Skip to main content

وَلَا تَنْكِحُوا الْمُشْرِكٰتِ حَتّٰى يُؤْمِنَّ ۗ وَلَاَمَةٌ مُّؤْمِنَةٌ خَيْرٌ مِّنْ مُّشْرِكَةٍ وَّلَوْ اَعْجَبَتْكُمْ ۚ وَلَا تُنْكِحُوا الْمُشْرِكِيْنَ حَتّٰى يُؤْمِنُوْا ۗ وَلَعَبْدٌ مُّؤْمِنٌ خَيْرٌ مِّنْ مُّشْرِكٍ وَّلَوْ اَعْجَبَكُمْ ۗ اُولٰۤىِٕكَ يَدْعُوْنَ اِلَى النَّارِ ۖ وَاللّٰهُ يَدْعُوْٓا اِلَى الْجَنَّةِ وَالْمَغْفِرَةِ بِاِذْنِهٖۚ وَيُبَيِّنُ اٰيٰتِهٖ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُوْنَ ࣖ  ( البقرة: ٢٢١ )

walā tankiḥū
وَلَا تَنكِحُوا۟
നിങ്ങള്‍ വിവാഹം കഴിക്കരുത്
l-mush'rikāti
ٱلْمُشْرِكَٰتِ
ബഹുദൈവ വിശ്വാസിനികളെ
ḥattā yu'minna
حَتَّىٰ يُؤْمِنَّۚ
അവര്‍ വിശ്വസിക്കുന്നത് വരെ
wala-amatun mu'minatun
وَلَأَمَةٌ مُّؤْمِنَةٌ
വിശ്വാസിനിയായ ഒരു അടിമസ്ത്രീ തന്നെ
khayrun
خَيْرٌ
ഉത്തമം
min mush'rikatin
مِّن مُّشْرِكَةٍ
ഒരു ബഹുദൈവ വിശ്വാസിനിയെക്കാള്‍
walaw aʿjabatkum
وَلَوْ أَعْجَبَتْكُمْۗ
അവള്‍ നിങ്ങളെ അല്‍ഭുത (കൗതുക)പ്പെടുത്തിയാലും
walā tunkiḥū
وَلَا تُنكِحُوا۟
നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കുകയും അരുത്
l-mush'rikīna
ٱلْمُشْرِكِينَ
മുശ്‌രിക്കുകള്‍ക്ക്
ḥattā yu'minū
حَتَّىٰ يُؤْمِنُوا۟ۚ
അവര്‍ വിശ്വസിക്കുന്നതുവരെ
walaʿabdun mu'minun
وَلَعَبْدٌ مُّؤْمِنٌ
സത്യവിശ്വാസിയായ ഒരു അടിമ തന്നെ
khayrun
خَيْرٌ
ഉത്തമം
min mush'rikin
مِّن مُّشْرِكٍ
ഒരു മുശരിക്കിനെക്കാള്‍
walaw aʿjabakum
وَلَوْ أَعْجَبَكُمْۗ
അവന്‍ നിങ്ങളെ ആശ്ചര്യ (കൗതുക)പ്പെടുത്തിയാലും
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
yadʿūna
يَدْعُونَ
അവര്‍ ക്ഷണിക്കുന്നു, അവര്‍ വിളിക്കുന്നു
ilā l-nāri
إِلَى ٱلنَّارِۖ
നരകത്തിലേക്ക്
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
yadʿū
يَدْعُوٓا۟
ക്ഷണിക്കുന്നു, വിളിക്കുന്നു
ilā l-janati
إِلَى ٱلْجَنَّةِ
സ്വര്‍ഗത്തിലേക്ക്
wal-maghfirati
وَٱلْمَغْفِرَةِ
പാപമോചനത്തിലേക്കും
bi-idh'nihi
بِإِذْنِهِۦۖ
അവന്‍റെ അനുമതി (സമ്മതം- ഉത്തരവ്) മുഖേന
wayubayyinu
وَيُبَيِّنُ
അവന്‍ വിവരിക്കുകയും ചെയ്യുന്നു
āyātihi
ءَايَٰتِهِۦ
അവന്റെ ലക്ഷ്യം (വചനം)കളെ
lilnnāsi
لِلنَّاسِ
മനുഷ്യര്‍ക്ക്
laʿallahum
لَعَلَّهُمْ
അവരാകുവാന്‍ വേണ്ടി, ആയേക്കാം
yatadhakkarūna
يَتَذَكَّرُونَ
അവര്‍ ഉറ്റാലോചിക്കും, ഓര്‍മവെക്കും

