Skip to main content

اِنْ تُبْدُوا الصَّدَقٰتِ فَنِعِمَّا هِيَۚ وَاِنْ تُخْفُوْهَا وَتُؤْتُوْهَا الْفُقَرَاۤءَ فَهُوَ خَيْرٌ لَّكُمْ ۗ وَيُكَفِّرُ عَنْكُمْ مِّنْ سَيِّاٰتِكُمْ ۗ وَاللّٰهُ بِمَا تَعْمَلُوْنَ خَبِيْرٌ  ( البقرة: ٢٧١ )

in tub'dū
إِن تُبْدُوا۟
നിങ്ങള്‍ വെളിവാക്കുന്നപക്ഷം, വ്യക്തമാക്കിയെങ്കില്‍
l-ṣadaqāti
ٱلصَّدَقَٰتِ
ദാനധര്‍മങ്ങളെ
faniʿimmā
فَنِعِمَّا
എന്നാല്‍ വളരെ (എത്രയോ) നല്ലതത്രെ
hiya
هِىَۖ
അവ, അത്
wa-in tukh'fūhā
وَإِن تُخْفُوهَا
അവയെ നിങ്ങള്‍ മറച്ചുവെക്കുന്നപക്ഷം
watu'tūhā
وَتُؤْتُوهَا
അവയെ നിങ്ങള്‍ കൊടുക്കുകയും
l-fuqarāa
ٱلْفُقَرَآءَ
ദരിദ്രന്‍മാര്‍ക്ക്
fahuwa
فَهُوَ
എന്നാലത്
khayrun lakum
خَيْرٌ لَّكُمْۚ
നിങ്ങള്‍ക്ക് ഉത്തമമാണ്
wayukaffiru ʿankum
وَيُكَفِّرُ عَنكُم
നിങ്ങള്‍ക്ക് (നിങ്ങളില്‍ നിന്ന്) അവന്‍ മൂടിവെക്കുക (മാപ്പാക്കുക)യും ചെയ്യും
min sayyiātikum
مِّن سَيِّـَٔاتِكُمْۗ
നിങ്ങളുടെ തിന്മകളില്‍ നിന്ന് (ചിലത്)
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
khabīrun
خَبِيرٌ
സൂക്ഷ്മമായി അറിയുന്നവനാണ്

നിങ്ങള്‍ ദാനധര്‍മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അതു വളരെ നല്ലതുതന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും പാവങ്ങള്‍ക്ക് നല്‍കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കൂടുതലുത്തമം. അത് നിങ്ങളുടെ പല പിഴവുകളെയും മായ്ച്ചുകളയും. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍

۞ لَيْسَ عَلَيْكَ هُدٰىهُمْ وَلٰكِنَّ اللّٰهَ يَهْدِيْ مَنْ يَّشَاۤءُ ۗوَمَا تُنْفِقُوْا مِنْ خَيْرٍ فَلِاَنْفُسِكُمْ ۗوَمَا تُنْفِقُوْنَ اِلَّا ابْتِغَاۤءَ وَجْهِ اللّٰهِ ۗوَمَا تُنْفِقُوْا مِنْ خَيْرٍ يُّوَفَّ اِلَيْكُمْ وَاَنْتُمْ لَا تُظْلَمُوْنَ  ( البقرة: ٢٧٢ )

