Skip to main content

وَاِذْ قُلْنَا لِلْمَلٰۤىِٕكَةِ اسْجُدُوْا لِاٰدَمَ فَسَجَدُوْٓا اِلَّآ اِبْلِيْسَۗ قَالَ ءَاَسْجُدُ لِمَنْ خَلَقْتَ طِيْنًاۚ   ( الإسراء: ٦١ )

wa-idh qul'nā
وَإِذْ قُلْنَا
നാം പറഞ്ഞ സന്ദര്‍ഭം
lil'malāikati
لِلْمَلَٰٓئِكَةِ
മലക്കുകളോടു
us'judū
ٱسْجُدُوا۟
സുജൂദു ചെയ്യുവിന്‍
liādama
لِءَادَمَ
ആദമിനു
fasajadū
فَسَجَدُوٓا۟
എന്നിട്ടു (അപ്പോള്‍), അവര്‍ സുജൂദു ചെയ്തു
illā ib'līsa
إِلَّآ إِبْلِيسَ
ഇബ്ലീസു ഒഴികെ
qāla
قَالَ
അവന്‍ പറഞ്ഞു
a-asjudu
ءَأَسْجُدُ
ഞാന്‍ സുജൂദു ചെയ്യുകയോ, ചെയ്യുമോ
liman khalaqta
لِمَنْ خَلَقْتَ
നീ സൃഷ്ടിച്ചവനു
ṭīnan
طِينًا
കളിമണ്ണാല്‍

നിങ്ങള്‍ ആദമിന് സാഷ്ടാംഗം ചെയ്യുകയെന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം! അപ്പോഴവര്‍ സാഷ്ടാംഗം പ്രണമിച്ചു. ഇബ്‌ലീസൊഴികെ. അവന്‍ പറഞ്ഞു: ''നീ കളിമണ്ണുകൊണ്ടുണ്ടാക്കിയവന് ഞാന്‍ സാഷ്ടാംഗം ചെയ്യുകയോ?''

തഫ്സീര്‍

قَالَ اَرَاَيْتَكَ هٰذَا الَّذِيْ كَرَّمْتَ عَلَيَّ لَىِٕنْ اَخَّرْتَنِ اِلٰى يَوْمِ الْقِيٰمَةِ لَاَحْتَنِكَنَّ ذُرِّيَّتَهٗٓ اِلَّا قَلِيْلًا  ( الإسراء: ٦٢ )

qāla
قَالَ
അവന്‍ പറഞ്ഞു
ara-aytaka
أَرَءَيْتَكَ
നീ കണ്ടുവോ (പറഞ്ഞു തരുക)
hādhā alladhī
هَٰذَا ٱلَّذِى
ഈയൊരുവനെ, യാതൊരുവന്‍ ഇവനോ
karramta
كَرَّمْتَ
നീ ആദരിച്ചു
ʿalayya
عَلَىَّ
എന്നെക്കാള്‍
la-in akhartani
لَئِنْ أَخَّرْتَنِ
തീര്‍ച്ചയായും എന്നെ നീ പിന്തിച്ചു (ഒഴിവാക്കിത്തന്നു) വെങ്കില്‍
ilā yawmi
إِلَىٰ يَوْمِ
നാള്‍വരേക്ക്
l-qiyāmati
ٱلْقِيَٰمَةِ
ക്വിയാമത്തിന്റെ
la-aḥtanikanna
لَأَحْتَنِكَنَّ
ഞാന്‍ അടക്കി ഒടുക്കും (ഒതുക്കും), അധികാരം നടത്തും, പറ്റെ നശിപ്പിക്കും
dhurriyyatahu
ذُرِّيَّتَهُۥٓ
അവന്റെ സന്തതികളെ
illā qalīlan
إِلَّا قَلِيلًا
അല്‍പമൊഴികെ, കുറച്ചല്ലാതെ

ഇബ്‌ലീസ് പറഞ്ഞു: ''എന്നേക്കാള്‍ നീ ഇവനെ ആദരണീയനാക്കി. ഇവന്‍ അതിനര്‍ഹനാണോയെന്ന് നീയെന്നെ അറിയിക്കുക. ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ നീയെനിക്കു സമയം അനുവദിക്കുകയാണെങ്കില്‍ അവന്റെ സന്താനങ്ങളില്‍ അല്‍പം ചിലരെയൊഴികെ എല്ലാവരെയും ഞാന്‍ ആ പദവിയില്‍നിന്ന് പിഴുതെറിയുക തന്നെ ചെയ്യും.''

