Skip to main content

قُلْ سِيْرُوْا فِى الْاَرْضِ ثُمَّ انْظُرُوْا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِيْنَ   ( الأنعام: ١١ )

qul
قُلْ
നീ പറയുക
sīrū
سِيرُوا۟
നിങ്ങള്‍ നടക്കു(സഞ്ചരിക്കു)വിന്‍
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
thumma unẓurū
ثُمَّ ٱنظُرُوا۟
പിന്നെ നിങ്ങള്‍ നോക്കുവിന്‍
kayfa kāna
كَيْفَ كَانَ
എങ്ങിനെ ആയിരുന്നു
ʿāqibatu
عَٰقِبَةُ
കലാശം, പര്യവസാനം
l-mukadhibīna
ٱلْمُكَذِّبِينَ
വ്യാജമാക്കിയവരുടെ

പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കുക; എന്നിട്ട് സത്യനിഷേധികളുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുക.

തഫ്സീര്‍

قُلْ لِّمَنْ مَّا فِى السَّمٰوٰتِ وَالْاَرْضِۗ قُلْ لِّلّٰهِ ۗ كَتَبَ عَلٰى نَفْسِهِ الرَّحْمَةَ ۗ لَيَجْمَعَنَّكُمْ اِلٰى يَوْمِ الْقِيٰمَةِ لَا رَيْبَ فِيْهِۗ اَلَّذِيْنَ خَسِرُوْٓا اَنْفُسَهُمْ فَهُمْ لَا يُؤْمِنُوْنَ   ( الأنعام: ١٢ )

qul
قُل
നീ പറയുക, ചോദിക്കുക
liman
لِّمَن
ആരുടേതാണ്‌
mā fī l-samāwāti
مَّا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളത്‌
wal-arḍi
وَٱلْأَرْضِۖ
ഭൂമിയിലും
qul lillahi
قُل لِّلَّهِۚ
പറയുക അല്ലാഹുവിന്റേതാണു
kataba
كَتَبَ
അവന്‍ രേഖപ്പെടുത്തിയിരിക്കുന്നു (നിശ്ചയിച്ചിരിക്കുന്നു)
ʿalā nafsihi
عَلَىٰ نَفْسِهِ
അവന്റെ മേല്‍, സ്വന്തത്തിന്റെ പേരില്‍
l-raḥmata
ٱلرَّحْمَةَۚ
കാരുണ്യം
layajmaʿannakum
لَيَجْمَعَنَّكُمْ
തീര്‍ച്ചയായും അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും
ilā yawmi l-qiyāmati
إِلَىٰ يَوْمِ ٱلْقِيَٰمَةِ
ക്വിയാമത്തുനാളിലേക്ക്‌
lā rayba fīhi
لَا رَيْبَ فِيهِۚ
അതില്‍ സന്ദേഹമേ ഇല്ല
alladhīna khasirū
ٱلَّذِينَ خَسِرُوٓا۟
നഷ്‌ടപ്പെടുത്തിയവരാണു
anfusahum
أَنفُسَهُمْ
തങ്ങളുടെ സ്വന്തങ്ങളെ
fahum
فَهُمْ
അതിനാല്‍ (എനി) അവര്‍
lā yu'minūna
لَا يُؤْمِنُونَ
അവര്‍ വിശ്വസിക്കയില്ല

ചോദിക്കുക: ആകാശഭൂമികളിലുള്ളതെല്ലാം ആരുടേതാണ്? പറയുക: എല്ലാം അല്ലാഹുവിന്റേതുമാത്രം. കാരുണ്യത്തെ അവന്‍ സ്വന്തം ബാധ്യതയായി നിശ്ചയിച്ചിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവന്‍ നിങ്ങളെയൊക്കെ ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അതിലൊട്ടും സംശയമില്ല. എന്നാല്‍ സ്വന്തത്തെ നഷ്ടത്തിലകപ്പെടുത്തിയവരത് വിശ്വസിക്കുകയില്ല.

