Skip to main content

هُنَالِكَ ابْتُلِيَ الْمُؤْمِنُوْنَ وَزُلْزِلُوْا زِلْزَالًا شَدِيْدًا  ( الأحزاب: ١١ )

hunālika
هُنَالِكَ
അവിടെ വെച്ചു
ub'tuliya
ٱبْتُلِىَ
പരീക്ഷിക്കപ്പെട്ടു
l-mu'minūna
ٱلْمُؤْمِنُونَ
സത്യവിശ്വാസികള്‍
wazul'zilū
وَزُلْزِلُوا۟
അവര്‍ വിറപ്പിക്കപ്പെടുക (കിടുകിടുക്കപ്പെടുക)യും ചെയ്തു
zil'zālan
زِلْزَالًا
ഒരു വിറ, കിടുകിടുക്കല്‍
shadīdan
شَدِيدًا
കഠിനമായ

അപ്പോള്‍ അവിടെവെച്ച് സത്യവിശ്വാസികള്‍ പരീക്ഷിക്കപ്പെട്ടു. കഠിനമായി വിറപ്പിക്കപ്പെടുകയും ചെയ്തു.

തഫ്സീര്‍

وَاِذْ يَقُوْلُ الْمُنٰفِقُوْنَ وَالَّذِيْنَ فِيْ قُلُوْبِهِمْ مَّرَضٌ مَّا وَعَدَنَا اللّٰهُ وَرَسُوْلُهٗٓ اِلَّا غُرُوْرًا  ( الأحزاب: ١٢ )

wa-idh yaqūlu
وَإِذْ يَقُولُ
പറഞ്ഞിരുന്ന സന്ദര്‍ഭവും
l-munāfiqūna
ٱلْمُنَٰفِقُونَ
കപടവിശ്വാസികള്‍
wa-alladhīna
وَٱلَّذِينَ
യാതൊരുകൂട്ടരും
fī qulūbihim
فِى قُلُوبِهِم
അവരുടെ ഹൃദയങ്ങളിലുണ്ട്
maraḍun
مَّرَضٌ
(ഒരുതരം) രോഗം
mā waʿadanā
مَّا وَعَدَنَا
നമ്മോടു വാഗ്ദാനം ചെയ്തിട്ടില്ല
l-lahu warasūluhu
ٱللَّهُ وَرَسُولُهُۥٓ
അല്ലാഹുവും അവന്‍റെ റസൂലും
illā ghurūran
إِلَّا غُرُورًا
വഞ്ചന (ചതി) അല്ലാതെ

''അല്ലാഹുവും അവന്റെ ദൂതനും നമ്മോടു ചെയ്ത വാഗ്ദാനം വെറും വഞ്ചന മാത്രമാണെ''ന്ന് കപടവിശ്വാസികളും മനസ്സിന് ദീനം ബാധിച്ചവരും പറഞ്ഞുകൊണ്ടിരുന്നു.

തഫ്സീര്‍

وَاِذْ قَالَتْ طَّاۤىِٕفَةٌ مِّنْهُمْ يٰٓاَهْلَ يَثْرِبَ لَا مُقَامَ لَكُمْ فَارْجِعُوْا ۚوَيَسْتَأْذِنُ فَرِيْقٌ مِّنْهُمُ النَّبِيَّ يَقُوْلُوْنَ اِنَّ بُيُوْتَنَا عَوْرَةٌ ۗوَمَا هِيَ بِعَوْرَةٍ ۗاِنْ يُّرِيْدُوْنَ اِلَّا فِرَارًا  ( الأحزاب: ١٣ )

