Skip to main content

وَلِلْمُطَلَّقٰتِ مَتَاعٌ ۢبِالْمَعْرُوْفِۗ حَقًّا عَلَى الْمُتَّقِيْنَ   ( البقرة: ٢٤١ )

walil'muṭallaqāti
وَلِلْمُطَلَّقَٰتِ
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്കുണ്ട്
matāʿun
مَتَٰعٌۢ
വല്ല വിഭവവും, ഒരു വിഭവം (നല്‍കല്‍) മുത്അത്ത്
bil-maʿrūfi
بِٱلْمَعْرُوفِۖ
ആചാരം (മര്യാദ) അനുസരിച്ച്
ḥaqqan
حَقًّا
ഒരു കടമ, വേണ്ടപ്പെട്ടത്
ʿalā l-mutaqīna
عَلَى ٱلْمُتَّقِينَ
സൂക്ഷ്മത പാലിക്കുന്നവരുടെ മേല്‍

വിവാഹമോചിതര്‍ക്കും ന്യായമായ നിലയില്‍ ജീവിതവിഭവം നല്‍കണം. സൂക്ഷ്മത പാലിക്കുന്നവരുടെ ബാധ്യതയാണിത്.

തഫ്സീര്‍

كَذٰلِكَ يُبَيِّنُ اللّٰهُ لَكُمْ اٰيٰتِهٖ لَعَلَّكُمْ تَعْقِلُوْنَ ࣖ  ( البقرة: ٢٤٢ )

kadhālika
كَذَٰلِكَ
അതുപോലെ
yubayyinu l-lahu
يُبَيِّنُ ٱللَّهُ
അല്ലാഹു വിവരിക്കുന്നു
lakum
لَكُمْ
നിങ്ങള്‍ക്ക്
āyātihi
ءَايَٰتِهِۦ
അവന്‍റെ ആയത്ത് (വചനം- ലക്ഷ്യം- ദൃഷ്ടാന്തം) കളെ
laʿallakum
لَعَلَّكُمْ
നിങ്ങള്‍ ആകുവാന്‍ വേണ്ടി, ആയേക്കാം
taʿqilūna
تَعْقِلُونَ
നിങ്ങള്‍ ബുദ്ധി കൊടുക്കും, മനസ്സിലാക്കുന്ന(വര്‍)

ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് തന്റെ കല്‍പനകള്‍ വിശദീകരിച്ചുതരുന്നു. നിങ്ങള്‍ ചിന്തിച്ചറിയാന്‍.

തഫ്സീര്‍

۞ اَلَمْ تَرَ اِلَى الَّذِيْنَ خَرَجُوْا مِنْ دِيَارِهِمْ وَهُمْ اُلُوْفٌ حَذَرَ الْمَوْتِۖ فَقَالَ لَهُمُ اللّٰهُ مُوْتُوْا ۗ ثُمَّ اَحْيَاهُمْ ۗ اِنَّ اللّٰهَ لَذُوْ فَضْلٍ عَلَى النَّاسِ وَلٰكِنَّ اَكْثَرَ النَّاسِ لَا يَشْكُرُوْنَ   ( البقرة: ٢٤٣ )

alam tara
أَلَمْ تَرَ
നീ കണ്ടില്ലേ, നോക്കുന്നില്ലേ
ilā alladhīna
إِلَى ٱلَّذِينَ
യാതൊരു കൂട്ടരെ
kharajū
خَرَجُوا۟
അവര്‍ പുറപ്പെട്ടു, പുറത്തുപോയി
min diyārihim
مِن دِيَٰرِهِمْ
അവരുടെ വസതികളില്‍ നിന്ന്
wahum ulūfun
وَهُمْ أُلُوفٌ
അവര്‍ ആയിരങ്ങളുണ്ടായിട്ടും
ḥadhara
حَذَرَ
ഭയന്ന്, കാത്തുകൊണ്ട്
l-mawti
ٱلْمَوْتِ
മരണത്തെ
faqāla lahumu
فَقَالَ لَهُمُ
എന്നിട്ട് (അപ്പോള്‍) അവരോട് പറഞ്ഞു
l-lahu
ٱللَّهُ
അല്ലാഹു
mūtū
مُوتُوا۟
നിങ്ങള്‍ മരണപ്പെടുവിന്‍
thumma
ثُمَّ
പിന്നീട്
aḥyāhum
أَحْيَٰهُمْۚ
അവരെ അവന്‍ ജീവിപ്പിച്ചു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ladhū faḍlin
لَذُو فَضْلٍ
ദയവ് (അനുഗ്രഹം- ഔദാര്യം) ഉള്ളവന്‍ തന്നെ
ʿalā l-nāsi
عَلَى ٱلنَّاسِ
മനുഷ്യരുടെ മേല്‍
walākinna
وَلَٰكِنَّ
എങ്കിലും
akthara l-nāsi
أَكْثَرَ ٱلنَّاسِ
മനുഷ്യരില്‍ അധികവും
lā yashkurūna
لَا يَشْكُرُونَ
നന്ദി ചെയ്യുന്നില്ല

