Skip to main content

اُنْظُرْ كَيْفَ فَضَّلْنَا بَعْضَهُمْ عَلٰى بَعْضٍۗ وَلَلْاٰخِرَةُ اَكْبَرُ دَرَجٰتٍ وَّاَكْبَرُ تَفْضِيْلًا  ( الإسراء: ٢١ )

unẓur
ٱنظُرْ
നോക്കുക
kayfa
كَيْفَ
എങ്ങിനെ, എപ്രകാരമാണു
faḍḍalnā
فَضَّلْنَا
നാം ശ്രേഷ്ഠമാക്കി (മെച്ചപ്പെടുത്തി) യത്
baʿḍahum
بَعْضَهُمْ
അവരില്‍ ചിലരെ
ʿalā baʿḍin
عَلَىٰ بَعْضٍۚ
ചിലരെക്കാള്‍
walalākhiratu
وَلَلْءَاخِرَةُ
പരലോകം തന്നെ
akbaru
أَكْبَرُ
ഏറ്റം വലുതു
darajātin
دَرَجَٰتٍ
പദവികളില്‍, പടികളാല്‍
wa-akbaru
وَأَكْبَرُ
ഏറ്റം വലുതും
tafḍīlan
تَفْضِيلًا
ശ്രേഷ്ഠത നല്‍കുന്നതിലും (ശ്രേഷ്ഠതയാലും)

ഇവിടെ നാം ചിലരെ മറ്റു ചിലരേക്കാള്‍ എവ്വിധമാണ് ശ്രേഷ്ഠരാക്കിയതെന്ന് നോക്കൂ. എന്നാല്‍ ഏറ്റം മഹിതമായ പദവിയും ഏറ്റം ഉല്‍കൃഷ്ടമായ അവസ്ഥയുമുള്ളത് പരലോകജീവിതത്തിലാണ്.

തഫ്സീര്‍

لَا تَجْعَلْ مَعَ اللّٰهِ اِلٰهًا اٰخَرَ فَتَقْعُدَ مَذْمُوْمًا مَّخْذُوْلًا ࣖ   ( الإسراء: ٢٢ )

lā tajʿal
لَّا تَجْعَلْ
നീ ആക്ക (ഉണ്ടാക്ക - ഏര്‍പ്പെടുത്ത) രുത്
maʿa l-lahi
مَعَ ٱللَّهِ
അല്ലാഹുവിന്റെ കൂടെ
ilāhan ākhara
إِلَٰهًا ءَاخَرَ
വേറെ ആരാധ്യനെ
fataqʿuda
فَتَقْعُدَ
എന്നാല്‍ നീ ഇരുന്നുപോകും, ഇരിക്കേണ്ടിവരും
madhmūman
مَذْمُومًا
ആക്ഷേപിക്കപ്പെട്ടവനായി
makhdhūlan
مَّخْذُولًا
കൈവെടിയപ്പെട്ട (സഹായം ലഭിക്കാത്ത) വനായി

നീ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും സ്വീകരിക്കരുത്. അങ്ങനെ ചെയ്താല്‍ നീ നിന്ദ്യനും നിരാകരിക്കപ്പെട്ടവനുമായി കുത്തിയിരിക്കേണ്ടിവരും.

തഫ്സീര്‍

۞ وَقَضٰى رَبُّكَ اَلَّا تَعْبُدُوْٓا اِلَّآ اِيَّاهُ وَبِالْوَالِدَيْنِ اِحْسٰنًاۗ اِمَّا يَبْلُغَنَّ عِنْدَكَ الْكِبَرَ اَحَدُهُمَآ اَوْ كِلٰهُمَا فَلَا تَقُلْ لَّهُمَآ اُفٍّ وَّلَا تَنْهَرْهُمَا وَقُلْ لَّهُمَا قَوْلًا كَرِيْمًا  ( الإسراء: ٢٣ )