തഫ്സീര്‍

قَالَ اذْهَبْ فَمَنْ تَبِعَكَ مِنْهُمْ فَاِنَّ جَهَنَّمَ جَزَاۤؤُكُمْ جَزَاۤءً مَّوْفُوْرًا  ( الإسراء: ٦٣ )

qāla
قَالَ
അവന്‍ പറഞ്ഞു
idh'hab
ٱذْهَبْ
നീ പോകുക
faman
فَمَن
എന്നാല്‍ ആര്‍, വല്ലവനും
tabiʿaka
تَبِعَكَ
നിന്നെ തുടര്‍ന്ന്, നിന്നെ പിന്തുടര്‍ന്നുവോ
min'hum
مِنْهُمْ
അവരില്‍നിന്നു
fa-inna
فَإِنَّ
എന്നാല്‍ നിശ്ചയമായും
jahannama
جَهَنَّمَ
ജഹന്നം, നരകം
jazāukum
جَزَآؤُكُمْ
നിങ്ങളുടെ പ്രതിഫലമാകുന്നു
jazāan
جَزَآءً
ഒരു പ്രതിഫലം
mawfūran
مَّوْفُورًا
നിറവേറ്റിക്കൊടുക്കപ്പെട്ട, പൂര്‍ത്തിയാക്കപ്പെട്ട (പൂര്‍ണ്ണമായ)

അല്ലാഹു പറഞ്ഞു: ''നീ പോയിക്കൊള്ളുക. അവരില്‍ നിന്നാരെങ്കിലും നിന്നെ പിന്തുടരുകയാണെങ്കില്‍ നിങ്ങള്‍ക്കുള്ള പ്രതിഫലം നരകമായിരിക്കും. ഇത് തികവൊത്ത പ്രതിഫലംതന്നെ.

തഫ്സീര്‍

وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُمْ بِصَوْتِكَ وَاَجْلِبْ عَلَيْهِمْ بِخَيْلِكَ وَرَجِلِكَ وَشَارِكْهُمْ فِى الْاَمْوَالِ وَالْاَوْلَادِ وَعِدْهُمْۗ وَمَا يَعِدُهُمُ الشَّيْطٰنُ اِلَّا غُرُوْرًا  ( الإسراء: ٦٤ )

wa-is'tafziz
وَٱسْتَفْزِزْ
നീ ഇളക്കിവിടുകയും ചെയ്യുക
mani is'taṭaʿta
مَنِ ٱسْتَطَعْتَ
നിനക്കു സാധിച്ചവരെ
min'hum
مِنْهُم
അവരില്‍ നിന്നു
biṣawtika
بِصَوْتِكَ
നിന്റെ ശബ്ദം കൊണ്ട്
wa-ajlib
وَأَجْلِبْ
വിളിച്ചു കൂട്ടുക (ഒച്ചപ്പാടുണ്ടാക്കുക - ശേഖരിച്ചു കൂട്ടുക)യും ചെയ്യുക
ʿalayhim
عَلَيْهِم
അവര്‍ക്കെതിരെ, അവരുടെമേല്‍ (എതിരായി)
bikhaylika
بِخَيْلِكَ
നിന്റെ കുതിര (പ്പട്ടാളം) കൊണ്ട്, കുതിരപ്പടയെ
warajilika
وَرَجِلِكَ
നിന്റെ കാലാള്‍ (പട്ടാളം) കൊണ്ടും, കാലാള്‍പ്പടയെയും
washārik'hum
وَشَارِكْهُمْ
അവരോട് നീ പങ്കുചേരുകയും ചെയ്യുക
fī l-amwāli
فِى ٱلْأَمْوَٰلِ
സ്വത്തുക്കളില്‍
wal-awlādi
وَٱلْأَوْلَٰدِ
മക്കളിലും
waʿid'hum
وَعِدْهُمْۚ
അവരോടു നീ വാഗ്ദാനവും ചെയ്യുക
wamā yaʿiduhumu
وَمَا يَعِدُهُمُ
അവരോടു വാഗ്ദാനം ചെയ്കയില്ലതാനും
l-shayṭānu
ٱلشَّيْطَٰنُ
പിശാചു
illā ghurūran
إِلَّا غُرُورًا
വഞ്ചന (കൃത്രിമം) അല്ലാതെ

