Skip to main content

۞ قُلْ تَعَالَوْا اَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ اَلَّا تُشْرِكُوْا بِهٖ شَيْـًٔا وَّبِالْوَالِدَيْنِ اِحْسَانًاۚ وَلَا تَقْتُلُوْٓا اَوْلَادَكُمْ مِّنْ اِمْلَاقٍۗ نَحْنُ نَرْزُقُكُمْ وَاِيَّاهُمْ ۚوَلَا تَقْرَبُوا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَۚ وَلَا تَقْتُلُوا النَّفْسَ الَّتِيْ حَرَّمَ اللّٰهُ اِلَّا بِالْحَقِّۗ ذٰلِكُمْ وَصّٰىكُمْ بِهٖ لَعَلَّكُمْ تَعْقِلُوْنَ   ( الأنعام: ١٥١ )

qul taʿālaw
قُلْ تَعَالَوْا۟
പറയുക വരുവിന്‍
atlu
أَتْلُ
ഞാന്‍ ഓതിത്തരാം, പാരായാണം ചെയ്യാം
mā ḥarrama
مَا حَرَّمَ
നിഷിദ്ധമാക്കിയതു
rabbukum
رَبُّكُمْ
നിങ്ങളുടെ റബ്ബു
ʿalaykum
عَلَيْكُمْۖ
നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കു
allā tush'rikū
أَلَّا تُشْرِكُوا۟
അതായതു നിങ്ങള്‍ ശിര്‍ക്കു (പങ്കു ചേര്‍ക്കല്‍) ചെയ്യരുതു (എന്നു)
bihi
بِهِۦ
അവനോടു, അവനില്‍
shayan
شَيْـًٔاۖ
ഒരു വസ്തുവെയും
wabil-wālidayni
وَبِٱلْوَٰلِدَيْنِ
മാതാപിതാക്കളോടാകട്ടെ
iḥ'sānan
إِحْسَٰنًاۖ
നന്മ ചെയ്യലും (വേണമെന്നു)
walā taqtulū
وَلَا تَقْتُلُوٓا۟
നിങ്ങള്‍ കൊലപ്പെടുത്തുക (വധിക്കുക) ഉം ചെയ്യരുത്
awlādakum
أَوْلَٰدَكُم
നിങ്ങളുടെ സന്താനങ്ങളെ, കുട്ടികളെ
min im'lāqin
مِّنْ إِمْلَٰقٍۖ
ദാരിദ്ര്യം നിമിത്തം
naḥnu
نَّحْنُ
നാമത്രെ, നാം (തന്നെ)
narzuqukum
نَرْزُقُكُمْ
നിങ്ങള്‍ക്കു ആഹാരം (ഉപജീവനം) നല്‍കുന്നു
wa-iyyāhum
وَإِيَّاهُمْۖ
അവര്‍ക്കും
walā taqrabū
وَلَا تَقْرَبُوا۟
നിങ്ങള്‍ സമീപിക്കുകയും അരുത്
l-fawāḥisha
ٱلْفَوَٰحِشَ
നീചവൃത്തികളെ
mā ẓahara
مَا ظَهَرَ
പ്രത്യക്ഷമായ
min'hā
مِنْهَا
അവയില്‍നിന്നു
wamā baṭana
وَمَا بَطَنَۖ
പരോക്ഷമായതു
walā taqtulū
وَلَا تَقْتُلُوا۟
നിങ്ങള്‍ കൊലപ്പെടുത്തുകയും അരുത്
l-nafsa
ٱلنَّفْسَ
ദേഹത്തെ (ആളെ - ആത്മാവിനെ)
allatī ḥarrama l-lahu
ٱلَّتِى حَرَّمَ ٱللَّهُ
അല്ലാഹു ഹറാമാക്കിയ (നിഷിദ്ധമാക്കിയ - പരിപാവനമാക്കിയ)
illā bil-ḥaqi
إِلَّا بِٱلْحَقِّۚ
ന്യായ (മുറ - അവകാശ) പ്രകാരമല്ലാതെ
dhālikum
ذَٰلِكُمْ
(അതു) ഒക്കെ
waṣṣākum bihi
وَصَّىٰكُم بِهِۦ
അതിനെപ്പറ്റി അവന്‍ നിങ്ങളോടു വസിയ്യത്തു ചെയ്തിരിക്കുന്നു
laʿallakum
لَعَلَّكُمْ
നിങ്ങലാകുവാന്‍, ആയേക്കാം
taʿqilūna
تَعْقِلُونَ
നിങ്ങള്‍ ബുദ്ധികൊടുക്കും

