Skip to main content

فَاَخَذَتْهُمُ الرَّجْفَةُ فَاَصْبَحُوْا فِيْ دَارِهِمْ جٰثِمِيْنَۙ  ( الأعراف: ٩١ )

fa-akhadhathumu
فَأَخَذَتْهُمُ
അപ്പോള്‍ അവരെ പിടികൂടി, അവര്‍ക്കു പിടിപെട്ടു
l-rajfatu
ٱلرَّجْفَةُ
കഠിന കമ്പനം, കിടുകിടുക്കം, പ്രകമ്പനം
fa-aṣbaḥū
فَأَصْبَحُوا۟
അങ്ങനെ അവര്‍ (കാലത്തു) ആയി
fī dārihim
فِى دَارِهِمْ
അവരുടെ വസതിയില്‍, ഭവനത്തില്‍
jāthimīna
جَٰثِمِينَ
കമിഴ്ന്നു (മറിഞ്ഞു) വീണവര്‍.

അപ്പോള്‍ ഘോരമായ പ്രകമ്പനം അവരെ പിടികൂടി. അങ്ങനെ പ്രഭാതത്തില്‍ അവര്‍ തങ്ങളുടെ വീടുകളില്‍ ചേതനയറ്റ് കമിഴ്ന്നു വീണുകിടക്കുന്നവരായിത്തീര്‍ന്നു.

തഫ്സീര്‍

الَّذِيْنَ كَذَّبُوْا شُعَيْبًا كَاَنْ لَّمْ يَغْنَوْا فِيْهَاۚ اَلَّذِيْنَ كَذَّبُوْا شُعَيْبًا كَانُوْا هُمُ الْخٰسِرِيْنَ  ( الأعراف: ٩٢ )

alladhīna kadhabū
ٱلَّذِينَ كَذَّبُوا۟
വ്യാജമാക്കിയവര്‍
shuʿayban
شُعَيْبًا
ശുഐബിനെ
ka-an lam yaghnaw
كَأَن لَّمْ يَغْنَوْا۟
അവര്‍ താമസിച്ചിട്ടില്ലാത്തപോലെ, ധന്യമായിരുന്നില്ലാത്തമാതിരി
fīhā
فِيهَاۚ
അതില്‍, അവിടത്തില്‍
alladhīna kadhabū shuʿayban
ٱلَّذِينَ كَذَّبُوا۟ شُعَيْبًا
ശുഐബിനെ വ്യാജമാക്കിയവര്‍
kānū humu
كَانُوا۟ هُمُ
അവര്‍ തന്നെയായിരുന്നു
l-khāsirīna
ٱلْخَٰسِرِينَ
നഷ്ടപ്പെട്ടവര്‍.

ശുഐബിനെ തള്ളിപ്പറഞ്ഞവരുടെ അവസ്ഥ അവരവിടെ പാര്‍ത്തിട്ടുപോലുമില്ലാത്തവിധം ആയിത്തീര്‍ന്നു. ശുഐബിനെ തള്ളിപ്പറഞ്ഞവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍.

തഫ്സീര്‍

فَتَوَلّٰى عَنْهُمْ وَقَالَ يٰقَوْمِ لَقَدْ اَبْلَغْتُكُمْ رِسٰلٰتِ رَبِّيْ وَنَصَحْتُ لَكُمْۚ فَكَيْفَ اٰسٰى عَلٰى قَوْمٍ كٰفِرِيْنَ ࣖ   ( الأعراف: ٩٣ )

