Skip to main content

فَمَنْ حَاۤجَّكَ فِيْهِ مِنْۢ بَعْدِ مَا جَاۤءَكَ مِنَ الْعِلْمِ فَقُلْ تَعَالَوْا نَدْعُ اَبْنَاۤءَنَا وَاَبْنَاۤءَكُمْ وَنِسَاۤءَنَا وَنِسَاۤءَكُمْ وَاَنْفُسَنَا وَاَنْفُسَكُمْۗ ثُمَّ نَبْتَهِلْ فَنَجْعَلْ لَّعْنَتَ اللّٰهِ عَلَى الْكٰذِبِيْنَ  ( آل عمران: ٦١ )

faman
فَمَنْ
എനി (അതിനാല്‍) വല്ലവരും
ḥājjaka
حَآجَّكَ
നിന്നോട് ന്യായവാദം ചെയ്താല്‍
fīhi
فِيهِ
അതില്‍, അദ്ദേഹത്തില്‍
min baʿdi
مِنۢ بَعْدِ
ശേഷമായിട്ട്
mā jāaka
مَا جَآءَكَ
നിനക്ക് വന്നതിന്‍റെ
mina l-ʿil'mi
مِنَ ٱلْعِلْمِ
അറിവില്‍ നിന്നും
faqul
فَقُلْ
അപ്പോള്‍ നീ പറയുക
taʿālaw
تَعَالَوْا۟
നിങ്ങള്‍ വരുവിന്‍
nadʿu
نَدْعُ
നാം വിളിക്കുക
abnāanā
أَبْنَآءَنَا
ഞങ്ങളുടെ പുത്രന്‍മാരെ
wa-abnāakum
وَأَبْنَآءَكُمْ
നിങ്ങളുടെ പുത്രന്‍മാരെയും
wanisāanā
وَنِسَآءَنَا
ഞങ്ങളുടെ സ്ത്രീകളെയും
wanisāakum
وَنِسَآءَكُمْ
നിങ്ങളുടെ സ്ത്രീകളെയും
wa-anfusanā
وَأَنفُسَنَا
ഞങ്ങളുടെ സ്വന്ത(ദേഹ)ങ്ങളെയും
wa-anfusakum
وَأَنفُسَكُمْ
നിങ്ങളുടെ സ്വന്ത (ദേഹ)ങ്ങളെയും
thumma nabtahil
ثُمَّ نَبْتَهِلْ
പിന്നെ നാം ഉള്ളഴിഞ്ഞപേക്ഷിക്കുക (നമുക്ക് ഭക്തിയോടെ പ്രാര്‍ത്ഥിക്കാം)
fanajʿal
فَنَجْعَل
അങ്ങനെ നാം ആക്കുക
laʿnata l-lahi
لَّعْنَتَ ٱللَّهِ
അല്ലാഹുവിന്‍റെ ശാപത്തെ
ʿalā l-kādhibīna
عَلَى ٱلْكَٰذِبِينَ
വ്യാജം പറയുന്നവരുടെ മേല്‍

നിനക്ക് യഥാര്‍ഥ ജ്ഞാനം വന്നെത്തിയശേഷം ഇക്കാര്യത്തില്‍ ആരെങ്കിലും നിന്നോട് തര്‍ക്കിക്കാന്‍ വരുന്നുവെങ്കില്‍ അവരോടു പറയുക: ''നിങ്ങള്‍ വരൂ! നമ്മുടെ ഇരുകൂട്ടരുടെയും മക്കളെയും സ്ത്രീകളെയും നമുക്കു വിളിച്ചുചേര്‍ക്കാം. നമുക്ക് ഒത്തുചേര്‍ന്ന്, കൂട്ടായി അകമഴിഞ്ഞ് പ്രാര്‍ഥിക്കാം: 'കള്ളം പറയുന്നവര്‍ക്ക് ദൈവശാപം ഉണ്ടാവട്ടെ!''

