Skip to main content

وَلَقَدْ صَرَّفْنَا فِيْ هٰذَا الْقُرْاٰنِ لِيَذَّكَّرُوْاۗ وَمَا يَزِيْدُهُمْ اِلَّا نُفُوْرًا  ( الإسراء: ٤١ )

walaqad
وَلَقَدْ
തീര്‍ച്ചയായും ഉണ്ട്
ṣarrafnā
صَرَّفْنَا
വിവിധ രൂപത്തില്‍ വിവരിച്ചിട്ടുണ്ട്
fī hādhā l-qur'āni
فِى هَٰذَا ٱلْقُرْءَانِ
ഈ ക്വുര്‍ആനില്‍
liyadhakkarū
لِيَذَّكَّرُوا۟
അവര്‍ഉറ്റാലോചിക്കുവാന്‍ വേണ്ടി
wamā yazīduhum
وَمَا يَزِيدُهُمْ
അവര്‍ക്ക് അതുവര്‍ദ്ധിപ്പിക്കുന്നുമില്ല
illā nufūran
إِلَّا نُفُورًا
വിരണ്ടോട്ടമല്ലാതെ

ജനം ചിന്തിച്ചു മനസ്സിലാക്കാനായി നാം ഈ ഖുര്‍ആനില്‍ കാര്യങ്ങള്‍ വിവിധ രൂപത്തില്‍ വിശദീകരിച്ചിരിക്കുന്നു. എന്നിട്ടും ഇത് സത്യത്തില്‍ നിന്നുള്ള അവരുടെ അകല്‍ച്ച വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.

തഫ്സീര്‍

قُلْ لَّوْ كَانَ مَعَهٗ ٓ اٰلِهَةٌ كَمَا يَقُوْلُوْنَ اِذًا لَّابْتَغَوْا اِلٰى ذِى الْعَرْشِ سَبِيْلًا  ( الإسراء: ٤٢ )

qul
قُل
പറയുക
law kāna
لَّوْ كَانَ
ഉണ്ടായിരുന്നെങ്കില്‍
maʿahu
مَعَهُۥٓ
അവനോടൊപ്പം (കൂടെ)
ālihatun
ءَالِهَةٌ
വല്ല ആരാധ്യരും
kamā yaqūlūna
كَمَا يَقُولُونَ
അവര്‍ പറയുന്നതുപോലെ
idhan
إِذًا
എന്നാല്‍, അപ്പോള്‍
la-ib'taghaw
لَّٱبْتَغَوْا۟
അവര്‍ തേടുക (അന്വേഷിക്കുക) തന്നെചെയ്യും
ilā dhī l-ʿarshi
إِلَىٰ ذِى ٱلْعَرْشِ
അര്‍ശിന്റെ ഉടയവനിലേക്കു (സിംഹാസനാധിപനിലേക്കു)
sabīlan
سَبِيلًا
ഒരു മാര്‍ഗ്ഗം, വല്ലവഴിയും

പറയുക: അവര്‍ വാദിക്കുംപോലെ അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളുണ്ടായിരുന്നെങ്കില്‍ ഉറപ്പായും അവര്‍ സിംഹാസനാധിപന്റെ സ്ഥാനത്തെത്താന്‍ സകലമാര്‍ഗങ്ങളും തേടുമായിരുന്നു.

തഫ്സീര്‍

سُبْحٰنَهٗ وَتَعٰلٰى عَمَّا يَقُوْلُوْنَ عُلُوًّا كَبِيْرًا  ( الإسراء: ٤٣ )

sub'ḥānahu
سُبْحَٰنَهُۥ
അവന്‍ മഹാപരിശുദ്ധന്‍, അവനെ സ്തോത്രം ചെയ്യുന്നു
wataʿālā
وَتَعَٰلَىٰ
അവന്‍ വളരെ ഉന്നതനാകുന്നു, മേലെയുമായിരിക്കുന്നു
ʿammā yaqūlūna
عَمَّا يَقُولُونَ
അവര്‍ പറയുന്നതിനേക്കാള്‍
ʿuluwwan
عُلُوًّا
ഒരു ഉന്നതി, മേന്‍മ
kabīran
كَبِيرًا
വലുതായ, വമ്പിച്ച.

അവര്‍ പറഞ്ഞുപരത്തുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനാണ്. അവയ്‌ക്കെല്ലാമുപരി അവന്‍ എത്രയോ ഉന്നതനായിരിക്കുന്നു.

