Skip to main content

فَخَرَجَ عَلٰى قَوْمِهٖ مِنَ الْمِحْرَابِ فَاَوْحٰٓى اِلَيْهِمْ اَنْ سَبِّحُوْا بُكْرَةً وَّعَشِيًّا   ( مريم: ١١ )

fakharaja
فَخَرَجَ
അങ്ങനെ അദ്ദേഹം പുറപ്പെട്ടു, പ്രത്യക്ഷപ്പെട്ടു
ʿalā qawmihi
عَلَىٰ قَوْمِهِۦ
തന്‍റെ ജനങ്ങള്‍ക്കു, ജനങ്ങളില്‍
mina l-miḥ'rābi
مِنَ ٱلْمِحْرَابِ
മിഹ്റാബില്‍ നിന്നു, പ്രാര്‍ത്ഥനാ മണ്ഡപത്തില്‍ നിന്നു
fa-awḥā
فَأَوْحَىٰٓ
എന്നിട്ടു ആംഗ്യം കാട്ടി, സൂചന നല്‍കി
ilayhim
إِلَيْهِمْ
അവര്‍ക്കു, അവരോട്
an sabbiḥū
أَن سَبِّحُوا۟
നിങ്ങള്‍ സ്തോത്രകീര്‍ത്തനം (തസ്ബീഹു) ചെയ്തുകൊള്ളുക എന്ന്
buk'ratan
بُكْرَةً
രാവിലെ, കാലത്തു
waʿashiyyan
وَعَشِيًّا
വൈകുന്നേരവും വൈകിയിട്ടും, സന്ധ്യാസമയത്തും

അങ്ങനെ അദ്ദേഹം പ്രാര്‍ഥനാ മണ്ഡപത്തില്‍ നിന്നിറങ്ങി തന്റെ ജനത്തിന്റെ അടുത്തേക്ക് പോയി. എന്നിട്ട് അദ്ദേഹം ആംഗ്യത്തിലൂടെ നിര്‍ദേശിച്ചു: ''നിങ്ങള്‍ രാവിലെയും വൈകുന്നേരവും അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തുക.''

തഫ്സീര്‍

يٰيَحْيٰى خُذِ الْكِتٰبَ بِقُوَّةٍ ۗوَاٰتَيْنٰهُ الْحُكْمَ صَبِيًّاۙ   ( مريم: ١٢ )

yāyaḥyā
يَٰيَحْيَىٰ
ഹേ, യഹ്‌യാ
khudhi
خُذِ
സ്വീകരിക്കുക, എടുക്കുക
l-kitāba
ٱلْكِتَٰبَ
വേദഗ്രന്ഥം
biquwwatin
بِقُوَّةٍۖ
ബലമായി, ശക്തിയോടെ
waātaynāhu
وَءَاتَيْنَٰهُ
അവനു നാം കൊടുത്തു
l-ḥuk'ma
ٱلْحُكْمَ
വിജ്ഞാനം, യുക്തി, വിധി
ṣabiyyan
صَبِيًّا
ശിശുവായിരിക്കുമ്പോള്‍

''ഓ യഹ്‌യാ, വേദപുസ്തകം കരുത്തോടെ മുറുകെപ്പിടിക്കുക.'' കുട്ടിയായിരിക്കെ തന്നെ നാമവന്ന് ജ്ഞാനം നല്‍കി.

തഫ്സീര്‍

وَّحَنَانًا مِّنْ لَّدُنَّا وَزَكٰوةً ۗوَكَانَ تَقِيًّا ۙ  ( مريم: ١٣ )

waḥanānan
وَحَنَانًا
അനുകമ്പയും, ദയയും
min ladunnā
مِّن لَّدُنَّا
നമ്മുടെ പക്കല്‍നിന്നു
wazakatan
وَزَكَوٰةًۖ
പരിശുദ്ധിയും
wakāna
وَكَانَ
അവന്‍ ആയിരുന്നുതാനും
taqiyyan
تَقِيًّا
ഭക്തന്‍, ഭയഭക്തിയുള്ളവന്‍, സൂക്ഷ്മതയുള്ളവന്‍

നമ്മില്‍ നിന്നുള്ള ദയയും വിശുദ്ധിയും സമ്മാനിച്ചു. അദ്ദേഹം അതീവ സൂക്ഷ്മതയുള്ളവനായിരുന്നു.

