Skip to main content

لَهُمْ مِّنْ جَهَنَّمَ مِهَادٌ وَّمِنْ فَوْقِهِمْ غَوَاشٍۗ وَكَذٰلِكَ نَجْزِى الظّٰلِمِيْنَ   ( الأعراف: ٤١ )

lahum
لَهُم
അവര്‍ക്കുണ്ട്, ഉണ്ടായിരിക്കും
min jahannama
مِّن جَهَنَّمَ
ജഹന്നമില്‍ നിന്നും
mihādun
مِهَادٌ
വിരിപ്പു
wamin fawqihim
وَمِن فَوْقِهِمْ
അവരുടെ മീതെയും
ghawāshin
غَوَاشٍۚ
മൂടികള്‍ (പുതപ്പുകള്‍)
wakadhālika
وَكَذَٰلِكَ
അപ്രകാരമാണ്
najzī
نَجْزِى
നാം പ്രതിഫലം കൊടുക്കുന്നതു
l-ẓālimīna
ٱلظَّٰلِمِينَ
അക്രമികള്‍ക്ക്.

അവര്‍ക്ക് നരകത്തീയാലുള്ള മെത്തകളാണുണ്ടാവുക. അവര്‍ക്കുമീതെ തീ കൊണ്ടുള്ള പുതപ്പുകളുമുണ്ടാകും. അവ്വിധമാണ് നാം അക്രമികള്‍ക്ക് പ്രതിഫലം നല്‍കുക.

തഫ്സീര്‍

وَالَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ لَا نُكَلِّفُ نَفْسًا اِلَّا وُسْعَهَآ اُولٰۤىِٕكَ اَصْحٰبُ الْجَنَّةِۚ هُمْ فِيْهَا خٰلِدُوْنَ   ( الأعراف: ٤٢ )

wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരാകട്ടെ
waʿamilū
وَعَمِلُوا۟
പ്രവര്‍ത്തിക്കുകയും ചെയ്ത
l-ṣāliḥāti
ٱلصَّٰلِحَٰتِ
നല്ല കാര്യങ്ങള്‍
lā nukallifu
لَا نُكَلِّفُ
നാം ശാസിക്കുക (നിര്‍ബ്ബന്ധിക്കുക) യില്ല
nafsan
نَفْسًا
ഒരു ആത്മാവിനോടും, ദേഹത്തോടും (വ്യക്തിയോടും, ആളോടും)
illā wus'ʿahā
إِلَّا وُسْعَهَآ
അതിനു കഴിവതല്ലാതെ
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
aṣḥābu l-janati
أَصْحَٰبُ ٱلْجَنَّةِۖ
സ്വര്‍ഗ്ഗത്തിന്റെ ആള്‍ക്കാരാകുന്നു
hum fīhā
هُمْ فِيهَا
അവരതില്‍
khālidūna
خَٰلِدُونَ
ശാശ്വതരായിരിക്കണം.

എന്നാല്‍, സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോ, - ആരെയും അവരുടെ കഴിവിന്നതീതമായ ബാധ്യത നാം ഏല്‍പിക്കുന്നില്ല - അവരാണ് സ്വര്‍ഗാവകാശികള്‍. അതിലവര്‍ നിത്യവാസികളായിരിക്കും.

തഫ്സീര്‍

وَنَزَعْنَا مَا فِيْ صُدُوْرِهِمْ مِّنْ غِلٍّ تَجْرِيْ مِنْ تَحْتِهِمُ الْانْهٰرُۚ وَقَالُوا الْحَمْدُ لِلّٰهِ الَّذِيْ هَدٰىنَا لِهٰذَاۗ وَمَا كُنَّا لِنَهْتَدِيَ لَوْلَآ اَنْ هَدٰىنَا اللّٰهُ ۚ لَقَدْ جَاۤءَتْ رُسُلُ رَبِّنَا بِالْحَقِّۗ وَنُوْدُوْٓا اَنْ تِلْكُمُ الْجَنَّةُ اُوْرِثْتُمُوْهَا بِمَا كُنْتُمْ تَعْمَلُوْنَ  ( الأعراف: ٤٣ )