സത്യവിശ്വാസം സ്വീകരിക്കുംവരെ ബഹുദൈവ വിശ്വാസിനികളെ നിങ്ങള്‍ വിവാഹം ചെയ്യരുത്. സത്യവിശ്വാസിനിയായ ഒരടിമപ്പെണ്ണാണ് ബഹുദൈവ വിശ്വാസിനിയെക്കാളുത്തമം. അവള്‍ നിങ്ങളില്‍ കൗതുകമുണര്‍ത്തിയാലും ശരി. സത്യവിശ്വാസം സ്വീകരിക്കുവോളം ബഹുദൈവ വിശ്വാസികള്‍ക്ക് നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കരുത്. സത്യവിശ്വാസിയായ അടിമയാണ് ബഹുദൈവ വിശ്വാസിയെക്കാളുത്തമം. അവന്‍ നിങ്ങളില്‍ കൗതുകമുണര്‍ത്തിയാലും ശരി. അവര്‍ ക്ഷണിക്കുന്നത് നരകത്തിലേക്കാണ്. അല്ലാഹുവോ, അവന്റെ ഹിതാനുസൃതം സ്വര്‍ഗത്തിലേക്കും പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. അവന്‍ തന്റെ തെളിവുകള്‍ ജനങ്ങള്‍ക്കായി വിശദീകരിച്ചുകൊടുക്കുന്നു. അവര്‍ ഉദ്‌ബോധനം ഉള്‍ക്കൊള്ളാന്‍.

തഫ്സീര്‍

وَيَسْـَٔلُوْنَكَ عَنِ الْمَحِيْضِ ۗ قُلْ هُوَ اَذًىۙ فَاعْتَزِلُوا النِّسَاۤءَ فِى الْمَحِيْضِۙ وَلَا تَقْرَبُوْهُنَّ حَتّٰى يَطْهُرْنَ ۚ فَاِذَا تَطَهَّرْنَ فَأْتُوْهُنَّ مِنْ حَيْثُ اَمَرَكُمُ اللّٰهُ ۗ اِنَّ اللّٰهَ يُحِبُّ التَّوَّابِيْنَ وَيُحِبُّ الْمُتَطَهِّرِيْنَ   ( البقرة: ٢٢٢ )

wayasalūnaka
وَيَسْـَٔلُونَكَ
അവര്‍ നിന്നോട് ചോദിക്കുകയും ചെയ്യുന്നു
ʿani l-maḥīḍi
عَنِ ٱلْمَحِيضِۖ
ആര്‍ത്തവത്തെപ്പറ്റി, ഋതുകാലത്തെപ്പറ്റി
qul
قُلْ
നീ പറയുക
huwa
هُوَ
അത്
adhan
أَذًى
ഒരു ഉപദ്രവമാണ്, ശല്യമാണ് (മ്‌ളേഛ്ചമാണ്)
fa-iʿ'tazilū
فَٱعْتَزِلُوا۟
അതിനാല്‍ നിങ്ങള്‍ വിട്ടു (അകന്നു) നില്‍ക്കുവിന്‍
l-nisāa
ٱلنِّسَآءَ
സ്ത്രീകളെ
fī l-maḥīḍi
فِى ٱلْمَحِيضِۖ
ആര്‍ത്തവത്തില്‍, ഋതുകാലത്തില്‍
walā taqrabūhunna
وَلَا تَقْرَبُوهُنَّ
അവരെ നിങ്ങള്‍ സമീപിക്കുകയും ചെയ്യരുത്
ḥattā yaṭhur'na
حَتَّىٰ يَطْهُرْنَۖ
അവര്‍ ശുദ്ധിയാകുന്നത് വരെ
fa-idhā taṭahharna
فَإِذَا تَطَهَّرْنَ
എന്നിട്ട് (അങ്ങനെ) അവര്‍ ശുദ്ധിയായിത്തീര്‍ന്നാല്‍
fatūhunna
فَأْتُوهُنَّ
നിങ്ങളവ രുടെ അടുക്കല്‍ ചെന്നുകൊള്ളുവിന്‍
min ḥaythu
مِنْ حَيْثُ
വിധത്തിലൂടെ
amarakumu
أَمَرَكُمُ
നിങ്ങളോട് കല്‍പിച്ച
l-lahu
ٱللَّهُۚ
അല്ലാഹു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yuḥibbu
يُحِبُّ
അവന്‍ ഇഷ്ടപ്പെടു ന്നു, സ്‌നേഹിക്കും
l-tawābīna
ٱلتَّوَّٰبِينَ
(പശ്ചാത്തപിച്ചു) മടങ്ങുന്നവരെ
wayuḥibbu
وَيُحِبُّ
അവന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു
l-mutaṭahirīna
ٱلْمُتَطَهِّرِينَ
ശുദ്ധി പ്രാപിക്കുന്നവരെ

