Skip to main content

وَلِلّٰهِ مَا فِى السَّمٰوٰتِ وَمَا فِى الْاَرْضِۗ لِيَجْزِيَ الَّذِيْنَ اَسَاۤءُوْا بِمَا عَمِلُوْا وَيَجْزِيَ الَّذِيْنَ اَحْسَنُوْا بِالْحُسْنٰىۚ   ( النجم: ٣١ )

walillahi
وَلِلَّهِ
അല്ലാഹുവിനാണ്, അല്ലാഹുവിന്റെതാണ്
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളതു
wamā fī l-arḍi
وَمَا فِى ٱلْأَرْضِ
ഭൂമിയിലുള്ളതും
liyajziya
لِيَجْزِىَ
അവന്‍ പ്രതിഫലം നല്‍കുവാന്‍വേണ്ടി
alladhīna asāū
ٱلَّذِينَ أَسَٰٓـُٔوا۟
തിന്‍മ ചെയ്തവര്‍ക്കു
bimā ʿamilū
بِمَا عَمِلُوا۟
അവര്‍ പ്രവര്‍ത്തിച്ചതനുസരിച്ചു, പ്രവര്‍ത്തിച്ചതിനു
wayajziya
وَيَجْزِىَ
പ്രതിഫലം നല്‍കുവാനും
alladhīna aḥsanū
ٱلَّذِينَ أَحْسَنُوا۟
നന്‍മ (സുകൃതം) ചെയ്തവര്‍ക്കു
bil-ḥus'nā
بِٱلْحُسْنَى
ഏറ്റവും നല്ലതിനെ

ആകാശ ഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. ദുര്‍വൃത്തര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കൊത്ത പ്രതിഫലം നല്‍കാനാണത്. സദ്‌വൃത്തര്‍ക്ക് സദ്ഫലം സമ്മാനിക്കാനും.

തഫ്സീര്‍

اَلَّذِيْنَ يَجْتَنِبُوْنَ كَبٰۤىِٕرَ الْاِثْمِ وَالْفَوَاحِشَ اِلَّا اللَّمَمَۙ اِنَّ رَبَّكَ وَاسِعُ الْمَغْفِرَةِۗ هُوَ اَعْلَمُ بِكُمْ اِذْ اَنْشَاَكُمْ مِّنَ الْاَرْضِ وَاِذْ اَنْتُمْ اَجِنَّةٌ فِيْ بُطُوْنِ اُمَّهٰتِكُمْۗ فَلَا تُزَكُّوْٓا اَنْفُسَكُمْۗ هُوَ اَعْلَمُ بِمَنِ اتَّقٰى ࣖ   ( النجم: ٣٢ )