തഫ്സീര്‍

وَّبَرًّاۢ بِوَالِدَيْهِ وَلَمْ يَكُنْ جَبَّارًا عَصِيًّا   ( مريم: ١٤ )

wabarran
وَبَرًّۢا
നന്മ ചെയ്യുന്നവനും
biwālidayhi
بِوَٰلِدَيْهِ
തന്‍റെ മാതാപിതാക്കള്‍ക്കു
walam yakun
وَلَمْ يَكُن
അവന്‍ ആയിരുന്നതുമില്ല
jabbāran
جَبَّارًا
ക്രൂരന്‍, നിഷ്ഠൂരന്‍, ഡംഭുകാരന്‍, കഠിനന്‍
ʿaṣiyyan
عَصِيًّا
അനുസരണമില്ലാത്തവനായ, വിപരീതം ചെയ്യുന്ന

തന്റെ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്നവനും. അദ്ദേഹം ക്രൂരനായിരുന്നില്ല. അനുസരണമില്ലാത്തവനുമായിരുന്നില്ല.

തഫ്സീര്‍

وَسَلٰمٌ عَلَيْهِ يَوْمَ وُلِدَ وَيَوْمَ يَمُوْتُ وَيَوْمَ يُبْعَثُ حَيًّا ࣖ  ( مريم: ١٥ )

wasalāmun
وَسَلَٰمٌ
ശാന്തി, സലാം
ʿalayhi
عَلَيْهِ
അവനു (ഉണ്ട്, ഉണ്ടാവട്ടെ)
yawma wulida
يَوْمَ وُلِدَ
അവന്‍ ജനിച്ച ദിവസം
wayawma yamūtu
وَيَوْمَ يَمُوتُ
മരിക്കുന്ന ദിവസവും
wayawma yub'ʿathu
وَيَوْمَ يُبْعَثُ
എഴുന്നെല്‍പ്പിക്കപ്പെടുന്ന (മരണാനന്തരം ജീവിപ്പിക്കപ്പെടുന്ന) ദിവസവും
ḥayyan
حَيًّا
ജീവനുള്ളവനായിക്കൊണ്ടു

ജനനനാളിലും മരണദിനത്തിലും, ജീവനോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നാളിലും അദ്ദേഹത്തിനു സമാധാനം!

തഫ്സീര്‍

وَاذْكُرْ فِى الْكِتٰبِ مَرْيَمَۘ اِذِ انْتَبَذَتْ مِنْ اَهْلِهَا مَكَانًا شَرْقِيًّا ۙ  ( مريم: ١٦ )

wa-udh'kur
وَٱذْكُرْ
പ്രസ്താവിക്കുക, പറയുക
fī l-kitābi
فِى ٱلْكِتَٰبِ
വേദഗ്രന്ഥത്തില്‍ (ഖുര്‍ആനില്‍)
maryama
مَرْيَمَ
മര്‍യമിനെക്കുറിച്ചു
idhi intabadhat
إِذِ ٱنتَبَذَتْ
അവള്‍ വിട്ടുമാറി താമസിച്ചപ്പോള്‍, വിട്ടുപോയപ്പോള്‍
min ahlihā
مِنْ أَهْلِهَا
അവളുടെ സ്വന്തക്കാരില്‍ (കുടുംബത്തില്‍, ആള്‍ക്കാരില്‍)നിന്നു
makānan
مَكَانًا
ഒരു സ്ഥലത്തു
sharqiyyan
شَرْقِيًّا
കിഴക്കുഭാഗത്തുള്ള

ഈ വേദപുസ്തകത്തില്‍ മര്‍യമിന്റെ കാര്യം വിവരിക്കുക. അവര്‍ തന്റെ സ്വന്തക്കാരില്‍ നിന്നകലെ കിഴക്കൊരിടത്ത് കഴിഞ്ഞുകൂടിയ കാലം.

തഫ്സീര്‍

فَاتَّخَذَتْ مِنْ دُوْنِهِمْ حِجَابًاۗ فَاَرْسَلْنَآ اِلَيْهَا رُوْحَنَا فَتَمَثَّلَ لَهَا بَشَرًا سَوِيًّا   ( مريم: ١٧ )

fa-ittakhadhat
فَٱتَّخَذَتْ
എന്നിട്ടു അവള്‍ സ്വീകരിച്ചു, ഏര്‍പ്പെടുത്തി
min dūnihim
مِن دُونِهِمْ
അവരില്‍ നിന്നു
ḥijāban
حِجَابًا
ഒരു മറ
fa-arsalnā
فَأَرْسَلْنَآ
അപ്പോള്‍ നാം അയച്ചു
ilayhā
إِلَيْهَا
അവളുടെ അടുക്കലേക്ക്
rūḥanā
رُوحَنَا
നമ്മുടെ ആത്മാവിനെ
fatamathala
فَتَمَثَّلَ
എന്നിട്ടു അദ്ദേഹം രൂപപ്പെട്ടു, പ്രത്യക്ഷപ്പെട്ടു
lahā
لَهَا
അവള്‍ക്കു
basharan
بَشَرًا
ഒരു മനുഷ്യനായി
sawiyyan
سَوِيًّا
ശരിയായ (സാധാരണപോലുള്ള)