പറയുക: വരുവിന്‍; നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയതെന്തൊക്കെയെന്ന് ഞാന്‍ പറഞ്ഞുതരാം: നിങ്ങള്‍ ഒന്നിനെയും അവനില്‍ പങ്കാളികളാക്കരുത്; മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണം; ദാരിദ്ര്യം കാരണം നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്; നിങ്ങള്‍ക്കും അവര്‍ക്കും അന്നം തരുന്നത് നാമാണ്. തെളിഞ്ഞതും മറഞ്ഞതുമായ നീചവൃത്തികളോടടുക്കരുത്; അല്ലാഹു ആദരണീയമാക്കിയ ജീവനെ അന്യായമായി ഹനിക്കരുത്. നിങ്ങള്‍ ചിന്തിച്ചറിയാന്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ നിര്‍ദേശങ്ങളാണിവയെല്ലാം.

തഫ്സീര്‍

وَلَا تَقْرَبُوْا مَالَ الْيَتِيْمِ اِلَّا بِالَّتِيْ هِيَ اَحْسَنُ حَتّٰى يَبْلُغَ اَشُدَّهٗ ۚوَاَوْفُوا الْكَيْلَ وَالْمِيْزَانَ بِالْقِسْطِۚ لَا نُكَلِّفُ نَفْسًا اِلَّا وُسْعَهَاۚ وَاِذَا قُلْتُمْ فَاعْدِلُوْا وَلَوْ كَانَ ذَا قُرْبٰىۚ وَبِعَهْدِ اللّٰهِ اَوْفُوْاۗ ذٰلِكُمْ وَصّٰىكُمْ بِهٖ لَعَلَّكُمْ تَذَكَّرُوْنَۙ  ( الأنعام: ١٥٢ )

walā taqrabū
وَلَا تَقْرَبُوا۟
നിങ്ങള്‍ സമീപിക്കുക (അടുക്കുക)യും ചെയ്യരുതു
māla l-yatīmi
مَالَ ٱلْيَتِيمِ
അനാഥയുടെ ധനത്തെ
illā bi-allatī
إِلَّا بِٱلَّتِى
യാതൊന്നനുസരിച്ചല്ലാതെ
hiya aḥsanu
هِىَ أَحْسَنُ
അതു ഏറ്റം നല്ലതാണു
ḥattā yablugha
حَتَّىٰ يَبْلُغَ
അവന്‍ പ്രാപിക്കുന്നതുവരെ
ashuddahu
أَشُدَّهُۥۖ
അവന്റെ ശക്തി (പ്രായപൂര്‍ത്തി)
wa-awfū
وَأَوْفُوا۟
നിറവേറ്റുകയും ചെയ്യുവിന്‍
l-kayla
ٱلْكَيْلَ
അളവ്
wal-mīzāna
وَٱلْمِيزَانَ
തൂക്കവും
bil-qis'ṭi
بِٱلْقِسْطِۖ
നീതി മുറപ്രകാരം
lā nukallifu
لَا نُكَلِّفُ
നാം ശാസിക്കുകയില്ല (നിര്‍ബ്ബന്ധപ്പെടുത്തുന്നതല്ല)
nafsan
نَفْسًا
ഒരു ദേഹത്തോ (ആത്മാവിനോ - ആളോ)ടും
illā wus'ʿahā
إِلَّا وُسْعَهَاۖ
അതിന്റെ സൗകര്യം (കഴിവു) അല്ലാതെ
wa-idhā qul'tum
وَإِذَا قُلْتُمْ
നിങ്ങള്‍ പറഞ്ഞാല്‍
fa-iʿ'dilū
فَٱعْدِلُوا۟
അപ്പോള്‍ നീതി ചെയ്യുവിന്‍
walaw kāna
وَلَوْ كَانَ
അവനായിരുന്നാലും (ശരി)
dhā qur'bā
ذَا قُرْبَىٰۖ
അടുത്ത ബന്ധമുള്ളവന്‍
wabiʿahdi l-lahi
وَبِعَهْدِ ٱللَّهِ
അല്ലാഹുവിന്റെ (വക) കരാറിനെ, അല്ലാഹുവിന്റേതായ പ്രതിജ്ഞ
awfū
أَوْفُوا۟ۚ
നിറവേറ്റുകയും ചെയ്യുവിന്‍
dhālikum
ذَٰلِكُمْ
അതു (ഒക്കെ)
waṣṣākum bihi
وَصَّىٰكُم بِهِۦ
അതിനെപ്പറ്റി അവന്‍ വസിയ്യത്തു ചെയ്തിരിക്കുന്നു
laʿallakum
لَعَلَّكُمْ
നിങ്ങളാകുവാന്‍വേണ്ടി, ആയേക്കാം
tadhakkarūna
تَذَكَّرُونَ
നിങ്ങള്‍ ഉറ്റാലോചിക്കും, ഓര്‍മ്മവെക്കും