laysa ʿalayka
لَّيْسَ عَلَيْكَ
നിന്റെ മേല്‍ ഇല്ല
hudāhum
هُدَىٰهُمْ
അവരുടെ സന്‍മാര്‍ഗം, സന്‍മാര്‍ഗത്തിലാക്കല്‍
walākinna l-laha
وَلَٰكِنَّ ٱللَّهَ
എങ്കിലും അല്ലാഹു
yahdī
يَهْدِى
അവന്‍ സന്‍മാര്‍ഗത്തിലാക്കും
man yashāu
مَن يَشَآءُۗ
അവന്‍ ഉദ്ദേശിക്കുന്നവരെ
wamā tunfiqū
وَمَا تُنفِقُوا۟
നിങ്ങള്‍ എന്ത് ചിലവഴിക്കുന്നുവോ
min khayrin
مِنْ خَيْرٍ
നല്ലതായിട്ട്
fali-anfusikum
فَلِأَنفُسِكُمْۚ
എന്നാല്‍ നിങ്ങളുടെ സ്വന്തങ്ങള്‍ക്കുവേണ്ടിയാണ്
wamā tunfiqūna
وَمَا تُنفِقُونَ
നിങ്ങള്‍ ചിലവഴിക്കുന്നുമില്ല, ചിലവഴിക്കാത്ത സ്ഥിതിക്ക്
illā ib'tighāa
إِلَّا ٱبْتِغَآءَ
തേടിക്കൊണ്ടല്ലാതെ, തേടുവാനല്ലാതെ
wajhi l-lahi
وَجْهِ ٱللَّهِۚ
അല്ലാഹുവിന്റെ മുഖത്തെ (പ്രീതിയെ)
wamā tunfiqū
وَمَا تُنفِقُوا۟
നിങ്ങള്‍ എന്ത് ചിലവഴിച്ചാലും
min khayrin
مِنْ خَيْرٍ
നല്ലതായിട്ട്
yuwaffa
يُوَفَّ
അത് നിറവേറ്റെപ്പടും
ilaykum
إِلَيْكُمْ
നിങ്ങള്‍ക്ക്
wa-antum
وَأَنتُمْ
നിങ്ങളാകട്ടെ
lā tuẓ'lamūna
لَا تُظْلَمُونَ
നിങ്ങള്‍ അക്രമിക്ക (അനീതി ചെയ്യ)പ്പെടുകയുമില്ല

ജനങ്ങളെ നേര്‍വഴിയിലാക്കേണ്ട ബാധ്യത നിനക്കില്ല. എന്നാല്‍ അല്ലാഹു അവനിച്ഛിക്കുന്നവരെയാണ് നേര്‍വഴിയിലാക്കുന്നത്. നിങ്ങള്‍ നല്ലതെന്തെങ്കിലും ചെലവഴിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ നന്മക്കുവേണ്ടിത്തന്നെയാണ്. ദൈവപ്രീതി പ്രതീക്ഷിച്ച് മാത്രമാണ് നിങ്ങള്‍ ചെലവഴിക്കേണ്ടത്. നിങ്ങള്‍ നല്ലതെന്തു ചെലവഴിച്ചാലും അതിന്റെ പ്രതിഫലം നിങ്ങള്‍ക്ക് പൂര്‍ണമായും ലഭിക്കും. നിങ്ങളോടൊട്ടും അനീതി കാണിക്കുകയില്ല.

തഫ്സീര്‍

لِلْفُقَرَاۤءِ الَّذِيْنَ اُحْصِرُوْا فِيْ سَبِيْلِ اللّٰهِ لَا يَسْتَطِيْعُوْنَ ضَرْبًا فِى الْاَرْضِۖ يَحْسَبُهُمُ الْجَاهِلُ اَغْنِيَاۤءَ مِنَ التَّعَفُّفِۚ تَعْرِفُهُمْ بِسِيْمٰهُمْۚ لَا يَسْـَٔلُوْنَ النَّاسَ اِلْحَافًا ۗوَمَا تُنْفِقُوْا مِنْ خَيْرٍ فَاِنَّ اللّٰهَ بِهٖ عَلِيْمٌ ࣖ  ( البقرة: ٢٧٣ )

