Skip to main content

وَاتَّقُوا النَّارَ الَّتِيْٓ اُعِدَّتْ لِلْكٰفِرِيْنَ ۚ   ( آل عمران: ١٣١ )

wa-ittaqū
وَٱتَّقُوا۟
നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍
l-nāra
ٱلنَّارَ
നരകത്തെ
allatī uʿiddat
ٱلَّتِىٓ أُعِدَّتْ
ഒരുക്കിവെക്കപ്പെട്ടതായ
lil'kāfirīna
لِلْكَٰفِرِينَ
അവിശ്വാസികള്‍ക്കുവേണ്ടി

സത്യനിഷേധികള്‍ക്കായി ഒരുക്കിയ നരകത്തീയിനെ സൂക്ഷിക്കുക.

തഫ്സീര്‍

وَاَطِيْعُوا اللّٰهَ وَالرَّسُوْلَ لَعَلَّكُمْ تُرْحَمُوْنَۚ   ( آل عمران: ١٣٢ )

wa-aṭīʿū
وَأَطِيعُوا۟
നിങ്ങള്‍ അനുസരിക്കുക (വഴിപ്പെടുക)യും ചെയ്യുവിന്‍
l-laha
ٱللَّهَ
അല്ലാഹുവെ
wal-rasūla
وَٱلرَّسُولَ
റസൂലിനെയും
laʿallakum
لَعَلَّكُمْ
നിങ്ങളായേക്കാം, ആകുവാന്‍
tur'ḥamūna
تُرْحَمُونَ
നിങ്ങള്‍ക്ക് (നിങ്ങളോട്) കരുണ ചെയ്യപ്പെടും

നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങള്‍ക്ക് ദിവ്യകാരുണ്യം കിട്ടിയേക്കാം.

തഫ്സീര്‍

۞ وَسَارِعُوْٓا اِلٰى مَغْفِرَةٍ مِّنْ رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمٰوٰتُ وَالْاَرْضُۙ اُعِدَّتْ لِلْمُتَّقِيْنَۙ  ( آل عمران: ١٣٣ )

wasāriʿū
وَسَارِعُوٓا۟
നിങ്ങള്‍ (അന്യോന്യം) ധൃതിപ്പെട്ട് വരുകയും (ബദ്ധപ്പാട് കാണിക്കുക- ഉത്സാഹം കാട്ടുകയും) ചെയ്യുവിന്‍
ilā maghfiratin
إِلَىٰ مَغْفِرَةٍ
പാപമോചനത്തിലേക്ക്
min rabbikum
مِّن رَّبِّكُمْ
നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള
wajannatin
وَجَنَّةٍ
ഒരു സ്വര്‍ഗത്തിലേക്കും
ʿarḍuhā
عَرْضُهَا
അതിന്‍റെ വിസ്താരം, വീതി
l-samāwātu
ٱلسَّمَٰوَٰتُ
ആകാശ ങ്ങളാകുന്നു
wal-arḍu
وَٱلْأَرْضُ
ഭൂമിയും
uʿiddat
أُعِدَّتْ
അത് ഒരുക്ക (തയ്യാറാക്ക)പ്പെട്ടിരിക്കുന്നു
lil'muttaqīna
لِلْمُتَّقِينَ
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്, ഭയഭക്തന്മാര്‍ക്ക്

നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടാനായി ധൃതിയില്‍ മുന്നോട്ടുവരിക. ഭക്തന്മാര്‍ക്കായി തയ്യാറാക്കിയതാണത്.

തഫ്സീര്‍

الَّذِيْنَ يُنْفِقُوْنَ فِى السَّرَّۤاءِ وَالضَّرَّۤاءِ وَالْكَاظِمِيْنَ الْغَيْظَ وَالْعَافِيْنَ عَنِ النَّاسِۗ وَاللّٰهُ يُحِبُّ الْمُحْسِنِيْنَۚ   ( آل عمران: ١٣٤ )

