Skip to main content

فَحَقَّ عَلَيْنَا قَوْلُ رَبِّنَآ ۖاِنَّا لَذَاۤىِٕقُوْنَ   ( الصافات: ٣١ )

faḥaqqa ʿalaynā
فَحَقَّ عَلَيْنَا
ആകയാല്‍ നമ്മുടെമേല്‍ യഥാര്‍ത്ഥമായി, അവകാശപ്പെട്ടു
qawlu rabbinā
قَوْلُ رَبِّنَآۖ
നമ്മുടെ റബ്ബിന്റെ വാക്കു
innā
إِنَّا
നിശ്ചയമായും നാം
ladhāiqūna
لَذَآئِقُونَ
അനുഭവിക്കുന്ന (ആസ്വദിക്കുന്ന)വര്‍ തന്നെ

''അങ്ങനെ നമ്മുടെ നാഥന്റെ ശിക്ഷയുടെ വചനം സത്യമായി പുലര്‍ന്നിരിക്കുന്നു. തീര്‍ച്ചയായും നാമതനുഭവിക്കാന്‍ പോവുകയാണ്.

തഫ്സീര്‍

فَاَغْوَيْنٰكُمْ اِنَّا كُنَّا غٰوِيْنَ   ( الصافات: ٣٢ )

fa-aghwaynākum
فَأَغْوَيْنَٰكُمْ
എന്നാല്‍ ഞങ്ങള്‍ നിങ്ങളെ വഴിതെറ്റിച്ചു
innā kunnā
إِنَّا كُنَّا
നിശ്ചയമായും ഞങ്ങളായിരുന്നു
ghāwīna
غَٰوِينَ
വഴി തെറ്റിയവര്‍

''അങ്ങനെ ഞങ്ങള്‍ നിങ്ങളെ വഴിതെറ്റിച്ചു. തീര്‍ച്ചയായും ഞങ്ങള്‍ സ്വയം വഴിപിഴച്ചവരായിരുന്നു.''

തഫ്സീര്‍

فَاِنَّهُمْ يَوْمَىِٕذٍ فِى الْعَذَابِ مُشْتَرِكُوْنَ  ( الصافات: ٣٣ )

fa-innahum
فَإِنَّهُمْ
എന്നാല്‍ അവര്‍
yawma-idhin
يَوْمَئِذٍ
അന്നത്തെ ദിവസം
fī l-ʿadhābi
فِى ٱلْعَذَابِ
ശിക്ഷയില്‍
mush'tarikūna
مُشْتَرِكُونَ
പങ്കുചേര്‍ന്നവരാണ്, കൂട്ടുകാരാണ്

നിശ്ചയമായും അന്ന് അവരെല്ലാം ശിക്ഷയില്‍ പങ്കാളികളായിരിക്കും.

തഫ്സീര്‍

اِنَّا كَذٰلِكَ نَفْعَلُ بِالْمُجْرِمِيْنَ  ( الصافات: ٣٤ )

innā
إِنَّا
നിശ്ചയമായും നാം
kadhālika nafʿalu
كَذَٰلِكَ نَفْعَلُ
അപ്രകാരമാണ് ചെയ്യുക
bil-muj'rimīna
بِٱلْمُجْرِمِينَ
കുറ്റവാളികളെക്കൊണ്ടു

ഉറപ്പായും കുറ്റവാളികളോട് നാം അങ്ങനെതന്നെയാണ് ചെയ്യുക.

തഫ്സീര്‍

اِنَّهُمْ كَانُوْٓا اِذَا قِيْلَ لَهُمْ لَآ اِلٰهَ اِلَّا اللّٰهُ يَسْتَكْبِرُوْنَ ۙ  ( الصافات: ٣٥ )

innahum kānū
إِنَّهُمْ كَانُوٓا۟
കാരണം അവരായിരുന്നു
idhā qīla lahum
إِذَا قِيلَ لَهُمْ
അവരോടു പറയപ്പെട്ടാല്‍
lā ilāha
لَآ إِلَٰهَ
ഒരു ഇലാഹും ഇല്ല
illā l-lahu
إِلَّا ٱللَّهُ
അല്ലാഹു ഒഴികെ (എന്നു)
yastakbirūna
يَسْتَكْبِرُونَ
അവര്‍ ഗര്‍വ്വ്‌ (അഹംഭാവം) നടിച്ചിരുന്നു

'അല്ലാഹുവല്ലാതെ ദൈവമില്ലെ'ന്ന് അവരോട് പറഞ്ഞാല്‍ അവര്‍ അഹങ്കാരത്തോടെ മുഖം തിരിക്കുമായിരുന്നു.

