Skip to main content

وَلَهُمْ مَّقَامِعُ مِنْ حَدِيْدٍ   ( الحج: ٢١ )

walahum
وَلَهُم
അവര്‍ക്കുണ്ട്
maqāmiʿu
مَّقَٰمِعُ
ദണ്ഡുകള്‍ (കൊണ്ടുള്ള ശിക്ഷ)
min ḥadīdin
مِنْ حَدِيدٍ
ഇരുമ്പിന്റെ

അവര്‍ക്കെതിരെ ഇരുമ്പുദണ്ഡുകള്‍ പ്രയോഗിക്കും.

തഫ്സീര്‍

كُلَّمَآ اَرَادُوْٓا اَنْ يَّخْرُجُوْا مِنْهَا مِنْ غَمٍّ اُعِيْدُوْا فِيْهَا وَذُوْقُوْا عَذَابَ الْحَرِيْقِ ࣖ  ( الحج: ٢٢ )

kullamā arādū
كُلَّمَآ أَرَادُوٓا۟
അവര്‍ ഉദ്ദേശിക്കുമ്പോഴേല്ലാം
an yakhrujū
أَن يَخْرُجُوا۟
അവര്‍ പുറപ്പെടുവാന്‍
min'hā
مِنْهَا
അതില്‍നിന്നു
min ghammin
مِنْ غَمٍّ
ദുഃഖത്താല്‍
uʿīdū
أُعِيدُوا۟
അവര്‍ മടക്കപ്പെടും
fīhā
فِيهَا
അതില്‍, അതിലേക്ക്
wadhūqū
وَذُوقُوا۟
നിങ്ങള്‍ ആസ്വദിക്കുവിന്‍, അനുഭവിക്കുവിന്‍
ʿadhāba l-ḥarīqi
عَذَابَ ٱلْحَرِيقِ
വെന്തുകരിയുന്ന ശിക്ഷ

അവര്‍ ആ നരകത്തീയില്‍നിന്ന് കൊടുംക്ലേശം കാരണം പുറത്തുപോകാന്‍ ഉദ്ദേശിക്കുമ്പോഴൊക്കെ അവരെ അതിലേക്കുതന്നെ തിരിച്ചയക്കും. കരിച്ചുകളയുന്ന ശിക്ഷ നിങ്ങളനുഭവിച്ചുകൊള്ളുക.

തഫ്സീര്‍

اِنَّ اللّٰهَ يُدْخِلُ الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ جَنّٰتٍ تَجْرِيْ مِنْ تَحْتِهَا الْاَنْهٰرُ يُحَلَّوْنَ فِيْهَا مِنْ اَسَاوِرَ مِنْ ذَهَبٍ وَّلُؤْلُؤًاۗ وَلِبَاسُهُمْ فِيْهَا حَرِيْرٌ   ( الحج: ٢٣ )

inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yud'khilu
يُدْخِلُ
പ്രവേശിപ്പിക്കുന്നു
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരെ
waʿamilū l-ṣāliḥāti
وَعَمِلُوا۟ ٱلصَّٰلِحَٰتِ
സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത
jannātin
جَنَّٰتٍ
സ്വര്‍ഗ്ഗങ്ങളില്‍
tajrī
تَجْرِى
ഒഴുകിക്കൊണ്ടിരിക്കുന്ന, നടന്നുകൊണ്ടിരിക്കുന്നു
min taḥtihā
مِن تَحْتِهَا
അതിന്റെ അടിഭാഗത്തുകൂടി
l-anhāru
ٱلْأَنْهَٰرُ
നദികള്‍, അരുവികള്‍
yuḥallawna
يُحَلَّوْنَ
അവര്‍ക്കു ധരിപ്പിക്കപ്പെടും, അണിയിക്കപ്പെടും
fīhā
فِيهَا
അതില്‍
min asāwira
مِنْ أَسَاوِرَ
വളകള്‍
min dhahabin
مِن ذَهَبٍ
പൊന്നിന്റെ
walu'lu-an
وَلُؤْلُؤًاۖ
മുത്തും
walibāsuhum
وَلِبَاسُهُمْ
അവരുടെ വസ്ത്രം
fīhā
فِيهَا
അതില്‍, അവിടത്തില്‍
ḥarīrun
حَرِيرٌ
പട്ടാണ്