ഏറ്റം ഉത്തമമായ രീതിയിലല്ലാതെ നിങ്ങള്‍ അനാഥയുടെ ധനത്തോടടുക്കരുത്; അവനു കാര്യബോധമുണ്ടാകുംവരെ. അളവു- തൂക്കങ്ങളില്‍ നീതിപൂര്‍വം തികവു വരുത്തുക. നാം ആര്‍ക്കും അയാളുടെ കഴിവിന്നതീതമായ ബാധ്യത ചുമത്തുന്നില്ല. നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ നീതിപാലിക്കുക; അത് അടുത്ത കുടുംബക്കാരന്റെ കാര്യത്തിലായാലും. അല്ലാഹുവോടുള്ള കരാര്‍ പൂര്‍ത്തീകരിക്കുക. നിങ്ങള്‍ കാര്യബോധമുള്ളവരാകാന്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്ന ഉപദേശമാണിത്.

തഫ്സീര്‍

وَاَنَّ هٰذَا صِرَاطِيْ مُسْتَقِيْمًا فَاتَّبِعُوْهُ ۚوَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيْلِهٖ ۗذٰلِكُمْ وَصّٰىكُمْ بِهٖ لَعَلَّكُمْ تَتَّقُوْنَ   ( الأنعام: ١٥٣ )

wa-anna hādhā
وَأَنَّ هَٰذَا
ഇതാണെന്നും, ഇതായതിനാല്‍
ṣirāṭī
صِرَٰطِى
എന്റെ പാത (വഴി)
mus'taqīman
مُسْتَقِيمًا
നേരായ (ചൊവ്വായ) നിലയില്‍
fa-ittabiʿūhu
فَٱتَّبِعُوهُۖ
അതിനാല്‍ അതിനെ പിന്‍പറ്റുവിന്‍
walā tattabiʿū
وَلَا تَتَّبِعُوا۟
നിങ്ങള്‍ പിന്‍പറ്റുകയും അരുത്
l-subula
ٱلسُّبُلَ
(മറ്റു) മാര്‍ഗ്ഗങ്ങളെ
fatafarraqa bikum
فَتَفَرَّقَ بِكُمْ
അപ്പോള്‍ (എന്നാല്‍) അവ നിങ്ങളെയും കൊണ്ടു ഭിന്നിക്കും (നിങ്ങളെ ഭിന്നിപ്പിക്കും)
ʿan sabīlihi
عَن سَبِيلِهِۦۚ
അവന്റെ മാര്‍ഗ്ഗത്തില്‍നിന്നു്
dhālikum
ذَٰلِكُمْ
അതു (ഒക്കെ)
waṣṣākum bihi
وَصَّىٰكُم بِهِۦ
അതിനെപ്പറ്റി അവന്‍ നിങ്ങളോട് വസ്വിയ്യത്ത് ചെയ്തിരിക്കുന്നു
laʿallakum
لَعَلَّكُمْ
നിങ്ങളാകുവാന്‍വേണ്ടി, ആയേക്കാം
tattaqūna
تَتَّقُونَ
നിങ്ങള്‍ സൂക്ഷ്മത പാലിക്കുക

സംശയം വേണ്ട; ഇതു തന്നെയാണ് എന്റെ നേര്‍വഴി. അതിനാല്‍ നിങ്ങളിത് പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ അവലംബിക്കരുത്. അവയൊക്കെ അല്ലാഹുവിന്റെ വഴിയില്‍നിന്ന് നിങ്ങളെ തെറ്റിച്ചുകളയും. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്ന ഉപദേശമാണിത്.

