Skip to main content

لَقَدْ كَانَ لَكُمْ فِيْ رَسُوْلِ اللّٰهِ اُسْوَةٌ حَسَنَةٌ لِّمَنْ كَانَ يَرْجُوا اللّٰهَ وَالْيَوْمَ الْاٰخِرَ وَذَكَرَ اللّٰهَ كَثِيْرًاۗ  ( الأحزاب: ٢١ )

laqad kāna
لَّقَدْ كَانَ
തീര്‍ച്ചയായും ഉണ്ടായിരുന്നു, ഉണ്ടായിട്ടുണ്ട്
lakum
لَكُمْ
നിങ്ങള്‍ക്കു
fī rasūli l-lahi
فِى رَسُولِ ٱللَّهِ
അല്ലാഹുവിന്‍റെ റസൂലില്‍
us'watun
أُسْوَةٌ
മാതൃക, പിന്‍തുടര്‍ച്ച
ḥasanatun
حَسَنَةٌ
നല്ലതായ
liman
لِّمَن
യാതൊരുവര്‍ക്കു
kāna yarjū
كَانَ يَرْجُوا۟
പ്രതീക്ഷിച്ചു (ഭയപ്പെട്ടു) കൊണ്ടിരിക്കുന്ന
l-laha
ٱللَّهَ
അല്ലാഹുവിനെ
wal-yawma l-ākhira
وَٱلْيَوْمَ ٱلْءَاخِرَ
അന്ത്യനാളിനെയും
wadhakara
وَذَكَرَ
ഓര്‍മ്മിക്കുകയും ചെയ്ത
l-laha
ٱللَّهَ
അല്ലാഹുവിനെ
kathīran
كَثِيرًا
ധാരാളം, വളരെ

സംശയമില്ല; നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ മികച്ച മാതൃകയുണ്ട്. അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷയര്‍പ്പിച്ചവര്‍ക്കാണിത്. അല്ലാഹുവെ ധാരാളമായി ഓര്‍ക്കുന്നവര്‍ക്കും.

തഫ്സീര്‍

وَلَمَّا رَاَ الْمُؤْمِنُوْنَ الْاَحْزَابَۙ قَالُوْا هٰذَا مَا وَعَدَنَا اللّٰهُ وَرَسُوْلُهٗ وَصَدَقَ اللّٰهُ وَرَسُوْلُهٗ ۖوَمَا زَادَهُمْ اِلَّآ اِيْمَانًا وَّتَسْلِيْمًاۗ   ( الأحزاب: ٢٢ )

walammā raā
وَلَمَّا رَءَا
കണ്ടപ്പോള്‍
l-mu'minūna
ٱلْمُؤْمِنُونَ
സത്യവിശ്വാസികള്‍
l-aḥzāba
ٱلْأَحْزَابَ
കക്ഷികളെ, സംഘങ്ങളെ
qālū
قَالُوا۟
അവര്‍ പറഞ്ഞു
hādhā
هَٰذَا
ഇതു
mā waʿadanā
مَا وَعَدَنَا
നമ്മോട് വാഗ്ദാനം ചെയ്തതാണ്
l-lahu warasūluhu
ٱللَّهُ وَرَسُولُهُۥ
അല്ലാഹുവും അവന്‍റെ റസൂലും
waṣadaqa l-lahu
وَصَدَقَ ٱللَّهُ
അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു
warasūluhu
وَرَسُولُهُۥۚ
അവന്‍റെ റസൂലും
wamā zādahum
وَمَا زَادَهُمْ
അതവര്‍ക്കു വര്‍ദ്ധിപ്പിച്ചതുമില്ല
illā īmānan
إِلَّآ إِيمَٰنًا
വിശ്വാസത്തെയല്ലാതെ
wataslīman
وَتَسْلِيمًا
അനുസരണത്തെയും

സത്യവിശ്വാസികള്‍ സഖ്യസേനയെ കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞു: ''ഇത് അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തതു തന്നെയാണ്. അല്ലാഹുവും അവന്റെ ദൂതനും പറഞ്ഞത് തീര്‍ത്തും സത്യമാണ്.'' ആ സംഭവം അവരുടെ വിശ്വാസവും സമര്‍പ്പണ സന്നദ്ധതയും വര്‍ധിപ്പിക്കുകയാണുണ്ടായത്.

