Skip to main content

وَّاَنَّا مِنَّا الصّٰلِحُوْنَ وَمِنَّا دُوْنَ ذٰلِكَۗ كُنَّا طَرَاۤىِٕقَ قِدَدًاۙ  ( الجن: ١١ )

wa-annā
وَأَنَّا
നാമാകട്ടെ എന്നും
minnā
مِنَّا
നമ്മിലുണ്ട്
l-ṣāliḥūna
ٱلصَّٰلِحُونَ
സദ്‌വൃത്തർ, നല്ലവര്‍
waminnā
وَمِنَّا
നമ്മിലുണ്ടുതാനും
dūna dhālika
دُونَ ذَٰلِكَۖ
അതുകൂടാതെയും, അതല്ലാത്തവരും, അതിനു താഴെയും
kunnā
كُنَّا
നാം ആയിരിക്കുന്നു
ṭarāiqa
طَرَآئِقَ
പല മാര്‍ഗ്ഗങ്ങൾ
qidadan
قِدَدًا
വിഭിന്ന (ചിന്നഭിന്ന)മായ

''ഞങ്ങളോ, ഞങ്ങളില്‍ സച്ചരിതരുണ്ട്. അല്ലാത്തവരും ഞങ്ങളിലുണ്ട്. ഞങ്ങള്‍ ഭിന്നമാര്‍ഗക്കാരാണ്.

തഫ്സീര്‍

وَّاَنَّا ظَنَنَّآ اَنْ لَّنْ نُّعْجِزَ اللّٰهَ فِى الْاَرْضِ وَلَنْ نُّعْجِزَهٗ هَرَبًاۖ  ( الجن: ١٢ )

wa-annā ẓanannā
وَأَنَّا ظَنَنَّآ
നാം ധരിച്ചിരിക്കുന്നു (ഉറപ്പിച്ചു - വിശ്വസിച്ചു) എന്നും
an lan nuʿ'jiza
أَن لَّن نُّعْجِزَ
നാം അസാധ്യപ്പെടുത്തു (പരാജയപ്പെടുത്തു - തോൽപിക്കു) ന്നതേയല്ലെന്ന്
l-laha
ٱللَّهَ
അല്ലാഹുവിനെ
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയിൽ
walan nuʿ'jizahu
وَلَن نُّعْجِزَهُۥ
നാം അവനെ പരാജയപ്പെടുത്തുന്നതേയല്ലെന്നും
haraban
هَرَبًا
ഓടിപ്പോയിക്കൊണ്ട്

''ഭൂമിയില്‍ വെച്ച് അല്ലാഹുവെ പരാജയപ്പെടുത്താനോ, ഓടിപ്പോയി അവനെ തോല്‍പിക്കാനോ സാധ്യമല്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു.

തഫ്സീര്‍

وَّاَنَّا لَمَّا سَمِعْنَا الْهُدٰىٓ اٰمَنَّا بِهٖۗ فَمَنْ يُّؤْمِنْۢ بِرَبِّهٖ فَلَا يَخَافُ بَخْسًا وَّلَا رَهَقًاۖ  ( الجن: ١٣ )

wa-annā
وَأَنَّا
നാം (ഞങ്ങൾ) എന്നും
lammā samiʿ'nā
لَمَّا سَمِعْنَا
ഞങ്ങൾ (നാം) കേട്ട അവസരം, കേട്ടാറെ
l-hudā
ٱلْهُدَىٰٓ
സന്മാര്‍ഗ്ഗം, മാര്‍ഗ്ഗദര്‍ശനം
āmannā bihi
ءَامَنَّا بِهِۦۖ
നാമതിൽ വിശ്വസിച്ചു (എന്നും)
faman yu'min
فَمَن يُؤْمِنۢ
എന്നാൽ ആർ വിശ്വസിക്കുന്നുവോ
birabbihi
بِرَبِّهِۦ
തന്റെ റബ്ബിൽ
falā yakhāfu
فَلَا يَخَافُ
എന്നാലവൻ ഭയപ്പെടുകയില്ല, പേടിക്കേണ്ടതില്ല
bakhsan
بَخْسًا
ചേതത്തെ, നഷ്ടപ്പെടുത്തലിനെ
walā rahaqan
وَلَا رَهَقًا
അക്രമത്തെയും (ധിക്കാരവും, ബാധയും) വേണ്ടതില്ല

''സന്മാര്‍ഗം കേട്ടപ്പോള്‍തന്നെ ഞങ്ങളതില്‍ വിശ്വസിച്ചു. തന്റെ നാഥനില്‍ വിശ്വസിക്കുന്നവനാരോ, അവന് ഒരുവിധ നഷ്ടമോ പീഡനമോ ഉണ്ടാവുമെന്ന് ഭയപ്പെടേണ്ടതില്ല.