തഫ്സീര്‍

ثُمَّ اٰتَيْنَا مُوْسَى الْكِتٰبَ تَمَامًا عَلَى الَّذِيْٓ اَحْسَنَ وَتَفْصِيْلًا لِّكُلِّ شَيْءٍ وَّهُدًى وَّرَحْمَةً لَّعَلَّهُمْ بِلِقَاۤءِ رَبِّهِمْ يُؤْمِنُوْنَ ࣖ   ( الأنعام: ١٥٤ )

thumma
ثُمَّ
പിന്നെ
ātaynā
ءَاتَيْنَا
നാം നല്‍കി, കൊടുത്തു
mūsā
مُوسَى
മൂസാക്കു
l-kitāba
ٱلْكِتَٰبَ
ഗ്രന്ഥം
tamāman
تَمَامًا
ഒരു പൂര്‍ത്തികരണമാ (പൂര്‍ണ്ണതയാ) യിട്ടു
ʿalā alladhī
عَلَى ٱلَّذِىٓ
യാതൊരാള്‍ക്കു (യാതൊരുവര്‍ക്കു)
aḥsana
أَحْسَنَ
നന്മചെയ്ത
watafṣīlan
وَتَفْصِيلًا
വിശദീകരണമായും
likulli shayin
لِّكُلِّ شَىْءٍ
എല്ലാ കാര്യത്തിനും
wahudan
وَهُدًى
മാര്‍ഗ്ഗദര്‍ശനമായും
waraḥmatan
وَرَحْمَةً
കാരുണ്യമായും
laʿallahum
لَّعَلَّهُم
അവര്‍ ആയേക്കാം, ആകുവാന്‍ വേണ്ടി
biliqāi
بِلِقَآءِ
കണ്ടുമുട്ടുന്നതില്‍ (കാഴ്ചയെപ്പറ്റി)
rabbihim
رَبِّهِمْ
തങ്ങളുടെ റബ്ബിനെ
yu'minūna
يُؤْمِنُونَ
അവര്‍ വിശ്വസിക്കും

നാം മൂസാക്കു വേദപുസ്തകം നല്‍കി. നന്മ ചെയ്തവര്‍ക്കുള്ള അനുഗ്രഹത്തിന്റെ പൂര്‍ത്തീകരണമായി; എല്ലാ കാര്യങ്ങളുടെയും വിശദീകരണവും മാര്‍ഗദര്‍ശനവും കാരുണ്യവുമായും. അവര്‍ തങ്ങളുടെ നാഥനുമായി കണ്ടുമുട്ടുമെന്ന് വിശ്വസിക്കുന്നവരാകാന്‍.

തഫ്സീര്‍

وَهٰذَا كِتٰبٌ اَنْزَلْنٰهُ مُبٰرَكٌ فَاتَّبِعُوْهُ وَاتَّقُوْا لَعَلَّكُمْ تُرْحَمُوْنَۙ   ( الأنعام: ١٥٥ )

wahādhā
وَهَٰذَا
ഇതാ, ഇതും
kitābun
كِتَٰبٌ
ഒരു ഗ്രന്ഥമാകുന്നു
anzalnāhu
أَنزَلْنَٰهُ
നാമതു അവതരിപ്പിച്ചിരിക്കുന്നു
mubārakun
مُبَارَكٌ
അനുഗ്രഹീത
fa-ittabiʿūhu
فَٱتَّبِعُوهُ
അതിനാല്‍ അതു പിന്‍പറ്റുവിന്‍
wa-ittaqū
وَٱتَّقُوا۟
സൂക്ഷിക്കുകയും ചെയ്യുവിന്‍
laʿallakum
لَعَلَّكُمْ
നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി
tur'ḥamūna
تُرْحَمُونَ
നിങ്ങള്‍ക്കു കരുണ ചെയ്യപ്പെടും

നാം ഇറക്കിയ അനുഗൃഹീതമായ വേദപുസ്തകമാണിത്. അതിനാല്‍ നിങ്ങളിതിനെ പിന്‍പറ്റുക. സൂക്ഷ്മതയുള്ളവരാവുകയും ചെയ്യുക. നിങ്ങള്‍ കാരുണ്യത്തിനര്‍ഹരായേക്കാം.