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അല്ലാഹു താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കുകതന്നെ ചെയ്യും. അവരെയവിടെ സ്വര്‍ണവളകളും മുത്തും അണിയിക്കും. അവരുടെ വസ്ത്രങ്ങള്‍ മിനുത്ത പട്ടുകൊണ്ടുള്ളവയായിരിക്കും.

തഫ്സീര്‍

وَهُدُوْٓا اِلَى الطَّيِّبِ مِنَ الْقَوْلِۚ وَهُدُوْٓا اِلٰى صِرَاطِ الْحَمِيْدِ   ( الحج: ٢٤ )

wahudū
وَهُدُوٓا۟
അവര്‍ക്കു മാര്‍ഗ്ഗദര്‍ശനം ചെയ്യപ്പെട്ടിരിക്കുന്നു
ilā l-ṭayibi
إِلَى ٱلطَّيِّبِ
നല്ലതിലേക്കും, പരിശുദ്ധമായതിലേക്കു
mina l-qawli
مِنَ ٱلْقَوْلِ
വാക്കില്‍ (സംസാരത്തില്‍) നിന്ന്
wahudū
وَهُدُوٓا۟
അവര്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു
ilā ṣirāṭi
إِلَىٰ صِرَٰطِ
പാതയിലേക്കു, മാര്‍ഗ്ഗത്തിലേക്കുള്ള
l-ḥamīdi
ٱلْحَمِيدِ
സ്തുത്യര്‍ഹനായുള്ളവന്റെ

ഏറ്റം ഉല്‍കൃഷ്ടമായ വചനത്തിലേക്കാണവര്‍ നയിക്കപ്പെട്ടത്. സ്തുത്യര്‍ഹനായ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കാണവര്‍ ആനയിക്കപ്പെട്ടത്.

തഫ്സീര്‍

اِنَّ الَّذِيْنَ كَفَرُوْا وَيَصُدُّوْنَ عَنْ سَبِيْلِ اللّٰهِ وَالْمَسْجِدِ الْحَرَامِ الَّذِيْ جَعَلْنٰهُ لِلنَّاسِ سَوَاۤءً ۨالْعَاكِفُ فِيْهِ وَالْبَادِۗ وَمَنْ يُّرِدْ فِيْهِ بِاِلْحَادٍۢ بِظُلْمٍ نُّذِقْهُ مِنْ عَذَابٍ اَلِيْمٍ ࣖ  ( الحج: ٢٥ )

