Skip to main content

كَمَآ اَرْسَلْنَا فِيْكُمْ رَسُوْلًا مِّنْكُمْ يَتْلُوْا عَلَيْكُمْ اٰيٰتِنَا وَيُزَكِّيْكُمْ وَيُعَلِّمُكُمُ الْكِتٰبَ وَالْحِكْمَةَ وَيُعَلِّمُكُمْ مَّا لَمْ تَكُوْنُوْا تَعْلَمُوْنَۗ  ( البقرة: ١٥١ )

kamā arsalnā
كَمَآ أَرْسَلْنَا
നാം അയച്ചതുപോലെ
fīkum
فِيكُمْ
നിങ്ങളില്‍
rasūlan
رَسُولًا
ഒരു റസൂലിനെ, ദൂതനെ
minkum
مِّنكُمْ
നിങ്ങളില്‍ നിന്ന്
yatlū ʿalaykum
يَتْلُوا۟ عَلَيْكُمْ
അദ്ദേഹം നിങ്ങള്‍ക്ക് ഓതിത്തരുന്നു
āyātinā
ءَايَٰتِنَا
നമ്മുടെ ആയത്ത് (വചനം -ദൃഷ്ടാന്തം- ലക്ഷ്യം)കളെ
wayuzakkīkum
وَيُزَكِّيكُمْ
നിങ്ങളെ സംസ്‌കരിക്കുകയും ചെയ്യും
wayuʿallimukumu
وَيُعَلِّمُكُمُ
നിങ്ങള്‍ക്ക് പഠിപ്പിക്കുകയും
l-kitāba
ٱلْكِتَٰبَ
(വേദ)ഗ്രന്ഥം
wal-ḥik'mata
وَٱلْحِكْمَةَ
വിജ്ഞാനവും, തത്വജ്ഞാനവും
wayuʿallimukum
وَيُعَلِّمُكُم
നിങ്ങള്‍ക്ക് പഠിപ്പിക്കുകയും (ചെയ്യും)
mā lam takūnū
مَّا لَمْ تَكُونُوا۟
നിങ്ങള്‍ ആയിരുന്നില്ലാത്തത്
taʿlamūna
تَعْلَمُونَ
നിങ്ങള്‍ അറിയും

നാം നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നുതന്നെ ദൂതനെ അയച്ചുതന്നപോലെയാണിത്. അദ്ദേഹമോ നിങ്ങള്‍ക്ക് നമ്മുടെ സൂക്തങ്ങള്‍ ഓതിത്തരുന്നു. നിങ്ങളെ സംസ്‌കരിക്കുന്നു. വേദവും വിജ്ഞാനവും പഠിപ്പിക്കുന്നു. നിങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയിച്ചുതരികയും ചെയ്യുന്നു.

തഫ്സീര്‍

فَاذْكُرُوْنِيْٓ اَذْكُرْكُمْ وَاشْكُرُوْا لِيْ وَلَا تَكْفُرُوْنِ ࣖ   ( البقرة: ١٥٢ )

fa-udh'kurūnī
فَٱذْكُرُونِىٓ
ആകയാല്‍ നിങ്ങള്‍ എന്നെ സ്മരിക്കുവിന്‍
adhkur'kum
أَذْكُرْكُمْ
ഞാന്‍ നിങ്ങളെ ഓര്‍മിക്കാം
wa-ush'kurū
وَٱشْكُرُوا۟
നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുവിന്‍
لِى
എനിക്ക്, എന്നോട്
walā takfurūni
وَلَا تَكْفُرُونِ
എന്നോട് നിങ്ങള്‍ നന്ദികേട് (കൃതഘ്‌നത)കാണിക്കുകയും ചെയ്യരുത്