തഫ്സീര്‍

وَّاَنَّا مِنَّا الْمُسْلِمُوْنَ وَمِنَّا الْقَاسِطُوْنَۗ فَمَنْ اَسْلَمَ فَاُولٰۤىِٕكَ تَحَرَّوْا رَشَدًا   ( الجن: ١٤ )

wa-annā
وَأَنَّا
നാം (നാമാകട്ടെ) എന്നും
minnā
مِنَّا
നമ്മിലുണ്ട്, നമ്മുടെ കൂട്ടത്തിലുണ്ട്
l-mus'limūna
ٱلْمُسْلِمُونَ
കീഴൊതുങ്ങിയവര്‍, മുസ്‌ലിംകൾ
waminnā l-qāsiṭūna
وَمِنَّا ٱلْقَٰسِطُونَۖ
നമ്മിലുണ്ട് അനീതി ചെയ്യുന്നവരും, തെറ്റിയവരും
faman aslama
فَمَنْ أَسْلَمَ
എന്നാൽ, ആര്‍ കീഴൊതുങ്ങിയോ, മുസ്ലിമായോ
fa-ulāika
فَأُو۟لَٰٓئِكَ
എന്നാൽ അക്കൂട്ടർ
taḥarraw
تَحَرَّوْا۟
അവര്‍ ഗൗനിച്ചു, പരിഗണിച്ചു
rashadan
رَشَدًا
നേര്‍വഴി, തന്റേടം

''ഞങ്ങളില്‍ വഴിപ്പെട്ട് ജീവിക്കുന്നവരുണ്ട്. വഴിവിട്ട് ജീവിക്കുന്നവരുമുണ്ട്. ആര്‍ കീഴ്‌പ്പെട്ട് ജീവിക്കുന്നുവോ അവര്‍ നേര്‍വഴി ഉറപ്പാക്കിയിരിക്കുന്നു.

തഫ്സീര്‍

وَاَمَّا الْقَاسِطُوْنَ فَكَانُوْا لِجَهَنَّمَ حَطَبًاۙ  ( الجن: ١٥ )

wa-ammā l-qāsiṭūna
وَأَمَّا ٱلْقَٰسِطُونَ
എന്നാൽ അനീതി ചെയ്യുന്നവരാകട്ടെ
fakānū
فَكَانُوا۟
അവരാകുന്നു, ആയിത്തീര്‍ന്നു
lijahannama
لِجَهَنَّمَ
‘ജഹന്നമി’നു (നരകത്തിനു)
ḥaṭaban
حَطَبًا
വിറക്

''വഴിവിട്ട് ജീവിക്കുന്നവരോ അവര്‍ നരകത്തീയിലെ വിറകായിത്തീരും.''

തഫ്സീര്‍

وَّاَنْ لَّوِ اسْتَقَامُوْا عَلَى الطَّرِيْقَةِ لَاَسْقَيْنٰهُمْ مَّاۤءً غَدَقًاۙ  ( الجن: ١٦ )

wa-allawi is'taqāmū
وَأَلَّوِ ٱسْتَقَٰمُوا۟
അവര്‍ ഉറച്ചുനിന്നാൽ, ശരിയായി നിലകൊണ്ടാല്‍, ചൊവ്വായാൽ
ʿalā l-ṭarīqati
عَلَى ٱلطَّرِيقَةِ
(ആ) മാര്‍ഗ്ഗത്തിൽ, വഴിയിലായി
la-asqaynāhum
لَأَسْقَيْنَٰهُم
നാം അവര്‍ക്കു കുടിപ്പാൻ കൊടുക്കും
māan
مَّآءً
വെള്ളം
ghadaqan
غَدَقًا
ധാരാളം

അവര്‍ നേര്‍വഴിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ നാം അവര്‍ക്ക് കുടിക്കാന്‍ ധാരാളമായി വെള്ളം നല്‍കും.

