Skip to main content

جَنّٰتِ عَدْنِ ِۨالَّتِيْ وَعَدَ الرَّحْمٰنُ عِبَادَهٗ بِالْغَيْبِۗ اِنَّهٗ كَانَ وَعْدُهٗ مَأْتِيًّا   ( مريم: ٦١ )

jannāti ʿadnin
جَنَّٰتِ عَدْنٍ
(അതായതു) സ്ഥിരവാസത്തിന്‍റെ സ്വര്‍ഗ്ഗങ്ങള്‍
allatī
ٱلَّتِى
യാതൊരുവിധമുള്ള
waʿada l-raḥmānu
وَعَدَ ٱلرَّحْمَٰنُ
റഹ്മാന്‍ (പരമകാരുണികന്‍) വാഗ്ദാനം ചെയ്തിരിക്കുന്നു
ʿibādahu
عِبَادَهُۥ
അവന്‍റെ അടിയാന്മാരോടു
bil-ghaybi
بِٱلْغَيْبِۚ
അദൃശ്യമായ (കാണപ്പെടാത്ത) നിലയില്‍
innahu kāna
إِنَّهُۥ كَانَ
നിശ്ചയമായും ആകുന്നു
waʿduhu
وَعْدُهُۥ
അവന്‍റെ വാഗ്ദാനം
matiyyan
مَأْتِيًّا
നല്‍കപ്പെടുന്നതു, കൊടുക്കപ്പെടുന്നതു

അവര്‍ക്ക് സ്ഥിരവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങളുണ്ട്. പരമകാരുണികനായ അല്ലാഹു തന്റെ ദാസന്മാര്‍ക്ക് അഭൗതികജ്ഞാനത്തിലൂടെ നല്‍കിയ വാഗ്ദാനമാണിത്. അവന്റെ വാഗ്ദാനം നടപ്പാകുക തന്നെ ചെയ്യും.

തഫ്സീര്‍

لَا يَسْمَعُوْنَ فِيْهَا لَغْوًا اِلَّا سَلٰمًاۗ وَلَهُمْ رِزْقُهُمْ فِيْهَا بُكْرَةً وَّعَشِيًّا   ( مريم: ٦٢ )

lā yasmaʿūna
لَّا يَسْمَعُونَ
അവര്‍ കേള്‍ക്കയില്ല
fīhā
فِيهَا
അതില്‍, അവിടെവെച്ചു
laghwan
لَغْوًا
ഒരു നിരര്‍ത്ഥവും അനാവശ്യവും
illā salāman
إِلَّا سَلَٰمًاۖ
'സലാമ'ല്ലാതെ, സമാധാനശാന്തിയല്ലാതെ
walahum
وَلَهُمْ
അവര്‍ക്കുണ്ടായിരിക്കുകയും ചെയ്യും
riz'quhum
رِزْقُهُمْ
അവരുടെ ആഹാരം, ഉപജീവനം. ജീവിത വിഭവം
fīhā
فِيهَا
അതില്‍, അവിടത്തില്‍
buk'ratan
بُكْرَةً
രാവിലെ, കാലത്തു
waʿashiyyan
وَعَشِيًّا
വൈകുന്നേരവും, വയ്യിട്ടും

അവരവിടെ ഒരനാവശ്യവും കേള്‍ക്കുകയില്ല; സമാധാനത്തിന്റെ അഭിവാദ്യമല്ലാതെ. തങ്ങളുടെ ആഹാരവിഭവങ്ങള്‍ രാവിലെയും വൈകുന്നേരവും മുടങ്ങാതെ അവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കും.