അതിനാല്‍ നിങ്ങള്‍ എന്നെ ഓര്‍ക്കുക. ഞാന്‍ നിങ്ങളെയും ഓര്‍ക്കാം. എന്നോടു നന്ദി കാണിക്കുക. നന്ദികേട് കാണിക്കരുത്.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوا اسْتَعِيْنُوْا بِالصَّبْرِ وَالصَّلٰوةِ ۗ اِنَّ اللّٰهَ مَعَ الصّٰبِرِيْنَ  ( البقرة: ١٥٣ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരേ
is'taʿīnū
ٱسْتَعِينُوا۟
നിങ്ങള്‍ സഹായം തേടുവിന്‍
bil-ṣabri
بِٱلصَّبْرِ
സഹനംകൊണ്ട്
wal-ṣalati
وَٱلصَّلَوٰةِۚ
നമസ്‌കാരവും
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
maʿa l-ṣābirīna
مَعَ ٱلصَّٰبِرِينَ
ക്ഷമിക്കുന്നവരുടെ കൂടെയാണ്

വിശ്വസിച്ചവരേ, നിങ്ങള്‍ ക്ഷമയിലൂടെയും നമസ്‌കാരത്തിലൂടെയും ദിവ്യസഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാണ് അല്ലാഹു.

തഫ്സീര്‍

وَلَا تَقُوْلُوْا لِمَنْ يُّقْتَلُ فِيْ سَبِيْلِ اللّٰهِ اَمْوَاتٌ ۗ بَلْ اَحْيَاۤءٌ وَّلٰكِنْ لَّا تَشْعُرُوْنَ  ( البقرة: ١٥٤ )

walā taqūlū
وَلَا تَقُولُوا۟
നിങ്ങള്‍ പറയരുത്
liman yuq'talu
لِمَن يُقْتَلُ
കൊല്ലപ്പെടുന്നവരെക്കുറിച്ച്
fī sabīli l-lahi
فِى سَبِيلِ ٱللَّهِ
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍
amwātun
أَمْوَٰتٌۢۚ
മരിച്ചുപോയവര്‍ എന്ന്
bal
بَلْ
പക്ഷേ, എന്നാല്‍
aḥyāon
أَحْيَآءٌ
ജീവിച്ചിരിക്കുന്നവരാണ്
walākin
وَلَٰكِن
എങ്കിലും
lā tashʿurūna
لَّا تَشْعُرُونَ
നിങ്ങള്‍ ഗ്രഹിക്കുകയില്ല, അറിയുകയില്ല

ദൈവമാര്‍ഗത്തില്‍ വധിക്കപ്പെടുന്നവരെ 'മരിച്ചവരെ'ന്ന് പറയാതിരിക്കുക. അല്ല; അവര്‍ ജീവിച്ചിരിക്കുന്നവരാണ്. പക്ഷേ, നിങ്ങളത് അറിയുന്നില്ല.

തഫ്സീര്‍

وَلَنَبْلُوَنَّكُمْ بِشَيْءٍ مِّنَ الْخَوْفِ وَالْجُوْعِ وَنَقْصٍ مِّنَ الْاَمْوَالِ وَالْاَنْفُسِ وَالثَّمَرٰتِۗ وَبَشِّرِ الصّٰبِرِيْنَ  ( البقرة: ١٥٥ )

walanabluwannakum
وَلَنَبْلُوَنَّكُم
നിങ്ങളെ നാം നിശ്ചയമായും പരീക്ഷിക്കുക തന്നെ ചെയ്യും
bishayin
بِشَىْءٍ
ഒരു വസ്തു (അല്‍പം-വല്ലതും) കൊണ്ട്
mina l-khawfi
مِّنَ ٱلْخَوْفِ
ഭയത്തില്‍ നിന്ന്
wal-jūʿi
وَٱلْجُوعِ
വിശപ്പില്‍ നിന്നും
wanaqṣin
وَنَقْصٍ
കുറവില്‍ (ചുരുക്കലില്‍) നിന്നും
mina l-amwāli
مِّنَ ٱلْأَمْوَٰلِ
സ്വത്തുക്കളില്‍ നിന്ന്
wal-anfusi
وَٱلْأَنفُسِ
ദേഹങ്ങളില്‍ നിന്ന്
wal-thamarāti
وَٱلثَّمَرَٰتِۗ
ഫലങ്ങളില്‍ നിന്നും
wabashiri
وَبَشِّرِ
നീ സന്തോഷമറിയിക്കുകയും ചെയ്യുക
l-ṣābirīna
ٱلصَّٰبِرِينَ
ക്ഷമിക്കുന്നവര്‍ക്ക്

ചില്ലറ പേടി, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക.