തഫ്സീര്‍

اَنْ تَقُوْلُوْٓا اِنَّمَآ اُنْزِلَ الْكِتٰبُ عَلٰى طَاۤىِٕفَتَيْنِ مِنْ قَبْلِنَاۖ وَاِنْ كُنَّا عَنْ دِرَاسَتِهِمْ لَغٰفِلِيْنَۙ   ( الأنعام: ١٥٦ )

an taqūlū
أَن تَقُولُوٓا۟
നിങ്ങള്‍ പറയുമെന്നതിനാല്‍, പറയുന്നതു കാരണം
innamā unzila
إِنَّمَآ أُنزِلَ
നിശ്ചയമായും ഇറക്കപ്പെട്ടിരിക്കുന്നു (എന്നുമാത്രം)
l-kitābu
ٱلْكِتَٰبُ
വേദ ഗ്രന്ഥം
ʿalā ṭāifatayni
عَلَىٰ طَآئِفَتَيْنِ
രണ്ടു വിഭാഗക്കാര്‍ക്കു (മാത്രം)
min qablinā
مِن قَبْلِنَا
ഞങ്ങളുടെ മുമ്പു
wa-in kunnā
وَإِن كُنَّا
നിശ്ചയമായും ഞങ്ങളായിരുന്നു
ʿan dirāsatihim
عَن دِرَاسَتِهِمْ
അവരുടെ പഠനത്തെ (പഠിപ്പിനെ) പ്പറ്റി
laghāfilīna
لَغَٰفِلِينَ
അശ്രദ്ധര്‍ (തന്നെ)

''ഞങ്ങള്‍ക്കു മുമ്പുള്ള രണ്ടു വിഭാഗക്കാര്‍ക്കു മാത്രമേ വേദപുസ്തകം ലഭിച്ചിരുന്നുള്ളൂ. ഞങ്ങളാകട്ടെ, അവര്‍ പഠിച്ചുകൊണ്ടിരുന്നതിനെപ്പറ്റി തീര്‍ത്തും അശ്രദ്ധരുമായിരുന്നു''വെന്ന് നിങ്ങള്‍ പറയാതിരിക്കാനാണ് നാമിതവതരിപ്പിച്ചത്.

തഫ്സീര്‍

اَوْ تَقُوْلُوْا لَوْ اَنَّآ اُنْزِلَ عَلَيْنَا الْكِتٰبُ لَكُنَّآ اَهْدٰى مِنْهُمْۚ فَقَدْ جَاۤءَكُمْ بَيِّنَةٌ مِّنْ رَّبِّكُمْ وَهُدًى وَّرَحْمَةٌ ۚفَمَنْ اَظْلَمُ مِمَّنْ كَذَّبَ بِاٰيٰتِ اللّٰهِ وَصَدَفَ عَنْهَا ۗسَنَجْزِى الَّذِيْنَ يَصْدِفُوْنَ عَنْ اٰيٰتِنَا سُوْۤءَ الْعَذَابِ بِمَا كَانُوْا يَصْدِفُوْنَ   ( الأنعام: ١٥٧ )