തഫ്സീര്‍

اِنَّ هٰذَا لَهُوَ الْقَصَصُ الْحَقُّ ۚ وَمَا مِنْ اِلٰهٍ اِلَّا اللّٰهُ ۗوَاِنَّ اللّٰهَ لَهُوَ الْعَزِيْزُ الْحَكِيْمُ  ( آل عمران: ٦٢ )

inna hādhā
إِنَّ هَٰذَا
നിശ്ചയമായും ഇത്
lahuwa
لَهُوَ
ഇത് തന്നെയാണ്
l-qaṣaṣu
ٱلْقَصَصُ
കഥനം
l-ḥaqu
ٱلْحَقُّۚ
യഥാര്‍ത്ഥമായ്വ
wamā min ilāhin
وَمَا مِنْ إِلَٰهٍ
ഒരു ഇലാഹുമില്ല താനും
illā l-lahu
إِلَّا ٱللَّهُۚ
അല്ലാഹുവല്ലാതെ
wa-inna l-laha
وَإِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lahuwa l-ʿazīzu
لَهُوَ ٱلْعَزِيزُ
അവന്‍ തന്നെ പ്രതാപശാലി(യും)
l-ḥakīmu
ٱلْحَكِيمُ
അഗാധജ്ഞനായ

ഇത് സത്യസന്ധമായ സംഭവവിവരണമാണ്; തീര്‍ച്ച. അല്ലാഹു അല്ലാതെ ദൈവമില്ല. ഉറപ്പായും അല്ലാഹു തന്നെയാണ് പ്രതാപിയും യുക്തിമാനും.

തഫ്സീര്‍

فَاِنْ تَوَلَّوْا فَاِنَّ اللّٰهَ عَلِيْمٌ ۢبِالْمُفْسِدِيْنَ ࣖ   ( آل عمران: ٦٣ )

fa-in tawallaw
فَإِن تَوَلَّوْا۟
എന്നിട്ട് (എനി) അവര്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
ʿalīmun
عَلِيمٌۢ
അറിവുള്ളവനാകുന്നു
bil-muf'sidīna
بِٱلْمُفْسِدِينَ
നാശകാരികളെപ്പറ്റി

ഇനിയും അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ ഓര്‍ക്കുക: തീര്‍ച്ചയായും അല്ലാഹു നാശകാരികളെപ്പറ്റി നന്നായറിയുന്നവനാണ്.

തഫ്സീര്‍

قُلْ يٰٓاَهْلَ الْكِتٰبِ تَعَالَوْا اِلٰى كَلِمَةٍ سَوَاۤءٍۢ بَيْنَنَا وَبَيْنَكُمْ اَلَّا نَعْبُدَ اِلَّا اللّٰهَ وَلَا نُشْرِكَ بِهٖ شَيْـًٔا وَّلَا يَتَّخِذَ بَعْضُنَا بَعْضًا اَرْبَابًا مِّنْ دُوْنِ اللّٰهِ ۗ فَاِنْ تَوَلَّوْا فَقُوْلُوا اشْهَدُوْا بِاَنَّا مُسْلِمُوْنَ  ( آل عمران: ٦٤ )

qul
قُلْ
നീ പറയുക
yāahla l-kitābi
يَٰٓأَهْلَ ٱلْكِتَٰبِ
വേദക്കാരേ
taʿālaw
تَعَالَوْا۟
നിങ്ങള്‍ വരുവിന്‍
ilā kalimatin
إِلَىٰ كَلِمَةٍ
ഒരു വാക്കിലേക്ക്
sawāin
سَوَآءٍۭ
സമമായ
baynanā
بَيْنَنَا
ഞങ്ങള്‍ക്കിടയില്‍
wabaynakum
وَبَيْنَكُمْ
നിങ്ങള്‍ക്കിടയിലും
allā naʿbuda
أَلَّا نَعْبُدَ
നാം ആരാധിക്കുകയില്ലെന്ന്
illā l-laha
إِلَّا ٱللَّهَ
അല്ലാഹുവിനെയല്ലാതെ
walā nush'rika bihi
وَلَا نُشْرِكَ بِهِۦ
അവനോട് നാം പങ്കു ചേര്‍ക്കുകയില്ല എന്നും
shayan
شَيْـًٔا
യാതൊന്നിനെയും
walā yattakhidha
وَلَا يَتَّخِذَ
ആക്കുകയില്ലെന്നും
baʿḍunā
بَعْضُنَا
നമ്മില്‍ ചിലര്‍
baʿḍan
بَعْضًا
ചിലരെ
arbāban
أَرْبَابًا
റബ്ബുകള്‍
min dūni l-lahi
مِّن دُونِ ٱللَّهِۚ
അല്ലാഹുവിന് പുറമെ
fa-in tawallaw
فَإِن تَوَلَّوْا۟
എന്നിട്ട് (എന്നാല്‍) അവര്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍
faqūlū
فَقُولُوا۟
നിങ്ങള്‍ പറയുവിന്‍
ish'hadū
ٱشْهَدُوا۟
നിങ്ങള്‍ സാക്ഷ്യം വഹിക്കുവിന്‍ എന്ന്
bi-annā mus'limūna
بِأَنَّا مُسْلِمُونَ
ഞങ്ങള്‍ മുസ്‌ലിംകളാകുന്നുവെന്ന്