lil'fuqarāi
لِلْفُقَرَآءِ
ദരിദ്രര്‍ക്ക്
alladhīna
ٱلَّذِينَ
യാതൊരു കൂട്ടരായ
uḥ'ṣirū
أُحْصِرُوا۟
അവര്‍ തടഞ്ഞുവെക്കപ്പെട്ടു, മുടക്കപ്പെട്ടിരിക്കുന്നു
fī sabīli l-lahi
فِى سَبِيلِ ٱللَّهِ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
lā yastaṭīʿūna
لَا يَسْتَطِيعُونَ
അവര്‍ക്ക് കഴിയുകയില്ല
ḍarban fī l-arḍi
ضَرْبًا فِى ٱلْأَرْضِ
ഭൂമിയില്‍ സഞ്ചരിക്കുവാന്‍,യാത്രക്ക്
yaḥsabuhumu
يَحْسَبُهُمُ
അവരെ കണക്കാക്കും, ഗണിക്കും
l-jāhilu
ٱلْجَاهِلُ
അറിയാത്തവന്‍, മൂഢന്‍
aghniyāa
أَغْنِيَآءَ
ധനികന്‍മാരെന്ന്
mina l-taʿafufi
مِنَ ٱلتَّعَفُّفِ
ആത്മാഭിമാനം പാലിക്കല്‍ നിമിത്തം
taʿrifuhum
تَعْرِفُهُم
നിനക്കവരെ മനസ്സിലാക്കാം
bisīmāhum
بِسِيمَٰهُمْ
അവരുടെ ലക്ഷണം (അടയാളം) കൊണ്ട്
lā yasalūna
لَا يَسْـَٔلُونَ
അവര്‍ ചോദിക്കുകയില്ല
l-nāsa
ٱلنَّاسَ
മനുഷ്യരോട്
il'ḥāfan
إِلْحَافًاۗ
ബുദ്ധിമുട്ടിച്ച്
wamā tunfiqū
وَمَا تُنفِقُوا۟
നിങ്ങള്‍ എന്ത് ചിലവഴിക്കുന്നതായാലും
min khayrin
مِنْ خَيْرٍ
നല്ലതായിട്ട്
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
bihi ʿalīmun
بِهِۦ عَلِيمٌ
അതിനെക്കുറിച്ച് അറിയുന്നവനാണ്

ഭൂമിയില്‍ സഞ്ചരിച്ച് അന്നമന്വേഷിക്കാന്‍ അവസരമില്ലാത്തവിധം അല്ലാഹുവിന്റെ മാര്‍ഗത്തിലെ തീവ്രയത്‌നങ്ങളില്‍ ബന്ധിതരായ ദരിദ്രര്‍ക്കുവേണ്ടി ചെലവഴിക്കുക. അവരുടെ മാന്യത കാരണം അവര്‍ ധനികരാണെന്ന് അറിവില്ലാത്തവര്‍ കരുതിയേക്കാം. എന്നാല്‍ ലക്ഷണംകൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ആളുകളെ ചോദിച്ച് ശല്യംചെയ്യുകയില്ല. നിങ്ങള്‍ നല്ലത് എത്ര ചെലവഴിച്ചാലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാണ്.

തഫ്സീര്‍

اَلَّذِيْنَ يُنْفِقُوْنَ اَمْوَالَهُمْ بِالَّيْلِ وَالنَّهَارِ سِرًّا وَّعَلَانِيَةً فَلَهُمْ اَجْرُهُمْ عِنْدَ رَبِّهِمْۚ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُوْنَ  ( البقرة: ٢٧٤ )

alladhīna yunfiqūna
ٱلَّذِينَ يُنفِقُونَ
ചിലവഴിക്കുന്നവര്‍
amwālahum
أَمْوَٰلَهُم
തങ്ങളുടെ സ്വത്തുക്കളെ
bi-al-layli
بِٱلَّيْلِ
രാത്രിയില്‍
wal-nahāri
وَٱلنَّهَارِ
പകലിലും
sirran
سِرًّا
രഹസ്യമായി
waʿalāniyatan
وَعَلَانِيَةً
പരസ്യമായും
falahum ajruhum
فَلَهُمْ أَجْرُهُمْ
എന്നാല്‍ അവര്‍ക്ക് അവരുടെ പ്രതിഫലം ഉണ്ടായിരിക്കും
ʿinda rabbihim
عِندَ رَبِّهِمْ
തങ്ങളുടെ റബ്ബിന്റെ അടുക്കല്‍
walā khawfun
وَلَا خَوْفٌ
ഒരു പേടിയും ഇല്ല
ʿalayhim
عَلَيْهِمْ
അവരുടെ മേല്‍
walā hum yaḥzanūna
وَلَا هُمْ يَحْزَنُونَ
അവര്‍ വ്യസനപ്പെടുകയുമില്ല

