Skip to main content

اِنَّمَا تُنْذِرُ مَنِ اتَّبَعَ الذِّكْرَ وَخَشِيَ الرَّحْمٰنَ بِالْغَيْبِۚ فَبَشِّرْهُ بِمَغْفِرَةٍ وَّاَجْرٍ كَرِيْمٍ   ( يس: ١١ )

innamā tundhiru
إِنَّمَا تُنذِرُ
നീ താക്കീതു ചെയ്യേണ്ടതുള്ളു
mani ittabaʿa
مَنِ ٱتَّبَعَ
പിന്‍തുടര്‍ന്നവനെ (മാത്രം)
l-dhik'ra
ٱلذِّكْرَ
പ്രമാണത്തെ, സ്മരണയെ, ഉപദേശം
wakhashiya l-raḥmāna
وَخَشِىَ ٱلرَّحْمَٰنَ
പരമകാരുണികനെ ഭയപ്പെടുകയും ചെയ്ത
bil-ghaybi
بِٱلْغَيْبِۖ
അദൃശ്യത്തില്‍, കാണാതെ
fabashir'hu
فَبَشِّرْهُ
എന്നാലവനു സന്തോഷമറിയിക്കുക
bimaghfiratin
بِمَغْفِرَةٍ
പാപമോചനം കൊണ്ടു
wa-ajrin karīmin
وَأَجْرٍ كَرِيمٍ
മാന്യമായ പ്രതിഫലവും (കൊണ്ടു)

നിന്റെ താക്കീതുപകരിക്കുക ഉദ്‌ബോധനം പിന്‍പറ്റുകയും ദയാപരനായ അല്ലാഹുവെ കാണാതെ തന്നെ ഭയപ്പെടുകയും ചെയ്യുന്നവര്‍ക്കു മാത്രമാണ്. അതിനാലവരെ പാപമോചനത്തെയും ഉദാരമായ പ്രതിഫലത്തെയും സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുക.

തഫ്സീര്‍

اِنَّا نَحْنُ نُحْيِ الْمَوْتٰى وَنَكْتُبُ مَا قَدَّمُوْا وَاٰثَارَهُمْۗ وَكُلَّ شَيْءٍ اَحْصَيْنٰهُ فِيْٓ اِمَامٍ مُّبِيْنٍ ࣖ  ( يس: ١٢ )

innā
إِنَّا
നിശ്ചയമായും നാം
naḥnu
نَحْنُ
നാംതന്നെ
nuḥ'yī l-mawtā
نُحْىِ ٱلْمَوْتَىٰ
മരണപ്പെട്ടവരെ നാം ജീവിപ്പിക്കുന്നു
wanaktubu
وَنَكْتُبُ
നാം എഴുതുക (രേഖപ്പെടുത്തുക) യും ചെയ്യുന്നു
mā qaddamū
مَا قَدَّمُوا۟
അവര്‍ മുന്‍ ചെയ്തതിനെ
waāthārahum
وَءَاثَٰرَهُمْۚ
അവരുടെ അവശിഷ്ട (പ്രവര്‍ത്തനഫല) ങ്ങളെയും
wakulla shayin
وَكُلَّ شَىْءٍ
എല്ലാ കാര്യവും
aḥṣaynāhu
أَحْصَيْنَٰهُ
നാമതിനെ കണക്കാക്കി (ക്ളിപ്തമാക്കി) വെച്ചിരിക്കുന്നു
fī imāmin
فِىٓ إِمَامٍ
ഒരു മൂലരേഖയില്‍, കേന്ദ്രഗ്രന്ഥത്തില്‍
mubīnin
مُّبِينٍ
സ്പഷ്ടമായ, വ്യക്തമായ

നിശ്ചയമായും നാം തന്നെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്. അവര്‍ ചെയ്തുകൂട്ടിയതും അവയുടെ അനന്തര ഫലങ്ങളും നാം രേഖപ്പെടുത്തുന്നു. എല്ലാ കാര്യങ്ങളും നാം വ്യക്തമായ ഒരു രേഖയില്‍ കൃത്യമായി ചേര്‍ത്തിരിക്കുന്നു.