wa-idh qālat
وَإِذْ قَالَت
പറഞ്ഞ സന്ദര്‍ഭവും
ṭāifatun min'hum
طَّآئِفَةٌ مِّنْهُمْ
അവരില്‍ നിന്നൊരു വിഭാഗം
yāahla yathriba
يَٰٓأَهْلَ يَثْرِبَ
ഹേ, യഥ്‌രിബുകാരേ
lā muqāma
لَا مُقَامَ
നിലനില്‍പ്പില്ല
lakum
لَكُمْ
നിങ്ങള്‍ക്കു
fa-ir'jiʿū
فَٱرْجِعُوا۟ۚ
അതിനാല്‍ നിങ്ങള്‍ മടങ്ങിക്കൊള്ളുവിന്‍
wayastadhinu
وَيَسْتَـْٔذِنُ
അനുവാദം തേടുകയും ചെയ്യുന്നു
farīqun min'humu
فَرِيقٌ مِّنْهُمُ
അവരില്‍നിന്നൊരു സംഘം, കക്ഷി
l-nabiya
ٱلنَّبِىَّ
നബിയോടു
yaqūlūna
يَقُولُونَ
അവര്‍ പറയുന്നു
inna buyūtanā
إِنَّ بُيُوتَنَا
നിശ്ചയമായും ഞങ്ങളുടെ വീടുകള്‍
ʿawratun
عَوْرَةٌ
നഗ്നമാണ്‌, ഭദ്രതയില്ലാത്തതാണ്
wamā hiya
وَمَا هِىَ
അവ അല്ലതാനും
biʿawratin
بِعَوْرَةٍۖ
നഗ്നമായത്
in yurīdūna
إِن يُرِيدُونَ
അവര്‍ ഉദ്ദേശിക്കുന്നില്ല
illā firāran
إِلَّا فِرَارًا
ഓടിപ്പോകുന്നതിനെയല്ലാതെ

അവരിലൊരു വിഭാഗം പറഞ്ഞതോര്‍ക്കുക: ''യഥ്‌രിബുകാരേ, നിങ്ങള്‍ക്കിനി ഇവിടെ നില്‍ക്കാനാവില്ല. അതിനാല്‍ മടങ്ങിപ്പൊയ്‌ക്കോളൂ.'' മറ്റൊരു വിഭാഗം 'ഞങ്ങളുടെ വീടുകള്‍ അപകടാവസ്ഥയിലാണെ'ന്ന് പറഞ്ഞ് പ്രവാചകനോടു യുദ്ധരംഗം വിടാന്‍ അനുവാദം തേടുകയായിരുന്നു. യഥാര്‍ഥത്തിലവയ്ക്ക് ഒരപകടാവസ്ഥയുമില്ല. അവര്‍ രംഗം വിട്ടോടാന്‍ വഴികളാരായുകയായിരുന്നുവെന്നുമാത്രം.

തഫ്സീര്‍

وَلَوْ دُخِلَتْ عَلَيْهِمْ مِّنْ اَقْطَارِهَا ثُمَّ سُـِٕلُوا الْفِتْنَةَ لَاٰتَوْهَا وَمَا تَلَبَّثُوْا بِهَآ اِلَّا يَسِيْرًا  ( الأحزاب: ١٤ )

walaw dukhilat
وَلَوْ دُخِلَتْ
അതില്‍ പ്രവേശിക്കപ്പെട്ടാല്‍
ʿalayhim
عَلَيْهِم
അവരുടെമേല്‍
min aqṭārihā
مِّنْ أَقْطَارِهَا
അതിന്‍റെ ഭാഗങ്ങളില്‍ കൂടി
thumma
ثُمَّ
പിന്നീടു, എന്നിട്ടു
su-ilū
سُئِلُوا۟
അവരോടു ചോദിക്കപ്പെടുക (ആവശ്യപ്പെടുക)യും
l-fit'nata
ٱلْفِتْنَةَ
കുഴപ്പം, കലഹം
laātawhā
لَءَاتَوْهَا
അവരതു ചെയ്യുന്നതാണ്, ചെയ്തുകൊടുക്കും
wamā talabbathū
وَمَا تَلَبَّثُوا۟
അവര്‍ താമസം വരുത്തുകയില്ല, പിന്തിനില്‍ക്കുകയില്ല
bihā
بِهَآ
അതിനു, അതില്‍
illā yasīran
إِلَّا يَسِيرًا
അല്‍പമല്ലാതെ, കുറച്ചൊഴികെ

മദീനയുടെ നാനാഭാഗങ്ങളിലൂടെ ശത്രുക്കള്‍ കടന്നുചെല്ലുകയും അങ്ങനെ കലാപമുണ്ടാക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്താല്‍ അവരത് നടപ്പാക്കുമായിരുന്നു. അവരക്കാര്യത്തില്‍ താമസം വരുത്തുകയുമില്ല; നന്നെ കുറച്ചല്ലാതെ.

