Skip to main content

قَالَ فَمَا خَطْبُكُمْ اَيُّهَا الْمُرْسَلُوْنَۚ   ( الذاريات: ٣١ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
famā
فَمَا
എന്നാല്‍ (എനി) എന്താണു
khaṭbukum
خَطْبُكُمْ
നിങ്ങളുടെ കാര്യം, പ്രധാനവിഷയം
ayyuhā l-mur'salūna
أَيُّهَا ٱلْمُرْسَلُونَ
ഹേ ദൂതന്മാരേ

അദ്ദേഹം അന്വേഷിച്ചു: അല്ലയോ ദൂതന്മാരേ, നിങ്ങളുടെ യാത്രോദ്ദേശ്യം എന്താണ്?

തഫ്സീര്‍

قَالُوْٓ اِنَّآ اُرْسِلْنَآ اِلٰى قَوْمٍ مُّجْرِمِيْنَۙ   ( الذاريات: ٣٢ )

qālū
قَالُوٓا۟
അവര്‍ പറഞ്ഞു
innā ur'sil'nā
إِنَّآ أُرْسِلْنَآ
നിശ്ചയമായും ഞങ്ങള്‍ അയക്കപ്പെട്ടിരിക്കുന്നു
ilā qawmin
إِلَىٰ قَوْمٍ
ഒരു ജനതയിലേക്കു
muj'rimīna
مُّجْرِمِينَ
കുറ്റവാളി (തോന്നിയവാസി)കളായ

അവര്‍ അറിയിച്ചു: ''കുറ്റവാളികളായ ജനത്തിലേക്കാണ് ഞങ്ങളെ നിയോഗിച്ചിരിക്കുന്നത്.

തഫ്സീര്‍

لِنُرْسِلَ عَلَيْهِمْ حِجَارَةً مِّنْ طِيْنٍۙ  ( الذاريات: ٣٣ )

linur'sila
لِنُرْسِلَ
ഞങ്ങള്‍അയക്കുവാന്‍ (വിടുവാന്‍) വേണ്ടി
ʿalayhim
عَلَيْهِمْ
അവരുടെമേല്‍
ḥijāratan
حِجَارَةً
കല്ലു
min ṭīnin
مِّن طِينٍ
കളിമണ്ണിനാലുള്ള

''അവര്‍ക്കുമേല്‍ ചുട്ടെടുത്ത കളിമണ്‍കട്ട വാരിച്ചൊരിയാന്‍.

തഫ്സീര്‍

مُّسَوَّمَةً عِنْدَ رَبِّكَ لِلْمُسْرِفِيْنَ   ( الذاريات: ٣٤ )

musawwamatan
مُّسَوَّمَةً
അടയാളപ്പെടുത്തപ്പെട്ട
ʿinda rabbika
عِندَ رَبِّكَ
നിന്റെ റബ്ബിന്റെ അടുക്കല്‍
lil'mus'rifīna
لِلْمُسْرِفِينَ
അതിരു വിട്ടവര്‍ക്കു

''അവ അതിക്രമികള്‍ക്കായി നിന്റെ നാഥന്റെ വശം പ്രത്യേകം അടയാളപ്പെടുത്തിവെച്ചവയാണ്.''

തഫ്സീര്‍

فَاَخْرَجْنَا مَنْ كَانَ فِيْهَا مِنَ الْمُؤْمِنِيْنَۚ   ( الذاريات: ٣٥ )

fa-akhrajnā
فَأَخْرَجْنَا
എന്നിട്ടു നാം പുറത്താക്കി, വെളിയിലാക്കി
man kāna
مَن كَانَ
ഉണ്ടായിരുന്നവരെ
fīhā
فِيهَا
അതില്‍
mina l-mu'minīna
مِنَ ٱلْمُؤْمِنِينَ
സത്യവിശ്വാസികളില്‍ നിന്നു

പിന്നെ അവിടെയുണ്ടായിരുന്ന സത്യവിശ്വാസികളെയെല്ലാം നാം രക്ഷപ്പെടുത്തി.

തഫ്സീര്‍

فَمَا وَجَدْنَا فِيْهَا غَيْرَ بَيْتٍ مِّنَ الْمُسْلِمِيْنَۚ   ( الذاريات: ٣٦ )

famā wajadnā
فَمَا وَجَدْنَا
എന്നാല്‍ നാം കണ്ടെത്തിയില്ല
fīhā
فِيهَا
അതില്‍
ghayra baytin
غَيْرَ بَيْتٍ
ഒരു വീടല്ലാതെ
mina l-mus'limīna
مِّنَ ٱلْمُسْلِمِينَ
മുസ്‌ലിംകളില്‍ നിന്നുള്ള

എന്നാല്‍ നാമവിടെ മുസ്‌ലിംകളുടേതായി ഒരു വീടല്ലാതൊന്നും കണ്ടില്ല.