തഫ്സീര്‍

وَاضْرِبْ لَهُمْ مَّثَلًا اَصْحٰبَ الْقَرْيَةِۘ اِذْ جَاۤءَهَا الْمُرْسَلُوْنَۚ   ( يس: ١٣ )

wa-iḍ'rib lahum
وَٱضْرِبْ لَهُم
അവര്‍ക്കു വിവരിച്ചു കൊടുക്കുക
mathalan
مَّثَلًا
ഒരു ഉപമ
aṣḥāba l-qaryati
أَصْحَٰبَ ٱلْقَرْيَةِ
(ആ) രാജ്യക്കാരെ
idh jāahā
إِذْ جَآءَهَا
അവിടെ ചെന്ന സന്ദര്‍ഭം
l-mur'salūna
ٱلْمُرْسَلُونَ
ദൂതന്മാര്‍, മുര്‍സലുകള്‍

ഒരു ഉദാഹരണമെന്ന നിലയില്‍ ആ നാട്ടുകാരുടെ കഥ ഇവര്‍ക്ക് പറഞ്ഞുകൊടുക്കുക: ദൈവദൂതന്മാര്‍ അവിടെ ചെന്ന സന്ദര്‍ഭം!

തഫ്സീര്‍

اِذْ اَرْسَلْنَآ اِلَيْهِمُ اثْنَيْنِ فَكَذَّبُوْهُمَا فَعَزَّزْنَا بِثَالِثٍ فَقَالُوْٓا اِنَّآ اِلَيْكُمْ مُّرْسَلُوْنَ   ( يس: ١٤ )

idh arsalnā
إِذْ أَرْسَلْنَآ
നാം അയച്ചപ്പോള്‍
ilayhimu
إِلَيْهِمُ
അവരിലേക്ക്‌
ith'nayni
ٱثْنَيْنِ
രണ്ടാളെ
fakadhabūhumā
فَكَذَّبُوهُمَا
എന്നിട്ടവര്‍ അവരെ വ്യാജമാക്കി
faʿazzaznā
فَعَزَّزْنَا
അപ്പോള്‍ നാം പ്രബല (ശക്തി)പ്പെടുത്തി
bithālithin
بِثَالِثٍ
ഒരു മൂന്നാമനെക്കൊണ്ടു
faqālū
فَقَالُوٓا۟
എന്നിട്ടവര്‍ പറഞ്ഞു
innā
إِنَّآ
നിശ്ചയമായും ഞങ്ങള്‍
ilaykum
إِلَيْكُم
നിങ്ങളിലേക്കു
mur'salūna
مُّرْسَلُونَ
അയക്കപ്പെട്ടവരാണ് (ദൂതന്മാരാണ്)

നാം അവരുടെ അടുത്തേക്ക് രണ്ടു ദൈവദൂതന്മാരെ അയച്ചു. അപ്പോള്‍ അവരിരുവരെയും ആ ജനം തള്ളിപ്പറഞ്ഞു. പിന്നെ നാം മൂന്നാമതൊരാളെ അയച്ച് അവര്‍ക്ക് പിന്‍ബലമേകി. അങ്ങനെ അവരെല്ലാം ആവര്‍ത്തിച്ചു പറഞ്ഞു: ''ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്ക് അയക്കപ്പെട്ട ദൈവദൂതന്മാരാണ്.''

തഫ്സീര്‍

قَالُوْا مَآ اَنْتُمْ اِلَّا بَشَرٌ مِّثْلُنَاۙ وَمَآ اَنْزَلَ الرَّحْمٰنُ مِنْ شَيْءٍۙ اِنْ اَنْتُمْ اِلَّا تَكْذِبُوْنَ   ( يس: ١٥ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
mā antum
مَآ أَنتُمْ
നിങ്ങളല്ല
illā basharun
إِلَّا بَشَرٌ
മനുഷ്യരല്ലാതെ
mith'lunā
مِّثْلُنَا
ഞങ്ങളെപ്പോലുള്ള
wamā anzala
وَمَآ أَنزَلَ
ഇറക്കിയിട്ടുമില്ല
l-raḥmānu
ٱلرَّحْمَٰنُ
പരമകാരുണികന്‍
min shayin
مِن شَىْءٍ
യാതൊന്നും
in antum
إِنْ أَنتُمْ
നിങ്ങളല്ല
illā takdhibūna
إِلَّا تَكْذِبُونَ
നിങ്ങള്‍ കളവു പറയുകയല്ലാതെ

