Skip to main content

وَلَا تَقْتُلُوْٓا اَوْلَادَكُمْ خَشْيَةَ اِمْلَاقٍۗ نَحْنُ نَرْزُقُهُمْ وَاِيَّاكُمْۗ اِنَّ قَتْلَهُمْ كَانَ خِطْـًٔا كَبِيْرًا   ( الإسراء: ٣١ )

walā taqtulū
وَلَا تَقْتُلُوٓا۟
നിങ്ങള്‍ കൊള്ളുക (വധിക്കുക) യും ചെയ്യരുത്
awlādakum
أَوْلَٰدَكُمْ
നിങ്ങളുടെ കുട്ടികളെ
khashyata
خَشْيَةَ
ഭയന്നതിനാല്‍
im'lāqin
إِمْلَٰقٍۖ
ദാരിദ്ര്യത്തെ, വലയുന്നതിനെ
naḥnu
نَّحْنُ
നാം (തന്നെ), നാമത്രെ
narzuquhum
نَرْزُقُهُمْ
അവര്‍ക്കു ആഹാരം (ഉപജീവനം) നല്‍കുന്നത്
wa-iyyākum
وَإِيَّاكُمْۚ
നിങ്ങള്‍ക്കും
inna qatlahum
إِنَّ قَتْلَهُمْ
നിശ്ചയമായും അവരെ കൊല്ലല്‍
kāna
كَانَ
ആകുന്നു
khiṭ'an
خِطْـًٔا
ഒരു തെറ്റു, കുറ്റം
kabīran
كَبِيرًا
വലിയ, ഭീമമായ

പട്ടിണി പേടിച്ച് നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്. അവര്‍ക്കും നിങ്ങള്‍ക്കും അന്നം നല്‍കുന്നത് നാമാണ്. അവരെ കൊല്ലുന്നത് കൊടിയകുറ്റം തന്നെ.

തഫ്സീര്‍

وَلَا تَقْرَبُوا الزِّنٰىٓ اِنَّهٗ كَانَ فَاحِشَةً ۗوَسَاۤءَ سَبِيْلًا   ( الإسراء: ٣٢ )

walā taqrabū
وَلَا تَقْرَبُوا۟
നിങ്ങള്‍ സമീപിക്കുക [അടുക്കുക]യും ചെയ്യരുത്
l-zinā
ٱلزِّنَىٰٓۖ
വ്യഭിചാരത്തെ
innahu kāna
إِنَّهُۥ كَانَ
നിശ്ചയമായും അതാകുന്നു
fāḥishatan
فَٰحِشَةً
ഒരു നീചവൃത്തി
wasāa
وَسَآءَ
അതു വളരെ ദുഷിച്ചതുമാണ്
sabīlan
سَبِيلًا
മാര്‍ഗ്ഗം, വഴി

നിങ്ങള്‍ വ്യഭിചാരത്തോടടുക്കുകപോലുമരുത്. അത് നീചമാണ്. ഹീനമായ മാര്‍ഗവും.

തഫ്സീര്‍

وَلَا تَقْتُلُوا النَّفْسَ الَّتِيْ حَرَّمَ اللّٰهُ اِلَّا بِالْحَقِّۗ وَمَنْ قُتِلَ مَظْلُوْمًا فَقَدْ جَعَلْنَا لِوَلِيِّهٖ سُلْطٰنًا فَلَا يُسْرِفْ فِّى الْقَتْلِۗ اِنَّهٗ كَانَ مَنْصُوْرًا  ( الإسراء: ٣٣ )

walā taqtulū
وَلَا تَقْتُلُوا۟
നിങ്ങള്‍ കൊല്ലുകയും ചെയരുത്
l-nafsa
ٱلنَّفْسَ
ദേഹത്തെ, ആത്മാവിനെ
allatī ḥarrama
ٱلَّتِى حَرَّمَ
നിഷിദ്ധമാക്കിയയതായ, പരിപാവനമാക്കിയ
l-lahu
ٱللَّهُ
അല്ലാഹു
illā bil-ḥaqi
إِلَّا بِٱلْحَقِّۗ
ന്യായ (മുറ - അവകാശ) പ്രകാരമല്ലാതെ
waman qutila
وَمَن قُتِلَ
ആരെങ്കിലും കൊല്ലപ്പെട്ടാല്‍
maẓlūman
مَظْلُومًا
അക്രമിക്കപ്പെട്ടവനായിക്കൊണ്ട്
faqad jaʿalnā
فَقَدْ جَعَلْنَا
എന്നാല്‍ തീര്‍ച്ചയായും നാം ആക്കി (ഏര്‍പ്പെടുത്തി) യിട്ടുണ്ട്
liwaliyyihi
لِوَلِيِّهِۦ
അവന്റെ കൈകാര്യക്കാരന്, ബന്ധുവിന്
sul'ṭānan
سُلْطَٰنًا
ഒരു അധികാരം, ശക്തി
falā yus'rif
فَلَا يُسْرِف
എന്നാലവന്‍ അമിതമാക്കരുത്
fī l-qatli
فِّى ٱلْقَتْلِۖ
കൊലയില്‍
innahu kāna
إِنَّهُۥ كَانَ
നിശ്ചയമായും അവനാകുന്നു
manṣūran
مَنصُورًا
സഹായിക്കപ്പെടുന്നവന്‍

