Skip to main content

ثُمَّ اَنْشَأْنَا مِنْۢ بَعْدِهِمْ قَرْنًا اٰخَرِيْنَ ۚ  ( المؤمنون: ٣١ )

thumma anshanā
ثُمَّ أَنشَأْنَا
പിന്നെ നാം ഉല്‍ഭവിപ്പിച്ചു, ഉണ്ടാക്കി
min baʿdihim
مِنۢ بَعْدِهِمْ
അവരുടെശേഷം
qarnan
قَرْنًا
ഒരു തലമുറയെ, ഒരു കാലക്കാരെ (സമുദായത്തെ)
ākharīna
ءَاخَرِينَ
വേറെ, വേറെ ആളുകളായ.

പിന്നീട് അവര്‍ക്കുപിറകെ നാം മറ്റൊരു തലമുറയെ വളര്‍ത്തിക്കൊണ്ടുവന്നു.

തഫ്സീര്‍

فَاَرْسَلْنَا فِيْهِمْ رَسُوْلًا مِّنْهُمْ اَنِ اعْبُدُوا اللّٰهَ مَا لَكُمْ مِّنْ اِلٰهٍ غَيْرُهٗۗ اَفَلَا تَتَّقُوْنَ ࣖ   ( المؤمنون: ٣٢ )

fa-arsalnā
فَأَرْسَلْنَا
എന്നിട്ടു നാം അയച്ചു
fīhim
فِيهِمْ
അവരില്‍
rasūlan min'hum
رَسُولًا مِّنْهُمْ
അവരില്‍നിന്നുതന്നെ ഒരു റസൂലിനെ, ദൂതനെ
ani uʿ'budū
أَنِ ٱعْبُدُوا۟
നിങ്ങള്‍ ആരാധിക്കുവിന്‍ എന്നു
l-laha
ٱللَّهَ
അല്ലാഹുവിനെ
mā lakum
مَا لَكُم
നിങ്ങള്‍ക്കില്ല
min ilāhin
مِّنْ إِلَٰهٍ
ഒരു ഇലാഹും, ആരാധ്യനും
ghayruhu
غَيْرُهُۥٓۖ
അവനല്ലാതെ, അവനല്ലാത്ത
afalā tattaqūna
أَفَلَا تَتَّقُونَ
എന്നാല്‍ (അതിനാല്‍) നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ.

അങ്ങനെ അവരില്‍നിന്നു തന്നെയുള്ള ഒരു ദൂതനെ നാം അവരിലേക്കയച്ചു. അദ്ദേഹം പറഞ്ഞു: ''നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്ക് ദൈവമില്ല. എന്നിട്ടും നിങ്ങള്‍ ഭക്തരാവുന്നില്ലേ?''

തഫ്സീര്‍

وَقَالَ الْمَلَاُ مِنْ قَوْمِهِ الَّذِيْنَ كَفَرُوْا وَكَذَّبُوْا بِلِقَاۤءِ الْاٰخِرَةِ وَاَتْرَفْنٰهُمْ فِى الْحَيٰوةِ الدُّنْيَاۙ مَا هٰذَآ اِلَّا بَشَرٌ مِّثْلُكُمْۙ يَأْكُلُ مِمَّا تَأْكُلُوْنَ مِنْهُ وَيَشْرَبُ مِمَّا تَشْرَبُوْنَ   ( المؤمنون: ٣٣ )

waqāla l-mala-u
وَقَالَ ٱلْمَلَأُ
പ്രമുഖസംഘം പറഞ്ഞു
min qawmihi
مِن قَوْمِهِ
അദ്ദേഹത്തിന്റെ ജനതയില്‍നിന്ന്
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരായ
wakadhabū
وَكَذَّبُوا۟
വ്യാജമാക്കുകയും ചെയ്ത
biliqāi l-ākhirati
بِلِقَآءِ ٱلْءَاخِرَةِ
പരലോകത്തെ കാണുന്നതിനെ
wa-atrafnāhum
وَأَتْرَفْنَٰهُمْ
നാം അവര്‍ക്കു സൗഖ്യം നല്‍കുകയും ചെയ്തിട്ടുള്ള
fī l-ḥayati l-dun'yā
فِى ٱلْحَيَوٰةِ ٱلدُّنْيَا
ഐഹിക ജീവിതത്തില്‍
mā hādhā
مَا هَٰذَآ
ഇവനല്ല
illā basharun
إِلَّا بَشَرٌ
ഒരു മനുഷ്യനല്ലാതെ
mith'lukum
مِّثْلُكُمْ
നിങ്ങളെപ്പോലെയുള്ള
yakulu
يَأْكُلُ
അവന്‍ തിന്നുന്നു
mimmā
مِمَّا
യാതൊന്നില്‍ നിന്നു
takulūna
تَأْكُلُونَ
നിങ്ങള്‍ തിന്നുന്നു
min'hu
مِنْهُ
അതില്‍ നിന്നു (അങ്ങിനെയുള്ളതില്‍നിന്നു)
wayashrabu
وَيَشْرَبُ
അവന്‍ കുടിക്കുകയും ചെയ്യുന്നു
mimmā tashrabūna
مِمَّا تَشْرَبُونَ
നിങ്ങള്‍ കുടിക്കുന്നതില്‍നിന്നു

അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളും പരലോകത്തെ കണ്ടുമുട്ടുന്നതിനെ തള്ളിപ്പറഞ്ഞവരും ഐഹികജീവിതത്തില്‍ നാം സുഖാഡംബരങ്ങള്‍ ഒരുക്കിക്കൊടുത്തവരുമായ പ്രമാണിമാര്‍ പറഞ്ഞു: ''ഇവന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. ഇവനും നിങ്ങള്‍ തിന്നുന്നതു തിന്നുന്നു. നിങ്ങള്‍ കുടിക്കുന്നതു കുടിക്കുന്നു.

തഫ്സീര്‍

وَلَىِٕنْ اَطَعْتُمْ بَشَرًا مِّثْلَكُمْ اِنَّكُمْ اِذًا لَّخٰسِرُوْنَ ۙ  ( المؤمنون: ٣٤ )

wala-in aṭaʿtum
وَلَئِنْ أَطَعْتُم
നിങ്ങള്‍ അനുസരിച്ചുവെങ്കില്‍
basharan
بَشَرًا
ഒരു മനുഷ്യനെ
mith'lakum
مِّثْلَكُمْ
നിങ്ങളെപ്പോലെയുള്ള
innakum
إِنَّكُمْ
നിശ്ചയമായും നിങ്ങള്‍
idhan
إِذًا
എന്നാല്‍, അപ്പോള്‍
lakhāsirūna
لَّخَٰسِرُونَ
നഷ്ടക്കാര്‍ തന്നെ

''നിങ്ങളെപ്പോലുള്ള ഒരു മനുഷ്യനെത്തന്നെ നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍, സംശയമില്ല; നിങ്ങള്‍ തീര്‍ത്തും നഷ്ടപ്പെട്ടവര്‍ തന്നെ.

തഫ്സീര്‍

اَيَعِدُكُمْ اَنَّكُمْ اِذَا مِتُّمْ وَكُنْتُمْ تُرَابًا وَّعِظَامًا اَنَّكُمْ مُّخْرَجُوْنَ ۖ   ( المؤمنون: ٣٥ )

ayaʿidukum
أَيَعِدُكُمْ
അവന്‍ നിങ്ങളോട് താക്കീതു ചെയ്യുന്നുവോ
annakum
أَنَّكُمْ
നിങ്ങളാണെന്ന്
idhā mittum
إِذَا مِتُّمْ
നിങ്ങള്‍ മരണപ്പെട്ടാല്‍
wakuntum
وَكُنتُمْ
നിങ്ങള്‍ ആകുകയും (ചെയ്‌താല്‍)
turāban
تُرَابًا
മണ്ണ്
waʿiẓāman
وَعِظَٰمًا
എല്ലുകളും
annakum mukh'rajūna
أَنَّكُم مُّخْرَجُونَ
നിശ്ചയമായും നിങ്ങള്‍ പുറത്തുകൊണ്ടുവരപ്പെടുന്നവരാണെന്ന്

''നിങ്ങള്‍ മരിക്കുകയും എല്ലും മണ്ണുമായി മാറുകയും ചെയ്താല്‍ പിന്നെയും നിങ്ങള്‍ പുറത്തുകൊണ്ടുവരപ്പെടുമെന്നാണോ ഇവന്‍ നിങ്ങളോടു വാഗ്ദാനം ചെയ്യുന്നത്?