രാവും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ ധനം ചെലവഴിക്കുന്നവര്‍ക്ക് അവരുടെ നാഥന്റെ അടുക്കല്‍ അവരര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്‍ക്കൊന്നും പേടിക്കാനില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല.

തഫ്സീര്‍

اَلَّذِيْنَ يَأْكُلُوْنَ الرِّبٰوا لَا يَقُوْمُوْنَ اِلَّا كَمَا يَقُوْمُ الَّذِيْ يَتَخَبَّطُهُ الشَّيْطٰنُ مِنَ الْمَسِّۗ ذٰلِكَ بِاَنَّهُمْ قَالُوْٓا اِنَّمَا الْبَيْعُ مِثْلُ الرِّبٰواۘ وَاَحَلَّ اللّٰهُ الْبَيْعَ وَحَرَّمَ الرِّبٰواۗ فَمَنْ جَاۤءَهٗ مَوْعِظَةٌ مِّنْ رَّبِّهٖ فَانْتَهٰى فَلَهٗ مَا سَلَفَۗ وَاَمْرُهٗٓ اِلَى اللّٰهِ ۗ وَمَنْ عَادَ فَاُولٰۤىِٕكَ اَصْحٰبُ النَّارِ ۚ هُمْ فِيْهَا خٰلِدُوْنَ  ( البقرة: ٢٧٥ )

alladhīna yakulūna
ٱلَّذِينَ يَأْكُلُونَ
തിന്നുന്നവര്‍
l-riba
ٱلرِّبَوٰا۟
പലിശ
lā yaqūmūna
لَا يَقُومُونَ
അവര്‍ എഴുന്നേല്‍ക്കുകയില്ല
illā kamā yaqūmu
إِلَّا كَمَا يَقُومُ
എഴുന്നേല്‍ക്കുന്നതു പോലെയല്ലാതെ
alladhī
ٱلَّذِى
യാതൊരുവന്‍
yatakhabbaṭuhu
يَتَخَبَّطُهُ
അവനെ മറിച്ചുവീഴ്ത്തും
l-shayṭānu
ٱلشَّيْطَٰنُ
പിശാച്
mina l-masi
مِنَ ٱلْمَسِّۚ
ബാധ (ഭ്രാന്ത്) നിമിത്തം, സ്പര്‍ശനത്താല്‍
dhālika
ذَٰلِكَ
അത്
bi-annahum qālū
بِأَنَّهُمْ قَالُوٓا۟
അവര്‍ പറഞ്ഞ (പറയുന്ന)തുകൊണ്ടാണ്
innamā l-bayʿu
إِنَّمَا ٱلْبَيْعُ
നിശ്ചയമായും വില്‍പന, കച്ചവടം, ക്രയവിക്രയം
mith'lu l-riba
مِثْلُ ٱلرِّبَوٰا۟ۗ
പലിശമാതിരിതെന്നയാണ്
wa-aḥalla l-lahu
وَأَحَلَّ ٱللَّهُ
അല്ലാഹു അനുവദനീയമാക്കുകയും ചെയ്തിരിക്കുന്നു
l-bayʿa
ٱلْبَيْعَ
വില്‍പന, കച്ചവടം
waḥarrama
وَحَرَّمَ
അവന്‍ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു
l-riba
ٱلرِّبَوٰا۟ۚ
പലിശയെ
faman jāahu
فَمَن جَآءَهُۥ
എന്നാല്‍ ആര്‍ക്ക് വന്നുവോ
mawʿiẓatun
مَوْعِظَةٌ
സദുപദേശം
min rabbihi
مِّن رَّبِّهِۦ
തന്റെ റബ്ബില്‍ നിന്ന്
fa-intahā
فَٱنتَهَىٰ
എന്നിട്ടവന്‍ വിരമിച്ചു, ഒഴിവായി
falahu
فَلَهُۥ
എന്നാലവനുണ്ടായിരിക്കും
mā salafa
مَا سَلَفَ
മുന്‍കഴിഞ്ഞത്
wa-amruhu
وَأَمْرُهُۥٓ
അവന്റെ കാര്യം
ilā l-lahi
إِلَى ٱللَّهِۖ
അല്ലാഹുവിങ്കലേക്കായിരിക്കും
waman ʿāda
وَمَنْ عَادَ
ആരെങ്കിലും മടങ്ങിയാല്‍, ആവര്‍ത്തിച്ചാല്‍
fa-ulāika
فَأُو۟لَٰٓئِكَ
എന്നാല്‍ അക്കൂട്ടര്‍
aṣḥābu l-nāri
أَصْحَٰبُ ٱلنَّارِۖ
നരകത്തിന്റെ ആള്‍ക്കാരാകുന്നു
hum fīhā
هُمْ فِيهَا
അവരതില്‍
khālidūna
خَٰلِدُونَ
നിത്യവാസികളായിരിക്കും