തഫ്സീര്‍

وَلَقَدْ كَانُوْا عَاهَدُوا اللّٰهَ مِنْ قَبْلُ لَا يُوَلُّوْنَ الْاَدْبَارَ ۗوَكَانَ عَهْدُ اللّٰهِ مَسْـُٔوْلًا  ( الأحزاب: ١٥ )

walaqad kānū
وَلَقَدْ كَانُوا۟
നിശ്ചയമായും അവര്‍ ഉണ്ടായിട്ടുണ്ട്
ʿāhadū
عَٰهَدُوا۟
അവര്‍ ഉടമ്പടിചെയ്യുക (ഉണ്ടായിട്ടുണ്ട്)
l-laha
ٱللَّهَ
അല്ലാഹുവിനോടു
min qablu
مِن قَبْلُ
മുമ്പു
lā yuwallūna
لَا يُوَلُّونَ
അവര്‍ തിരിക്കുകയില്ലെന്നു
l-adbāra
ٱلْأَدْبَٰرَۚ
പിന്‍ഭാഗം
wakāna
وَكَانَ
ആകുന്നു
ʿahdu l-lahi
عَهْدُ ٱللَّهِ
അല്ലാഹുവിന്‍റെ (അല്ലാഹുവിനോടുള്ള) ഉടമ്പടി
masūlan
مَسْـُٔولًا
ചോദ്യം ചെയ്യപ്പെടുന്നതു

തങ്ങള്‍ പിന്തിരിഞ്ഞോടുകയില്ലെന്ന് അവര്‍ നേരത്തെ അല്ലാഹുവോട് കരാര്‍ ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവോടുള്ള കരാറിനെക്കുറിച്ച് അവരോട് ചോദിക്കുകതന്നെചെയ്യും.

തഫ്സീര്‍

قُلْ لَّنْ يَّنْفَعَكُمُ الْفِرَارُ اِنْ فَرَرْتُمْ مِّنَ الْمَوْتِ اَوِ الْقَتْلِ وَاِذًا لَّا تُمَتَّعُوْنَ اِلَّا قَلِيْلًا   ( الأحزاب: ١٦ )

qul
قُل
പറയുക
lan yanfaʿakumu
لَّن يَنفَعَكُمُ
നിങ്ങള്‍ക്കു പ്രയോജനപ്പെടുന്നതേയല്ല
l-firāru
ٱلْفِرَارُ
ഓടിപ്പോകല്‍, പേടിച്ചു പിന്‍വാങ്ങല്‍
in farartum
إِن فَرَرْتُم
നിങ്ങള്‍ ഓടിപ്പോയാല്‍
mina l-mawti
مِّنَ ٱلْمَوْتِ
മരണത്തില്‍നിന്നു
awi l-qatli
أَوِ ٱلْقَتْلِ
അല്ലെങ്കില്‍ കൊലയില്‍നിന്നു
wa-idhan
وَإِذًا
എങ്കില്‍തന്നെ, അപ്പോഴും
lā tumattaʿūna
لَّا تُمَتَّعُونَ
നിങ്ങള്‍ക്ക് സുഖം നല്‍കപ്പെടുകയില്ല
illā qalīlan
إِلَّا قَلِيلًا
അല്‍പമല്ലാതെ

പറയുക: ''നിങ്ങള്‍ മരണത്തെയോ കൊലയെയോ പേടിച്ചോടുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്കൊട്ടും ഉപകരിക്കുകയില്ല. പിന്നെ ജീവിതമാസ്വദിക്കാന്‍ ഇത്തിരികാലമല്ലാതെ നിങ്ങള്‍ക്ക് കിട്ടുകയില്ല.''

