Skip to main content

وَجَعَلْنَا فِى الْاَرْضِ رَوَاسِيَ اَنْ تَمِيْدَ بِهِمْۖ وَجَعَلْنَا فِيْهَا فِجَاجًا سُبُلًا لَّعَلَّهُمْ يَهْتَدُوْنَ   ( الأنبياء: ٣١ )

wajaʿalnā
وَجَعَلْنَا
നാം ഉണ്ടാക്കുകയും ചെയ്തു
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
rawāsiya
رَوَٰسِىَ
ഉറച്ചുനില്‍ക്കുന്ന മലകളെ, ആണികളെ, കീലങ്ങളെ
an tamīda
أَن تَمِيدَ
അതു ചരിഞ്ഞുപോകുന്നതിനു (ചരിയാതിരിക്കുവാനായി)
bihim
بِهِمْ
അവരെയും കൊണ്ട്
wajaʿalnā
وَجَعَلْنَا
നാം ഉണ്ടാക്കുക (ഏര്‍പ്പെടുത്തുക)യും ചെയ്തു
fīhā
فِيهَا
അതില്‍
fijājan
فِجَاجًا
വിശാലമായ നിലയില്‍
subulan
سُبُلًا
വഴികളെ
laʿallahum yahtadūna
لَّعَلَّهُمْ يَهْتَدُونَ
അവര്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുവാനായി (അവര്‍ക്കു വഴിഅറിയുവാനായി)

ഭൂമിയില്‍ നാം പര്‍വതങ്ങളെ ഉറപ്പിച്ചുനിര്‍ത്തി. ഭൂമി അവരെയുംകൊണ്ട് ഉലഞ്ഞുപോകാതിരിക്കാന്‍. നാമതില്‍ സൗകര്യപ്രദവും വിശാലവുമായ വഴികളുണ്ടാക്കി. അവര്‍ക്ക് നേര്‍വഴിയറിയാന്‍.

തഫ്സീര്‍

وَجَعَلْنَا السَّمَاۤءَ سَقْفًا مَّحْفُوْظًاۚ وَهُمْ عَنْ اٰيٰتِهَا مُعْرِضُوْنَ   ( الأنبياء: ٣٢ )

wajaʿalnā l-samāa
وَجَعَلْنَا ٱلسَّمَآءَ
ആകാശത്തെ നാം ആക്കി
saqfan
سَقْفًا
ഒരു മേല്‍പുര
maḥfūẓan
مَّحْفُوظًاۖ
സൂക്ഷിച്ചു നിറുത്തപ്പെട്ട
wahum
وَهُمْ
അവര്‍, അവരാകട്ടെ
ʿan āyātihā
عَنْ ءَايَٰتِهَا
അതിലെ ദൃഷ്ടാന്തങ്ങളെക്കുറിച്ച്
muʿ'riḍūna
مُعْرِضُونَ
തിരിഞ്ഞുകളയുന്നവരാണ്, അശ്രദ്ധരാണ്

മാനത്തെ നാം സുരക്ഷിതമായ മേല്‍പ്പുരയാക്കി. എന്നിട്ടും അവരതിലെ ദൃഷ്ടാന്തങ്ങളെ അവഗണിക്കുകയാണ്.

തഫ്സീര്‍

وَهُوَ الَّذِيْ خَلَقَ الَّيْلَ وَالنَّهَارَ وَالشَّمْسَ وَالْقَمَرَۗ كُلٌّ فِيْ فَلَكٍ يَّسْبَحُوْنَ   ( الأنبياء: ٣٣ )

wahuwa
وَهُوَ
അവന്‍
alladhī khalaqa
ٱلَّذِى خَلَقَ
സൃഷ്ടിച്ചിട്ടുള്ളവനത്രെ
al-layla
ٱلَّيْلَ
രാത്രി
wal-nahāra
وَٱلنَّهَارَ
പകലും
wal-shamsa
وَٱلشَّمْسَ
സൂര്യനും
wal-qamara
وَٱلْقَمَرَۖ
ചന്ദ്രനും
kullun
كُلٌّ
എല്ലാം തന്നെ
fī falakin
فِى فَلَكٍ
ഓരോ ഭ്രമണപഥത്തില്‍
yasbaḥūna
يَسْبَحُونَ
നീന്തുന്നു, സഞ്ചരിക്കുന്നു