പലിശ തിന്നുന്നവര്‍ക്ക്, പിശാചുബാധയേറ്റ് കാലുറപ്പിക്കാനാവാതെ വേച്ച് വേച്ച് എഴുന്നേല്‍ക്കുന്നവനെപ്പോലെയല്ലാതെ നിവര്‍ന്നുനില്‍ക്കാനാവില്ല. 'കച്ചവടം പലിശപോലെത്തന്നെ' എന്ന് അവര്‍ പറഞ്ഞതിനാലാണിത്. എന്നാല്‍ അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ വിരോധിക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നെത്തിയതനുസരിച്ച് ആരെങ്കിലും പലിശയില്‍ നിന്ന് വിരമിച്ചാല്‍ നേരത്തെ പറ്റിപ്പോയത് അവന്നുള്ളതുതന്നെ. അവന്റെ കാര്യം അല്ലാഹുവിങ്കലാണ്. അഥവാ, ആരെങ്കിലും പലിശയിലേക്ക് മടങ്ങുന്നുവെങ്കില്‍ അവരാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും.

തഫ്സീര്‍

يَمْحَقُ اللّٰهُ الرِّبٰوا وَيُرْبِى الصَّدَقٰتِ ۗ وَاللّٰهُ لَا يُحِبُّ كُلَّ كَفَّارٍ اَثِيْمٍ  ( البقرة: ٢٧٦ )

yamḥaqu
يَمْحَقُ
തുടച്ചുനീക്കും, മായിക്കും, അഭിവൃദ്ധിയില്ലാതാക്കും
l-lahu
ٱللَّهُ
അല്ലാഹു
l-riba
ٱلرِّبَوٰا۟
പലിശയെ
wayur'bī
وَيُرْبِى
അവന്‍ വളര്‍ത്തുക (അഭിവൃദ്ധിപ്പെടുത്തുക)യും ചെയ്യും
l-ṣadaqāti
ٱلصَّدَقَٰتِۗ
ദാനധര്‍മങ്ങളെ
wal-lahu
وَٱللَّهُ
അല്ലാഹു
lā yuḥibbu
لَا يُحِبُّ
ഇഷ്ടപ്പെടുക (സ്‌നേഹിക്കുക)യില്ല
kulla kaffārin
كُلَّ كَفَّارٍ
എല്ലാ (ഓരോ) നന്ദികെട്ടവരെയും, അവിശ്വാസക്കാരനെയും
athīmin
أَثِيمٍ
(മഹാ-കടുത്ത) പാപിയായ

അല്ലാഹു പലിശയെ നിശ്ശേഷം നശിപ്പിക്കുന്നു. ദാനധര്‍മങ്ങളെ പോഷിപ്പിക്കുന്നു. നന്ദികെട്ടവനും കുറ്റവാളിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.