aw taqūlū
أَوْ تَقُولُوا۟
അല്ലെങ്കില്‍ നിങ്ങള്‍ പറയുമെന്നതിനാല്‍
law annā
لَوْ أَنَّآ
ഞങ്ങളായിരുന്നെങ്കില്‍
unzila ʿalaynā
أُنزِلَ عَلَيْنَا
ഞങ്ങള്‍ക്കു (ഞങ്ങളുടെ മേല്‍) അവതരിപ്പിക്കപ്പെട്ടിരുന്നു(വെങ്കില്‍)
l-kitābu
ٱلْكِتَٰبُ
ഗ്രന്ഥം
lakunnā
لَكُنَّآ
ഞങ്ങളായിരിക്കുക തന്നെ ചെയ്യും
ahdā min'hum
أَهْدَىٰ مِنْهُمْۚ
അവരെക്കാള്‍ സന്മാര്‍ഗ്ഗം പ്രാപിച്ചവര്‍
faqad jāakum
فَقَدْ جَآءَكُم
എന്നാല്‍ നിങ്ങള്‍ക്കു വന്നിട്ടുണ്ട്, വന്നു കഴിഞ്ഞു
bayyinatun
بَيِّنَةٌ
(വ്യക്തമായ) തെളിവു
min rabbikum
مِّن رَّبِّكُمْ
നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു
wahudan
وَهُدًى
മാര്‍ഗ്ഗദര്‍ശനവും
waraḥmatun
وَرَحْمَةٌۚ
കാരുണ്യവും
faman
فَمَنْ
അപ്പോള്‍ ആരാണു
aẓlamu
أَظْلَمُ
അധികം അക്രമി
mimman kadhaba
مِمَّن كَذَّبَ
വ്യാജമാക്കിയവനെക്കാള്‍
biāyāti l-lahi
بِـَٔايَٰتِ ٱللَّهِ
അല്ലാഹുവിന്റെ ആയത്തുകളെ
waṣadafa
وَصَدَفَ
അവന്‍ തിരിഞ്ഞുപോകുക (തിരിച്ചുവിടുക)യും ചെയ്തു
ʿanhā
عَنْهَاۗ
അതില്‍ നിന്നു
sanajzī
سَنَجْزِى
നാം പ്രതിഫലം കൊടുത്തുകൊള്ളും, (കൊള്ളാം)
alladhīna yaṣdifūna
ٱلَّذِينَ يَصْدِفُونَ
തിരിഞ്ഞു പോകുന്നവര്‍ക്കു
ʿan āyātinā
عَنْ ءَايَٰتِنَا
നമ്മുടെ ആയത്തുകളില്‍നിന്നു, ലക്ഷ്യങ്ങള്‍ വിട്ട്
sūa l-ʿadhābi
سُوٓءَ ٱلْعَذَابِ
ശിക്ഷയില്‍ മോശമായതു (കടുത്ത ശിക്ഷ)
bimā kānū
بِمَا كَانُوا۟
അവരായിരുന്നതു നിമിത്തം
yaṣdifūna
يَصْدِفُونَ
തിരിഞ്ഞുപോകും

അല്ലെങ്കില്‍; ''ഞങ്ങള്‍ക്ക് ഒരു വേദപുസ്തകം ഇറക്കിക്കിട്ടിയിരുന്നെങ്കില്‍ ഞങ്ങള്‍ അവരെക്കാള്‍ നേര്‍വഴിയിലാകുമായിരുന്നു''വെന്ന് നിങ്ങള്‍ പറയാതിരിക്കാനും. തീര്‍ച്ചയായും നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നിതാ തെളിഞ്ഞ പ്രമാണവും മാര്‍ഗദര്‍ശനവും കാരുണ്യവും വന്നെത്തിയിരിക്കുന്നു. എന്നിട്ടും അല്ലാഹുവിന്റെ തെളിവുകളെ കള്ളമാക്കി തള്ളുകയും അതില്‍നിന്ന് പിന്തിരിയുകയും ചെയ്തവനെക്കാള്‍ കൊടിയ അക്രമി ആരുണ്ട്? അവര്‍ പിന്തിരിഞ്ഞതുകാരണം അവര്‍ക്ക് കടുത്ത ശിക്ഷയുണ്ട്.

തഫ്സീര്‍

هَلْ يَنْظُرُوْنَ اِلَّآ اَنْ تَأْتِيَهُمُ الْمَلٰۤىِٕكَةُ اَوْ يَأْتِيَ رَبُّكَ اَوْ يَأْتِيَ بَعْضُ اٰيٰتِ رَبِّكَ ۗيَوْمَ يَأْتِيْ بَعْضُ اٰيٰتِ رَبِّكَ لَا يَنْفَعُ نَفْسًا اِيْمَانُهَا لَمْ تَكُنْ اٰمَنَتْ مِنْ قَبْلُ اَوْ كَسَبَتْ فِيْٓ اِيْمَانِهَا خَيْرًاۗ قُلِ انْتَظِرُوْٓا اِنَّا مُنْتَظِرُوْنَ   ( الأنعام: ١٥٨ )