alladhīna yajtanibūna
ٱلَّذِينَ يَجْتَنِبُونَ
വര്‍ജ്ജിക്കുന്ന (വിട്ടകലുന്ന)വര്‍
kabāira l-ith'mi
كَبَٰٓئِرَ ٱلْإِثْمِ
വലിയ പാപങ്ങളെ
wal-fawāḥisha
وَٱلْفَوَٰحِشَ
നീച (ദുഷ്ട) വൃത്തികളെയും
illā l-lamama
إِلَّا ٱللَّمَمَۚ
നിസ്സാരമായ (തുച്ഛമായ)തു ഒഴികെ...അല്ലാത്ത
inna rabbaka
إِنَّ رَبَّكَ
നിശ്ചയമായും നിന്റെ റബ്ബ്
wāsiʿu l-maghfirati
وَٰسِعُ ٱلْمَغْفِرَةِۚ
പാപമോചനം വിശാലമായവനാണ്
huwa aʿlamu
هُوَ أَعْلَمُ
അവന്‍ ഏറ്റവും അറിയുന്നവനാണ്
bikum
بِكُمْ
നിങ്ങളെക്കുറിച്ചു
idh ansha-akum
إِذْ أَنشَأَكُم
നിങ്ങളെ ഉത്ഭവിപ്പിച്ച (ഉണ്ടാക്കിയ) സന്ദര്‍ഭത്തില്‍
mina l-arḍi
مِّنَ ٱلْأَرْضِ
ഭൂമിയില്‍ നിന്നു
wa-idh antum
وَإِذْ أَنتُمْ
നിങ്ങളായിരിക്കുമ്പോഴും
ajinnatun
أَجِنَّةٌ
ഗര്‍ഭസ്ഥശിശുക്കള്‍
fī buṭūni
فِى بُطُونِ
വയറുകളില്‍
ummahātikum
أُمَّهَٰتِكُمْۖ
നിങ്ങളുടെ മാതാക്കളുടെ
falā tuzakkū
فَلَا تُزَكُّوٓا۟
എന്നിരിക്കെ നിങ്ങള്‍ വളര്‍ത്തരുതു, പരിശുദ്ധമാക്കിക്കാട്ടരുതു, പ്രശംസിച്ചു പറയരുതു
anfusakum
أَنفُسَكُمْۖ
നിങ്ങളെത്തന്നെ, നിങ്ങളുടെ ദേഹങ്ങളെ
huwa aʿlamu
هُوَ أَعْلَمُ
അവന്‍ ഏറ്റവും അറിയുന്നവനാണ്
bimani ittaqā
بِمَنِ ٱتَّقَىٰٓ
സൂക്ഷ്മത പാലിക്കുന്നവനെ (ഭയഭക്തിയുള്ളവനെ)പ്പറ്റി

അവരോ, വന്‍ പാപങ്ങളും നീചവൃത്തികളും വര്‍ജിക്കുന്നവരാണ്. കൊച്ചു വീഴ്ചകളൊഴികെ. നിശ്ചയമായും നിന്റെ നാഥന്‍ ഉദാരമായി പൊറുക്കുന്നവനാണ്. നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയപ്പോഴും നിങ്ങള്‍ നിങ്ങളുടെ മാതാക്കളുടെ ഗര്‍ഭാശയത്തില്‍ ഭ്രൂണമായിരുന്നപ്പോഴും നിങ്ങളെപ്പറ്റി നന്നായറിയുന്നവന്‍ അവന്‍ തന്നെ. അതിനാല്‍ നിങ്ങള്‍ സ്വയം വിശുദ്ധി ചമയാതിരിക്കുക. യഥാര്‍ഥ ഭക്തനാരെന്ന് നന്നായറിയുന്നവന്‍ അവന്‍ മാത്രമാണ്.

തഫ്സീര്‍

اَفَرَءَيْتَ الَّذِيْ تَوَلّٰىۙ   ( النجم: ٣٣ )

afara-ayta
أَفَرَءَيْتَ
എന്നാല്‍ നീ കണ്ടുവോ
alladhī tawallā
ٱلَّذِى تَوَلَّىٰ
പിന്‍മാറിയ ഒരുവനെ

എന്നാല്‍ സത്യത്തില്‍ നിന്ന് പിന്തിരിഞ്ഞവനെ നീ കണ്ടോ?

തഫ്സീര്‍

وَاَعْطٰى قَلِيْلًا وَّاَكْدٰى   ( النجم: ٣٤ )

wa-aʿṭā
وَأَعْطَىٰ
അവന്‍ കൊടുക്കുകയും ചെയ്തു
qalīlan
قَلِيلًا
അല്‍പം, കുറച്ചു
wa-akdā
وَأَكْدَىٰٓ
അവന്‍ (പാറകണ്ട്) നിറുത്തിവെക്കുകയും ചെയ്തു

കുറച്ചു കൊടുത്തു നിര്‍ത്തിയവനെ?