ആയിരങ്ങളുണ്ടായിട്ടും മരണഭയത്താല്‍ തങ്ങളുടെ വീടുവിട്ടിറങ്ങിയ ജനതയുടെ അവസ്ഥ നീ കണ്ടില്ലേ? അല്ലാഹു അവരോട് കല്‍പിച്ചു: ''നിങ്ങള്‍ മരിക്കൂ.'' പിന്നെ അല്ലാഹു അവരെ ജീവിപ്പിച്ചു. ഉറപ്പായും അല്ലാഹു മനുഷ്യരോട് ഔദാര്യമുള്ളവനാണ്. എന്നാല്‍ മനുഷ്യരിലേറെ പേരും നന്ദി കാണിക്കുന്നില്ല.

തഫ്സീര്‍

وَقَاتِلُوْا فِيْ سَبِيْلِ اللّٰهِ وَاعْلَمُوْٓا اَنَّ اللّٰهَ سَمِيْعٌ عَلِيْمٌ   ( البقرة: ٢٤٤ )

waqātilū
وَقَٰتِلُوا۟
നിങ്ങള്‍ യുദ്ധം ചെയ്യുവിന്‍
fī sabīli l-lahi
فِى سَبِيلِ ٱللَّهِ
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍
wa-iʿ'lamū
وَٱعْلَمُوٓا۟
നിങ്ങള്‍ അറിയുകയും ചെയ്യുക
anna l-laha
أَنَّ ٱللَّهَ
അല്ലാഹു (ആകുന്നു) എന്ന്
samīʿun
سَمِيعٌ
കേള്‍ക്കുന്നവന്‍
ʿalīmun
عَلِيمٌ
അറിയുന്നവന്‍

നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുക. അറിയുക: തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.

തഫ്സീര്‍

مَنْ ذَا الَّذِيْ يُقْرِضُ اللّٰهَ قَرْضًا حَسَنًا فَيُضٰعِفَهٗ لَهٗٓ اَضْعَافًا كَثِيْرَةً ۗوَاللّٰهُ يَقْبِضُ وَيَبْصُۣطُۖ وَاِلَيْهِ تُرْجَعُوْنَ  ( البقرة: ٢٤٥ )

man dhā alladhī
مَّن ذَا ٱلَّذِى
ആരുണ്ട്, ഇങ്ങനെയുള്ളവന്‍ ആരാണ്
yuq'riḍu
يُقْرِضُ
കടം കൊടുക്കുന്നവന്‍
l-laha
ٱللَّهَ
അല്ലാഹുവിന്
qarḍan
قَرْضًا
കടം
ḥasanan
حَسَنًا
നല്ലതായ
fayuḍāʿifahu
فَيُضَٰعِفَهُۥ
എന്നാല്‍ അവന്‍ അതിനെ ഇരട്ടിയായിക്കൊടുക്കും
lahu
لَهُۥٓ
അവന്
aḍʿāfan
أَضْعَافًا
ഇരട്ടികള്‍
kathīratan
كَثِيرَةًۚ
വളരെ, അധികം
wal-lahu
وَٱللَّهُ
അല്ലാഹു
yaqbiḍu
يَقْبِضُ
പിടിക്കുന്നു, ചുരുക്കി എടുക്കും
wayabṣuṭu
وَيَبْصُۜطُ
നീട്ടുകയും ചെയ്യുന്നു, പരത്തുകയും ചെയ്യും
wa-ilayhi
وَإِلَيْهِ
അവങ്കലേക്കുതന്നെ
tur'jaʿūna
تُرْجَعُونَ
നിങ്ങള്‍ മടക്കപ്പെടുന്നു

അല്ലാഹുവിന് ഉത്തമമായ കടം നല്‍കുന്ന ആരുണ്ട്? എങ്കില്‍ അല്ലാഹു അത് അയാള്‍ക്ക് ധാരാളമായി ഇരട്ടിപ്പിച്ചുകൊടുക്കും. ധനം പിടിച്ചുവെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാണ്. അവങ്കലേക്കുതന്നെയാണ് നിങ്ങളുടെ മടക്കം.