wanazaʿnā
وَنَزَعْنَا
നാം നീക്കിക്കളയുകയും ചെയ്യും
mā fī ṣudūrihim
مَا فِى صُدُورِهِم
അവരുടെ നെഞ്ചു(ഹൃദയം)കളിലുള്ളതു
min ghillin
مِّنْ غِلٍّ
ഉള്‍പക (അസൂയ - വിദ്വേഷം - ഈര്‍ഷ്യത) യായിട്ടു
tajrī
تَجْرِى
ഒഴുകും
min taḥtihimu
مِن تَحْتِهِمُ
അവരുടെ അടിയിലൂടെ
l-anhāru
ٱلْأَنْهَٰرُۖ
അരുവികള്‍
waqālū
وَقَالُوا۟
അവര്‍ പറയുകയും ചെയ്യും
l-ḥamdu
ٱلْحَمْدُ
(സര്‍വ്വ) സ്തുതി
lillahi
لِلَّهِ
അല്ലാഹുവിനാകുന്നു
alladhī hadānā
ٱلَّذِى هَدَىٰنَا
നമ്മെ വഴി ചേര്‍ത്ത, സന്മാര്‍ഗ്ഗത്തിലാക്കിയ
lihādhā
لِهَٰذَا
ഇതിലേക്കു
wamā kunnā
وَمَا كُنَّا
നാം ആകുമായിരുന്നില്ല
linahtadiya
لِنَهْتَدِىَ
നാം നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുവാന്‍
lawlā
لَوْلَآ
ഇല്ലായിരുന്നെങ്കില്‍
an hadānā
أَنْ هَدَىٰنَا
നമ്മെ വഴി ചേര്‍ക്കല്‍, സന്മാര്‍ഗ്ഗത്തിലാക്കിയതു
l-lahu
ٱللَّهُۖ
അല്ലാഹു
laqad jāat
لَقَدْ جَآءَتْ
തീര്‍ച്ചയായും വന്നിട്ടുണ്ടു
rusulu rabbinā
رُسُلُ رَبِّنَا
നമ്മുടെ റബ്ബിന്റെ റസൂലുകള്‍
bil-ḥaqi
بِٱلْحَقِّۖ
യഥാര്‍ത്ഥവുമായി
wanūdū
وَنُودُوٓا۟
അവര്‍ വിളിക്കപ്പെടുക (അവരോടു വിളിച്ചു പറയപ്പെടുക)യും ചെയ്യും
an til'kumu
أَن تِلْكُمُ
അതു (ആണു) എന്നു
l-janatu
ٱلْجَنَّةُ
സ്വര്‍ഗ്ഗമാണു (എന്നു)
ūrith'tumūhā
أُورِثْتُمُوهَا
നിങ്ങള്‍ക്കതു അവകാശമായി നല്‍കപ്പെട്ടിരിക്കുന്നു
bimā kuntum
بِمَا كُنتُمْ
നിങ്ങളായിരുന്നതു കൊണ്ടു
taʿmalūna
تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കും.

അവരുടെ മനസ്സുകളിലെ പകയെ നാം തുടച്ചുമാറ്റും. അവരുടെ താഴ്ഭാഗത്തൂടെ അരുവികളൊഴുകിക്കൊണ്ടിരിക്കും. അപ്പോള്‍ അവരിങ്ങനെ പറയും: ''ഞങ്ങളെ ഇവിടേക്ക് നയിച്ച അല്ലാഹുവിന് സ്തുതി. അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയില്ലായിരുന്നെങ്കില്‍ ഞങ്ങളൊരിക്കലും സന്മാര്‍ഗം പ്രാപിക്കുമായിരുന്നില്ല. ഞങ്ങളുടെ നാഥന്റെ ദൂതന്മാര്‍ സത്യസന്ദേശവുമായി എത്തിയവരായിരുന്നു.'' അപ്പോള്‍ അവരോടിങ്ങനെ വിളിച്ചുപറയും: ''ഇതാ നിങ്ങള്‍ക്കുള്ള സ്വര്‍ഗം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി നിങ്ങളിതിന്റെ അവകാശികളായിത്തീര്‍ന്നിരിക്കുന്നു.''

