Skip to main content

وَلَيَعْلَمَنَّ اللّٰهُ الَّذِيْنَ اٰمَنُوْا وَلَيَعْلَمَنَّ الْمُنٰفِقِيْنَ   ( العنكبوت: ١١ )

walayaʿlamanna l-lahu
وَلَيَعْلَمَنَّ ٱللَّهُ
തീര്‍ച്ചയായും അല്ലാഹു അറിയും, അറിയുന്നു
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരെ
walayaʿlamanna
وَلَيَعْلَمَنَّ
അല്ലാഹു അറിയുകയും ചെയ്യും
l-munāfiqīna
ٱلْمُنَٰفِقِينَ
കപടവിശ്വാസികളെ

സത്യവിശ്വാസം സ്വീകരിച്ചവര്‍ ആരെന്ന് അല്ലാഹു അറിയുകതന്നെ ചെയ്യും. കപടവിശ്വാസികളെയും അവന്‍ തിരിച്ചറിയും; തീര്‍ച്ച.

തഫ്സീര്‍

وَقَالَ الَّذِيْنَ كَفَرُوْا لِلَّذِيْنَ اٰمَنُوا اتَّبِعُوْا سَبِيْلَنَا وَلْنَحْمِلْ خَطٰيٰكُمْۗ وَمَا هُمْ بِحَامِلِيْنَ مِنْ خَطٰيٰهُمْ مِّنْ شَيْءٍۗ اِنَّهُمْ لَكٰذِبُوْنَ   ( العنكبوت: ١٢ )

waqāla
وَقَالَ
പറയുന്നു
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
lilladhīna āmanū
لِلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരോട്
ittabiʿū
ٱتَّبِعُوا۟
നിങ്ങള്‍ പിന്‍പറ്റുവിന്‍
sabīlanā
سَبِيلَنَا
ഞങ്ങളുടെ മാര്‍ഗ്ഗം
walnaḥmil
وَلْنَحْمِلْ
ഞങ്ങള്‍ ഏറ്റെടുക്കയും ചെയ്യാം
khaṭāyākum
خَطَٰيَٰكُمْ
നിങ്ങളുടെ തെറ്റുകളെ
wamā hum
وَمَا هُم
അവരല്ലതാനും
biḥāmilīna
بِحَٰمِلِينَ
ഏറ്റെടുക്കുന്നവര്‍
min khaṭāyāhum
مِنْ خَطَٰيَٰهُم
അവരുടെ തെറ്റുകുറ്റങ്ങളില്‍നിന്നു
min shayin
مِّن شَىْءٍۖ
യാതൊന്നുംതന്നെ
innahum
إِنَّهُمْ
നിശ്ചയമായും അവര്‍
lakādhibūna
لَكَٰذِبُونَ
കളവു പറയുന്നവര്‍തന്നെ

സത്യനിഷേധികള്‍ സത്യവിശ്വാസികളോടു പറഞ്ഞു: ''നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗം പിന്തുടരുക. നിങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ ഏറ്റുകൊള്ളാം.'' എന്നാല്‍ അവരുടെ പാപങ്ങളില്‍നിന്ന് ഒന്നുംതന്നെ ഇവര്‍ ഏറ്റെടുക്കുകയില്ല. തീര്‍ച്ചയായും ഇവര്‍ കള്ളം പറയുന്നവരാണ്.