ആര്‍ത്തവത്തെ സംബന്ധിച്ചും അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അത് മാലിന്യമാണ്. അതിനാല്‍ ആര്‍ത്തവ വേളയില്‍ നിങ്ങള്‍ സ്ത്രീകളില്‍നിന്നകന്നുനില്‍ക്കുക. ശുദ്ധിയാകുംവരെ അവരെ സമീപിക്കരുത്. അവര്‍ ശുദ്ധി നേടിയാല്‍ അല്ലാഹു നിങ്ങളോടാജ്ഞാപിച്ച പോലെ നിങ്ങളവരെ സമീപിക്കുക. അല്ലാഹു പശ്ചാത്തപിക്കുന്നവരെ സ്‌നേഹിക്കുന്നു. ശുചിത്വം പാലിക്കുന്നവരെയും അവനിഷ്ടപ്പെടുന്നു.

തഫ്സീര്‍

نِسَاۤؤُكُمْ حَرْثٌ لَّكُمْ ۖ فَأْتُوْا حَرْثَكُمْ اَنّٰى شِئْتُمْ ۖ وَقَدِّمُوْا لِاَنْفُسِكُمْ ۗ وَاتَّقُوا اللّٰهَ وَاعْلَمُوْٓا اَنَّكُمْ مُّلٰقُوْهُ ۗ وَبَشِّرِ الْمُؤْمِنِيْنَ   ( البقرة: ٢٢٣ )

nisāukum
نِسَآؤُكُمْ
നിങ്ങളുടെ സ്ത്രീകള്‍
ḥarthun
حَرْثٌ
കൃഷി (വിളയിടം) ആകുന്നു
lakum
لَّكُمْ
നിങ്ങള്‍ക്ക്, നിങ്ങളുടെ
fatū
فَأْتُوا۟
അതിനാല്‍ നിങ്ങള്‍ ചെല്ലുവിന്‍
ḥarthakum
حَرْثَكُمْ
നിങ്ങളുടെ വിളക്കല്‍, കൃഷിയുടെ അടുക്കല്‍
annā shi'tum
أَنَّىٰ شِئْتُمْۖ
നിങ്ങള്‍ എങ്ങനെ ഉദ്ദേശിച്ചുവോ (അങ്ങനെ)
waqaddimū
وَقَدِّمُوا۟
നിങ്ങള്‍ മുന്‍കൂട്ടി (മുന്‍ ചെയ്തു വെയ്ക്കുകയും ചെയ്യുക)
li-anfusikum
لِأَنفُسِكُمْۚ
നിങ്ങളുടെ സ്വന്തങ്ങള്‍ക്ക്, നിങ്ങള്‍ക്കുതന്നെ
wa-ittaqū l-laha
وَٱتَّقُوا۟ ٱللَّهَ
അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍
wa-iʿ'lamū
وَٱعْلَمُوٓا۟
നിങ്ങള്‍ അറിയുകയും ചെയ്യുക
annakum
أَنَّكُم
നിങ്ങള്‍ (ആകുന്നു) എന്ന്
mulāqūhu
مُّلَٰقُوهُۗ
അവനുമായി കണ്ടുമുട്ടുന്നവര്‍
wabashiri
وَبَشِّرِ
നീ സന്തോഷം അറിയിക്കുകയും ചെയ്യുക
l-mu'minīna
ٱلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്ക്

നിങ്ങളുടെ സ്ത്രീകള്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. നിങ്ങളാഗ്രഹിക്കുംവിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്ത് ചെല്ലാവുന്നതാണ്. നിങ്ങളുടെ നന്മക്കു വേണ്ടത് നിങ്ങള്‍ മുന്‍കൂട്ടി ചെയ്തുവെക്കണം. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: നിങ്ങള്‍ അവനുമായി കണ്ടുമുട്ടുകതന്നെ ചെയ്യും. സത്യവിശ്വാസികളെ ശുഭവാര്‍ത്ത അറിയിക്കുക.