തഫ്സീര്‍

۞ وَلَهٗ مَا سَكَنَ فِى الَّيْلِ وَالنَّهَارِ ۗوَهُوَ السَّمِيْعُ الْعَلِيْمُ   ( الأنعام: ١٣ )

walahu
وَلَهُۥ
അവന്റേതാണ്‌
mā sakana
مَا سَكَنَ
അടങ്ങി (ഒതുങ്ങി)യത്‌
fī al-layli
فِى ٱلَّيْلِ
രാത്രിയില്‍
wal-nahāri
وَٱلنَّهَارِۚ
പകലിലും
wahuwa l-samīʿu
وَهُوَ ٱلسَّمِيعُ
അവന്‍ കേള്‍ക്കുന്നവനുമത്രെ
l-ʿalīmu
ٱلْعَلِيمُ
അറിയുന്നവന്‍

രാവിലും പകലിലും നിലനില്‍ക്കുന്നവയെല്ലാം അവന്റേതാണ്.അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ.

തഫ്സീര്‍

قُلْ اَغَيْرَ اللّٰهِ اَتَّخِذُ وَلِيًّا فَاطِرِ السَّمٰوٰتِ وَالْاَرْضِ وَهُوَ يُطْعِمُ وَلَا يُطْعَمُ ۗ قُلْ اِنِّيْٓ اُمِرْتُ اَنْ اَكُوْنَ اَوَّلَ مَنْ اَسْلَمَ وَلَا تَكُوْنَنَّ مِنَ الْمُشْرِكِيْنَ   ( الأنعام: ١٤ )

qul
قُلْ
പറയുക
aghayra l-lahi
أَغَيْرَ ٱللَّهِ
അല്ലാഹു അല്ലാത്തവരെയോ
attakhidhu
أَتَّخِذُ
ഞാന്‍ ആക്കുന്നു, സ്വീകരിക്കുന്നു
waliyyan
وَلِيًّا
ബന്ധു, സഹായകന്‍, കാര്യകര്‍ത്താവു, രക്ഷാധികാരി
fāṭiri
فَاطِرِ
സൃഷ്‌ടിച്ചുണ്ടാക്കിയവന്‍ (....വനായ)
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളെ
wal-arḍi
وَٱلْأَرْضِ
ഭൂമിയെയും
wahuwa
وَهُوَ
അവനാകട്ടെ
yuṭ'ʿimu
يُطْعِمُ
ഭക്ഷണം നല്‍കുന്നു
walā yuṭ'ʿamu
وَلَا يُطْعَمُۗ
അവനു ഭക്ഷണം നല്‍കപ്പെടുന്നുമില്ല
qul
قُلْ
പറയുക
innī umir'tu
إِنِّىٓ أُمِرْتُ
നിശ്ചയമായും ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
an akūna
أَنْ أَكُونَ
ഞാനായിരിക്കുവാന്‍, ആകണമെന്നു
awwala
أَوَّلَ
ആദ്യത്തെ (ഒന്നാമത്തെ)വന്‍
man aslama
مَنْ أَسْلَمَۖ
മുസ്‌ലിമായ (കീഴൊതുങ്ങിയ)വരില്‍
walā takūnanna
وَلَا تَكُونَنَّ
നിശ്ചയമായും നീ ആകരുതു (ആയിരിക്കരുതു) എന്നും
mina l-mush'rikīna
مِنَ ٱلْمُشْرِكِينَ
മുശ്‌രിക്കുകളില്‍ പെട്ട (വന്‍), ബഹുദൈവ വിശ്വാസികളില്‍

ചോദിക്കുക: അല്ലാഹുവെയല്ലാതെ മറ്റാരെയെങ്കിലും ഞാന്‍ രക്ഷകനായി സ്വീകരിക്കുകയോ? അവനാണ് ആകാശഭൂമികളുടെ സ്രഷ്ടാവ്. അവന്‍ അന്നം നല്‍കുന്നു. എന്നാല്‍ ആരും അവന്ന് അന്നം നല്‍കുന്നുമില്ല. പറയുക: ''അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നവരില്‍ ഒന്നാമനാകാനാണ് എന്നോട് കല്‍പിച്ചിരിക്കുന്നത്. ഒരിക്കലും ബഹുദൈവ വിശ്വാസികളില്‍ പെട്ടുപോകാതിരിക്കാനും.''

