Skip to main content

وَكَمْ قَصَمْنَا مِنْ قَرْيَةٍ كَانَتْ ظَالِمَةً وَّاَنْشَأْنَا بَعْدَهَا قَوْمًا اٰخَرِيْنَ   ( الأنبياء: ١١ )

wakam
وَكَمْ
എത്രയോ, എത്രയാണു
qaṣamnā
قَصَمْنَا
നാം ഉന്‍മൂലനം ചെയ്തിരിക്കുന്നു, പറ്റെ നശിപ്പിച്ചു, ഒടിച്ചുമുറിച്ചു
min qaryatin
مِن قَرْيَةٍ
നാട്ടിനെ (നാട്ടുകാരെ)
kānat
كَانَتْ
അതായിരുന്നു
ẓālimatan
ظَالِمَةً
അക്രമം പ്രവര്‍ത്തിക്കുന്നതു
wa-anshanā
وَأَنشَأْنَا
നാം ഉണ്ടാക്കുകയും ചെയ്തു
baʿdahā
بَعْدَهَا
അതിനു ശേഷം
qawman
قَوْمًا
ജനതയെ
ākharīna
ءَاخَرِينَ
വേറെ

അതിക്രമത്തിലേര്‍പ്പെട്ട എത്രയെത്ര നാടുകളെയാണ് നാം നിശ്ശേഷം നശിപ്പിച്ചത്! അവര്‍ക്കു ശേഷം നാം മറ്റു ജനവിഭാഗങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നു.

തഫ്സീര്‍

فَلَمَّآ اَحَسُّوْا بَأْسَنَآ اِذَا هُمْ مِّنْهَا يَرْكُضُوْنَ ۗ  ( الأنبياء: ١٢ )

falammā aḥassū
فَلَمَّآ أَحَسُّوا۟
അങ്ങനെ അവര്‍ കണ്ടറിഞ്ഞപ്പോള്‍, അനുഭവപ്പെട്ടപ്പോള്‍
basanā
بَأْسَنَآ
നമ്മുടെ ശിക്ഷ
idhā hum
إِذَا هُم
അപ്പോഴതാ അവര്‍
min'hā
مِّنْهَا
അതില്‍നിന്നു
yarkuḍūna
يَرْكُضُونَ
ചാടിപ്പോകുന്നു

നമ്മുടെ ശിക്ഷ അനുഭവിച്ചുതുടങ്ങിയപ്പോള്‍ അവരതാ അവിടെ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു.

തഫ്സീര്‍

لَا تَرْكُضُوْا وَارْجِعُوْٓا اِلٰى مَآ اُتْرِفْتُمْ فِيْهِ وَمَسٰكِنِكُمْ لَعَلَّكُمْ تُسْـَٔلُوْنَ   ( الأنبياء: ١٣ )

lā tarkuḍū
لَا تَرْكُضُوا۟
നിങ്ങള്‍ ചാടിപ്പോകേണ്ട, ഓടിപ്പോകേണ്ട
wa-ir'jiʿū
وَٱرْجِعُوٓا۟
മടങ്ങുകയും ചെയ്യുവിന്‍
ilā mā
إِلَىٰ مَآ
യാതൊന്നിലേക്കു
ut'rif'tum
أُتْرِفْتُمْ
നിങ്ങള്‍ക്ക് സുഖഭോഗം നല്‍കപ്പെട്ടിരിക്കുന്നു, സൗഖ്യം തരപ്പെട്ടിരിക്കുന്നു
fīhi
فِيهِ
അതില്‍
wamasākinikum
وَمَسَٰكِنِكُمْ
നിങ്ങളുടെ വാസസ്ഥലങ്ങളിലേക്കും
laʿallakum tus'alūna
لَعَلَّكُمْ تُسْـَٔلُونَ
നിങ്ങളോടു ചോദിക്കപ്പെടുമായിരിക്കാം, ചോദിക്കപ്പെടുവാനായി

അപ്പോഴവരോടു പറയും: ''ഓടേണ്ട. നിങ്ങളനുഭവിച്ചുകൊണ്ടിരുന്ന സുഖസൗകര്യങ്ങളിലേക്കും നിങ്ങളുടെ വസതികളിലേക്കും തന്നെ തിരികെ ചെല്ലുക. നിങ്ങളെ ചോദ്യം ചെയ്‌തേക്കാം.''