തഫ്സീര്‍

وَلَا تَجْعَلُوا اللّٰهَ عُرْضَةً لِّاَيْمَانِكُمْ اَنْ تَبَرُّوْا وَتَتَّقُوْا وَتُصْلِحُوْا بَيْنَ النَّاسِۗ وَاللّٰهُ سَمِيْعٌ عَلِيْمٌ   ( البقرة: ٢٢٤ )

walā tajʿalū
وَلَا تَجْعَلُوا۟
നിങ്ങള്‍ ആക്കരുത്
l-laha
ٱللَّهَ
അല്ലാഹുവിനെ
ʿur'ḍatan
عُرْضَةً
ഒരു വിലങ്ങ്, തടസ്സം, നാട്ടക്കുറി
li-aymānikum
لِّأَيْمَٰنِكُمْ
നിങ്ങളുടെ സത്യങ്ങള്‍ക്ക്
an tabarrū
أَن تَبَرُّوا۟
നിങ്ങള്‍ നന്മ (പുണ്യം) ചെയ്യുന്നതിന്
watattaqū
وَتَتَّقُوا۟
നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയും
watuṣ'liḥū
وَتُصْلِحُوا۟
നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുകയും, നന്നാക്കുകയും
bayna l-nāsi
بَيْنَ ٱلنَّاسِۗ
മനുഷ്യര്‍ക്കിടയില്‍
wal-lahu samīʿun
وَٱللَّهُ سَمِيعٌ
അല്ലാഹു കേള്‍ക്കുന്നവനാകുന്നു
ʿalīmun
عَلِيمٌ
അറിയുന്നവനാകുന്നു

നന്മ ചെയ്യുക, ഭക്തി പുലര്‍ത്തുക, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുക എന്നിവക്ക് തടസ്സമുണ്ടാക്കാനായി ശപഥം ചെയ്യാന്‍ നിങ്ങള്‍ അല്ലാഹുവിന്റെ പേരുപയോഗിക്കരുത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനാണ്. സകലതും അറിയുന്നവനും.

തഫ്സീര്‍

لَا يُؤَاخِذُكُمُ اللّٰهُ بِاللَّغْوِ فِيْٓ اَيْمَانِكُمْ وَلٰكِنْ يُّؤَاخِذُكُمْ بِمَا كَسَبَتْ قُلُوْبُكُمْ ۗ وَاللّٰهُ غَفُوْرٌ حَلِيْمٌ   ( البقرة: ٢٢٥ )

lā yuākhidhukumu
لَّا يُؤَاخِذُكُمُ
നിങ്ങളെ പിടികൂടുകയില്ല
l-lahu
ٱللَّهُ
അല്ലാഹു
bil-laghwi
بِٱللَّغْوِ
അനാവശ്യം (വ്യര്‍ത്ഥം- പൊയ്‌വാക്ക്) മൂലം
fī aymānikum
فِىٓ أَيْمَٰنِكُمْ
നിങ്ങളുടെ സത്യങ്ങളില്‍
walākin
وَلَٰكِن
എങ്കിലും
yuākhidhukum
يُؤَاخِذُكُم
അവന്‍ നിങ്ങളെ പിടികൂടും
bimā kasabat
بِمَا كَسَبَتْ
സമ്പാദിച്ചത് (ചെയതു വെച്ചത്, പ്രവര്‍ത്തിച്ചത്) നിമിത്തം
qulūbukum
قُلُوبُكُمْۗ
നിങ്ങളുടെ ഹൃദയങ്ങള്‍
wal-lahu
وَٱللَّهُ
അല്ലാഹു
ghafūrun
غَفُورٌ
പൊറുക്കുന്ന വനാണ്
ḥalīmun
حَلِيمٌ
സഹനശീലനാണ്

ബോധപൂര്‍വമല്ലാതെ പറഞ്ഞുപോകുന്ന ശപഥങ്ങളുടെ പേരില്‍ അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ മനപ്പൂര്‍വം പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അല്ലാഹു ശിക്ഷിക്കും. അല്ലാഹു ഏറെ പൊറുക്കുന്നവനും ക്ഷമിക്കുന്നവനുമാണ്.

തഫ്സീര്‍

لِلَّذِيْنَ يُؤْلُوْنَ مِنْ نِّسَاۤىِٕهِمْ تَرَبُّصُ اَرْبَعَةِ اَشْهُرٍۚ فَاِنْ فَاۤءُوْ فَاِنَّ اللّٰهَ غَفُوْرٌ رَّحِيْمٌ   ( البقرة: ٢٢٦ )

lilladhīna
لِّلَّذِينَ
യാതൊരുകൂട്ടര്‍ക്കുണ്ട്
yu'lūna
يُؤْلُونَ
ഈലാഉ് (ശപഥം) ചെയ്യുന്ന
min nisāihim
مِن نِّسَآئِهِمْ
തങ്ങളുടെ സ്ത്രീകളെപ്പറ്റി
tarabbuṣu
تَرَبُّصُ
കാത്തിരിക്കല്‍
arbaʿati
أَرْبَعَةِ
നാല്
ashhurin
أَشْهُرٍۖ
മാസങ്ങള്‍
fa-in fāū
فَإِن فَآءُو
എന്നാല്‍ (എന്നിട്ട്) അവര്‍ മടങ്ങിവന്നാല്‍
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍, നിശ്ചയമായും അല്ലാഹു
ghafūrun
غَفُورٌ
വളരെ പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
കരുണാനിധിയാണ്