സ്വന്തക്കാരില്‍ നിന്നൊളിഞ്ഞിരിക്കാന്‍ അവരൊരു മറയുണ്ടാക്കി. അപ്പോള്‍ നാം നമ്മുടെ മലക്കിനെ മര്‍യമിന്റെ അടുത്തേക്കയച്ചു. മലക്ക് അവരുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷമായി.

തഫ്സീര്‍

قَالَتْ اِنِّيْٓ اَعُوْذُ بِالرَّحْمٰنِ مِنْكَ اِنْ كُنْتَ تَقِيًّا   ( مريم: ١٨ )

qālat
قَالَتْ
അവള്‍ പറഞ്ഞു
innī
إِنِّىٓ
നിശ്ചയമായും ഞാന്‍
aʿūdhu
أَعُوذُ
ഞാന്‍ ശരണം പ്രാപിക്കുന്നു, അഭയം തേടുന്നു
bil-raḥmāni
بِٱلرَّحْمَٰنِ
റഹ്മാനില്‍, പരമകാരുണികനില്‍
minka
مِنكَ
നിന്നില്‍ നിന്നു
in kunta
إِن كُنتَ
നീ ആണെങ്കില്‍
taqiyyan
تَقِيًّا
ഭക്തിയുള്ളവന്‍

അവര്‍ പറഞ്ഞു: ''ഞാന്‍ നിങ്ങളില്‍നിന്ന് പരമകാരുണികനായ അല്ലാഹുവില്‍ അഭയം തേടുന്നു. നിങ്ങള്‍ സൂക്ഷ്മതയുള്ളവനെങ്കില്‍?''

തഫ്സീര്‍

قَالَ اِنَّمَآ اَنَا۠ رَسُوْلُ رَبِّكِۖ لِاَهَبَ لَكِ غُلٰمًا زَكِيًّا   ( مريم: ١٩ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
innamā anā
إِنَّمَآ أَنَا۠
നിശ്ചയമായും ഞാന്‍
rasūlu
رَسُولُ
ദൂതന്‍ (മാത്രം) ആകുന്നു
rabbiki
رَبِّكِ
നിന്‍റെ റബ്ബിന്‍റെ
li-ahaba
لِأَهَبَ
ഞാന്‍ ദാനം ചെയ്‌വാന്‍
laki
لَكِ
നിനക്കു
ghulāman
غُلَٰمًا
ഒരു ആണ്‍കുട്ടിയെ
zakiyyan
زَكِيًّا
പരിശുദ്ധനായ

മലക്ക് പറഞ്ഞു: ''നിനക്ക് പരിശുദ്ധനായൊരു പുത്രനെ പ്രദാനം ചെയ്യാന്‍ നിന്റെ നാഥന്‍ നിയോഗിച്ച ദൂതന്‍ മാത്രമാണ് ഞാന്‍.''

തഫ്സീര്‍

قَالَتْ اَنّٰى يَكُوْنُ لِيْ غُلٰمٌ وَّلَمْ يَمْسَسْنِيْ بَشَرٌ وَّلَمْ اَكُ بَغِيًّا   ( مريم: ٢٠ )

qālat
قَالَتْ
അവള്‍ പറഞ്ഞു
annā yakūnu
أَنَّىٰ يَكُونُ
എങ്ങനെയാണുണ്ടാവുക
لِى
എനിക്കു
ghulāmun
غُلَٰمٌ
ഒരു ആണ്‍കുട്ടി
walam yamsasnī
وَلَمْ يَمْسَسْنِى
എന്നെ സ്പര്‍ശിച്ചിട്ടില്ല, തൊട്ടിട്ടില്ലാതെ
basharun
بَشَرٌ
ഒരു മനുഷ്യനും
walam aku
وَلَمْ أَكُ
ഞാന്‍ ആയിട്ടുമില്ല
baghiyyan
بَغِيًّا
ഒരു ദുര്‍വൃത്ത, തോന്നിയവാസക്കാരി

അവര്‍ പറഞ്ഞു: ''എനിക്കെങ്ങനെ പുത്രനുണ്ടാകും? ഇന്നോളം ഒരാണും എന്നെ തൊട്ടിട്ടില്ല. ഞാന്‍ ദുര്‍നടപ്പുകാരിയുമല്ല.''

തഫ്സീര്‍