Skip to main content

اَمْ لَهُمْ شُرَكَاۤءُۚ فَلْيَأْتُوْا بِشُرَكَاۤىِٕهِمْ اِنْ كَانُوْا صٰدِقِيْنَ   ( القلم: ٤١ )

am lahum
أَمْ لَهُمْ
അതല്ലാ (അഥവാ) അവര്‍ക്കുണ്ടോ
shurakāu
شُرَكَآءُ
വല്ല പങ്കുകാരും
falyatū
فَلْيَأْتُوا۟
എന്നാലവര്‍ വരട്ടെ
bishurakāihim
بِشُرَكَآئِهِمْ
അവരുടെ പങ്കുകാരെക്കൊണ്ട്, പങ്കുകാരുമായി
in kānū
إِن كَانُوا۟
അവരാണെങ്കില്‍
ṣādiqīna
صَٰدِقِينَ
സത്യവാന്മാര്‍

അതല്ല, അവര്‍ക്ക് വല്ല പങ്കുകാരുമുണ്ടോ? എങ്കില്‍ അവരുടെ പങ്കാളികളെ അവരിങ്ങ് കൊണ്ടുവരട്ടെ. അവര്‍ സത്യവാദികളെങ്കില്‍!

തഫ്സീര്‍

يَوْمَ يُكْشَفُ عَنْ سَاقٍ وَّيُدْعَوْنَ اِلَى السُّجُوْدِ فَلَا يَسْتَطِيْعُوْنَۙ  ( القلم: ٤٢ )

yawma yuk'shafu
يَوْمَ يُكْشَفُ
തുറക്ക (വെളിവാക്ക - നഗ്നമാക്ക)പ്പെടുന്ന ദിവസം
ʿan sāqin
عَن سَاقٍ
കണങ്കാലില്‍നിന്ന്
wayud'ʿawna
وَيُدْعَوْنَ
അവര്‍ ക്ഷണിക്കപ്പെടുകയും ചെയ്യും
ilā l-sujūdi
إِلَى ٱلسُّجُودِ
സൂജുദിലേക്ക് (സുജൂദ് ചെയ്യാന്‍)
falā yastaṭīʿūna
فَلَا يَسْتَطِيعُونَ
അപ്പോള്‍ അവര്‍ക്ക് സാധിക്കുകയില്ല

കണങ്കാല്‍ വെളിവാക്കപ്പെടും നാള്‍; അന്നവര്‍ സാഷ്ടാംഗം പ്രണമിക്കാന്‍ വിളിക്കപ്പെടും. എന്നാല്‍ അവര്‍ക്കതിനു സാധ്യമാവില്ല.

തഫ്സീര്‍

خَاشِعَةً اَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ ۗوَقَدْ كَانُوْا يُدْعَوْنَ اِلَى السُّجُوْدِ وَهُمْ سَالِمُوْنَ   ( القلم: ٤٣ )

khāshiʿatan
خَٰشِعَةً
താഴ്മ കാണിച്ചു (ഭക്തി കാട്ടി) കൊണ്ട്
abṣāruhum
أَبْصَٰرُهُمْ
അവരുടെ ദൃഷ്ടികള്‍, കണ്ണുകള്‍
tarhaquhum
تَرْهَقُهُمْ
അവരെ മൂടും, ആവരണം ചെയ്യും, ബാധിക്കും
dhillatun
ذِلَّةٌۖ
നിന്ദ്യത, ഹീനത, അപമാനം
waqad kānū
وَقَدْ كَانُوا۟
അവര്‍ ആയിരുന്നിട്ടുണ്ട്
yud'ʿawna
يُدْعَوْنَ
അവര്‍ ക്ഷണിക്കപ്പെടുക
ilā l-sujūdi
إِلَى ٱلسُّجُودِ
സുജൂദ് ചെയ്‌വാന്‍
wahum
وَهُمْ
അവര്‍ ആയിരിക്കെ
sālimūna
سَٰلِمُونَ
സുരക്ഷിതര്‍, രക്ഷപ്പെട്ടവര്‍

അന്നവരുടെ നോട്ടം കീഴ്‌പോട്ടായിരിക്കും. അപമാനം അവരെ ആവരണം ചെയ്യും. നേരത്തെ അവര്‍ പ്രണാമമര്‍പ്പിക്കാന്‍ വിളിക്കപ്പെട്ടിരുന്നല്ലോ. അന്നവര്‍ സുരക്ഷിതരുമായിരുന്നു.