പറയുക: വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ഒന്നുപോലെ അംഗീകരിക്കുന്ന തത്ത്വത്തിലേക്കു വരിക. അതിതാണ്: ''അല്ലാഹു അല്ലാത്ത ആര്‍ക്കും നാം വഴിപ്പെടാതിരിക്കുക; അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക; അല്ലാഹുവെ കൂടാതെ നമ്മില്‍ ചിലര്‍ മറ്റുചിലരെ രക്ഷാധികാരികളാക്കാതിരിക്കുക.'' ഇനിയും അവര്‍ പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍ പറയുക: ''ഞങ്ങള്‍ മുസ്‌ലിംകളാണ്. നിങ്ങളതിന് സാക്ഷികളാവുക.''

തഫ്സീര്‍

يٰٓاَهْلَ الْكِتٰبِ لِمَ تُحَاۤجُّوْنَ فِيْٓ اِبْرٰهِيْمَ وَمَآ اُنْزِلَتِ التَّوْرٰىةُ وَالْاِنْجِيْلُ اِلَّا مِنْۢ بَعْدِهٖۗ اَفَلَا تَعْقِلُوْنَ  ( آل عمران: ٦٥ )

yāahla l-kitābi
يَٰٓأَهْلَ ٱلْكِتَٰبِ
വേദക്കാരേ
lima tuḥājjūna
لِمَ تُحَآجُّونَ
എന്തിനാണ് നിങ്ങള്‍ ന്യായവാദം (തര്‍ക്കം) നടത്തുന്നത്
fī ib'rāhīma
فِىٓ إِبْرَٰهِيمَ
ഇബ്‌റാഹീമിനെപ്പറ്റി, ഇബ്‌റാഹീമിന്‍റെ കാര്യത്തില്‍
wamā unzilati
وَمَآ أُنزِلَتِ
ഇറക്കപ്പെട്ടിട്ടുമില്ല താനും, ഇറക്കപ്പെടാത്ത സ്ഥിതിക്ക്
l-tawrātu
ٱلتَّوْرَىٰةُ
തൌറാത്ത്
wal-injīlu
وَٱلْإِنجِيلُ
ഇന്‍ജീലും
illā min baʿdihi
إِلَّا مِنۢ بَعْدِهِۦٓۚ
അദ്ദേഹത്തിന് ശേഷമല്ലാതെ
afalā taʿqilūna
أَفَلَا تَعْقِلُونَ
അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ

വേദക്കാരേ, ഇബ്‌റാഹീമിന്റെ കാര്യത്തില്‍ നിങ്ങളെന്തിനു തര്‍ക്കിക്കുന്നു? തൗറാത്തും ഇഞ്ചീലും അവതരിച്ചത് അദ്ദേഹത്തിനുശേഷമാണല്ലോ. നിങ്ങള്‍ ഒട്ടും ആലോചിക്കാത്തതെന്ത്?

തഫ്സീര്‍

هٰٓاَنْتُمْ هٰٓؤُلَاۤءِ حَاجَجْتُمْ فِيْمَا لَكُمْ بِهٖ عِلْمٌ فَلِمَ تُحَاۤجُّوْنَ فِيْمَا لَيْسَ لَكُمْ بِهٖ عِلْمٌ ۗ وَاللّٰهُ يَعْلَمُ واَنْتُمْ لَا تَعْلَمُوْنَ  ( آل عمران: ٦٦ )