അല്ലാഹു ആദരിച്ച മനുഷ്യജീവനെ അന്യായമായി നിങ്ങള്‍ ഹനിക്കരുത്. ആരെങ്കിലും അന്യായമായി വധിക്കപ്പെട്ടാല്‍ അവന്റെ അവകാശികള്‍ക്കു നാം പ്രതിക്രിയക്ക് അധികാരം നല്‍കിയിരിക്കുന്നു. എന്നാല്‍, അവന്‍ കൊലയില്‍ അതിരുകവിയരുത്. തീര്‍ച്ചയായും അവന്‍ സഹായിക്കപ്പെടുന്നവനാകുന്നു.

തഫ്സീര്‍

وَلَا تَقْرَبُوْا مَالَ الْيَتِيْمِ اِلَّا بِالَّتِيْ هِيَ اَحْسَنُ حَتّٰى يَبْلُغَ اَشُدَّهٗۖ وَاَوْفُوْا بِالْعَهْدِۖ اِنَّ الْعَهْدَ كَانَ مَسْـُٔوْلًا  ( الإسراء: ٣٤ )

walā taqrabū
وَلَا تَقْرَبُوا۟
നിങ്ങള്‍ സമീപിക്കുകയും ചെയ്യരുത്
māla
مَالَ
സ്വത്തിനെ
l-yatīmi
ٱلْيَتِيمِ
അനാഥയുടെ
illā bi-allatī
إِلَّا بِٱلَّتِى
യാതൊന്നനുസരിച്ചല്ലാതെ
hiya
هِىَ
അതു
aḥsanu
أَحْسَنُ
ഏറ്റം (കൂടുതല്‍) നല്ലതാണ്
ḥattā yablugha
حَتَّىٰ يَبْلُغَ
അവന്‍ എത്തുന്ന (പ്രാപിക്കുന്ന)തുവരെ
ashuddahu
أَشُدَّهُۥۚ
അവന്റെ ശക്തി (പ്രായപൂര്‍ത്തി)
wa-awfū
وَأَوْفُوا۟
നിറവേറ്റുക (പൂര്‍ത്തിയാക്കുക)യും ചെയ്‍വിന്‍
bil-ʿahdi
بِٱلْعَهْدِۖ
കരാറിനെ, ഉടമ്പടിയെ
inna l-ʿahda
إِنَّ ٱلْعَهْدَ
നിശ്ചയമായും കരാര്‍
kāna
كَانَ
ആകുന്നു
masūlan
مَسْـُٔولًا
ചോദ്യം ചെയ്യപ്പെടുന്നത്

അനാഥന്റെ ധനത്തോട് നിങ്ങളടുക്കാതിരിക്കുക; ഏറ്റം നല്ല നിലയിലല്ലാതെ. അവന്‍ കാര്യവിവരമുള്ളവനാകും വരെ. നിങ്ങള്‍ കരാര്‍ പാലിക്കുക. കരാറിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടും; തീര്‍ച്ച.

തഫ്സീര്‍

وَاَوْفُوا الْكَيْلَ اِذَا كِلْتُمْ وَزِنُوْا بِالْقِسْطَاسِ الْمُسْتَقِيْمِۗ ذٰلِكَ خَيْرٌ وَّاَحْسَنُ تَأْوِيْلًا  ( الإسراء: ٣٥ )

wa-awfū
وَأَوْفُوا۟
നിറവേറ്റുക (പൂര്‍ത്തിയാക്കുക)യും ചെയ്‍വിന്‍
l-kayla
ٱلْكَيْلَ
അളത്തം
idhā kil'tum
إِذَا كِلْتُمْ
നിങ്ങള്‍ അളന്നാല്‍
wazinū
وَزِنُوا۟
തൂക്കുകയും ചെയ്യുക
bil-qis'ṭāsi
بِٱلْقِسْطَاسِ
തുലാസുകൊണ്ടു
l-mus'taqīmi
ٱلْمُسْتَقِيمِۚ
ചൊവ്വായ, നേരെയുള്ള
dhālika
ذَٰلِكَ
അതു
khayrun
خَيْرٌ
ഗുണമാണ്, കൂടുതല്‍ നന്മയാണ്
wa-aḥsanu
وَأَحْسَنُ
ഏറ്റം (അധികം)
tawīlan
تَأْوِيلًا
നല്ലതുമാണ് പര്യവസാനം