inna alladhīna kafarū
إِنَّ ٱلَّذِينَ كَفَرُوا۟
നിശ്ചയമായും അവിശ്വസിച്ചവര്‍
wayaṣuddūna
وَيَصُدُّونَ
തടഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന(വര്‍)
ʿan sabīli l-lahi
عَن سَبِيلِ ٱللَّهِ
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു
wal-masjidi l-ḥarāmi
وَٱلْمَسْجِدِ ٱلْحَرَامِ
പരിപാവനമായ പള്ളിയില്‍ നിന്നും
alladhī
ٱلَّذِى
യാതൊരു (പള്ളി)
jaʿalnāhu
جَعَلْنَٰهُ
നാമതിനെ ആക്കിയിരിക്കുന്നു, ഏര്‍പ്പെടുത്തിയിരിക്കുന്നു
lilnnāsi
لِلنَّاسِ
മനുഷ്യര്‍ക്കുവേണ്ടി
sawāan
سَوَآءً
സമമായിക്കൊണ്ട്
l-ʿākifu
ٱلْعَٰكِفُ
താമസമുറപ്പിച്ചവന്‍, സ്ഥിരവാസി
fīhi
فِيهِ
അതില്‍
wal-bādi
وَٱلْبَادِۚ
വെളിപ്രദേശത്തുനിന്നു വരുന്നവനും
waman yurid
وَمَن يُرِدْ
വല്ലവനും ഉദ്ദേശിക്കുന്നതായാല്‍
fīhi
فِيهِ
അതില്‍
bi-il'ḥādin
بِإِلْحَادٍۭ
ധര്‍മ്മവിരോധത്തെ, മതവിരോധത്തെ, മതദ്രോഹത്തെ
biẓul'min
بِظُلْمٍ
അന്യായമായി, വല്ല അക്രമത്താലും
nudhiq'hu
نُّذِقْهُ
അവനു നാം ആസ്വദിപ്പിക്കും, അനുഭവിപ്പിക്കും
min ʿadhābin
مِنْ عَذَابٍ
ശിക്ഷയില്‍നിന്നു
alīmin
أَلِيمٍ
വേദനയേറിയ

സത്യത്തെ തള്ളിപ്പറയുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനത്തെ തടയുകയും ചെയ്തവര്‍ ശിക്ഷാര്‍ഹരാണ്. നാം സര്‍വ ജനത്തിനുമായി നിര്‍മിച്ചുവെച്ചതും തദ്ദേശീയര്‍ക്കും പരദേശികള്‍ക്കും തുല്യാവകാശമുള്ളതുമായ മസ്ജിദുല്‍ ഹറാമിലേക്കുള്ള പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിയവരും ശിക്ഷാര്‍ഹര്‍ തന്നെ. അവിടെവെച്ച് അന്യായമായി അധര്‍മം കാട്ടാനുദ്ദേശിക്കുന്നവരെ നാം നോവേറിയശിക്ഷ ആസ്വദിപ്പിക്കുകതന്നെ ചെയ്യും.

തഫ്സീര്‍

وَاِذْ بَوَّأْنَا لِاِبْرٰهِيْمَ مَكَانَ الْبَيْتِ اَنْ لَّا تُشْرِكْ بِيْ شَيْـًٔا وَّطَهِّرْ بَيْتِيَ لِلطَّاۤىِٕفِيْنَ وَالْقَاۤىِٕمِيْنَ وَالرُّكَّعِ السُّجُوْدِ   ( الحج: ٢٦ )

wa-idh bawwanā
وَإِذْ بَوَّأْنَا
നാം ഉറപ്പിച്ചു (നിശ്ചയിച്ചു) കൊണ്ടുത്ത സന്ദര്‍ഭം, സൗകര്യപ്പെടുത്തിക്കൊടുത്ത സന്ദര്‍ഭം
li-ib'rāhīma
لِإِبْرَٰهِيمَ
ഇബ്രാഹീമിന്
makāna l-bayti
مَكَانَ ٱلْبَيْتِ
ആ വീട്ടിന്റെ (പുണ്യാലയത്തിന്റെ) സ്ഥാനം
an lā tush'rik
أَن لَّا تُشْرِكْ
നീ പങ്കുചേര്‍ക്കരുതെന്ന്
بِى
എന്നോട്
shayan
شَيْـًٔا
ഒരു വസ്തുവെയും
waṭahhir
وَطَهِّرْ
നീ ശുദ്ധമാക്കുകയും ചെയ്യുക
baytiya
بَيْتِىَ
എന്റെ ആലയത്തെ (വീട്ടിനെ)
lilṭṭāifīna
لِلطَّآئِفِينَ
ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്ന വര്‍ക്കു
wal-qāimīna
وَٱلْقَآئِمِينَ
നില്‍ക്കുന്നവര്‍ക്കും (നിന്നു ആരാധന നടത്തുന്നവര്‍ക്കും)
wal-rukaʿi
وَٱلرُّكَّعِ
റുകൂഉ ചെയ്യുന്നവര്‍ക്കും (കുമ്പിട്ടു ആരാധന ചെയ്യുന്നവര്‍ക്കും)
l-sujūdi
ٱلسُّجُودِ
സുജൂദു ചെയ്യുന്ന (സാഷ്ടാംഗം ചെയ്യുന്ന) വരായ

