Skip to main content

فَوَيْلٌ يَّوْمَىِٕذٍ لِّلْمُكَذِّبِيْنَۙ   ( الطور: ١١ )

fawaylun
فَوَيْلٌ
അപ്പോള്‍ നാശം
yawma-idhin
يَوْمَئِذٍ
ആ ദിവസം
lil'mukadhibīna
لِّلْمُكَذِّبِينَ
വ്യാജമാക്കുന്നവര്‍ക്കാണ്

സത്യനിഷേധികള്‍ക്ക് അന്ന് കൊടും നാശം!

തഫ്സീര്‍

الَّذِيْنَ هُمْ فِيْ خَوْضٍ يَّلْعَبُوْنَۘ   ( الطور: ١٢ )

alladhīna
ٱلَّذِينَ
യാതൊരു കൂട്ടര്‍ക്കു
hum
هُمْ
അവര്‍
fī khawḍin
فِى خَوْضٍ
അനാവശ്യത്തില്‍ (മുഴുകിക്കൊണ്ടു)
yalʿabūna
يَلْعَبُونَ
കളിച്ചുകൊണ്ടിരിക്കുന്ന

അനാവശ്യകാര്യങ്ങളില്‍ കളിച്ചുരസിക്കുന്നവരാണവര്‍.

തഫ്സീര്‍

يَوْمَ يُدَعُّوْنَ اِلٰى نَارِ جَهَنَّمَ دَعًّاۗ  ( الطور: ١٣ )

yawma yudaʿʿūna
يَوْمَ يُدَعُّونَ
അവര്‍ തള്ളപ്പെടുന്ന ദിവസം
ilā nāri jahannama
إِلَىٰ نَارِ جَهَنَّمَ
ജഹന്നമി (നരകത്തി) ന്റെ അഗ്നിയിലേക്കു
daʿʿan
دَعًّا
ഒരു തള്ളല്‍

അവരെ നരകത്തിലേക്ക് പിടിച്ചു തള്ളുന്ന ദിനം.

തഫ്സീര്‍

هٰذِهِ النَّارُ الَّتِيْ كُنْتُمْ بِهَا تُكَذِّبُوْنَ   ( الطور: ١٤ )

hādhihi l-nāru
هَٰذِهِ ٱلنَّارُ
ഇതു അഗ്നിയാണ്, നരകമത്രെ
allatī kuntum
ٱلَّتِى كُنتُم
നിങ്ങള്‍ ആയിരുന്നതായ
bihā
بِهَا
അതിനെ
tukadhibūna
تُكَذِّبُونَ
കളവാക്കും, വ്യാജമാക്കും

അന്ന് അവരോട് പറയും: ''നിങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടിരുന്ന നരകമാണിത്.

തഫ്സീര്‍

اَفَسِحْرٌ هٰذَآ اَمْ اَنْتُمْ لَا تُبْصِرُوْنَ   ( الطور: ١٥ )

afasiḥ'run
أَفَسِحْرٌ
അപ്പോള്‍ ജാലമാണോ, മായയോ
hādhā
هَٰذَآ
ഇതു
am antum
أَمْ أَنتُمْ
അതല്ല നിങ്ങള്‍ ആണോ
lā tub'ṣirūna
لَا تُبْصِرُونَ
നിങ്ങള്‍ കാണാതെ, കാണുന്നില്ല (എന്നോ)

''അല്ല; ഇത് മായാജാലമാണോ? അതല്ല, നിങ്ങള്‍ കാണുന്നില്ലെന്നുണ്ടോ?

തഫ്സീര്‍

اِصْلَوْهَا فَاصْبِرُوْٓا اَوْ لَا تَصْبِرُوْاۚ سَوَاۤءٌ عَلَيْكُمْۗ اِنَّمَا تُجْزَوْنَ مَا كُنْتُمْ تَعْمَلُوْنَ   ( الطور: ١٦ )

iṣ'lawhā
ٱصْلَوْهَا
നിങ്ങളതില്‍ പ്രവേശിക്കുക, ചൂടേല്‍ക്കുക, കരിയുക
fa-iṣ'birū
فَٱصْبِرُوٓا۟
എന്നിട്ടു ക്ഷമിക്കുക
aw lā taṣbirū
أَوْ لَا تَصْبِرُوا۟
അല്ലെങ്കില്‍ ക്ഷമിക്കാതിരിക്കുക
sawāon
سَوَآءٌ
സമമാണ്, ഒരുപോലെയാണ്
ʿalaykum
عَلَيْكُمْۖ
നിങ്ങള്‍ക്കു, നിങ്ങളില്‍
innamā tuj'zawna
إِنَّمَا تُجْزَوْنَ
നിശ്ചയമായും നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുന്നുള്ളൂ
mā kuntum
مَا كُنتُمْ
നിങ്ങളായിരുന്നതിനു (മാത്രം)
taʿmalūna
تَعْمَلُونَ
പ്രവര്‍ത്തിക്കും

''ഇനി നിങ്ങളതില്‍ കിടന്നു വെന്തെരിയുക. നിങ്ങളിത് സഹിക്കുകയോ സഹിക്കാതിരിക്കുകയോ ചെയ്യുക. രണ്ടും നിങ്ങള്‍ക്കു സമം തന്നെ. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് അനുയോജ്യമായ പ്രതിഫലം തന്നെയാണ് നിങ്ങള്‍ക്കു നല്‍കുന്നത്.''