രാപ്പകലുകള്‍ സൃഷ്ടിച്ചത് അവനാണ്. സൂര്യചന്ദ്രന്മാരെ പടച്ചതും അവന്‍തന്നെ. അവയൊക്കെയും ഓരോ സഞ്ചാരപഥത്തില്‍ ചരിച്ചുകൊണ്ടിരിക്കുകയാണ്.

തഫ്സീര്‍

وَمَا جَعَلْنَا لِبَشَرٍ مِّنْ قَبْلِكَ الْخُلْدَۗ اَفَا۟ىِٕنْ مِّتَّ فَهُمُ الْخٰلِدُوْنَ   ( الأنبياء: ٣٤ )

wamā jaʿalnā
وَمَا جَعَلْنَا
നാം ആക്കിയിട്ടില്ല, നിശ്ചയിച്ചിട്ടില്ല
libasharin
لِبَشَرٍ
ഒരു മനുഷ്യനും
min qablika
مِّن قَبْلِكَ
നിനക്കുമുമ്പ്
l-khul'da
ٱلْخُلْدَۖ
നിത്യജീവിതം, ശാശ്വതജീവിതം
afa-in mitta
أَفَإِي۟ن مِّتَّ
അപ്പോള്‍ നീ മരിച്ചാല്‍ ആയിരിക്കുമോ
fahumu
فَهُمُ
പിന്നെ അവര്‍
l-khālidūna
ٱلْخَٰلِدُونَ
ശാശ്വതന്‍മാര്‍, സ്ഥിരവാസികള്‍

നിനക്ക് മുമ്പ് നാം ഒരു മനുഷ്യന്നും നിത്യത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെന്നു വരികില്‍ അതില്‍ അസാധാരണമായി എന്തുണ്ട്? ഇക്കൂട്ടര്‍ എന്നെന്നും ജീവിച്ചിരിക്കുന്നവരാണോ?

തഫ്സീര്‍

كُلُّ نَفْسٍ ذَاۤىِٕقَةُ الْمَوْتِۗ وَنَبْلُوْكُمْ بِالشَّرِّ وَالْخَيْرِ فِتْنَةً ۗوَاِلَيْنَا تُرْجَعُوْنَ   ( الأنبياء: ٣٥ )

kullu nafsin
كُلُّ نَفْسٍ
എല്ലാ ദേഹവും, ആളും, ആത്മാവും
dhāiqatu l-mawti
ذَآئِقَةُ ٱلْمَوْتِۗ
മരണം ആസ്വദിക്കുന്നതാണ്, അനുഭവിക്കുന്നതാണ്
wanablūkum
وَنَبْلُوكُم
നിങ്ങളെ നാം പരീക്ഷണം നടത്തും
bil-shari
بِٱلشَّرِّ
തിന്മകൊണ്ടും
wal-khayri
وَٱلْخَيْرِ
നന്മകൊണ്ടും
fit'natan
فِتْنَةًۖ
ഒരു (ശരിയായ) പരീക്ഷണം
wa-ilaynā
وَإِلَيْنَا
നമ്മുടെ അടുക്കലേക്കുതന്നെ
tur'jaʿūna
تُرْجَعُونَ
നിങ്ങള്‍ മടക്കപ്പെടുന്നതാണ്

എല്ലാ ജീവികളും മരണം രുചിക്കുകതന്നെ ചെയ്യും. ഗുണദോഷങ്ങള്‍ നല്‍കി നിങ്ങളെ നാം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ മടക്കം നമ്മുടെയടുത്തേക്കാണ്.