തഫ്സീര്‍

مِنَ الْمُؤْمِنِيْنَ رِجَالٌ صَدَقُوْا مَا عَاهَدُوا اللّٰهَ عَلَيْهِ ۚ فَمِنْهُمْ مَّنْ قَضٰى نَحْبَهٗۙ وَمِنْهُمْ مَّنْ يَّنْتَظِرُ ۖوَمَا بَدَّلُوْا تَبْدِيْلًاۙ   ( الأحزاب: ٢٣ )

mina l-mu'minīna
مِّنَ ٱلْمُؤْمِنِينَ
സത്യവിശ്വാസികളിലുണ്ടു
rijālun
رِجَالٌ
ചില പുരുഷന്‍മാര്‍
ṣadaqū
صَدَقُوا۟
അവര്‍ സത്യമാക്കി
مَا
യാതൊന്നിനെ
ʿāhadū l-laha
عَٰهَدُوا۟ ٱللَّهَ
അവര്‍ അല്ലാഹുവിനോടു ഉടമ്പടി ചെയ്തിരിക്കുന്നു
ʿalayhi
عَلَيْهِۖ
അതിന്‍റെ മേല്‍
famin'hum
فَمِنْهُم
അങ്ങനെ അവരിലുണ്ടു
man qaḍā
مَّن قَضَىٰ
നിര്‍വ്വഹിച്ചവര്‍
naḥbahu
نَحْبَهُۥ
തന്‍റെ നേര്‍ച്ച, ആവശ്യം (കര്‍ത്തവ്യം)
wamin'hum
وَمِنْهُم
അവരിലുണ്ടു
man yantaẓiru
مَّن يَنتَظِرُۖ
നോക്കിപ്പാര്‍ക്കുന്നവര്‍, കാത്തിരിക്കുന്നവര്‍
wamā baddalū
وَمَا بَدَّلُوا۟
അവര്‍ മാറ്റം വരുത്തിയതുമില്ല
tabdīlan
تَبْدِيلًا
ഒരു മാറ്റം വരുത്തലും

സത്യവിശ്വാസികളില്‍ അല്ലാഹുവുമായി ചെയ്ത കരാറിന്റെ കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന ചിലരുണ്ട്. അങ്ങനെ തങ്ങളുടെ പ്രതിജ്ഞ പൂര്‍ത്തീകരിച്ചവര്‍ അവരിലുണ്ട്. അതിനായി അവസരം പാര്‍ത്തിരിക്കുന്നവരുമുണ്ട്. ആ കരാറിലൊരു മാറ്റവും അവര്‍ വരുത്തിയിട്ടില്ല.

തഫ്സീര്‍

لِيَجْزِيَ اللّٰهُ الصّٰدِقِيْنَ بِصِدْقِهِمْ وَيُعَذِّبَ الْمُنٰفِقِيْنَ اِنْ شَاۤءَ اَوْ يَتُوْبَ عَلَيْهِمْ ۗاِنَّ اللّٰهَ كَانَ غَفُوْرًا رَّحِيْمًاۚ   ( الأحزاب: ٢٤ )

liyajziya l-lahu
لِّيَجْزِىَ ٱللَّهُ
അല്ലാഹു പ്രതിഫലം നല്‍കുവാന്‍വേണ്ടി
l-ṣādiqīna
ٱلصَّٰدِقِينَ
സത്യവാന്‍മാര്‍ക്കു
biṣid'qihim
بِصِدْقِهِمْ
അവരുടെ സത്യതക്ക്
wayuʿadhiba
وَيُعَذِّبَ
അവന്‍ ശിക്ഷിക്കുവാനും
l-munāfiqīna
ٱلْمُنَٰفِقِينَ
കപടവിശ്വാസികളെ
in shāa
إِن شَآءَ
അവന്‍ ഉദ്ദേശിച്ചാല്‍
aw yatūba
أَوْ يَتُوبَ
അല്ലെങ്കില്‍ പശ്ചാത്താപം സ്വീകരിക്കാനും
ʿalayhim
عَلَيْهِمْۚ
അവരുടെമേല്‍
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
kāna ghafūran
كَانَ غَفُورًا
വളരെ പൊറുക്കുന്നവനാകുന്നു
raḥīman
رَّحِيمًا
കരുണാനിധിയാകുന്നു

സത്യസന്ധര്‍ക്ക് തങ്ങളുടെ സത്യതക്കുള്ള പ്രതിഫലം നല്‍കാനാണിത്. അല്ലാഹു ഇച്ഛിക്കുന്നുവെങ്കില്‍ കപടവിശ്വാസികളെ ശിക്ഷിക്കാനും. അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കാനും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.