തഫ്സീര്‍

اِنَّ الْمُتَّقِيْنَ فِيْ جَنّٰتٍ وَّنَعِيْمٍۙ   ( الطور: ١٧ )

inna l-mutaqīna
إِنَّ ٱلْمُتَّقِينَ
നിശ്ചയമായും ഭയഭക്തന്മാര്‍, സൂക്ഷ്മതയുള്ളവര്‍
fī jannātin
فِى جَنَّٰتٍ
തോപ്പുകളില്‍ (സ്വര്‍ഗ്ഗങ്ങളില്‍) ആയിരിക്കും
wanaʿīmin
وَنَعِيمٍ
സുഖാനുഗ്രഹത്തിലും

എന്നാല്‍ ദൈവഭക്തര്‍ സ്വര്‍ഗീയാരാമങ്ങളിലും സുഖസൗഭാഗ്യങ്ങളിലുമായിരിക്കും;

തഫ്സീര്‍

فَاكِهِيْنَ بِمَآ اٰتٰىهُمْ رَبُّهُمْۚ وَوَقٰىهُمْ رَبُّهُمْ عَذَابَ الْجَحِيْمِ  ( الطور: ١٨ )

fākihīna
فَٰكِهِينَ
സുഖം അനുഭവിക്കുന്നവരായി
bimā ātāhum
بِمَآ ءَاتَىٰهُمْ
അവര്‍ക്കു നല്‍കിയതുകൊണ്ടു
rabbuhum
رَبُّهُمْ
അവരുടെ റബ്ബ്
wawaqāhum
وَوَقَىٰهُمْ
അവരെ (അവര്‍ക്കു) കാത്തുകൊടുക്കുകയും ചെയ്യും
rabbuhum
رَبُّهُمْ
അവരുടെ റബ്ബ്
ʿadhāba l-jaḥīmi
عَذَابَ ٱلْجَحِيمِ
ജ്വലിക്കുന്ന നരകത്തിന്റെ ശിക്ഷയെ

തങ്ങളുടെ നാഥന്‍ അവര്‍ക്കേകിയതില്‍ ആനന്ദം അനുഭവിക്കുന്നവരായി. കത്തിക്കാളുന്ന നരകത്തീയില്‍നിന്ന് അവരുടെ നാഥന്‍ അവരെ കാത്തുരക്ഷിക്കും.

തഫ്സീര്‍

كُلُوْا وَاشْرَبُوْا هَنِيْۤئًا ۢبِمَا كُنْتُمْ تَعْمَلُوْنَۙ   ( الطور: ١٩ )

kulū
كُلُوا۟
തിന്നുവിന്‍
wa-ish'rabū
وَٱشْرَبُوا۟
കുടിക്കയും ചെയ്യുവിന്‍
hanīan
هَنِيٓـًٔۢا
മംഗളമായിട്ടു, ആമോദത്തോടെ
bimā kuntum
بِمَا كُنتُمْ
നിങ്ങളായിരുന്നതുകൊണ്ട്
taʿmalūna
تَعْمَلُونَ
പ്രവര്‍ത്തിക്കുക

അന്ന് അവരോട് പറയും: നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ പ്രതിഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്യുക.

തഫ്സീര്‍

مُتَّكِـِٕيْنَ عَلٰى سُرُرٍ مَّصْفُوْفَةٍۚ وَزَوَّجْنٰهُمْ بِحُوْرٍ عِيْنٍ  ( الطور: ٢٠ )

muttakiīna
مُتَّكِـِٔينَ
ചാരിയിരുന്നുകൊണ്ടു
ʿalā sururin
عَلَىٰ سُرُرٍ
കട്ടിലുക(പര്യങ്കങ്ങ)ളില്‍
maṣfūfatin
مَّصْفُوفَةٍۖ
നിരത്തപ്പെട്ട, വരിയായി വെക്കപ്പെട്ട
wazawwajnāhum
وَزَوَّجْنَٰهُم
അവര്‍ക്കു നാം ഇണചേര്‍ത്തു (ഇണയാക്കി) കൊടുക്കയും ചെയ്യും
biḥūrin
بِحُورٍ
സുന്ദരികളായ തരുണീമണികളെ, വെള്ള മെയ്യാമണികളെ
ʿīnin
عِينٍ
വിശാലനേത്രകളായ

വരിവരിയായി നിരത്തിയിട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിശാലാക്ഷികളായ തരുണികളെ നാം അവര്‍ക്ക് ഇണകളായിക്കൊടുക്കും.

തഫ്സീര്‍