തഫ്സീര്‍

وَنَادٰٓى اَصْحٰبُ الْجَنَّةِ اَصْحٰبَ النَّارِ اَنْ قَدْ وَجَدْنَا مَا وَعَدَنَا رَبُّنَا حَقًّا فَهَلْ وَجَدْتُّمْ مَّا وَعَدَ رَبُّكُمْ حَقًّا ۗقَالُوْا نَعَمْۚ فَاَذَّنَ مُؤَذِّنٌۢ بَيْنَهُمْ اَنْ لَّعْنَةُ اللّٰهِ عَلَى الظّٰلِمِيْنَ   ( الأعراف: ٤٤ )

wanādā
وَنَادَىٰٓ
വിളിക്കുന്നതാണു (വിളിച്ചു പറയും)
aṣḥābu l-janati
أَصْحَٰبُ ٱلْجَنَّةِ
സ്വര്‍ഗ്ഗത്തിന്റെ ആള്‍ക്കാര്‍
aṣḥāba l-nāri
أَصْحَٰبَ ٱلنَّارِ
നരകത്തിന്റെ ആള്‍ക്കാരെ
an qad
أَن قَدْ
ഉണ്ടായിട്ടുണ്ടെന്നു
wajadnā
وَجَدْنَا
ഞങ്ങള്‍ കണ്ടെത്തി(യിട്ടുണ്ടു)
mā waʿadanā
مَا وَعَدَنَا
ഞങ്ങളോടു വാഗ്ദത്തം ചെയ്തതു
rabbunā
رَبُّنَا
ഞങ്ങളുടെ റബ്ബ്
ḥaqqan
حَقًّا
യഥാര്‍ത്ഥമായി
fahal wajadttum
فَهَلْ وَجَدتُّم
എന്നാല്‍ നിങ്ങള്‍ കണ്ടെത്തിയോ
mā waʿada
مَّا وَعَدَ
വാഗ്ദത്തം ചെയ്തതു
rabbukum
رَبُّكُمْ
നിങ്ങളുടെ റബ്ബു
ḥaqqan
حَقًّاۖ
യഥാര്‍ത്ഥമായി
qālū
قَالُوا۟
അവര്‍ പറയും
naʿam
نَعَمْۚ
അതെ
fa-adhana
فَأَذَّنَ
അപ്പോള്‍ ഉച്ചത്തില്‍ അറിയിക്കും (വിളിച്ചു പറയും), പ്രഖ്യാപനം ചെയ്യും
mu-adhinun
مُؤَذِّنٌۢ
ഒരു ഉച്ചത്തില്‍ (ഉറക്കെ) അറിയിക്കുന്നവന്‍
baynahum
بَيْنَهُمْ
അവരുടെ ഇടയില്‍
an laʿnatu
أَن لَّعْنَةُ
ശാപം എന്നു
l-lahi
ٱللَّهِ
അല്ലാഹുവിന്റെ
ʿalā l-ẓālimīna
عَلَى ٱلظَّٰلِمِينَ
അക്രമികളുടെ മേലുണ്ടായിരിക്കും (എന്നു).

സ്വര്‍ഗാവകാശികള്‍ നരകാവകാശികളോട് വിളിച്ചുചോദിക്കും: ''ഞങ്ങളുടെ നാഥന്‍ ഞങ്ങളോട് ചെയ്ത വാഗ്ദാനങ്ങളൊക്കെയും സത്യമായിപ്പുലര്‍ന്നത് ഞങ്ങള്‍ കണ്ടറിഞ്ഞിരിക്കുന്നു. നിങ്ങളുടെ നാഥന്‍ നിങ്ങളോടു ചെയ്ത വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമായി പുലര്‍ന്നത് നിങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കിയോ?'' അവര്‍ പറയും: ''അതെ.'' അപ്പോള്‍ ഒരു വിളിയാളന്‍ അവര്‍ക്കിടയില്‍ വിളിച്ചറിയിക്കും: ''അല്ലാഹുവിന്റെ ശാപം അക്രമികള്‍ക്കാണ്; സംശയമില്ല.''