തഫ്സീര്‍

وَرَدَّ اللّٰهُ الَّذِيْنَ كَفَرُوْا بِغَيْظِهِمْ لَمْ يَنَالُوْا خَيْرًا ۗوَكَفَى اللّٰهُ الْمُؤْمِنِيْنَ الْقِتَالَ ۗوَكَانَ اللّٰهُ قَوِيًّا عَزِيْزًاۚ   ( الأحزاب: ٢٥ )

waradda l-lahu
وَرَدَّ ٱللَّهُ
അല്ലാഹു മടക്കുകയും (തടയുകയും) ചെയ്തു
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരെ
bighayẓihim
بِغَيْظِهِمْ
അവരുടെ ക്ലേശത്തോടെ, കോപത്തോടെ
lam yanālū
لَمْ يَنَالُوا۟
അവര്‍ നേടാതെ, അവര്‍ പ്രാപിച്ചില്ല
khayran
خَيْرًاۚ
ഒരു ഗുണവും
wakafā l-lahu
وَكَفَى ٱللَّهُ
അല്ലാഹു മതിയാക്കുക (തടുക്കുക)യും ചെയ്തു
l-mu'minīna
ٱلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്കു
l-qitāla
ٱلْقِتَالَۚ
യുദ്ധം
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നു
qawiyyan
قَوِيًّا
ശക്തന്‍
ʿazīzan
عَزِيزًا
പ്രതാപശാലി

സത്യനിഷേധികളെ അവരുടെ കോപാഗ്നിയോടെത്തന്നെ യുദ്ധരംഗത്തുനിന്ന് അല്ലാഹു തിരിച്ചയച്ചു. അവര്‍ക്കൊട്ടും നേട്ടം കിട്ടിയില്ല. സത്യവിശ്വാസികള്‍ക്ക് വേണ്ടി പൊരുതാന്‍ അല്ലാഹു തന്നെ മതി. അല്ലാഹു ഏറെ കരുത്തനും പ്രതാപിയുമാണ്.

തഫ്സീര്‍

وَاَنْزَلَ الَّذِيْنَ ظَاهَرُوْهُمْ مِّنْ اَهْلِ الْكِتٰبِ مِنْ صَيَاصِيْهِمْ وَقَذَفَ فِيْ قُلُوْبِهِمُ الرُّعْبَ فَرِيْقًا تَقْتُلُوْنَ وَتَأْسِرُوْنَ فَرِيْقًاۚ   ( الأحزاب: ٢٦ )

wa-anzala
وَأَنزَلَ
അവന്‍ ഇറക്കുകയും ചെയ്തു
alladhīna ẓāharūhum
ٱلَّذِينَ ظَٰهَرُوهُم
അവര്‍ക്കു പിന്‍തുണ നല്‍കിയവരെ, സഹകരിച്ചവരെ
min ahli l-kitābi
مِّنْ أَهْلِ ٱلْكِتَٰبِ
വേദക്കാരില്‍നിന്നുള്ള
min ṣayāṣīhim
مِن صَيَاصِيهِمْ
അവരുടെ കോട്ടകകളില്‍നിന്നു
waqadhafa
وَقَذَفَ
അവന്‍ ഇടുകയും ചെയ്തു
fī qulūbihimu
فِى قُلُوبِهِمُ
അവരുടെ ഹൃദയങ്ങളില്‍
l-ruʿ'ba
ٱلرُّعْبَ
ഭീതി, ഭയപ്പാടു
farīqan
فَرِيقًا
ഒരുവിഭാഗത്തെ, സംഘത്തെ
taqtulūna
تَقْتُلُونَ
നിങ്ങള്‍ കൊലപ്പെടുത്തുന്നു
watasirūna
وَتَأْسِرُونَ
നിങ്ങള്‍ തടങ്ങലിലാക്കുക (ചിറപിടിക്കുക)യും ചെയ്യുന്നു
farīqan
فَرِيقًا
ഒരു വിഭാഗത്തെ