തങ്ങളുടെ ഭാര്യമാരുമായി ബന്ധപ്പെടില്ലെന്ന് ശപഥം ചെയ്തവര്‍ക്ക് നാലുമാസം വരെ കാത്തിരിക്കാം. അവര്‍ മടങ്ങുന്നുവെങ്കില്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു.

തഫ്സീര്‍

وَاِنْ عَزَمُوا الطَّلَاقَ فَاِنَّ اللّٰهَ سَمِيْعٌ عَلِيْمٌ   ( البقرة: ٢٢٧ )

wa-in ʿazamū
وَإِنْ عَزَمُوا۟
അവര്‍ തീര്‍ച്ചയാക്കിയെങ്കില്‍, ഉറച്ചെങ്കില്‍
l-ṭalāqa
ٱلطَّلَٰقَ
ത്വലാക്വ്, വിവാഹ മോചനം
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
samīʿun
سَمِيعٌ
കേള്‍ക്കുന്നവനാണ്
ʿalīmun
عَلِيمٌ
അറിയുന്നവനാണ്

അഥവാ, അവര്‍ വിവാഹമോചനം തന്നെയാണ് തീരുമാനിക്കുന്നതെങ്കില്‍ അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.

തഫ്സീര്‍

وَالْمُطَلَّقٰتُ يَتَرَبَّصْنَ بِاَنْفُسِهِنَّ ثَلٰثَةَ قُرُوْۤءٍۗ وَلَا يَحِلُّ لَهُنَّ اَنْ يَّكْتُمْنَ مَا خَلَقَ اللّٰهُ فِيْٓ اَرْحَامِهِنَّ اِنْ كُنَّ يُؤْمِنَّ بِاللّٰهِ وَالْيَوْمِ الْاٰخِرِۗ وَبُعُوْلَتُهُنَّ اَحَقُّ بِرَدِّهِنَّ فِيْ ذٰلِكَ اِنْ اَرَادُوْٓا اِصْلَاحًا ۗوَلَهُنَّ مِثْلُ الَّذِيْ عَلَيْهِنَّ بِالْمَعْرُوْفِۖ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ ۗ وَاللّٰهُ عَزِيْزٌ حَكِيْمٌ ࣖ  ( البقرة: ٢٢٨ )

wal-muṭalaqātu
وَٱلْمُطَلَّقَٰتُ
ത്വലാക്വ് (വിവാഹമോചനം) ചെയ്യപ്പെട്ട സ്ത്രീകള്‍
yatarabbaṣna
يَتَرَبَّصْنَ
അവര്‍ കാത്തിരിക്കണം, പ്രതീക്ഷിക്കണം
bi-anfusihinna
بِأَنفُسِهِنَّ
തങ്ങളുടെ ദേഹങ്ങളുമായി
thalāthata
ثَلَٰثَةَ
മൂന്ന്
qurūin
قُرُوٓءٍۚ
ക്വുര്‍ഉ (ആര്‍ത്തവശുദ്ധി- ആര്‍ത്തവം)കള്‍
walā yaḥillu
وَلَا يَحِلُّ
അനുവദനീയമാകയില്ല
lahunna
لَهُنَّ
അവര്‍ക്ക്
an yaktum'na
أَن يَكْتُمْنَ
അവര്‍ ഒളിച്ചു (മറച്ചു- മൂടി)വെക്കല്‍
mā khalaqa l-lahu
مَا خَلَقَ ٱللَّهُ
അല്ലാഹു സൃഷ്ടിച്ചതിനെ
fī arḥāmihinna
فِىٓ أَرْحَامِهِنَّ
അവരുടെ ഗര്‍ഭാശയ (ഗര്‍ഭപാത്ര)ങ്ങളില്‍
in kunna yu'minna
إِن كُنَّ يُؤْمِنَّ
അവര്‍ വിശ്വസിക്കുന്നവരാണെങ്കില്‍
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
wal-yawmi l-ākhiri
وَٱلْيَوْمِ ٱلْءَاخِرِۚ
അന്ത്യദിനത്തിലും
wabuʿūlatuhunna
وَبُعُولَتُهُنَّ
അവരുടെ ഭര്‍ത്താക്കള്‍
aḥaqqu
أَحَقُّ
കൂടുതല്‍ അവകാശപ്പെട്ടവരാണ്
biraddihinna
بِرَدِّهِنَّ
അവരമെടക്കുവാന്‍ (മടക്കി എടുക്കുവാന്‍)
fī dhālika
فِى ذَٰلِكَ
അതില്‍
in arādū
إِنْ أَرَادُوٓا۟
അവര്‍ ഉദ്ദേശിച്ചാല്‍
iṣ'lāḥan
إِصْلَٰحًاۚ
നന്മ വരുത്തുവാന്‍, നന്നാക്കിത്തീര്‍ക്കല്‍
walahunna
وَلَهُنَّ
അവര്‍ക്കുണ്ട്, അവരോടുണ്ട്
mith'lu alladhī
مِثْلُ ٱلَّذِى
യാതൊന്നും പോലെയുള്ളത്
ʿalayhinna
عَلَيْهِنَّ
അവരുടെമേല്‍
bil-maʿrūfi
بِٱلْمَعْرُوفِۚ
മര്യാദ (ആചാരം- വഴക്കം) അനുസരിച്ച്
walilrrijāli
وَلِلرِّجَالِ
പുരുഷന്‍മാര്‍ക്കുണ്ട്
ʿalayhinna
عَلَيْهِنَّ
അവരുടെ മേല്‍, അവരെക്കാള്‍
darajatun
دَرَجَةٌۗ
ഒരു പദവി, പടി
wal-lahu ʿazīzun
وَٱللَّهُ عَزِيزٌ
അല്ലാഹു പ്രതാപശാലിയാകുന്നു
ḥakīmun
حَكِيمٌ
അഗാധജ്ഞന്‍, യുക്തിമാന്‍