തഫ്സീര്‍

تِلْكَ الْجَنَّةُ الَّتِيْ نُوْرِثُ مِنْ عِبَادِنَا مَنْ كَانَ تَقِيًّا   ( مريم: ٦٣ )

til'ka
تِلْكَ
അതു(അപ്പറഞ്ഞതു)
l-janatu
ٱلْجَنَّةُ
സ്വര്‍ഗ്ഗമാകുന്നു
allatī
ٱلَّتِى
യാതൊരു (സ്വര്‍ഗ്ഗം)
nūrithu
نُورِثُ
നാം അവകാശപ്പെടുത്തികൊടുക്കും
min ʿibādinā
مِنْ عِبَادِنَا
നമ്മുടെ അടിയാന്മാരില്‍ നിന്നു
man kāna
مَن كَانَ
ആയിട്ടുള്ളവനു
taqiyyan
تَقِيًّا
ഭയഭക്തന്‍, സൂക്ഷ്മതയുള്ളവന്‍

നമ്മുടെ ദാസന്മാരിലെ ഭക്തന്മാര്‍ക്ക് നാം അവകാശമായി നല്‍കുന്ന സ്വര്‍ഗമാണത്.

തഫ്സീര്‍

وَمَا نَتَنَزَّلُ اِلَّا بِاَمْرِ رَبِّكَۚ لَهٗ مَا بَيْنَ اَيْدِيْنَا وَمَا خَلْفَنَا وَمَا بَيْنَ ذٰلِكَ وَمَا كَانَ رَبُّكَ نَسِيًّا ۚ  ( مريم: ٦٤ )

wamā natanazzalu
وَمَا نَتَنَزَّلُ
ഞങ്ങള്‍ ഇറങ്ങുന്നില്ല
illā bi-amri
إِلَّا بِأَمْرِ
കല്‍പനപ്രകാരമല്ലാതെ
rabbika
رَبِّكَۖ
നിന്‍റെ റബ്ബിന്‍റെ
lahu
لَهُۥ
അവന്‍റേതാണ്, അവന്നാണ്‌
mā bayna aydīnā
مَا بَيْنَ أَيْدِينَا
നമ്മുടെ മുന്നിലുള്ളതു
wamā khalfanā
وَمَا خَلْفَنَا
നമ്മുടെ പിന്നിലുള്ളതും
wamā bayna dhālika
وَمَا بَيْنَ ذَٰلِكَۚ
അതിന്‍റെ ഇടയിലുള്ളതും
wamā kāna
وَمَا كَانَ
അല്ല, ആയിട്ടില്ല
rabbuka
رَبُّكَ
നിന്‍റെ റബ്ബ്, തന്‍റെ റബ്ബ്
nasiyyan
نَسِيًّا
മറക്കുന്നവന്‍, മറവിക്കാരന്‍

നിന്റെ നാഥന്റെ കല്‍പനയില്ലാതെ ഞങ്ങള്‍ ഇറങ്ങിവരാറില്ല. നമ്മുടെ മുന്നിലും പിന്നിലും അവയ്ക്കിടയിലുമുള്ളതെല്ലാം അവന്റേതാണ്. നിന്റെ നാഥനൊന്നും മറക്കുന്നവനല്ല.''

തഫ്സീര്‍

رَبُّ السَّمٰوٰتِ وَالْاَرْضِ وَمَا بَيْنَهُمَا فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِهٖۗ هَلْ تَعْلَمُ لَهٗ سَمِيًّا ࣖ  ( مريم: ٦٥ )

rabbu l-samāwāti
رَّبُّ ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ റബ്ബാണ്
wal-arḍi
وَٱلْأَرْضِ
ഭൂമിയുടെയും
wamā baynahumā
وَمَا بَيْنَهُمَا
അവ രണ്ടിനുമിടയിലുള്ളതിന്‍റെയും
fa-uʿ'bud'hu
فَٱعْبُدْهُ
ആകയാല്‍ നീ അവനെ ആരാധിക്കുക
wa-iṣ'ṭabir
وَٱصْطَبِرْ
സഹനമെടുക്കുക (ക്ഷമ സ്വീകരിക്കുക)യും ചെയ്യുക
liʿibādatihi
لِعِبَٰدَتِهِۦۚ
അവനെ ആരാധിക്കുന്നതില്‍, അവനെ ആരാധിക്കുന്നതിനായി
hal taʿlamu
هَلْ تَعْلَمُ
നീ അറിയുമോ, നിനക്കറിയാമോ
lahu
لَهُۥ
അവനു
samiyyan
سَمِيًّا
പേരൊത്തവനെ, തുല്യനെ, നാമധാരിയെ