fatawallā
فَتَوَلَّىٰ
അങ്ങനെ അദ്ദേഹം മാറി, തിരിഞ്ഞു
ʿanhum
عَنْهُمْ
അവരെ വിട്ടു, അവരില്‍ നിന്നു
waqāla
وَقَالَ
പറയുകയും ചെയ്തു
yāqawmi
يَٰقَوْمِ
എന്റെ ജനങ്ങളേ
laqad ablaghtukum
لَقَدْ أَبْلَغْتُكُمْ
തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചിട്ടുണ്ട്
risālāti
رِسَٰلَٰتِ
ദൗത്യങ്ങളെ
rabbī
رَبِّى
എന്റെ റബ്ബിന്റെ
wanaṣaḥtu lakum
وَنَصَحْتُ لَكُمْۖ
ഞാന്‍ നിങ്ങള്‍ക്കു ഗുണം കാംക്ഷിക്കുകയും (ഉപദേശിക്കുകയും) ചെയ്തു
fakayfa
فَكَيْفَ
അപ്പോള്‍ എങ്ങിനെ
āsā
ءَاسَىٰ
ഞാന്‍ സങ്കടപ്പെടും, വ്യസനപ്പെടും
ʿalā qawmin
عَلَىٰ قَوْمٍ
ഒരു ജനതയുടെ മേല്‍
kāfirīna
كَٰفِرِينَ
അവിശ്വാസികളായ.

ശുഐബ് അവരെ വിട്ടുപോയി. അന്നേരം അദ്ദേഹം പറഞ്ഞു: ''എന്റെ ജനമേ, ഞാനെന്റെ നാഥന്റെ സന്ദേശങ്ങള്‍ നിങ്ങള്‍ക്കെത്തിച്ചുതന്നു. നിങ്ങളോടു ഗുണകാംക്ഷ പുലര്‍ത്തി. അതിനാല്‍ സത്യനിഷേധികളായ ജനത്തിന്റെ പേരില്‍ എനിക്കെങ്ങനെ ഖേദമുണ്ടാകും?''

തഫ്സീര്‍

وَمَآ اَرْسَلْنَا فِيْ قَرْيَةٍ مِّنْ نَّبِيٍّ اِلَّآ اَخَذْنَآ اَهْلَهَا بِالْبَأْسَاۤءِ وَالضَّرَّاۤءِ لَعَلَّهُمْ يَضَّرَّعُوْنَ  ( الأعراف: ٩٤ )

wamā arsalnā
وَمَآ أَرْسَلْنَا
നാം അയച്ചിട്ടില്ല
fī qaryatin
فِى قَرْيَةٍ
ഒരു രാജ്യത്തിലും
min nabiyyin
مِّن نَّبِىٍّ
ഒരു നബിയെയും
illā akhadhnā
إِلَّآ أَخَذْنَآ
നാം പിടിക്കാതെ
ahlahā
أَهْلَهَا
അതിന്റെ ആള്‍ക്കാരെ
bil-basāi
بِٱلْبَأْسَآءِ
ദുരിതം കൊണ്ടു
wal-ḍarāi
وَٱلضَّرَّآءِ
കഷ്ടപ്പാടും
laʿallahum
لَعَلَّهُمْ
അവരാകുവാന്‍ വേണ്ടി
yaḍḍarraʿūna
يَضَّرَّعُونَ
അവര്‍ താഴ്മ കാണിക്കും.

നാം പ്രവാചകനെ നിയോഗിച്ച ഒരു നാട്ടിലെയും നിവാസികളെ പ്രയാസവും പ്രതിസന്ധിയും കൊണ്ട് പിടികൂടാതിരുന്നിട്ടില്ല. അവര്‍ വിനീതരാവാന്‍ വേണ്ടിയാണത്.

തഫ്സീര്‍

ثُمَّ بَدَّلْنَا مَكَانَ السَّيِّئَةِ الْحَسَنَةَ حَتّٰى عَفَوْا وَّقَالُوْا قَدْ مَسَّ اٰبَاۤءَنَا الضَّرَّاۤءُ وَالسَّرَّاۤءُ فَاَخَذْنٰهُمْ بَغْتَةً وَّهُمْ لَا يَشْعُرُوْنَ   ( الأعراف: ٩٥ )