alladhīna yunfiqūna
ٱلَّذِينَ يُنفِقُونَ
ചിലവഴിക്കുന്നവര്‍
fī l-sarāi
فِى ٱلسَّرَّآءِ
സന്തോഷാവസ്ഥയില്‍, സന്തോഷത്തില്‍
wal-ḍarāi
وَٱلضَّرَّآءِ
കഷ്ടാവസ്ഥയിലും, സന്താപത്തിലും
wal-kāẓimīna
وَٱلْكَٰظِمِينَ
ഒതുക്കി (മൂടി) വെക്കുന്നവരും
l-ghayẓa
ٱلْغَيْظَ
കോപത്തെ, ക്ലേശം, കഠിന കോപം
wal-ʿāfīna
وَٱلْعَافِينَ
മാപ്പ് നല്‍കുന്നവരും
ʿani l-nāsi
عَنِ ٱلنَّاسِۗ
മനുഷ്യര്‍ക്ക്, മനുഷ്യരെപ്പറ്റി
wal-lahu
وَٱللَّهُ
അല്ലാഹു, അല്ലാഹുവാകട്ടെ
yuḥibbu
يُحِبُّ
സ്‌നേഹിക്കുന്നു, ഇഷ്ടപ്പെടും
l-muḥ'sinīna
ٱلْمُحْسِنِينَ
നന്മ (പുണ്യം) ചെയ്യുന്നവരെ

ധന്യതയിലും ദാരിദ്ര്യത്തിലും ധനം ചെലവഴിക്കുന്നവരും കോപം കടിച്ചിറക്കുന്നവരുമാണവര്‍; ജനങ്ങളോട് വിട്ടുവീഴ്ച കാണിക്കുന്നവരും. സല്‍സ്വഭാവികളെ അല്ലാഹു ഇഷ്ടപ്പെടുന്നു.

തഫ്സീര്‍

وَالَّذِيْنَ اِذَا فَعَلُوْا فَاحِشَةً اَوْ ظَلَمُوْٓا اَنْفُسَهُمْ ذَكَرُوا اللّٰهَ فَاسْتَغْفَرُوْا لِذُنُوْبِهِمْۗ وَمَنْ يَّغْفِرُ الذُّنُوْبَ اِلَّا اللّٰهُ ۗ وَلَمْ يُصِرُّوْا عَلٰى مَا فَعَلُوْا وَهُمْ يَعْلَمُوْنَ   ( آل عمران: ١٣٥ )

wa-alladhīna
وَٱلَّذِينَ
യാതൊരു കൂട്ടരും
idhā faʿalū
إِذَا فَعَلُوا۟
അവര്‍ ചെയ്താല്‍
fāḥishatan
فَٰحِشَةً
വല്ല (ഒരു) നീചകൃത്യം
aw ẓalamū
أَوْ ظَلَمُوٓا۟
അല്ലെങ്കില്‍ അവര്‍ അക്രമം ചെയ്താല്‍
anfusahum
أَنفُسَهُمْ
തങ്ങളോട് തന്നെ, സ്വന്തങ്ങളോട്
dhakarū
ذَكَرُوا۟
അവര്‍ ഓര്‍മിക്കുന്നതാണ്
l-laha
ٱللَّهَ
അല്ലാഹുവിനെ
fa-is'taghfarū
فَٱسْتَغْفَرُوا۟
എന്നിട്ട് (അങ്ങനെ) അവര്‍ പാപമോചനം തേടും
lidhunūbihim
لِذُنُوبِهِمْ
തങ്ങളുടെ പാപങ്ങള്‍ക്ക്
waman yaghfiru
وَمَن يَغْفِرُ
ആര്‍ പൊറുക്കും
l-dhunūba
ٱلذُّنُوبَ
പാപങ്ങളെ
illā l-lahu
إِلَّا ٱللَّهُ
അല്ലാഹു അല്ലാതെ
walam yuṣirrū
وَلَمْ يُصِرُّوا۟
അവര്‍ ശഠിച്ചു (വേറിടാതെ) നില്‍ക്കുകയുമില്ല
ʿalā mā faʿalū
عَلَىٰ مَا فَعَلُوا۟
തങ്ങള്‍ ചെയ്‌തതിൽ
wahum yaʿlamūna
وَهُمْ يَعْلَمُونَ
അവര്‍ അറിഞ്ഞുകൊണ്ട്

വല്ല നീചകൃത്യവും ചെയ്യുകയോ, തങ്ങളോടുതന്നെ എന്തെങ്കിലും അക്രമം കാണിക്കുകയോ ചെയ്താല്‍ അപ്പോള്‍തന്നെ അല്ലാഹുവെ ഓര്‍ക്കുന്നവരാണവര്‍; തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പിരക്കുന്നവരും. പാപങ്ങള്‍ പൊറുക്കാന്‍ അല്ലാഹുവല്ലാതെ ആരുണ്ട്? അവരൊരിക്കലും തങ്ങള്‍ ചെയ്തുപോയ തെറ്റുകളില്‍ ബോധപൂര്‍വം ഉറച്ചുനില്‍ക്കുകയില്ല.