അവന്‍ ആകാശഭൂമികളുടെ സംരക്ഷകനാണ്. അവയ്ക്കിടയിലുള്ളവയുടെയും. അതിനാല്‍ അവന്നു മാത്രം വഴിപ്പെടുക. അവനെ അനുസരിച്ച് കഴിയുന്നതില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുക. അവനോട് പേരൊത്ത ആരെയെങ്കിലും നിനക്കറിയാമോ?

തഫ്സീര്‍

وَيَقُوْلُ الْاِنْسَانُ ءَاِذَا مَا مِتُّ لَسَوْفَ اُخْرَجُ حَيًّا   ( مريم: ٦٦ )

wayaqūlu
وَيَقُولُ
പറയും, പറയുന്നു
l-insānu
ٱلْإِنسَٰنُ
മനുഷ്യന്‍
a-idhā mā mittu
أَءِذَا مَا مِتُّ
ഞാന്‍ മരിച്ചുപോയാലുണ്ടോ, ഞാന്‍ മരണപ്പെട്ടിട്ടാണോ
lasawfa
لَسَوْفَ
തീര്‍ച്ചയായും പിന്നീടു
ukh'raju
أُخْرَجُ
ഞാന്‍ പുറത്തുകൊണ്ടുവരപ്പെടുന്നു
ḥayyan
حَيًّا
ജീവനുള്ളവനായി

മനുഷ്യന്‍ ചോദിക്കുന്നു: ''ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ പിന്നെ വീണ്ടും എന്നെ ജീവനോടെ പുറത്തുകൊണ്ടുവരുമെന്നോ!''

തഫ്സീര്‍

اَوَلَا يَذْكُرُ الْاِنْسَانُ اَنَّا خَلَقْنٰهُ مِنْ قَبْلُ وَلَمْ يَكُ شَيْـًٔا   ( مريم: ٦٧ )

awalā yadhkuru
أَوَلَا يَذْكُرُ
ഓര്‍ക്കുന്നില്ലേ
l-insānu
ٱلْإِنسَٰنُ
മനുഷ്യന്‍
annā khalaqnāhu
أَنَّا خَلَقْنَٰهُ
നാം അവനെ സൃഷ്ടിച്ചു (പടച്ചു)ണ്ടാക്കി എന്നു
min qablu
مِن قَبْلُ
മുമ്പു
walam yaku
وَلَمْ يَكُ
അവന്‍ആയിരുന്നില്ലാത്തപ്പോള്‍, അവന്‍ ആയിരുന്നതുമില്ല
shayan
شَيْـًٔا
ഒരു വസ്തുവും, യാതൊന്നും

മനുഷ്യന്‍ ഒന്നുമല്ലാതിരുന്ന അവസ്ഥയില്‍ നിന്ന് നാം അവനെ സൃഷ്ടിച്ചുണ്ടാക്കിയ കാര്യം അവനൊന്നോര്‍ത്തുകൂടേ?