waqaḍā
وَقَضَىٰ
തീരുമാനിച്ചിരിക്കുന്നു (കല്‍പിച്ചിരിക്കുന്നു), വിധിച്ചു
rabbuka
رَبُّكَ
നിന്റെ റബ്ബു
allā taʿbudū
أَلَّا تَعْبُدُوٓا۟
നിങ്ങള്‍ ആരാധിക്കരുതെന്നു
illā iyyāhu
إِلَّآ إِيَّاهُ
അവനെയല്ലാതെ
wabil-wālidayni
وَبِٱلْوَٰلِدَيْنِ
മാതാപിതാക്കളോടു
iḥ'sānan
إِحْسَٰنًاۚ
നന്മചെയ്‌വാനും, നന്‍മ പ്രവര്‍ത്തിക്കുകയും (വേണമെന്നു)
immā yablughanna
إِمَّا يَبْلُغَنَّ
പ്രാപിച്ചേക്കുന്ന പക്ഷം
ʿindaka
عِندَكَ
നിന്റെ അടുക്കല്‍
l-kibara
ٱلْكِبَرَ
വാര്‍ദ്ധക്യം
aḥaduhumā
أَحَدُهُمَآ
ആ രണ്ടിലൊരാള്‍
aw kilāhumā
أَوْ كِلَاهُمَا
അല്ലെങ്കില്‍ അവര്‍ രണ്ടാളും
falā taqul
فَلَا تَقُل
എന്നാല്‍ നീ പറയരുതു
lahumā
لَّهُمَآ
അവര്‍ രണ്ടാളോടു
uffin
أُفٍّ
പ്ഫെ!, ച് ഛെ! (എന്നു)
walā tanharhumā
وَلَا تَنْهَرْهُمَا
അവരോടു കയര്‍ക്കുക (അധിക്ഷേപിക്കുക)യും ചെയ്യരുത്
waqul
وَقُل
പറയുകയും ചെയ്യുക
lahumā
لَّهُمَا
അവര്‍ രണ്ടാളോടും
qawlan
قَوْلًا
വാക്കു, പറയല്‍
karīman
كَرِيمًا
മാന്യമായ, ആദരവുള്ള

നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക. അവരില്‍ ഒരാളോ രണ്ടുപേരുമോ വാര്‍ധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട് 'ഛെ' എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക.

തഫ്സീര്‍

وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُلْ رَّبِّ ارْحَمْهُمَا كَمَا رَبَّيٰنِيْ صَغِيْرًاۗ  ( الإسراء: ٢٤ )

wa-ikh'fiḍ
وَٱخْفِضْ
താഴ്ത്തുകയും ചെയ്യുക
lahumā
لَهُمَا
അവര്‍ക്കു
janāḥa
جَنَاحَ
ചിറകു, പക്ഷം
l-dhuli
ٱلذُّلِّ
എളിമയുടെ, താഴ്മയാകുന്ന
mina l-raḥmati
مِنَ ٱلرَّحْمَةِ
കാരുണ്യത്താല്‍, കരുണ നിമിത്തം
waqul
وَقُل
നീ പറയുകയും ചെയ്യുക
rabbi
رَّبِّ
എന്റെ റബ്ബേ
ir'ḥamhumā
ٱرْحَمْهُمَا
അവര്‍ രണ്ടാളോടും (രണ്ടാള്‍ക്കും) നീ കരുണ ചെയ്യണേ
kamā rabbayānī
كَمَا رَبَّيَانِى
രണ്ടുപേരും എന്നെ വളര്‍ത്തിയ (പരിപാലിച്ച)തു പോലെ
ṣaghīran
صَغِيرًا
ചെറുപ്പമായിരിക്കെ (ചെറുപ്പത്തില്‍)

കാരുണ്യപൂര്‍വം വിനയത്തിന്റെ ചിറക് ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുക. അതോടൊപ്പം ഇങ്ങനെ പ്രാര്‍ഥിക്കുക: ''എന്റെ നാഥാ! കുട്ടിക്കാലത്ത് അവരിരുവരും എന്നെ പോറ്റിവളര്‍ത്തിയപോലെ നീ അവരോട് കരുണ കാണിക്കേണമേ.''

തഫ്സീര്‍

رَبُّكُمْ اَعْلَمُ بِمَا فِيْ نُفُوْسِكُمْ ۗاِنْ تَكُوْنُوْا صٰلِحِيْنَ فَاِنَّهٗ كَانَ لِلْاَوَّابِيْنَ غَفُوْرًا  ( الإسراء: ٢٥ )

rabbukum
رَّبُّكُمْ
നിങ്ങളുടെ റബ്ബു
aʿlamu
أَعْلَمُ
ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ്
bimā
بِمَا
യാതൊന്നിനെപ്പറ്റി
fī nufūsikum
فِى نُفُوسِكُمْۚ
നിങ്ങളുടെ സ്വന്തം (മനസ്സു)കളില്‍
in takūnū
إِن تَكُونُوا۟
നിങ്ങളായിരിക്കുന്ന പക്ഷം
ṣāliḥīna
صَٰلِحِينَ
നല്ലവര്‍, സദ്‌വൃത്തര്‍
fa-innahu kāna
فَإِنَّهُۥ كَانَ
എന്നാല്‍ അവനാകുന്നു
lil'awwābīna
لِلْأَوَّٰبِينَ
(മനസാ) മടക്കുമുള്ളവര്‍ക്കു
ghafūran
غَفُورًا
വളരെ പൊറുക്കുന്നവന്‍

നിങ്ങളുടെ നാഥന്‍ നിങ്ങളുടെ മനസ്സിലുള്ളത് നന്നായറിയുന്നവനാണ്. നിങ്ങള്‍ സല്‍ക്കര്‍മികളാവുകയാണെങ്കില്‍ നിശ്ചയമായും ഖേദിച്ച് സത്യത്തിലേക്ക് തിരിച്ചുവരുന്നവര്‍ക്ക് അവന്‍ ഏറെ പൊറുത്തുകൊടുക്കുന്നവനാണ്.