hāantum
هَٰٓأَنتُمْ
ഹേ (അറിയുക) നിങ്ങള്‍
hāulāi
هَٰٓؤُلَآءِ
ഇങ്ങനെയുള്ള വരാണ്
ḥājajtum
حَٰجَجْتُمْ
നിങ്ങള്‍ ന്യായവാദം (തര്‍ക്കം) നടത്തി
fīmā
فِيمَا
യാതൊരു കാര്യത്തില്‍
lakum bihi
لَكُم بِهِۦ
അതിനെപ്പറ്റി നിങ്ങള്‍ക്കുണ്ട്
ʿil'mun
عِلْمٌ
അറിവ്
falima
فَلِمَ
എന്നാല്‍ (അപ്പോള്‍) എന്തിന്
tuḥājjūna
تُحَآجُّونَ
നിങ്ങള്‍ ന്യായവാദം നടത്തുന്നു
fīmā laysa
فِيمَا لَيْسَ
ഇല്ലാത്ത കാര്യത്തില്‍
lakum bihi
لَكُم بِهِۦ
നിങ്ങള്‍ക്കതിനെപ്പറ്റി
ʿil'mun
عِلْمٌۚ
അറിവ്
wal-lahu yaʿlamu
وَٱللَّهُ يَعْلَمُ
അല്ലാഹു അറിയുന്നു
wa-antum
وَأَنتُمْ
നിങ്ങള്‍ക്കാകട്ടെ
lā taʿlamūna
لَا تَعْلَمُونَ
അറിഞ്ഞുകൂടാ

നിങ്ങള്‍ക്ക് അറിവുള്ള കാര്യത്തില്‍ നിങ്ങള്‍ ഒരുപാട് തര്‍ക്കിച്ചു. ഇപ്പോള്‍ നിങ്ങളെന്തിന് അറിയാത്ത കാര്യത്തിലും തര്‍ക്കിക്കുന്നു? അല്ലാഹു എല്ലാം അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല.

തഫ്സീര്‍

مَاكَانَ اِبْرٰهِيْمُ يَهُوْدِيًّا وَّلَا نَصْرَانِيًّا وَّلٰكِنْ كَانَ حَنِيْفًا مُّسْلِمًاۗ وَمَا كَانَ مِنَ الْمُشْرِكِيْنَ  ( آل عمران: ٦٧ )

mā kāna ib'rāhīmu
مَا كَانَ إِبْرَٰهِيمُ
ഇബ്‌റാഹീം ആയിരുന്നില്ല
yahūdiyyan
يَهُودِيًّا
യഹൂദി
walā naṣrāniyyan
وَلَا نَصْرَانِيًّا
ക്രിസ്ത്യാനിയും ആയിരുന്നില്ല
walākin kāna
وَلَٰكِن كَانَ
എങ്കിലും അദ്ദേഹമായിരുന്നു
ḥanīfan
حَنِيفًا
ഒരു ഋജുമാനസന്‍
mus'liman
مُّسْلِمًا
മുസ്‌ലിമായ, കീഴൊതുങ്ങിയവന്‍
wamā kāna
وَمَا كَانَ
ആയിരുന്നതുമില്ല
mina l-mush'rikīna
مِنَ ٱلْمُشْرِكِينَ
മുശ്‌രിക്കുകളില്‍ പെട്ട(വന്‍)

ഇബ്‌റാഹീം ജൂതനോ ക്രിസ്ത്യാനിയോ ആയിരുന്നില്ല. വക്രതയില്ലാത്ത മുസ്‌ലിമായിരുന്നു. അദ്ദേഹം ഒരിക്കലും ബഹുദൈവ വിശ്വാസിയായിരുന്നില്ല.

തഫ്സീര്‍

اِنَّ اَوْلَى النَّاسِ بِاِبْرٰهِيْمَ لَلَّذِيْنَ اتَّبَعُوْهُ وَهٰذَا النَّبِيُّ وَالَّذِيْنَ اٰمَنُوْا ۗ وَاللّٰهُ وَلِيُّ الْمُؤْمِنِيْنَ  ( آل عمران: ٦٨ )