തഫ്സീര്‍

فَوَرَبِّكَ لَنَحْشُرَنَّهُمْ وَالشَّيٰطِيْنَ ثُمَّ لَنُحْضِرَنَّهُمْ حَوْلَ جَهَنَّمَ جِثِيًّا   ( مريم: ٦٨ )

fawarabbika
فَوَرَبِّكَ
എന്നാല്‍ നിന്‍റെ റബ്ബ് തന്നെയാണ്
lanaḥshurannahum
لَنَحْشُرَنَّهُمْ
നിശ്ചയമായും നാം അവരെ ഒരുമിച്ചു കൂട്ടും
wal-shayāṭīna
وَٱلشَّيَٰطِينَ
പിശാചുക്കളെയും, ചെകുത്താന്‍മാരെയും
thumma
ثُمَّ
പിന്നെ പിന്നീടു
lanuḥ'ḍirannahum
لَنُحْضِرَنَّهُمْ
നിശ്ചയമായും നാം അവരെ ഹാജരാക്കും
ḥawla jahannama
حَوْلَ جَهَنَّمَ
'ജഹന്നമി'നു (നരകത്തിനു)ചുറ്റും
jithiyyan
جِثِيًّا
മുട്ടുകുത്തിയവരായിക്കൊണ്ടു

നിന്റെ നാഥന്‍ തന്നെ സത്യം! തീര്‍ച്ചയായും അവരെയും പിശാചുക്കളെയും നാം ഒരുമിച്ചുകൂട്ടും. പിന്നെ നാമവരെ മുട്ടിലിഴയുന്നവരായി നരകത്തിനു ചുറ്റും കൊണ്ടുവരും.

തഫ്സീര്‍

ثُمَّ لَنَنْزِعَنَّ مِنْ كُلِّ شِيْعَةٍ اَيُّهُمْ اَشَدُّ عَلَى الرَّحْمٰنِ عِتِيًّا ۚ  ( مريم: ٦٩ )

thumma
ثُمَّ
പിന്നെ
lananziʿanna
لَنَنزِعَنَّ
നിശ്ചയമായും നാം വേര്‍തിരിക്കും, നീക്കി എടുക്കും
min kulli shīʿatin
مِن كُلِّ شِيعَةٍ
എല്ലാ കക്ഷിയില്‍ നിന്നും
ayyuhum
أَيُّهُمْ
അവരില്‍ ഏതു കൂട്ടരാണോ (അവരെ)
ashaddu
أَشَدُّ
കൂടുതല്‍ കഠിനമായവര്‍
ʿalā l-raḥmāni
عَلَى ٱلرَّحْمَٰنِ
പരമകാരുണികനോടു
ʿitiyyan
عِتِيًّا
ധിക്കാരം

പിന്നീട് ഓരോ വിഭാഗത്തില്‍നിന്നും പരമകാരുണികനായ അല്ലാഹുവോട് ഏറ്റം കൂടുതല്‍ ധിക്കാരം കാണിച്ചവരെ നാം വേര്‍തിരിച്ചെടുക്കും.

തഫ്സീര്‍

ثُمَّ لَنَحْنُ اَعْلَمُ بِالَّذِيْنَ هُمْ اَوْ لٰى بِهَا صِلِيًّا   ( مريم: ٧٠ )

thumma
ثُمَّ
പിന്നെ
lanaḥnu
لَنَحْنُ
തീര്‍ച്ചയായും നാം
aʿlamu
أَعْلَمُ
നല്ല പോലെ അറിയുന്നവനാണ്
bi-alladhīna
بِٱلَّذِينَ
ഒരു കൂട്ടരെപ്പറ്റി
hum
هُمْ
അവര്‍
awlā
أَوْلَىٰ
കൂടുതല്‍ അര്‍ഹതയുള്ളവരാണ്, കൂടുതല്‍ ബന്ധപ്പെട്ടവരാണ്
bihā
بِهَا
അതിനു, അതിനോടു
ṣiliyyan
صِلِيًّا
കടന്നെരിയുവാന്‍, കടന്നെരിയുന്നതിനു

അവരില്‍ നരകത്തീയിലെരിയാന്‍ ഏറ്റവും അര്‍ഹര്‍ ആരെന്ന് നമുക്ക് നന്നായറിയാം.

തഫ്സീര്‍