തഫ്സീര്‍

قُلْ مَنْ ذَا الَّذِيْ يَعْصِمُكُمْ مِّنَ اللّٰهِ اِنْ اَرَادَ بِكُمْ سُوْۤءًا اَوْ اَرَادَ بِكُمْ رَحْمَةً ۗوَلَا يَجِدُوْنَ لَهُمْ مِّنْ دُوْنِ اللّٰهِ وَلِيًّا وَّلَا نَصِيْرًا  ( الأحزاب: ١٧ )

qul
قُلْ
പറയുക
man
مَن
ആരാണ്
dhā alladhī
ذَا ٱلَّذِى
ഇങ്ങിനെയുള്ള ഒരുവന്‍
yaʿṣimukum
يَعْصِمُكُم
നിങ്ങളെ തടുക്കുന്നു, കാത്തുതരുന്നു
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവില്‍നിന്നു
in arāda
إِنْ أَرَادَ
അവന്‍ ഉദ്ദേശിച്ചാല്‍
bikum
بِكُمْ
നിങ്ങളില്‍, നിങ്ങളെക്കൊണ്ടു
sūan
سُوٓءًا
വല്ല തിന്‍മയും
aw arāda
أَوْ أَرَادَ
അല്ലെങ്കിലവന്‍ ഉദ്ദേശിച്ചാല്‍
bikum
بِكُمْ
നിങ്ങളില്‍
raḥmatan
رَحْمَةًۚ
വല്ല കാരുണ്യവും
walā yajidūna
وَلَا يَجِدُونَ
അവര്‍ക്കു കിട്ടുകയില്ല, അവര്‍ എത്തിക്കുകയില്ല
lahum
لَهُم
തങ്ങള്‍ക്കു
min dūni l-lahi
مِّن دُونِ ٱللَّهِ
അല്ലാഹുവിനുപുറമെ
waliyyan
وَلِيًّا
ഒരു രക്ഷാകര്‍ത്താവിനെയും
walā naṣīran
وَلَا نَصِيرًا
ഒരു സഹായകനെയും ഇല്ല

ചോദിക്കുക: ''അല്ലാഹു നിങ്ങള്‍ക്കു വല്ല ദോഷവും വരുത്താനുദ്ദേശിച്ചാല്‍ അല്ലാഹുവില്‍ നിന്ന് നിങ്ങളെ രക്ഷിക്കാനാരുണ്ട്? അല്ലെങ്കില്‍ നിങ്ങള്‍ക്ക് വല്ല കാരുണ്യവുമുദ്ദേശിച്ചാല്‍ അത് തടയാനാരുണ്ട്?'' അല്ലാഹുവൊഴികെ ഒരു രക്ഷകനെയും സഹായിയെയും അവര്‍ക്ക് കണ്ടെത്താനാവില്ല.

തഫ്സീര്‍

۞ قَدْ يَعْلَمُ اللّٰهُ الْمُعَوِّقِيْنَ مِنْكُمْ وَالْقَاۤىِٕلِيْنَ لِاِخْوَانِهِمْ هَلُمَّ اِلَيْنَا ۚوَلَا يَأْتُوْنَ الْبَأْسَ اِلَّا قَلِيْلًاۙ  ( الأحزاب: ١٨ )

qad yaʿlamu l-lahu
قَدْ يَعْلَمُ ٱللَّهُ
തീര്‍ച്ചയായും അല്ലാഹു അറിയുന്നു
l-muʿawiqīna
ٱلْمُعَوِّقِينَ
പിന്‍തിരിപ്പന്‍മാരെ, ലക്ഷ്യം മുടക്കുന്നവരെ
minkum
مِنكُمْ
നിങ്ങളില്‍ നിന്നുള്ള
wal-qāilīna
وَٱلْقَآئِلِينَ
പറയുന്നവരെയും
li-ikh'wānihim
لِإِخْوَٰنِهِمْ
തങ്ങളുടെ സഹോദരന്‍മാരോടു
halumma ilaynā
هَلُمَّ إِلَيْنَاۖ
ഞങ്ങളുടെ അടുക്കലേക്കു വരൂ
walā yatūna
وَلَا يَأْتُونَ
അവര്‍ വരുന്നതുമല്ല
l-basa
ٱلْبَأْسَ
പടയ്ക്ക്, കാഠിന്യത്തിങ്കല്‍
illā qalīlan
إِلَّا قَلِيلًا
അൽപമായിട്ടല്ലാതെ

നിങ്ങളുടെ കൂട്ടത്തില്‍ തടസ്സം സൃഷ്ടിക്കുന്നതാരെന്ന് അല്ലാഹുവിനു നന്നായറിയാം. തങ്ങളുടെ സഹോദരന്മാരോട് 'ഞങ്ങളോടൊപ്പം വരൂ' എന്നു പറയുന്നവരെയും. അപൂര്‍വമായല്ലാതെ അവര്‍ യുദ്ധത്തിന് പോവുകയില്ല.