തഫ്സീര്‍

اَلَّذِيْنَ اِذَآ اَصَابَتْهُمْ مُّصِيْبَةٌ ۗ قَالُوْٓا اِنَّا لِلّٰهِ وَاِنَّآ اِلَيْهِ رٰجِعُوْنَۗ  ( البقرة: ١٥٦ )

alladhīna
ٱلَّذِينَ
യാതൊരു കൂട്ടര്‍ക്ക്
idhā aṣābathum
إِذَآ أَصَٰبَتْهُم
അവര്‍ക്ക് ബാധിച്ചാല്‍, എത്തിയാല്‍
muṣībatun
مُّصِيبَةٌ
വല്ല ബാധയും, ഒരു വിപത്ത്
qālū
قَالُوٓا۟
അവര്‍ പറയും
innā lillahi
إِنَّا لِلَّهِ
ഞങ്ങള്‍ നിശ്ചയമായും അല്ലാഹുവിന്ന് (ഉള്ളവര്‍) ആകുന്നു, ഞങ്ങള്‍ അല്ലാഹുവിന് തന്നെ
wa-innā ilayhi
وَإِنَّآ إِلَيْهِ
ഞങ്ങള്‍ അവനിലേക്കു തന്നെ
rājiʿūna
رَٰجِعُونَ
മടങ്ങുന്നവരുമാണ്

തങ്ങളെ വല്ല വിപത്തും ബാധിച്ചാല്‍ അവര്‍ പറയുന്നു: 'ഞങ്ങള്‍ അല്ലാഹുവിന്റേതാണ്. അവനിലേക്കുതന്നെ തിരിച്ചുചെല്ലേണ്ടവരും.'

തഫ്സീര്‍

اُولٰۤىِٕكَ عَلَيْهِمْ صَلَوٰتٌ مِّنْ رَّبِّهِمْ وَرَحْمَةٌ ۗوَاُولٰۤىِٕكَ هُمُ الْمُهْتَدُوْنَ  ( البقرة: ١٥٧ )

ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
ʿalayhim
عَلَيْهِمْ
അവരുടെ മേല്‍ ഉണ്ടായിരിക്കും, അവര്‍ക്കുണ്ട്
ṣalawātun
صَلَوَٰتٌ
അനുഗ്രഹാശിസ്സുകള്‍
min rabbihim
مِّن رَّبِّهِمْ
അവരുടെ റബ്ബില്‍ നിന്ന്
waraḥmatun
وَرَحْمَةٌۖ
കാരുണ്യവും
wa-ulāika
وَأُو۟لَٰٓئِكَ
അക്കൂട്ടര്‍
humu
هُمُ
അവര്‍ തന്നെ
l-muh'tadūna
ٱلْمُهْتَدُونَ
സന്മാര്‍ഗികള്‍, നേര്‍മാര്‍ഗം പ്രാപിക്കുന്നവര്‍

അവര്‍ക്ക് അവരുടെ നാഥനില്‍ നിന്നുള്ള അതിരറ്റ അനുഗ്രഹങ്ങളും കാരുണ്യവുമുണ്ട്. അവര്‍ തന്നെയാണ് നേര്‍വഴി പ്രാപിച്ചവര്‍.