തഫ്സീര്‍

قَالُوْا يٰوَيْلَنَآ اِنَّا كُنَّا ظٰلِمِيْنَ   ( الأنبياء: ١٤ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
yāwaylanā
يَٰوَيْلَنَآ
ഹാ ഞങ്ങളുടെ നാശം, നാശമേ, കഷ്ടമേ
innā kunnā
إِنَّا كُنَّا
നിശ്ചയമായും ഞങ്ങള്‍ ആയിരുന്നു
ẓālimīna
ظَٰلِمِينَ
അക്രമികള്‍

അവര്‍ പറഞ്ഞു: ''അയ്യോ, നമ്മുടെ നാശം! സംശയമില്ല; ഞങ്ങള്‍ അക്രമികളായിപ്പോയി.''

തഫ്സീര്‍

فَمَا زَالَتْ تِّلْكَ دَعْوٰىهُمْ حَتّٰى جَعَلْنٰهُمْ حَصِيْدًا خَامِدِيْنَ   ( الأنبياء: ١٥ )

famā zālat
فَمَا زَالَت
എന്നിട്ടു ആയിക്കൊണ്ടിരുന്നു
til'ka
تِّلْكَ
അതു
daʿwāhum
دَعْوَىٰهُمْ
അവരുടെ വിളി, വിളിച്ചുപറയല്‍
ḥattā jaʿalnāhum
حَتَّىٰ جَعَلْنَٰهُمْ
നാം അവരെ ആക്കുന്നതുവരെ
ḥaṣīdan
حَصِيدًا
കൊയ്തിട്ട വിള (പോലെ)
khāmidīna
خَٰمِدِينَ
കെട്ടാറിയവര്‍, ചത്താറിയവര്‍

അവരുടെ ഈ വിലാപം തുടര്‍ന്നുകൊണ്ടേയിരിക്കും. നാമവരെ കൊയ്തിട്ട വിള പോലെ ആക്കുംവരെ.

തഫ്സീര്‍

وَمَا خَلَقْنَا السَّمَاۤءَ وَالْاَرْضَ وَمَا بَيْنَهُمَا لٰعِبِيْنَ   ( الأنبياء: ١٦ )

wamā khalaqnā
وَمَا خَلَقْنَا
നാം സൃഷ്ടിച്ചിട്ടില്ല
l-samāa
ٱلسَّمَآءَ
ആകാശം
wal-arḍa
وَٱلْأَرْضَ
ഭൂമിയും
wamā baynahumā
وَمَا بَيْنَهُمَا
അവ രണ്ടിനുമിടയിലുള്ളതും
lāʿibīna
لَٰعِبِينَ
കളിച്ചുകൊണ്ടു, കളിയായി

ഈ ആകാശവും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കുട്ടിക്കളിയായി ഉണ്ടാക്കിയതല്ല.

തഫ്സീര്‍

لَوْ اَرَدْنَآ اَنْ نَّتَّخِذَ لَهْوًا لَّاتَّخَذْنٰهُ مِنْ لَّدُنَّآ ۖاِنْ كُنَّا فٰعِلِيْنَ   ( الأنبياء: ١٧ )

law aradnā
لَوْ أَرَدْنَآ
നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍
an nattakhidha
أَن نَّتَّخِذَ
നാം ഉണ്ടാക്കുവാന്‍, സ്വീകരിക്കുവാന്‍
lahwan
لَهْوًا
വല്ല വിനോദവും
la-ittakhadhnāhu
لَّٱتَّخَذْنَٰهُ
നാമതു ഉണ്ടാക്കുമായിരുന്നു
min ladunnā
مِن لَّدُنَّآ
നമ്മുടെ അടുക്കല്‍നിന്നു
in kunnā
إِن كُنَّا
നാമല്ല, നാമാണെങ്കില്‍
fāʿilīna
فَٰعِلِينَ
ചെയ്യുന്നവര്‍

നാം ഒരു വിനോദമുണ്ടാക്കാനുദ്ദേശിച്ചിരുന്നെങ്കില്‍ നാം സ്വയം തന്നെ അതു ചെയ്യുമായിരുന്നു. എന്നാല്‍ നാമങ്ങനെ ചെയ്തിട്ടില്ല.