തഫ്സീര്‍

اَلَّذِيْنَ يَصُدُّوْنَ عَنْ سَبِيْلِ اللّٰهِ وَيَبْغُوْنَهَا عِوَجًاۚ وَهُمْ بِالْاٰخِرَةِ كٰفِرُوْنَۘ  ( الأعراف: ٤٥ )

alladhīna yaṣuddūna
ٱلَّذِينَ يَصُدُّونَ
തടഞ്ഞു കളയുന്ന (തിരിച്ചു വിടുന്ന)വര്‍
ʿan sabīli l-lahi
عَن سَبِيلِ ٱللَّهِ
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു
wayabghūnahā
وَيَبْغُونَهَا
അവര്‍ അതിനു ആഗ്രഹിക്കുകയും (അതിനെ തേടുകയും) ചെയ്യുന്നു
ʿiwajan
عِوَجًا
വളവിനെ, വളഞ്ഞതായി
wahum
وَهُم
അവരാകട്ടെ, അവരോ
bil-ākhirati
بِٱلْءَاخِرَةِ
പരലോകത്തില്‍
kāfirūna
كَٰفِرُونَ
അവിശ്വാസികളാണു.

അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ആളുകളെ തടയുകയും അതിനെ വക്രമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ്; പരലോകത്തെ നിഷേധിക്കുന്നവരും.

തഫ്സീര്‍

وَبَيْنَهُمَا حِجَابٌۚ وَعَلَى الْاَعْرَافِ رِجَالٌ يَّعْرِفُوْنَ كُلًّا ۢ بِسِيْمٰىهُمْۚ وَنَادَوْا اَصْحٰبَ الْجَنَّةِ اَنْ سَلٰمٌ عَلَيْكُمْۗ لَمْ يَدْخُلُوْهَا وَهُمْ يَطْمَعُوْنَ   ( الأعراف: ٤٦ )

wabaynahumā
وَبَيْنَهُمَا
അതു രണ്ടിനുമിടയിലുണ്ട്
ḥijābun
حِجَابٌۚ
ഒരു മറ
waʿalā l-aʿrāfi
وَعَلَى ٱلْأَعْرَافِ
അഅ്റാഫിലുണ്ട്, അഅ്റാഫിന്‍മേലുണ്ട്
rijālun
رِجَالٌ
ചില പുരുഷന്‍മാര്‍
yaʿrifūna
يَعْرِفُونَ
അവര്‍ അറിയും
kullan
كُلًّۢا
എല്ലാവരെയും
bisīmāhum
بِسِيمَىٰهُمْۚ
അവരുടെ അടയാളം കൊണ്ടു, ലക്ഷണം മുഖേന
wanādaw
وَنَادَوْا۟
അവര്‍ വിളിക്കും (വിളിച്ചു പറയും)
aṣḥāba l-janati
أَصْحَٰبَ ٱلْجَنَّةِ
സ്വര്‍ഗ്ഗത്തിലെ ആള്‍ക്കാരെ
an salāmun
أَن سَلَٰمٌ
സലാം (സമാധാന ശാന്തി) എന്നു
ʿalaykum
عَلَيْكُمْۚ
നിങ്ങളുടെ മേല്‍ (ഉണ്ടാവട്ടെ - ഉണ്ടായിരിക്കും)
lam yadkhulūhā
لَمْ يَدْخُلُوهَا
അതിലവര്‍ പ്രവേശിച്ചിട്ടില്ല
wahum
وَهُمْ
അവരാകട്ടെ, അവര്‍
yaṭmaʿūna
يَطْمَعُونَ
മോഹിക്കുന്നു, ആശിക്കയും ചെയ്യുന്നു.

ഈ രണ്ടു വിഭാഗത്തിനുമിടയില്‍ ഒരു മതിലുണ്ടായിരിക്കും. അതിന്റെ മുകളില്‍ ചില മനുഷ്യരുണ്ടാവും. അവരോരോരുത്തരെയും തങ്ങളുടെ അടയാളങ്ങളിലൂടെ തിരിച്ചറിയും. സ്വര്‍ഗസ്ഥരോട് അവര്‍ വിളിച്ചുപറയും: ''നിങ്ങള്‍ക്ക് സമാധാനം.'' ഇക്കൂട്ടര്‍ ഇനിയും സ്വര്‍ഗത്തില്‍ പ്രവേശിച്ചിട്ടില്ലാത്തവരാണ്. അതോടൊപ്പം അതാഗ്രഹിച്ചുകൊണ്ടിരിക്കുന്നവരും.