നിങ്ങള്‍ അളന്നുകൊടുക്കുമ്പോള്‍ അളവില്‍ തികവ് വരുത്തുക. കൃത്യതയുള്ള തുലാസ്സുകൊണ്ട് തൂക്കിക്കൊടുക്കുക. അതാണ് ഏറ്റം നല്ലത്. അന്ത്യഫലം ഏറ്റം മികച്ചതാകാനുള്ള വഴിയും അതു തന്നെ.

തഫ്സീര്‍

وَلَا تَقْفُ مَا لَيْسَ لَكَ بِهٖ عِلْمٌ ۗاِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ اُولٰۤىِٕكَ كَانَ عَنْهُ مَسْـُٔوْلًا   ( الإسراء: ٣٦ )

walā taqfu
وَلَا تَقْفُ
നീ പിന്തുടരുകയും ചെയ്യരുത്
mā laysa
مَا لَيْسَ
ഇല്ലാത്തതിനെ
laka bihi
لَكَ بِهِۦ
നിനക്കു അതിനെപ്പറ്റി
ʿil'mun
عِلْمٌۚ
ഒരറിവും, അറിവ്
inna l-samʿa
إِنَّ ٱلسَّمْعَ
നിശ്ചയമായും കേള്‍വി
wal-baṣara
وَٱلْبَصَرَ
കാഴ്ചയും
wal-fuāda
وَٱلْفُؤَادَ
ഹൃദയവും
kullu ulāika
كُلُّ أُو۟لَٰٓئِكَ
അക്കൂട്ടരെല്ലാം (അവയെല്ലാം)
kāna
كَانَ
ആകുന്നു
ʿanhu
عَنْهُ
അതിനെപ്പറ്റി
masūlan
مَسْـُٔولًا
ചോദ്യം ചെയ്യപ്പെടുന്നത്

നിനക്കറിയാത്തവയെ നീ പിന്‍പറ്റരുത്. കാതും കണ്ണും മനസ്സുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നവതന്നെ.

തഫ്സീര്‍

وَلَا تَمْشِ فِى الْاَرْضِ مَرَحًاۚ اِنَّكَ لَنْ تَخْرِقَ الْاَرْضَ وَلَنْ تَبْلُغَ الْجِبَالَ طُوْلًا  ( الإسراء: ٣٧ )

walā tamshi
وَلَا تَمْشِ
നീ നടക്കുകയും ചെയ്യരുതു
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
maraḥan
مَرَحًاۖ
അഹന്തയായി
innaka
إِنَّكَ
നിശ്ചയമായും നീ
lan takhriqa
لَن تَخْرِقَ
നീ കീറുക (പിളര്‍ക്കുക - ചിന്തുക) യേ ഇല്ല
l-arḍa
ٱلْأَرْضَ
ഭൂമിയെ
walan tablugha
وَلَن تَبْلُغَ
നീ എത്തുകയുമില്ലതന്നെ
l-jibāla
ٱلْجِبَالَ
പര്‍വ്വതങ്ങളോളം
ṭūlan
طُولًا
നീളത്തില്‍, നീളംകൊണ്ടു

നീ ഭൂമിയില്‍ അഹങ്കരിച്ചുനടക്കരുത്. ഭൂമിയെ പിളര്‍ക്കാനൊന്നും നിനക്കാവില്ല. പര്‍വതങ്ങളോളം പൊക്കംവെക്കാനും നിനക്കാവില്ല; ഉറപ്പ്.

തഫ്സീര്‍

كُلُّ ذٰلِكَ كَانَ سَيِّئُهٗ عِنْدَ رَبِّكَ مَكْرُوْهًا   ( الإسراء: ٣٨ )

kullu dhālika
كُلُّ ذَٰلِكَ
അതെല്ലാം
kāna
كَانَ
ആകുന്നു
sayyi-uhu
سَيِّئُهُۥ
അതില്‍ ദുഷിച്ചതു
ʿinda rabbika
عِندَ رَبِّكَ
നിന്റെ റബ്ബിന്റെ അടുക്കല്‍
makrūhan
مَكْرُوهًا
വെറുക്കപ്പെട്ടതു

ഇവയിലെ മോശമായവയെല്ലാം നിന്റെ നാഥന്‍ വെറുത്തകറ്റിയവയാണ്.