തഫ്സീര്‍

بَلْ نَقْذِفُ بِالْحَقِّ عَلَى الْبَاطِلِ فَيَدْمَغُهٗ فَاِذَا هُوَ زَاهِقٌۗ وَلَكُمُ الْوَيْلُ مِمَّا تَصِفُوْنَ   ( الأنبياء: ١٨ )

bal
بَلْ
പക്ഷെ, എന്നാല്‍
naqdhifu
نَقْذِفُ
നാം എറിയുന്നു
bil-ḥaqi
بِٱلْحَقِّ
സത്യംകൊണ്ടു, ന്യായംകൊണ്ടു, യഥാര്‍ത്ഥംകൊണ്ടു
ʿalā l-bāṭili
عَلَى ٱلْبَٰطِلِ
അസത്യത്തിന്‍മേല്‍, നിരര്‍ത്ഥത്തിന്‍മേല്‍, അന്യായത്തിന്‍മേല്‍
fayadmaghuhu
فَيَدْمَغُهُۥ
എന്നിട്ടു അതതിനെ തകര്‍ത്തുന്നു (തലച്ചോര്‍ ഉടക്കുന്നു)
fa-idhā huwa
فَإِذَا هُوَ
അപ്പോഴതാ അതു
zāhiqun
زَاهِقٌۚ
നശിക്കുന്നു, നാമാവശേഷമാകുന്നു, ജീവന്‍ പോകുന്നു
walakumu
وَلَكُمُ
നിങ്ങള്‍ക്കു (ഉണ്ട്)
l-waylu
ٱلْوَيْلُ
നാശം, കേടു, കഷ്ടം
mimmā taṣifūna
مِمَّا تَصِفُونَ
നിങ്ങള്‍ പറഞ്ഞു (വിവരിച്ചു) കൊണ്ടിരിക്കുന്നതിനാല്‍

നാം സത്യംകൊണ്ട് അസത്യത്തെ ഇടിക്കുന്നു. അങ്ങനെ അത് അസത്യത്തെ ഉടയ്ക്കുന്നു. അതോടെ അസത്യം അപ്രത്യക്ഷമാകുന്നു. നിങ്ങള്‍ സങ്കല്‍പിച്ചു പറയുന്നതു കാരണം നിങ്ങള്‍ക്കു നാശം.

തഫ്സീര്‍

وَلَهٗ مَنْ فِى السَّمٰوٰتِ وَالْاَرْضِۗ وَمَنْ عِنْدَهٗ لَا يَسْتَكْبِرُوْنَ عَنْ عِبَادَتِهٖ وَلَا يَسْتَحْسِرُوْنَ ۚ  ( الأنبياء: ١٩ )

walahu
وَلَهُۥ
അവനുള്ളതാണു, അവന്റെതാണു
man fī l-samāwāti
مَن فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളവര്‍
wal-arḍi
وَٱلْأَرْضِۚ
ഭൂമിയിലും
waman ʿindahu
وَمَنْ عِندَهُۥ
അവന്റെ അടുക്കലുള്ളവര്‍
lā yastakbirūna
لَا يَسْتَكْبِرُونَ
അഹങ്കാരം നടിക്കുകയില്ല, അഹംഭാവം കാണിക്കുകയുമില്ല
ʿan ʿibādatihi
عَنْ عِبَادَتِهِۦ
അവനെ ആരാധിക്കുന്നതിനെപ്പറ്റി
walā yastaḥsirūna
وَلَا يَسْتَحْسِرُونَ
അവര്‍ ക്ഷീണിച്ചു കുഴങ്ങുന്നതുമില്ല

ആകാശഭൂമികളിലുള്ള സകലതും അല്ലാഹുവിന്റേതാണ്. അവന്റെ അടുത്തുള്ളവര്‍ അവന്ന് വഴിപ്പെടുന്നതിലൊട്ടും അഹങ്കരിക്കുന്നില്ല. അവര്‍ ക്ഷീണിക്കുന്നുമില്ല.

തഫ്സീര്‍

يُسَبِّحُوْنَ الَّيْلَ وَالنَّهَارَ لَا يَفْتُرُوْنَ   ( الأنبياء: ٢٠ )

yusabbiḥūna
يُسَبِّحُونَ
അവര്‍ തസ്ബീഹു (സ്തോത്രകീര്‍ത്തനം) നടത്തുന്നു
al-layla
ٱلَّيْلَ
രാത്രിയില്‍
wal-nahāra
وَٱلنَّهَارَ
പകലും
lā yafturūna
لَا يَفْتُرُونَ
അവര്‍ തളരുന്നില്ല, കുഴങ്ങുകയില്ല, ക്ഷീണിക്കുകയില്ല

ഇടവേളകളില്ലാതെ രാവും പകലും അവനെ അവര്‍ വാഴ്ത്തിക്കൊണ്ടേയിരിക്കുന്നു.

തഫ്സീര്‍