hal yanẓurūna
هَلْ يَنظُرُونَ
അവര്‍ നോക്കുന്നു (കാത്തിരിക്കുന്നു)വോ
illā an tatiyahumu
إِلَّآ أَن تَأْتِيَهُمُ
അവര്‍ക്കു വരുന്നതിനെയല്ലാതെ
l-malāikatu
ٱلْمَلَٰٓئِكَةُ
മലക്കുകള്‍
aw yatiya
أَوْ يَأْتِىَ
അല്ലെങ്കില്‍ വരുന്നതിനെ
rabbuka
رَبُّكَ
നിന്റെ റബ്ബു
aw yatiya
أَوْ يَأْتِىَ
അല്ലെങ്കില്‍ വരുന്നതിനെ
baʿḍu āyāti
بَعْضُ ءَايَٰتِ
ദൃഷ്ടാന്തങ്ങളില്‍ ചിലതു, ചില ദൃഷ്ടാന്തങ്ങള്‍
rabbika
رَبِّكَۗ
നിന്റെ റബ്ബിന്റെ
yawma yatī
يَوْمَ يَأْتِى
വരുന്ന ദിവസം
baʿḍu āyāti
بَعْضُ ءَايَٰتِ
ദൃഷ്ടാന്തങ്ങളില്‍ ചിലതു, ചില ദൃഷ്ടാന്തങ്ങള്‍
rabbika
رَبِّكَ
നിന്റെ റബ്ബിന്റെ
lā yanfaʿu
لَا يَنفَعُ
ഉപകാരം (ഫലം) ചെയ്കയില്ല
nafsan
نَفْسًا
ഒരു ആത്മാവിനും (ആള്‍ക്കും)
īmānuhā
إِيمَٰنُهَا
അതിന്റെ വിശ്വാസം
lam takun āmanat
لَمْ تَكُنْ ءَامَنَتْ
അതു വിശ്വസിച്ചിരുന്നില്ല
min qablu
مِن قَبْلُ
മുമ്പു, മുമ്പേ
aw kasabat
أَوْ كَسَبَتْ
അല്ലെങ്ക്ല്‍ സമ്പാദിക്കുകയുണ്ടായി (രുന്നില്ല)
fī īmānihā
فِىٓ إِيمَٰنِهَا
അതിന്റെ വിശ്വാസത്തില്‍
khayran
خَيْرًاۗ
നന്‍മ, ഗുണം
quli
قُلِ
പറയുക
intaẓirū
ٱنتَظِرُوٓا۟
നിങ്ങള്‍ (നോക്കി) കാത്തിരിക്കുവിന്‍
innā muntaẓirūna
إِنَّا مُنتَظِرُونَ
ഞങ്ങള്‍ നോക്കിക്കാത്തിരിക്കുന്നവരാണു

തങ്ങളുടെ അടുത്ത് മലക്കുകള്‍ വരിക; അല്ലെങ്കില്‍ നിന്റെ നാഥന്‍ തന്നെ വരിക; അതുമല്ലെങ്കില്‍ നിന്റെ നാഥന്റെ ചില ദൃഷ്ടാന്തങ്ങള്‍ വന്നെത്തുക; ഇതൊന്നുമല്ലാതെ മറ്റെന്താണ് അവര്‍ പ്രതീക്ഷിക്കുന്നത്? നിന്റെ നാഥന്റെ ദൃഷ്ടാന്തങ്ങളില്‍ ചിലത് വരുന്ന ദിവസം ആര്‍ക്കും തന്റെ വിശ്വാസം ഒട്ടും ഉപകരിക്കുകയില്ല. നേരത്തെ തന്നെ സത്യവിശ്വാസം സ്വീകരിക്കുകയോ വിശ്വാസത്തോടെ വല്ല നന്മയും പ്രവര്‍ത്തിക്കുകയോ ചെയ്തവര്‍ക്കൊഴികെ. പറയുക: നിങ്ങള്‍ കാത്തിരിക്കുക. ഞങ്ങളും കാത്തിരിക്കാം.