''നിന്റെ ഒച്ചവെക്കലിലൂടെ അവരില്‍നിന്ന് നിനക്ക് കഴിയാവുന്നവരെയൊക്കെ നീ തെറ്റിച്ചുകൊള്ളുക. അവര്‍ക്കെതിരെ നീ നിന്റെ കുതിരപ്പടയെയും കാലാള്‍പ്പടയെയും ഒരുമിച്ചുകൂട്ടുക. സമ്പത്തിലും സന്താനങ്ങളിലും അവരോടൊപ്പം കൂട്ടുചേര്‍ന്നുകൊള്ളുക. അവര്‍ക്ക് നീ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുക.'' അവരോടുള്ള പിശാചിന്റെ വാഗ്ദാനം കൊടും ചതിയല്ലാതൊന്നുമല്ല.

തഫ്സീര്‍

اِنَّ عِبَادِيْ لَيْسَ لَكَ عَلَيْهِمْ سُلْطٰنٌۗ وَكَفٰى بِرَبِّكَ وَكِيْلًا  ( الإسراء: ٦٥ )

inna ʿibādī
إِنَّ عِبَادِى
നിശ്ചയമായും എന്റെ അടിയാന്‍മാര്‍
laysa laka
لَيْسَ لَكَ
നിനക്കില്ല
ʿalayhim
عَلَيْهِمْ
അവരുടെമേല്‍, അവര്‍ക്കെതിരെ
sul'ṭānun
سُلْطَٰنٌۚ
ഒരുഅധികാരവും, അധികാരശക്തി
wakafā
وَكَفَىٰ
മതിതാനും
birabbika
بِرَبِّكَ
നിന്റെ റബ്ബ് (തന്നെ)
wakīlan
وَكِيلًا
ഭരമേല്‍പിക്കപ്പെടുന്നവനായി (ഉത്തരവാദപ്പെട്ടവനായി)

''നിശ്ചയമായും എന്റെ ദാസന്മാരുടെ മേല്‍ നിനക്ക് ഒരധികാരവുമില്ല. ഭരമേല്‍പിക്കപ്പെടാന്‍ നിന്റെ നാഥന്‍ തന്നെ മതി.''

തഫ്സീര്‍

رَبُّكُمُ الَّذِيْ يُزْجِيْ لَكُمُ الْفُلْكَ فِى الْبَحْرِ لِتَبْتَغُوْا مِنْ فَضْلِهٖۗ اِنَّهٗ كَانَ بِكُمْ رَحِيْمًا  ( الإسراء: ٦٦ )

rabbukumu
رَّبُّكُمُ
നിങ്ങളുടെ റബ്ബ്‌
alladhī yuz'jī
ٱلَّذِى يُزْجِى
ഇളക്കി (ചലിപ്പിച്ചു) വിടുന്ന (തെളിക്കുന്ന) വനത്രെ
lakumu
لَكُمُ
നിങ്ങള്‍ക്കുവേണ്ടി
l-ful'ka
ٱلْفُلْكَ
കപ്പലിനെ
fī l-baḥri
فِى ٱلْبَحْرِ
സമുദ്രത്തില്‍
litabtaghū
لِتَبْتَغُوا۟
നിങ്ങള്‍ തേടു(അന്വേഷിക്കു)വാന്‍ വേണ്ടി
min faḍlihi
مِن فَضْلِهِۦٓۚ
അവന്റെ ദയവില്‍ (അനുഗ്രഹത്തില്‍) നിന്നു
innahu kāna
إِنَّهُۥ كَانَ
നിശ്ചയമായും അവന്‍ ആകുന്നു
bikum
بِكُمْ
നിങ്ങളില്‍, നിങ്ങളെപ്പറ്റി, നിങ്ങളോടു
raḥīman
رَحِيمًا
കരുണയുള്ളവന്‍