വേദക്കാരില്‍ ചിലര്‍ ശത്രുസൈന്യത്തെ സഹായിച്ചു. അല്ലാഹു അവരെ അവരുടെ കോട്ടകളില്‍ നിന്ന് ഇറക്കിവിട്ടു. അവരുടെ ഹൃദയങ്ങളില്‍ ഭയം കോരിയിടുകയും ചെയ്തു. അവരില്‍ ചിലരെ നിങ്ങള്‍ കൊല്ലുന്നു. മറ്റു ചിലരെ തടവിലാക്കുകയും ചെയ്യുന്നു.

തഫ്സീര്‍

وَاَوْرَثَكُمْ اَرْضَهُمْ وَدِيَارَهُمْ وَاَمْوَالَهُمْ وَاَرْضًا لَّمْ تَطَـُٔوْهَا ۗوَكَانَ اللّٰهُ عَلٰى كُلِّ شَيْءٍ قَدِيْرًا ࣖ   ( الأحزاب: ٢٧ )

wa-awrathakum
وَأَوْرَثَكُمْ
നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തുകയും ചെയ്തു
arḍahum
أَرْضَهُمْ
അവരുടെ ഭൂമി
wadiyārahum
وَدِيَٰرَهُمْ
അവരുടെ വീടുകളും, ഭവനങ്ങളും
wa-amwālahum
وَأَمْوَٰلَهُمْ
അവരുടെ സ്വത്തുക്കളും
wa-arḍan
وَأَرْضًا
ഒരു ഭൂമിയും
lam taṭaūhā
لَّمْ تَطَـُٔوهَاۚ
നിങ്ങളതില്‍ ചവിട്ടിയിട്ടില്ല
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നു
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തിനും
qadīran
قَدِيرًا
കഴിവുള്ളവന്‍

അവന്‍ നിങ്ങളെ അവരുടെ ഭൂമിയുടെയും വീടുകളുടെയും സ്വത്തുക്കളുടെയും അവകാശികളാക്കി. നിങ്ങള്‍ മുമ്പൊരിക്കലും കാലുകുത്തിയിട്ടില്ലാത്ത സ്ഥലംപോലും അവന്‍ നിങ്ങള്‍ക്കു നല്‍കി. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്.

തഫ്സീര്‍

يٰٓاَيُّهَا النَّبِيُّ قُلْ لِّاَزْوَاجِكَ اِنْ كُنْتُنَّ تُرِدْنَ الْحَيٰوةَ الدُّنْيَا وَزِيْنَتَهَا فَتَعَالَيْنَ اُمَتِّعْكُنَّ وَاُسَرِّحْكُنَّ سَرَاحًا جَمِيْلًا   ( الأحزاب: ٢٨ )

yāayyuhā l-nabiyu
يَٰٓأَيُّهَا ٱلنَّبِىُّ
ഹേ നബിയേ
qul
قُل
പറയുക
li-azwājika
لِّأَزْوَٰجِكَ
തന്‍റെ ഭാര്യമാരോടു
in kuntunna
إِن كُنتُنَّ
നിങ്ങളാണെങ്കില്‍
turid'na
تُرِدْنَ
നിങ്ങള്‍ ഉദ്ദേശിക്കുക
l-ḥayata l-dun'yā
ٱلْحَيَوٰةَ ٱلدُّنْيَا
ഐഹികജീവിതം
wazīnatahā
وَزِينَتَهَا
അതിന്‍റെ അലങ്കാരവും, മോടിയും
fataʿālayna
فَتَعَالَيْنَ
എന്നാല്‍ നിങ്ങള്‍ വരുക
umattiʿ'kunna
أُمَتِّعْكُنَّ
നിങ്ങള്‍ക്കു ഞാന്‍ മുത്ത്അത്തു നല്‍കാം, മോചനവിഭവം തരാം
wa-usarriḥ'kunna
وَأُسَرِّحْكُنَّ
നിങ്ങളെ വിട്ടയച്ചു (വേര്‍പ്പെടുത്തി) തരുകയും ചെയ്യാം
sarāḥan
سَرَاحًا
ഒരു വിട്ടയക്കല്‍
jamīlan
جَمِيلًا
ഭംഗിയായ, നല്ല

നബിയേ, നീ നിന്റെ ഭാര്യമാരോടു പറയുക: ''ഇഹലോക ജീവിതവും അതിലെ അലങ്കാരവുമാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍ വരൂ! ഞാന്‍ നിങ്ങള്‍ക്കു ജീവിതവിഭവം നല്‍കാം. നല്ല നിലയില്‍ നിങ്ങളെ പിരിച്ചയക്കുകയും ചെയ്യാം.