തഫ്സീര്‍

۞ اِنَّ الصَّفَا وَالْمَرْوَةَ مِنْ شَعَاۤىِٕرِ اللّٰهِ ۚ فَمَنْ حَجَّ الْبَيْتَ اَوِ اعْتَمَرَ فَلَا جُنَاحَ عَلَيْهِ اَنْ يَّطَّوَّفَ بِهِمَا ۗ وَمَنْ تَطَوَّعَ خَيْرًاۙ فَاِنَّ اللّٰهَ شَاكِرٌ عَلِيْمٌ   ( البقرة: ١٥٨ )

inna l-ṣafā
إِنَّ ٱلصَّفَا
നിശ്ചയമായും സ്വഫാ
wal-marwata
وَٱلْمَرْوَةَ
മര്‍വഃയും
min shaʿāiri
مِن شَعَآئِرِ
ചിഹ്ന (അടയാള)ങ്ങളില്‍പെട്ടതാണ്
l-lahi
ٱللَّهِۖ
അല്ലാഹുവിന്‍റെ
faman ḥajja
فَمَنْ حَجَّ
അതുകൊണ്ട് ആരെങ്കിലും ഹജ്ജ് ചെയ്താല്‍, കരുതിച്ചെന്നാല്‍
l-bayta
ٱلْبَيْتَ
(ആ) വീട്ടിങ്കല്‍, വീട്ടിനെ (കഅ്ബഃയെ)
awi iʿ'tamara
أَوِ ٱعْتَمَرَ
അല്ലെങ്കില്‍ ഉംറഃ ചെയ്താല്‍, സന്ദര്‍ശനത്തിന് വന്നാല്‍
falā junāḥa
فَلَا جُنَاحَ
എന്നാല്‍ തെറ്റില്ല, വിരോധമില്ല
ʿalayhi
عَلَيْهِ
അവന്‍റെ മേല്‍
an yaṭṭawwafa
أَن يَطَّوَّفَ
അവന്‍ പ്രദക്ഷിണം ചെയ്യല്‍, ചുറ്റിനടക്കല്‍
bihimā
بِهِمَاۚ
അവ രണ്ടിനെയും, രണ്ടിലൂടെ
waman taṭawwaʿa
وَمَن تَطَوَّعَ
വല്ലവനും സ്വമേധയാ ചെയ്താല്‍, പുണ്യം പ്രവര്‍ത്തിച്ചാല്‍
khayran
خَيْرًا
ഒരു നന്മയെ, വല്ല ഗുണവും
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
shākirun
شَاكِرٌ
നന്ദി ചെയ്യുന്നവനാണ്
ʿalīmun
عَلِيمٌ
അറിവുള്ളവനാണ്, സര്‍വ്വജ്ഞനാണ്

തീര്‍ച്ചയായും സ്വഫായും മര്‍വയും അല്ലാഹുവിന്റെ അടയാളങ്ങളില്‍പെട്ടവയാണ്. അതിനാല്‍ അല്ലാഹുവിന്റെ ഭവനത്തിങ്കല്‍ ഹജ്ജോ ഉംറയോ നിര്‍വഹിക്കുന്നവര്‍ അവയ്ക്കിടയില്‍ പ്രയാണം നടത്തുന്നത് കുറ്റകരമാകുന്ന പ്രശ്‌നമേയില്ല. സ്വയം സന്നദ്ധരായി സുകൃതം ചെയ്യുന്നവര്‍ മനസ്സിലാക്കട്ടെ: അല്ലാഹു നന്ദിയുള്ളവനും എല്ലാം അറിയുന്നവനുമാണ്.