തഫ്സീര്‍

فَذَرْنِيْ وَمَنْ يُّكَذِّبُ بِهٰذَا الْحَدِيْثِۗ سَنَسْتَدْرِجُهُمْ مِّنْ حَيْثُ لَا يَعْلَمُوْنَۙ  ( القلم: ٤٤ )

fadharnī
فَذَرْنِى
ആകയാല്‍ എന്നെ വിട്ടേക്കുക
waman yukadhibu
وَمَن يُكَذِّبُ
വ്യാജമാക്കുന്നവരെയും
bihādhā l-ḥadīthi
بِهَٰذَا ٱلْحَدِيثِۖ
ഈ വര്‍ത്തമാനത്തെ, വിഷയത്തെ
sanastadrijuhum
سَنَسْتَدْرِجُهُم
നാം അവരെ (വഴിയെ) പടിപടിയായി (ക്രമേണ) കൊണ്ടുവരും
min ḥaythu
مِّنْ حَيْثُ
വിധത്തില്‍
lā yaʿlamūna
لَا يَعْلَمُونَ
അവര്‍ അറിയാത്ത

അതിനാല്‍ ഈ വചനങ്ങളെ തള്ളിപ്പറയുന്നവരുടെ കാര്യം എനിക്കു വിട്ടുതരിക. അവരറിയാത്ത വിധം നാമവരെ പടിപടിയായി പിടികൂടും.

തഫ്സീര്‍

وَاُمْلِيْ لَهُمْۗ اِنَّ كَيْدِيْ مَتِيْنٌ   ( القلم: ٤٥ )

wa-um'lī lahum
وَأُمْلِى لَهُمْۚ
അവര്‍ക്ക് നാം അയച്ചിട്ടു (നീട്ടി) കൊടുക്കുകയും ചെയ്യും (ചെയ്യുന്നു)
inna kaydī
إِنَّ كَيْدِى
നിശ്ചയമായും എന്റെ തന്ത്രം, ഉപായം
matīnun
مَتِينٌ
ബലവത്താണ്, ശക്തമാണ്

നാമവര്‍ക്ക് സാവകാശം നല്‍കിയിരിക്കുകയാണ്. എന്റെ തന്ത്രം ഭദ്രം തന്നെ; തീര്‍ച്ച.

തഫ്സീര്‍

اَمْ تَسْـَٔلُهُمْ اَجْرًا فَهُمْ مِّنْ مَّغْرَمٍ مُّثْقَلُوْنَۚ   ( القلم: ٤٦ )

am
أَمْ
അതല്ല, പക്ഷേ, അഥവാ
tasaluhum
تَسْـَٔلُهُمْ
നീ അവരോട് ചോദിക്കുന്നു(വോ)
ajran
أَجْرًا
വല്ല പ്രതിഫലവും
fahum
فَهُم
എന്നിട്ട് അവര്‍
min maghramin
مِّن مَّغْرَمٍ
കടബാധ്യതയാല്‍
muth'qalūna
مُّثْقَلُونَ
ഭാരപ്പെട്ടവരാണ്

അല്ല; നീ അവരോട് വല്ല പ്രതിഫലവും ആവശ്യപ്പെടുന്നുണ്ടോ? അങ്ങനെ അവര്‍ കടബാധ്യതയാല്‍ കഷ്ടപ്പെടുകയാണോ?

തഫ്സീര്‍

اَمْ عِنْدَهُمُ الْغَيْبُ فَهُمْ يَكْتُبُوْنَ   ( القلم: ٤٧ )

am
أَمْ
അതല്ല
ʿindahumu
عِندَهُمُ
അവരുടെ പക്കലുണ്ട് (ണ്ടോ)
l-ghaybu
ٱلْغَيْبُ
അദൃശ്യജ്ഞാനം
fahum
فَهُمْ
എന്നിട്ടവര്‍
yaktubūna
يَكْتُبُونَ
എഴുതുന്നു(വോ)

അതല്ലെങ്കില്‍ അവരുടെ വശം വല്ല അഭൗതിക ജ്ഞാനവുമുണ്ടോ? അവര്‍ അത് എഴുതിയെടുക്കുകയാണോ?