തഫ്സീര്‍

اَلَمْ تَرَ اِلَى الْمَلَاِ مِنْۢ بَنِيْٓ اِسْرَاۤءِيْلَ مِنْۢ بَعْدِ مُوْسٰىۘ اِذْ قَالُوْا لِنَبِيٍّ لَّهُمُ ابْعَثْ لَنَا مَلِكًا نُّقَاتِلْ فِيْ سَبِيْلِ اللّٰهِ ۗ قَالَ هَلْ عَسَيْتُمْ اِنْ كُتِبَ عَلَيْكُمُ الْقِتَالُ اَلَّا تُقَاتِلُوْا ۗ قَالُوْا وَمَا لَنَآ اَلَّا نُقَاتِلَ فِيْ سَبِيْلِ اللّٰهِ وَقَدْاُخْرِجْنَا مِنْ دِيَارِنَا وَاَبْنَاۤىِٕنَا ۗ فَلَمَّا كُتِبَ عَلَيْهِمُ الْقِتَالُ تَوَلَّوْا اِلَّا قَلِيْلًا مِّنْهُمْ ۗوَاللّٰهُ عَلِيْمٌ ۢبِالظّٰلِمِيْنَ   ( البقرة: ٢٤٦ )

alam tara
أَلَمْ تَرَ
നീ കണ്ടില്ലേ, നോക്കുന്നില്ലേ
ilā l-mala-i
إِلَى ٱلْمَلَإِ
പ്രധാനികളെ, സംഘത്തിലേക്ക്
min banī is'rāīla
مِنۢ بَنِىٓ إِسْرَٰٓءِيلَ
ഇസ്‌റാഈല്യരില്‍ നിന്നുള്ളാ
min baʿdi mūsā
مِنۢ بَعْدِ مُوسَىٰٓ
മൂസായുടെ ശേഷം
idh qālū
إِذْ قَالُوا۟
അവര്‍ പറഞ്ഞ സന്ദര്‍ഭം
linabiyyin lahumu
لِنَبِىٍّ لَّهُمُ
അവരുടെ ഒരു നബിയോട്
ib'ʿath lanā
ٱبْعَثْ لَنَا
നീ ഞങ്ങള്‍ക്ക് നിയോഗിച്ചു തരുക
malikan
مَلِكًا
ഒരു രാജാവിനെ
nuqātil
نُّقَٰتِلْ
ഞങ്ങള്‍ യുദ്ധം ചെയ്യാം
fī sabīli l-lahi
فِى سَبِيلِ ٱللَّهِۖ
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍
qāla
قَالَ
അദ്ദേഹം പറഞ്ഞു
hal ʿasaytum
هَلْ عَسَيْتُمْ
നിങ്ങള്‍ ആയേക്കുമോ
in kutiba
إِن كُتِبَ
നിയമിക്ക(വിധിക്ക)പ്പെട്ടാല്‍
ʿalaykumu
عَلَيْكُمُ
നിങ്ങളുടെ മേല്‍
l-qitālu
ٱلْقِتَالُ
യുദ്ധം
allā tuqātilū
أَلَّا تُقَٰتِلُوا۟ۖ
നിങ്ങള്‍ യുദ്ധം ചെയ്യാതിരിക്കുവാന്‍
qālū
قَالُوا۟
അവര്‍ പറഞ്ഞു
wamā lanā
وَمَا لَنَآ
ഞങ്ങള്‍ക്കെന്താണ്
allā nuqātila
أَلَّا نُقَٰتِلَ
ഞങ്ങള്‍ യുദ്ധം ചെയ്യാതിരിക്കുവാന്‍
fī sabīli l-lahi
فِى سَبِيلِ ٱللَّهِ
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍
waqad ukh'rij'nā
وَقَدْ أُخْرِجْنَا
ഞങ്ങള്‍ പുറത്താക്കപ്പെട്ടിരിക്കെ
min diyārinā
مِن دِيَٰرِنَا
ഞങ്ങളുടെ വസതികളില്‍ നിന്ന്
wa-abnāinā
وَأَبْنَآئِنَاۖ
ഞങ്ങളുടെ പുത്രന്‍മാരില്‍ (മക്കളില്‍) നിന്നും
falammā kutiba
فَلَمَّا كُتِبَ
എന്നിട്ട് നിയമിക്ക (നിര്‍ബന്ധമാക്ക)പ്പെട്ടപ്പോള്‍
ʿalayhimu
عَلَيْهِمُ
അവരുടെ മേല്‍
l-qitālu
ٱلْقِتَالُ
യുദ്ധം
tawallaw
تَوَلَّوْا۟
അവര്‍ തിരിഞ്ഞുകളഞ്ഞു
illā qalīlan
إِلَّا قَلِيلًا
അല്‍പം ഒഴികെ
min'hum
مِّنْهُمْۗ
അവരില്‍ നിന്ന്
wal-lahu
وَٱللَّهُ
അല്ലാഹു, അല്ലാഹുവാകട്ടെ
ʿalīmun
عَلِيمٌۢ
അറിയുന്നവനാണ്
bil-ẓālimīna
بِٱلظَّٰلِمِينَ
അക്രമികളെപ്പറ്റി