തഫ്സീര്‍

اِنَّ الَّذِيْنَ يَكْتُمُوْنَ مَآ اَنْزَلْنَا مِنَ الْبَيِّنٰتِ وَالْهُدٰى مِنْۢ بَعْدِ مَا بَيَّنّٰهُ لِلنَّاسِ فِى الْكِتٰبِۙ اُولٰۤىِٕكَ يَلْعَنُهُمُ اللّٰهُ وَيَلْعَنُهُمُ اللّٰعِنُوْنَۙ  ( البقرة: ١٥٩ )

inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരുകൂട്ടര്‍
yaktumūna
يَكْتُمُونَ
അവര്‍ മൂടിവെക്കും
mā anzalnā
مَآ أَنزَلْنَا
നാം അവതരിപ്പിച്ചതിനെ
mina l-bayināti
مِنَ ٱلْبَيِّنَٰتِ
വ്യക്തമായ തെളിവുകളുമായി, തെളിവുകളില്‍ നിന്നും
wal-hudā
وَٱلْهُدَىٰ
മാര്‍ഗദര്‍ശനവും, സന്‍മാര്‍ഗവും
min baʿdi
مِنۢ بَعْدِ
ശേഷം, പിറകെയായി
mā bayyannāhu
مَا بَيَّنَّٰهُ
നാമതിനെ വിവരിച്ചതിന്‍റെ, വ്യക്തമാക്കിയതിന്‍റെ
lilnnāsi
لِلنَّاسِ
മനുഷ്യര്‍ക്ക്
fī l-kitābi
فِى ٱلْكِتَٰبِۙ
(വേദ)ഗ്രന്ഥത്തില്‍
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
yalʿanuhumu
يَلْعَنُهُمُ
അവരെ ശപിക്കും
l-lahu
ٱللَّهُ
അല്ലാഹു
wayalʿanuhumu
وَيَلْعَنُهُمُ
അവരെ ശപിക്കുകയും ചെയ്യും
l-lāʿinūna
ٱللَّٰعِنُونَ
ശപിക്കുന്നവര്‍

നാം അവതരിപ്പിച്ച വ്യക്തമായ തെളിവുകളും മാര്‍ഗനിര്‍ദേശങ്ങളും മറച്ചുവെക്കുന്നവര്‍ ആരോ-അതും മുഴുവന്‍ മനുഷ്യര്‍ക്കുമായി നാം വേദഗ്രന്ഥത്തില്‍ വിശദീകരിച്ചശേഷം- ഉറപ്പായും അല്ലാഹു അവരെ ശപിക്കുന്നു. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നു.

തഫ്സീര്‍

اِلَّا الَّذِيْنَ تَابُوْا وَاَصْلَحُوْا وَبَيَّنُوْا فَاُولٰۤىِٕكَ اَتُوْبُ عَلَيْهِمْ ۚ وَاَنَا التَّوَّابُ الرَّحِيْمُ   ( البقرة: ١٦٠ )

illā alladhīna
إِلَّا ٱلَّذِينَ
യാതൊരു കൂട്ടരെയൊഴികെ
tābū
تَابُوا۟
അവര്‍ പശ്ചാത്തപിച്ചു
wa-aṣlaḥū
وَأَصْلَحُوا۟
അവര്‍ നല്ലത് ചെയ്കയും ചെയ്തു
wabayyanū
وَبَيَّنُوا۟
അവര്‍ വ്യക്തമാക്കുകയും, വിവരിക്കുകയും ചെയ്തു
fa-ulāika
فَأُو۟لَٰٓئِكَ
എന്നാല്‍ അക്കൂട്ടര്‍
atūbu ʿalayhim
أَتُوبُ عَلَيْهِمْۚ
ഞാന്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കും
wa-anā
وَأَنَا
ഞാന്‍
l-tawābu
ٱلتَّوَّابُ
വളരെ പശ്ചാത്താപം സ്വീകരിക്കുന്നവന്‍
l-raḥīmu
ٱلرَّحِيمُ
കരുണാനിധി

പശ്ചാത്തപിക്കുകയും നിലപാട് നന്നാക്കിത്തീര്‍ക്കുകയും മറച്ചുവെച്ചത് വിശദീകരിച്ചുകൊടുക്കുകയും ചെയ്യുന്നവരെയൊഴികെ. അവരുടെ പശ്ചാത്താപം ഞാന്‍ സ്വീകരിക്കുന്നു. പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമാണ് ഞാന്‍.

തഫ്സീര്‍