തഫ്സീര്‍

تُسَبِّحُ لَهُ السَّمٰوٰتُ السَّبْعُ وَالْاَرْضُ وَمَنْ فِيْهِنَّۗ وَاِنْ مِّنْ شَيْءٍ اِلَّا يُسَبِّحُ بِحَمْدِهٖ وَلٰكِنْ لَّا تَفْقَهُوْنَ تَسْبِيْحَهُمْۗ اِنَّهٗ كَانَ حَلِيْمًا غَفُوْرًا  ( الإسراء: ٤٤ )

tusabbiḥu
تُسَبِّحُ
തസ്ബീഹു (സ്തോത്രകീര്‍ത്തനം) ചെയ്യുന്നു
lahu
لَهُ
അവനു
l-samāwātu
ٱلسَّمَٰوَٰتُ
ആകാശങ്ങള്‍
l-sabʿu
ٱلسَّبْعُ
ഏഴു
wal-arḍu
وَٱلْأَرْضُ
ഭൂമിയും
waman fīhinna
وَمَن فِيهِنَّۚ
അവയിലുള്ളവരും
wa-in
وَإِن
ഇല്ല, ഇല്ലതാനും
min shayin
مِّن شَىْءٍ
ഒരു വസ്തുവും തന്നെ
illā yusabbiḥu
إِلَّا يُسَبِّحُ
തസ്ബീഹു ചെയ്യാതെ, സ്തോത്രകീര്‍ത്തനം നടത്താതെ
biḥamdihi
بِحَمْدِهِۦ
അവനെ സ്തുതിച്ചുകൊണ്ടു
walākin
وَلَٰكِن
എങ്കിലും
lā tafqahūna
لَّا تَفْقَهُونَ
നിങ്ങള്‍ക്കു മനസ്സിലാവില്ല
tasbīḥahum
تَسْبِيحَهُمْۗ
അവരുടെ തസ്ബീഹു
innahu kāna
إِنَّهُۥ كَانَ
നിശ്ചയമായും അവനാകുന്നു
ḥalīman
حَلِيمًا
സഹനശീലന്‍
ghafūran
غَفُورًا
വളരെ പൊറുക്കുന്നവന്‍.

ഏഴാകാശങ്ങളും ഭൂമിയും അവയിലുള്ളവരൊക്കെയും അവന്റെ വിശുദ്ധിയെ വാഴ്ത്തുന്നു. അവനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്ത യാതൊന്നുമില്ല. പക്ഷേ, അവരുടെ പ്രകീര്‍ത്തനം നിങ്ങള്‍ക്കു മനസ്സിലാവുകയില്ല. അവന്‍ വളരെ സഹനമുള്ളവനും ഏറെ പൊറുക്കുന്നവനുമാണ്.

തഫ്സീര്‍

وَاِذَا قَرَأْتَ الْقُرْاٰنَ جَعَلْنَا بَيْنَكَ وَبَيْنَ الَّذِيْنَ لَا يُؤْمِنُوْنَ بِالْاٰخِرَةِ حِجَابًا مَّسْتُوْرًاۙ   ( الإسراء: ٤٥ )

wa-idhā qarata
وَإِذَا قَرَأْتَ
നീ വായിച്ചാല്‍, ഓതിയാല്‍
l-qur'āna
ٱلْقُرْءَانَ
ക്വുര്‍ആന്‍
jaʿalnā
جَعَلْنَا
നാം ആക്കും, ഏര്‍പ്പെടുത്തുന്നതാണ്
baynaka
بَيْنَكَ
നിന്റെ ഇടയില്‍
wabayna alladhīna
وَبَيْنَ ٱلَّذِينَ
യാതൊരുവരുടെ ഇടയിലും
lā yu'minūna
لَا يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നില്ല
bil-ākhirati
بِٱلْءَاخِرَةِ
പരലോകത്തില്‍
ḥijāban
حِجَابًا
ഒരു മറ
mastūran
مَّسْتُورًا
മറക്കപ്പെട്ടതായ

നീ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിനക്കും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കുമിടയില്‍ നാം അദൃശ്യമായ ഒരു മറയിടുന്നു.