inna awlā
إِنَّ أَوْلَى
നിശ്ചയമായും കൂടുതല്‍ ബന്ധപ്പെട്ടവര്‍, അധികം അര്‍ഹതയുള്ളവര്‍
l-nāsi
ٱلنَّاسِ
മനുഷ്യരില്‍
bi-ib'rāhīma
بِإِبْرَٰهِيمَ
ഇബ്‌റാഹീമിനോട്, ഇബ്‌റാഹീമിനെ സംബന്ധിച്ച്
lalladhīna
لَلَّذِينَ
യാതൊരുകൂട്ടര്‍ തന്നെ
ittabaʿūhu
ٱتَّبَعُوهُ
അദ്ദേഹത്തെ പിന്‍പറ്റിയ
wahādhā l-nabiyu
وَهَٰذَا ٱلنَّبِىُّ
ഈ നബിയും
wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟ۗ
വിശ്വസിച്ചവരും
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
waliyyu
وَلِىُّ
രക്ഷാധികാരി (ബന്ധു- സഹായി- മിത്രം) ആകുന്നു
l-mu'minīna
ٱلْمُؤْمِنِينَ
സത്യവിശ്വാസികളുടെ

തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്‌റാഹീമിനോട് ഏറ്റം അടുത്തവര്‍ അദ്ദേഹത്തെ പിന്‍പറ്റിയവരും ഈ പ്രവാചകനും അദ്ദേഹത്തില്‍ വിശ്വസിച്ചവരുമാണ്. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷകനാകുന്നു.

തഫ്സീര്‍

وَدَّتْ طَّاۤىِٕفَةٌ مِّنْ اَهْلِ الْكِتٰبِ لَوْ يُضِلُّوْنَكُمْۗ وَمَا يُضِلُّوْنَ اِلَّآ اَنْفُسَهُمْ وَمَا يَشْعُرُوْنَ  ( آل عمران: ٦٩ )

waddat
وَدَّت
മോഹിക്കയാണ്
ṭāifatun
طَّآئِفَةٌ
ഒരു വിഭാഗം
min ahli l-kitābi
مِّنْ أَهْلِ ٱلْكِتَٰبِ
വേദക്കാരില്‍ നിന്ന്
law yuḍillūnakum
لَوْ يُضِلُّونَكُمْ
അവര്‍ നിങ്ങളെ വഴിപിഴപ്പിച്ചിരുന്നെങ്കില്‍ (എന്ന്)
wamā yuḍillūna
وَمَا يُضِلُّونَ
അവര്‍ വഴിപിഴപ്പിക്കുന്നുമില്ല (താനും)
illā anfusahum
إِلَّآ أَنفُسَهُمْ
തങ്ങളെത്തന്നെ (സ്വന്തങ്ങളെ)യല്ലാതെ
wamā yashʿurūna
وَمَا يَشْعُرُونَ
അവര്‍ ഗ്രഹിക്കുന്നുമില്ല, അവര്‍ക്ക് ബോധം വരുന്നുമില്ല

വേദക്കാരിലൊരു കൂട്ടര്‍ നിങ്ങളെ വഴിതെറ്റിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് കൊതിക്കുന്നു. സത്യത്തില്‍ അവര്‍ അവരെത്തന്നെയാണ് വഴിതെറ്റിക്കുന്നത്. പക്ഷേ അവരതറിയുന്നില്ല.

തഫ്സീര്‍

يٰٓاَهْلَ الْكِتٰبِ لِمَ تَكْفُرُوْنَ بِاٰيٰتِ اللّٰهِ وَاَنْتُمْ تَشْهَدُوْنَ  ( آل عمران: ٧٠ )

yāahla l-kitābi
يَٰٓأَهْلَ ٱلْكِتَٰبِ
വേദക്കാരേ
lima takfurūna
لِمَ تَكْفُرُونَ
എന്തിനാണ് നിങ്ങള്‍ അവിശ്വസിക്കുന്നത്
biāyāti l-lahi
بِـَٔايَٰتِ ٱللَّهِ
അല്ലാഹുവിന്‍റെ ആയത്ത് (ലക്ഷ്യം- ദൃഷ്ടാന്തം)കളില്‍
wa-antum
وَأَنتُمْ
നിങ്ങളാകട്ടെ
tashhadūna
تَشْهَدُونَ
സാക്ഷ്യം വഹിക്കുന്നു (താനും)

വേദക്കാരേ, നിങ്ങളെന്താണ് ദൈവിക ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയുന്നത്? നിങ്ങളവയ്ക്ക് സാക്ഷ്യം വഹിച്ചവരല്ലോ.

തഫ്സീര്‍