തഫ്സീര്‍

اَشِحَّةً عَلَيْكُمْ ۖ فَاِذَا جَاۤءَ الْخَوْفُ رَاَيْتَهُمْ يَنْظُرُوْنَ اِلَيْكَ تَدُوْرُ اَعْيُنُهُمْ كَالَّذِيْ يُغْشٰى عَلَيْهِ مِنَ الْمَوْتِۚ فَاِذَا ذَهَبَ الْخَوْفُ سَلَقُوْكُمْ بِاَلْسِنَةٍ حِدَادٍ اَشِحَّةً عَلَى الْخَيْرِۗ اُولٰۤىِٕكَ لَمْ يُؤْمِنُوْا فَاَحْبَطَ اللّٰهُ اَعْمَالَهُمْۗ وَكَانَ ذٰلِكَ عَلَى اللّٰهِ يَسِيْرًا  ( الأحزاب: ١٩ )

ashiḥḥatan
أَشِحَّةً
പിശുക്കന്‍മാരായിക്കൊണ്ടു, ദുര്‍മ്മോഹികളായിട്ടു
ʿalaykum
عَلَيْكُمْۖ
നിങ്ങളുടെമേല്‍
fa-idhā jāa
فَإِذَا جَآءَ
എന്നിട്ടുവന്നാല്‍
l-khawfu
ٱلْخَوْفُ
ഭയം
ra-aytahum
رَأَيْتَهُمْ
നിനക്കവരെ കാണാം, നീ കാണും
yanẓurūna
يَنظُرُونَ
അവര്‍ നോക്കുന്നതായി
ilayka
إِلَيْكَ
നിന്നിലേക്കു
tadūru
تَدُورُ
കറങ്ങും, വട്ടം ചുറ്റിക്കൊണ്ടു
aʿyunuhum
أَعْيُنُهُمْ
അവരുടെ കണ്ണുകള്‍
ka-alladhī
كَٱلَّذِى
യതൊരുവനെപ്പോലെ
yugh'shā ʿalayhi
يُغْشَىٰ عَلَيْهِ
അവനു ബോധക്ഷയം ബാധിക്കുന്നു (അങ്ങിനെയുള്ള)
mina l-mawti
مِنَ ٱلْمَوْتِۖ
മരണത്താല്‍, മരണം നിമിത്തം
fa-idhā dhahaba
فَإِذَا ذَهَبَ
അങ്ങനെ പോയാല്‍
l-khawfu
ٱلْخَوْفُ
ഭയം, പേടി
salaqūkum
سَلَقُوكُم
അവ൪ നിങ്ങളെ സ്വൈരം കെടുത്തും, കുത്തിപ്പറയും, പ്രഹരിക്കും
bi-alsinatin
بِأَلْسِنَةٍ
നാവുകളാല്‍
ḥidādin
حِدَادٍ
മൂര്‍ച്ചയുള്ള
ashiḥḥatan
أَشِحَّةً
പിശുക്കന്‍മാരായിക്കൊണ്ടു, ദുരാഗ്രഹികളായിട്ടു
ʿalā l-khayri
عَلَى ٱلْخَيْرِۚ
നന്‍മയില്‍, നല്ലതിനു
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
lam yu'minū
لَمْ يُؤْمِنُوا۟
വിശ്വസിച്ചിട്ടില്ല
fa-aḥbaṭa l-lahu
فَأَحْبَطَ ٱللَّهُ
അതിനാല്‍ അല്ലാഹു നിഷ്ഫലമാക്കി
aʿmālahum
أَعْمَٰلَهُمْۚ
അവരുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ
wakāna dhālika
وَكَانَ ذَٰلِكَ
അതാകുന്നു
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്‍റെമേല്‍
yasīran
يَسِيرًا
നിസ്സാരമായത്