തഫ്സീര്‍

وَاٰتِ ذَا الْقُرْبٰى حَقَّهٗ وَالْمِسْكِيْنَ وَابْنَ السَّبِيْلِ وَلَا تُبَذِّرْ تَبْذِيْرًا   ( الإسراء: ٢٦ )

waāti
وَءَاتِ
നല്‍കുകയും ചെയ്യുക
dhā l-qur'bā
ذَا ٱلْقُرْبَىٰ
അടുത്ത ബന്ധമുള്ളവനു
ḥaqqahu
حَقَّهُۥ
അവന്റെ അവകാശം, അവന്റെ (അവനോടുള്ള) കടമ
wal-mis'kīna
وَٱلْمِسْكِينَ
സാധുവിന്നും, പാവപ്പെട്ടവനും
wa-ib'na l-sabīli
وَٱبْنَ ٱلسَّبِيلِ
വഴിപോക്കനും
walā tubadhir
وَلَا تُبَذِّرْ
വിതറുക (വിതക്കുക - ധൂര്‍ത്തടിക്കുക - ദുര്‍വ്യയം ചെയ്യുക)യും അരുതു
tabdhīran
تَبْذِيرًا
ഒരു വിതറല്‍, ധൂര്‍ത്തടി, ദുര്‍വ്യയം

അടുത്ത കുടുംബക്കാരന്ന് അവന്റെ അവകാശം കൊടുക്കുക. അഗതിക്കും വഴിപോക്കന്നുമുള്ളത് അവര്‍ക്കും. എന്നാല്‍ ധൂര്‍ത്തടിക്കരുത്.

തഫ്സീര്‍

اِنَّ الْمُبَذِّرِيْنَ كَانُوْٓا اِخْوَانَ الشَّيٰطِيْنِ ۗوَكَانَ الشَّيْطٰنُ لِرَبِّهٖ كَفُوْرًا  ( الإسراء: ٢٧ )

inna l-mubadhirīna
إِنَّ ٱلْمُبَذِّرِينَ
നിശ്ചയമായും വിതറുന്ന (ദുര്‍വ്യയം ചെയ്യുന്ന)വര്‍
kānū
كَانُوٓا۟
ആയിരിക്കുന്നു
ikh'wāna
إِخْوَٰنَ
സഹോദരന്മാര്‍
l-shayāṭīni
ٱلشَّيَٰطِينِۖ
പിശാചുക്കളുടെ
wakāna
وَكَانَ
ആകുന്നു (ആയിരിക്കുന്നു) താനും
l-shayṭānu
ٱلشَّيْطَٰنُ
പിശാചു
lirabbihi
لِرَبِّهِۦ
തന്റെ റബ്ബിനു
kafūran
كَفُورًا
നന്ദികെട്ടവന്‍

നിശ്ചയം ധൂര്‍ത്തന്മാര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാചോ തന്റെ നാഥനോട് നന്ദികെട്ടവനും.

തഫ്സീര്‍

وَاِمَّا تُعْرِضَنَّ عَنْهُمُ ابْتِغَاۤءَ رَحْمَةٍ مِّنْ رَّبِّكَ تَرْجُوْهَا فَقُلْ لَّهُمْ قَوْلًا مَّيْسُوْرًا  ( الإسراء: ٢٨ )

wa-immā tuʿ'riḍanna
وَإِمَّا تُعْرِضَنَّ
നീ എങ്ങാനും (വല്ലപ്പോഴും) തിരിഞ്ഞു (അവഗണിച്ചു) കളയുന്ന പക്ഷം
ʿanhumu
عَنْهُمُ
അവരെപ്പറ്റി, അവരില്‍ നിന്നു
ib'tighāa
ٱبْتِغَآءَ
ആഗ്രഹിച്ചു (തേടി)ക്കൊണ്ടു
raḥmatin
رَحْمَةٍ
വല്ല കാരുണ്യവും (അനുഗ്രഹവും)
min rabbika
مِّن رَّبِّكَ
നിന്റെ റബ്ബിങ്കല്‍നിന്നു
tarjūhā
تَرْجُوهَا
നീ അതു പ്രതീക്ഷിച്ചു (അഭിലഷിച്ചു) കൊണ്ടിരിക്കുന്നു
faqul
فَقُل
എന്നാല്‍ പറയുക
lahum
لَّهُمْ
അവരോടു
qawlan
قَوْلًا
വാക്കു
maysūran
مَّيْسُورًا
എളുപ്പമുള്ള (ലഘുവായ - സൗകര്യപ്പെട്ട - സൗമ്യതയുള്ള)