തഫ്സീര്‍

اُولٰۤىِٕكَ جَزَاۤؤُهُمْ مَّغْفِرَةٌ مِّنْ رَّبِّهِمْ وَجَنّٰتٌ تَجْرِيْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِيْنَ فِيْهَا ۗ وَنِعْمَ اَجْرُ الْعٰمِلِيْنَۗ  ( آل عمران: ١٣٦ )

ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
jazāuhum
جَزَآؤُهُم
അവരുടെ പ്രതിഫലം
maghfiratun
مَّغْفِرَةٌ
പാപമോചനമാണ്
min rabbihim
مِّن رَّبِّهِمْ
തങ്ങളുടെ റബ്ബിങ്കല്‍ നിന്ന്
wajannātun
وَجَنَّٰتٌ
സ്വര്‍ഗങ്ങളും
tajrī
تَجْرِى
സഞ്ചരിക്കും, ഒഴുകും
min taḥtihā
مِن تَحْتِهَا
അതിന്‍റെ അടിയിലൂടെ
l-anhāru
ٱلْأَنْهَٰرُ
അരുവികള്‍, നദികള്‍
khālidīna
خَٰلِدِينَ
സ്ഥിരവാസികളായിക്കൊണ്ട്
fīhā
فِيهَاۚ
അതില്‍
waniʿ'ma
وَنِعْمَ
എത്രയോ (വളരെ) നല്ലത്
ajru
أَجْرُ
പ്രതിഫലം
l-ʿāmilīna
ٱلْعَٰمِلِينَ
പ്രവര്‍ത്തിക്കുന്നവരുടെ

അവര്‍ക്കുള്ള പ്രതിഫലം, തങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനവും താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുമാണ്. അവരതില്‍ സ്ഥിരവാസികളായിരിക്കും. സല്‍ക്കര്‍മികള്‍ക്കുള്ള പ്രതിഫലം എത്ര മഹത്തരം!

തഫ്സീര്‍

قَدْ خَلَتْ مِنْ قَبْلِكُمْ سُنَنٌۙ فَسِيْرُوْا فِى الْاَرْضِ فَانْظُرُوْا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِيْنَ   ( آل عمران: ١٣٧ )

qad khalat
قَدْ خَلَتْ
കഴിഞ്ഞുപോയിട്ടുണ്ട്
min qablikum
مِن قَبْلِكُمْ
നിങ്ങള്‍ക്ക്മുമ്പ്
sunanun
سُنَنٌ
പല നടപടിക്രമങ്ങള്‍, സമ്പ്രദായങ്ങള്‍, ചര്യകള്‍
fasīrū
فَسِيرُوا۟
എന്നാല്‍ നിങ്ങള്‍ സഞ്ചരിക്കുവി ന്‍, നടക്കുവിന്‍
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
fa-unẓurū
فَٱنظُرُوا۟
എന്നിട്ട് നിങ്ങള്‍ നോക്കുവിന്‍
kayfa kāna
كَيْفَ كَانَ
എങ്ങനെ ആയിരുന്നുവെന്ന്
ʿāqibatu
عَٰقِبَةُ
പര്യവസാനം
l-mukadhibīna
ٱلْمُكَذِّبِينَ
വ്യാജമാക്കിയവരുടെ

നിങ്ങള്‍ക്കുമുമ്പ് എന്തെല്ലാം നടപടിക്രമങ്ങള്‍ ഇവിടെ കഴിഞ്ഞുപോയിട്ടുണ്ട്! അതിനാല്‍ നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിച്ച് സത്യനിഷേധികളുടെ ഒടുക്കം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുക.

തഫ്സീര്‍

هٰذَا بَيَانٌ لِّلنَّاسِ وَهُدًى وَّمَوْعِظَةٌ لِّلْمُتَّقِيْنَ   ( آل عمران: ١٣٨ )

hādhā bayānun
هَٰذَا بَيَانٌ
ഇത് വിവരണമാകുന്നു
lilnnāsi
لِّلنَّاسِ
മനുഷ്യര്‍ക്ക്
wahudan
وَهُدًى
മാര്‍ഗദര്‍ശനമാകുന്നു
wamawʿiẓatun
وَمَوْعِظَةٌ
സദുപദേശവും
lil'muttaqīna
لِّلْمُتَّقِينَ
സൂക്ഷ്മത പാലക്കുന്നവര്‍ക്ക്

ഇത് സകല ജനത്തോടുമുള്ള വിളംബരമാണ്. ദൈവഭക്തര്‍ക്കുള്ള മാര്‍ഗദര്‍ശനവും സദുപദേശവും.