ആ ജനം പറഞ്ഞു: ''നിങ്ങള്‍ ഞങ്ങളെപ്പോലുള്ള മനുഷ്യര്‍ മാത്രമാണ്. പരമദയാലുവായ ദൈവം ഒന്നും തന്നെ അവതരിപ്പിച്ചിട്ടില്ല. നിങ്ങള്‍ കള്ളം പറയുകയാണ്.''

തഫ്സീര്‍

قَالُوْا رَبُّنَا يَعْلَمُ اِنَّآ اِلَيْكُمْ لَمُرْسَلُوْنَ   ( يس: ١٦ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
rabbunā yaʿlamu
رَبُّنَا يَعْلَمُ
ഞങ്ങളുടെ റബ്ബ് അറിയും, റബ്ബിന്നറിയാം
innā
إِنَّآ
നിശ്ചയമായും ഞങ്ങള്‍
ilaykum
إِلَيْكُمْ
നിങ്ങളിലേക്ക്
lamur'salūna
لَمُرْسَلُونَ
അയക്കപ്പെട്ടവര്‍തന്നെ എന്നു

അവര്‍ പറഞ്ഞു: ''ഞങ്ങളുടെ നാഥന്നറിയാം; ഉറപ്പായും ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്കയക്കപ്പെട്ട ദൈവദൂതന്മാരാണെന്ന്.

തഫ്സീര്‍

وَمَا عَلَيْنَآ اِلَّا الْبَلٰغُ الْمُبِيْنُ   ( يس: ١٧ )

wamā ʿalaynā
وَمَا عَلَيْنَآ
ഞങ്ങളുടെമേല്‍ (ബാധ്യത) ഇല്ലതാനും
illā l-balāghu
إِلَّا ٱلْبَلَٰغُ
സന്ദേശം (പ്രബോധനം, എത്തിക്കല്‍) അല്ലാതെ
l-mubīnu
ٱلْمُبِينُ
സ്പഷ്ടമായ, വ്യക്തമായ

''സന്ദേശം വ്യക്തമായി എത്തിച്ചുതരുന്നതില്‍ കവിഞ്ഞ ഉത്തരവാദിത്തമൊന്നും ഞങ്ങള്‍ക്കില്ല.''

തഫ്സീര്‍

قَالُوْٓا اِنَّا تَطَيَّرْنَا بِكُمْۚ لَىِٕنْ لَّمْ تَنْتَهُوْا لَنَرْجُمَنَّكُمْ وَلَيَمَسَّنَّكُمْ مِّنَّا عَذَابٌ اَلِيْمٌ   ( يس: ١٨ )

qālū
قَالُوٓا۟
അവര്‍ പറഞ്ഞു
innā taṭayyarnā
إِنَّا تَطَيَّرْنَا
ഞങ്ങള്‍ ശകുനപ്പിഴവില്‍ (ലക്ഷണക്കേടില്‍) ആയിരിക്കുന്നു
bikum
بِكُمْۖ
നിങ്ങള്‍ നിമിത്തം
la-in lam tantahū
لَئِن لَّمْ تَنتَهُوا۟
നിശ്ചയമായും നിങ്ങള്‍ വിരമിക്കുന്നില്ലെങ്കില്‍
lanarjumannakum
لَنَرْجُمَنَّكُمْ
ഞങ്ങള്‍ നിങ്ങളെ കല്ലേറു നടത്തുക (എറിഞ്ഞാട്ടുക) തന്നെ ചെയ്യും
walayamassannakum
وَلَيَمَسَّنَّكُم
നിങ്ങള്‍ക്കു തീര്‍ച്ചയായും ബാധിക്കുക (സ്പര്‍ശിക്കുക)യും ചെയ്യും
minnā
مِّنَّا
ഞങ്ങളില്‍ നിന്നു
ʿadhābun alīmun
عَذَابٌ أَلِيمٌ
വേദനയേറിയ ശിക്ഷ