തഫ്സീര്‍

۞ وَاِذَا صُرِفَتْ اَبْصَارُهُمْ تِلْقَاۤءَ اَصْحٰبِ النَّارِۙ قَالُوْا رَبَّنَا لَا تَجْعَلْنَا مَعَ الْقَوْمِ الظّٰلِمِيْنَ ࣖ  ( الأعراف: ٤٧ )

wa-idhā ṣurifat
وَإِذَا صُرِفَتْ
തിരിക്കപ്പെട്ടാല്‍
abṣāruhum
أَبْصَٰرُهُمْ
അവരുടെ ദൃഷ്ടികള്‍, കണ്ണുകള്‍
til'qāa
تِلْقَآءَ
നേരെ, ഭാഗത്തേക്ക്
aṣḥābi l-nāri
أَصْحَٰبِ ٱلنَّارِ
നരകക്കാരുടെ, നരകത്തിന്റെ ആളുകളുടെ
qālū
قَالُوا۟
അവര്‍ പറയും
rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
lā tajʿalnā
لَا تَجْعَلْنَا
ഞങ്ങളെ നീ ആക്കരുതേ
maʿa l-qawmi
مَعَ ٱلْقَوْمِ
ജനങ്ങളുടെകൂടെ
l-ẓālimīna
ٱلظَّٰلِمِينَ
അക്രമികളായ.

അവരുടെ കണ്ണുകള്‍ നരകാവകാശികളുടെ നേരെ തിരിഞ്ഞാല്‍ അവര്‍ പറയും: ''ഞങ്ങളുടെ നാഥാ! ഞങ്ങളെ നീ അക്രമികളുടെ കൂട്ടത്തില്‍ പെടുത്തരുതേ!''

തഫ്സീര്‍

وَنَادٰٓى اَصْحٰبُ الْاَعْرَافِ رِجَالًا يَّعْرِفُوْنَهُمْ بِسِيْمٰىهُمْ قَالُوْا مَآ اَغْنٰى عَنْكُمْ جَمْعُكُمْ وَمَا كُنْتُمْ تَسْتَكْبِرُوْنَ   ( الأعراف: ٤٨ )

wanādā
وَنَادَىٰٓ
വിളിച്ചു പറയും
aṣḥābu
أَصْحَٰبُ
ആള്‍ക്കാര്‍
l-aʿrāfi
ٱلْأَعْرَافِ
അഅ്റാഫിന്റെ
rijālan
رِجَالًا
ചില പുരുഷന്മാരെ
yaʿrifūnahum
يَعْرِفُونَهُم
അവരെ അവര്‍ അറിയുന്നതാണു
bisīmāhum
بِسِيمَىٰهُمْ
അവരുടെ അടയാളം (ലക്ഷണം) കൊണ്ടു
qālū
قَالُوا۟
അവര്‍ പറയും
mā aghnā
مَآ أَغْنَىٰ
എന്തു ധന്യമാക്കി (എന്താണു ഉപകരിച്ചതു)
ʿankum
عَنكُمْ
നിങ്ങള്‍ക്കു
jamʿukum
جَمْعُكُمْ
നിങ്ങളുടെ ഒരുമിച്ചുകൂട്ടല്‍, ശേഖരണം
wamā kuntum
وَمَا كُنتُمْ
നിങ്ങള്‍ ആയിരുന്നതും
tastakbirūna
تَسْتَكْبِرُونَ
നിങ്ങള്‍ വലുപ്പം (അഹംഭാവം) നടിക്കും.

മതില്‍പ്പുറത്തുള്ളവര്‍ അടയാളങ്ങളിലൂടെ തങ്ങള്‍ക്ക് തിരിച്ചറിയാവുന്ന ചില നരകക്കാരെ വിളിച്ച് പറയും: ''നിങ്ങളുടെ ആള്‍ബലവും നിങ്ങള്‍ അഹങ്കരിച്ചുനടന്നതും നിങ്ങള്‍ക്കെന്ത് നേട്ടമാണുണ്ടാക്കിയത്?