തഫ്സീര്‍

وَتَرَكْنَا فِيْهَآ اٰيَةً لِّلَّذِيْنَ يَخَافُوْنَ الْعَذَابَ الْاَلِيْمَۗ   ( الذاريات: ٣٧ )

wataraknā fīhā
وَتَرَكْنَا فِيهَآ
അതില്‍ നാം വിടുക (അവശേഷിപ്പിക്കുക)യും ചെയ്തു
āyatan
ءَايَةً
ഒരു ദൃഷ്ടാന്തം, അടയാളം
lilladhīna yakhāfūna
لِّلَّذِينَ يَخَافُونَ
പേടിക്കുന്നവര്‍ക്കു
l-ʿadhāba l-alīma
ٱلْعَذَابَ ٱلْأَلِيمَ
വേദനയേറിയ ശിക്ഷ

നോവേറിയ ശിക്ഷയെ പേടിക്കുന്നവര്‍ക്ക് നാമവിടെ ഒരടയാളം ബാക്കിവെച്ചു.

തഫ്സീര്‍

وَفِيْ مُوْسٰىٓ اِذْ اَرْسَلْنٰهُ اِلٰى فِرْعَوْنَ بِسُلْطٰنٍ مُّبِيْنٍ   ( الذاريات: ٣٨ )

wafī mūsā
وَفِى مُوسَىٰٓ
മൂസായിലുമുണ്ടു
idh arsalnāhu
إِذْ أَرْسَلْنَٰهُ
അദ്ദേഹത്തെ നാം അയച്ച സന്ദര്‍ഭം
ilā fir'ʿawna
إِلَىٰ فِرْعَوْنَ
ഫിര്‍ഔന്റെ അടുക്കലേക്കു
bisul'ṭānin
بِسُلْطَٰنٍ
(അധികൃത)ലക്ഷ്യവുമായി, പ്രമാണത്തോടെ
mubīnin
مُّبِينٍ
സ്പഷ്ടമായ

മൂസായിലും നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്. വ്യക്തമായ തെളിവുമായി നാം അദ്ദേഹത്തെ ഫറവോന്റെ അടുത്തേക്കയച്ച സന്ദര്‍ഭം.

തഫ്സീര്‍

فَتَوَلّٰى بِرُكْنِهٖ وَقَالَ سٰحِرٌ اَوْ مَجْنُوْنٌ  ( الذاريات: ٣٩ )

fatawallā
فَتَوَلَّىٰ
എന്നിട്ടവന്‍ പിന്തിരിഞ്ഞു, തിരിഞ്ഞുപോയി
biruk'nihi
بِرُكْنِهِۦ
അവന്റെ ഘടകവുമായി, പാര്‍ശ്വത്തോടെ, ശക്തിയുമായി
waqāla
وَقَالَ
പറയുകയും ചെയ്തു
sāḥirun
سَٰحِرٌ
ഒരു ജാലവിദ്യക്കാരന്‍
aw majnūnun
أَوْ مَجْنُونٌ
അല്ലെങ്കില്‍ ഭ്രാന്തന്‍ (എന്നു)

അവന്‍ തന്റെ കഴിവില്‍ ഗര്‍വ് നടിച്ച് പിന്തിരിഞ്ഞു. എന്നിട്ട് പറഞ്ഞു: ഇവനൊരു മായാജാലക്കാരന്‍; അല്ലെങ്കില്‍ ഭ്രാന്തന്‍.

തഫ്സീര്‍

فَاَخَذْنٰهُ وَجُنُوْدَهٗ فَنَبَذْنٰهُمْ فِى الْيَمِّ وَهُوَ مُلِيْمٌۗ   ( الذاريات: ٤٠ )

fa-akhadhnāhu
فَأَخَذْنَٰهُ
അപ്പോള്‍ (അതിനാല്‍) അവനെ നാം പിടിച്ചു
wajunūdahu
وَجُنُودَهُۥ
അവന്റെ സൈന്യങ്ങളെയും, പട്ടാളത്തെയും
fanabadhnāhum
فَنَبَذْنَٰهُمْ
എന്നിട്ടവരെ നാം ഇട്ടു, എറിഞ്ഞു
fī l-yami
فِى ٱلْيَمِّ
സമുദ്രത്തില്‍
wahuwa
وَهُوَ
അവന്‍, അവനാകട്ടെ
mulīmun
مُلِيمٌ
ആക്ഷേപാര്‍ഹനാണു (താനും)

അതിനാല്‍ അവനെയും അവന്റെ പട്ടാളത്തെയും നാം പിടികൂടി. പിന്നെ അവരെയൊക്കെ കടലിലെറിഞ്ഞു. അവന്‍ ആക്ഷേപാര്‍ഹന്‍ തന്നെ.

തഫ്സീര്‍