തഫ്സീര്‍

۞ هَيْهَاتَ هَيْهَاتَ لِمَا تُوْعَدُوْنَ ۖ   ( المؤمنون: ٣٦ )

hayhāta
هَيْهَاتَ
വിദൂരം (അസംഭവ്യം)
hayhāta
هَيْهَاتَ
വിദൂരം
limā tūʿadūna
لِمَا تُوعَدُونَ
നിങ്ങളോട് താക്കീതു ചെയ്യപ്പെടുന്ന കാര്യം

''നിങ്ങള്‍ക്കു നല്‍കുന്ന ആ വാഗ്ദാനം വളരെ വളരെ വിദൂരം തന്നെ.

തഫ്സീര്‍

اِنْ هِيَ اِلَّا حَيَاتُنَا الدُّنْيَا نَمُوْتُ وَنَحْيَا وَمَا نَحْنُ بِمَبْعُوْثِيْنَ ۖ   ( المؤمنون: ٣٧ )

in hiya
إِنْ هِىَ
അതല്ല
illā ḥayātunā
إِلَّا حَيَاتُنَا
നമ്മുടെ ജീവിതമല്ലാതെ
l-dun'yā
ٱلدُّنْيَا
ഐഹികമായ
namūtu
نَمُوتُ
നാം മരിക്കുന്നു
wanaḥyā
وَنَحْيَا
നാം ജീവിക്കയും ചെയ്യുന്നു
wamā naḥnu
وَمَا نَحْنُ
നാമല്ലതന്നെ
bimabʿūthīna
بِمَبْعُوثِينَ
ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവര്‍

''നമ്മുടെ ഈ ഐഹികജീവിതമല്ലാതെ വേറെ ജീവിതമില്ല. നാം ജീവിക്കുന്നു; മരിക്കുന്നു. നാമൊരിക്കലും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരല്ല.

തഫ്സീര്‍

اِنْ هُوَ اِلَّا رَجُلُ ِۨافْتَرٰى عَلَى اللّٰهِ كَذِبًا وَّمَا نَحْنُ لَهٗ بِمُؤْمِنِيْنَ  ( المؤمنون: ٣٨ )

in huwa
إِنْ هُوَ
അവന്‍ അല്ല
illā rajulun
إِلَّا رَجُلٌ
ഒരു പുരുഷന്‍ അല്ലാതെ
if'tarā
ٱفْتَرَىٰ
കെട്ടിച്ചമച്ച, കെട്ടിപ്പറയുന്ന
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്റെ മേല്‍
kadhiban
كَذِبًا
കളവ്
wamā naḥnu
وَمَا نَحْنُ
നാം അല്ലതന്നെ
lahu
لَهُۥ
അവനെ
bimu'minīna
بِمُؤْمِنِينَ
വിശ്വസിക്കുന്നവര്‍

''ദൈവത്തിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ച ഒരുത്തന്‍ മാത്രമാണിവന്‍. ഞങ്ങളൊരിക്കലും ഇവനില്‍ വിശ്വസിക്കുന്നവരല്ല.''

തഫ്സീര്‍

قَالَ رَبِّ انْصُرْنِيْ بِمَا كَذَّبُوْنِ  ( المؤمنون: ٣٩ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
rabbi
رَبِّ
രക്ഷിതാവേ, റബ്ബേ
unṣur'nī
ٱنصُرْنِى
നീ എന്നെ സഹായിക്കണേ
bimā kadhabūni
بِمَا كَذَّبُونِ
ഇവര്‍ എന്നെ വ്യാജമാക്കിയതുകൊണ്ട്

അദ്ദേഹം പറഞ്ഞു: ''എന്റെ നാഥാ, ഇവരെന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. അതിനാല്‍ നീയെന്നെ സഹായിക്കേണമേ.''

തഫ്സീര്‍

قَالَ عَمَّا قَلِيْلٍ لَّيُصْبِحُنَّ نٰدِمِيْنَ ۚ   ( المؤمنون: ٤٠ )

qāla
قَالَ
അവന്‍ പറഞ്ഞു
ʿammā qalīlin
عَمَّا قَلِيلٍ
അല്‍പകാലം കൊണ്ടു, കുറഞ്ഞകാലത്തില്‍
layuṣ'biḥunna
لَّيُصْبِحُنَّ
നിശ്ചയമായും അവര്‍ ആയിത്തീരും
nādimīna
نَٰدِمِينَ
ഖേദിക്കുന്നവര്‍

അല്ലാഹു അറിയിച്ചു: ''അടുത്തുതന്നെ അവര്‍ കൊടുംഖേദത്തിനിരയാകും.''

തഫ്സീര്‍