ആ ജനം പറഞ്ഞു: ''തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ ദുശ്ശകുനമായാണ് കാണുന്നത്. നിങ്ങളിത് നിറുത്തുന്നില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നിങ്ങളെ എറിഞ്ഞാട്ടും. ഞങ്ങളില്‍നിന്ന് നിങ്ങള്‍ നോവുറ്റ ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും.''

തഫ്സീര്‍

قَالُوْا طَاۤىِٕرُكُمْ مَّعَكُمْۗ اَىِٕنْ ذُكِّرْتُمْۗ بَلْ اَنْتُمْ قَوْمٌ مُّسْرِفُوْنَ   ( يس: ١٩ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
ṭāirukum
طَٰٓئِرُكُم
നിങ്ങളുടെ ദുശ്ശകുനം, ശകുനപ്പിഴ, ദുര്‍ലക്ഷണം
maʿakum
مَّعَكُمْۚ
നിങ്ങളുടെ ഒന്നിച്ചാണ്
a-in dhukkir'tum
أَئِن ذُكِّرْتُمۚ
നിങ്ങള്‍ക്കു ഉപദേശം (പ്രബോധനം) നൽകപ്പെട്ടിട്ടാണോ
bal
بَلْ
എങ്കിലും, പക്ഷേ
antum
أَنتُمْ
നിങ്ങള്‍
qawmun
قَوْمٌ
ഒരു ജനതയാണ്
mus'rifūna
مُّسْرِفُونَ
അതിരുകവിഞ്ഞ

ദൂതന്മാര്‍ പറഞ്ഞു: ''നിങ്ങളുടെ ദുശ്ശകുനം നിങ്ങളോടൊപ്പമുള്ളതു തന്നെയാണ്. നിങ്ങള്‍ക്ക് ഉദ്‌ബോധനം നല്‍കിയതിനാലാണോ ഇതൊക്കെ? എങ്കില്‍ നിങ്ങള്‍ വല്ലാതെ പരിധിവിട്ട ജനം തന്നെ.''

തഫ്സീര്‍

وَجَاۤءَ مِنْ اَقْصَا الْمَدِيْنَةِ رَجُلٌ يَّسْعٰى قَالَ يٰقَوْمِ اتَّبِعُوا الْمُرْسَلِيْنَۙ   ( يس: ٢٠ )

wajāa
وَجَآءَ
വന്നു
min aqṣā
مِنْ أَقْصَا
അങ്ങേഅറ്റത്തു (ദൂരത്തു) നിന്നു
l-madīnati
ٱلْمَدِينَةِ
പട്ടണത്തിന്റെ, നഗരത്തിന്റെ
rajulun
رَجُلٌ
ഒരു പുരുഷന്‍ (മനുഷ്യന്‍)
yasʿā
يَسْعَىٰ
ഓടി (ബദ്ധപ്പെട്ടു) കൊണ്ടു
qāla
قَالَ
അദ്ദേഹം പറഞ്ഞു
yāqawmi
يَٰقَوْمِ
എന്റെ ജനങ്ങളെ
ittabiʿū
ٱتَّبِعُوا۟
നിങ്ങള്‍ പിന്‍പറ്റുവിന്‍
l-mur'salīna
ٱلْمُرْسَلِينَ
ദൂതന്മാരെ, മുര്‍സലുകളെ

ആ പട്ടണത്തിന്റെ അങ്ങേയറ്റത്തുനിന്ന് ഒരാള്‍ ഓടിവന്നു പറഞ്ഞു: ''എന്റെ ജനമേ, നിങ്ങള്‍ ഈ ദൈവദൂതന്മാരെ പിന്‍പറ്റുക.

തഫ്സീര്‍