തഫ്സീര്‍

وَلَيَحْمِلُنَّ اَثْقَالَهُمْ وَاَثْقَالًا مَّعَ اَثْقَالِهِمْ وَلَيُسْـَٔلُنَّ يَوْمَ الْقِيٰمَةِ عَمَّا كَانُوْا يَفْتَرُوْنَ ࣖ   ( العنكبوت: ١٣ )

walayaḥmilunna
وَلَيَحْمِلُنَّ
നിശ്ചയമായും അവര്‍ ഏറ്റെടുക്കും, വഹിക്കേണ്ടിവരും, പേറും
athqālahum
أَثْقَالَهُمْ
തങ്ങളുടെ ഭാരങ്ങളെ
wa-athqālan
وَأَثْقَالًا
കുറെ ഭാരങ്ങളും
maʿa athqālihim
مَّعَ أَثْقَالِهِمْۖ
അവരുടെ ഭാരങ്ങളോടുകൂടി
walayus'alunna
وَلَيُسْـَٔلُنَّ
നിശ്ചയമായും അവര്‍ ചോദ്യം ചെയ്യപ്പെടും
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
ഖിയാമത്തു നാളില്‍
ʿammā kānū
عَمَّا كَانُوا۟
അവരായിരുന്നതിനെപ്പറ്റി
yaftarūna
يَفْتَرُونَ
കെട്ടിച്ചമച്ചിരുന്ന, കളവു കെട്ടിയിരുന്ന

തങ്ങളുടെ പാപഭാരങ്ങള്‍ അവര്‍ വഹിക്കുക തന്നെ ചെയ്യും. തങ്ങളുടെ പാപഭാരങ്ങളോടൊപ്പം വേറെയും പാപഭാരങ്ങളും അവര്‍ ചുമക്കേണ്ടിവരും. അവര്‍ കെട്ടിച്ചമച്ചതിനെപ്പറ്റി ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ തീര്‍ച്ചയായും അവരെ ചോദ്യംചെയ്യും.

തഫ്സീര്‍

وَلَقَدْ اَرْسَلْنَا نُوْحًا اِلٰى قَوْمِهٖ فَلَبِثَ فِيْهِمْ اَلْفَ سَنَةٍ اِلَّا خَمْسِيْنَ عَامًا ۗفَاَخَذَهُمُ الطُّوْفَانُ وَهُمْ ظٰلِمُوْنَ   ( العنكبوت: ١٤ )

walaqad arsalnā
وَلَقَدْ أَرْسَلْنَا
തീര്‍ച്ചയായും നാം അയക്കുകയുണ്ടായി
nūḥan
نُوحًا
നൂഹിനെ
ilā qawmihi
إِلَىٰ قَوْمِهِۦ
തന്റെ ജനതയിലേക്ക്‌
falabitha
فَلَبِثَ
എന്നിട്ടു അദ്ദേഹം കഴിഞ്ഞുകൂടി, താമസിച്ചു
fīhim
فِيهِمْ
അവരില്‍
alfa sanatin
أَلْفَ سَنَةٍ
ആയിരം കൊല്ലം
illā khamsīna
إِلَّا خَمْسِينَ
അമ്പതൊഴിച്ച്
ʿāman
عَامًا
സംവത്സരം
fa-akhadhahumu
فَأَخَذَهُمُ
എന്നിട്ടു അവര്‍ക്കു പിടിപെട്ടു
l-ṭūfānu
ٱلطُّوفَانُ
ജലപ്രളയം
wahum
وَهُمْ
അവരായിരിക്കെ
ẓālimūna
ظَٰلِمُونَ
അക്രമികള്‍

നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്കയച്ചു. തൊള്ളായിരത്തി അമ്പതുകൊല്ലം അദ്ദേഹം അവര്‍ക്കിടയില്‍ കഴിച്ചുകൂട്ടി. അവസാനം അവര്‍ അക്രമികളായിരിക്കെ ജലപ്രളയം അവരെ പിടികൂടി.