തഫ്സീര്‍

اِنَّ الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ وَاَقَامُوا الصَّلٰوةَ وَاٰتَوُا الزَّكٰوةَ لَهُمْ اَجْرُهُمْ عِنْدَ رَبِّهِمْۚ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُوْنَ  ( البقرة: ٢٧٧ )

inna alladhīna āmanū
إِنَّ ٱلَّذِينَ ءَامَنُوا۟
നിശ്ചയമായും വിശ്വസിച്ചവര്‍
waʿamilū
وَعَمِلُوا۟
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
l-ṣāliḥāti
ٱلصَّٰلِحَٰتِ
സല്‍ക്കര്‍മങ്ങളെ
wa-aqāmū
وَأَقَامُوا۟
അവര്‍ നിലനിറുത്തുകയുംചെയ്തു
l-ṣalata
ٱلصَّلَوٰةَ
നമസ്‌കാരം
waātawū l-zakata
وَءَاتَوُا۟ ٱلزَّكَوٰةَ
അവര്‍ സക്കാത്ത് കൊടുക്കുകയും ചെയ്തു
lahum ajruhum
لَهُمْ أَجْرُهُمْ
അവര്‍ക്ക് അവരുടെ പ്രതിഫലം ഉണ്ട്
ʿinda rabbihim
عِندَ رَبِّهِمْ
അവരുടെ റബ്ബിന്‍റെ അടുക്കല്‍
walā khawfun
وَلَا خَوْفٌ
ഒരു ഭയവുമില്ല
ʿalayhim
عَلَيْهِمْ
അവരുടെ മേല്‍
walā hum
وَلَا هُمْ
അവര്‍ ഇല്ലതാനും
yaḥzanūna
يَحْزَنُونَ
അവര്‍ വ്യസനപ്പെടുക

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്തവര്‍ക്ക് തങ്ങളുടെ നാഥന്റെ അടുക്കല്‍ അവരര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്‍ പേടിക്കേണ്ടതില്ല. ദുഃഖിക്കേണ്ടിവരികയുമില്ല.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوا اتَّقُوا اللّٰهَ وَذَرُوْا مَا بَقِيَ مِنَ الرِّبٰوٓا اِنْ كُنْتُمْ مُّؤْمِنِيْنَ  ( البقرة: ٢٧٨ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ വിശ്വസിച്ചവരേ
ittaqū l-laha
ٱتَّقُوا۟ ٱللَّهَ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍
wadharū
وَذَرُوا۟
നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുവിന്‍
mā baqiya
مَا بَقِىَ
ബാക്കിയായത്
mina l-riba
مِنَ ٱلرِّبَوٰٓا۟
പലിശയില്‍ നിന്ന്
in kuntum
إِن كُنتُم
നിങ്ങളാകുന്നുവെങ്കില്‍
mu'minīna
مُّؤْمِنِينَ
സത്യവിശ്വാസികള്‍

വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. പലിശയിനത്തില്‍ ബാക്കിയുള്ളത് ഉപേക്ഷിക്കുക. നിങ്ങള്‍ വിശ്വാസികളെങ്കില്‍!