വിവാഹമോചിതകള്‍ മൂന്നു തവണ മാസമുറ ഉണ്ടാവുംവരെ തങ്ങളെ സ്വയം നിയന്ത്രിച്ചു കഴിയണം. അല്ലാഹു അവരുടെ ഗര്‍ഭാശയങ്ങളില്‍ സൃഷ്ടിച്ചുവെച്ചതിനെ മറച്ചുവെക്കാന്‍ അവര്‍ക്ക് അനുവാദമില്ല. അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍! അതിനിടയില്‍ അവരെ തിരിച്ചെടുക്കാന്‍ ഭര്‍ത്താക്കന്മാര്‍ക്ക് അവകാശമുണ്ട്. അവര്‍ ബന്ധം നന്നാക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍! സ്ത്രീകള്‍ക്ക് ബാധ്യതകളുള്ളതുപോലെത്തന്നെ ന്യായമായ അവകാശങ്ങളുമുണ്ട്. എന്നാല്‍ പുരുഷന്മാര്‍ക്ക് അവരെക്കാള്‍ ഒരു പദവി കൂടുതലുണ്ട്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.

തഫ്സീര്‍

اَلطَّلَاقُ مَرَّتٰنِ ۖ فَاِمْسَاكٌۢ بِمَعْرُوْفٍ اَوْ تَسْرِيْحٌۢ بِاِحْسَانٍ ۗ وَلَا يَحِلُّ لَكُمْ اَنْ تَأْخُذُوْا مِمَّآ اٰتَيْتُمُوْهُنَّ شَيْـًٔا اِلَّآ اَنْ يَّخَافَآ اَلَّا يُقِيْمَا حُدُوْدَ اللّٰهِ ۗ فَاِنْ خِفْتُمْ اَلَّا يُقِيْمَا حُدُوْدَ اللّٰهِ ۙ فَلَا جُنَاحَ عَلَيْهِمَا فِيْمَا افْتَدَتْ بِهٖ ۗ تِلْكَ حُدُوْدُ اللّٰهِ فَلَا تَعْتَدُوْهَا ۚوَمَنْ يَّتَعَدَّ حُدُوْدَ اللّٰهِ فَاُولٰۤىِٕكَ هُمُ الظّٰلِمُوْنَ  ( البقرة: ٢٢٩ )