തഫ്സീര്‍

فَاَنْجَيْنٰهُ وَاَصْحٰبَ السَّفِيْنَةِ وَجَعَلْنٰهَآ اٰيَةً لِّلْعٰلَمِيْنَ   ( العنكبوت: ١٥ )

fa-anjaynāhu
فَأَنجَيْنَٰهُ
അപ്പോള്‍ നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി
wa-aṣḥāba l-safīnati
وَأَصْحَٰبَ ٱلسَّفِينَةِ
കപ്പലിലുള്ളവരെയും
wajaʿalnāhā
وَجَعَلْنَٰهَآ
നാമതിനെ ആക്കുകയും ചെയ്തു
āyatan
ءَايَةً
ഒരു ദൃഷ്ടാന്തം
lil'ʿālamīna
لِّلْعَٰلَمِينَ
ലോകര്‍ക്കു

അപ്പോള്‍ നാം അദ്ദേഹത്തെയും കപ്പലിലെ മറ്റുള്ളവരെയും രക്ഷപ്പെടുത്തി. അങ്ങനെയതിനെ ലോകര്‍ക്ക് ഒരു ദൃഷ്ടാന്തമാക്കി.

തഫ്സീര്‍

وَاِبْرٰهِيْمَ اِذْ قَالَ لِقَوْمِهِ اعْبُدُوا اللّٰهَ وَاتَّقُوْهُ ۗذٰلِكُمْ خَيْرٌ لَّكُمْ اِنْ كُنْتُمْ تَعْلَمُوْنَ   ( العنكبوت: ١٦ )

wa-ib'rāhīma
وَإِبْرَٰهِيمَ
ഇബ്രാഹീമിനെയും
idh qāla
إِذْ قَالَ
അദ്ദേഹം പറഞ്ഞപ്പോള്‍
liqawmihi
لِقَوْمِهِ
തന്റെ ജനതയോടു
uʿ'budū l-laha
ٱعْبُدُوا۟ ٱللَّهَ
നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍
wa-ittaqūhu
وَٱتَّقُوهُۖ
അവനെ സൂക്ഷിക്കുകയും ചെയ്യുവിന്‍
dhālikum
ذَٰلِكُمْ
അതാണ്‌
khayrun lakum
خَيْرٌ لَّكُمْ
നിങ്ങള്‍ക്കു നല്ലത്
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
taʿlamūna
تَعْلَمُونَ
നിങ്ങള്‍ അറിയുന്നു (എങ്കില്‍)

ഇബ്‌റാഹീമിനെയും നാം നമ്മുടെ ദൂതനായി നിയോഗിച്ചു. അദ്ദേഹം തന്റെ ജനതയോട് ഇങ്ങനെ പറഞ്ഞ സന്ദര്‍ഭം: ''നിങ്ങള്‍ അല്ലാഹുവിനു മാത്രം വഴിപ്പെടുക. അവനെ സൂക്ഷിക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ യാഥാര്‍ഥ്യം അറിയുന്നവരെങ്കില്‍!

തഫ്സീര്‍

اِنَّمَا تَعْبُدُوْنَ مِنْ دُوْنِ اللّٰهِ اَوْثَانًا وَّتَخْلُقُوْنَ اِفْكًا ۗاِنَّ الَّذِيْنَ تَعْبُدُوْنَ مِنْ دُوْنِ اللّٰهِ لَا يَمْلِكُوْنَ لَكُمْ رِزْقًا فَابْتَغُوْا عِنْدَ اللّٰهِ الرِّزْقَ وَاعْبُدُوْهُ وَاشْكُرُوْا لَهٗ ۗاِلَيْهِ تُرْجَعُوْنَ   ( العنكبوت: ١٧ )