നിങ്ങള്‍ക്കായി കടലിലൂടെ കപ്പലോടിക്കുന്നവനാണ് നിങ്ങളുടെ നാഥന്‍. നിങ്ങളവന്റെ ഔദാര്യം തേടിപ്പിടിക്കാന്‍വേണ്ടി. അവന്‍ നിങ്ങളോട് അളവറ്റ കാരുണ്യവാനാണ്.

തഫ്സീര്‍

وَاِذَا مَسَّكُمُ الضُّرُّ فِى الْبَحْرِ ضَلَّ مَنْ تَدْعُوْنَ اِلَّآ اِيَّاهُۚ فَلَمَّا نَجّٰىكُمْ اِلَى الْبَرِّ اَعْرَضْتُمْۗ وَكَانَ الْاِنْسَانُ كَفُوْرًا  ( الإسراء: ٦٧ )

wa-idhā massakumu
وَإِذَا مَسَّكُمُ
നിങ്ങളെ സ്പര്‍ശി(ബാധി)ച്ചാല്‍
l-ḍuru
ٱلضُّرُّ
ഉപദ്രവം, കഷ്ടത
fī l-baḥri
فِى ٱلْبَحْرِ
സമുദ്രത്തില്‍
ḍalla
ضَلَّ
വഴിതെറ്റി (മറഞ്ഞു - അപ്രത്യക്ഷമായി) പോകും
man tadʿūna
مَن تَدْعُونَ
നിങ്ങള്‍ വിളിക്കുന്ന (പ്രാർത്ഥിക്കുന്ന)വര്‍
illā iyyāhu
إِلَّآ إِيَّاهُۖ
അവന്‍ ഒഴികെ
falammā najjākum
فَلَمَّا نَجَّىٰكُمْ
എന്നാലവന്‍ നിങ്ങളെ രക്ഷപ്പെടുത്തുമ്പോള്‍
ilā l-bari
إِلَى ٱلْبَرِّ
കരയിലേക്കു
aʿraḍtum
أَعْرَضْتُمْۚ
നിങ്ങള്‍ തിരിഞ്ഞു (അവഗണിച്ചു) കളയുന്നതാണ്
wakāna l-insānu
وَكَانَ ٱلْإِنسَٰنُ
മനുഷ്യന്‍ ആകുന്നു
kafūran
كَفُورًا
നന്ദികെട്ടവന്‍

കടലില്‍ നിങ്ങളെ വല്ല വിപത്തും ബാധിച്ചാല്‍ അല്ലാഹുവെവിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെല്ലാം അപ്രത്യക്ഷമാകുന്നു. എന്നാല്‍ അവന്‍ നിങ്ങളെ കരയിലേക്ക് രക്ഷപ്പെടുത്തിയാല്‍ നിങ്ങള്‍ അവനില്‍നിന്ന് തിരിഞ്ഞുകളയുന്നു. മനുഷ്യന്‍ ഏറെ നന്ദികെട്ടവന്‍ തന്നെ.

തഫ്സീര്‍

اَفَاَمِنْتُمْ اَنْ يَّخْسِفَ بِكُمْ جَانِبَ الْبَرِّ اَوْ يُرْسِلَ عَلَيْكُمْ حَاصِبًا ثُمَّ لَا تَجِدُوْا لَكُمْ وَكِيْلًا ۙ   ( الإسراء: ٦٨ )