തഫ്സീര്‍

قُلْ اِنِّيْٓ اَخَافُ اِنْ عَصَيْتُ رَبِّيْ عَذَابَ يَوْمٍ عَظِيْمٍ   ( الأنعام: ١٥ )

qul innī
قُلْ إِنِّىٓ
പറയുക നിശ്ചയമായും ഞാന്‍
akhāfu
أَخَافُ
ഞാന്‍ ഭയപ്പെടുന്നു
in ʿaṣaytu
إِنْ عَصَيْتُ
ഞാന്‍ അനുസരണക്കേടു (എതിരു) കാണിച്ചുവെങ്കില്‍
rabbī
رَبِّى
എന്റെ രക്ഷിതാവിനോടു
ʿadhāba yawmin
عَذَابَ يَوْمٍ
ഒരു ദിവസത്തിലെ ശിക്ഷ
ʿaẓīmin
عَظِيمٍ
വമ്പിച്ച, ഗൗരവമായ

പറയുക: ഞാനെന്റെ നാഥനെ ധിക്കരിച്ചാല്‍ ഭയങ്കരമായൊരു നാളിന്റെ ശിക്ഷയനുഭവിക്കേണ്ടിവരുമെന്ന് ഞാന്‍ ഭയപ്പെടുന്നു.

തഫ്സീര്‍

مَنْ يُّصْرَفْ عَنْهُ يَوْمَىِٕذٍ فَقَدْ رَحِمَهٗ ۗوَذٰلِكَ الْفَوْزُ الْمُبِيْنُ  ( الأنعام: ١٦ )

man
مَّن
ആര്‍, ഏതൊരുവന്‍
yuṣ'raf
يُصْرَفْ
അതു തിരിക്ക (ഒഴിവാക്ക) പ്പെട്ടുവോ
ʿanhu
عَنْهُ
അവനില്‍നിന്നു, അവനു
yawma-idhin
يَوْمَئِذٍ
ആ ദിവസം, അന്നു
faqad raḥimahu
فَقَدْ رَحِمَهُۥۚ
എന്നാല്‍ തീര്‍ച്ചയായും അവന്‍ അവനു കരുണ ചെയ്‌തു
wadhālika
وَذَٰلِكَ
അതു
l-fawzu
ٱلْفَوْزُ
വിജയമത്രെ
l-mubīnu
ٱلْمُبِينُ
സ്‌പഷ്‌ട(വ്യക്ത)മായ

അന്ന് ആ ശിക്ഷയില്‍ നിന്ന് ഒഴിവാകുന്നവനെ ഉറപ്പായും അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു. അതുതന്നെയാണ് വ്യക്തമായ വിജയം.

തഫ്സീര്‍

وَاِنْ يَّمْسَسْكَ اللّٰهُ بِضُرٍّ فَلَا كَاشِفَ لَهٗٓ اِلَّا هُوَ ۗوَاِنْ يَّمْسَسْكَ بِخَيْرٍ فَهُوَ عَلٰى كُلِّ شَيْءٍ قَدِيْرٌ  ( الأنعام: ١٧ )

wa-in yamsaska
وَإِن يَمْسَسْكَ
നിന്നെ ബാധിപ്പിക്കുന്ന പക്ഷം, സ്‌പര്‍ശിച്ചുവെങ്കില്‍
l-lahu
ٱللَّهُ
അല്ലാഹു
biḍurrin
بِضُرٍّ
വല്ല ഉപദ്രവത്തെയും, ഉപദ്രവം കൊണ്ടു
falā kāshifa
فَلَا كَاشِفَ
എന്നാല്‍ തുറവിയാക്കുന്ന (നീക്കം ചെയ്യുന്ന)വനില്ല
lahu
لَهُۥٓ
അതിനെ
illā huwa
إِلَّا هُوَۖ
അവനല്ലാതെ
wa-in yamsaska
وَإِن يَمْسَسْكَ
അവന്‍ നിന്നെ ബാധിപ്പിക്കുന്നുവെങ്കില്‍
bikhayrin
بِخَيْرٍ
വല്ല ഗുണത്തെയും
fahuwa
فَهُوَ
എന്നാല്‍ അവന്‍
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തിനും
qadīrun
قَدِيرٌ
കഴിവുള്ളവനാണ്‌

അല്ലാഹു നിനക്കു വല്ല വിപത്തും വരുത്തുകയാണെങ്കില്‍ അതൊഴിവാക്കാന്‍ അവന്നല്ലാതെ ആര്‍ക്കും സാധ്യമല്ല. അവന്‍ നിനക്കു വല്ല നന്മയുമാണ് വരുത്തുന്നതെങ്കിലോ? അറിയുക: അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.