നീ അറിഞ്ഞിട്ടുണ്ടോ? മൂസാക്കുശേഷമുള്ള ഇസ്രയേലി പ്രമാണിമാരുടെ കാര്യം? അവര്‍ തങ്ങളുടെ പ്രവാചകനോടു പറഞ്ഞു: 'ഞങ്ങള്‍ക്കൊരു രാജാവിനെ നിശ്ചയിച്ചുതരിക. ഞങ്ങള്‍ ദൈവമാര്‍ഗത്തില്‍ പടപൊരുതാം.' പ്രവാചകന്‍ ചോദിച്ചു: 'യുദ്ധത്തിന് കല്‍പന കിട്ടിയാല്‍ പിന്നെ, നിങ്ങള്‍ യുദ്ധം ചെയ്യാതിരുന്നേക്കുമോ?' അവര്‍ പറഞ്ഞു: 'ദൈവമാര്‍ഗത്തില്‍ ഞങ്ങളെങ്ങനെ പൊരുതാതിരിക്കും? ഞങ്ങളെ സ്വന്തം വീടുകളില്‍ നിന്നും മക്കളില്‍നിന്നും ആട്ടിപ്പുറത്താക്കിയിരിക്കെ?' എന്നാല്‍ യുദ്ധത്തിന് കല്‍പന കൊടുത്തപ്പോള്‍ അവര്‍ പിന്തിരിഞ്ഞുകളഞ്ഞു; ചുരുക്കം ചിലരൊഴികെ. അല്ലാഹു അക്രമികളെപ്പറ്റി നന്നായറിയുന്നവനാണ്.

തഫ്സീര്‍

وَقَالَ لَهُمْ نَبِيُّهُمْ اِنَّ اللّٰهَ قَدْ بَعَثَ لَكُمْ طَالُوْتَ مَلِكًا ۗ قَالُوْٓا اَنّٰى يَكُوْنُ لَهُ الْمُلْكُ عَلَيْنَا وَنَحْنُ اَحَقُّ بِالْمُلْكِ مِنْهُ وَلَمْ يُؤْتَ سَعَةً مِّنَ الْمَالِۗ قَالَ اِنَّ اللّٰهَ اصْطَفٰىهُ عَلَيْكُمْ وَزَادَهٗ بَسْطَةً فِى الْعِلْمِ وَالْجِسْمِ ۗ وَاللّٰهُ يُؤْتِيْ مُلْكَهٗ مَنْ يَّشَاۤءُ ۗ وَاللّٰهُ وَاسِعٌ عَلِيْمٌ   ( البقرة: ٢٤٧ )