തഫ്സീര്‍

ذٰلِكَ مِمَّآ اَوْحٰٓى اِلَيْكَ رَبُّكَ مِنَ الْحِكْمَةِۗ وَلَا تَجْعَلْ مَعَ اللّٰهِ اِلٰهًا اٰخَرَ فَتُلْقٰى فِيْ جَهَنَّمَ مَلُوْمًا مَّدْحُوْرًا   ( الإسراء: ٣٩ )

dhālika
ذَٰلِكَ
അതു
mimmā awḥā
مِمَّآ أَوْحَىٰٓ
വഹ്‌യു നല്‍കിയതില്‍ പെട്ടതാണ്
ilayka
إِلَيْكَ
നിനക്കു, നിന്നിലേക്ക്‌
rabbuka
رَبُّكَ
നിന്റെ റബ്ബു
mina l-ḥik'mati
مِنَ ٱلْحِكْمَةِۗ
വിജ്ഞാനത്തില്‍ (തത്വത്തില്‍) നിന്നു
walā tajʿal
وَلَا تَجْعَلْ
നീ ആക്കുക (ഏര്‍പ്പെടുത്തുക)യും അരുത്
maʿa l-lahi
مَعَ ٱللَّهِ
അല്ലാഹുവിന്റെ കൂടെ (ഒപ്പം)
ilāhan
إِلَٰهًا
ആരാധ്യനെ, ദൈവത്തെ
ākhara
ءَاخَرَ
വേറെ
fatul'qā
فَتُلْقَىٰ
എന്നാല്‍ നീ ഇടപ്പെടും
fī jahannama
فِى جَهَنَّمَ
ജഹന്നമില്‍
malūman
مَلُومًا
കുറ്റപ്പെടുത്ത (ആക്ഷേപിക്ക) പ്പെട്ടവനായി
madḥūran
مَّدْحُورًا
ആട്ടപ്പെട്ടവനായി

നിന്റെ നാഥന്‍ നിനക്കു ബോധനം നല്‍കിയ ജ്ഞാനത്തില്‍ പെട്ടതാണിത്. നീ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും സ്വീകരിക്കരുത്. അങ്ങനെ ചെയ്താല്‍ നീ നിന്ദ്യനും ദിവ്യാനുഗ്രഹം വിലക്കപ്പെട്ടവനുമായി നരകത്തിലെറിയപ്പെടും.

തഫ്സീര്‍

اَفَاَصْفٰىكُمْ رَبُّكُمْ بِالْبَنِيْنَ وَاتَّخَذَ مِنَ الْمَلٰۤىِٕكَةِ اِنَاثًاۗ اِنَّكُمْ لَتَقُوْلُوْنَ قَوْلًا عَظِيْمًا ࣖ   ( الإسراء: ٤٠ )

afa-aṣfākum
أَفَأَصْفَىٰكُمْ
എന്നാല്‍ (അപ്പോള്‍) നിങ്ങളെ തിരഞ്ഞു (തെളിയിച്ചു പ്രത്യേകപ്പെടുത്തി) വെച്ചിരിക്കയാണോ
rabbukum
رَبُّكُم
നിങ്ങളുടെ റബ്ബ്
bil-banīna
بِٱلْبَنِينَ
ആണ്‍മക്കളെ (പുത്രന്‍മാരെ) ക്കൊണ്ട്
wa-ittakhadha
وَٱتَّخَذَ
അവന്‍ ആക്കി (ഉണ്ടാക്കി - സ്വീകരിച്ചു)വെച്ചിരിക്കുകയും
mina l-malāikati
مِنَ ٱلْمَلَٰٓئِكَةِ
മലക്കുകളില്‍ നിന്ന്
ināthan
إِنَٰثًاۚ
പെണ്ണുങ്ങളെ
innakum
إِنَّكُمْ
നീശ്ചയമായും നിങ്ങള്‍
lataqūlūna
لَتَقُولُونَ
പറയുകതന്നെ ചെയ്യുന്നു
qawlan
قَوْلًا
ഒരു വാക്ക്
ʿaẓīman
عَظِيمًا
വമ്പിച്ചതായ

നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക് പുത്രന്മാരെ തരികയും തനിക്കുവേണ്ടി മലക്കുകളില്‍നിന്ന് പുത്രിമാരെ സ്വീകരിക്കുകയുമാണോ ചെയ്തത്? വളരെ ഗുരുതരമായ വാക്കാണ് നിങ്ങള്‍ പറയുന്നത്.

തഫ്സീര്‍