തഫ്സീര്‍

وَّجَعَلْنَا عَلٰى قُلُوْبِهِمْ اَكِنَّةً اَنْ يَّفْقَهُوْهُ وَفِيْٓ اٰذَانِهِمْ وَقْرًاۗ وَاِذَا ذَكَرْتَ رَبَّكَ فِى الْقُرْاٰنِ وَحْدَهٗ وَلَّوْا عَلٰٓى اَدْبَارِهِمْ نُفُوْرًا  ( الإسراء: ٤٦ )

wajaʿalnā
وَجَعَلْنَا
നാം ആക്കുക (ഏര്‍പ്പെടുത്തുക) യും ചെയ്യും
ʿalā qulūbihim
عَلَىٰ قُلُوبِهِمْ
അവരുടെ ഹൃദയങ്ങളുടെ മേല്‍
akinnatan
أَكِنَّةً
ചില മൂടികളെ
an yafqahūhu
أَن يَفْقَهُوهُ
അവരതിനെ ഗ്രഹിക്കുന്നതിനു (തടസ്സമായി)
wafī ādhānihim
وَفِىٓ ءَاذَانِهِمْ
അവരുടെ കാതു(ചെവി)കളിലും
waqran
وَقْرًاۚ
ഒരു ഭാരം, കട്ടി
wa-idhā dhakarta
وَإِذَا ذَكَرْتَ
നീ പ്രസ്താവിച്ചാല്‍
rabbaka
رَبَّكَ
നിന്റെ റബ്ബിനെ
fī l-qur'āni
فِى ٱلْقُرْءَانِ
ക്വുര്‍ആനില്‍
waḥdahu
وَحْدَهُۥ
അവനെ മാത്രം, ഏകനായി
wallaw
وَلَّوْا۟
അവര്‍ തിരിഞ്ഞുപോകുന്നതാണ്
ʿalā adbārihim
عَلَىٰٓ أَدْبَٰرِهِمْ
അവരുടെ പിന്‍പുറങ്ങളിലായി (പിന്നോക്കം)
nufūran
نُفُورًا
വിരണ്ടോട്ടമായി, വിറളിയെടുത്ത്, അറച്ച്

അത് മനസ്സിലാക്കാനാവാത്ത വിധം അവരുടെ ഹൃദയങ്ങള്‍ക്കു നാം മൂടിയിടുന്നു. കാതുകള്‍ക്ക് അടപ്പിടുന്നു. നിന്റെ നാഥനെ ഈ ഖുര്‍ആനില്‍ നീ പരാമര്‍ശിക്കുമ്പോള്‍ അവര്‍ വെറുപ്പോടെ പിന്തിരിഞ്ഞുപോകുന്നു.

തഫ്സീര്‍

نَحْنُ اَعْلَمُ بِمَا يَسْتَمِعُوْنَ بِهٖٓ اِذْ يَسْتَمِعُوْنَ اِلَيْكَ وَاِذْ هُمْ نَجْوٰٓى اِذْ يَقُوْلُ الظّٰلِمُوْنَ اِنْ تَتَّبِعُوْنَ اِلَّا رَجُلًا مَّسْحُوْرًا   ( الإسراء: ٤٧ )

naḥnu aʿlamu
نَّحْنُ أَعْلَمُ
നാം ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ്
bimā
بِمَا
യാതൊന്നിനെപ്പറ്റി, ഏതൊന്നു നിമിത്തം (എന്നു)
yastamiʿūna
يَسْتَمِعُونَ
അവര്‍ ചെവികൊടുക്കുന്നു
bihi
بِهِۦٓ
അതുകൊണ്ടു, അതുനിമിത്തം, അതിനെപ്പറ്റി
idh yastamiʿūna
إِذْ يَسْتَمِعُونَ
അവര്‍ ചെവികൊടുക്കുമ്പോള്‍ (ശ്രദ്ധിച്ചു കേള്‍ക്കുന്ന സന്ദര്‍ഭം)
ilayka
إِلَيْكَ
നിന്നിലേക്കു
wa-idh hum
وَإِذْ هُمْ
അവരായിരിക്കുമ്പോഴും, അവരാകുന്ന സന്ദര്‍ഭവും
najwā
نَجْوَىٰٓ
സ്വകാര്യം (രഹസ്യം) പറയുന്നവര്‍
idh yaqūlu
إِذْ يَقُولُ
അതായതു പറയുമ്പോള്‍
l-ẓālimūna
ٱلظَّٰلِمُونَ
അക്രമികള്‍
in tattabiʿūna
إِن تَتَّبِعُونَ
നിങ്ങള്‍ പിന്‍പറ്റുന്നില്ല (എന്നു)
illā rajulan
إِلَّا رَجُلًا
ഒരു പുരുഷനെയല്ലാതെ
masḥūran
مَّسْحُورًا
മാരണം ചെയ്യപ്പെട്ട (ബാധിച്ച)