waqāla lahum
وَقَالَ لَهُمْ
അവരോട് പറയുകയും ചെയ്തു
nabiyyuhum
نَبِيُّهُمْ
അവരുടെ പ്രവാചകന്‍
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
qad baʿatha
قَدْ بَعَثَ
നിയോഗിച്ചു തന്നിട്ടുണ്ട്
lakum
لَكُمْ
നിങ്ങള്‍ക്ക്
ṭālūta
طَالُوتَ
ത്വാലൂത്തിനെ
malikan
مَلِكًاۚ
ഒരു രാജാവായിട്ട്
qālū
قَالُوٓا۟
അവര്‍ പറഞ്ഞു
annā yakūnu
أَنَّىٰ يَكُونُ
എങ്ങനെ ഉണ്ടാകും, ആകുന്നതെങ്ങനെ
lahu
لَهُ
അവന്
l-mul'ku
ٱلْمُلْكُ
രാജത്വം
ʿalaynā
عَلَيْنَا
ഞങ്ങളുടെ മേല്‍
wanaḥnu
وَنَحْنُ
ഞങ്ങളാവട്ടെ
aḥaqqu
أَحَقُّ
കൂടുതല്‍ അര്‍ഹരാണ്
bil-mul'ki
بِٱلْمُلْكِ
രാജത്വത്തിന്
min'hu
مِنْهُ
അവനെക്കാള്‍
walam yu'ta
وَلَمْ يُؤْتَ
അവന് നല്‍കപ്പെട്ടിട്ടുമില്ല
saʿatan
سَعَةً
വല്ല കഴിവും, ഒരു വലുപ്പം, വിശാലത
mina l-māli
مِّنَ ٱلْمَالِۚ
ധനത്തില്‍നിന്ന്, ധനത്താല്‍, ധനം സംബന്ധിച്ച്
qāla
قَالَ
അദ്ദേഹം പറഞ്ഞു
inna l-laha
إِنَّ ٱللَّهَ
നിശ്ചയം അല്ലാഹു
iṣ'ṭafāhu
ٱصْطَفَىٰهُ
അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നു
ʿalaykum
عَلَيْكُمْ
നിങ്ങളുടെമേല്‍
wazādahu
وَزَادَهُۥ
അദ്ദേഹത്തിന് വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു
basṭatan
بَسْطَةً
വികാസം, വിശാലത, വലുപ്പം
fī l-ʿil'mi
فِى ٱلْعِلْمِ
അറിവില്‍, ജ്ഞാനത്തില്‍
wal-jis'mi
وَٱلْجِسْمِۖ
ശരീരത്തിലും
wal-lahu yu'tī
وَٱللَّهُ يُؤْتِى
അല്ലാഹു കൊടുക്കും
mul'kahu
مُلْكَهُۥ
അവന്‍റെ (വക) രാജത്വം
man yashāu
مَن يَشَآءُۚ
അവനുദ്ദേശിക്കുന്നവര്‍ക്ക്
wal-lahu wāsiʿun
وَٱللَّهُ وَٰسِعٌ
അല്ലാഹു വിശാലനാണ്
ʿalīmun
عَلِيمٌ
അറിയുന്നവനാണ്

അവരുടെ പ്രവാചകന്‍ അവരെ അറിയിച്ചു: 'അല്ലാഹു ത്വാലൂത്തിനെ നിങ്ങള്‍ക്ക് രാജാവായി നിശ്ചയിച്ചിരിക്കുന്നു.' അവര്‍ പറഞ്ഞു: 'അയാള്‍ക്കെങ്ങനെ ഞങ്ങളുടെ രാജാവാകാന്‍ കഴിയും? രാജത്വത്തിന് അയാളെക്കാള്‍ യോഗ്യത ഞങ്ങള്‍ക്കാണല്ലോ. അയാള്‍ വലിയ പണക്കാരനുമല്ല.' പ്രവാചകന്‍ പറഞ്ഞു: 'അല്ലാഹു നിങ്ങള്‍ക്കുമേല്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നു. അദ്ദേഹത്തിന് കായികവും വൈജ്ഞാനികവുമായ കഴിവ് ധാരാളമായി നല്‍കിയിരിക്കുന്നു. അല്ലാഹു രാജത്വം താനിച്ഛിക്കുന്നവര്‍ക്ക് കൊടുക്കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനാണ്. എല്ലാം അറിയുന്നവനും.'

തഫ്സീര്‍

وَقَالَ لَهُمْ نَبِيُّهُمْ اِنَّ اٰيَةَ مُلْكِهٖٓ اَنْ يَّأْتِيَكُمُ التَّابُوْتُ فِيْهِ سَكِيْنَةٌ مِّنْ رَّبِّكُمْ وَبَقِيَّةٌ مِّمَّا تَرَكَ اٰلُ مُوْسٰى وَاٰلُ هٰرُوْنَ تَحْمِلُهُ الْمَلٰۤىِٕكَةُ ۗ اِنَّ فِيْ ذٰلِكَ لَاٰيَةً لَّكُمْ اِنْ كُنْتُمْ مُّؤْمِنِيْنَ ࣖ  ( البقرة: ٢٤٨ )