al-ṭalāqu
ٱلطَّلَٰقُ
വിവാഹമോചനം, ത്വലാക്വ്
marratāni
مَرَّتَانِۖ
രണ്ട് പ്രാവശ്യം ആകുന്നു
fa-im'sākun
فَإِمْسَاكٌۢ
എന്നിട്ട് പിടിച്ചുവെക്കല്‍ (പിരിച്ചയക്കാതിരിക്കുക)
bimaʿrūfin
بِمَعْرُوفٍ
ആചാരം (മര്യാദ) അനുസരിച്ച്
aw tasrīḥun
أَوْ تَسْرِيحٌۢ
അല്ലെങ്കില്‍ പിരിച്ചയക്കുക, വേര്‍പ്പെടുത്തുക, വിട്ടയക്കുക
bi-iḥ'sānin
بِإِحْسَٰنٍۗ
നന്മ ചെയ്തുകൊണ്ട് (നല്ലനിലക്ക്)
walā yaḥillu
وَلَا يَحِلُّ
അനുവദനീയമാകുകയില്ല
lakum
لَكُمْ
നിങ്ങള്‍ക്ക്
an takhudhū
أَن تَأْخُذُوا۟
നിങ്ങള്‍ വാങ്ങല്‍
mimmā ātaytumūhunna
مِمَّآ ءَاتَيْتُمُوهُنَّ
അവര്‍ക്ക് നിങ്ങള്‍ കൊടുത്തതില്‍ നിന്ന്
shayan
شَيْـًٔا
യാതൊന്നും
illā an yakhāfā
إِلَّآ أَن يَخَافَآ
അവര്‍ രണ്ടുപേരും ഭയപ്പെടുന്നതായാലല്ലാതെ
allā yuqīmā
أَلَّا يُقِيمَا
അവര്‍ നിലനിര്‍ത്തുക (നടത്തിപോരുക)യില്ലെന്ന്
ḥudūda l-lahi
حُدُودَ ٱللَّهِۖ
അല്ലാഹുവിന്‍റെ അതിര്‍ത്തികളെ, പരിധികളെ
fa-in khif'tum
فَإِنْ خِفْتُمْ
എനി നിങ്ങള്‍ ഭയപ്പെട്ടുവെങ്കില്‍
allā yuqīmā
أَلَّا يُقِيمَا
അവര്‍ രണ്ടാളും നിലനിര്‍ത്തുകയില്ലെന്ന്
ḥudūda l-lahi
حُدُودَ ٱللَّهِ
അല്ലാഹുവിന്‍റെ അതിര്‍ത്തികളെ, പരിധികളെ
falā junāḥa
فَلَا جُنَاحَ
എന്നാല്‍ കുറ്റമില്ല, തെറ്റില്ല
ʿalayhimā
عَلَيْهِمَا
അവര്‍ രണ്ടാളുടെയും മേല്‍
fīmā
فِيمَا
യാതൊന്നില്‍
if'tadat
ٱفْتَدَتْ
അവള്‍ സ്വയം മോചിതയായി, തെണ്ടം നല്‍കി
bihi
بِهِۦۗ
അതുകൊണ്ട്, അതുമൂലം
til'ka
تِلْكَ
അത്, അവ
ḥudūdu l-lahi
حُدُودُ ٱللَّهِ
അല്ലാഹുവിന്‍റെ അതിര്‍ത്തികളാകുന്നു
falā taʿtadūhā
فَلَا تَعْتَدُوهَاۚ
അതിനാല്‍ നിങ്ങളത് വിട്ടുകടക്കരുത്, അതിക്രമിക്കരുത് (ലംഘിക്കരുത്)
waman yataʿadda
وَمَن يَتَعَدَّ
ആരെങ്കിലും അതിക്രമിച്ചാല്‍, വിട്ടുകടക്കുന്നപക്ഷം
ḥudūda l-lahi
حُدُودَ ٱللَّهِ
അല്ലാഹുവിന്‍റെ അതിരുകളെ
fa-ulāika humu
فَأُو۟لَٰٓئِكَ هُمُ
എന്നാല്‍ അക്കൂട്ടര്‍ തന്നെ
l-ẓālimūna
ٱلظَّٰلِمُونَ
അക്രമികള്‍

വിവാഹമോചനം രണ്ടു തവണയാകുന്നു. പിന്നെ ന്യായമായ നിലയില്‍ കൂടെ നിര്‍ത്തുകയോ നല്ല നിലയില്‍ ഒഴിവാക്കുകയോ വേണം. നേരത്തെ നിങ്ങള്‍ ഭാര്യമാര്‍ക്ക് നല്‍കിയിരുന്നതില്‍ നിന്ന് യാതൊന്നും തിരിച്ചുവാങ്ങാന്‍ പാടില്ല; ഇരുവരും അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കാന്‍ കഴിയില്ലെന്ന് ആശങ്കിക്കുന്നുവെങ്കിലല്ലാതെ. അവരിരുവരും അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുകയില്ലെന്ന് നിങ്ങള്‍ പേടിക്കുന്നുവെങ്കില്‍ സ്ത്രീ തന്റെ ഭര്‍ത്താവിന് വല്ലതും നല്‍കി വിവാഹമോചനം നേടുന്നതില്‍ ഇരുവര്‍ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികളാണിവ. നിങ്ങളവ ലംഘിക്കരുത്. ദൈവികനിയമങ്ങള്‍ ലംഘിക്കുന്നവര്‍ തന്നെയാണ് അക്രമികള്‍.