ഇബ്‌റാഹീമിനു നാം ആ മന്ദിരത്തിന്റെ സ്ഥാനം നിര്‍ണയിച്ചുകൊടുത്ത സന്ദര്‍ഭം: ഒന്നിനെയും എന്റെ പങ്കാളിയാക്കരുതെന്ന് നാം നിര്‍ദേശിച്ചു; ത്വവാഫ് ചെയ്യുന്നവര്‍ക്കും നിന്നു നമസ്‌കരിക്കുന്നവര്‍ക്കും നമിക്കുന്നവര്‍ക്കും സാഷ്ടാംഗം പ്രണമിക്കുന്നവര്‍ക്കും വേണ്ടി എന്റെ ആ മന്ദിരം ശുദ്ധമാക്കിവെക്കണമെന്നും.

തഫ്സീര്‍

وَاَذِّنْ فِى النَّاسِ بِالْحَجِّ يَأْتُوْكَ رِجَالًا وَّعَلٰى كُلِّ ضَامِرٍ يَّأْتِيْنَ مِنْ كُلِّ فَجٍّ عَمِيْقٍ ۙ  ( الحج: ٢٧ )

wa-adhin
وَأَذِّن
നീ പ്രഖ്യാപനം ചെയ്യുക, അറിയിപ്പു നല്‍ക്കുക
fī l-nāsi
فِى ٱلنَّاسِ
മനുഷ്യരില്‍
bil-ḥaji
بِٱلْحَجِّ
ഹജ്ജിനു, ഹജ്ജുകര്‍മ്മം ചെയ്യാന്‍
yatūka
يَأْتُوكَ
അവര്‍ നിന്റെ അടുക്കല്‍ വന്നുകൊള്ളും
rijālan
رِجَالًا
കാല്‍നടക്കാരായി
waʿalā kulli ḍāmirin
وَعَلَىٰ كُلِّ ضَامِرٍ
എല്ലാ മെലിഞ്ഞ വാഹനപ്പുറത്തും, മെലിഞ്ഞ ഒട്ടകപ്പുറത്തും
yatīna
يَأْتِينَ
വരുന്ന, അവ വരും
min kulli fajjin
مِن كُلِّ فَجٍّ
എല്ലാ മാര്‍ഗ്ഗത്തില്‍കൂടിയും, എല്ലാ മലവഴിയില്‍കൂടിയും
ʿamīqin
عَمِيقٍ
ദൂരസ്ഥമായ

തീര്‍ഥാടനത്തിനായി നീ ജനങ്ങള്‍ക്കിടയില്‍ പൊതുവിളംബരം നടത്തുക. ദൂരദിക്കുകളില്‍ നിന്നുപോലും ആളുകള്‍ കാല്‍നടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തും നിന്റെയടുത്ത് വന്നെത്തും.

തഫ്സീര്‍

لِّيَشْهَدُوْا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللّٰهِ فِيْٓ اَيَّامٍ مَّعْلُوْمٰتٍ عَلٰى مَا رَزَقَهُمْ مِّنْۢ بَهِيْمَةِ الْاَنْعَامِۚ فَكُلُوْا مِنْهَا وَاَطْعِمُوا الْبَاۤىِٕسَ الْفَقِيْرَ ۖ  ( الحج: ٢٨ )