waqāla lahum
وَقَالَ لَهُمْ
അവരോട് പറയുകയും ചെയ്തു
nabiyyuhum
نَبِيُّهُمْ
അവരുടെ നബി
inna āyata
إِنَّ ءَايَةَ
നിശ്ചയമായും ദൃഷ്ടാന്തം
mul'kihi
مُلْكِهِۦٓ
അദ്ദേഹത്തിന്‍റെ രാജത്വത്തിന്‍റെ
an yatiyakumu
أَن يَأْتِيَكُمُ
നിങ്ങള്‍ക്ക് വരുകയാണ്
l-tābūtu
ٱلتَّابُوتُ
താബൂത്ത്, പെട്ടി, പേടകം
fīhi
فِيهِ
അതിലുണ്ട് (ഉണ്ടായിരിക്കും)
sakīnatun
سَكِينَةٌ
ശാന്തി, സമാധാനം, അടക്കം
min rabbikum
مِّن رَّبِّكُمْ
നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന്
wabaqiyyatun
وَبَقِيَّةٌ
അവശിഷ്ടവും, മിച്ചപ്പെട്ടതും
mimmā taraka
مِّمَّا تَرَكَ
വിട്ടുപോയതില്‍നിന്ന്
ālu mūsā
ءَالُ مُوسَىٰ
മൂസായുടെ ആള്‍ക്കാര്‍
waālu hārūna
وَءَالُ هَٰرُونَ
ഹാറൂന്‍റെ ആളുകളും
taḥmiluhu
تَحْمِلُهُ
അതിനെ വഹിക്കും
l-malāikatu
ٱلْمَلَٰٓئِكَةُۚ
മലക്കുകള്‍
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
laāyatan lakum
لَءَايَةً لَّكُمْ
നിങ്ങള്‍ക്ക് ദൃഷ്ടാന്തം തന്നെ
in kuntum
إِن كُنتُم
നിങ്ങളാകുന്നുവെങ്കില്‍
mu'minīna
مُّؤْمِنِينَ
വിശ്വാസികള്‍

അവരുടെ പ്രവാചകന്‍ അവരോടു പറഞ്ഞു: 'അദ്ദേഹത്തിന്റെ രാജാധികാരത്തിനുള്ള തെളിവ് ആ പെട്ടി നിങ്ങള്‍ക്ക് തിരിച്ചുകിട്ടലാണ്. അതില്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള ശാന്തിയുണ്ട്; മൂസായുടെയും ഹാറൂന്റെയും കുടുംബം വിട്ടേച്ചുപോയ അവശിഷ്ടങ്ങളും. മലക്കുകള്‍ അതു ചുമന്നുകൊണ്ടുവരും. തീര്‍ച്ചയായും നിങ്ങള്‍ക്കതില്‍ മഹത്തായ തെളിവുണ്ട്. നിങ്ങള്‍ വിശ്വാസികളെങ്കില്‍!'

തഫ്സീര്‍

فَلَمَّا فَصَلَ طَالُوْتُ بِالْجُنُوْدِ قَالَ اِنَّ اللّٰهَ مُبْتَلِيْكُمْ بِنَهَرٍۚ فَمَنْ شَرِبَ مِنْهُ فَلَيْسَ مِنِّيْۚ وَمَنْ لَّمْ يَطْعَمْهُ فَاِنَّهٗ مِنِّيْٓ اِلَّا مَنِ اغْتَرَفَ غُرْفَةً ۢبِيَدِهٖ ۚ فَشَرِبُوْا مِنْهُ اِلَّا قَلِيْلًا مِّنْهُمْ ۗ فَلَمَّا جَاوَزَهٗ هُوَ وَالَّذِيْنَ اٰمَنُوْا مَعَهٗۙ قَالُوْا لَا طَاقَةَ لَنَا الْيَوْمَ بِجَالُوْتَ وَجُنُوْدِهٖ ۗ قَالَ الَّذِيْنَ يَظُنُّوْنَ اَنَّهُمْ مُّلٰقُوا اللّٰهِ ۙ كَمْ مِّنْ فِئَةٍ قَلِيْلَةٍ غَلَبَتْ فِئَةً كَثِيْرَةً ۢبِاِذْنِ اللّٰهِ ۗ وَاللّٰهُ مَعَ الصّٰبِرِيْنَ   ( البقرة: ٢٤٩ )