thumma
ثُمَّ
പിന്നെ
baddalnā
بَدَّلْنَا
നാം പകരമാക്കി
makāna
مَكَانَ
സ്ഥാനത്തു
l-sayi-ati
ٱلسَّيِّئَةِ
തിന്‍മയുടെ
l-ḥasanata
ٱلْحَسَنَةَ
നന്‍മയെ
ḥattā ʿafaw
حَتَّىٰ عَفَوا۟
അങ്ങനെ അവര്‍ അഭിവൃദ്ധിപ്പെട്ടു, അവര്‍ വളര്‍ച്ച പ്രാപിക്കുന്നതുവരെ
waqālū
وَّقَالُوا۟
അവര്‍ പറയുകയും ചെയ്തു
qad massa
قَدْ مَسَّ
ബാധിച്ചിട്ടുണ്ടു
ābāanā
ءَابَآءَنَا
നമ്മുടെ (ഞങ്ങളുടെ) പിതാക്കളെ
l-ḍarāu
ٱلضَّرَّآءُ
കഷ്ടപ്പാടു (കഷ്ടാവസ്ഥ)
wal-sarāu
وَٱلسَّرَّآءُ
സന്തോഷവും (സന്തോഷാവസ്ഥയും)
fa-akhadhnāhum
فَأَخَذْنَٰهُم
അപ്പോള്‍ നാമവരെ പിടിച്ചു (ശിക്ഷിച്ചു)
baghtatan
بَغْتَةً
പെട്ടെന്നു
wahum
وَهُمْ
അവരാകട്ടെ, അവരായിരിക്കെ
lā yashʿurūna
لَا يَشْعُرُونَ
അവര്‍ അറിയുന്നില്ല.

പിന്നീട് നാം അവരുടെ ദുഃസ്ഥിതി സുസ്ഥിതിയാക്കി മാറ്റി. അവര്‍ അഭിവൃദ്ധിപ്പെടുവോളം. അങ്ങനെ അവര്‍ പറഞ്ഞു: ''ഞങ്ങളുടെ പൂര്‍വപിതാക്കള്‍ക്കും ദുരിതവും സന്തോഷവുമൊക്കെ ഉണ്ടായിട്ടുണ്ടല്ലോ.'' അപ്പോള്‍ പെട്ടെന്ന് നാം അവരെ പിടികൂടി. അവര്‍ക്ക് അതേക്കുറിച്ച് ബോധമുണ്ടായിരുന്നില്ല.

തഫ്സീര്‍

وَلَوْ اَنَّ اَهْلَ الْقُرٰٓى اٰمَنُوْا وَاتَّقَوْا لَفَتَحْنَا عَلَيْهِمْ بَرَكٰتٍ مِّنَ السَّمَاۤءِ وَالْاَرْضِ وَلٰكِنْ كَذَّبُوْا فَاَخَذْنٰهُمْ بِمَا كَانُوْا يَكْسِبُوْنَ  ( الأعراف: ٩٦ )

walaw anna
وَلَوْ أَنَّ
ആയിരുന്നെങ്കില്‍
ahla l-qurā
أَهْلَ ٱلْقُرَىٰٓ
(ആ) രാജ്യക്കാര്‍
āmanū
ءَامَنُوا۟
അവര്‍ വിശ്വസിച്ചു
wa-ittaqaw
وَٱتَّقَوْا۟
അവര്‍ സൂക്ഷിക്കുകയും ചെയ്തു(വെങ്കില്‍)
lafataḥnā
لَفَتَحْنَا
നാം തുറക്കുക തന്നെ ചെയ്യും
ʿalayhim
عَلَيْهِم
അവര്‍ക്കു, അവരില്‍
barakātin
بَرَكَٰتٍ
അനുഗ്രഹങ്ങളെ, അഭിവൃദ്ധികളെ, വളര്‍ച്ചകളെ
mina l-samāi
مِّنَ ٱلسَّمَآءِ
ആകാശത്തു നിന്നു
wal-arḍi
وَٱلْأَرْضِ
ഭൂമിയില്‍നിന്നും
walākin kadhabū
وَلَٰكِن كَذَّبُوا۟
എങ്കിലും അവര്‍ വ്യാജമാക്കി
fa-akhadhnāhum
فَأَخَذْنَٰهُم
അപ്പോള്‍ നാമവരെ പിടിച്ചു
bimā kānū
بِمَا كَانُوا۟
അവര്‍ ആയിരുന്നതുകൊണ്ടു
yaksibūna
يَكْسِبُونَ
അവര്‍ സമ്പാദിക്കും, പ്രവര്‍ത്തിച്ചുവെക്കും.