തഫ്സീര്‍

فَاِنْ طَلَّقَهَا فَلَا تَحِلُّ لَهٗ مِنْۢ بَعْدُ حَتّٰى تَنْكِحَ زَوْجًا غَيْرَهٗ ۗ فَاِنْ طَلَّقَهَا فَلَا جُنَاحَ عَلَيْهِمَآ اَنْ يَّتَرَاجَعَآ اِنْ ظَنَّآ اَنْ يُّقِيْمَا حُدُوْدَ اللّٰهِ ۗ وَتِلْكَ حُدُوْدُ اللّٰهِ يُبَيِّنُهَا لِقَوْمٍ يَّعْلَمُوْنَ   ( البقرة: ٢٣٠ )

fa-in ṭallaqahā
فَإِن طَلَّقَهَا
എന്നിട്ട് അവന്‍ അവളെ വിവാഹ മോചനം ചെയ്താല്‍
falā taḥillu lahu
فَلَا تَحِلُّ لَهُۥ
എന്നാല്‍ അവള്‍ അവന് അനുവദനീയമാകയില്ല
min baʿdu
مِنۢ بَعْدُ
പിന്നീട്, ശേഷം
ḥattā tankiḥa
حَتَّىٰ تَنكِحَ
അവള്‍ വിവാഹം കഴിക്കുന്നത് വരെ
zawjan
زَوْجًا
ഒരു ഭര്‍ത്താവിനെ
ghayrahu
غَيْرَهُۥۗ
അവനല്ലാത്ത, അവനൊഴികെ
fa-in ṭallaqahā
فَإِن طَلَّقَهَا
എന്നിട്ട് അവന്‍ അവളെ വിവാഹമോചനം ചെയ്താല്‍
falā junāḥa
فَلَا جُنَاحَ
എന്നാല്‍ തെറ്റില്ല
ʿalayhimā
عَلَيْهِمَآ
അവര്‍ രണ്ടാളുടെമേല്‍
an yatarājaʿā
أَن يَتَرَاجَعَآ
അവര്‍ രണ്ടാളും അന്യോന്യം മടങ്ങുന്നതിന്
in ẓannā
إِن ظَنَّآ
രണ്ടാളും വിചാരിച്ചെങ്കില്‍, ധരിച്ചാല്‍
an yuqīmā
أَن يُقِيمَا
രണ്ടാളും നിലനിറുത്തുമെന്ന്
ḥudūda l-lahi
حُدُودَ ٱللَّهِۗ
അല്ലാഹുവിന്‍റെ അതിര്‍ത്തികളെ
watil'ka
وَتِلْكَ
അവ, അതും
ḥudūdu l-lahi
حُدُودُ ٱللَّهِ
അല്ലാഹുവിന്‍റെ അതിര്‍ത്തികളാകുന്നു
yubayyinuhā
يُبَيِّنُهَا
അവയെ അവന്‍ വിവരിക്കുകയാണ്, വ്യക്തമാക്കുന്നു
liqawmin
لِقَوْمٍ
ഒരു ജനതക്ക് (ജനങ്ങള്‍ക്ക്) വേണ്ടി
yaʿlamūna
يَعْلَمُونَ
അവര്‍ അറിയും

വീണ്ടും വിവാഹമോചനം നടത്തിയാല്‍ പിന്നെ അവന് അവള്‍ അനുവദനീയയാവുകയില്ല; അവളെ മറ്റൊരാള്‍ വിവാഹം കഴിക്കുന്നതുവരെ. അങ്ങനെ അയാള്‍ അവളെ വിവാഹമോചനം നടത്തുകയാണെങ്കില്‍ മുന്‍ഭര്‍ത്താവിനും അവള്‍ക്കും ദാമ്പത്യത്തിലേക്ക് തിരിച്ചുവരുന്നതില്‍ വിരോധമില്ല; മേലില്‍ ഇരുവരും ദൈവികനിയമങ്ങള്‍ പാലിക്കുമെന്ന് കരുതുന്നുവെങ്കില്‍. ഇത് അല്ലാഹു നിശ്ചയിച്ച നിയമപരിധികളാണ്. കാര്യമറിയുന്ന ജനത്തിന് അല്ലാഹു അവ വിശദീകരിച്ചുതരികയാണ്.

തഫ്സീര്‍