നിങ്ങളോടൊപ്പം വരുന്നതില്‍ പിശുക്കു കാണിക്കുന്നവരാണവര്‍. ഭയാവസ്ഥ വന്നാല്‍ അവര്‍ നിന്നെ തുറിച്ചുനോക്കുന്നതു നിനക്കു കാണാം. ആസന്ന മരണനായവന്‍ ബോധം കെടുമ്പോഴെന്നപോലെ അവരുടെ കണ്ണുകള്‍ കറങ്ങിക്കൊണ്ടിരിക്കും. എന്നാല്‍ ഭയം വിട്ടകന്നാല്‍ സമ്പത്തില്‍ ആര്‍ത്തിപൂണ്ട് മൂര്‍ച്ചയേറിയ നാവുപയോഗിച്ച് അവര്‍ നിങ്ങളെ നേരിടുന്നു. യഥാര്‍ഥത്തിലവര്‍ സത്യവിശ്വാസം സ്വീകരിച്ചിട്ടില്ല. അതിനാല്‍ അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങള്‍ പാഴാക്കിയിരിക്കുന്നു. അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഇതൊക്കെ നന്നെ നിസ്സാരമാണ്.

തഫ്സീര്‍

يَحْسَبُوْنَ الْاَحْزَابَ لَمْ يَذْهَبُوْا ۚوَاِنْ يَّأْتِ الْاَحْزَابُ يَوَدُّوْا لَوْ اَنَّهُمْ بَادُوْنَ فِى الْاَعْرَابِ يَسْاَلُوْنَ عَنْ اَنْۢبَاۤىِٕكُمْ ۖوَلَوْ كَانُوْا فِيْكُمْ مَّا قٰتَلُوْٓا اِلَّا قَلِيْلًا ࣖ  ( الأحزاب: ٢٠ )

yaḥsabūna
يَحْسَبُونَ
അവര്‍ വിചാരിക്കുന്നു
l-aḥzāba
ٱلْأَحْزَابَ
കക്ഷികളെ, സംഘങ്ങളെ
lam yadhhabū
لَمْ يَذْهَبُوا۟ۖ
അവര്‍ പോയിട്ടില്ലെന്നു
wa-in yati
وَإِن يَأْتِ
വരുന്നപക്ഷം
l-aḥzābu
ٱلْأَحْزَابُ
(സൈന്യ) കക്ഷികള്‍
yawaddū
يَوَدُّوا۟
അവര്‍ കൊതിക്കും, മോഹിക്കും
law annahum
لَوْ أَنَّهُم
അവരായിരുന്നെങ്കില്‍ എന്നു
bādūna
بَادُونَ
മരുഭൂവാസികള്‍
fī l-aʿrābi
فِى ٱلْأَعْرَابِ
'അഅ്റാബി'കളില്‍
yasalūna
يَسْـَٔلُونَ
തങ്ങള്‍ ചോദിച്ചറിഞ്ഞുംകൊണ്ട്
ʿan anbāikum
عَنْ أَنۢبَآئِكُمْۖ
നിങ്ങളുടെ വൃത്താന്തങ്ങളെപ്പറ്റി
walaw kānū
وَلَوْ كَانُوا۟
അവര്‍ ആയിരുന്നുവെങ്കില്‍, ആയിരുന്നാലും
fīkum
فِيكُم
നിങ്ങളില്‍
mā qātalū
مَّا قَٰتَلُوٓا۟
അവര്‍ യുദ്ധം ചെയ്യുകയില്ല
illā qalīlan
إِلَّا قَلِيلًا
അൽപമല്ലാതെ

സഖ്യസേന ഇനിയും സ്ഥലം വിട്ടിട്ടില്ലെന്നാണവര്‍ കരുതുന്നത്. സഖ്യസേന ഇനിയും വരികയാണെങ്കില്‍ നിങ്ങളുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞുകൊണ്ട് ഗ്രാമീണ അറബികളോടൊപ്പം മരുഭൂവാസികളായിക്കഴിയാനാണ് അവരിഷ്ടപ്പെടുക. അവര്‍ നിങ്ങളോടൊപ്പമുണ്ടായാലും വളരെ കുറച്ചേ യുദ്ധത്തില്‍ പങ്കാളികളാവുകയുള്ളൂ.

തഫ്സീര്‍