falammā faṣala
فَلَمَّا فَصَلَ
അങ്ങനെ, പിരിഞ്ഞ (വേറിട്ട)പ്പോള്‍
ṭālūtu
طَالُوتُ
ത്വാലൂത്ത്
bil-junūdi
بِٱلْجُنُودِ
സൈന്യങ്ങളെയും കൊണ്ട്
qāla
قَالَ
അദ്ദേഹം പറഞ്ഞു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
mub'talīkum
مُبْتَلِيكُم
നിങ്ങളെ പരീക്ഷിക്കുന്നവനാണ്
binaharin
بِنَهَرٍ
ഒരു പുഴ മുഖേന
faman shariba
فَمَن شَرِبَ
അപ്പോള്‍ ആര്‍ കുടിച്ചുവോ
min'hu
مِنْهُ
അതില്‍ നിന്ന്
falaysa
فَلَيْسَ
എന്നാല്‍ അവനല്ല
minnī
مِنِّى
എന്നില്‍നിന്നുള്ള, എന്‍റെ കൂട്ടത്തില്‍ പെട്ട(വന്‍)
waman lam yaṭʿamhu
وَمَن لَّمْ يَطْعَمْهُ
അതിനെ ആര്‍ രുചി നോക്കിയില്ല (കഴിച്ചില്ല)യോ
fa-innahu minnī
فَإِنَّهُۥ مِنِّىٓ
എന്നാലവന്‍ എന്നില്‍ പെട്ട(വന്‍) ആകുന്നു
illā mani igh'tarafa
إِلَّا مَنِ ٱغْتَرَفَ
കോരി (മുക്കി) എടുത്തവനൊഴികെ
ghur'fatan
غُرْفَةًۢ
ഒരു കോരല്‍
biyadihi
بِيَدِهِۦۚ
തന്‍റെ കൈകൊണ്ട്
fasharibū
فَشَرِبُوا۟
എന്നിട്ട് അവര്‍ കുടിച്ചു
min'hu
مِنْهُ
അതില്‍ നിന്ന്
illā qalīlan
إِلَّا قَلِيلًا
അല്‍പം (ആളുകള്‍) ഒഴികെ
min'hum
مِّنْهُمْۚ
അവരില്‍ നിന്ന്
falammā jāwazahu
فَلَمَّا جَاوَزَهُۥ
അങ്ങനെ അതിനെ വിട്ടു കടന്നപ്പോള്‍
huwa wa-alladhīna āmanū
هُوَ وَٱلَّذِينَ ءَامَنُوا۟
അദ്ദേഹവും വിശ്വസിച്ചവരും
maʿahu
مَعَهُۥ
അദ്ദേഹത്തോടൊപ്പം
qālū
قَالُوا۟
അവര്‍ പറഞ്ഞു
lā ṭāqata
لَا طَاقَةَ
കഴിവില്ല
lanā l-yawma
لَنَا ٱلْيَوْمَ
നമുക്ക് ഇന്ന്
bijālūta
بِجَالُوتَ
ജാലൂത്തിനോട്
wajunūdihi
وَجُنُودِهِۦۚ
അവന്‍റെ സൈന്യങ്ങളോടും
qāla
قَالَ
പറഞ്ഞു
alladhīna yaẓunnūna
ٱلَّذِينَ يَظُنُّونَ
വിചാരിക്കുന്നവര്‍
annahum
أَنَّهُم
തങ്ങള്‍ (അവര്‍) എന്ന്
mulāqū l-lahi
مُّلَٰقُوا۟ ٱللَّهِ
അല്ലാഹുവുമായി കണ്ടു മുട്ടുന്നവരാണ് (എന്ന്)
kam
كَم
എത്ര, എത്രയോ (ഉണ്ട്)
min fi-atin
مِّن فِئَةٍ
സംഘത്തില്‍നിന്ന്
qalīlatin
قَلِيلَةٍ
കുറഞ്ഞ, അല്‍പമായ
ghalabat
غَلَبَتْ
ജയിച്ചിരിക്കുന്നു
fi-atan kathīratan
فِئَةً كَثِيرَةًۢ
അധികരിച്ച (വളരെയുള്ള) സംഘത്തെ
bi-idh'ni l-lahi
بِإِذْنِ ٱللَّهِۗ
അല്ലാഹുവിന്‍റെ അനുമതി കൊണ്ട് (ഉത്തരവ്- സമ്മതപ്രകാരം)
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
maʿa l-ṣābirīna
مَعَ ٱلصَّٰبِرِينَ
ക്ഷമിക്കുന്നവരോട് കൂടെയായിരിക്കും