അന്നാട്ടുകാര്‍ വിശ്വസിക്കുകയും ഭക്തരാവുകയും ചെയ്തിരുന്നെങ്കില്‍ നാമവര്‍ക്ക് വിണ്ണില്‍നിന്നും മണ്ണില്‍നിന്നും അനുഗ്രഹങ്ങളുടെ കവാടങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. എന്നാല്‍ അവര്‍ നിഷേധിച്ചുതള്ളുകയാണുണ്ടായത്. അതിനാല്‍ അവര്‍ സമ്പാദിച്ചുവെച്ചതിന്റെ ഫലമായി നാം അവരെ പിടികൂടി.

തഫ്സീര്‍

اَفَاَمِنَ اَهْلُ الْقُرٰٓى اَنْ يَّأْتِيَهُمْ بَأْسُنَا بَيَاتًا وَّهُمْ نَاۤىِٕمُوْنَۗ  ( الأعراف: ٩٧ )

afa-amina
أَفَأَمِنَ
അപ്പോള്‍ സമാധാനപ്പെട്ടിരിക്കുകയോ, നിര്‍ഭയമായോ
ahlu l-qurā
أَهْلُ ٱلْقُرَىٰٓ
രാജ്യക്കാര്‍
an yatiyahum
أَن يَأْتِيَهُم
അവര്‍ക്കു വരുന്നതിനെക്കുറിച്ചു, വന്നെത്തുന്നതു
basunā
بَأْسُنَا
നമ്മുടെ ഗൗരവം, ശൗര്യം, ഊക്കു, ശിക്ഷ
bayātan
بَيَٰتًا
രാത്രി വേളയില്‍, രാത്രിയിലെ ആക്രമണമായിട്ടു
wahum
وَهُمْ
അവരായിരിക്കെ
nāimūna
نَآئِمُونَ
ഉറങ്ങുന്നവര്‍.

എന്നാല്‍ അന്നാട്ടുകാര്‍, രാത്രിയില്‍ അവര്‍ ഉറക്കിലായിരിക്കെ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെപ്പറ്റി നിര്‍ഭയരായിപ്പോയോ?

തഫ്സീര്‍

اَوَاَمِنَ اَهْلُ الْقُرٰٓى اَنْ يَّأْتِيَهُمْ بَأْسُنَا ضُحًى وَّهُمْ يَلْعَبُوْنَ  ( الأعراف: ٩٨ )

awa-amina
أَوَأَمِنَ
സമാധാനപ്പെടുകയും ചെയ്തുവോ (ചെയ്യുകയാണോ)
ahlu l-qurā
أَهْلُ ٱلْقُرَىٰٓ
രാജ്യക്കാര്‍
an yatiyahum
أَن يَأْتِيَهُم
അവര്‍ക്കു വരുന്നതിനെ
basunā
بَأْسُنَا
നമ്മുടെ ശിക്ഷ
ḍuḥan
ضُحًى
പൂര്‍വ്വാഹ്നത്തില്‍, ഇളയുച്ചക്കു
wahum
وَهُمْ
അവരായിരിക്കെ
yalʿabūna
يَلْعَبُونَ
അവര്‍ കളിച്ചുകൊണ്ടിരിക്കും.

അല്ലെങ്കില്‍, അവിടത്തെയാളുകള്‍ പകല്‍വേളയില്‍ വിനോദ വൃത്തികളിലായിരിക്കെ, നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെപ്പറ്റി നിര്‍ഭയരായിരിക്കയാണോ?