നിന്റെ വാക്കുകള്‍ അവര്‍ ചെവികൊടുത്ത് കേള്‍ക്കുമ്പോള്‍ യഥാര്‍ഥത്തില്‍ എന്താണവര്‍ ശ്രദ്ധിച്ചുകേട്ടുകൊണ്ടിരുന്നതെന്ന് നമുക്ക് നന്നായറിയാം. അവര്‍ സ്വകാര്യം പറയുമ്പോള്‍ എന്താണവര്‍ പറയുന്നതെന്നും. ഈ അക്രമികള്‍ പറഞ്ഞുകൊണ്ടിരുന്നത് 'നിങ്ങള്‍ പിന്തുടരുന്നത് മാരണം ബാധിച്ച ഒരു മനുഷ്യനെ മാത്രമാണെ'ന്നാണ്.

തഫ്സീര്‍

اُنْظُرْ كَيْفَ ضَرَبُوْا لَكَ الْاَمْثَالَ فَضَلُّوْا فَلَا يَسْتَطِيْعُوْنَ سَبِيْلًا  ( الإسراء: ٤٨ )

unẓur
ٱنظُرْ
നോക്കുക
kayfa ḍarabū
كَيْفَ ضَرَبُوا۟
അവര്‍ എങ്ങിനെ ആക്കി (വിവരിച്ചു)
laka
لَكَ
നിനക്കു, തനിക്കു
l-amthāla
ٱلْأَمْثَالَ
ഉപമകളെ
faḍallū
فَضَلُّوا۟
അങ്ങനെ അവര്‍വഴിപിഴച്ചു
falā yastaṭīʿūna
فَلَا يَسْتَطِيعُونَ
എനി അവര്‍ക്കു സാധിക്കുകയില്ല
sabīlan
سَبِيلًا
ഒരു മാര്‍ഗ്ഗവും

നോക്കൂ! എവ്വിധമാണ് അവര്‍ നിനക്ക് ഉപമകള്‍ ചമക്കുന്നത്? അങ്ങനെ അവര്‍ പിഴച്ചുപോയിരിക്കുന്നു. അതിനാലവര്‍ക്ക് നേര്‍വഴി പ്രാപിക്കാനാവില്ല.

തഫ്സീര്‍

وَقَالُوْٓا ءَاِذَا كُنَّا عِظَامًا وَّرُفَاتًا ءَاِنَّا لَمَبْعُوْثُوْنَ خَلْقًا جَدِيْدًا   ( الإسراء: ٤٩ )

waqālū
وَقَالُوٓا۟
അവര്‍ പറയുകയാണു, പറയുകയും ചെയ്യുന്നു
a-idhā kunnā
أَءِذَا كُنَّا
നാം ആയിത്തീര്‍ന്നിട്ടാണോ
ʿiẓāman
عِظَٰمًا
എല്ലുകള്‍
warufātan
وَرُفَٰتًا
തുരുമ്പും
a-innā
أَءِنَّا
നമ്മളോ, നിശ്ചയമായും നാമോ
lamabʿūthūna
لَمَبْعُوثُونَ
എഴുന്നേല്‍പ്പിക്കപ്പെടുന്നവര്‍ (തന്നെ ആകുന്നതു)
khalqan
خَلْقًا
ഒരു സൃഷ്ടിയായി
jadīdan
جَدِيدًا
പുതുതായ

അവര്‍ ചോദിക്കുന്നു: ''ഞങ്ങള്‍ എല്ലുകളും നുരുമ്പിയ തുരുമ്പുകളുമായി മാറിയാല്‍ പിന്നെയും പുതിയ സൃഷ്ടിയായി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?''

തഫ്സീര്‍

۞ قُلْ كُوْنُوْا حِجَارَةً اَوْ حَدِيْدًاۙ   ( الإسراء: ٥٠ )

qul
قُلْ
പറയുക
kūnū
كُونُوا۟
നിങ്ങളായിരിക്കുക
ḥijāratan
حِجَارَةً
കല്ലു
aw ḥadīdan
أَوْ حَدِيدًا
അല്ലെങ്കില്‍ ഇരുമ്പു

പറയുക: ''നിങ്ങള്‍ കല്ലോ ഇരുമ്പോ ആയിക്കൊള്ളുക.

തഫ്സീര്‍