തഫ്സീര്‍

وَهُوَ الْقَاهِرُ فَوْقَ عِبَادِهٖۗ وَهُوَ الْحَكِيْمُ الْخَبِيْرُ   ( الأنعام: ١٨ )

wahuwa l-qāhiru
وَهُوَ ٱلْقَاهِرُ
അവനത്രെ സര്‍വ്വാധികാരി
fawqa ʿibādihi
فَوْقَ عِبَادِهِۦۚ
തന്റെ അടിയാന്മാരുടെ മീതെ
wahuwa
وَهُوَ
അവന്‍ (തന്നെ)
l-ḥakīmu
ٱلْحَكِيمُ
അഗാധജ്ഞന്‍
l-khabīru
ٱلْخَبِيرُ
സൂക്ഷ്‌മജ്ഞാനി

അല്ലാഹു തന്റെ അടിമകളുടെമേല്‍ പരമാധികാരമുള്ളവനാണ്. അവന്‍ യുക്തിമാനാണ്. സൂക്ഷ്മജ്ഞനും.

തഫ്സീര്‍

قُلْ اَيُّ شَيْءٍ اَكْبَرُ شَهَادَةً ۗ قُلِ اللّٰهُ ۗشَهِيْدٌۢ بَيْنِيْ وَبَيْنَكُمْ ۗوَاُوْحِيَ اِلَيَّ هٰذَا الْقُرْاٰنُ لِاُنْذِرَكُمْ بِهٖ وَمَنْۢ بَلَغَ ۗ اَىِٕنَّكُمْ لَتَشْهَدُوْنَ اَنَّ مَعَ اللّٰهِ اٰلِهَةً اُخْرٰىۗ قُلْ لَّآ اَشْهَدُ ۚ قُلْ اِنَّمَا هُوَ اِلٰهٌ وَّاحِدٌ وَّاِنَّنِيْ بَرِيْۤءٌ مِّمَّا تُشْرِكُوْنَ  ( الأنعام: ١٩ )

qul
قُلْ
പറയുക
ayyu shayin
أَىُّ شَىْءٍ
ഏതൊരു വസ്‌തുവാണു
akbaru
أَكْبَرُ
ഏറ്റവും വലിയതു
shahādatan
شَهَٰدَةًۖ
സാക്ഷ്യത്തില്‍, സാക്ഷ്യത്താല്‍
quli
قُلِ
പറയുക
l-lahu shahīdun
ٱللَّهُۖ شَهِيدٌۢ
അല്ലാഹു സാക്ഷിയാകുന്നു
baynī
بَيْنِى
എന്റെ ഇടയില്‍
wabaynakum
وَبَيْنَكُمْۚ
നിങ്ങളുടെ ഇടയിലും
waūḥiya
وَأُوحِىَ
വഹ്‌യു നല്‍കപ്പെടുകയും ചെയ്‌തിരിക്കുന്നു
ilayya
إِلَىَّ
എനിക്കു
hādhā l-qur'ānu
هَٰذَا ٱلْقُرْءَانُ
ഈ ക്വുര്‍ആന്‍
li-undhirakum
لِأُنذِرَكُم
ഞാന്‍ നിങ്ങളെ താക്കീതു ചെയ്‌വാന്‍ വേണ്ടി
bihi
بِهِۦ
അതുകൊണ്ടു (അതു മുഖേന)
waman balagha
وَمَنۢ بَلَغَۚ
അതു എത്തിച്ചേര്‍ന്നവര്‍ക്കും
a-innakum latashhadūna
أَئِنَّكُمْ لَتَشْهَدُونَ
നിങ്ങള്‍ സാക്ഷ്യം വഹിക്കുകതന്നെ ചെയ്യുമോ
anna maʿa l-lahi
أَنَّ مَعَ ٱللَّهِ
അല്ലാഹുവിനോടൊപ്പം (കൂടെ) ഉണ്ടെന്നു
ālihatan
ءَالِهَةً
ഇലാഹുകള്‍, ആരാധ്യര്‍, ദൈവങ്ങള്‍
ukh'rā
أُخْرَىٰۚ
വേറെ
qul
قُل
പറയുക
lā ashhadu
لَّآ أَشْهَدُۚ
ഞാന്‍ സാക്ഷ്യം വഹിക്കയില്ല
qul
قُلْ
നീ പറയുക
innamā huwa
إِنَّمَا هُوَ
നിശ്ചയമായും അവന്‍ (മാത്രം-തന്നെ)
ilāhun wāḥidun
إِلَٰهٌ وَٰحِدٌ
ഏക ഇലാഹാണു
wa-innanī
وَإِنَّنِى
നിശ്ചയമായും ഞാന്‍
barīon
بَرِىٓءٌ
ഒഴിവായവനാണു, നിരപരാധിയാകുന്നു
mimmā tush'rikūna
مِّمَّا تُشْرِكُونَ
നിങ്ങള്‍ ശിര്‍ക്കു ചെയ്യുന്ന (പങ്കുചേര്‍ക്കുന്ന)തിനെ സംബന്ധിച്ചു