തഫ്സീര്‍

وَيَقُوْلُوْنَ اَىِٕنَّا لَتَارِكُوْٓا اٰلِهَتِنَا لِشَاعِرٍ مَّجْنُوْنٍ ۗ   ( الصافات: ٣٦ )

wayaqūlūna
وَيَقُولُونَ
അവര്‍ പറയുകയും ചെയ്യും
a-innā
أَئِنَّا
ഞങ്ങളോ
latārikū ālihatinā
لَتَارِكُوٓا۟ ءَالِهَتِنَا
ഞങ്ങളുടെ ആരാധ്യവസ്തുക്കളെ (ദൈവങ്ങളെ) ഉപേക്ഷിക്കുന്നവരാകുന്നു
lishāʿirin
لِشَاعِرٍ
ഒരു കവിക്കുവേണ്ടി
majnūnin
مَّجْنُونٍۭ
ഭ്രാന്തനായ

അവരിങ്ങനെ ചോദിക്കുമായിരുന്നു: ''ഭ്രാന്തനായ ഒരു കവിക്കു വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കണമെന്നോ?''

തഫ്സീര്‍

بَلْ جَاۤءَ بِالْحَقِّ وَصَدَّقَ الْمُرْسَلِيْنَ  ( الصافات: ٣٧ )

bal jāa
بَلْ جَآءَ
എങ്കിലും അദ്ദേഹം വന്നിരിക്കുന്നു
bil-ḥaqi
بِٱلْحَقِّ
യഥാര്‍ത്ഥവുംകൊണ്ടു
waṣaddaqa
وَصَدَّقَ
സത്യമാക്കുകയും ചെയ്തിരിക്കുന്നു
l-mur'salīna
ٱلْمُرْسَلِينَ
മൂര്‍സലുകളെ

എന്നാല്‍ സത്യവുമായാണ് അദ്ദേഹം വന്നെത്തിയത്. ദൈവദൂതന്മാരെയെല്ലാം അദ്ദേഹം ശരിവെച്ചിട്ടുമുണ്ട്.

തഫ്സീര്‍

اِنَّكُمْ لَذَاۤىِٕقُوا الْعَذَابِ الْاَلِيْمِ ۚ   ( الصافات: ٣٨ )

innakum
إِنَّكُمْ
നിശ്ചയമായും നിങ്ങള്‍
ladhāiqū l-ʿadhābi
لَذَآئِقُوا۟ ٱلْعَذَابِ
ശിക്ഷ ആസ്വദിക്കുന്നവര്‍ തന്നെ
l-alīmi
ٱلْأَلِيمِ
വേദനയേറിയ

തീര്‍ച്ചയായും നിങ്ങള്‍ നോവേറിയ ശിക്ഷ അനുഭവിക്കേണ്ടവര്‍ തന്നെ.

തഫ്സീര്‍

وَمَا تُجْزَوْنَ اِلَّا مَا كُنْتُمْ تَعْمَلُوْنَۙ  ( الصافات: ٣٩ )

wamā tuj'zawna
وَمَا تُجْزَوْنَ
നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുകയുമില്ല
illā mā kuntum
إِلَّا مَا كُنتُمْ
നിങ്ങള്‍ ആയിരുന്നതിനല്ലാതെ
taʿmalūna
تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കും

നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ പ്രതിഫലം മാത്രമേ നിങ്ങള്‍ക്കു നല്‍കുകയുള്ളൂ.

തഫ്സീര്‍

اِلَّا عِبَادَ اللّٰهِ الْمُخْلَصِيْنَ   ( الصافات: ٤٠ )

illā ʿibāda l-lahi
إِلَّا عِبَادَ ٱللَّهِ
അല്ലാഹുവിന്റെ അടിയാന്മാരൊഴികെ
l-mukh'laṣīna
ٱلْمُخْلَصِينَ
ശുദ്ധിയാക്ക (നിഷ്കളങ്കരാക്ക - തെളിയിച്ചെടുക്ക)പ്പെട്ടവരായ

അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകള്‍ക്കൊഴികെ.

തഫ്സീര്‍