തഫ്സീര്‍

وَاِنْ كُنْتُنَّ تُرِدْنَ اللّٰهَ وَرَسُوْلَهٗ وَالدَّارَ الْاٰخِرَةَ فَاِنَّ اللّٰهَ اَعَدَّ لِلْمُحْسِنٰتِ مِنْكُنَّ اَجْرًا عَظِيْمًا  ( الأحزاب: ٢٩ )

wa-in kuntunna
وَإِن كُنتُنَّ
നിങ്ങളാണെങ്കില്‍
turid'na
تُرِدْنَ
നിങ്ങള്‍ ഉദ്ദേശിക്കുന്നു
l-laha warasūlahu
ٱللَّهَ وَرَسُولَهُۥ
അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും
wal-dāra l-ākhirata
وَٱلدَّارَ ٱلْءَاخِرَةَ
പരലോക ഭവനത്തെയും
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
aʿadda
أَعَدَّ
ഒരുക്കിയിരിക്കുന്നു
lil'muḥ'sināti
لِلْمُحْسِنَٰتِ
പുണ്യവതികള്‍ക്കു, നന്മ ചെയ്യുന്നവര്‍ക്കു
minkunna
مِنكُنَّ
നിങ്ങളില്‍നിന്നു
ajran ʿaẓīman
أَجْرًا عَظِيمًا
വമ്പിച്ച പ്രതിഫലം

''അല്ലാഹുവെയും അവന്റെ ദൂതനെയും പരലോകഭവനത്തെയുമാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍ അറിയുക: നിങ്ങളിലെ സച്ചരിതകള്‍ക്ക് അല്ലാഹു അതിമഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്.''

തഫ്സീര്‍

يٰنِسَاۤءَ النَّبِيِّ مَنْ يَّأْتِ مِنْكُنَّ بِفَاحِشَةٍ مُّبَيِّنَةٍ يُّضٰعَفْ لَهَا الْعَذَابُ ضِعْفَيْنِۗ وَكَانَ ذٰلِكَ عَلَى اللّٰهِ يَسِيْرًا ۔  ( الأحزاب: ٣٠ )

yānisāa l-nabiyi
يَٰنِسَآءَ ٱلنَّبِىِّ
നബിയുടെ സ്ത്രീകളേ (പത്നിമാരേ)
man
مَن
ആരെങ്കിലും
yati
يَأْتِ
വരുന്നതായാല്‍
minkunna
مِنكُنَّ
നിങ്ങളില്‍നിന്നു
bifāḥishatin
بِفَٰحِشَةٍ
വല്ല ചീത്തവൃത്തിയും കൊണ്ടു
mubayyinatin
مُّبَيِّنَةٍ
വ്യക്തമായ, പ്രത്യക്ഷമായ
yuḍāʿaf
يُضَٰعَفْ
ഇരട്ടിയാക്കപ്പെടും
lahā
لَهَا
അവള്‍ക്കു
l-ʿadhābu
ٱلْعَذَابُ
ശിക്ഷ
ḍiʿ'fayni
ضِعْفَيْنِۚ
രണ്ടിരട്ടി
wakāna dhālika
وَكَانَ ذَٰلِكَ
അതാകുന്നു
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്‍റെ മേല്‍
yasīran
يَسِيرًا
നിസ്സാരമായത്

പ്രവാചക പത്‌നിമാരേ, നിങ്ങളിലാരെങ്കിലും വ്യക്തമായ നീചവൃത്തിയിലേര്‍പ്പെടുകയാണെങ്കില്‍ അവള്‍ക്ക് രണ്ടിരട്ടി ശിക്ഷയുണ്ട്. അല്ലാഹുവിന് അത് വളരെ എളുപ്പമാണ്.

തഫ്സീര്‍