ചോദിക്കുക: ഏതു സാക്ഷ്യമാണ് ഏറെ മഹത്തരം? പറയുക: അല്ലാഹുവാണ് എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷി. ഈ ഖുര്‍ആന്‍ എനിക്കു ബോധനമായി ലഭിച്ചത് നിങ്ങള്‍ക്കും ഇത് ചെന്നെത്തുന്ന മറ്റെല്ലാവര്‍ക്കും ഇതുവഴി മുന്നറിയിപ്പു നല്‍കാനാണ്. അല്ലാഹുവോടൊപ്പം വേറെ ദൈവങ്ങളുണ്ടെന്ന് നിങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനാകുമോ? പറയുക: ഞാനതിന് സാക്ഷ്യം വഹിക്കുകയില്ല. പറയുക: അവന്‍ ഒരേയൊരു ദൈവം മാത്രം. നിങ്ങള്‍ അവന്ന് പങ്കാളികളെ സങ്കല്‍പിക്കുന്നതുമായി എനിക്കൊരു ബന്ധവുമില്ല.

തഫ്സീര്‍

اَلَّذِيْنَ اٰتَيْنٰهُمُ الْكِتٰبَ يَعْرِفُوْنَهٗ كَمَا يَعْرِفُوْنَ اَبْنَاۤءَهُمْۘ اَلَّذِيْنَ خَسِرُوْٓا اَنْفُسَهُمْ فَهُمْ لَا يُؤْمِنُوْنَ ࣖ  ( الأنعام: ٢٠ )

alladhīna
ٱلَّذِينَ
യാതൊരു കൂട്ടര്‍
ātaynāhumu
ءَاتَيْنَٰهُمُ
നാം അവര്‍ക്കു നല്‍കിയിരിക്കുന്നു, നാം കൊടുത്തു
l-kitāba
ٱلْكِتَٰبَ
വേദഗ്രന്ഥം
yaʿrifūnahu
يَعْرِفُونَهُۥ
അവര്‍ അതിനെ (അദ്ദേഹത്തെ) അറിയും
kamā yaʿrifūna
كَمَا يَعْرِفُونَ
അവര്‍ അറിയുന്നതു പോലെ
abnāahumu
أَبْنَآءَهُمُۘ
തങ്ങളുടെ പുത്രന്മാരെ (മക്കളെ)
alladhīna khasirū
ٱلَّذِينَ خَسِرُوٓا۟
നഷ്‌ടപ്പെടുത്തിയ (നഷ്‌ടപ്പെട്ട)വരാണു
anfusahum
أَنفُسَهُمْ
തങ്ങളുടെ സ്വന്തങ്ങളെ, തങ്ങളെത്തന്നെ
fahum
فَهُمْ
അതിനാലവര്‍
lā yu'minūna
لَا يُؤْمِنُونَ
വിശ്വസിക്കുകയില്ല

നാം വേദം നല്‍കിയവരോ, സ്വന്തം മക്കളെ അറിയുംപോലെ അവര്‍ക്ക് ഇതറിയാം. എന്നാല്‍ സ്വയം നഷ്ടം വരുത്തിവെച്ചവര്‍ വിശ്വസിക്കുകയില്ല.

തഫ്സീര്‍