അങ്ങനെ പട്ടാളവുമായി ത്വാലൂത്ത് പുറപ്പെട്ടപ്പോള്‍ പറഞ്ഞു: 'അല്ലാഹു ഒരു നദികൊണ്ട് നിങ്ങളെ പരീക്ഷിക്കാന്‍ പോവുകയാണ്. അതില്‍നിന്ന് കുടിക്കുന്നവനാരോ, അവന്‍ എന്റെ കൂട്ടത്തില്‍ പെട്ടവനല്ല. അത് രുചിച്ചുനോക്കാത്തവനാരോ അവനാണ് എന്റെ അനുയായി. എന്നാല്‍ തന്റെ കൈകൊണ്ട് ഒരു കോരല്‍ എടുത്തവന്‍ ഇതില്‍ നിന്നൊഴിവാണ്.' പക്ഷേ, അവരില്‍ ചുരുക്കം ചിലരൊഴികെ എല്ലാവരും അതില്‍നിന്ന് കുടിച്ചു. അങ്ങനെ ത്വാലൂത്തും കൂടെയുള്ള വിശ്വാസികളും ആ നദി മുറിച്ചുകടന്നു മുന്നോട്ടുപോയപ്പോള്‍ അവര്‍ പറഞ്ഞു: 'ജാലൂത്തിനെയും അയാളുടെ സൈന്യത്തെയും നേരിടാനുള്ള കഴിവ് ഇന്ന് ഞങ്ങള്‍ക്കില്ല.' എന്നാല്‍ അല്ലാഹുവുമായി കണ്ടുമുട്ടേണ്ടിവരുമെന്ന വിചാരമുള്ളവര്‍ പറഞ്ഞു: 'എത്രയെത്ര ചെറുസംഘങ്ങളാണ് അല്ലാഹുവിന്റെ അനുമതിയോടെ വന്‍സംഘങ്ങളെ ജയിച്ചടക്കിയത്; അല്ലാഹു ക്ഷമിക്കുന്നവരോടൊപ്പമാണ്.'

തഫ്സീര്‍

وَلَمَّا بَرَزُوْا لِجَالُوْتَ وَجُنُوْدِهٖ قَالُوْا رَبَّنَآ اَفْرِغْ عَلَيْنَا صَبْرًا وَّثَبِّتْ اَقْدَامَنَا وَانْصُرْنَا عَلَى الْقَوْمِ الْكٰفِرِيْنَ ۗ   ( البقرة: ٢٥٠ )

walammā barazū
وَلَمَّا بَرَزُوا۟
അവര്‍ പ്രത്യക്ഷപ്പെട്ട (രംഗത്തു വന്ന)പ്പോള്‍
lijālūta
لِجَالُوتَ
ജാലൂത്തിനോട്
wajunūdihi
وَجُنُودِهِۦ
അവന്‍റെ സൈന്യങ്ങളോടും
qālū
قَالُوا۟
അവര്‍ പറഞ്ഞു
rabbanā
رَبَّنَآ
ഞങ്ങളുടെ റബ്ബേ
afrigh
أَفْرِغْ
നീ ചൊരിയണേ
ʿalaynā
عَلَيْنَا
ഞങ്ങളുടെ മേല്‍
ṣabran
صَبْرًا
ക്ഷമ, സഹനം
wathabbit
وَثَبِّتْ
നീ ഉറപ്പിക്കുക (സ്ഥിരപ്പെടുത്തുക)യും ചെയ്യണേ
aqdāmanā
أَقْدَامَنَا
ഞങ്ങളുടെ പാദങ്ങള്‍
wa-unṣur'nā
وَٱنصُرْنَا
ഞങ്ങളെ സഹായിക്കയും ചെയ്യണേ
ʿalā l-qawmi
عَلَى ٱلْقَوْمِ
ജനങ്ങള്‍ക്കെതിരെ
l-kāfirīna
ٱلْكَٰفِرِينَ
അവിശ്വാസികളായ

അങ്ങനെ ജാലൂത്തിനും സൈന്യത്തിനുമെതിരെ പടവെട്ടാനിറങ്ങിയപ്പോള്‍ അവര്‍ പ്രാര്‍ഥിച്ചു: ''ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്കു നീ ക്ഷമ പകര്‍ന്നുതരേണമേ! ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചുനിര്‍ത്തേണമേ! സത്യനിഷേധികളായ ജനത്തിനെതിരെ ഞങ്ങളെ നീ സഹായിക്കേണമേ.''

തഫ്സീര്‍