തഫ്സീര്‍

اَعِنْدَهٗ عِلْمُ الْغَيْبِ فَهُوَ يَرٰى   ( النجم: ٣٥ )

aʿindahu
أَعِندَهُۥ
അവന്റെ പക്കലുണ്ടോ
ʿil'mu l-ghaybi
عِلْمُ ٱلْغَيْبِ
അദൃശ്യത്തിന്റെ ജ്ഞാനം, അറിവ്
fahuwa yarā
فَهُوَ يَرَىٰٓ
എന്നിട്ടവന്‍ കാണുന്നു(വോ)

അവന്റെ വശം വല്ല അഭൗതിക ജ്ഞാനവുമുണ്ടോ? അങ്ങനെ അവനത് കണ്ടുകൊണ്ടിരിക്കുകയാണോ?

തഫ്സീര്‍

اَمْ لَمْ يُنَبَّأْ بِمَا فِيْ صُحُفِ مُوْسٰى   ( النجم: ٣٦ )

am lam yunabba
أَمْ لَمْ يُنَبَّأْ
അതല്ല, (അഥവാ) അവനു വര്‍ത്തമാനം ലഭിച്ചിട്ടില്ലേ
bimā
بِمَا
യാതൊന്നിനെപ്പറ്റി
fī ṣuḥufi mūsā
فِى صُحُفِ مُوسَىٰ
മൂസായുടെ ഏടിലുള്ള

അതല്ല; മൂസായുടെ ഏടുകളിലുള്ളവയെപ്പറ്റി അവന് അറിവ് ലഭിച്ചിട്ടില്ലേ?

തഫ്സീര്‍

وَاِبْرٰهِيْمَ الَّذِيْ وَفّٰىٓ ۙ   ( النجم: ٣٧ )

wa-ib'rāhīma
وَإِبْرَٰهِيمَ
ഇബ്രാഹീമിന്റെയും
alladhī waffā
ٱلَّذِى وَفَّىٰٓ
നിറവേറ്റിയവനായ

ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിച്ച ഇബ്‌റാഹീമിന്റെയും?

തഫ്സീര്‍

اَلَّا تَزِرُ وَازِرَةٌ وِّزْرَ اُخْرٰىۙ   ( النجم: ٣٨ )

allā taziru
أَلَّا تَزِرُ
(കുറ്റം) വഹിക്കുകയില്ലെന്നു
wāziratun
وَازِرَةٌ
ഒരു കുറ്റം വഹിക്കുന്നതു (ദേഹം - ആത്മാവു)
wiz'ra ukh'rā
وِزْرَ أُخْرَىٰ
മറ്റൊന്നിന്റെ കുറ്റം

അതെന്തെന്നാല്‍ പാപഭാരം ചുമക്കുന്ന ആരും അപരന്റെ പാപച്ചുമട് പേറുകയില്ല.

തഫ്സീര്‍

وَاَنْ لَّيْسَ لِلْاِنْسَانِ اِلَّا مَا سَعٰىۙ   ( النجم: ٣٩ )

wa-an laysa
وَأَن لَّيْسَ
ഇല്ലെന്നും
lil'insāni
لِلْإِنسَٰنِ
മനുഷ്യനു
illā mā saʿā
إِلَّا مَا سَعَىٰ
അവന്‍ പ്രയത്നിച്ച (പ്രവര്‍ത്തിച്ച - പരിശ്രമിച്ച)തല്ലാതെ

മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതൊന്നുമില്ല.

തഫ്സീര്‍

وَاَنَّ سَعْيَهٗ سَوْفَ يُرٰىۖ  ( النجم: ٤٠ )

wa-anna saʿyahu
وَأَنَّ سَعْيَهُۥ
അവന്റെ പ്രയത്നം ആണെന്നും
sawfa yurā
سَوْفَ يُرَىٰ
വഴിയെ അവനു കാണിക്കപ്പെടും (എന്നും)

തന്റെ കര്‍മഫലം താമസിയാതെ അവനെ കാണിക്കും.

തഫ്സീര്‍