തഫ്സീര്‍

اَهٰٓؤُلَاۤءِ الَّذِيْنَ اَقْسَمْتُمْ لَا يَنَالُهُمُ اللّٰهُ بِرَحْمَةٍۗ اُدْخُلُوا الْجَنَّةَ لَا خَوْفٌ عَلَيْكُمْ وَلَآ اَنْتُمْ تَحْزَنُوْنَ   ( الأعراف: ٤٩ )

ahāulāi
أَهَٰٓؤُلَآءِ
ഇക്കൂട്ടരോ
alladhīna
ٱلَّذِينَ
യാതൊരുവര്‍
aqsamtum
أَقْسَمْتُمْ
നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞു
lā yanāluhumu
لَا يَنَالُهُمُ
അവര്‍ക്കു എത്തുക(കൊടുക്കുക)യില്ല
l-lahu
ٱللَّهُ
അല്ലാഹു
biraḥmatin
بِرَحْمَةٍۚ
ഒരു കാരുണ്യവും കൊണ്ടു, കാരുണ്യത്തെയും
ud'khulū
ٱدْخُلُوا۟
നിങ്ങള്‍ പ്രവേശിക്കുവിന്‍
l-janata
ٱلْجَنَّةَ
സ്വര്‍ഗ്ഗത്തില്‍
lā khawfun
لَا خَوْفٌ
ഒരു ഭയവുമില്ല
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍
walā antum
وَلَآ أَنتُمْ
നിങ്ങള്‍ ഇല്ലതാനും
taḥzanūna
تَحْزَنُونَ
നിങ്ങള്‍ വ്യസനപ്പെടും.

''ഇക്കൂട്ടരെപ്പറ്റിയല്ലേ അല്ലാഹു അവര്‍ക്കൊരനുഗ്രഹവും നല്‍കുകയില്ലെന്ന് നിങ്ങള്‍ ആണയിട്ട് പറഞ്ഞിരുന്നത്? എന്നിട്ട് അവരോടാണല്ലോ 'നിങ്ങള്‍ സ്വര്‍ഗത്തില്‍ കടന്നുകൊള്ളുക. നിങ്ങളൊന്നും പേടിക്കേണ്ടതില്ല. നിങ്ങള്‍ ദുഃഖിക്കേണ്ടിവരികയുമില്ല' എന്നു പറഞ്ഞത്.

തഫ്സീര്‍

وَنَادٰٓى اَصْحٰبُ النَّارِ اَصْحٰبَ الْجَنَّةِ اَنْ اَفِيْضُوْا عَلَيْنَا مِنَ الْمَاۤءِ اَوْ مِمَّا رَزَقَكُمُ اللّٰهُ ۗقَالُوْٓا اِنَّ اللّٰهَ حَرَّمَهُمَا عَلَى الْكٰفِرِيْنَۙ   ( الأعراف: ٥٠ )

wanādā
وَنَادَىٰٓ
വിളിച്ചു പറയും
aṣḥābu l-nāri
أَصْحَٰبُ ٱلنَّارِ
നരകത്തിലെ ആള്‍ക്കാര്‍
aṣḥāba l-janati
أَصْحَٰبَ ٱلْجَنَّةِ
സ്വര്‍ഗ്ഗത്തിലെ ആള്‍ക്കാരെ
an afīḍū
أَنْ أَفِيضُوا۟
നിങ്ങള്‍ ഒഴുക്കിത്തരണമെന്നു
ʿalaynā
عَلَيْنَا
ഞങ്ങളുടെ മേല്‍, ഞങ്ങളില്‍
mina l-māi
مِنَ ٱلْمَآءِ
വെള്ളത്തില്‍ നിന്നു
aw mimmā
أَوْ مِمَّا
അല്ലെങ്കില്‍ യാതൊന്നില്‍ നിന്നു
razaqakumu l-lahu
رَزَقَكُمُ ٱللَّهُۚ
അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ
qālū
قَالُوٓا۟
അവര്‍ പറയും
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ḥarramahumā
حَرَّمَهُمَا
അതു രണ്ടും നിഷിദ്ധമാക്കിയിരിക്കുന്നു
ʿalā l-kāfirīna
عَلَى ٱلْكَٰفِرِينَ
അവിശ്വാസികളുടെ മേല്‍.

നരകത്തിലെത്തിയവര്‍ സ്വര്‍ഗത്തിലെത്തിയവരോട് വിളിച്ചുകേഴും: ''ഞങ്ങള്‍ക്ക് ഇത്തിരി വെള്ളം ഒഴിച്ചുതരേണമേ, അല്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്കു തന്ന അന്നത്തില്‍നിന്ന് അല്‍പം തരേണമേ.'' അവര്‍ പറയും: ''സത്യനിഷേധികള്‍ക്ക് അല്ലാഹു ഇവ രണ്ടും പൂര്‍ണമായും വിലക്കിയിരിക്കുന്നു.''

തഫ്സീര്‍