തഫ്സീര്‍

وَاِذَا رَاٰكَ الَّذِيْنَ كَفَرُوْٓا اِنْ يَّتَّخِذُوْنَكَ اِلَّا هُزُوًاۗ اَهٰذَا الَّذِيْ يَذْكُرُ اٰلِهَتَكُمْۚ وَهُمْ بِذِكْرِ الرَّحْمٰنِ هُمْ كٰفِرُوْنَ   ( الأنبياء: ٣٦ )

wa-idhā raāka
وَإِذَا رَءَاكَ
നിന്നെ കണ്ടാല്‍
alladhīna kafarū
ٱلَّذِينَ كَفَرُوٓا۟
അവിശ്വസിച്ചവര്‍
in yattakhidhūnaka
إِن يَتَّخِذُونَكَ
നിന്നെ അവര്‍ ആക്കുകയില്ല
illā huzuwan
إِلَّا هُزُوًا
പരിഹാസ്യമല്ലാതെ
ahādhā
أَهَٰذَا
ഇവനാണോ (എന്നു)
alladhī yadhkuru
ٱلَّذِى يَذْكُرُ
പറയുന്നവന്‍ (ആക്ഷേപിക്കുന്നവന്‍)
ālihatakum
ءَالِهَتَكُمْ
നിങ്ങളുടെ ആരാധ്യന്‍മാരെ, ദൈവങ്ങളെ
wahum
وَهُم
അവരാകട്ടെ
bidhik'ri l-raḥmāni
بِذِكْرِ ٱلرَّحْمَٰنِ
റഹ്മാന്റെ (പരമകാരുണികന്റെ) ഉല്‍ബോധനത്തില്‍, ഉപദേശത്തെപ്പറ്റി
hum
هُمْ
അവര്‍
kāfirūna
كَٰفِرُونَ
അവിശ്വസിച്ചവരാണു

നിന്നെ കാണുമ്പോള്‍ പരിഹസിക്കലല്ലാതെ സത്യനിഷേധികള്‍ക്ക് വേറെ പണിയൊന്നുമില്ല. അവര്‍ പുച്ഛത്തോടെ പറയുന്നു: ''ഇവനാണോ നിങ്ങളുടെ ദൈവങ്ങളെ ചോദ്യം ചെയ്യുന്നവന്‍?'' എന്നാല്‍, അവര്‍ തന്നെയാണ് പരമകാരുണികനായ അല്ലാഹുവിന്റെ ഉദ്‌ബോധനത്തെ നിഷേധിച്ചവര്‍.

തഫ്സീര്‍

خُلِقَ الْاِنْسَانُ مِنْ عَجَلٍۗ سَاُورِيْكُمْ اٰيٰتِيْ فَلَا تَسْتَعْجِلُوْنِ   ( الأنبياء: ٣٧ )

khuliqa
خُلِقَ
സൃഷ്ടിക്കപ്പെട്ടിരിക്കുന്നു
l-insānu
ٱلْإِنسَٰنُ
മനുഷ്യന്‍
min ʿajalin
مِنْ عَجَلٍۚ
ധൃതിയാല്‍, ബദ്ധപ്പാടിനാല്‍
sa-urīkum
سَأُو۟رِيكُمْ
നിങ്ങള്‍ക്കു ഞാന്‍ വഴിയെ കാട്ടിത്തരും
āyātī
ءَايَٰتِى
എന്റെ ദൃഷ്ടാന്തങ്ങള്‍
falā tastaʿjilūni
فَلَا تَسْتَعْجِلُونِ
അതുകൊണ്ടു നിങ്ങള്‍ എന്നോടു ധൃതികൂട്ടരുത്, ബദ്ധപ്പാടുകാട്ടരുത്

ധൃതി കാട്ടുന്നവനായാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്. വൈകാതെ തന്നെ ഞാനെന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കു കാട്ടിത്തരും. അതിനാല്‍ നിങ്ങളെന്നോട് ധൃതികൂട്ടേണ്ടതില്ല.

