുതപ്പെടും, രേഖപ്പെടുത്തപ്പെട്ടേക്കും
shahādatuhum
شَهَٰدَتُهُمْ
അവരുടെ സാക്ഷ്യം
wayus'alūna
وَيُسْـَٔلُونَ
അവരോടു ചോദിക്കപ്പെടുകയും ചെയ്യും
പരമകാരുണികനായ അല്ലാഹുവിന്റെ അടിമകളായ മലക്കുകളെ ഇവര്‍ സ്ത്രീകളായി സങ്കല്‍പിച്ചിരിക്കുന്നു. അവരുടെ സൃഷ്ടികര്‍മത്തിന് ഇവര്‍ സാക്ഷികളായിരുന്നോ? ഇവരുടെ സാക്ഷ്യം രേഖപ്പെടുത്തുക തന്നെ ചെയ്യും. അതിന്റെ പേരിലിവരെ ചോദ്യം ചെയ്യുന്നതുമാണ്.
തഫ്സീര്‍وَقَالُوْا لَوْ شَاۤءَ الرَّحْمٰنُ مَا عَبَدْنٰهُمْ ۗمَا لَهُمْ بِذٰلِكَ مِنْ عِلْمٍ اِنْ هُمْ اِلَّا يَخْرُصُوْنَۗ ( الزخرف: ٢٠ )
waqālū
وَقَالُوا۟
അവര്‍ പറയുകയും ചെയ്തു
law shāa l-raḥmānu
لَوْ شَآءَ ٱلرَّحْمَٰنُ
പരമകാരുണികന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍
mā ʿabadnāhum
مَا عَبَدْنَٰهُمۗ
ഞങ്ങളവരെ ആരാധിക്കയില്ലായിരുന്നു
mā lahum
مَّا لَهُم
അവര്‍ക്കില്ല
bidhālika
بِذَٰلِكَ
അതിനെപ്പറ്റി
min ʿil'min
مِنْ عِلْمٍۖ
ഒരറിവും
illā yakhruṣūna
إِلَّا يَخْرُصُونَ
മതിപ്പിടുക (ഊഹിച്ചു പറയുക)യല്ലാതെ
ഇക്കൂട്ടര്‍ പറയുന്നു: ''പരമകാരുണികനായ അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ ഞങ്ങളൊരിക്കലും അവരെ പൂജിക്കുമായിരുന്നില്ല.'' സത്യത്തിലിവര്‍ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. വെറും അനുമാനങ്ങള്‍ മെനഞ്ഞുണ്ടാക്കുകയാണിവര്‍.
തഫ്സീര്‍- القرآن الكريم - سورة الزخرف٤٣
Az-Zukhruf (Surah 43)