afa-amintum
أَفَأَمِنتُمْ
അപ്പോള്‍ നിങ്ങള്‍ നിര്‍ഭയരായിരിക്കുന്നുവോ
an yakhsifa
أَن يَخْسِفَ
അവന്‍ ആഴ്‌ത്തിക്കളയുന്നതിനെ
bikum
بِكُمْ
നിങ്ങളെ, നിങ്ങളെയും കൊണ്ട്
jāniba
جَانِبَ
ഭാഗത്ത്‌, ഭാഗത്തെ
l-bari
ٱلْبَرِّ
കരയുടെ
aw yur'sila
أَوْ يُرْسِلَ
അല്ലെങ്കില്‍ അയക്കുന്നതിനെ
ʿalaykum
عَلَيْكُمْ
നിങ്ങളില്‍, നിങ്ങളുടെമേല്‍
ḥāṣiban
حَاصِبًا
വല്ല ചരല്‍ വര്‍ഷവും, ഒരു ചരല്‍മഴ, കൊടുങ്കാറ്റ്
thumma
ثُمَّ
പിന്നെ
lā tajidū
لَا تَجِدُوا۟
നിങ്ങള്‍ കണ്ടെത്താതെയും
lakum
لَكُمْ
നിങ്ങള്‍ക്ക്‌
wakīlan
وَكِيلًا
ഭരമേൽപിക്കപ്പെടുന്നവനെ (ഏറ്റെടുക്കുന്നവനെ)

കരയുടെ ഓരത്തുതന്നെ അവന്‍ നിങ്ങളെ ആഴ്ത്തിക്കളയുന്നുവെന്നു വെക്കുക. അല്ലെങ്കില്‍ അവന്‍ നിങ്ങളുടെ നേരെ ചരല്‍മഴ വീഴ്ത്തുന്നുവെന്ന്. ഇതില്‍നിന്നെല്ലാം നിങ്ങളെ രക്ഷിക്കുന്ന ആരെയും കണ്ടെത്താന്‍ കഴിയുന്നില്ലെന്നും! ഇതേക്കുറിച്ചൊക്കെ നിങ്ങള്‍ തീര്‍ത്തും നിര്‍ഭയരാണോ?

തഫ്സീര്‍

اَمْ اَمِنْتُمْ اَنْ يُّعِيْدَكُمْ فِيْهِ تَارَةً اُخْرٰى فَيُرْسِلَ عَلَيْكُمْ قَاصِفًا مِّنَ الرِّيْحِ فَيُغْرِقَكُمْ بِمَا كَفَرْتُمْۙ ثُمَّ لَا تَجِدُوْا لَكُمْ عَلَيْنَا بِهٖ تَبِيْعًا  ( الإسراء: ٦٩ )

am
أَمْ
അതോ, അതല്ല, അല്ലാത്തപക്ഷം
amintum
أَمِنتُمْ
നിങ്ങള്‍ നിര്‍ഭയരായോ
an yuʿīdakum
أَن يُعِيدَكُمْ
അവന്‍ നിങ്ങളെ മടക്കുന്ന (ആവര്‍ത്തിക്കുന്ന) തിനെ
fīhi
فِيهِ
അതില്‍
tāratan
تَارَةً
പ്രാവശ്യം
ukh'rā
أُخْرَىٰ
വേറെ, മറ്റു
fayur'sila
فَيُرْسِلَ
എന്നിട്ട്‌ അയക്കുകയും
ʿalaykum
عَلَيْكُمْ
നിങ്ങളുടെമേല്‍
qāṣifan
قَاصِفًا
ഒരു കഠോരമായത്, രൂക്ഷമായത്
mina l-rīḥi
مِّنَ ٱلرِّيحِ
കാറ്റില്‍ നിന്ന്
fayugh'riqakum
فَيُغْرِقَكُم
എന്നിട്ട് നിങ്ങളെ മുക്കി നശിപ്പിക്കുക
bimā kafartum
بِمَا كَفَرْتُمْۙ
നിങ്ങള്‍ അവിശ്വസിച്ച (നന്ദികേട്‌ കാണിച്ച) തിനു (പകരം)
thumma lā tajidū
ثُمَّ لَا تَجِدُوا۟
പിന്നെ നിങ്ങള്‍ കണ്ടെത്താതെയും
lakum
لَكُمْ
നിങ്ങള്‍ക്ക്‌
ʿalaynā
عَلَيْنَا
നമ്മുടെമേല്‍, നമുക്കെതിരെ
bihi
بِهِۦ
അതിനെപ്പറ്റി, അതിന്
tabīʿan
تَبِيعًا
പിന്നാലെ കൂടുന്ന ഒരാളെയും