തഫ്സീര്‍

اِنَّ الَّذِيْنَ فَرَّقُوْا دِيْنَهُمْ وَكَانُوْا شِيَعًا لَّسْتَ مِنْهُمْ فِيْ شَيْءٍۗ اِنَّمَآ اَمْرُهُمْ اِلَى اللّٰهِ ثُمَّ يُنَبِّئُهُمْ بِمَا كَانُوْا يَفْعَلُوْنَ   ( الأنعام: ١٥٩ )

inna
إِنَّ
നിശ്ചയമായും
alladhīna farraqū
ٱلَّذِينَ فَرَّقُوا۟
ഭിന്നിച്ചവര്‍
dīnahum
دِينَهُمْ
തങ്ങളുടെ മതത്തെ
wakānū
وَكَانُوا۟
അവരായിരിക്കുകയും ചെയ്തു
shiyaʿan
شِيَعًا
(പല) കക്ഷികള്‍
lasta
لَّسْتَ
നീ അല്ല
min'hum
مِنْهُمْ
അവരെ സംബന്ധിച്ചു
fī shayin
فِى شَىْءٍۚ
യാതൊന്നിലും
innamā amruhum
إِنَّمَآ أَمْرُهُمْ
നിശ്ചയമായും അവരുടെ കാര്യം
ilā l-lahi
إِلَى ٱللَّهِ
അല്ലാഹുവിങ്കലേക്കു (മാത്രം) ആകുന്നു
thumma
ثُمَّ
പിന്നീടു
yunabbi-uhum
يُنَبِّئُهُم
അവന്‍ അവരെ ബോധാപ്പെടുത്തും
bimā kānū
بِمَا كَانُوا۟
അവര്‍ ആയിരുന്നതിനെപ്പറ്റി
yafʿalūna
يَفْعَلُونَ
അവര്‍ ചെയ്യും

തങ്ങളുടെ മതത്തില്‍ പിളര്‍പ്പുണ്ടാക്കുകയും വിവിധ കക്ഷികളായി പിരിയുകയും ചെയ്തവരുമായി നിനക്കൊരു ബന്ധവുമില്ല; തീര്‍ച്ച. അവരുടെ കാര്യം അല്ലാഹുവിങ്കലാണ്. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി പിന്നീട് അവനവരെ വിവരമറിയിക്കും.

തഫ്സീര്‍

مَنْ جَاۤءَ بِالْحَسَنَةِ فَلَهٗ عَشْرُ اَمْثَالِهَا ۚوَمَنْ جَاۤءَ بِالسَّيِّئَةِ فَلَا يُجْزٰٓى اِلَّا مِثْلَهَا وَهُمْ لَا يُظْلَمُوْنَ  ( الأنعام: ١٦٠ )

man jāa
مَن جَآءَ
ആര്‍ വന്നുവോ, ആരെങ്കിലും വന്നാല്‍
bil-ḥasanati
بِٱلْحَسَنَةِ
നന്മയുമായി, നന്മ കൊണ്ടു
falahu
فَلَهُۥ
എന്നാലവനുണ്ടു
ʿashru
عَشْرُ
പത്തു
amthālihā
أَمْثَالِهَاۖ
അതിന്റെ അത്രകള്‍, മാതിരികള്‍
waman jāa
وَمَن جَآءَ
ആരെങ്കിലും വന്നാല്‍, ആര്‍ വന്നുവോ
bil-sayi-ati
بِٱلسَّيِّئَةِ
തിന്മയുമായി, തിന്മകൊണ്ടു
falā yuj'zā
فَلَا يُجْزَىٰٓ
എന്നാല്‍ അവനു പ്രതിഫലം നല്‍കപ്പെടുകയില്ല
illā mith'lahā
إِلَّا مِثْلَهَا
അതിന്റെ അത്ര (മാതിരി) അല്ലാതെ
wahum
وَهُمْ
അവരാകട്ടെ, അവരോ
lā yuẓ'lamūna
لَا يُظْلَمُونَ
അവരോടു അക്രമം (അനീതി) ചെയ്യപ്പെടുകയുമില്ല

ആരെങ്കിലും വല്ല നന്മയുമായി വന്നാല്‍ അവന്ന് അതിന്റെ പത്തിരട്ടിയുണ്ട്. ആരെങ്കിലും വല്ല തിന്മയുമായി വന്നാല്‍ അതിനു തുല്യമായ പ്രതിഫലം മാത്രമേ അവന്നുണ്ടാവുകയുള്ളൂ. അവരോട് ഒരനീതിയും കാണിക്കുകയില്ല.

തഫ്സീര്‍