തഫ്സീര്‍

وَيَقُوْلُوْنَ مَتٰى هٰذَا الْوَعْدُ اِنْ كُنْتُمْ صٰدِقِيْنَ   ( الأنبياء: ٣٨ )

wayaqūlūna
وَيَقُولُونَ
അവര്‍ പറയുന്നു
matā
مَتَىٰ
എപ്പോഴാണ് (ഉണ്ടാകുക)
hādhā l-waʿdu
هَٰذَا ٱلْوَعْدُ
ഈ വാഗ്ദാനം, വാഗ്ദത്തം
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
ṣādiqīna
صَٰدِقِينَ
സത്യവാദികള്‍, സത്യവാന്‍മാര്‍

അവര്‍ ചോദിക്കുന്നു: ''നിങ്ങളുടെ ഈ വാഗ്ദാനം എപ്പോഴാണ് പുലരുക? നിങ്ങള്‍ സത്യസന്ധരെങ്കില്‍.''

തഫ്സീര്‍

لَوْ يَعْلَمُ الَّذِيْنَ كَفَرُوْا حِيْنَ لَا يَكُفُّوْنَ عَنْ وُّجُوْهِهِمُ النَّارَ وَلَا عَنْ ظُهُوْرِهِمْ وَلَا هُمْ يُنْصَرُوْنَ   ( الأنبياء: ٣٩ )

law yaʿlamu
لَوْ يَعْلَمُ
അറിഞ്ഞിരുന്നുവെങ്കില്‍
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
ḥīna lā yakuffūna
حِينَ لَا يَكُفُّونَ
അവര്‍ തടയാത്ത സന്ദര്‍ഭത്തെ
ʿan wujūhihimu
عَن وُجُوهِهِمُ
അവരുടെ മുഖങ്ങളില്‍ നിന്നു
l-nāra
ٱلنَّارَ
അഗ്നിയെ, നരകത്തെ
walā ʿan ẓuhūrihim
وَلَا عَن ظُهُورِهِمْ
അവരുടെ മുതുകുകളില്‍ നിന്നും തന്നെ
walā hum yunṣarūna
وَلَا هُمْ يُنصَرُونَ
അവര്‍ സഹായിക്കപ്പെടുന്നതുമല്ല, അവര്‍ക്കു സഹായം സിദ്ധിക്കാത്തതുമായ

തങ്ങളുടെ മുഖങ്ങളെയും മുതുകുകളെയും നരകത്തീയില്‍ നിന്ന് തടുക്കാനാവാത്ത, എങ്ങുനിന്നും ഒരു സഹായവും കിട്ടാത്ത അവസ്ഥയെ സംബന്ധിച്ച് സത്യനിഷേധികള്‍ അറിഞ്ഞിരുന്നെങ്കില്‍!

തഫ്സീര്‍

بَلْ تَأْتِيْهِمْ بَغْتَةً فَتَبْهَتُهُمْ فَلَا يَسْتَطِيْعُوْنَ رَدَّهَا وَلَا هُمْ يُنْظَرُوْنَ   ( الأنبياء: ٤٠ )

bal
بَلْ
എന്നാല്‍, പക്ഷേ
tatīhim
تَأْتِيهِم
അതു അവര്‍ക്കു വരും
baghtatan
بَغْتَةً
പെട്ടന്നു, അവിചാരിതമായ നിലയില്‍
fatabhatuhum
فَتَبْهَتُهُمْ
തന്നിമിത്തം അതവരെ അമ്പരപ്പിക്കും, പരിഭ്രമിപ്പിക്കും
falā yastaṭīʿūna
فَلَا يَسْتَطِيعُونَ
അപ്പോള്‍ അവര്‍ക്കു കഴിയുകയില്ല
raddahā
رَدَّهَا
അതിനെ തടുക്കുവാന്‍
walā hum yunẓarūna
وَلَا هُمْ يُنظَرُونَ
അവര്‍ക്കു ഒഴിവു കൊടുക്കപ്പെടുകയുമില്ല, ഇട കൊടുക്കയാകട്ടെ ചെയ്കയില്ല

എന്നാല്‍ വളരെ പെട്ടെന്നായിരിക്കും അതവരില്‍ വന്നെത്തുക. അപ്പോള്‍ അതവരെ അമ്പരപ്പിക്കും. അതിനെ തടുക്കാനവര്‍ക്കാവില്ല. അവര്‍ക്കൊട്ടും അവസരംനല്‍കുകയുമില്ല.

തഫ്സീര്‍