അല്ലെങ്കില്‍ മറ്റൊരിക്കല്‍ അവന്‍ നിങ്ങളെ കടലിലേക്ക് തിരിച്ചുകൊണ്ടുപോകുന്നു; അങ്ങനെ നിങ്ങള്‍ നന്ദികേട് കാണിച്ചതിന് ശിക്ഷയായി നിങ്ങളുടെ നേരെ കൊടുങ്കാറ്റയച്ച് നിങ്ങളെ അതില്‍ മുക്കിക്കളയുന്നു; പിന്നീട് അക്കാര്യത്തില്‍ നിങ്ങള്‍ക്കായി നമുക്കെതിരെ നടപടിയെടുക്കാന്‍ നിങ്ങള്‍ക്കാരെയും കണ്ടെത്താനാവുന്നുമില്ല- ഇത്തരമൊരവസ്ഥയെക്കുറിച്ചും നിങ്ങള്‍ നിര്‍ഭയരാണോ?

തഫ്സീര്‍

۞ وَلَقَدْ كَرَّمْنَا بَنِيْٓ اٰدَمَ وَحَمَلْنٰهُمْ فِى الْبَرِّ وَالْبَحْرِ وَرَزَقْنٰهُمْ مِّنَ الطَّيِّبٰتِ وَفَضَّلْنٰهُمْ عَلٰى كَثِيْرٍ مِّمَّنْ خَلَقْنَا تَفْضِيْلًا ࣖ   ( الإسراء: ٧٠ )

walaqad
وَلَقَدْ
തീര്‍ച്ചയായും ഉണ്ട്
karramnā
كَرَّمْنَا
നാം ആദരിക്കുക - മാനിക്കുക (ഉണ്ടായിട്ടുണ്ടു)
banī ādama
بَنِىٓ ءَادَمَ
ആദമിന്റെ മക്കളെ
waḥamalnāhum
وَحَمَلْنَٰهُمْ
നാം വഹിക്ക (കയറ്റുക) യും ചെയ്‌തിരിക്കുന്നു അവരെ
fī l-bari
فِى ٱلْبَرِّ
കരയില്‍
wal-baḥri
وَٱلْبَحْرِ
കടലി(സമുദ്രത്തി)ലും
warazaqnāhum
وَرَزَقْنَٰهُم
അവര്‍ക്കു നാം (ആഹാരം - ഉപജീവനം) നല്‍കുകയും ചെയ്‌തിരിക്കുന്നു
mina l-ṭayibāti
مِّنَ ٱلطَّيِّبَٰتِ
നല്ല (വിശിഷ്‌ട) വസ്‌തുക്കളില്‍ നിന്നു
wafaḍḍalnāhum
وَفَضَّلْنَٰهُمْ
അവരെ നാം ശ്രേഷ്‌ഠരാക്കുക (മെച്ചപ്പെടുത്തുക) യും ചെയ്‌തിരിക്കുന്നു
ʿalā kathīrin
عَلَىٰ كَثِيرٍ
പലരെയും (മിക്കവരെയും, അധികത്തെയും) കാള്‍
mimman khalaqnā
مِّمَّنْ خَلَقْنَا
നാം സൃഷ്‌ടിച്ചവരില്‍ നിന്നു
tafḍīlan
تَفْضِيلًا
ഒരു ശ്രേഷ്‌ഠമാക്കല്‍, മെച്ചപ്പെടുത്തല്‍

ഉറപ്പായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു. അവര്‍ക്കു നാം കടലിലും കരയിലും സഞ്ചരിക്കാനായി വാഹനങ്ങളൊരുക്കി. ഉത്തമ വിഭവങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളെക്കാള്‍ നാമവര്‍ക്ക് മഹത്വമേകുകയും ചെയ്തു.

തഫ്സീര്‍