തഫ്സീര്‍

فَاِنْ لَّمْ تَفْعَلُوْا فَأْذَنُوْا بِحَرْبٍ مِّنَ اللّٰهِ وَرَسُوْلِهٖۚ وَاِنْ تُبْتُمْ فَلَكُمْ رُءُوْسُ اَمْوَالِكُمْۚ لَا تَظْلِمُوْنَ وَلَا تُظْلَمُوْنَ  ( البقرة: ٢٧٩ )

fa-in lam tafʿalū
فَإِن لَّمْ تَفْعَلُوا۟
എനി നിങ്ങള്‍ ചെയ്തില്ലെങ്കില്‍
fadhanū
فَأْذَنُوا۟
എന്നാല്‍ നിങ്ങള്‍അറിഞ്ഞുകൊള്ളുക, കേട്ടറിയുക
biḥarbin
بِحَرْبٍ
ഒരു യുദ്ധത്തെ (പോരാട്ടത്തെ)പ്പറ്റി
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവില്‍ നിന്ന്
warasūlihi
وَرَسُولِهِۦۖ
അവന്‍റെ റസൂലില്‍ നിന്നും
wa-in tub'tum
وَإِن تُبْتُمْ
നിങ്ങള്‍ പശ്ചാത്തപിച്ചുവെങ്കില്‍
falakum
فَلَكُمْ
എന്നാല്‍ നിങ്ങള്‍ക്കുണ്ട്
ruūsu amwālikum
رُءُوسُ أَمْوَٰلِكُمْ
നിങ്ങളുടെ സ്വത്തുക്കളുടെ മൂലധനം, അസ്സല്‍ മുതല്‍
lā taẓlimūna
لَا تَظْلِمُونَ
നിങ്ങള്‍ അക്രമിക്കുകയില്ല (അക്രമിച്ചുകൂടാ)
walā tuẓ'lamūna
وَلَا تُظْلَمُونَ
നിങ്ങള്‍ അക്രമിക്കപ്പെടുകയുമില്ല (അക്രമിക്കപ്പെട്ടുകൂടാ)

നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അറിയുക: നിങ്ങള്‍ക്കെതിരെ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും യുദ്ധപ്രഖ്യാപനമുണ്ട്. നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കുതന്നെയുള്ളതാണ്; നിങ്ങള്‍ ആരെയും ദ്രോഹിക്കാതെയും നിങ്ങള്‍ ആരുടെയും ദ്രോഹത്തിനിരയാകാതെയും.

തഫ്സീര്‍

وَاِنْ كَانَ ذُوْ عُسْرَةٍ فَنَظِرَةٌ اِلٰى مَيْسَرَةٍ ۗ وَاَنْ تَصَدَّقُوْا خَيْرٌ لَّكُمْ اِنْ كُنْتُمْ تَعْلَمُوْنَ  ( البقرة: ٢٨٠ )

wa-in kāna
وَإِن كَانَ
ഉണ്ടായെങ്കില്‍
dhū ʿus'ratin
ذُو عُسْرَةٍ
വല്ല ഞെരുക്കക്കാരനും
fanaẓiratun
فَنَظِرَةٌ
എന്നാല്‍ നോക്കല്‍ (കാത്തിരിക്കല്‍)
ilā maysaratin
إِلَىٰ مَيْسَرَةٍۚ
ഒരു സൗകര്യം (സാധ്യത- എളുപ്പം) വരെ
wa-an taṣaddaqū
وَأَن تَصَدَّقُوا۟
നിങ്ങള്‍ ധര്‍മമാക്കല്‍ (വിട്ടുകൊടുക്കല്‍)
khayrun lakum
خَيْرٌ لَّكُمْۖ
നിങ്ങള്‍ക്ക് ഉത്തമമാകുന്നു
in kuntum
إِن كُنتُمْ
നിങ്ങള്‍ ആകുന്നുവെങ്കില്‍
taʿlamūna
تَعْلَمُونَ
നിങ്ങള്‍ അറിയും

കടക്കാരന്‍ ക്ലേശിക്കുന്നവനെങ്കില്‍ ആശ്വാസമുണ്ടാകുംവരെ അവധി നല്‍കുക. നിങ്ങള്‍ ദാനമായി നല്‍കുന്നതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍.

തഫ്സീര്‍