liyashhadū
لِّيَشْهَدُوا۟
അവര്‍ സന്നിഹിതരാകുവാന്‍വേണ്ടി
manāfiʿa
مَنَٰفِعَ
പ്രയോജനകരമായ കാര്യങ്ങളില്‍
lahum
لَهُمْ
അവര്‍ക്ക്
wayadhkurū
وَيَذْكُرُوا۟
അവര്‍ കീര്‍ത്തനം ചെയ്‌വാനും, പറയുവാനും
is'ma l-lahi
ٱسْمَ ٱللَّهِ
അല്ലാഹുവിന്റെ നാമം
fī ayyāmin
فِىٓ أَيَّامٍ
ചില ദിവസങ്ങളില്‍
maʿlūmātin
مَّعْلُومَٰتٍ
അറിയപ്പെട്ടവയായ, നിശ്ചിത
ʿalā mā razaqahum
عَلَىٰ مَا رَزَقَهُم
അവര്‍ക്ക് അവന്‍ നല്‍കിയതിന്റെ മേല്‍
min bahīmati l-anʿāmi
مِّنۢ بَهِيمَةِ ٱلْأَنْعَٰمِۖ
കന്നുകാലി മൃഗങ്ങളില്‍നിന്നു
fakulū
فَكُلُوا۟
അങ്ങനെ നിങ്ങള്‍ തിന്നുകൊള്ളുക
min'hā
مِنْهَا
അതില്‍നിന്നു
wa-aṭʿimū
وَأَطْعِمُوا۟
നിങ്ങള്‍ ഭക്ഷണം നല്‍കുകയും (ഭക്ഷിക്കുവാന്‍ കൊടുക്കുകയും) ചെയ്യുവിന്‍
l-bāisa
ٱلْبَآئِسَ
പരവശനു, കഷ്ടപ്പെട്ടവന്നു
l-faqīra
ٱلْفَقِيرَ
ദരിദ്രനായ

അവിടെ അവര്‍ തങ്ങള്‍ക്കുപകരിക്കുന്ന രംഗങ്ങളില്‍ സന്നിഹിതരാകാന്‍. അല്ലാഹു അവര്‍ക്കേകിയ മൃഗങ്ങളെ ചില നിര്‍ണിത ദിവസങ്ങളില്‍ അവന്റെ പേരുച്ചരിച്ച് ബലിയര്‍പ്പിക്കും. ആ ബലിമാംസം നിങ്ങള്‍ തിന്നുക. പ്രയാസക്കാര്‍ക്കും പാവങ്ങള്‍ക്കും തിന്നാന്‍ കൊടുക്കുക.

തഫ്സീര്‍

ثُمَّ لْيَقْضُوْا تَفَثَهُمْ وَلْيُوْفُوْا نُذُوْرَهُمْ وَلْيَطَّوَّفُوْا بِالْبَيْتِ الْعَتِيْقِ   ( الحج: ٢٩ )

thumma
ثُمَّ
പിന്നെ, അനന്തരം
l'yaqḍū
لْيَقْضُوا۟
അവര്‍ നിര്‍വ്വഹിക്കട്ടെ
tafathahum
تَفَثَهُمْ
അവരുടെ അഴുക്കു (നീക്കല്‍)
walyūfū
وَلْيُوفُوا۟
അവര്‍ നിറവേറ്റുകയും ചെയ്യട്ടെ
nudhūrahum
نُذُورَهُمْ
അവരുടെ നേര്‍ച്ചകളെ, വഴിപാടുകളെ
walyaṭṭawwafū
وَلْيَطَّوَّفُوا۟
അവര്‍ ത്വവാഫും ചെയ്യട്ടെ
bil-bayti
بِٱلْبَيْتِ
ആ ആലയത്തെ
l-ʿatīqi
ٱلْعَتِيقِ
പുരാതനമായ, വിമുക്തമായ

പിന്നീടവര്‍ തങ്ങളുടെ അഴുക്കുകള്‍ നീക്കിക്കളയട്ടെ. നേര്‍ച്ചകള്‍ നിറവേറ്റട്ടെ. ആ പുരാതനമന്ദിരത്തെ ചുറ്റട്ടെ.