തഫ്സീര്‍

وَلَا تَهِنُوْا وَلَا تَحْزَنُوْا وَاَنْتُمُ الْاَعْلَوْنَ اِنْ كُنْتُمْ مُّؤْمِنِيْنَ   ( آل عمران: ١٣٩ )

walā tahinū
وَلَا تَهِنُوا۟
നിങ്ങള്‍ ദുര്‍ബ്ബലരാവരുത്, അധൈര്യപ്പെടരുത്
walā taḥzanū
وَلَا تَحْزَنُوا۟
നിങ്ങള്‍ വ്യസനിക്കുകയുമരുത്
wa-antumu
وَأَنتُمُ
നിങ്ങള്‍ (തന്നെ)
l-aʿlawna
ٱلْأَعْلَوْنَ
അധികം (ഏറ്റവും) ഉന്നതന്‍മാര്‍
in kuntum
إِن كُنتُم
നിങ്ങളാകുന്നുവെങ്കില്‍
mu'minīna
مُّؤْمِنِينَ
സത്യവിശ്വാസികള്‍

നിങ്ങള്‍ ദുര്‍ബലരോ ദുഃഖിതരോ ആവരുത്. നിങ്ങള്‍ തന്നെയാണ് അത്യുന്നതര്‍; നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍!

തഫ്സീര്‍

اِنْ يَّمْسَسْكُمْ قَرْحٌ فَقَدْ مَسَّ الْقَوْمَ قَرْحٌ مِّثْلُهٗ ۗوَتِلْكَ الْاَيَّامُ نُدَاوِلُهَا بَيْنَ النَّاسِۚ وَلِيَعْلَمَ اللّٰهُ الَّذِيْنَ اٰمَنُوْا وَيَتَّخِذَ مِنْكُمْ شُهَدَاۤءَ ۗوَاللّٰهُ لَا يُحِبُّ الظّٰلِمِيْنَۙ  ( آل عمران: ١٤٠ )

in yamsaskum
إِن يَمْسَسْكُمْ
നിങ്ങളെ സ്പര്‍ശിക്കുന്നെങ്കില്‍, നിങ്ങള്‍ക്ക് ബാധിക്കുന്നെങ്കില്‍
qarḥun
قَرْحٌ
വല്ല മുറിവും, പരിക്കും
faqad massa
فَقَدْ مَسَّ
എന്നാല്‍ സ്പര്‍ശിച്ചിട്ടുണ്ട്, ബാധിച്ചിട്ടുണ്ട്
l-qawma
ٱلْقَوْمَ
(ആ) ജനങ്ങള്‍ക്ക്
qarḥun mith'luhu
قَرْحٌ مِّثْلُهُۥۚ
അതുപോലുള്ള മുറിവ്
watil'ka l-ayāmu
وَتِلْكَ ٱلْأَيَّامُ
ആ നാളുകള്‍, ദിവസങ്ങള്‍
nudāwiluhā
نُدَاوِلُهَا
നാമവയെ കൈമാറ്റം ചെയ്യുന്നു
bayna l-nāsi
بَيْنَ ٱلنَّاسِ
മനുഷ്യര്‍ക്കിടയില്‍
waliyaʿlama l-lahu
وَلِيَعْلَمَ ٱللَّهُ
അല്ലാഹു അറിയുവാനും
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരെ
wayattakhidha
وَيَتَّخِذَ
അവന്‍ ഉണ്ടാക്കു (ഏര്‍പ്പെടുത്തു)വാനും
minkum
مِنكُمْ
നിങ്ങളില്‍ നിന്ന്
shuhadāa
شُهَدَآءَۗ
സാക്ഷികളെ
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
lā yuḥibbu
لَا يُحِبُّ
സ്‌നേഹിക്കുക (ഇഷ്ടപ്പെടുക)യില്ല
l-ẓālimīna
ٱلظَّٰلِمِينَ
അക്രമികളെ

നിങ്ങള്‍ക്കിപ്പോള്‍ ക്ഷതം പറ്റിയിട്ടുണ്ടെങ്കില്‍ അതുപോലെ മുമ്പ് ആ ജനത്തിനും ക്ഷതമേറ്റിട്ടുണ്ട്. ആ ദിനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ മാറിമാറി വരാന്‍ ഇടയാക്കും. അല്ലാഹുവിന് സത്യവിശ്വാസികളെ വേര്‍തിരിച്ചെടുക്കാനാണത്. നിങ്ങളില്‍നിന്ന് രക്തസാക്ഷികളെ സൃഷ്ടിക്കാനും. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല.

തഫ്സീര്‍