നിന്റെ നാഥനില്‍ നിന്ന് നീയാഗ്രഹിക്കുന്ന അനുഗ്രഹം പ്രതീക്ഷിച്ച് നിനക്ക് അവരുടെ ആവശ്യം അവഗണിക്കേണ്ടിവന്നാല്‍ നീ അവരോട് സൗമ്യമായി ആശ്വാസവാക്കു പറയണം.

തഫ്സീര്‍

وَلَا تَجْعَلْ يَدَكَ مَغْلُوْلَةً اِلٰى عُنُقِكَ وَلَا تَبْسُطْهَا كُلَّ الْبَسْطِ فَتَقْعُدَ مَلُوْمًا مَّحْسُوْرًا   ( الإسراء: ٢٩ )

walā tajʿal
وَلَا تَجْعَلْ
ആക്കുകയും ചെയ്യരുത്
yadaka
يَدَكَ
നിന്റെ കൈ
maghlūlatan
مَغْلُولَةً
ബന്ധിക്കപ്പെട്ടതു
ilā ʿunuqika
إِلَىٰ عُنُقِكَ
നിന്റെ പിരടിയിലേക്കു
walā tabsuṭ'hā
وَلَا تَبْسُطْهَا
അതിനെ വിരുത്തുക (നീട്ടുക)യും ചെയ്യരുതു
kulla l-basṭi
كُلَّ ٱلْبَسْطِ
മുഴുവന്‍ വിരുത്തല്‍ (നീട്ടല്‍)
fataqʿuda
فَتَقْعُدَ
എന്നാല്‍ നീ ഇരിക്കും (ഇരിക്കേണ്ടി വരും)
malūman
مَلُومًا
കുറ്റപ്പെടുത്ത (ആക്ഷേപിക്കപ്പെട്ട) വനായി
maḥsūran
مَّحْسُورًا
ഖേദപ്പെട്ടവനായി, കഷ്ടപ്പെട്ടവനായി

നിന്റെ കൈ നീ പിരടിയില്‍ കെട്ടിവെക്കരുത്. അതിനെ മുഴുവനായി നിവര്‍ത്തിയിടുകയുമരുത്. അങ്ങനെ ചെയ്താല്‍ നീ ആക്ഷേപിക്കപ്പെട്ടവനും നഷ്ടപ്പെട്ടവനുമായിത്തീരും.

തഫ്സീര്‍

اِنَّ رَبَّكَ يَبْسُطُ الرِّزْقَ لِمَنْ يَّشَاۤءُ وَيَقْدِرُ ۗاِنَّهٗ كَانَ بِعِبَادِهٖ خَبِيْرًاۢ بَصِيْرًا ࣖ  ( الإسراء: ٣٠ )

inna rabbaka
إِنَّ رَبَّكَ
നിശ്ചയമായും അല്ലാഹു
yabsuṭu
يَبْسُطُ
നീട്ടും, വിരുത്തും (വിശാലമാക്കും)
l-riz'qa
ٱلرِّزْقَ
ആഹാരം, ഉപജീവനം
liman yashāu
لِمَن يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
wayaqdiru
وَيَقْدِرُۚ
കണക്കാ (കുടുസ്സാ) ക്കുകയും ചെയ്യും
innahu
إِنَّهُۥ
നിശ്ചയമായുംഅവന്‍
kāna
كَانَ
ആകുന്നു
biʿibādihi
بِعِبَادِهِۦ
അവന്റെ അടിയാന്‍മാരെപ്പറ്റി
khabīran
خَبِيرًۢا
സൂക്ഷ്മജ്ഞന്‍
baṣīran
بَصِيرًا
കണ്ടറിയുന്നവന്‍

നിന്റെ നാഥന്‍ അവനിച്ഛിക്കുന്നവര്‍ക്ക് ജീവിതവിഭവം ധാരാളമായി നല്‍കുന്നു. മറ്റു ചിലര്‍ക്ക് അതില്‍ കുറവ് വരുത്തുകയും ചെയ്യുന്നു. അവന്‍ തന്റെ ദാസന്മാരെ നന്നായറിയുന്നവനും കാണുന്നവനുമാണ്.

തഫ്സീര്‍