തഫ്സീര്‍

لِّنَفْتِنَهُمْ فِيْهِۗ وَمَنْ يُّعْرِضْ عَنْ ذِكْرِ رَبِّهٖ يَسْلُكْهُ عَذَابًا صَعَدًاۙ  ( الجن: ١٧ )

linaftinahum fīhi
لِّنَفْتِنَهُمْ فِيهِۚ
നാം അവരെ പരീക്ഷിക്കുവാൻ വേണ്ടി
waman yuʿ'riḍ
وَمَن يُعْرِضْ
ആര്‍ തിരിഞ്ഞുകളയുന്നുവോ
ʿan dhik'ri
عَن ذِكْرِ
ഉൽബോധനം (സ്മരണ, ഉപദേശം, പ്രസ്താവന) വിട്ട്
rabbihi
رَبِّهِۦ
തന്റെ റബ്ബിന്റെ
yasluk'hu
يَسْلُكْهُ
അവൻ അവനെ പ്രവേശിപ്പിക്കുന്നതാണ്
ʿadhāban
عَذَابًا
ശിക്ഷയിൽ
ṣaʿadan
صَعَدًا
പ്രയാസകരമായ, ഞെരുങ്ങിയ (കഠിനമായ)

അതിലൂടെ നാം അവരെ പരീക്ഷിക്കാനാണത്. തന്റെ നാഥന്റെ ഉദ്‌ബോധനത്തെ നിരാകരിച്ച് ജീവിക്കുന്നവരെ അവന്‍ അതികഠിന ശിക്ഷയിലകപ്പെടുത്തും.

തഫ്സീര്‍

وَّاَنَّ الْمَسٰجِدَ لِلّٰهِ فَلَا تَدْعُوْا مَعَ اللّٰهِ اَحَدًاۖ  ( الجن: ١٨ )

wa-anna l-masājida
وَأَنَّ ٱلْمَسَٰجِدَ
പള്ളികൾ എന്നും
lillahi
لِلَّهِ
അല്ലാഹുവിന്, അല്ലഹുവിന്റേതു ആകുന്നു (എന്നും)
falā tadʿū
فَلَا تَدْعُوا۟
ആകയാൽ നിങ്ങൾ വിളിക്കരുത്, പ്രാര്‍ത്ഥിക്കരുതു
maʿa l-lahi
مَعَ ٱللَّهِ
അല്ലാഹുവിന്റെ കൂടെ
aḥadan
أَحَدًا
ഒരാളെയും

പള്ളികള്‍ അല്ലാഹുവിന്നുള്ളതാണ്. അതിനാല്‍ അല്ലാഹുവോടൊപ്പം മറ്റാരെയും വിളിച്ചു പ്രാര്‍ഥിക്കരുത്.

തഫ്സീര്‍

وَّاَنَّهٗ لَمَّا قَامَ عَبْدُ اللّٰهِ يَدْعُوْهُ كَادُوْا يَكُوْنُوْنَ عَلَيْهِ لِبَدًاۗ ࣖ  ( الجن: ١٩ )

wa-annahu
وَأَنَّهُۥ
അത് (കാര്യം) എന്നും
lammā qāma
لَمَّا قَامَ
നിന്ന (എഴുന്നേറ്റ)പ്പോള്‍
ʿabdu l-lahi
عَبْدُ ٱللَّهِ
അല്ലാഹുവിന്റെ അടിയാൻ, അടിമ
yadʿūhu
يَدْعُوهُ
അവനെ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ട്
kādū
كَادُوا۟
അവര്‍ ആകാറായി
yakūnūna
يَكُونُونَ
ആകുവാൻ
ʿalayhi
عَلَيْهِ
അദ്ദേഹത്തിന്റെ മേൽ
libadan
لِبَدًا
തിങ്ങികൊണ്ട്, കൂട്ടം കൂടിക്കൊണ്ട്

ദൈവദാസന്‍ ദൈവത്തോട് പ്രാര്‍ഥിക്കാനായി എഴുന്നേറ്റു നിന്നപ്പോള്‍ സത്യനിഷേധികള്‍ അയാള്‍ക്കു ചുറ്റും തടിച്ചുകൂടുമാറായി.

തഫ്സീര്‍

قُلْ اِنَّمَآ اَدْعُوْا رَبِّيْ وَلَآ اُشْرِكُ بِهٖٓ اَحَدًا   ( الجن: ٢٠ )

qul
قُلْ
പറയുക
innamā adʿū
إِنَّمَآ أَدْعُوا۟
നിശ്ചയമായും ഞാന്‍ വിളിക്കു (പ്രാര്‍ത്ഥിക്കു)ന്നുള്ളൂ
rabbī
رَبِّى
എന്റെ റബ്ബിനെ (മാത്രം)
walā ush'riku
وَلَآ أُشْرِكُ
ഞാന്‍ പങ്കുചേര്‍ക്കുകയുമില്ല
bihi aḥadan
بِهِۦٓ أَحَدًا
അവനോടു ഒരാളെയും

പറയുക: ഞാന്‍ എന്റെ നാഥനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. ആരെയും അവന്റെ പങ്കാളിയാക്കുകയില്ല.

തഫ്സീര്‍