innamā taʿbudūna
إِنَّمَا تَعْبُدُونَ
നിശ്ചയമായും നിങ്ങള്‍ ആരാധിക്കുന്നു
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനുപുറമെ
awthānan
أَوْثَٰنًا
ചില വിഗ്രഹങ്ങളെ
watakhluqūna
وَتَخْلُقُونَ
നിങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു, പടച്ചുണ്ടാക്കുന്നു
if'kan
إِفْكًاۚ
വ്യാജം
inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരുകൂട്ടര്‍
taʿbudūna
تَعْبُدُونَ
നിങ്ങള്‍ ആരാധിക്കുന്നു
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനു പുറമെ
lā yamlikūna
لَا يَمْلِكُونَ
അവര്‍ സ്വാധീനമാക്കുന്നില്ല, ഉടമയാക്കുന്നില്ല (ശക്തരല്ല)
lakum
لَكُمْ
നിങ്ങള്‍ക്കു
riz'qan
رِزْقًا
ആഹാരം, ഉപജീവനം
fa-ib'taghū
فَٱبْتَغُوا۟
അതുകൊണ്ടു നിങ്ങള്‍ അന്വേഷിക്കുവിന്‍
ʿinda l-lahi
عِندَ ٱللَّهِ
അല്ലാഹുവിങ്കല്‍
l-riz'qa
ٱلرِّزْقَ
ഉപജീവനം, ആഹാരം
wa-uʿ'budūhu
وَٱعْبُدُوهُ
അവനെ ആരാധിക്കയും ചെയ്യുവിന്‍
wa-ush'kurū lahu
وَٱشْكُرُوا۟ لَهُۥٓۖ
അവനോടു നന്ദികാണിക്കയും ചെയ്യുവിന്‍
ilayhi
إِلَيْهِ
അവങ്കലേക്കത്രെ, അവനിലേക്കുതന്നെ
tur'jaʿūna
تُرْجَعُونَ
നിങ്ങള്‍ മടക്കപ്പെടുന്നു

''അല്ലാഹുവെവിട്ട് നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്നത് ചില വിഗ്രഹങ്ങളെയാണ്. നിങ്ങള്‍ കള്ളം കെട്ടിയുണ്ടാക്കുകയാണ്. അല്ലാഹുവെവിട്ട് നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്നവയ്ക്ക് നിങ്ങള്‍ക്കാവശ്യമായ ഉപജീവനം തരാന്‍പോലും കഴിയില്ല. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോട് ഉപജീവനം തേടുക. അവനു മാത്രം വഴിപ്പെടുക. അവനോടു നന്ദികാണിക്കുക. നിങ്ങളൊക്കെ മടങ്ങിയെത്തുക അവന്റെ അടുത്തേക്കാണ്.

തഫ്സീര്‍

وَاِنْ تُكَذِّبُوْا فَقَدْ كَذَّبَ اُمَمٌ مِّنْ قَبْلِكُمْ ۗوَمَا عَلَى الرَّسُوْلِ اِلَّا الْبَلٰغُ الْمُبِيْنُ   ( العنكبوت: ١٨ )

wa-in tukadhibū
وَإِن تُكَذِّبُوا۟
നിങ്ങള്‍ വ്യാജമാക്കുന്ന പക്ഷം
faqad kadhaba
فَقَدْ كَذَّبَ
എന്നാല്‍ കളവാക്കിയിട്ടുണ്ട്
umamun
أُمَمٌ
പല സമുദായങ്ങള്‍
min qablikum
مِّن قَبْلِكُمْۖ
നിങ്ങള്‍ക്കു മുമ്പ്
wamā ʿalā l-rasūli
وَمَا عَلَى ٱلرَّسُولِ
റസൂലിന്റെമേല്‍ ഇല്ല
illā l-balāghu
إِلَّا ٱلْبَلَٰغُ
എത്തിച്ചുകൊടുക്കല്‍ (പ്രബോധനം) അല്ലാതെ
l-mubīnu
ٱلْمُبِينُ
സ്പഷ്ടമായ

''നിങ്ങളിത് കള്ളമാക്കി തള്ളുകയാണെങ്കില്‍ നിങ്ങള്‍ക്കുമുമ്പുള്ള പല സമുദായങ്ങളും അങ്ങനെ കള്ളമാക്കിയിട്ടുണ്ട്. സന്ദേശം വ്യക്തമായി എത്തിച്ചുതരിക എന്നതല്ലാതെ മറ്റു ബാധ്യതയൊന്നും ദൈവദൂതനില്ല.