തഫ്സീര്‍

اَفَاَمِنُوْا مَكْرَ اللّٰهِۚ فَلَا يَأْمَنُ مَكْرَ اللّٰهِ اِلَّا الْقَوْمُ الْخٰسِرُوْنَ ࣖ   ( الأعراف: ٩٩ )

afa-aminū
أَفَأَمِنُوا۟
അപ്പോള്‍ അവര്‍ സമാധാനപ്പെട്ടുവോ, നിര്‍ഭയരായിരിക്കയോ
makra l-lahi
مَكْرَ ٱللَّهِۚ
അല്ലാഹുവിന്റെ തന്ത്രത്തെ (ക്കുറിച്ചു)
falā yamanu
فَلَا يَأْمَنُ
എന്നാല്‍ സമാധാനപ്പെടുക (ഭയപ്പെടാതിരിക്ക) യില്ല
makra l-lahi
مَكْرَ ٱللَّهِ
അല്ലാഹുവിന്റെ തന്ത്രത്തെ
illā l-qawmu
إِلَّا ٱلْقَوْمُ
ജനങ്ങളല്ലാതെ
l-khāsirūna
ٱلْخَٰسِرُونَ
നഷ്ടപ്പെട്ട, നഷ്ടക്കാരായ.

അങ്ങനെ അവര്‍ അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റിത്തന്നെ നിര്‍ഭയരായിരിക്കയാണോ? എന്നാല്‍ അറിയുക: നശിച്ച ജനമല്ലാതെ അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി നിര്‍ഭയരാവുകയില്ല.

തഫ്സീര്‍

اَوَلَمْ يَهْدِ لِلَّذِيْنَ يَرِثُوْنَ الْاَرْضَ مِنْۢ بَعْدِ اَهْلِهَآ اَنْ لَّوْ نَشَاۤءُ اَصَبْنٰهُمْ بِذُنُوْبِهِمْۚ وَنَطْبَعُ عَلٰى قُلُوْبِهِمْ فَهُمْ لَا يَسْمَعُوْنَ  ( الأعراف: ١٠٠ )

awalam yahdi
أَوَلَمْ يَهْدِ
മാര്‍ഗ്ഗദര്‍ശകവുമാകുന്നില്ലേ, വ്യക്തമാകുന്നുമില്ലേ
lilladhīna yarithūna
لِلَّذِينَ يَرِثُونَ
അനന്തരമെടുക്കുന്നവര്‍ക്ക്, അനന്തരാവകാശികളായി വരുന്ന (കൈകാര്യം ചെയ്യുന്ന) വര്‍ക്ക്
l-arḍa
ٱلْأَرْضَ
ഭൂമിയെ
min baʿdi
مِنۢ بَعْدِ
ശേഷം, ശേഷമായി
ahlihā
أَهْلِهَآ
അതിന്റെ ആള്‍ക്കാരുടെ
an law nashāu
أَن لَّوْ نَشَآءُ
നാം ഉദ്ദേശിക്കുന്നപക്ഷം എന്നു
aṣabnāhum
أَصَبْنَٰهُم
അവര്‍ക്കു നാം (ആപത്തു) ബാധിപ്പിക്കും (എന്നു)
bidhunūbihim
بِذُنُوبِهِمْۚ
അവരുടെ പാപങ്ങള്‍ നിമിത്തം
wanaṭbaʿu
وَنَطْبَعُ
നാം മുദ്രവെക്കുകയും ചെയ്യും (ചെയ്യുന്നു)
ʿalā qulūbihim
عَلَىٰ قُلُوبِهِمْ
അവരുടെ ഹൃദയങ്ങള്‍ക്ക്, ഹൃദയങ്ങളുടെ മേല്‍
fahum
فَهُمْ
എന്നിട്ടവര്‍, അങ്ങനെ
lā yasmaʿūna
لَا يَسْمَعُونَ
അവര്‍ കേള്‍ക്കുകയില്ല (കേള്‍ക്കുന്നില്ല).

ഭൂമിയില്‍ പൂര്‍വവാസികളുടെ അനന്തരാവകാശികളായി വന്നവര്‍ മനസ്സിലാക്കുന്നില്ലയോ, നാം ഇച്ഛിക്കുന്നുവെങ്കില്‍ അവരെയും തങ്ങളുടെ പാപങ്ങളുടെ പേരില്‍ നമ്മുടെ ശിക്ഷ ബാധിക്കുമെന്ന്. നാം അവരുടെ മനസ്സുകള്‍ അടച്ചുപൂട്ടി മുദ്രവെക്കും. അതോടെ അവരൊന്നും കേട്ടു മനസ്സിലാക്കാത്തവരായിത്തീരും.

തഫ്സീര്‍