തഫ്സീര്‍

ذٰلِكَ وَمَنْ يُّعَظِّمْ حُرُمٰتِ اللّٰهِ فَهُوَ خَيْرٌ لَّهٗ عِنْدَ رَبِّهٖۗ وَاُحِلَّتْ لَكُمُ الْاَنْعَامُ اِلَّا مَا يُتْلٰى عَلَيْكُمْ فَاجْتَنِبُوا الرِّجْسَ مِنَ الْاَوْثَانِ وَاجْتَنِبُوْا قَوْلَ الزُّوْرِ ۙ  ( الحج: ٣٠ )

dhālika
ذَٰلِكَ
അതാണ്‌
waman yuʿaẓẓim
وَمَن يُعَظِّمْ
ആരെങ്കിലും ബഹുമാനിക്കുന്നതായാല്‍
ḥurumāti l-lahi
حُرُمَٰتِ ٱللَّهِ
അല്ലാഹുവിന്റെ അലംഘ്യവസ്തുക്കളെ, പരിപാവന വസ്തുക്കളെ
fahuwa
فَهُوَ
എന്നാലതു
khayrun lahu
خَيْرٌ لَّهُۥ
അവന്നു ഗുണകരമാണ്
ʿinda rabbihi
عِندَ رَبِّهِۦۗ
തന്റെ റബ്ബിന്റെയടുക്കല്‍
wa-uḥillat
وَأُحِلَّتْ
അനുവദിക്കപ്പെടുകയും ചെയ്തിരിക്കുന്നു
lakumu
لَكُمُ
നിങ്ങള്‍ക്കു
l-anʿāmu
ٱلْأَنْعَٰمُ
കന്നുകാലികള്‍ (ആടുമാടൊട്ടകങ്ങള്‍)
illā mā yut'lā
إِلَّا مَا يُتْلَىٰ
ഓതിക്കേള്‍പ്പിക്കപ്പെടുന്നതൊഴികെ
ʿalaykum
عَلَيْكُمْۖ
നിങ്ങള്‍ക്കു
fa-ij'tanibū
فَٱجْتَنِبُوا۟
ആകയാല്‍ വര്‍ജ്ജിക്കുവിന്‍
l-rij'sa
ٱلرِّجْسَ
അശുദ്ധിയെ, മാലിന്യത്തെ
mina l-awthāni
مِنَ ٱلْأَوْثَٰنِ
വിഗ്രങ്ങളാകുന്ന, വിഗ്രഹങ്ങളില്‍ നിന്നുള്ള
wa-ij'tanibū
وَٱجْتَنِبُوا۟
വര്‍ജ്ജിക്കുകയും ചെയ്യുവിന്‍
qawla l-zūri
قَوْلَ ٱلزُّورِ
കള്ളം പറയുന്നതു, കള്ളവാക്കു

അല്ലാഹുവിന്റെ കല്‍പനയാണിത്. അല്ലാഹു ആദരണീയമാക്കിയവയെ അംഗീകരിച്ചാദരിക്കുന്നവന് തന്റെ നാഥന്റെ അടുക്കലത് ഏറെ ഗുണകരമായിരിക്കും. നിങ്ങള്‍ക്ക് ഖുര്‍ആനിലൂടെ വിവരിച്ചുതന്നതൊഴികെയുള്ള നാല്‍ക്കാലികള്‍ നിങ്ങള്‍ക്ക് അനുവദനീയമാണ്. അതിനാല്‍ വിഗ്രഹങ്ങളാകുന്ന മാലിന്യങ്ങളില്‍നിന്ന് അകന്നുനില്‍ക്കുക. വ്യാജവാക്കുകള്‍ വര്‍ജിക്കുക.

തഫ്സീര്‍