തഫ്സീര്‍

اَوَلَمْ يَرَوْا كَيْفَ يُبْدِئُ اللّٰهُ الْخَلْقَ ثُمَّ يُعِيْدُهٗ ۗاِنَّ ذٰلِكَ عَلَى اللّٰهِ يَسِيْرٌ   ( العنكبوت: ١٩ )

awalam yaraw
أَوَلَمْ يَرَوْا۟
അവര്‍ കാണുന്നില്ലേ, കണ്ടിട്ടില്ലേ
kayfa
كَيْفَ
എങ്ങിനെയാണ്
yub'di-u l-lahu
يُبْدِئُ ٱللَّهُ
അല്ലാഹു ആദ്യമായുണ്ടാക്കുന്നതു, ആരംഭമാക്കുന്നതു
l-khalqa
ٱلْخَلْقَ
സൃഷ്ടിയെ
thumma
ثُمَّ
പിന്നെ
yuʿīduhu
يُعِيدُهُۥٓۚ
അവനതു ആവര്‍ത്തിക്കുന്നു, മടക്കിയുണ്ടാക്കുന്നു
inna dhālika
إِنَّ ذَٰلِكَ
നിശ്ചയമായും അതു
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്റെമേല്‍
yasīrun
يَسِيرٌ
നിസ്സാരമാണ്

അവര്‍ ചിന്തിച്ചുനോക്കിയിട്ടില്ലേ? അല്ലാഹു എങ്ങനെ സൃഷ്ടികര്‍മം തുടങ്ങുന്നുവെന്ന്. പിന്നീട് എങ്ങനെ അതാവര്‍ത്തിക്കുന്നുവെന്നും. തീര്‍ച്ചയായും അല്ലാഹുവിന് അത് ഒട്ടും പ്രയാസകരമല്ല.

തഫ്സീര്‍

قُلْ سِيْرُوْا فِى الْاَرْضِ فَانْظُرُوْا كَيْفَ بَدَاَ الْخَلْقَ ثُمَّ اللّٰهُ يُنْشِئُ النَّشْاَةَ الْاٰخِرَةَ ۗاِنَّ اللّٰهَ عَلٰى كُلِّ شَيْءٍ قَدِيْرٌ ۚ  ( العنكبوت: ٢٠ )

qul
قُلْ
പറയുക
sīrū
سِيرُوا۟
നിങ്ങള്‍ സഞ്ചരിക്കുവിന്‍, നടക്കുവിന്‍
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
fa-unẓurū
فَٱنظُرُوا۟
എന്നിട്ട് നോക്കുവിന്‍
kayfa
كَيْفَ
എങ്ങിനെയാണ്
bada-a
بَدَأَ
അവന്‍ ആരംഭിച്ചിരിക്കുന്നതു, ആദ്യം ചെയ്തതു
l-khalqa
ٱلْخَلْقَۚ
സൃഷ്ടിയെ
thumma l-lahu
ثُمَّ ٱللَّهُ
പിന്നീടു അല്ലാഹു
yunshi-u
يُنشِئُ
ഉത്‌ഭവിപ്പിക്കുന്നു
l-nashata l-ākhirata
ٱلنَّشْأَةَ ٱلْءَاخِرَةَۚ
അവസാനത്തെ ഉത്‌ഭവിപ്പിക്കല്‍, ഉണ്ടാക്കല്‍
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തിനും
qadīrun
قَدِيرٌ
കഴിവുള്ളവനാണ്‌

പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ; എന്നിട്ട് അല്ലാഹു എങ്ങനെ സൃഷ്ടി ആരംഭിച്ചുവെന്ന് നോക്കൂ. പിന്നീട് അല്ലാഹു വീണ്ടുമൊരിക്കല്‍കൂടി സൃഷ്ടിക്കുന്നതെങ്ങനെയെന്നും. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ; തീര്‍ച്ച.

തഫ്സീര്‍