തഫ്സീര്‍

فَاصْبِرْ لِحُكْمِ رَبِّكَ وَلَا تَكُنْ كَصَاحِبِ الْحُوْتِۘ اِذْ نَادٰى وَهُوَ مَكْظُوْمٌۗ  ( القلم: ٤٨ )

fa-iṣ'bir
فَٱصْبِرْ
ആകയാല്‍ ക്ഷമിക്കുക
liḥuk'mi rabbika
لِحُكْمِ رَبِّكَ
നിന്റെ റബ്ബിന്റെ വിധിക്ക്
walā takun
وَلَا تَكُن
നീ ആകുകയും അരുത്
kaṣāḥibi l-ḥūti
كَصَاحِبِ ٱلْحُوتِ
മത്സ്യത്തിന്റെ ആളെപ്പോലെ
idh nādā
إِذْ نَادَىٰ
അദ്ദേഹം വിളിച്ചപ്പോള്‍
wahuwa
وَهُوَ
അദ്ദേഹം ആയിക്കൊണ്ട്
makẓūmun
مَكْظُومٌ
(കോപം - വ്യസനം) നിറഞ്ഞവന്‍

അതിനാല്‍ നീ നിന്റെ നാഥന്റെ തീരുമാനങ്ങള്‍ക്കായി ക്ഷമയോടെ കാത്തിരിക്കുക. നീ ആ മത്സ്യക്കാരനെപ്പോലെ ആകരുത്. അദ്ദേഹം കൊടും ദുഃഖിതനായി പ്രാര്‍ഥിച്ച സന്ദര്‍ഭം ഓര്‍ക്കുക.

തഫ്സീര്‍

لَوْلَآ اَنْ تَدَارَكَهٗ نِعْمَةٌ مِّنْ رَّبِّهٖ لَنُبِذَ بِالْعَرَاۤءِ وَهُوَ مَذْمُوْمٌ   ( القلم: ٤٩ )

lawlā
لَّوْلَآ
ഇല്ലായിരുന്നുവെങ്കില്‍
an tadārakahu
أَن تَدَٰرَكَهُۥ
അദ്ദേഹത്തെ വീണ്ടെടുക്കുക
niʿ'matun
نِعْمَةٌ
ഒരു അനുഗ്രഹം
min rabbihi
مِّن رَّبِّهِۦ
തന്റെ റബ്ബിങ്കല്‍നിന്ന്
lanubidha
لَنُبِذَ
അദ്ദേഹം ഇടപ്പെടുമായിരുന്നു (പുറം തള്ളപ്പെടുമായിരുന്നു)
bil-ʿarāi
بِٱلْعَرَآءِ
പാഴ്ഭൂമിയില്‍, ഒഴിഞ്ഞ സ്ഥലത്ത്
wahuwa
وَهُوَ
അദ്ദേഹം ആയിക്കൊണ്ട്
madhmūmun
مَذْمُومٌ
ആക്ഷേപിക്കപ്പെട്ടവന്‍

തന്റെ നാഥനില്‍നിന്നുള്ള അനുഗ്രഹം രക്ഷക്കെത്തിയിരുന്നില്ലെങ്കില്‍ അദ്ദേഹം ആ പാഴ്മണല്‍ക്കാട്ടില്‍ ആക്ഷേപിതനായി ഉപേക്ഷിക്കപ്പെടുമായിരുന്നു.

തഫ്സീര്‍

فَاجْتَبٰىهُ رَبُّهٗ فَجَعَلَهٗ مِنَ الصّٰلِحِيْنَ   ( القلم: ٥٠ )

fa-ij'tabāhu
فَٱجْتَبَٰهُ
എന്നാല്‍ (എന്നിട്ട്) അദ്ദേഹത്തെ തിരഞ്ഞെടുത്തു (നന്നാക്കി എടുത്തു)
rabbuhu
رَبُّهُۥ
തന്റെ റബ്ബ്
fajaʿalahu
فَجَعَلَهُۥ
എന്നിട്ട് അദ്ദേഹത്തെ ആക്കുകയും ചെയ്തു
mina l-ṣāliḥīna
مِنَ ٱلصَّٰلِحِينَ
സദ്‌വൃത്തരില്‍, സജ്ജനങ്ങളില്‍

അവസാനം അദ്ദേഹത്തിന്റെ നാഥന്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തു. അങ്ങനെ സജ്ജനങ്ങളിലുള്‍പ്പെടുത്തുകയും ചെയ്തു.

തഫ്സീര്‍